ട്രെയിനിലെ അപായച്ചങ്ങല അനാവശ്യമായി വലിച്ചെന്ന കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ റെയിൽവേ കോടതി കേസെടുത്തു. 1997ൽ അജ്മേറിൽ ‘ബജ്രംഗ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കേസിനാസ്പദമായ സംഭവമുണ്ടായത്. അന്നു നരേനയിലെ സ്റ്റേഷൻ മാസ്റ്ററായിരുന്ന സീതാറാം മലാകറുടെ പരാതിയിലാണ് കേസെടുത്തത്.
2413-എ അപ്ലിങ്ക് എക്സ്പ്രസിലെ അപായച്ചങ്ങല വലിച്ചെന്നും ട്രെയിൻ ഇതുമൂലം 25 മിനിറ്റ് താമസിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. 2009ൽ ഇവർക്കെതിരെ ഇതുമായി ബന്ധപ്പെട്ട് റെയിൽവേ കോടതി കേസെടുത്തെന്നും 2010ൽ സെഷൻസ് കോടതി കേസ് തള്ളിയെന്നും ഇരുവരുടെയും അഭിഭാഷകൻ എ.കെ.ജെയിൻ പറഞ്ഞു.
കേസ് സെപ്റ്റംബർ 24ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.