ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്‌ടമായത് ആറു തൊഴിലാളികൾക്ക്
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്‌ടമായത് ആറു തൊഴിലാളികൾക്ക്
Thursday, March 28, 2024 1:53 AM IST
ബാൾട്ടിമോർ (അമേരിക്ക): ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറു തൊഴിലാളികളും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന നിഗമനത്തിലേക്ക് രക്ഷാപ്രവർത്തകർ.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പറ്റാപ്സ്കോ നദിയിൽ ചൊവ്വാഴ്ച നിർത്തിവച്ച തെരച്ചിൽ പുനരാരംഭിച്ചെങ്കിലും പ്രതീക്ഷയില്ലെന്ന് മേരിലാൻഡ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടില്ലെന്ന ആശ്വാസവും രക്ഷാപ്രവർത്തകർ പങ്കുവച്ചു.

കപ്പൽ ഇടിച്ചതിനെത്തുടർന്ന് തകർന്നുവീണ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിലൂടെയുള്ള ദേശീയപാതയിലെ കുഴിയടയ്ക്കാൻ നിയോഗിക്കപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരാണ് നദിയിൽ വീണത്. രണ്ടുപേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. അവശേഷിച്ച ആറു പേർക്കുവേണ്ടിയായിരുന്നു അന്വേഷണം. ഗ്വാട്ടിമാല, ഹൊണ്ടുറാസ്, മെക്സിക്കോ നിവാസികളാണ് അപകടത്തിൽപ്പെട്ടത്.

കപ്പലിന്‍റെ നിയന്ത്രണം നഷ്‌ടമായ വിവരം ലഭ്യമായതിനു തൊട്ടുപിന്നാലെ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചതാണു വൻദുരന്തം ഒഴിവാക്കിയത്. അതേസമയം തൊഴിലാളികളെ വിവരമറിയിക്കാനുള്ള സമയം ലഭിച്ചതുമില്ല. നിയന്ത്രണം നഷ്‌ടമായ ചരക്കുകപ്പൽ പാലത്തിന്‍റെ ദിശയിലേക്കു നീങ്ങുന്നുവെന്ന സന്ദേശം വന്ന് 90 സെക്കൻഡിനുള്ളിൽ പാലത്തിന്‍റെ ഇരുവശത്തുനിന്നും ഗതാഗതം തടയുകയായിരുന്നു.

ക്ഷണവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മുഴുവൻ സംഘത്തെയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അഭിനന്ദിച്ചു. “എല്ലാവർക്കും അറിയാവുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുംപോലെ നിയന്ത്രണം നഷ്‌ടമായ വിവരം ഉടൻ ജീവനക്കാർ മേരിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിച്ചു.


കപ്പൽ പാലത്തിനു സമീപം എത്തുന്നതിനുമുന്പേ ഗതാഗതം നിർത്തിവയ്ക്കാൻ ഇതുമൂലം കഴിഞ്ഞു. ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിക്കാനുമായി. പാലം പുനര്‍നിര്‍മിക്കാനുള്ള മുഴുവന്‍ ചെലവും ഫെഡറല്‍ സര്‍ക്കാര്‍ വഹിക്കും’’- പ്രസിഡന്‍റ് പറഞ്ഞു.

ബാള്‍ട്ടിമോറില്‍നിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു യാത്രതിരിച്ച കപ്പൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് തൂണിലേക്ക് കപ്പൽ ഇടിച്ചുകയറിയതോടെ പാലം നദിയിലേക്ക് തകർന്നു വീഴുകയായിരുന്നു.

അപകടത്തിന് തൊട്ടുമുന്പ് രണ്ടുതവണ കപ്പലിലെ ലൈറ്റുകൾ അണഞ്ഞിരുന്നു. ഇടിക്കുന്നതിനുമുന്പ് കപ്പലിൽനിന്ന് പുകയും ഉയർന്നു.

അപകടത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് മേരിലാൻഡ് ഭരണകൂടവും ഫെഡറൽ സർക്കാരും അറിയിച്ചു.

ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷിക്കും. ബാൾട്ടിമോർ തുറമുഖം അനിശ്ചിതകാലത്തേക്ക് അടച്ചിടാനും അധികൃതർ തീരുമാനിച്ചു. കപ്പലിലെ ഇന്ത്യക്കാരായ 22 ജീവനക്കാരും സുരക്ഷിതരാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.