തൊട്ടപ്പൻ സ്ട്രോംഗാണ്..!
Wednesday, June 5, 2019 7:12 PM IST
വിനായകനാണോ നായകൻ... എന്നാൽ പിന്നെ സംഗതി ജോറായിരിക്കും. ഈ ഒരു മനോഭാവം സാധാരണക്കാരുടെ മനസിൽ ഉള്ളിൽ കയറിക്കൂടിയിട്ട് നാളുകളേറെയായി. ആ പ്രതീക്ഷകളെ തെറ്റിക്കാത്തൊരു ചിത്രമാണ് തൊട്ടപ്പൻ. അച്ഛൻ - മകൾ ബന്ധത്തിന്‍റെ കഥ യാതൊരുവിധ വലിച്ചു നീട്ടലുകളുമില്ലാതെ സംവിധായകൻ ഷാനവാസ് ബാവക്കുട്ടി കാതിനെ ഉമ്മവെയ്ക്കുന്ന സംഗീതത്തിന്‍റെ അകന്പടിയോടെ പറയുന്പോൾ ആരും ആ കഥയിൽ അകപ്പെട്ടു പോകും.

കാമറക്കണ്ണുകൾ തലങ്ങും വിലങ്ങും ഒരു തുരുത്തിലൂടെ പായുന്പോൾ കഥയിൽ കയറിക്കൂടിയ ഫ്രെയിമുകൾ പ്രേക്ഷകരുടെ ഉള്ളിൽ ആഴത്തിലങ്ങ് പതിയും. സംഗീതവും കാമറയും സംവിധായകന് താങ്ങും തണലുമായി നിൽക്കുന്പോൾ പിന്നെ ആ കഥയുടെ ആവിഷ്കരണം താനെ ഉഷാറാകുമല്ലോ. ബന്ധങ്ങളുടെ ആഴം അറിയാൻ ആ കായൽ തുരുത്തിലേക്ക് ഒന്നു ഇറങ്ങിയാൽ മാത്രം മതി. അത്രമേൽ ആഴത്തിലാണ് കായൽതുരുത്തും കഥയും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നത്.



വായനക്കാർ ഏറ്റെടുത്ത ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥ ദൃശ്യഭാഷ കൈവരിച്ചപ്പോൾ അതിലെ കഥാപാത്രങ്ങൾ പലതും പൂർണതയിലേക്ക് എത്താൻ ഇത്തിരി വിമുഖത കാട്ടുന്നുണ്ട്. കഥയും സിനിമയും തമ്മിലുള്ള ചെറിയൊരു പിണക്കമാകാം അങ്ങനെയൊരു തോന്നൽ ഉണ്ടാകാൻ തന്നെ കാരണം. ആ പിണക്കത്തിലും ഒരു ഇണക്കമുണ്ടാക്കി സംവിധായകൻ കഥയെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. പുതുമുഖം പ്രിയംവദ തൊട്ടപ്പന്‍റെ മകളായി എത്തി കസറുന്പോൾ... ആ ഉശിരും തന്‍റേടവുമെല്ലാം ഇന്നത്തെ പെണ്‍കുട്ടികൾ കണ്ടു പഠിക്കേണ്ട കാഴ്ചയായി മാറുന്നുണ്ട്.

തൊട്ടപ്പൻ കള്ളനാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ട കള്ളൻ. അവനൊരു കൂട്ടുകാരനുണ്ടായിരുന്നു ലോനപ്പൻ (ദിലീഷ് പോത്തൻ). കക്ഷി സിനിമയുടെ തുടക്കത്തിൽ ഇത്തിരി പോസിറ്റീവ് എനർജി വാരിവിതറിയിട്ട് ഒരുപോക്കങ്ങ് പോകും. അതിൽ പിടിച്ചാണ് ആ തുരുത്തിൽ തൊട്ടപ്പനും മകളും വളരുന്നത്. കള്ളുഷാപ്പും കള്ളുകുടിയും നാട്ടിൻപുറത്തെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണല്ലോ.

