വരത്തൻ കിടിലൻ ടാ...!
Thursday, September 20, 2018 4:17 PM IST
ഈ വരത്തൻ കേരളക്കരയാകെ ത്രില്ലടിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കിടിലൻ ക്ലൈമാക്സ്.. തീയറ്ററാകെ ഇളകി മറിഞ്ഞു... കോരിത്തരിപ്പിക്കുന്ന പ്രകടനമല്ലേ ഫഹദ് പുറത്തെടുത്തത്... വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കും പാകത്തിനാണ് അവസാനത്തെ അരമണിക്കൂർ അമൽ നീരദ് എടുത്തുവച്ചിരിക്കുന്നത്. യമണ്ടൻ കഥയൊക്കെ എന്തിനാ. ആവിഷ്കരണമെന്ന വജ്രായുധം അമൽ നീരദിന്‍റെ പക്കൽ ഉള്ളിടത്തോളം പ്രേക്ഷകർ അന്പരന്നു കൊണ്ടേയിരിക്കും.

അമൽ നീരദ് ചിത്രത്തിന് ടിക്കറ്റെടുക്കുന്ന ഏതൊരു പ്രേക്ഷകനും പ്രതീക്ഷിക്കുന്ന സ്റ്റൈലിഷ് മേക്കിംഗ് വരത്തനിലും കാണാം. ഹൈറേഞ്ച് കാഴ്ചകൾ കൊണ്ട് മൂടി പ്രേക്ഷകരുടെ മനസിലേക്ക് മഞ്ഞുപെയ്യിക്കാൻ ലിറ്റിൽ സ്വയന്പെന്ന ഛായാഗ്രാഹകൻ സാധിച്ചപ്പോൾ അമൽ നീരദ് താൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ അതിനിടയിലൂടെ കൂളായിയങ്ങ് ആവിഷ്കരിച്ചു.



വലിയ കഥയൊന്നും വേണ്ടെന്നേ...

ദുബായിയിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള വരവ്. അവിടെ നിന്നങ്ങോട്ടാണ് പല സംഭവങ്ങളും പതിയെ തലപൊക്കി തുടങ്ങുന്നത്. ഒന്നു ചിന്തിച്ച് കഴിഞ്ഞാൽ ഇത്തരം സന്ദർഭങ്ങൾ എത്രയോ സിനിമകളിൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നാം. പക്ഷേ, വരത്തനിൽ അത്തരം രംഗങ്ങൾ മെലോഡ്രാമയും സെന്‍റിമെൻസുമായി പ്രേക്ഷകർക്ക് മുന്നിലൂടെ കടന്നു പോയപ്പോൾ ക്ലീഷേയാണെന്ന് തോന്നലുണ്ടാക്കിയില്ല.

സമാധാനവാദിയായ എബി(ഫഹദ് ഫാസിൽ)യോട് ആദ്യമൊക്കെ ഒരു ദേഷ്യം പ്രേക്ഷകർക്ക് തോന്നും. അതു പോകപ്പോകെ മാറുകയും ചെയ്യും. സ്ക്രീനിൽ രംഗങ്ങൾ ഓരോന്നായി കടന്നു പോകുന്പോൾ കഥ എവിടെയെന്ന് അന്വേഷിക്കുന്നവരോട്, കഥാപാത്രങ്ങളെ നോക്കു അവരുടെ പെരുമാറ്റത്തിലുണ്ട് ഓരോരോ കഥകളെന്ന് സംവിധായകൻ വിളിച്ച് പറയുന്നുണ്ട്.



ഷറഫിന്‍റെ മേക്കോവർ

കിടിലൻ മേക്കോവറിലാണ് ഷറഫുദീൻ വരത്തനിൽ പ്രത്യക്ഷപ്പെടുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ കൈയടക്കത്തോടെ മെരുക്കിയെടുക്കാനും ഷറഫിനായി. സദാചാര പോലീസും പിന്നെ ഞരന്പ് രോഗികളായ നാട്ടുകാരുമെല്ലാം കഥയെ പൊലിപ്പിക്കാനായി ചിത്രത്തിൽ കയറിക്കൂടിയിട്ടുണ്ട്.

