ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
Thursday, March 28, 2024 11:47 PM IST
തോമസ് വർഗീസ്

തിരുവനന്തപുരം: ഈസ്റ്ററിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശന്പളം ലഭിച്ചില്ല. സ്ഥിരം ജീവനക്കാരായ 125ഓളം പേർക്കാണ് ശന്പളം ലഭിക്കാനുള്ളത്. ധനകാര്യവകുപ്പിൽനിന്ന് ഫണ്ട് ലഭ്യമാകാത്തതിനാലാണ് ജീവനക്കാരുടെ ശന്പളം നല്കാൻ കഴിയാത്തതെന്നാണ് അധികൃതരുടെ വാദം.

സാന്പത്തിക വർഷാവസാനം ആയതിനാൽ നിലവിലെ സാഹചര്യത്തിൽ ശന്പളം ലഭിക്കാൻ ഇനിയുമേറെ വൈകുമെന്നുറപ്പ്. ഇതോടെ ഫെബ്രുവരി, മാർച്ച് എന്നീ രണ്ടു മാസങ്ങളിലെ ശന്പളമാണ് കുടിശികയായി വരുന്നത്.

കൗണ്‍സിലിൽനിന്ന് വിരമിച്ച ജീവനക്കാരുടെ രണ്ടു മാസത്തെ പെൻഷനും കുടിശികയായി നോണ്‍ പ്ലാൻ ഫണ്ടിൽ നിന്നാണ് സ്പോർട്സ് കൗണ്‍സിലിലെ ജീവനക്കാരുടെ ശന്പളം ഉൾപ്പെടെ നല്കാനായി പണം കണ്ടെത്തുന്നത്.


എന്നാൽ, കൗണ്‍സിലിന്‍റെ ബന്ധപ്പെട്ട അധികാരികൾ കൃത്യസമയത്ത് പണം സർക്കാരിൽനിന്നു വാങ്ങിയെടുക്കുന്നതിൽ പരാജയപ്പെടുന്നതു മൂലമാണ് കൗണ്‍സിലിലെ ജീവനക്കാർ ശന്പളം കിട്ടാതെ ദുരിതത്തിലാവുന്നത്. നിലവിലെ സാഹചര്യത്തിൽ അടുത്ത സാന്പത്തിക വർഷത്തേക്കുള്ള ഫണ്ട് അനുവദിച്ച് അതിൽനിന്നും പണം ലഭിച്ചാൽ മാത്രമേ സ്ഥിരം ജീവനക്കാരുടെ ശന്പളം നല്കാൻ സാധിക്കുകയുള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.