ബാലൻ വക്കീൽ പുലിയാണ്..!
Thursday, February 21, 2019 7:52 PM IST
വിക്കുള്ള വക്കീലിന്‍റെ വേലത്തരങ്ങളുമായാണ് ദിലീപ് ഇത്തവണ പ്രേക്ഷകസമക്ഷം എത്തിയിരിക്കുന്നത്. വക്കീലന്മാരുടെ വിക്രിയകൾ പലവട്ടം കണ്ടിട്ടുള്ള പ്രേക്ഷകർ ബാലൻ വക്കീലിന്‍റെ കൂർമബുദ്ധിക്കു മുന്നിൽ ഫ്ലാറ്റാകും എന്നുറപ്പ്.

ബി. ഉണ്ണികൃഷ്ണൻ കോമഡിയും ത്രില്ലറും സമാസമം ചേർത്താണ് "കോടതിസമക്ഷം ബാലൻ വക്കീൽ' ഒരുക്കിയിരിക്കുന്നത്. കോടതിമുറിയും ജഡ്ജിയും അവിടുത്തെ കോലാഹലങ്ങളുമെല്ലാം കോമഡിയുടെ ട്രാക്കിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ലോജിക്കിനെ കുറച്ചു നേരത്തേക്ക് വെളിയിൽ നിർത്തിയിട്ടു വേണം വക്കീലിന്‍റെ വിക്രിയകൾ കാണാൻ തീയറ്ററിൽ കയറാൻ.



സിദ്ദിഖിന്‍റെ കിളിപോയ പ്രകടനമാണ് സിനിമയെ കൂടുതൽ രസകരമാക്കുന്നത്. നായകന്‍റെ അച്ഛനായി എത്തിയ സിദ്ദിഖ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്പോഴെല്ലാം ചിരി തീയറ്ററിനകത്ത് അലതല്ലിക്കൊണ്ടേയിരുന്നു. പുള്ളി ഉരുവിടുന്ന ഓരോ വാക്കിലും ചിരി നിറച്ചുവച്ചിട്ടുണ്ടായിരുന്നു. ബിന്ദു പണിക്കരാകട്ടെ, കട്ടയ്ക്ക് കൗണ്ടറടിച്ച് നായകന്‍റെ അമ്മവേഷം മനോഹരമാക്കി.

കേസ് വാദിക്കാനുള്ള സാമർഥ്യം വിക്കിൽ തട്ടി താഴെപ്പോകുന്പോൾ ബാലൻ വക്കീലിനെ വലയം ചെയ്തു നിന്നത് പരിഹാസ ചിരികൾ മാത്രമാണ്. കഴിവുള്ള വക്കീലിന്‍റെ ആത്മവിശ്വാസമില്ലായ്മയെ മനസിൽ നിന്ന് പറിച്ചുമാറ്റുന്നത് ഒരു ഉശിരൻ കേസാണ്.

കുരുക്കിൽ നിന്നും കുരുക്കിലേക്ക് വക്കീലും പിന്നെ അനുരാധയും (മംമ്ത മോഹൻദാസ്) ചെന്നുവീഴുന്നതോടെ ചിത്രം ഗൗരവ അന്തരീക്ഷത്തിലേക്ക് കടക്കുകയാണ്. വക്കീലിനൊപ്പം മുഴുനീള വേഷത്തിൽ അജു വർഗീസ് ചിത്രത്തിലുണ്ട്. എങ്ങനെയും ഞാൻ ആൾക്കാരെ ചിരിപ്പിക്കുമെന്ന മട്ടിൽ കച്ചകെട്ടി ഇറങ്ങിയ അജു തന്‍റെ ദൗത്യം തന്നാൽ കഴിയും വിധം ഭംഗിയാക്കിയിട്ടുണ്ട്.

പാവം വക്കീലായ ദിലീപ് ആക്ഷൻ കാട്ടിത്തുടങ്ങുന്നതോടെ ചിത്രത്തിന്‍റെ വേഗം പതിന്മടങ്ങ് വർധിക്കും. വെറുമൊരു നായിക എന്നതിനപ്പുറത്തേക്ക് മംമ്തയുടെ വേഷത്തിന് ചിത്രത്തിൽ പ്രാധാന്യം ഉണ്ടെങ്കിലും നായകന്‍റെ പിന്നിൽ നിന്നും മുന്നിലേക്ക് വരാൻ ആ കഥാപാത്രത്തെ സംവിധായകൻ അനുവദിക്കുന്നില്ല.



വിക്കുള്ള വക്കീൽ എങ്ങനെയാണ് വിവാദങ്ങൾ നിറഞ്ഞ കേസ് വിജയിപ്പിച്ച് എടുക്കുന്നതെന്ന് കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്പോഴേക്കും പതിയെ ട്വിസ്റ്റുകൾ രംഗപ്രവേശം ചെയ്തു തുടങ്ങും. പിന്നെയങ്ങോട്ട് ട്വിസ്റ്റോട് ട്വിസ്റ്റാണ്. രാഹുൽ രാജും ഗോപിസുന്ദറും ചേർന്ന് സംഗീത വിഭാഗം കുറ്റമറ്റതാക്കിയിട്ടുണ്ട്. പശ്ചാത്തല സംഗീതം പലയിടത്തും ചിത്രത്തിന്‍റെ വേഗം കൂട്ടുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

അഖിൽ ജോർജിന്‍റെ കാമറക്കണ്ണുകൾ ബാലൻ വക്കീലിന്‍റെ യാത്രകളെ മനോഹരമാക്കിയപ്പോൾ ചിത്രത്തിലെ വില്ലന്മാർ നായകനെ വേണ്ടത്ര വെല്ലുവിളിക്കാതെയാണ് കടന്നു പോകുന്നത്. അതു മാത്രമാണ് ചിത്രത്തിന്‍റെ പോരായ്മയായി ചൂണ്ടിക്കാണിക്കാനുള്ളത്.



ആദ്യ പകുതി കോമഡി ട്രാക്കിലാണ് ഓടുന്നതെങ്കിൽ രണ്ടാം പകുതി ട്വിസ്റ്റുകളാൽ ഭദ്രമാക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ചാന്തുപൊട്ടായും കൂനനായും മുറിച്ചുണ്ടനായുമെല്ലാം എത്തി പ്രേക്ഷകമനം കീഴടക്കിയിട്ടുള്ള ദിലീപ് വെല്ലുവിളികളേറെയുള്ള വിക്കൻ വക്കീലിന്‍റെ വേഷവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചിട്ടുണ്ട്.

കോമഡിയും ട്വിസ്റ്റുകളും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ബാലൻ വക്കീലിനെയും സംഘത്തേയും ഏറെ ഇഷ്ടമാകും എന്നതിൽ സംശയമില്ല. കുടുംബസമേതം ചിരിച്ച് ഉല്ലസിച്ച് ത്രില്ലടിച്ച് കണ്ടിറങ്ങാവുന്ന ചിത്രം തന്നെയാണ് കോടതിസമക്ഷം ബാലൻ വക്കീൽ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.