Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്നു കറന്റ് ഉണ്ടാക്കി നാട്ടുകാരെ വിസ്മയിപ്പിക്കുന്നു. പശുത്തൊഴുത്തിലെ പവർ പ്ലാന്റ് കാണണമെങ്കിൽ നേരേ എറണാകുളത്തിനു പോരൂ. തൊഴുത്തിനോടു ചേർന്നു ഗോബർ ഗ്യാസ് മിനിവൈദ്യുതി നിലയം സ്വന്തം നിലയിൽ തയാറാക്കി കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുകയാണ് ഈ ക്ഷീരകർഷകൻ.
വൈദ്യുതി ചാർജ് കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇനി എല്ലാ വർഷവും വൈദ്യുതിച്ചാർജ് വർധനയുണ്ടാകുമെന്ന മുന്നറിയിപ്പും വന്നുകഴിഞ്ഞു. പലരും വീടുകളിൽ സോളാർ സംവിധാനം സ്ഥാപിച്ച് എങ്ങനെയും വൈദ്യുതിച്ചാർജ് ഭാരം കുറച്ചുനിർത്താൻ പരിശ്രമിക്കുന്നു. എന്നാൽ, തുടക്കത്തിൽ കാര്യമായൊരു മുതൽ മുടക്ക് വരുന്നതിനാൽ പല സാധാരണ കുടുംബങ്ങൾക്കും അതു താങ്ങാനാവില്ല എന്നത് ഒരു കാര്യം.
മാത്രമല്ല, ഇത്രയും തുക മുടക്കി സോളാർ സംവിധാനം സ്ഥാപിച്ചാൽ അതു ലാഭകരമാണോയെന്ന സംശയം മറ്റു ചിലർക്ക്. സോളാർ വച്ചാലും വൈദ്യുതി ബോർഡിനു വൈദ്യുതി നൽകുന്നതാണോ അതോ ബാറ്ററി വച്ചു സ്റ്റോറേജ് സംവിധാനം ഒരുക്കുന്നതാണോ നല്ലതെന്ന ചിന്തയിൽ വേറെ ചിലർ. ഇങ്ങനെ വൈദ്യുതി കാര്യങ്ങളെക്കുറിച്ചു പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരു ക്ഷീരകർഷകൻ തന്റെ പശുക്കൂട്ടിൽനിന്നു കറന്റ് ഉണ്ടാക്കി നാട്ടുകാരെ വിസ്മയിപ്പിക്കുന്നു.
പശുത്തൊഴുത്തിലെ പവർ പ്ലാന്റ് കാണണമെങ്കിൽ നേരേ എറണാകുളത്തിനു പോരൂ. ഗോശ്രീ പാലത്തിനക്കരെ വല്ലാർപാടത്തിനു സമീപം മുളവുകാട് പഞ്ചായത്തിലെ ബ്ലാവത്തുപറന്പിൽ ബി.എ. ഷാജഹാന്റെ വീട്ടിലെത്തിയാൽ ഈ കാഴ്ചകാണാം. വീട്ടിൽ വെളിച്ചം പകരാനും അടുക്കളയിൽ ഇന്ധനം നൽകാനും ഒരു പശു മതിയെന്നാണ് ഷാജഹാൻ പറയുന്നത്. തൊഴുത്തിനോടു ചേർന്നു ഗോബർ ഗ്യാസ് മിനിവൈദ്യുതി നിലയം സ്വന്തം നിലയിൽ തയാറാക്കി കാഴ്ചക്കാരിൽ കൗതുകം പകരുകയാണ് ഈ ക്ഷീരകർഷകൻ.
ഗോബർ ഗ്യാസ്
വെറും ഒൻപതു സെന്റിലാണ് ഷാജഹാന്റെ വീടും ഫാമും പവർ റൂമും. അഞ്ചു പശുക്കൾ ചുരത്തുന്ന 80 ലിറ്റർ പാൽ മാത്രമല്ല ഇദ്ദേഹത്തിനു നേട്ടം. വൈദ്യുതിക്കും പാചകവാതകത്തിനും ഇദ്ദേഹം കാര്യമായി പണം മുടക്കുന്നില്ല. ഈ തൊഴുത്ത് മലിനീകരണമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ആഗോളതാപനത്തെ പ്രതിരോധിക്കുകയും ജൈവസമൃദ്ധി ഉറപ്പാക്കുകയും ചെയ്യുന്നു.
