മൊഞ്ചുള്ള ഉമ്മയും മോനും
Saturday, December 22, 2018 11:03 AM IST
വില്ലനായും നായകനായും എത്തി ക്രിസ്മസ് ആഘോഷങ്ങൾക്ക് ലഹരി പകരുകയാണ് ടോവിനോ തോമസ്. മാരി-2 വിലെ വില്ലൻ, എന്‍റെ ഉമ്മാന്‍റെ പേരിലെ നിഷ്കളങ്കനായ നായകനായി മാറുന്പോൾ എന്താ ഒരു ചേല്.! ഇത്തിരി കുസൃതിയും അതിലേറെ നന്മയും പിന്നെ ഇണക്കങ്ങളും പിണക്കങ്ങളുമുള്ള കഥാപാത്രങ്ങൾ മുന്പും ടോവിനോയെ തേടിയെത്തിയിട്ടുണ്ട്. എന്‍റെ ഉമ്മാന്‍റെ പേരിലെ ഹമീദും അത്തരത്തിലുള്ള കഥാപാത്രം തന്നെ.

ആവർത്തനങ്ങൾ ഉണ്ടാകുന്പോഴും ക്ലീഷേയെന്നു പറയിപ്പിക്കാതെ തന്‍റെ കഥാപാത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ടോവിനോയുടെ കഴിവ് ഇവിടെയും ദൃശ്യമാകുന്നുണ്ട്. കല്യാണവീട്ടിൽ നിന്നും മരണവീട്ടിലേക്കുള്ള എത്തിനോട്ടം നടത്തിയാണ് നവാഗത സംവിധായകൻ ജോസ് സെബാസ്റ്റ്യൻ പ്രേക്ഷകരെ തന്‍റെ കഥയിലേക്ക് കൊണ്ടുവരുന്നത്.



കുഞ്ഞൊരു കഥ, അതിങ്ങനെ വലിയൊരു നദിയിലൂടെ ഒഴുകിയൊഴുകി പോകുന്നത് കാണാൻ തന്നെ നല്ലൊരു ചേലായിരുന്നു. ഹമീദിന്‍റെ വാപ്പയുടെ മരണവും പിന്നീട് തന്‍റെ ഉമ്മയെ തേടിയുള്ള അവന്‍റെ യാത്രയുമാണ് രണ്ടു മണിക്കൂറിലേറെയുള്ള ഈ കുഞ്ഞു ചിത്രം. ഉള്ളിലൊരു നോവുമായി അല്ലാതെ ഈ ചിത്രം കണ്ടിറങ്ങാൻ കഴിയില്ല. സ്നേഹം വറ്റാത്ത ഉറവയാണ് അമ്മയെന്ന് ഒരിക്കൽ കൂടി കാട്ടിത്തരുകയാണ് സംവിധായകൻ ചിത്രത്തിൽ.

ബീരാന്‍റെ (ഹരീഷ് കണാരൻ) സൗഹൃദം വലയം ചെയ്യുന്നതോടെയാണ് വാപ്പ മയ്യത്തായ വിഷമമെല്ലാം ഹമീദിൽ നിന്നും വിട്ടകലുന്നത്. ബീരാനാണെങ്കിൽ നിഷ്കളങ്കതയുടെ മറ്റൊരു പ്രതീകമാണ്. ബീരാന്‍റെ നാവിൽ നിന്നും വീഴുന്ന ഓരോ വാക്കും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടേ ഇരുന്നു. ടോവിനോ-ഹരീഷ് കണാരൻ കെമിസ്ട്രി നന്നായി പുറത്തേക്ക് എടുത്തിടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



താൻ യത്തീം അല്ലെന്നും തന്‍റെ ഇതുവരെ കാണാത്ത ഉമ്മയെ വീട്ടിലേക്ക് കൊണ്ടുവരാനുമായി ഹമീദ് ഇറങ്ങി പുറപ്പെടുന്നതോടെ കഥയ്ക്ക് വേഗം കൈവരാൻ തുടങ്ങും. യാത്രയ്ക്കിടയിൽ നായിക സൈനബ കൂടി നായകനും കൂട്ടുകാരനും ഒപ്പം ചേരുന്നതോടെ കേൾക്കാൻ ഇന്പമുള്ള പാട്ടുകൂടി അകന്പടിക്കെത്തും.

