"ഞങ്ങളുടെ വേർപിരിയൽ അത്യാവശ്യമായിരുന്നു...'
Monday, January 3, 2022 2:45 PM IST
സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷോവലും വേര്‍പിരിയുന്നത് ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് . ഇരുവരും പ്രണയത്തിലായ നാള്‍മുതല്‍ ഈ പ്രണയം അധികനാള്‍ പോവില്ലെന്നു വിമര്‍ശനങ്ങളുണ്ടായിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലായിരുന്നു സുസ്മിത അടുത്തിടെ നടത്തിയത്.

സുഹൃത്തായി തുടങ്ങിയ ബന്ധം സുഹൃത്തായി തന്നെ അവസാനിപ്പിച്ചു. ഞങ്ങളുടെ റിലേഷന്‍ഷിപ്പ് എത്രയോ കാലങ്ങള്‍ക്കു മുന്പുതന്നെ അവസാനിപ്പിച്ചതാണ് എന്നാണു നടി വെളിപ്പെടുത്തിയത്.

അതേസമയം സുസ്മിതയും റോഹ്മാനും വേര്‍പിരിയാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. വിമര്‍ശനാത്മകമായിട്ടുള്ള ചില പോസ്റ്റുകള്‍കൂടി സുസ്മിത പങ്കുവച്ചു. ഇതോടെ കാരണം അറിയാനായി പലരും എത്തി. ഒടുവില്‍ നടിതന്നെ നടന്ന കാര്യങ്ങളും കാമുകനുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളേക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

എന്നെ സംബന്ധിച്ചിടത്തോളം വേര്‍പിരിയല്‍ എന്നത് വലിയൊരു കാര്യമാണ്. ഒരു പൊതു വ്യക്തി ആയിരിക്കുമ്പോള്‍ നമ്മളോടൊപ്പം ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയും പൊതുജന ശ്രദ്ധയിലായിരിക്കും. അയാള്‍ നമ്മുടെകൂടെ തന്നെ ഉണ്ടെങ്കില്‍ ആ ശ്രദ്ധ പിന്നെയും കൂടും.

അതിനാല്‍ അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ചും എന്‍റെ ജീവിതത്തെ കുറിച്ചും എന്തെങ്കിലും പറയുകയോ തോന്നുകയോ ചെയ്ത് അവിടെത്തന്നെ നില്‍ക്കുന്നത് തീരെ ശരിയല്ല. രണ്ടുപേര്‍ക്കും അവരുടെ ജീവിതവുമായി മുന്നോട്ടു പോകേണ്ടി വരുന്നതിനാല്‍ ഒരു വേര്‍പിരിയല്‍ അത്യാവശ്യമായിരുന്നു.

സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നു. എന്‍റെ ഈ പ്രായത്തില്‍ ഞാന്‍ ഇരുന്നു ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ പാഴാക്കിയത് എന്‍റെ ജീവിതത്തെക്കുറിച്ചായിരിക്കും. എല്ലാ ബന്ധങ്ങളിലും ഞാന്‍ വളര്‍ന്നു. അതുകൊണ്ടുതന്നെ സത്യം തുറന്നുപറയുന്നത് വളരെ മനോഹരമായൊരു കാര്യമാണ്.

ഞാന്‍ 100 ശതമാനം വ്യക്തിയാണ്. പ്രണയത്തില്‍ ആയിരിക്കുമ്പോഴും ഞാന്‍ 100 ശതമാനം തന്നെയാണ്. അതുകൊണ്ടുതന്നെ വേര്‍പിരിയുമ്പോള്‍ അത് മാന്യമായിരിക്കണമെന്ന് തന്നെയാണ് ചിന്തിച്ചത്- സുസ്മിത പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.