കമ്മാരസംഭവം ഹിന്ദിയിലോ തമിഴിലോ വേണ്ടിയിരുന്നു
Tuesday, April 17, 2018 10:15 AM IST
കമ്മാരസംഭവം എന്ന ദിലീപ് ചിത്രത്തെ വാനോളം പുകഴ്ത്തി സംവിധായകൻ പത്മരാജന്‍റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭൻ. ഇങ്ങനെയൊരു ചിത്രം മലയാളത്തിലൊതുക്കാതെ ഹിന്ദിയിലോ തമിഴിലോ ചിത്രീകരിക്കണമെന്നാണ് അനന്തപത്മനാഭൻ അഭിപ്രായപ്പെട്ടത്. കേരളം എന്ന കോണകക്കീറിലെ കിളിത്തട്ടു കളിക്ക് നിൽക്കരുതായിരുന്നു എന്നാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയത്.

കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തിൽ ഇതാദ്യം ആണ്. 1995 ലെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച എമീർ കുസ്തൂരിക്കയുടെ അണ്ടർഗ്രൗണ്ട് എന്ന ചിത്രം എന്നിൽ ഏൽപിച്ച സുഖമുള്ള വെള്ളിടിക്ക് സമാനമാണ് ഇതിന്‍റെ ഇംപാക്ട്. ഇത് ചരിത്രത്തിന് നേരെ മാത്രമല്ല. രാഷ്‌ട്രീയ പാർട്ടികളുടെ പഞ്ചാംഗ/തലക്കുറി നിർമാണങ്ങൾക്കു പിന്നിലെ കൂർമ്മ ബുദ്ധികൾക്കും, അഭിനവ പടനായകനിർമാണങ്ങൾക്കും, ഇന്ത്യൻ ബയോപ്പിക്കുകളിലെ പൊള്ളവീര്യങ്ങൾക്കു നേരെയുമുള്ള ആക്ഷേപ ചിരിയാണ്.

കഥപറച്ചിലിലെ ബ്രില്യൻസിനെപ്പറ്റി പറയും മുൻപേ ഇങ്ങനെ കുഴക്കുന്ന ഒരു തിരനാടക രചനയെ അഭ്രത്തിൽ ആക്കി കാട്ടിയ സംവിധാന മിടുക്കിനെ പുകഴ്ത്തണം . ഇതിനായി കോടികൾ ചെലവഴിച്ചു യാഥാർഥ്യമാക്കിയ നിർമാതാവിനെ വന്ദിക്കണം . ഏതു രാഷ്‌ട്രനിർമാണങ്ങൾക്കു പിന്നിലും തമസ്കരിക്കപ്പെടുന്ന റിയല്‍ ഹീറോസിന്‍റെ ജീവത്യാഗങ്ങൾക്കും, ഏതു പഴുതിലൂടെയും കെട്ടി ഉയർത്തപ്പെടുന്ന നായകബിംബങ്ങൾക്കും നേരെയുള്ള കൺ നിറഞ്ഞ മുഖം കോട്ടി ചിരിയാണ് ഇത്- അനന്തപത്മനാഭൻ പറയുന്നു.

ഈ ചിത്രം വരുംകാലം ചർച്ച ചെയ്യും. ഈ ചിത്രം ചെയ്യേണ്ടിയിരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴിൽ എങ്കിലുമോ ആയിരുന്നു . ഇവിടെ ഈ കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നിൽക്കരുതായിരുന്നു.- അനന്തപത്മനാഭൻ ഫേസ്ബുക്കിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.