കുമ്പളങ്ങിയിലെ മനംകവരുന്ന രാത്രികൾ..!
Thursday, February 7, 2019 7:12 PM IST
ശ്യാം പുഷ്കരന്‍റെ ജീവനുള്ള എഴുത്തിന് ഒരു മനസുണ്ടായിരുന്നു, ആ മനസ് മധു സി. നാരായണൻ കട്ടെടുത്തപ്പോൾ കുമ്പളങ്ങി നൈറ്റ്സ് പിറന്നു. മനസ് സിനിമയിൽ അർപ്പിച്ചവർ ചെയ്യുന്നതിലെല്ലാം ഊർജം കൂടുതലായിരിക്കും. ഇവിടെ എല്ലാവരും മത്സരിക്കുകയാണ്, ജീവിക്കാനായി. അതിൽ ആര് തോറ്റു, ആര് ജയിച്ചുവെന്ന് വിലയിരുത്താൻ പോയാൽ ശരിക്കും മിനക്കെട്ട പണിയായിപ്പോകും.

സുഷിൻ ശ്യാം കെട്ടഴിച്ചുവിട്ട് സംഗീതത്തിന് സ്വാതന്ത്ര്യം അനുവദിച്ചപ്പോൾ ഷൈജു ഖാലിദ് തന്‍റെ കണ്ണുകൾ കൊണ്ടാരു കവിത എഴുതി. കവിതയും സംഗീതവും ചേർന്നൊഴുകാൻ തുടങ്ങിയതോടെ കുന്പളങ്ങിയിലെ താളംതെറ്റിയ ജീവിതങ്ങൾ ശരിക്കും മിന്നിത്തിളങ്ങുകയായിരുന്നു.



ഇത് ശരിക്കും നരകമാണെന്ന് കട്ട ശോകത്തോടെ പറയുന്ന സജിയുടെ (സൗബിൻ ഷാഹിർ) കുടുംബത്തിലെ ഇളയവനിൽ നിന്നാണ് ജീവിതം (സിനിമ) തുടങ്ങുന്നത്. നേരെ കണ്ടാൽ അടിപിടി കൂടുന്ന സഹോദരങ്ങളുടെ ജീവിതചര്യകൾ കാണുന്പോൾ തന്നെ സീൻ ഡാർക്കാണെന്ന് ആർക്കും തോന്നും. പക്ഷേ, ആ നരകത്തിൽ തന്നെ സ്വർഗം പിറവിയെടുക്കുന്നതെങ്ങനെയന്ന് സംവിധായകൻ കാട്ടിത്തരുന്പോഴേക്കും കുന്പളങ്ങിയിലെ ഈ സഹോദരങ്ങളെ പെരുത്തങ്ങ് ഇഷ്ടപ്പെട്ടുപോകും.



അലമ്പ് ജീവിതത്തിൽ...

പണിയെടുക്കാതെ ജീവിക്കാൻ കൊതിക്കുന്ന ബോബി (ഷൈൻ നിഗം), മടിയോടുമടിയായി ഓരോ ദിവസവും തള്ളിനീക്കുന്ന സജി, ഇവരുടെ ഇടയിലേക്ക് വരാൻ ആഗ്രഹിക്കാത്ത ബോണി (ശ്രീനാഥ് ഭാസി), സ്കൂളിലെ സ്കോളർഷിപ്പു കൊണ്ട് ജീവിതം മെച്ചപ്പെടുത്താൻ നോക്കുന്ന ഇളയവൻ (മാത്യു) കുന്പളങ്ങി നൈറ്റ്സിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പോക്ക് ഇങ്ങനെയാകുന്പോൾ എങ്ങനെയാണ് ജീവിതം അലന്പാകാതിരിക്കുന്നത്.

കുന്പളങ്ങി ഇങ്ങനെ വളഞ്ഞും തിരിഞ്ഞുമെല്ലാം കിടക്കുകയല്ലേ, അപ്പോൾ പിന്നെ മറ്റ് കഥാപാത്രങ്ങൾ ഈ കഥയിലേക്ക് വന്നുകയറാൻ വലിയ പ്രയാസമൊന്നും ഇല്ലല്ലോ. കർക്കശക്കാരനും മുഖത്ത് ചിരിയും ഗൗരവവും ഒരേസമയം കൊണ്ടുവരാൻ വിരുതനുള്ളവനുമായ ഷമ്മി (ഫഹദ് ഫാസിൽ) ചുമ്മാ അങ്ങ് ഞെട്ടിക്കുവാന്നേ. വേറിട്ട കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് അവിസ്മരണീയമാക്കിയിട്ടുണ്ട്. ഫഹദ്.



പെണ്ണ് വന്നു കയറിയാൽ....

