കാര്യമുള്ള തമാശ
Wednesday, June 5, 2019 7:34 PM IST
അല്ലാ എന്താ ഇത്ര തമാശിക്കാൻ... ഈ വണ്ണം ഉള്ളവർക്കൊന്നും ഇവിടെ ജീവിക്കണ്ടേ... മുടി അല്പം കുറഞ്ഞാൽ എന്താണ് കുഴപ്പം... ഞങ്ങളും മനുഷ്യരല്ലേ... എത്രയോ നാളായി നീയെല്ലാം (സമൂഹം) കൂടിയങ്ങ് ആക്കി ചിരിക്കുന്നു. ഇനിയെങ്കിലും ഈ അളിഞ്ഞ തമാശ, അല്ല പരിഹാസ ചിരി ഒന്നു നിർത്തിക്കൂടെ... തമാശയിൽ ഇതുപോലെ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. അത് പലരുടെയും നെറ്റി ചുളിക്കുകയും അവനവനിലേക്ക് തന്നെ ഒന്ന് ഇറങ്ങി ചെല്ലാൻ പ്രേരിപ്പിക്കുന്നുമുണ്ട്.

സംവിധായകൻ തൊടുത്തുവിട്ട അന്പ് പലരുടെയും മനസിലേക്ക് തുളഞ്ഞു കയറിയിട്ടുണ്ടെന്ന് ഉറപ്പ്. സ്വയം മാറുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് കൈയടികൾ തമാശയെ വലയം ചെയ്യുന്പോൾ വിനയ് ഫോർട്ടിനെ അഭിനന്ദിക്കാതെ തരമില്ല ഒപ്പം ചിന്നു ചാന്ദിനിയേയും. പലരും തള്ളിവിടുന്ന തമാശകൾ മറ്റൊരാളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് തമാശ കാണിച്ച് തരുന്പോൾ. ഇതുവരെ താനും ചെയ്തുകൊണ്ടിരുന്നത് ഇതല്ലേയെന്ന് പ്രേക്ഷകൻ അറിയാതെ ചിന്തിക്കും. അവിടെയാണ് നവാഗത സംവിധായകൻ അഷ്‌റഫ് ഹംസ വിജയം കാണുന്നത്. വളരെ സിന്പിളായി ചില കാര്യങ്ങൾ കാര്യമാത്ര പ്രസക്തിയോടെ ബിഗ്സ്ക്രീനിലങ്ങ് വരച്ചിട്ടു.



കഷണ്ടി കാരണം പെണ്ണുകിട്ടാത്ത ശ്രീനിവാസൻ മാഷായി വിനയ് ഫോർട്ട് ചിത്രത്തിലെത്തുന്പോൾ പ്രേമത്തിലെ വിമൽ മാഷിനെ ആ പരിസരത്തേക്ക് അടുപ്പിക്കാതിരിക്കാൻ കക്ഷി നന്നേ ശ്രദ്ധിച്ചിട്ടുണ്ട്. എത്ര രസകരമായാണ് ഈ ഒരു കഥാപാത്രത്തെ വിനയ് കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീനിവാസൻ മാഷിന്‍റെ ചിരിയിലും ദേഷ്യത്തിലുമെല്ലാം സ്വഭാവിക അഭിനയത്തിന്‍റെ ലാഞ്ജനകൾ. തേപ്പെന്ന പ്രയോഗത്തെ കിണറ്റിലേക്കിട്ട് പെണ്ണിന്‍റെ മനസിലിരിപ്പുകളെയാണ് സംവിധായകൻ പുറത്തേക്കെടുത്തിടുന്നത്. ഈ തമാശ ഒരുപാട് പേരുടെ കണ്ണുതുറപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ടീച്ചറെ(ദിവ്യപ്രഭ) വളച്ചെടുക്കാൻ ശ്രമിക്കുന്ന ശ്രീനിവാസൻ സാറിന്‍റെ ശ്രമങ്ങളാണ് തമാശയിലെ ആദ്യ അരമണിക്കൂറിനെ രസകരമാക്കുന്നത്. ചമ്മലും മടിയും പേടിയുമെല്ലാം വിനയ് കൈയടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കഷണ്ടിത്തലയൻ എന്ന വിളിപ്പേര് വീണ പലരുടെയും പ്രതിനിധിയാണ് തമാശയിലെ ശ്രീനിവാസൻ സാർ. കോളജിലെ പ്യൂണായ റഹീമാണ് (നവാസ് വള്ളിക്കുന്ന്) സാറിന്‍റെ ഉപദേശി. പുള്ളി പറയുന്ന കാര്യങ്ങൾ ഓരോന്നും നടപ്പിലാക്കാൻ ശ്രമിക്കുന്ന നായകൻ പലപ്പോഴും കഷണ്ടിയുടെ പേരിൽ അപഹസിക്കപ്പെടുകയാണ്. കഷണ്ടിയുള്ള ആൾക്കാരുടെ മാനസികാവസ്ഥയെ നല്ലരീതിയിൽ വരച്ചിടാൻ വിനയ് ഫോർട്ടിന് സാധിച്ചിട്ടുണ്ട്.



