ചിരിപ്പിക്കും റൗഡികളുമായി ജിത്തു
Friday, February 22, 2019 6:46 PM IST
ഭാര്യ ഒരു കഥ പറഞ്ഞു, ഭർത്താവിന് അത് ഇഷ്ടമായി... പിന്നെ ഒട്ടും അമാന്തിച്ചില്ല സംവിധായകനായ ഭർത്താവ് അതങ്ങ് സിനിമയാക്കി. പറഞ്ഞുവരുന്നത് "മിസ്റ്റർ ആൻഡ് മിസ് റൗഡി' എന്ന ചിത്രത്തേ കുറിച്ചാണ്.

ലിന്‍റ ജിത്തുവിന്‍റെ തിരക്കഥയിൽ, ജിത്തു ജോസഫിന്‍റെ സംവിധാനത്തിൽ എത്തിയ റൗഡി ഗ്യാംഗ് തീയറ്ററിൽ ചിരിമേളം തീർത്തു കൊണ്ടിരിക്കുകയാണ്. ഈ ന്യൂജെൻ റൗഡീസ് പേടിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ചിരിപ്പിക്കാനാണ് ചിത്രത്തിൽ മെനക്കെട്ടിരിക്കുന്നത്.

കാളിദാസ് ജയറാം-അപർണ ബാലമുരളി ജോഡി മത്സരിച്ച് അഭിനയിക്കുന്ന ചിത്രത്തിൽ നായകനേക്കാൾ ഒരുപടി മുകളിലാണ് നായികയ്ക്ക് സ്ഥാനം. എല്ലാം മനുഷ്യരിലും നന്മയുണ്ട്, അത് തിരിച്ചറിയാതെ പോകുന്നതാണ് പല വിപത്തുകൾക്കും കാരണമാകുന്നതെന്നാണ് ജിത്തു ജോസഫ് തന്‍റെ പുതുചിത്രത്തിലൂടെ പറയുന്നത്. കോമഡി നിറച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്.



അപ്പു (കാളിദാസ്) നാട്ടിലെ പ്രധാന ഗുണ്ടയാണ്... പക്ഷേ, ആരും അവനെ വലിയ വിലകൽപ്പിക്കുന്നില്ല. നായകന്‍റെ റൗഡി ഗ്യാംഗിലെ മറ്റുള്ളവരെ കാണുന്പോൾ തന്നെ ചിരിക്കൊരു പഞ്ഞവും ചിത്രത്തിൽ കാണില്ലെന്ന് പ്രേക്ഷകർ ഉറപ്പിക്കും. വിഷ്ണു ഗോവിന്ദൻ, ഗണപതി, ഷെബിൻ, ബെൻസണ്‍ എന്നിവരാണ് നായകന്‍റെ കൂട്ടാളികൾ.

വലിയൊരു ക്വട്ടേഷൻ കിട്ടാൻ കാത്തിരിക്കുന്ന ഇവർക്കിടയിലേക്ക് വന്നുകയറുന്നതാകട്ടെ കുഞ്ഞുകുഞ്ഞ് ക്വട്ടേഷനുകൾ. അതെല്ലാം വെടിപ്പായി തീർക്കാനുള്ള ഓട്ടത്തിനിടയിൽ ചില കുരുക്കുകളിൽ ചെന്ന് ഈ സംഘം വീഴുന്നതോടെ കഥ ചൂടുപിടിച്ചു തുടങ്ങും.

നിരവധി റൗഡികളെ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് മുന്നിൽ ന്യൂജെൻ ട്രെൻഡ് കാത്തു സൂക്ഷിക്കുന്ന റൗഡികളുമായാണ് സംവിധായകൻ എത്തിയിരിക്കുന്നത്. കാളിദാസ് ചിത്രത്തിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. നിഷ്കളങ്കത കൈവിടാത്ത റൗഡിയായി കാളിദാസ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുകയാണ്.

വിഷ്ണു ഗോവിന്ദൻ കോമഡി ട്രാക്ക് കൈകാര്യം ചെയ്യുന്നതിൽ തനിക്ക് തഴക്കം വന്നിരിക്കുന്നുവെന്ന് തെളിയിക്കുന്പോൾ ഗണപതി തന്‍റെ പതിവ് ശൈലിയിൽ കൗണ്ടറുകളടിച്ച് വിലസുകയാണ്. നായകന്‍റെ ജീവിതത്തിലേക്ക് നായികയുടെ കടന്നുവരവും പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളുമായാണ് ആദ്യ പകുതി കടന്നുപോകുന്നത്. നായികയുടെ രംഗപ്രവേശത്തോടെ കഥയുടെ ഒഴുക്ക് മറ്റൊരു വഴിയേ സഞ്ചരിച്ചു തുടങ്ങും.



അപർണ ബാലമുരളി ഉശിരുള്ള അഭിനയവുമായി നായകനേക്കാൾ മേൽക്കൈ നേടുന്നുണ്ട്. ഇടയ്ക്ക് കടന്നെത്തുന്ന പാട്ടുകളും പിന്നെ കോമഡിക്കും റൗഡിസത്തിനും ചേർന്ന പശ്ചാത്തല സംഗീതവും ഒരുക്കിയെടുക്കുന്നതിൽ സംഗീത സംവിധായകൻ അരുണ്‍ വിജയ് വിജയിച്ചിട്ടുണ്ട്. നാട്ടിൻപുറത്തിന്‍റെ തനിമ ചോരാതെ കാമറ ചലിപ്പിക്കാൻ സതീഷ് കുറുപ്പിന് സാധിച്ചിട്ടുണ്ട്.

ആദ്യ പകുതിയിൽ കോമഡിയാണ് വിലസുന്നതെങ്കിൽ രണ്ടാം പകുതിയിൽ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് ചിത്രത്തെ ബാലൻസ് ചെയ്തു നിർത്തുന്നത്. ഒരുകൂട്ടം ചെറുപ്പക്കാരുടെ മത്സരാഭിനയം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.