ലോനപ്പൻ ലോലനാ..!
Friday, February 1, 2019 7:35 PM IST
ഒരിടത്തൊരിടത്തൊരു ജയറാമുണ്ടായിരുന്നു. നാട്ടിൻപുറത്തുകാരനായി വന്ന് പ്രേക്ഷകരുടെ മനസ് കീഴടക്കുന്നൊരാൾ. അദ്ദേഹം ദാ ലോനപ്പനായി മാറി ബിഗ്‌സ്ക്രീനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഷർട്ടും മുണ്ടുമുടുത്ത് ഒരു ചിരിയും പാസാക്കി തനി നാട്ടിൻപുറത്തുകാരനായി കക്ഷി ഉള്ളറിഞ്ഞ് മാറിയപ്പോൾ ഇടയ്ക്ക് എവിടെയോ മറന്നുവച്ച സ്വാഭാവികത ആ മുഖത്ത് വേണ്ടുവോളം മിന്നിത്തിളങ്ങി.

എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും ജീവിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആൾക്കാരുടെ ഇടയിൽ ലോനപ്പനും അങ്ങനെ ജീവിക്കുകയാണ്. ആ ജീവിതം എങ്ങനെയെല്ലാമാണ് മാറി മറിയുന്നതെന്നാണ് സംവിധായകൻ ലിയോ തദേവൂസ് ലോനപ്പന്‍റെ മാമോദിസയിലൂടെ കാട്ടിത്തരുന്നത്.



നാട്ടിൻപുറം കാഴ്ചകളിലൂടെ നീങ്ങി ലോനപ്പന്‍റെ കുടുംബാന്തരീക്ഷത്തെ പരിചയപ്പെടുത്തുന്ന സംവിധായകൻ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഇടം ചിത്രത്തിൽ നൽകാൻ മറന്നിട്ടില്ല. മേലനങ്ങി ഒരു പണിയും ചെയ്യാത്ത ലോനപ്പന് ആകെ കൂടെയുള്ളത് കവലയിലെ വാച്ച് റിപ്പയറിംഗ് കടയാണ്. അവിടുത്തെ വരുമാനം കൊണ്ട് എങ്ങനെയെല്ലാമോ ഓരോ ദിവസങ്ങൾ തള്ളി നീക്കുന്നതിനിടയിലാണ് ഒരു ഫോണ്‍കോൾ കഥാനായകനെ തേടിയെത്തുന്നത്. അതോടെ പതിയെ ചിത്രം നൊസ്റ്റാൾജിയയിലേക്കും ഫ്ലാഷ് ബാക്കിലേക്കും വഴിമാറുകയാണ്.

ശാന്തി കൃഷ്ണ, നിഷ സാരംഗി എന്നിവർ ലോനപ്പന്‍റെ സഹോദരിമാരായി എത്തി ഒതുങ്ങി ജീവിക്കുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്നുണ്ട്. ഹരീഷ് കണാരൻ നായകന്‍റെ അസിസ്റ്റന്‍റായി എത്തി ചെറുനർമങ്ങൾ സമ്മാനിക്കുന്പോൾ ജോജു ജോർജ് ഒരു ഗൾഫുകാരന്‍റെ പൊങ്ങച്ചം നിറഞ്ഞ ജീവിതം ഭേഷായി പകർന്നാടി.

ഭൂമിയിൽ പിറവിയെടുക്കുന്ന ഓരോരുത്തരിലും ദൈവം കഴിവുകൾ നിക്ഷേപിച്ചിട്ടുണ്ട്. അവയെ തേച്ചു മിനുക്കിയെടുത്താൽ അത് ജ്വലിക്കും, ജീവിതം ശോഭിക്കും. പക്ഷേ പലപ്പോഴും പലരും കഴിവ് തിരിച്ചറിഞ്ഞിട്ടും അതിനെ ഗൗനിക്കാതെ മറ്റ് വഴികൾ തേടി പോകാറുണ്ട്. ഇവിടെ ലോനപ്പന്‍റെ കാര്യവും അങ്ങനെ തന്നെയാണ്. കുടുംബ പ്രാരാബ്ധങ്ങളുടെ വഴിയേ പോയ ലോനപ്പന് തന്‍റെ കഴിവിനെ കുഴിച്ചുമൂടേണ്ടി വന്നു.



