പെണ്‍വിളയാട്ടത്തിൽ ആറാടി 90 എംഎൽ
Friday, March 1, 2019 7:41 PM IST
കുട്ടികളെ കൂട്ടാതെ സ്ത്രീകൾ പോയി കാണേണ്ട ചിത്രമാണ് 90 എംഎൽ. കുടുംബ പ്രേക്ഷകരെ ഉന്നമിട്ടല്ല മറിച്ച്, സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരെ ഉന്നം വച്ചാണ് അനിത ഉദീപ് എന്ന സംവിധായിക ചിത്രം ഒരുക്കിയിരിക്കുന്നത്.

പെണ്‍വിളയാട്ടമാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക. അതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ ബിഗ് ബോസ് താരം ഓവിയയും. ചുറുചുറുക്കുള്ള പ്രകടനമാണ് ഓവിയ ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ട്രെയിലർ ഇറങ്ങിയപ്പോൾ പൊങ്ങിവന്ന വിവാദങ്ങൾക്ക് തന്‍റെ പ്രകടനംകൊണ്ട് മറുപടി കൊടുക്കുകയാണ് ഓവിയ.

ഉശിരുള്ള അഭിനയ മുഹൂർത്തങ്ങളും ബോറടിപ്പിക്കാത്ത ആവിഷ്കരണവും ഹരം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും കൊണ്ട് 90 എംഎൽ പ്രേക്ഷകമനം കീഴടക്കുന്പോൾ സർവ വിവാദങ്ങളും കാറ്റിൽ പറന്നുപോയി. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമല്ല 90 എംഎൽ. പക്ഷേ, മനസിലെ ചില കടുംപിടിത്തങ്ങളെ ഒഴിവാക്കി ഈ സിനിമ കാണാൻ കയറിയാൽ ഏതു തരക്കാർക്കും ആവോളം ആസ്വദിക്കാം.



പെണ്‍വിളയാട്ടം

ഒരു അപ്പാർട്ട്മെന്‍റിലേക്ക് സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി റിത എന്ന (ഓവിയ) പെണ്‍കുട്ടി കടന്നുവരികയും അവിടുള്ള നാലോളം സ്ത്രീകൾ അവളോട് കൂട്ടുകൂടുകയും ചെയ്യുന്നതോടും കൂടിയാണ് കഥ ശരിക്കും ഹോട്ടാകുന്നത്. ഒരാൾ ചിറകുവിടർത്തി പറക്കുകയും മറ്റ് നാലുപേർ ചിറകൊതുക്കി ജീവിക്കുകയും ചെയ്യുന്ന തരക്കാർ. അവിടെ മാറ്റങ്ങളുടെ ഒരു ഘോഷയാത്ര നടക്കുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നത് ഓവിയയും. പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കുമാകാം ചില നേരംപോക്കുകളെന്ന് സംവിധായിക തന്‍റെ സിനിമയിലൂടെ സമർഥിക്കുന്നു.

ബീയറിൽ തുടങ്ങി കഞ്ചാവിൽ ചെന്നു നിൽക്കുന്ന ഒരു യാത്രയാണ് പിന്നീട് കാണാനാവുക. എന്നുകരുതി മുഴുവൻ സമയവും തണ്ണിയടിയൊന്നും ചിത്രത്തിൽ കാണാനില്ല. ഒരു രസത്തിന് തുടങ്ങി എരിവും പുളിയും ചേർന്ന അവരവരുടെ കഥകൾ മുന്നിൽ തെളിയുന്പോൾ സ്വാതന്ത്ര്യത്തിന് ജീവിതത്തിലുള്ള പ്രാധാന്യം താനേ തെളിഞ്ഞുവരും.



രാത്രി ജീവിതം

രണ്ടെണ്ണം അടിച്ചിട്ട്, രാത്രിയിൽ പുറത്തു കറങ്ങിനടന്ന് തട്ടുകടയിൽ നിന്ന് മതിവരുവോളം ആഹാരം കഴിക്കുന്ന പെണ്‍പടയെ ചിത്രത്തിൽ കാണാനാവും. സ്വാതന്ത്ര്യത്തിന്‍റെ കൊടുമുടിയിൽ നിൽക്കുന്പോഴും കുടുംബത്തിന്‍റെ കെട്ടുപാടിലേക്ക് ഒതുങ്ങുന്ന സ്ത്രീമനസുകളെ കൂടി സംവിധായിക ഇവിടെ അടയാളപ്പെടുത്തുന്നുണ്ട്.

