ബോളിവുഡിലെ സൂപ്പര്‍നായികയാണ് ദീപിക പദുക്കോണ്‍. താരത്തില്‍ നിന്നു സൂപ്പര്‍താരത്തിലേക്കുള്ള ദീപികയുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. ഇരുവരും ഒരുമിച്ച ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളും ആയിരുന്നു.ചിത്രങ്ങളിലെ ദീപികയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ സഞ്ജയ് ലീല ബന്‍സാലിയോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചിരിക്കുകയാണ് ദീപിക. എന്നാൽ ഈ ആഗ്രഹം സഞ്ജയ് ലീല ബന്‍സാലിക്ക് ഇല്ലെന്നതാണ് രസകരമായ വാർത്ത.
ബന്‍സാലിയുടെ പുതിയ സിനിമയായ ബൈജു ബാവ്രയില് നായികയാകാന്‍ ദീപികയ്ക്ക് താല്പര്യമുണ്ട്. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്. നേരത്തെ ബന്‍സാലിയുടെ രാം ലീല, ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചിരുന്നു. നാലാമതും രണ്‍വീറിനൊപ്പം ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹമാണ് ദീപിക അറിയിച്ചിരിക്കുന്നത്.
എന്നാല്‍, ബന്‍സാലി രണ്‍വീറിന്റെ നായികയായി മനസില്‍ കണ്ടിരിക്കുന്നത് ആലിയ ഭട്ടിനെയാണ്. ആലിയയെ നായികയാക്കി ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രം ചെയ്തു കഴിഞ്ഞിരിക്കുകയാണ് ബന്‍സാലി. അടുത്ത ചിത്രത്തിലും ബന്‍സാലി നായികയായി മനസില്‍ കാണുന്നത് ആലിയയെയാണ്.
"ബൈജു ബാവ്രയുടെ നായികയെ തീരുമാനിച്ചിട്ടില്ല. ആലിയ ഭട്ട് ആകാനാണു സാധ്യത. തിരക്കഥ വായിക്കുകയും പ്രതിഫലം വാങ്ങാതെ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദീപിക ഗംഗുബായ് ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ആലിയ മതിയെന്ന നിര്‍ബന്ധത്തിലായിരുന്നു ബന്‍സാലി.
ഇപ്പോള്‍ ദീപിക നോക്കുന്നത് ബൈജു ബാവ്രയാണ്. ഒറിജിനലില്‍ മീന കുമാരി ചെയ്ത വേഷം തനിക്ക് മാത്രമാണ് ചെയ്യാനാവുക എന്നാണു ദീപിക പറയുന്നത്' - ചിത്രത്തിന്റെ അണിയറക്കാരിലൊരാൾ പറയുന്നു.
ചിത്രത്തില്‍ അഭിനയിക്കാനുള്ള ദീപികയുടെ താല്പര്യം മനസിലാക്കുന്നുണ്ടെങ്കിലും ആലിയ ഭട്ടിനെ നായികയാക്കാനാണ് ഇപ്പോള്‍ ബന്‍സാലി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവ് കൂടിയായ രണ്‍വീറിന് മുന്നില്‍ തന്നെ നായികയാക്കണമെന്നും അല്ലാത്ത പക്ഷം സിനിമയില്‍ നിന്നു പിന്മാറണമെന്നും ദീപിക പറയുകയാണെങ്കില്‍ എന്താവും സംഭവിക്കുക എന്നു പറയാനാവില്ല എന്നും അദ്ദേഹം പറയുന്നു. ആരായിരിക്കും രണ്‍വീര്‍ സിംഗിന്റെ നായികയായി ചിത്രത്തില്‍ അഭിനയിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.