ലിവർപൂളിന് തുടർച്ചയായ നാലാം തോൽവി
ലിവർപൂളിന് തുടർച്ചയായ  നാലാം തോൽവി
Tuesday, October 21, 2025 1:36 AM IST
ലണ്ടൻ: പതിനൊന്ന് വർഷത്തെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ നാലാം തോൽവി വഴങ്ങി ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ 2-1ന് തോൽവി ഏറ്റുവാങ്ങിയതോടെയാണ് ലീവർപൂളിനെ നാണക്കേടിന്‍റെ ചരിത്രം തേടിയെത്തിയത്.

മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ യുണൈറ്റഡ് നയം വ്യക്തമാക്കി. തുടക്കത്തിൽതന്നെ ആക്രമിച്ചു കളിച്ച യുണൈറ്റഡിന് രണ്ടാം മിനിറ്റിൽ ബ്രയാൻ ബ്യൂമോ ലീഡ് നേടിക്കൊടുത്തു. ലിവർപൂളിന് സമനിലപിടിക്കാൻ 78-ാം മിനിറ്റുവരെ വിയർപ്പൊഴുക്കേണ്ടി വന്നു. കോഡി ഗാക്പോ ആണ് ലിവർപൂളിന് സമനില ഗോൾ നേടിയത്.


80 മിനിറ്റും കഴിഞ്ഞ് മത്സരം സമനിലയിലേക്കെന്ന് ആശ്വസിച്ച ലിവർപൂളിന്‍റെ തലവര മാറ്റി 84-ാം മിനിറ്റിൽ ഹാരി മഗ്വെയർ ഹെഡറിലൂടെ യുണൈറ്റഡിനായി വിജയ ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസ് നൽകിയ ഏരിയൽ പാസ് മഗ്വെയർ ഹെഡറിലൂടെ വലയിലെത്തിച്ചു. പ്രീമിയർ ലീഗിലെ യുണൈറ്റഡിന്‍റെ തുടർച്ചയായ രണ്ടാം ജയമാണിത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.