വസ്ത്രധാരണം, സെക്സ്... ഇങ്ങനെ പലകാര്യങ്ങളിലും പെണ്‍മനസിലുള്ള ചിന്തകൾ ഇവിടെ അഴിഞ്ഞുവീഴുന്പോൾ ചിലപ്പോൾ സ്ത്രീകൾക്കു തന്നെ അംഗീകരിക്കാനായെന്നുവരില്ല. ബന്ധനങ്ങളുടെ ചങ്ങല പൊട്ടിക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകളും സമൂഹത്തിലുണ്ടല്ലോ... രാത്രിയാത്രയുടെ സുഖശീതളിമ വേണ്ടുവോളം ഇതിലെ പെണ്‍പട അനുഭവിക്കുന്നുണ്ട്. ഓവിയയെ കൂടാതെ മലയാളി താരം ആൻസണ്‍ പോളും ചിത്രത്തിലുണ്ട്.

ബീയറിൽ നിന്നും ലിക്കറിലേക്ക്

ബീയറും ലിക്കറും പിന്നെ വീര്യം കൂടിയ വൈനുമെല്ലാം ഇവർ എത്രത്തോളം ആസ്വദിച്ചാണ് കുടിക്കുന്നതെന്ന് കാട്ടിത്തരുന്നതിനൊപ്പം ഭാര്യ വെള്ളമടിച്ചാൽ ഭർത്താവ് എങ്ങനെയൊക്കെ പ്രതികരിക്കുമെന്നും സംവിധായിക ചിത്രത്തിൽ തുറന്നുകാട്ടുന്നുണ്ട്. ഒരു കുട്ടിയുടെ അമ്മയായ കാജലായി മസൂം ശങ്കറും താമരയായി ബൊമ്മു ലക്ഷ്മിയും ചിത്രത്തിൽ ഓവിയക്കൊപ്പം മത്സരാഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. മോനിഷ റാം, ശ്രീഗോപിക എന്നിവരാണ് ഓവിയ സംഘത്തിലെ മറ്റ് അംഗങ്ങൾ. ഓരോരുത്തർക്കുമുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കാൻ ഓവിയ മുൻകൈയെടുക്കുന്നതോടെയാണ് ചിത്രം രസംപിടിച്ചു തുടങ്ങുന്നത്.



കിടിലൻ ട്വിസ്റ്റ്

ഒരിക്കലും പ്രതീക്ഷിക്കാത ഒരു ട്വിസ്റ്റ് മുന്നിലേക്കിട്ടു തന്നാണ് സംവിധായിക ആദ്യപകുതി അവസാനിപ്പിക്കുന്നത്. നടൻ ചിന്പു ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ നട്ടെല്ലായി മാറുന്പോൾ എല്ലാം മറന്ന് പ്രേക്ഷകർ സിനിമയിലേക്ക് കണ്ണുംനട്ടിരിക്കും.

ഓരോരോ പ്രശ്നങ്ങളെ തീർത്തുതീർത്ത് പെണ്‍സംഘം മദ്യപാനം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നിടത്ത് മറ്റൊരു ദുശീലം തലപൊക്കുകയായി. സാക്ഷാൽ കഞ്ചാവ് കഥയിലേക്ക് പ്രവേശിക്കുന്നതോടെ ഓരോരുത്തരുടെ പ്രശ്നങ്ങളും താനേ പൊങ്ങിവരും. പിന്നെ അതെല്ലാം തീർക്കാനുള്ള ഓട്ടത്തിനിടയിൽ വ്യത്യസ്തമാർന്ന ജീവിതങ്ങൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

ജോളി ലൈഫ്

പെണ്‍ജീവിതങ്ങൾ എങ്ങനെ ജോളിയാക്കണമെന്നാണ് സംവിധായിക വ്യത്യസ്ത മാർഗങ്ങളിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നു പറയുംപോലെ, സ്ത്രീകൾക്ക് സ്വാതന്ത്ര്യലബ്‌ധിയിലെത്താൻ മറ്റ് മാർഗങ്ങളും സ്വീകരിക്കാവുന്നതാണ്. അതിന് ആദ്യം വേണ്ടത് തന്‍റേടവും പിന്നെ മെരുങ്ങാത്തവരെ മെരുക്കാനുള്ള മരുന്നുമാണ്. ആ മരുന്ന് വേണ്ടുവോളം ഓവിയയും സംഘവും ഈ സിനിമയിൽ ലയിപ്പിച്ചു ചേർത്തിട്ടുണ്ട്. വേണ്ടവർക്ക് അത് സ്വീകരിക്കാം വേണ്ടാത്തവർക്ക് നിരസിക്കാം. രണ്ടായാലും പെണ്‍സ്വാതന്ത്ര്യ ആഘോഷം കാണാൻ അല്പമെങ്കിലും താത്പര്യമുള്ളവർക്ക് 90 എംഎല്ലിന് ധൈര്യത്തോടെ ടിക്കറ്റെടുക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.