പ്രീഡിഗ്രി പഠന ശേഷം പശു വളർത്തൽ തൊഴിലാക്കിയ ഷാജഹാൻ പശുവിന്റെയും പാലിന്റെയും തൊഴുത്തിന്റെയും കാര്യത്തിൽ എക്കാലവും ഗവേഷകനാണ്. 25 പശുക്കളെ വരെ വളർത്തി 500 ലിറ്റർ പാൽ വിറ്റ കാലമുണ്ടായിരുന്നു. പ്രായം 62 കടന്നിരിക്കെ പശുക്കളുടെ എണ്ണം അഞ്ചായി കുറച്ചു. ചാണകവാതകത്തിൽനിന്ന് അടുപ്പു കത്തിക്കാമെങ്കിൽ എന്തുകൊണ്ട് അതു വൈദ്യുതിയായി മാറ്റിക്കൂടാ എന്ന ചിന്തയിൽനിന്നാണ് ഗോബർ ഗ്യാസ് പവർ ഹൗസിന്റെ തുടക്കം.
വൈദ്യുതിമുടക്കം തുടക്കം!
അതിരാവിലെ പത്തു കിലോമീറ്റർ അകലെ പെരുന്പള്ളി ക്ഷീരസംഘത്തിലേക്കു പാലുമായി വള്ളത്തിലും സ്കൂട്ടറിലും ഷാജഹാൻ പോയിരുന്ന കാലമുണ്ട്. അന്നു കൊച്ചിക്ക് അക്കരെ വല്ലാർപാടവും മുളവുകാടുമൊക്കെ ഒറ്റപ്പെട്ട തുരുത്തുകളായിരുന്നു. ഗോശ്രീ പാലവും വല്ലാർപാടം ടെർമിനലുമൊക്കെ വന്ന് ഗ്രാമം നഗരത്തോടു കൈകോർത്തതോടെ യാത്ര സുഗമമായി.
വികസനം വന്ന് അയൽക്കാർ ഏറെയും കാലിവളർത്തൽ നിർത്തി നഗരത്തിൽ ജോലി തേടി പോയതോടെ ഗ്രാമത്തിൽ ശുദ്ധമായ പാൽ കിട്ടാനില്ലാതായി. അക്കാലത്തും പശുക്കളെ കൈവിടാതിരുന്ന ഷാജഹാൻ ക്ഷീരസംഘത്തിലേക്കു പോകുന്പോൾ സ്കൂട്ടർ തടഞ്ഞ് അയൽക്കാർ പാൽ ആവശ്യപ്പെട്ടതോടെ നാട്ടിൽ ചില്ലറ വില്പന തുടങ്ങി.
പാൽ കേടുവരാതെ സീൽ ചെയ്ത പ്ലാസ്റ്റിക് കവറുകളിലാക്കി വേണം വീടുകളിൽ കൊടുക്കാൻ. എന്നാൽ, പലപ്പോഴും വൈദ്യുതിമുടക്കം വില്ലനായെത്തി. പാലും പായ്ക്കിംഗ് മെഷീനുമായി വൈപ്പിനിലെ ബന്ധുവീട്ടിലേക്കു പുലർച്ചെ പലപ്പോഴും പായേണ്ടിവന്നു. മാത്രമല്ല കറവയന്ത്രം പ്രവർത്തിപ്പിക്കാനും ഹൈഡ്രോപോണിക്സ് ഫോഡർ ഉത്പാദിപ്പിക്കുന്നതിനുമൊക്കെ വൈദ്യുതി കൂടിയേ തീരൂ.
ഗവേഷക മനസ്
ഇങ്ങനെ ദുരിതപ്പെടുന്നതിനിടയിലാണ് ആത്മ പദ്ധതിയുടെ ഭാഗമായി തുന്പൂർമുഴിയിലെ കന്നുകാലി പ്രജനനകേന്ദ്രം സന്ദർശിക്കാനിടയായത്. അവിടെ ചാണകത്തിൽനിന്നു ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതു കണ്ടപ്പോൾ ഈ ഇന്ധനം വൈദ്യുതിയാക്കിക്കൂടേ എന്നായി ചിന്ത. പ്രകൃതിവാതകത്തിൽ വാഹനം ഓടിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യാമെങ്കിൽ ഗോബർ ഗ്യാസും സാധ്യതതന്നെ.