അലമ്പിത്തെറ്റി നടക്കുന്നവന്‍റെ ജീവിതത്തിലേക്ക് പെണ്ണ് വന്നുകയറിയാൽ ചില മാറ്റങ്ങളൊക്കെ സംഭവിക്കും. ഇവിടെ ബോബിക്കാണ് ആ മാറ്റം ആദ്യം ഉണ്ടാകുന്നത്. ആ മാറ്റം ഉണ്ടാക്കിയെടുക്കുന്നതോ ബേബിയും (അന്നാ ബെൻ). അന്നയുടെ സ്വഭാവിക അഭിനയം കൊണ്ടുതന്നെ ആ പ്രണയത്തിന്‍റെ ശോഭ കൂടുകയായിരുന്നു. ഷെയ്ൻ നിഗം-അന്നാ ബെൻ കെമിസ്ട്രി സംവിധായകൻ നന്നായി ചിത്രത്തിൽ ലയിപ്പിച്ചിട്ടുണ്ട്.

മനസിലുടക്കുന്ന സംഭാഷണങ്ങൾ കൊണ്ടാണ് ശ്യാം പുഷ്കരൻ ചിത്രത്തിന് പുതുമ സമ്മാനിക്കുന്നത്. പതിയെപ്പതിയെ ഓരോരുത്തരുടെ ജീവിതത്തിലേക്കും പെണ്ണ് വന്നുകയറുന്നതോടെ നരകം പതിയെ പൂങ്കാവനമായി മാറാൻ തുടങ്ങും. താളം തെറ്റലുകൾക്ക് ഇടയിലൂടെ പോകുന്ന ആദ്യപകുതി അവസാനിക്കുന്നത് ഒരു അസാധാരണ സംഭവത്തിലേക്ക് വഴുതി വീണുകൊണ്ടാണ്.



സംഗതി ഉഷാറായി...

ചിലർക്ക് ചില മാറ്റങ്ങളുണ്ടാകുന്നത് തിരിച്ചടികളിലൂടെയാണ്. ഇവിടെ സജിക്കും ചിലതൊക്കെ സംഭവിക്കുന്നു. അതോടെ കഥയുടെ ഒഴുക്കിന്‍റെ വേഗവും സങ്കീർണതകളും കൂടിക്കൂടി വരും. സംഗീതം കഥയ്ക്കൊപ്പം സഞ്ചരിച്ച് മറ്റൊരു കഥാപാത്രമായി ചിത്രത്തിൽ കയറിക്കൂടുന്നുണ്ട്. രാത്രിയുടെ സൗന്ദര്യം മതിവരുവോളം ഒപ്പിയെടുത്തുള്ള ഷൈജു ഖാലിദിന്‍റെ പോക്കും രസകരം തന്നെ.

ശ്രീനാഥ് ഭാസിയുടെ ഇടയ്ക്കിടെയുള്ള വരവും പോക്കും ചിരിയും കളിയുമെല്ലാം ഫ്രീക്ക് പയ്യന്മാർക്ക് നന്നേ ബോധിക്കും. സജിയുടെയും ബോണിയുടെയും ജീവിതത്തിലേക്ക് കൂടി പെണ്ണ് വന്നുകയറുന്നതോടെ നരകത്തിൽ സ്വർഗം പിറവിയെടുക്കുകയായി. അടുക്കും ചിട്ടയും കാര്യങ്ങളുമെല്ലാം അച്ചടക്കമില്ലായ്മയെ വലിച്ചു പുറത്തേക്കിട്ടു.



തീയറ്റർ ഇളകി മറിഞ്ഞു....

സൗബിന്‍റെ സജിയും ഫഹദിന്‍റെ ഷമ്മിയും ശ്രീനാഥ് ഭാസിയുടെ ബോണിയും ഷെയ്ൻ നിഗത്തിന്‍റെ ബോബിയുമെല്ലാം ചേർന്ന് ക്ലൈമാക്സിൽ ഉണ്ടാക്കുന്ന ഓളം തീയറ്റർ ഇളക്കി മറിക്കുന്നുണ്ട്. ആവിഷ്കരണത്തിൽ തുടക്കക്കാരന്‍റെ പരിഭ്രമമില്ലാതെ സംവിധായകൻ കൈയടക്കം കാട്ടിയപ്പോൾ ചെറിയൊരു കഥയ്ക്ക് വലിയൊരു ഫീൽ കൈവരുകയായിരുന്നു. സൗബിൻ ഷാഹിറിന്‍റെ അഭിനയജീവിതത്തിൽ സജി എന്നും വിലപ്പെട്ട നിധിയായി മാറുന്പോൾ ഫഹദിന് തന്‍റെ കഴിവിന്‍റെ മാറ്റുകൂട്ടാൻ ഷമ്മി ഏറെ സഹായിക്കുന്നുണ്ട്.

ഒരേ ഭാവത്തിൽ നിന്നും ഷെയ്ൻ വേറിട്ട ഭാവങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയ്ക്ക് കുന്പളങ്ങി നൈറ്റ്സ് സാക്ഷിയായി. മതിവരുവോളം മനസലിയിക്കുന്ന കാഴ്ചകൾ കാണാൻ മനസറിഞ്ഞ് ടിക്കറ്റെടുത്തോളൂ... മനംനിറയെ സംഗീതവും ആസ്വദിച്ച് കുന്പളങ്ങിയിലെ നിരവധി രാത്രിയും പകലും കൊണ്ടാടി നിങ്ങൾക്ക് തിരിച്ചിറങ്ങാം.

വിശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.