കത്രീനയ്ക്ക് സമ്മാനപ്പെരുമഴ!
Sunday, December 19, 2021 3:17 PM IST
ബോളിവുഡില്‍ ഏറെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്ന വിക്കി കൗശല്‍-കത്രീന കെയ്ഫ് വിവാഹം. ആരെയും അറിയിക്കാതെ സ്വകാര്യമായി നടത്തിയെന്നും ബോളിവുഡിലെ ആരെയും ക്ഷണിച്ചില്ലെന്നുമൊക്കെ ഇവരുടെ വിവാഹവാര്‍ത്തകള്‍ക്കു പിറകെ പരാതികള്‍ വന്നു.

എന്നാല്‍, അതിനെയൊക്കെ പൊളിച്ചടുക്കുന്ന വിധത്തിലാണ് നവദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും സമ്മാനങ്ങള്‍ കിട്ടിയതെന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത്. ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ബോളിവുഡിലെ വിവിധ താരങ്ങള്‍ അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കത്രീനയുടെ മുന്‍ കാമുകനും ഇപ്പോള്‍ നല്ല സുഹൃത്തുമായ സല്‍മാന്‍ ഖാന്‍ അവര്‍ക്ക് ഒരു ഹൈ എന്‍ഡ് വേര്‍ഷന്‍ റേഞ്ച് റോവറാണ് സമ്മാനിച്ചത്. അതിന്‍റെ വില മൂന്നു കോടി രൂപയാണ്. കത്രീനയുടെ മറ്റൊരു മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂര്‍ അവര്‍ക്ക് 2.75 കോടി രൂപ വിലയുള്ള ഡയമണ്ട് നെക്ലേസ് സമ്മാനിച്ചതായും കേള്‍ക്കുന്നുണ്ട്.

രണ്‍ബീറിന്‍റെ കാമുകി ആലിയ ഭട്ട് പെര്‍ഫ്യൂമുകളും മറ്റ് സാധനങ്ങളും നിറച്ച വിലകൂടിയ സമ്മാന ഹാംപറാണ് സമ്മാനിച്ചത്. കാറ്റിന്‍റെയും വിക്കിയുടെയും പുതിയ അയല്‍വാസികളായ അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും ജഗ്ഗാ ജാസൂസ് നടിക്ക് 6.4 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കമ്മല്‍ സമ്മാനമായി നല്‍കിയതായും ബി-ടൗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാരൂഖ് ഖാനും ഗൗരി ഖാനും ദമ്പതികള്‍ക്ക് വിലകൂടിയ പെയിന്‍റിംഗ് ശേഖരം സമ്മാനമായി നല്‍കിയിട്ടുണ്ട്.

വിക്കിക്കും സമ്മാനങ്ങളുടെ പെരുമഴയുണ്ട്. ഹൃത്വിക് റോഷന്‍ വിക്കിക്ക് ഒരു ബിഎംഡബ്ല്യു ജി 310 ബൈക്ക് നല്‍കിയതായി റിപ്പോര്‍ട്ട് ഉണ്ട്. വിക്കിയുടെ സഹനടി തപ്സി പന്നു 1.5 ലക്ഷം രൂപ വിലയുള്ള പ്ലാറ്റിനം ബ്രേസ്‌ലെറ്റാണ് സമ്മാനിച്ചത്. ബോളിവുഡ് താരങ്ങള്‍ക്കു വേണ്ടി ആഡംബരമായ റിസപ്ഷന്‍ വിക്കിയും കാറ്റും പ്ലാന്‍ ചെയ്യുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ കിട്ടിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.