വായിച്ചും നിരീക്ഷിച്ചും ഇതിനുള്ള പ്രായോഗിക സാധ്യതകൾ ഷാജഹാൻ പഠിച്ചുകൊണ്ടിരുന്നു. ആത്മയും വെറ്ററിനറി വകുപ്പിലെ വിദഗ്ധരും പിന്തുണ ഉറപ്പാക്കിയതോടെ വീട്ടിലൊരു പ്ലാന്റ് നിർമിച്ചു. അതിന് ഏഴര ലക്ഷത്തോളം രൂപ ചെലവുണ്ടായി. ഒന്നര ലക്ഷം രൂപ സബ്സിഡി ലഭിച്ചു. അങ്ങനെ ആത്മ പ്ലസ് പദ്ധതിയുടെ സാന്പത്തിക സഹായത്തോടെ ഗോബർ ഗ്യാസ് തയാറാക്കിത്തുടങ്ങി. ഈ വാതകം സംഭരിച്ചുവയ്ക്കാനായി അടുത്ത ശ്രമം.
പരീക്ഷണം
അങ്ങനെയാണ് റബർ ബലൂൺ കൊണ്ടുവരുന്നത്. വലിയ റബർ ബലൂണിനുള്ളിലായിരുന്നു ബയോഗ്യാസ് സംഭരണം. ഫാമിന്റെ പിൻവശത്തുള്ള പ്ലാന്റിൽനിന്നു കുഴൽ വഴി ബലൂണിനുള്ളിൽ വാതകം സംഭരിക്കുന്നു. ബയോഗ്യാസ് നിറയുന്നതിനനുസരിച്ചു പതിനയ്യായിരം ലിറ്റർ സംഭരണശേഷിയുള്ള ബലൂണ്‍ മുറിയുടെ മേൽത്തട്ട് വരെ വികസിക്കും. അളവ് പരിധി കടന്നാൽ പുറന്തള്ളാനും ഇതിൽ സംവിധാനമുണ്ടായിരുന്നു. എന്നാൽ, എലി വില്ലനായതോടെ ബലൂൺ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോൾ നേരിട്ടു ഗ്യാസ് ടാങ്കിൽനിന്നു ജനറേറ്ററിലേക്കു വാതകം കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദനം.
ഇതിന് ഒരു സാധാരണ ഡീസൽ ജനറേറ്ററും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്ന ചെലവേയുള്ളുവെന്നാണ് ഷാജഹാന്റെ അനുഭവം. വൈദ്യുതി നിർമാണ പരീക്ഷണം വിജയിക്കുമോ എന്നു തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നതിനാൽ അഞ്ചര എച്ച്പിയുടെ പഴയൊരു ഡീസൽ ജനറേറ്റർ എണ്‍പതിനായിരം രൂപയ്ക്കു വാങ്ങുകയായിരുന്നു. പഴയ ജനറേറ്ററിനു രണ്ടു കുഴപ്പങ്ങളുണ്ടെന്ന് ഇദ്ദേഹം പറയുന്നു. പഴയതിന് വൈദ്യുതി ഉത്പാദനശേഷി കുറവാണ്. അതുപോലെ പ്രവർത്തിപ്പിക്കുന്പോൾ വലിയ ശബ്ദവും.
പുതിയ ജനറേറ്റർ ആണെങ്കിൽ ഈ രണ്ടു പ്രശ്നവും പരിഹരിക്കാം. ചാണകത്തിലെ മീതെയ്ൻ അളവ് കൂടുന്നതിനനുസരിച്ച് ഇന്ധനത്തിന്റെ കാര്യക്ഷമത കൂടും. ബയോഗ്യാസിൽ കാർബണ്‍ ഡയോക്സൈഡ്, നീരാവി എന്നിവയുടെ അംശം കൂടിയാൽ കാര്യക്ഷമത കുറയും. അതിനാൽ ഈ തൊഴുത്തിൽ ഫിൽട്ടർ ഉപയോഗിച്ചാണ് ബയോഗ്യാസ് ജനറേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ പ്ലാന്റിനു ശേഷിയുണ്ട്. അതേസമയം, കരുതൽ എന്ന നിലയിൽ വൈദ്യുതി, പാചകവാതക കണക്ഷനുകൾ നിലനിർത്തിയിട്ടുണ്ട്.
