അത്ര സൂപ്പർ അല്ല ഡീലക്സ്..!
Saturday, March 30, 2019 9:37 PM IST
ഒറ്റ ദിവസം നടക്കുന്ന ഒരുപിടി കഥകളെ പരസ്പരം ബന്ധിപ്പിക്കാനുള്ള ശ്രമമാണ് സൂപ്പർ ഡീലക്സ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും സാമന്തയും മിഷ്കിനും രമ്യാ കൃഷ്ണും പിന്നെ കുറച്ച് പിള്ളേരുമെല്ലാം മത്സരിച്ച് അഭിനയിക്കുന്പോൾ ചിത്രം ആകാംക്ഷ ഉണർത്തുന്നുണ്ട്.

ഒറ്റയ്ക്കൊറ്റയ്ക്ക് ഓരോരുത്തരുടെയും അഭിനയത്തെ വിലയിരുത്തിയാൽ ആരായാലും കൈയടിച്ച് പോകും. പക്ഷേ ഇവരെല്ലാം പല കഥകളിൽ അകപ്പെട്ട് മുന്നിലേക്കെത്തുന്പോൾ എന്തോ ഒരു ചേരായ്ക ചിത്രത്തെ പിടികൂടുന്നുണ്ട്. ട്രാൻസ്ജെൻഡറെ ഇന്നത്തെ സമൂഹം എങ്ങനെ കാണുന്നുവെന്ന് വിജയ് സേതുപതിയെ മുൻനിർത്തി ചിത്രം പറയുന്പോൾ നിശ്ചയിച്ച് ഉറപ്പിച്ച കല്യാണത്തിലെ അപാകതകളെ ചൂണ്ടിക്കാട്ടാൻ ഫഹദ് ഫാസിലും സാമന്തയും മുന്നിലുണ്ട്.



ഫഹദും സാമന്തയും

മൂന്നുമണിക്കൂറിനടുത്ത് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഥകളുമായാണ് ത്യാഗരാജൻ കുമാരരാജ ഇത്തവണ എത്തിയത്. കഥകൾക്ക് ദൈർഘ്യമേറിയപ്പോൾ സ്വഭാവികമായി മടുപ്പ് ചിത്രത്തിലേക്ക് പാഞ്ഞടുത്തു. ഒരു കഥയിൽ നിന്നു മറ്റൊരു കഥയിലേക്കുള്ള പോക്കും ഒടുവിൽ ഈ കഥകളെ പരസ്പരം ബന്ധിപ്പിക്കാനുള്ള നെട്ടോട്ടവും ചിത്രത്തെ നന്നായി പിന്നോട്ടടിക്കുന്നുണ്ട്.

ഒരു മരണവും അതിനു പിന്നാലെ ഓടാനുമാണ് ഫഹദിനേയും സാമന്തയേയും സംവിധായകൻ ഏൽപ്പിച്ച ദൗത്യം. അതിനിടയിൽ ദാന്പത്യത്തിലെ വിള്ളലുകൾ കൂടി പുറത്തുചാടുന്നതോടെ സംഗതി ആകാംക്ഷയിലേക്ക് കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കൈയടക്കമുള്ള അഭിനയം കൊണ്ട് ഫഹദിനൊപ്പം നിൽക്കാൻ സാമന്തയ്ക്ക് ചിത്രത്തിൽ നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്.



വിജയ് സേതുപതി വേറെ ലെവലാണ്

ട്രാൻസ്ജെൻഡർ ശിൽപയായി എത്തി വിജയ് സേതുപതി ഞെട്ടിക്കുകയാണ്. ഓരോ ചലനങ്ങളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത് വിജയ് ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളെ കാട്ടിത്തരുന്നുണ്ട്. വിജയ് സേതുപതിയുടെ മകനായി എത്തുന്ന കുട്ടിതാരത്തിന്‍റെ പ്രകടനം ആരെയും ആകർഷിക്കുന്ന ഒന്നാണ്. കുഞ്ഞുവായിലെ വലിയ സംസാരങ്ങൾ ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. വസ്ത്ര ധാരണത്തിലും നോട്ടത്തിലും നടത്തത്തിലുമെല്ലാം ഒരു അപാകതയും കാട്ടാതെയാണ് വിജയ് സേതുപതി ട്രാൻസ്ജെൻഡറായി ജീവിച്ചിരിക്കുന്നത്.



