അഭിനയ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറയുകയാണ് നടി തപ്സി പന്നു. തെന്നിന്ത്യൻ സിനിമകളിൽ തിരക്കുള്ള നായികയായിരുന്ന തപ്സി പിന്നീട് ബോളിവുഡിലും ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ സ്ഥാനമുറപ്പിച്ചു. പക്ഷെ ഇപ്പോഴും പുറത്തു നിന്നുള്ളയാൾ എന്ന ഇമേജാണ് തനിക്ക് ബോളിവുഡിലുള്ളതെന്ന് തപ്സി പറയുന്നു.
പല കാരണങ്ങൾ കൊണ്ടും തനിക്ക് ധാരാളം അവസരങ്ങൾ നഷ്ടമായതായി ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തപ്സി പറയുന്നു. തന്നെ ഒഴിവാക്കാൻ പലപ്പോഴും വിചിത്രമെന്ന് തോന്നുന്ന കാരണങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
താൻ അഭിനയിക്കുന്നത് നായകന്റെ ഭാര്യക്ക് അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന കാരണത്താലാണ് ഒരു സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. മറ്റൊരു സിനിമയുടെ ഡബ്ബിംഗ് വേളയിൽ നായകന് തന്റെ ഡയലോഗ് ഇഷ്ടമായില്ലെന്ന പ്രശ്നമാണ് ഉയർന്നു വന്നത്. തുടർന്ന് ഡയലോഗ് മാറ്റാൻ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തതിനാൽ ഡബ്ബിംഗ് ആർടിസ്റ്റിനെ കൊണ്ടുവന്ന് ഡയലോഗ് മാറ്റി. സുന്ദരിയല്ലെന്ന കാരണം പറഞ്ഞും തനിക്ക് സിനിമകൾ നഷ്ടമായതായി തപ്സി പറയുന്നു.
തന്റെ ഇൻട്രോ സീൻ നായകന്റെ ഇൻട്രോയേക്കാൾ മികച്ചതായി എന്ന കാരണത്താൽ അത് മാറ്റേണ്ടി വന്നിട്ടുണ്ട്. സിനിമയുടെ ബഡ്ജറ്റ് കുറയ്ക്കാൻ എന്ന കാരണം പറഞ്ഞ് തന്റെ പ്രതിഫലം കുറക്കണമെന്ന ആവശ്യവും ഉയർന്നതായും തപ്സി പറയുന്നു.
ബോളിവുഡിന് പുറത്തു നിന്നുള്ളയാൾ എന്ന ലേബൽ തന്നെ ഒരിക്കലും വിട്ടു പോകില്ലെന്നാണ് തപ്സി പറയുന്നത്. ഹസീൻ ദിൽറൂബാ, ലൂപ് ലപേത തുടങ്ങിയ ചിത്രങ്ങളാണ് ഇനി തപ്സിയുടേതായി പുറത്തിറങ്ങാനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.