സെഞ്ചുറിക്ക് ഫുൾ മാർക്ക്
സെഞ്ചുറിക്ക്  ഫുൾ മാർക്ക്
Thursday, April 25, 2024 2:19 AM IST
ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ സെഞ്ചുറികളുടെ റിക്കാർഡ് ഈ സീസണിൽ പിറക്കുമോ? പിറക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുവേണം ഇതുവരെയുള്ള കാര്യങ്ങളിൽനിന്ന് ഊഹിക്കാൻ.

കാരണം, സീസണിൽ ഫൈനൽ അടക്കം ആകെയുള്ള 74 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് x ലക്നോ സൂപ്പർ ജയ്ന്‍റ്സ് വരെയുള്ള 39 മത്സരങ്ങൾ പൂർത്തിയായപ്പോൾ പിറന്നത് ഒന്പത് സെഞ്ചുറികൾ. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് അതോടെ 2024 എത്തി.

2022ൽ എട്ട് സെഞ്ചുറി പിറന്നതായിരുന്നു ഈ കണക്കിൽ ഇതുവരെ രണ്ടാം സ്ഥാനത്ത്. ചെന്നൈയുടെ ഋതുരാജ് ഗെയ്ക്‌വാദ് (60 പന്തിൽ 108 നോട്ടൗട്ട്), ലക്നോയുടെ മാർക്കസ് സ്റ്റോയിൻസ് (63 പന്തിൽ 124 നോട്ടൗട്ട്) എന്നിങ്ങനെ രണ്ട് സെഞ്ചുറിയാണ് സീസണിലെ 39-ാം മത്സരത്തിൽ പിറന്നത്.


ഈ സീസണിൽ ഒരു മത്സരത്തിൽ രണ്ട് സെഞ്ചുറി പിറക്കുന്നത് ഇത് മൂന്നാം തവണയാണ്. ബംഗളൂരു x രാജസ്ഥാൻ, കോൽക്കത്ത x രാജസ്ഥാൻ മത്സരങ്ങളിലും രണ്ട് ടീമിലും സെഞ്ചുറിക്കാരുണ്ടായി. ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി പിറന്നത് 2023ലാണ്, 12 എണ്ണം.

മാസ് മാർക്കസ്

2024 ഐപിഎല്ലിൽ മാർക്കസ് സ്റ്റോയിൻസ് നേടിയ 124 നോട്ടൗട്ട് ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറാണ്. മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ചേസിംഗ് ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ. 13 വർഷം മുന്പ് പഞ്ചാബിനായി പോൾ വാൽത്താട്ടി നേടിയ 120 നോട്ടൗട്ട് ഇതോടെ പഴങ്കഥ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.