നായികമാർ മൂന്നുണ്ടെങ്കിലും അതിൽ ചിന്നു തന്നെയാണ് ചിത്രത്തിലെ യഥാർഥ നായിക. പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കാൻ മുഴുവൻ സമയ നായികയാകണമെന്നില്ലെന്നു ചിന്നു നിഷ്പ്രയാസം തമാശയിലൂടെ തെളിയിക്കുന്നുണ്ട്. ആദ്യപകുതി നായകന്‍റെ അമളിത്തരങ്ങളും പ്രതീക്ഷകളേയും മുൻനിർത്തിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നായകനൊപ്പം തന്നെ നവാസ് വള്ളിക്കുന്നും തമാശയിൽ ചില വലിയ കാര്യങ്ങൾ പറഞ്ഞുവയ്ക്കുന്നുണ്ട്. പ്രണയത്തിന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള മിണ്ടാട്ടത്തിന്‍റെ ആവശ്യകതയില്ലായെന്ന് കക്ഷി കാട്ടിത്തരുന്പോൾ ആരുടെയും ഉള്ളൊന്ന് പിടയും. ചിന്നു ചി്ത്രത്തിൽ ചിന്നുവായി തന്നെ വിലസുകയാണ്. തടി കൂടിപ്പോയതിന്‍റെ യാതൊരുവിധ അപകർഷതാബോധവുമില്ലാതെ ചിന്നു ജീവിതത്തെ ഹാപ്പിമൂഡിലേക്ക് തള്ളിവിടുന്പോൾ കണ്ടിരിക്കുന്നവർക്ക് ഇടയിലേക്കും പോസിറ്റീവ് എനർജി അങ്ങ് പാഞ്ഞടുക്കും.



രണ്ടാം പകുതിയെ ഉഷാറാക്കി നിർത്തുന്നത് ചിന്നുവാണ്. സോഷ്യൽ മീഡിയയിലെ ട്രോളുകൾ പലരേയും നന്നേ കുത്തിനോവിക്കുന്നുണ്ടെന്ന് സംവിധായകൻ തന്‍റെ ചിത്രത്തിലൂടെ തുറന്നടിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ സാധ്യതകളും സ്വാധീനവും സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും തമാശയിൽ പ്രകടമായി തന്നെ കാണാൻ സാധിക്കും. സമീർ താഹിറിന്‍റെ കാമറക്കണ്ണുകൾ പൊന്നാനിയെ കൂടുതൽ സുന്ദരിയാക്കിയപ്പോൾ സംഗീതത്തിന്‍റെ രസം ആവോളം നൽകി ഷഹബാസ് അമനും റെക്സ് വിജയനും തമാശയുടെ ബാലൻസ് തെറ്റാതെ സൂക്ഷിക്കുന്നുണ്ട്. ചെറിയ ചെറിയ കാര്യങ്ങളിലൂടെ വലിയ വലിയ തെറ്റുകൾ ചൂണ്ടികാട്ടിയാണ് തമാശ മുന്നേറുന്നത്. ആ കാഴ്ചകൾ ഒരുവട്ടമല്ല പലവട്ടം പ്രേക്ഷകരുടെ മനസിനെ കീറിമുറിച്ചാണ് കടന്നുപോകുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.