ചെറുതല്ല സാധ്യത
പശുക്കൾ ഇത്ര വലിയ ഉപകാരികളായി മാറിയതിൽ ഷാജഹാന് ആശ്വാസം, ഒപ്പം വൈദ്യുതിച്ചെലവ് മിണ്ടാപ്രാണികൾ വഹിക്കുമെന്ന സന്തോഷവും. വീട്ടിലെ മൂന്നു മുറികളിലേക്കും അടുക്കളയിലേക്കും തൊഴുത്തിലേക്കും ഈ വൈദ്യുതി ധാരാളം. നിന്നുതിരിയാനുള്ള സ്ഥലമേയുള്ളെങ്കിലും പശുക്കൾ ഇദ്ദേഹത്തിനു ഭാരമാകുന്നില്ല. പകൽ വഴിയോരത്തും പുൽക്കാട്ടിലുമൊക്കെ മേയാൻ വിടും. അതിനാൽ രാത്രിയിൽ തൊഴുത്തിൽ വീഴുന്ന ചാണകം മാത്രമാണ് പ്ലാന്റിൽ പ്രയോജനപ്പെടുന്നത്.
ജനറേറ്റർ സ്റ്റാർട്ടാക്കാൻ വേണ്ട ഏഴെട്ടു ലിറ്റർ ഡീസൽ മാത്രമേ ചെലവായി വരുന്നുള്ളു. ഫാം വിപുലമാക്കിയാൽ ചാണക വൈദ്യുതി അയൽവാസികൾക്കുകൂടി നൽകാമെന്ന സാധ്യതയും ഇദ്ദേഹം തള്ളിക്കളയുന്നില്ല. വൈദ്യുതിനിരക്കും പാചകവാതക വിലയും ഭീഷണിയാകുന്ന സാഹചര്യത്തിൽ ഒന്നു രണ്ടു പശുക്കളെ വളർത്തുന്നവർക്കെല്ലാം ഇതു പരീക്ഷിക്കാമെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ച് നിലവിൽ ഗ്യാസ് പ്ലാന്റ് ഉള്ളവർക്ക്.
പവർകട്ടും പ്രസരണ പ്രശ്നങ്ങളുമൊന്നും ഈ കുടുംബത്തെ ബാധിക്കുന്നില്ല. തൊഴുത്തിൽ രാത്രി ലൈറ്റും വേനലിൽ കാലികൾക്കു കുളിർമ നൽകാൻ ഫാനുമൊക്കെ പ്രവർത്തിപ്പിക്കുന്നവർ നിരവധി. ഇതു വൈദ്യുതിച്ചാർജ് കൂട്ടും. സാങ്കേതിക വിദ്യ ഇത്രയൊന്നും പരിചിതമല്ലാത്ത വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ കർഷകർ ബയോഗ്യാസ് ജനറേറ്ററുകൾ ഇക്കാലത്തു വ്യാപകമായി ഉപയോഗിക്കുന്നതായി ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു.
അടുക്കള വാതകവും വൈദ്യുതിയും തൊഴുത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഇതര സംസ്ഥാനങ്ങളിലുണ്ട്. അവിടൊക്കെ ഇത്തരം പ്ലാന്റ് നിർമിക്കാൻ സർക്കാർ ലോണും സബ്സിഡിയും ലഭ്യമാണുതാനും. ക്ഷീരകർഷകർക്കു വ്യാപകമായി ഉപയോഗപ്പെടുത്താവുന്ന സാധ്യതയായി തൊഴുത്തു വൈദ്യുതി കേരളത്തിൽ പ്രചാരത്തിലെത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഷാജഹാനെ സഹായിക്കാൻ ഭാര്യ രജിതയും സ്റ്റാർട്ടപ് മിഷനിൽ ജോലി ചെയ്യുന്ന മകൻ രാഹുൽഷായും മരുമകൾ ഗോപികയും ഒപ്പമുണ്ട്. ബി.എ. ഷാജഹാൻ: 9495559616.
പലതുണ്ട് ഗുണങ്ങൾ
കേരളത്തിൽ 9.5 ലക്ഷത്തോളം ക്ഷീര കർഷകരുണ്ട്. ദിവസം 14 ലക്ഷം ലിറ്ററോളം ശരാശരി പാൽ ഉത്പാദനവും. 16 ലക്ഷം ലിറ്റർ ഉപയോഗമുള്ള കേരളത്തിൽ ക്ഷീരമേഖലയ്ക്ക് ഇനിയും സാധ്യത ബാക്കി. പാൽവില ഉയരണമെന്നും കൂടുതൽ ലാഭം ലഭിക്കണമെന്നും എല്ലാ ക്ഷീര കർഷകർക്കും ആഗ്രഹമുണ്ട്. പക്ഷേ, തീറ്റച്ചെലവാണ് പരിമിതി.