കളിയും ചിരിയും നിറഞ്ഞ യാത്ര കോഴിക്കോട്ട് എത്തുന്പോഴാണ് പ്രത്യക്ഷത്തിൽ പരുക്കനും പ്രവൃത്തിയിൽ ചിരി പരത്തുകയും ചെയ്യുന്ന സിദ്ദിഖിന്‍റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അങ്ങോട്ട് നേർത്ത ചിരിയുടെ ഓളമുണ്ടാക്കുന്നത് ഹരീഷ് കണാരനും സിദ്ദിഖും ചേർന്നാണ്. അവിടെ നിന്നും പൊന്നാനിക്കുള്ള യാത്ര ഹമീദ് ഒറ്റയ്ക്കാണ് നടത്തുന്നത്.

ആയിഷുമ്മ (ഉർവശി) സിനിമയിലേക്ക് വന്നു കയറുന്നതോടെ കഥയുടെ കെട്ടും മട്ടും മാറുകയാണ്. കൗണ്ടറുകൾ വാരിവിതറി പ്രേക്ഷകരെ ഉർവശി കൈയിലെടുക്കുന്നതോടെ തീയറ്റർ സർവത്ര ചിരിമയമായി മാറും. പിന്നീട് അങ്ങോട്ട് നായകനൊപ്പം ആയിഷുമ്മയും കൂടെയുണ്ട്. അപ്പോൾ പിന്നെ ചിരി നോണ്‍സ്റ്റോപ്പ് ആയിരിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ആദ്യ പകുതി തലശേരി-കോഴിക്കോട്-പൊന്നാനി എന്നീ സ്ഥലങ്ങളെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നതെങ്കിൽ രണ്ടാം പകുതിയിലേക്കെത്തുന്നതോടെ ചിത്രം ലക്നോവിലേക്ക് പറിച്ച് നടപ്പെടുന്നുണ്ട്.



ഗോപി സുന്ദർ ചിട്ടപ്പെടുത്തിയ പാട്ടുകളും പശ്ചാത്തല സംഗീതവും കഥയോട് ചേർന്നുനിന്ന് യാത്ര നടത്തുന്പോൾ കഥയ്ക്കൊപ്പം ഒഴുകാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടായില്ല. ടോവിനോ-ഉർവശി കോംബിനേഷൻ രംഗങ്ങൾ ചിരി മാത്രമല്ല ഉള്ളിൽ അല്പം നോവ് ഉണർത്തിക്കൊണ്ടാണ് കടന്നുപോകുന്നത്. വൈകാരികമായ നിമിഷങ്ങളിലൂടെയുള്ള ടോവിനോയുടെ പോക്കും പ്രശംസനീയം തന്നെ. ലക്നോ കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നത് ഛായാഗ്രാഹകൻ ജോർഡി പ്ലാനൽ ക്ലോസെയാണ്.

ഉർവശിക്കൊപ്പം ടോവിനോ എങ്ങനെ പിടിച്ച് നിൽക്കുന്നുവെന്നത് തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. അതിനാൽ തന്നെ ഇരുവരും ഒരുമിച്ചുള്ള രംഗങ്ങളിൽ മത്സരാഭിനയം കാണാനും സാധിക്കും. ചെറിയ നോട്ടങ്ങൾ കൊണ്ട്, ഉള്ളിലെ സ്നേഹം കൊണ്ട് ആയിഷുമ്മ ഹമീദിനെ വരിഞ്ഞു മുറുക്കുന്പോൾ ഈ കാലത്ത് പലരും മറന്നുപോകുന്ന അമ്മയുടെ കരുതലിന്‍റെ നേർത്ത സ്പർശം പ്രേക്ഷകരെ തലോടും. ആ തലോടൽ മാത്രം മതി ഈ ക്രിസ്മസ് ധന്യമാകാൻ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.