ഗാർഹിക പീഡനത്തിലൂടെ തനിക്കു ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമായെന്ന് പൂനം പാണ്ഡെ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പൂനത്തിന്റെ വെളിപ്പെടുത്തൽ. മുൻഭർത്താവ് സാം ബോംബെയുടെ മർദനത്തെ തുടർന്നാണ് സെറിബ്രൽ ഹമറേജ് ഉണ്ടായതെന്നും പൂനം പറഞ്ഞു.
‘എനിക്ക് വസ്തുക്കളുടെ ഗന്ധം അറിയുന്നില്ല. ചുറ്റിലുമുള്ള ആളുകളോട് ചോദിച്ചാണ് ഗന്ധം എന്താണെന്ന് അറിയുന്നത്. എനിക്ക് അനുഭവിക്കേണ്ടി വന്ന ഗാർഹിക പീഡനത്തെ തുടർന്നാണ് ഘ്രാണശേഷി നഷ്ടമായത്. ബ്രെയിൻ ഹമറേജും സംഭവിച്ചു. ഇപ്പോൾ മാനസികമായും ശാരീരികമായും ഞാൻ കരുത്താർജിച്ചു വരികയാണ്.’
‘ഞാൻ എന്റെ വളർത്തു നായയെ സ്നേഹിക്കുകയും അതിനോടൊപ്പം കിടന്നുറങ്ങുകയും ചെയ്താൽ അയാളെക്കാൾ എനിക്കു സ്നേഹം നായയോടാണെന്ന് പറയും. വളർത്തു മൃഗങ്ങളെ സ്നേഹിച്ചതിനു കൂടി ഞാൻ അയാളിൽ നിന്നും മർദനമേൽക്കേണ്ടി വന്നു. അങ്ങനെയൊരു ബന്ധം എനിക്ക് ആവശ്യമില്ല.’– പൂനം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.