ഭയം നിറഞ്ഞ "9' ദിവസങ്ങൾ
Friday, February 8, 2019 3:53 PM IST
ശാസ്ത്രലോകത്തെ കൂട്ടുപിടിച്ച് ഒരുക്കിയിരിക്കുന്ന മികച്ചൊരു സസ്പെൻസ് ത്രില്ലറാണ് ജെനൂസ് മുഹമ്മദിന്‍റെ "9'. ഇരുട്ടിനെ വേണ്ടുവോളം ഉപയോഗിച്ചിട്ടുള്ള ചിത്രത്തിലെ ആദ്യ അരമണിക്കൂർ, വരാൻ പോകുന്ന ഒൻപത് അപൂർവ ദിവസങ്ങളെക്കുറിച്ചുള്ള വിവരണമാണ് നൽകുന്നത്. ശാസ്ത്ര സംബന്ധമായ കാര്യങ്ങളെ വളരെ ലളിതമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

ഒന്പത് ദിവസത്തേക്ക് വൈദ്യുതിയെ നിഷ്പ്രഭമാക്കുന്ന തരത്തിൽ ഒരു ഉൽക്ക ഭൂമിയിൽ പതിക്കാൻ പോകുന്നു. അതോടെ മനുഷ്യർ സോഷ്യൽ മീഡിയയുടെ പിടിയിൽ നിന്നും പുറത്തുകടന്ന് പരസ്പരം സംസാരിക്കാൻ സമയം കണ്ടെത്തുമെന്നും സിനിമ പറയുന്പോൾ ആ ദിവസങ്ങളിലേക്ക് കണ്ണോടിക്കാൻ പ്രേക്ഷകർ കണ്ണുംനട്ടിരിക്കും. ഭീതി നിറച്ചാണ് ആ ഒൻപത് ദിവസങ്ങൾ സംവിധായകൻ പ്രേക്ഷകർക്ക് കാട്ടിത്തരുന്നത്. അതുകൊണ്ടു തന്നെ ത്രില്ലിന് ഒരു കുറവുമുണ്ടാവില്ല.



ഇത്തരത്തിലൊരു പരീക്ഷണം മലയാളത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ വെല്ലുവിളിയുമേറെയാണ്. സയൻസ് ഫിക്ഷൻ, ഹൊറർ ത്രില്ലർ, ഫാമിലി ഡ്രാമ എന്നീ വിഭാഗങ്ങളെ കൂട്ടിക്കുഴച്ച് ഒരു പ്രത്യേക കൂട്ടുണ്ടാക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. പൃഥ്വിരാജും മാസ്റ്റർ അലോകും മത്സരിച്ച് അഭിനയിക്കുന്ന ചിത്രത്തിൽ അച്ഛൻ-മകൻ ബന്ധത്തിലുള്ള വിള്ളലുകൾ തെളിഞ്ഞു കാണാൻ സാധിക്കും.

ആൽബർട്ടും (പൃഥ്വിരാജ്) സംഘവും ഭൂമിയിലേക്ക് പതിക്കുന്ന ഉൽക്കയെ അടുത്തറിയാൻ ഹിമാലയത്തിലേക്ക് യാത്രതിരിക്കുന്നതോടെയാണ് ചിത്രം ചൂടുപിടിച്ചു തുടങ്ങുന്നത്. സാധാരണ സംഭവങ്ങളിൽ നിന്നും അസാധാരണ സംഭവങ്ങളിലേക്ക് ചിത്രം വഴിമാറുന്നതും ഹിമാലയത്തിൽ വച്ചു തന്നെയാണ്.



ഉൽക്ക ഭൂമിയിൽ പതിക്കുകയും അതിനെ തുടർന്ന് എങ്ങും വൈദ്യുതി ഇല്ലാതാകുകയും ചെയ്യുന്ന കാഴ്ച അഭിനന്ദൻ രാമാനുജന്‍റെ കാമറ മികവോടെ തന്നെ പകർത്തിയിട്ടുണ്ട്. എങ്ങോട്ട് തിരിഞ്ഞാലും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാണ് ഹിമാലയത്തിൽ കാണാനാവുക. മഞ്ഞുമൂടി കിടക്കുന്ന ഫ്രെയിമുകളേക്കാൾ അരണ്ട വെളിച്ചത്തിലുള്ള ഫ്രെയിമുകളാണ് ചിത്രത്തിൽ കൂടുതൽ ഇടംപിടിച്ചിരിക്കുന്നത്.

