കീ അത്ര പോരാ..!
Sunday, May 12, 2019 3:37 PM IST
തുറക്കാനും അടയ്ക്കാനും ഒരു കീ ഉള്ളത് നല്ലതാണ്... ഒരു സുരക്ഷിതത്വം ഉണ്ടാകും. എന്നാൽ അതേ കീ നിങ്ങളെ ബ്ലാക്മെയിൽ ചെയ്യാൻ തുടങ്ങിയാലോ? ഫോണിലെ പാസ്‌വേർഡ്, ഫേസ്ബുക്ക് പാസ്‌വേർഡ്, നിങ്ങളുടെ ഫോണ്‍ തന്നെ നിങ്ങളുടെ ജീവനെടുക്കാൻ തുടങ്ങിയാലോ..‍? ഒരു ആകാംക്ഷ ഉള്ളിൽ അലതല്ലുന്നില്ലേ... ആ ആകാംക്ഷയെ ടെക്നോളജി ഉപയോഗിച്ച് ചളകുളമാക്കുകയാണ് ഇവിടെ സംവിധായകൻ കലീസ് ചെയ്തിരിക്കുന്നത്.

ന്യൂജൻ കാലയളവിലെ മോഡേണ്‍ ടെക്നോളജി ആവോളം ഉപയോഗിക്കുന്നവരാണ് ഇന്നത്തെ യൂത്തന്മാർ. അവരെ ലക്ഷ്യംവെച്ചാണ് കലീസ് കീ ഒരുക്കിയിരിക്കുന്നത്. ടെക്നോളജിയുടെ മോശം വശങ്ങൾ തുറന്നുകാട്ടാനായി ചെയ്തുകൂട്ടിയതെല്ലാം അങ്ങോട്ട് ഏശാതെ വന്നതോടെ സംഗതി സംവിധായകന്‍റെ കൈവിട്ടു പോയി.



അടിത്തറയുള്ള തിരക്കഥ മെനഞ്ഞെടുക്കാൻ മെനക്കെടാതിരുന്നത് തന്നെയാണ് ചിത്രം ക്ലിക്ക് ആകാത്തതിനുള്ള പ്രധാന കാരണം. ക്രൈം ത്രില്ലറായിരിക്കുമെന്ന തോന്നൽ ഉളവാക്കിയാണ് ചിത്രം തുടങ്ങുന്നത്. ഒറ്റയടിക്ക് ഫ്ളാഷ് ബാക്കിലേക്ക് പോകുന്നതോടെ പതിയെ നായകന്‍റെ (ജീവ) കുടുംബാന്തരീക്ഷവും തട്ടിക്കൂട്ട് കോമഡികളും തലപൊക്കി തുടങ്ങും. പിന്നീടങ്ങോട്ട് വെറുപ്പിക്കൽ രംഗങ്ങളുടെ ഘോഷയാത്രയായി.

നായകൻ കണ്ടുപിടിച്ച വൈറസും അതുകൊണ്ടുള്ള സൂത്രപ്പണികളുമായി പോകുന്നതിനിടയിൽ മൊബൈൽ ഫോണ്‍ ഉപയോഗത്തിന്‍റെ കുഴപ്പങ്ങൾ തുറന്നു കാട്ടാനും സംവിധായകൻ മറക്കുന്നില്ല. നായകൻ ഫ്രീക്കനാണ്, ചുള്ളനാണ്, സർവോപരി നാണക്കാരനാണ്. പിന്നെ അല്ലറചില്ലറ ഗുണങ്ങൾ വേറെയും ഉണ്ടെന്ന് കാട്ടുന്നതിനിടയിൽ കഥ കെട്ടഴിഞ്ഞ പട്ടം പോലെ ഒരുവഴിയേ പോയിക്കൊണ്ടേയിരുന്നു.



ഹാക്കർ വില്ലന്‍റെ ലീലാവിലാസങ്ങൾ ഇടയ്ക്കിടെ തലപൊക്കി കാണിച്ചുകൊണ്ട് കഥയ്ക്ക് ഇടയിലൂടെ പോകുന്നുണ്ട്. ഗോവിന്ദ് പത്മസൂര്യ വില്ലൻ വേഷം തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. പുള്ളിയുടെ ലുക്കിനെ വേണ്ടുവോളം സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നായകനുമേൽ പലപ്പോഴും വില്ലൻ എറിച്ചു നിന്നപ്പോഴും തിരക്കഥയിലെ കെട്ടുറപ്പില്ലായ്മ സിനിമയെ പിന്നോട്ട് അടിച്ചോണ്ടിരുന്നു. അത് ഓരോ കഥാപാത്രത്തെയും നന്നേ ബാധിച്ചിട്ടുമുണ്ട്. കോമഡിക്കായി കോമഡി തിരുകി കയറ്റുന്ന തമിഴകത്തെ പതിവ് ഈ ത്രില്ലർ ചിത്രത്തിന്‍റെ ബാലൻസിംഗ് നന്നേ തെറ്റിച്ചു. നിക്കി ഗൽറാണി നായികയായി എത്തി തനിക്ക് കിട്ടിയ കഥാപാത്രത്തെ നൈസായിട്ട് കൈകാര്യം ചെയ്തിട്ടുണ്ട്.



അഭിനന്ദൻ രാമാനുജന്‍റെ കാമറക്കണ്ണുകളാണ് കല്ലുകടികൾ നിറഞ്ഞ കഥയ്ക്കിടയിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രധാന ഘടകം. കുടുംബാന്തരീക്ഷത്തിലെ കോമഡിയും പിന്നെ കുറെ സെന്‍റിമെന്‍റൽ ഡയലോഗുമെല്ലാം കുടുംബ പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിക്കാനായുള്ള സംവിധായകന്‍റെ ചില നന്പറുകളായിരുന്നു. പക്ഷേ അത് ചിത്രത്തിന്‍റെ ത്രില്ല് നശിപ്പിക്കാൻ മാത്രമേ ഉപകാരപ്പെട്ടുള്ളുവെന്ന് മാത്രം.

പ്രണയം ഇല്ലെങ്കിൽ നായകന് ബോറടിച്ചാലോ എന്നവണ്ണമാണ് ചിത്രത്തിലെ ലവ് ട്രാക്ക് പോകുന്നത്. പ്രണയം, ത്രില്ല്, കുടുംബാന്തരീക്ഷം, കോമഡി, പിന്നെ പൊടിക്ക് ഗ്ലാമറും കൂടി ചേർന്നാൽ സംഗതി ജോറാകുമെന്നാണ് സംവിധായകൻ കരുതിയത്. പക്ഷേ ചീറ്റിപ്പോയി, ഇതെല്ലാം ചിത്രത്തിലുണ്ടെങ്കിലും തമ്മിൽ ചേരാതെ വന്നതോടെ പ്രേക്ഷകന്‍റെ മനസ് കീഴടക്കാനുള്ള കീ സംവിധായകന്‍റെ കൈയിൽ നിന്നും വഴുതിപ്പോകുകയായിരുന്നു.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.