ഈ നിലയിൽ വൈദ്യുതിച്ചെലവ് തൊഴുത്തിൽനിന്നു ലഭിച്ചാൽത്തന്നെ മാസം നല്ലൊരു തുക ലാഭിക്കാമെന്നു ഷാജഹാൻ പറയുന്നു. ഗോബർഗ്യാസ് ഉത്പാദനത്തിനു ശേഷം ടാങ്കിൽ അവശേഷിക്കുന്ന സ്ലറി ഒന്നാം തരം ജൈവവളവുമാണ്. ദിവസം 150 ലിറ്റർ സ്ലറി പ്ലാന്റിൽനിന്നു ലഭിക്കുന്നത് സമീപവാസികൾ പ്രയോജനപ്പെടുത്തുകയാണ്. ഒരാളോടും ഇതിനു പണം വാങ്ങാറില്ല.
ഇതു കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നവർ രാസവളത്തിനോ മറ്റ് വളങ്ങൾക്കോ നയാ പൈസ ചെലവഴിക്കുന്നുമില്ല. മാത്രമല്ല സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ അപ്പാടെ ജൈവസന്പുഷ്ടമായി മാറുകയും ചെയ്തിരിക്കുന്നു.
വലിയ സാധ്യത; സർക്കാർ മുൻകൈയെടുക്കണം
പരിഷ്കാരങ്ങളും മെച്ചപ്പെടുത്തലുകളും ഇനിയും ആവശ്യമുള്ള സംവിധാനമാണ് തന്റേതെന്നു സമ്മതിക്കുന്പോൾത്തന്നെ തൊഴുത്തുവൈദ്യുതി വലിയ സാധ്യതയാണെന്നു ഷാജഹാൻ പറയുന്നു. സൗരോർജം പോലും മഴക്കാറും മഴയുമുള്ളപ്പോൾ പണിമുടക്കാം എന്നാൽ, ഗോബർ ഗ്യാസിനെ അതും ബാധിക്കില്ല. ശാസ്ത്രപ്രതിഭകളും സ്റ്റാർട്ടപ്പ് സംരംഭകരും ഈ സാധ്യതയെ ജനകീയമാക്കാൻ ഗവേഷണം നടത്തണം.
മൂന്നു മെഗാവാട്ട് ജലവൈദ്യുത പദ്ധതിക്ക് ഇക്കാലത്ത് 20 കോടി രൂപയോളം ചെലവു വരുമെന്നിരിക്കെ എല്ലാ തൊഴുത്തുകളോടു ചേർന്നും ഗോബർ വൈദ്യുതി യൂണിറ്റ് തുടങ്ങാൻ സർക്കാർ സബ്സിഡി നൽകുമെങ്കിൽ അതു വലിയ സാധ്യതയാണ്.
പക്ഷേ, വീഴ്ചയില്ലാത്ത സാങ്കേതികമികവ് ഉണ്ടാവണമെന്നു മാത്രം. പണച്ചെലവില്ലാത്ത വൈദ്യുതി യാഥാർഥ്യമായാൽ കറവയന്ത്രവും പ്രഷർവാഷറും ഹൈഡ്രോപോണിക്സ് ഫോഡർ മെഷീനും ചില്ലറുമൊക്കെ കർഷകർക്ക് ഉപയോഗിക്കാം. പാൽ ഫ്രീസറിൽ സൂക്ഷിച്ചുവച്ചു കൂടുതൽ ആദായകരമായി വിപണിയിലെത്തിക്കുകയും ചെയ്യാം.
റെജി ജോസഫ്
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
പ്രിയങ്ക ഗാന്ധി മത്സരിക്കില്ല ; രാഹുലുമായി ചര്‍ച്ച തുടരുന്നു
രണ്ടു സീറ്റിൽ ജയം ഉറപ്പ് ; സിപിഐ എക്സിക്യൂട്ടീവ് യോഗം ചേർന്നു
ബ്രിജ് ഭൂഷൺ സിംഗിന് സീറ്റില്ല ; മകൻ മത്സരിക്കും
മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
പ്രജ്വല്‍ രേവണ്ണ കേസ്; പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുൽ ഗാന്ധി
Latest News
പ്രിയങ്ക ഗാന്ധി മത്സരിക്കില്ല ; രാഹുലുമായി ചര്‍ച്ച തുടരുന്നു
രണ്ടു സീറ്റിൽ ജയം ഉറപ്പ് ; സിപിഐ എക്സിക്യൂട്ടീവ് യോഗം ചേർന്നു
ബ്രിജ് ഭൂഷൺ സിംഗിന് സീറ്റില്ല ; മകൻ മത്സരിക്കും
മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
പ്രജ്വല്‍ രേവണ്ണ കേസ്; പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുൽ ഗാന്ധി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top