സൂത്രക്കാരന്‍റെ സൂത്രം ഫലിച്ചു
Friday, March 8, 2019 6:37 PM IST
മണിയൻപിള്ള രാജുവിന്‍റെ മകനും സുരേഷ് ഗോപിയുടെ മകനും നേർക്കുനേർ വരുന്പോൾ ആരായിരിക്കും കൂടുതൽ ശോഭിക്കുക? അതിനുള്ള ഉത്തരമാണ് "സൂത്രക്കാരൻ' നൽകുന്നത്. നിരഞ്ജും ഗോകുൽ സുരേഷും മത്സരാഭിനയം കാഴ്ചവയ്ക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് വർഷ ബൊല്ലമ്മയാണ്. കല്യാണം, മന്ദാരം, 96 എന്നീ ചിത്രങ്ങളിലെ മിന്നും പ്രകടനത്തിന് ശേഷമാണ് വർഷ സൂത്രക്കാരനിൽ എത്തുന്നത്.

പേര് സൂചിപ്പിക്കും പോലെ ചിത്രത്തിലെ സൂത്രക്കാരൻ ആരാണെന്ന് അത്ര വേഗത്തിലൊന്നും പ്രേക്ഷകർക്ക് പിടികിട്ടാത്ത രീതിയിലാണ് സംവിധായകൻ അനിൽരാജ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ മുന്നിൽകണ്ടൊരുക്കിയ ചിത്രത്തിൽ നുറുങ്ങ് നർമങ്ങൾ കോർത്തിണക്കാനും സംവിധായകൻ മറന്നിട്ടില്ല.



ചിത്രത്തിൽ നായകൻ ആരാണ് വില്ലൻ ആരാണ് അതോ രണ്ടു നായകന്മാരാണോ എന്നുള്ള കാര്യങ്ങൾ സസ്പെൻസായി തന്നെ ഇരിക്കട്ടെ... ആ സസ്പെൻസ് തേടി സൂത്രക്കാരനെ കാണാൻ കയറിയാൽ കിടിലൻ ട്വിസ്റ്റ് കാട്ടി സംവിധായകൻ നിങ്ങളെ അന്പരിപ്പിക്കും.

ഒരു കൊലപാതകം കാട്ടിയ ശേഷം അതിനു പിന്നിലെ നൂലാമാലകൾക്കു പിന്നാലെയല്ല കഥയുടെ പോക്ക്. പക്ഷേ, ആ മരണം ചോദ്യചിഹ്നമായിത്തന്നെ അങ്ങനെ നിലനിർത്താൻ സംവിധായകന് കഴിയുന്നുമുണ്ട്. ചേട്ടൻ-അനിയൻ ബന്ധവും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവുമെല്ലാം കാട്ടി മുന്നോട്ടുപോകുന്ന ചിത്രത്തിൽ സൂത്രക്കാരൻ തുടക്കം മുതലേ കാണാമറയത്താണ്. അശ്വതിയായി എത്തിയ വർഷ തന്‍റെ നായികാ വേഷം ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.



ഒരു ത്രികോണ പ്രണയം കാട്ടിത്തന്ന് അത് വലിയ പൊല്ലാപ്പിലേക്ക് പോകുമോയെന്നു സംശയം ധ്വനിപ്പിച്ചാണ് കഥ കൂകിപ്പായുന്നത്. വിജയരാഘവനും ലാലു അലക്സും കൈലാഷുമെല്ലാം തങ്ങളുടേതായ വേഷങ്ങൾ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

ഒരു കൊലപാതകത്തിന്‍റെ ചുവടുപിടിച്ച് മറ്റൊരു അപകടമരണം കൂടി അവിടെ സംഭവിക്കുന്നതോടെ കഥ കൂടുതൽ സങ്കീർണതയിലേക്ക് ചെന്നു ചാടും. ആദ്യപകുതിയിൽ കുടുംബാന്തരീക്ഷത്തെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നതെങ്കിൽ രണ്ടാം പകുതിയിൽ കുടുംബാന്തരീക്ഷത്തിന്‍റെ കെട്ടുപാടുകളിൽ നിന്നും പുറത്തേക്ക് കഥ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.



മരണത്തിന്‍റെ എണ്ണം കൂടിവരുന്നതോടെ ചിത്രത്തിൽ ദുരൂഹതകൾ തലപൊക്കി തുടങ്ങും. ഈ മരണങ്ങൾക്ക് പിന്നിലുള്ള ആളെ തേടി പോലീസ് പായുന്പോൾ മറ്റൊരു വഴിയേ ആ സൂത്രക്കാരന്‍റെ കള്ളക്കളികൾ താനേ പുറത്തുചാടിത്തുടങ്ങും.

കുടുംബ ചിത്രത്തിന്‍റെ താളത്തിനൊത്തും, പിന്നീട് കഥയുടെ ട്രാക്ക് മാറുന്നതിന് അനുസരിച്ച് ത്രില്ലിംഗ് മൂഡ് നിലനിർത്തുംവിധവും സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് വിച്ചു ബാലമുരളിയാണ്. കളർഫുൾ ഫ്രെയിമുകളാൽ സിനിമയെ സന്പന്നമാക്കിയിരിക്കുന്നത് ഛായാഗ്രാഹകൻ അനിൽ നായരാണ്.



ചിത്രത്തിലേക്ക് ട്വിസ്റ്റ് രംഗപ്രവേശം ചെയ്യുന്നതോടെ കഥയിലെ സൂത്രക്കാരൻ മുന്നിലെത്തും. പിന്നീടങ്ങോട്ട് കൊലപാതകങ്ങളുടെ ചുരുളുകൾ താനെ അഴിഞ്ഞുതുടങ്ങും. ഗോകുൽ സുരേഷിന്‍റെയും നിരഞ്ജിന്‍റെയും കിടിലൻ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഒരുവട്ടം കണ്ടിരിക്കാൻ പാകത്തിനുള്ള കൂട്ടെല്ലാം സംവിധായകൻ സൂത്രപ്പണികളിലൂടെ ചിത്രത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.