വാമിഖ ഗബ്ബിയുടെ വരവോടെ ഒൻപതിന്‍റെ കഥ മറ്റൊരു വഴിയെ സഞ്ചരിക്കാൻ തുടങ്ങും. ശാസ്ത്രവുമായി ബന്ധപ്പെടുത്തി വമിഖയുടെ കഥാപാത്രത്തിന്‍റെ വികാസം ആശ്ചര്യത്തോടെ മാത്രമേ കണ്ടിരിക്കാൻ സാധിക്കു. ശേഖർ മേനോൻ ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രേക്ഷകന്‍റെ ഉള്ളിൽ ഭയം നിറയ്ക്കാൻ പാകത്തിനുള്ളതായിരുന്നു.



ഹിമാലയ നിവാസികളുടെ വിശ്വാസവും ശാസ്ത്രത്തിന്‍റെ നേരുമെല്ലാം കൃത്യമായി ചിത്രത്തിലേക്ക് വിന്യസിക്കാൻ സംവിധായകനായിട്ടുണ്ട്. വാമിഖയുടെ ദുരൂഹത നിറഞ്ഞ കഥാപാത്രം തന്നെയാണ് ചിത്രത്തെ കൂടുതൽ ഉദ്വേഗജനകമാക്കുന്നത്. ഉൽക്ക വീണ ശേഷം ഓരോ ദിവസം കഴിയും തോറും ഭയവും ദുരൂഹതയും ചിത്രത്തിലേറി വരും.

മാസ്റ്റർ അലോക് ഗംഭീര പ്രകടനംകൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്പോൾ വമിക തന്‍റെ ഓരോ ചലനങ്ങളിലൂടെയും കാഴ്ചക്കാരനെ അതിശയിപ്പിക്കുകയാണ്. പ്രകാശ് രാജിന് പ്രത്യേക ഇരിപ്പിടം നൽകിയാണ് ജെനൂസ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. മകനോടുള്ള വാത്സല്യവും മരിച്ച ഭാര്യയോടുള്ള സ്നേഹവും ആൽബർട്ടിൽ ഒരേ അളവിൽ തങ്ങി നിൽക്കുന്പോൾ മറ്റൊരു ലോകത്തേക്ക് കഥ പതിയെ ചേക്കേറും. മിതത്വമാർന്ന പ്രകടനം കൊണ്ടാണ് പൃഥ്വി ചിത്രത്തിൽ മികവ് കാണിക്കുന്നത്.



സസ്പെൻസും ട്വിസ്റ്റും ക്ലൈമാക്സിലേക്ക് കരുതിവച്ച് സംവിധായകൻ അതുവരെയുള്ള സിനിമയുടെ പോക്കിനെ ആകെയൊന്നു ഉടച്ചുവാർക്കുന്നുണ്ട്. അതുവരെ കണ്ട കാഴ്ചകളെ ന്യായീകരിക്കുംവിധമുള്ള കാര്യങ്ങൾ ഒന്നൊന്നായി കാട്ടിത്തരുന്പോൾ സംവിധാന മികവിനെ അഭിനന്ദിക്കാതെ തരമില്ല.

ഇതുവരെ മലയാള സിനിമ കാണാത്ത വഴിയെയയാണ് ജെനൂസ് മുഹമ്മദ് ചിത്രത്തെ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പരീക്ഷണങ്ങളെ ഒരുപോലെ എല്ലാവരും അംഗീകരിക്കണമെന്നില്ല. ശാസ്ത്രം നിലനിൽക്കുന്നിടത്തോളം ചോദ്യങ്ങൾ ഉയരുമെന്ന് കാട്ടിത്തരുന്ന സംവിധായകൻ ചിത്രത്തിൽ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.