താൻ വലിയൊരു പരാജയമാണെന്ന നായകന്‍റെ തിരിച്ചറിവിൽ നിന്നാണ് സിനിമ മറ്റൊരു വഴിയെ സഞ്ചരിച്ച് തുടങ്ങുന്നത്. എന്തു ചെയ്യണമെന്നറിയാതെ അലട്ടുന്ന ചിന്തകളുമായുള്ള ലോനപ്പന്‍റെ യാത്ര ഏതൊരാളെയും ഒന്നു വ്യാകുലപ്പെടുത്തും. ഇതു ഞാൻ തന്നെ അല്ലയോ എന്നുള്ള ചിന്തകളും ഉണർത്തും.

ലോനപ്പനിലൂടെ പ്രേക്ഷകരുടെ ഉള്ളിൽ അടച്ചുമൂടി ഇട്ടിരിക്കുന്ന കഴിവുകളെ തൊട്ടുണർത്താനുള്ള സംവിധായകന്‍റെ ശ്രമം വിജയം കാണുന്നതോടെ ചിത്രം നല്ലൊഴുക്കിന്‍റെ പാതയിലേക്ക് വന്നുവീഴും. ഒരാൾ രക്ഷപ്പെടുന്നത് കണ്ടാൽ അസൂയയോടെ നോക്കി കാണുന്ന പ്രകൃതത്തിൽ നിന്നും അഭിനന്ദിക്കുന്ന പ്രകൃതത്തിലേക്ക് നായകൻ മാറുന്നതോടെ കഥയിൽ പോസിറ്റീവ് എനർജി തളംകെട്ടി നിൽക്കാൻ തുടങ്ങി.



ഗ്രാമീണ കാഴ്ചകളെ കാമറയ്ക്കുള്ളിലാക്കി നന്മയുടെ വെളിച്ചം പ്രേക്ഷകരിലേക്ക് ചൊരിയാൻ ഛായാഗ്രാഹകൻ സുധീർ സുരേന്ദ്രന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. അൽഫോൻസ് ജോസഫിന്‍റെ സംഗീതം ഗ്രാമാന്തരീക്ഷത്തോട് ചേർന്നു നിന്നപ്പോൾ തന്നെ സുഗമമായ ഒഴുക്ക് കഥയ്ക്ക് താനേ കൈവരുകയായിരുന്നു.

നായികയ്ക്ക് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിലും അന്ന രേഷ്മ രാജൻ തന്‍റെ നായികാ വേഷം തരക്കേടില്ലാത്ത വിധം ഫലിപ്പിച്ചെടുത്തിട്ടുണ്ട്. ദിലീഷ് പോത്തൻ ഇടയ്ക്ക് വന്ന് ചിത്രത്തിനൊരു ഉണർവ് നൽകി പോകുന്നതോടെയാണ് നായകൻ തന്‍റെ കഴിവുകളെ പൊടിതട്ടിയെടുക്കാൻ തുടങ്ങുന്നത്.



ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ പ്രാപ്തനല്ലാ നായകനെന്ന് അടിയുറച്ച് വിശ്വസിക്കുന്ന വീട്ടുകാരെ ഞെട്ടിക്കാൻ ദൈവമായിട്ടൊരു അവസരം ലോനപ്പന് നൽകുന്നതോടെ കഥയാകെ മാറുകയാണ്. ഒപ്പം ലോനപ്പന്‍റെ ജീവിതവും. ഇങ്ങനെയുള്ള അവസരങ്ങളും തിരിച്ചറിവുകളും പല സാഹചര്യങ്ങളിലായി ദൈവം പലരിലേക്കും എത്തിക്കും. അതിനെ തിരിച്ചറിയാനുള്ള വിവേകം ഉണ്ടായാൽ ജീവിതം ശോഭനമാകും എന്നുകൂടി സംവിധായകൻ ചിത്രത്തിൽ പറഞ്ഞുവയ്ക്കുന്നുണ്ട്.

നന്മയുള്ള കഥ നന്മയുള്ള സിനിമയായി പരിണമിച്ചപ്പോൾ അതിൽ നന്മയുള്ള കഥാപാത്രങ്ങൾ നിരനിരയായി അണിനിരന്നു. ലോനപ്പൻ ഒരാളല്ല ഒരുപാടുപേരുടെ ഉള്ളിലുള്ളൊരു ആളാണ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.