രമ്യാ കൃഷ്ണനും മിഷ്കിനും

അശ്ലീലചിത്രം കാണാനുള്ള പയ്യന്മാരുടെ ആകാംക്ഷ ഒരു വലിയ വിപത്തിലേക്കാണ് അവരെ എത്തിക്കുന്നത്. സ്വന്തം അമ്മയെ അശ്ലീലചിത്രത്തിൽ കാണുന്ന മകനുണ്ടാകുന്ന മനോവിഷമത്തെ സംവിധായകൻ നല്ല രീതിയിൽ പകർത്തിയിട്ടുണ്ട്. രമ്യാ കൃഷ്ണൻ അമ്മയായി എത്തി തന്‍റെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്ത് ഒടുവിൽ പോണ്‍താരമായതിന്‍റെ വിശദീകരണം ന്ൽകുന്പോൾ സ്വന്തം മകനു പോലും തിരിച്ച് മറുപടിയില്ലാതെ വരുന്നു.

ദൈവം എല്ലാ വിപത്തുകളും മാറ്റും. രോഗം വരുന്പോൾ ചികിത്സിക്കാൻ പാടില്ല പ്രാർഥിച്ചാൽ മതിയെന്ന് വാദവുമായി ധനശേഖരൻ (മിഷ്കിൻ) ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഒടുവിൽ ദൈവം ഉണ്ടോ അതോ ഇല്ലയോ എന്നുള്ള ചിന്ത ധനശേഖരനെ അലട്ടുന്നതും കാണാനാവും.



ടിവിക്ക് വേണ്ടിയുള്ള ഓട്ടം

പൊട്ടിപ്പോയ ടിവിക്ക് പകരം മറ്റൊരു ടിവി വാങ്ങാൻ വഴികൾ ആലോചിക്കുന്ന കുട്ടികളെ സംവിധായകൻ ഇതിനിടിയിലേക്ക് എടുത്തിടുന്നുണ്ട്. അവരുടെ ഓട്ടവും അബദ്ധങ്ങളും ചിത്രത്തിൽ ചിരി ഉണർത്തുന്നുണ്ട്.

പി.എസ്. വിനോദ്, നീരവ് ഷാ എന്നിവർ ചേർന്നാണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചിരിക്കുന്നത്. കിടിലം ഫ്രെയിമുകളാൽ ചിത്രത്തെ ഇരുവരും സന്പന്നമാക്കിയിട്ടുണ്ട്. വേറിട്ട പ്രകടനം കൊണ്ട് താരങ്ങൾ ചിത്രത്തെ സന്പന്നമാക്കുന്പോളും ചില കഥകൾ കൂട്ടിമുട്ടിയും മറ്റ് ചിലത് കൂട്ടിമുട്ടാതെയും മുന്നോട്ട് പോകുന്നത് ചിത്രത്തിലേക്ക് മടുപ്പിനെ വിളിച്ച് വരുത്തുന്നുണ്ട്.

മൂന്നുമണിക്കൂറിനടുത്തേക്ക് നീട്ടി കൊണ്ട് പോകാതെ കഥ ഒന്നുകൂടി ചീകി മിനുക്കിയെടുത്തിരുന്നെങ്കിൽ ഏതൊരു തരം പ്രേക്ഷകനും സ്വീകാര്യമാകും വിധമുള്ള ചിത്രമായി സൂപ്പർ ഡീലക്സ് മാറിയേനെ. പറയാനുള്ള കാര്യം സമയമെടുത്ത് തന്നെ പറഞ്ഞ് കഥ അവസാനിക്കുന്പോൾ എവിടെയോ എന്തൊക്കെയോ ചേരാതെ മുഴച്ച് നിൽക്കുന്നുണ്ട്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.