തൊട്ടപ്പനിലുമുണ്ട് ഒന്നാന്തരമൊരു കള്ള് ഷാപ്പ്. അവിടുത്തെ നാട്ടുകാരുടെ ഇടയിലൂടെ കഥ വികസിച്ച് വരുന്പോളേക്കും ആ തുരുത്തും അവിടുത്തെ നായികയും പ്രേക്ഷകരുടെ ഇടയിലേക്ക് അങ്ങ് ഇറങ്ങിച്ചെല്ലുകയാണ്.



വിനായകൻ അംഗീകരിക്കപ്പെട്ടൊരു നടനാണ്. ആ നടൻ തൊട്ടപ്പനായി മാറുന്പോൾ, അതും അറിയപ്പെട്ടുന്ന ഒരു കഥയുടെ നെടുംതൂണായി മാറുന്പോൾ ശരീരഭാഷ ഉൾപ്പടെ പല കാര്യങ്ങളും വേഗത്തിൽ ശ്രദ്ധിക്കപ്പെടും. മറ്റ് സിനിമകളിലെ കഥാപാത്രങ്ങളുടെ ലാഞ്ജനകൾ ഒന്നും തന്നെയില്ലാതെ വിനായകൻ ഇവിടെ തൊട്ടപ്പനായി മാറുന്നുണ്ട്. സൗഹൃദത്തിന്‍റെ നെരിപ്പോട് നെഞ്ചിലേറ്റിയുള്ള വിനായകന്‍റെ പോക്ക് കാണേണ്ടത് തന്നെയാണ്. രക്തബന്ധത്തിന് അപ്പുറത്തുള്ളൊരു കഥയാണ് തൊട്ടപ്പൻ. ഇതിലെ ഇത്താക്കും സാറയും അത് തെളിയിക്കുന്നുമുണ്ട്. റോഷൻ മാത്യു തനിക്ക് കിട്ടിയ അവസരത്തെ നല്ലവണ്ണം ഉപയോഗിച്ചപ്പോൾ അഭിനയത്തിലെ വീറും വാശിയുമെല്ലാം സ്ക്രീനിൽ മിഴിവോടെ തെളിഞ്ഞു.

ജസ്റ്റിൻ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്‍റെ ഒഴുക്കും പാട്ടുകളുടെ കടന്നുവരവുമെല്ലാം കഥയുടെ നല്ലൊഴുക്കിന് നന്നേ ഗുണം ചെയ്തു. ഗിരീഷ് എം ലീല കുട്ടനാണ് പാട്ടുകൾക്ക് ഈണമിട്ടിരിക്കുന്നത്. പ്രകൃതിയെ അപ്പാടെ കഥയോട് ചേർത്തു നിർത്താൻ ഛായാഗ്രാഹകൻ നന്നേ പണിപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ ഓരോ ഏരിയൽ ഷോട്ടുകളും രാത്രിയുടെ മറപറ്റി നീങ്ങുന്പോൾ കണ്ണുകൾക്ക് എന്തോ ഒരു പ്രണയം ആ കാഴ്ചകളോട് ഉണ്ടാവുക സ്വഭാവികം. രാത്രിയും പകലും പട്ടിയും പൂച്ചയും വരെ ഇതിലെ കഥാപാത്രങ്ങളാണ്. ഓരോരുത്തർക്കും കഥയിൽ കൃത്യമായ സ്ഥാനവും നൽകിയിട്ടുണ്ട്.



വിനായകന്‍റെ വണ്‍മാൻഷോ മാത്രമല്ല തൊട്ടപ്പൻ. പ്രിയംവദയും റോഷനും ദിലീഷ് പോത്തനും മനോജ് കെ ജയനും രഘുനാഥ് പലേരിയുമെല്ലാം കഥയിലെ ഓരോ നാഴികക്കല്ലുകളായി ചിത്രത്തിൽ മാറുന്നുണ്ട്. അടിയും ഇടിയും ഉണ്ടെങ്കിലും ബന്ധങ്ങളുടെ ആഴം അളക്കാൻ തന്നെയാണ് സംവിധായകൻ കൂടുതൽ ശ്രദ്ധിച്ചിരിക്കുന്നത്. രാത്രിയുടെ ഭംഗിയും നാട്ടിൻപുറം കാഴ്ചകളും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും തൊട്ടപ്പനെയും ഇഷ്ടമാകും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.