എബിയുടെയും പ്രിയ (ഐശ്വര്യ ലക്ഷ്മി)യുടെയും ഹൈറേഞ്ച് വാസത്തിനിടയിൽ സംഭവിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് ആദ്യപകുതിയെ മുന്നോട്ടു നയിക്കുന്നത്. വലിയ കഥയൊന്നുമില്ലാതെ മുന്നോട്ടുപോകുന്ന ആദ്യ പകുതിയിൽ സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതവും പിന്നെ കിടിലൻ ഫ്രെയിമുകളും കഥാവഴിയെ മടുപ്പിലേക്ക് കയറ്റിവിടാതെ സംരക്ഷിക്കുന്നുണ്ട്.



സീൻ ഡാർക്കാണ്...

മായാനദിയിലെ അപ്പുവിന്‍റെ ബാധ ഇടയ്ക്കൊക്കെ പ്രിയയെ പിടികൂടുന്നുണ്ടെങ്കിലും പലപ്പോഴും പ്ലീസ് അപ്പൂ ഒന്നു മാറിനിൽക്കെന്ന് പറഞ്ഞ് അമൽ നീരദിന്‍റെ പ്രിയയാകാൻ ഐശ്വര്യ ശ്രമിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ വഷളായി വരുമ്പോഴേക്കും പ്രിയയിലെ ഭാവവ്യത്യാസങ്ങൾ വരത്തന്‍റെ വഴിയിലാകും. അതുവരെ സമാധാനപാത തുടർന്ന എബിയിലും മാറ്റങ്ങൾ കണ്ടുതുടങ്ങുന്നതോടെ സീൻ ഡാർക്കാകാൻ തുടങ്ങും.

പിന്നീട് അങ്ങോട്ടുള്ള കാഴ്ചകൾ കണ്ണിമവെട്ടാതെ കണ്ടിരുന്ന് പോകും. അതുവരെ പതിഞ്ഞ താളത്തിൽ പോയ കഥ ഒരുതരത്തിലുമുള്ള കല്ലുകടികളില്ലാതെ വേഗത കൈവരിക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്.



ഫഹദ് ഇളക്കി മറിച്ചു

കണ്‍മുന്നിൽ കാണുന്ന കാഴ്ചകൾ രോമാഞ്ചം ഉണർത്തിയപ്പോൾ കൈയടിയുടെ ആരവം തീയറ്ററിൽ ഉയർന്നു കൊണ്ടേയിരുന്നു. ഫഹദ് അവസാന നിമിഷം ചെയ്തു കൂട്ടിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അക്കമിട്ട് പറയാൻ പറഞ്ഞാൽ പെട്ടുപോകും. അത്ര വേഗത്തിലായിരുന്നു ഫഹദ് സംഹാര താണ്ഡവം ആടിത്തീർത്തത്.

മാസെന്നു പറഞ്ഞാൽ പോര കൊലമാസ് ആക്ഷൻ രംഗങ്ങളാണ് ക്ലൈമാക്സിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. അഭിനയത്തിന്‍റെ കാര്യത്തിൽ അസാധ്യമെന്ന വാക്ക് ഫഹദ് എന്നേ മായ്ച്ചു കളഞ്ഞതാണ്. അതിനോട് നീതിപുലർത്തുന്ന പ്രകടനമാണ് ഫഹദ് വരത്തനിലും കാഴ്ചവച്ചിരിക്കുന്നത്.

(ആക്ഷനെന്നു പറഞ്ഞാൽ ഇതാണ്. ഫഹദ്, നിങ്ങ തകർത്തു ബ്രോ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.