വാരിക്കുഴിയിലെ സസ്പെൻസ്..!
Friday, February 22, 2019 7:38 PM IST
കുന്പസാര രഹസ്യം പുറത്തുപറയാൻ പാടില്ലായെന്നാണല്ലോ... ഈ ഒരു ത്രെഡ് ആവശ്യാസനുസരണം ഉപയോഗിച്ചാണ് സംവിധായകൻ രജീഷ് മിഥില വാരിക്കുഴിയിലെ കൊലപാതകം മെനഞ്ഞെടുത്തത്.

കൊലപാതകം എന്നു കേൾക്കുന്പോൾ എല്ലാവരും ഞെട്ടും... അത് വേണ്ടിയിരുന്നോ... എന്തിനാണ് അത് ചെയ്തത്... ആരെയാണ് കൊന്നതെന്നെല്ലാം ചോദിച്ച് വ്യാകുലപ്പെടും. എന്നാൽ കൊലപാതക കഥകൾ കേൾക്കാനും കാണാനും എല്ലാവർക്കും ഇഷ്ടവുമാണ്. ആ ഇഷ്ടത്തെയാണ് സംവിധായകൻ ഇവിടെ മാർക്കറ്റ് ചെയ്തിരിക്കുന്നത്. ഭദ്രതയുള്ള തിരക്കഥയിന്മേൽ സസ്പെൻസ് ഒളിപ്പിച്ചുവയ്ക്കാൻ സംവിധായകനായിട്ടുമുണ്ട്.

അഭിനേതാക്കൾ ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ത്രില്ലിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ചുമ്മാ അങ്ങ് ഒരു കൊലപാതകം കാട്ടി... പിന്നീട് അന്വേഷണം കാട്ടുന്ന പതിവ് ട്രാക്കിൽ നിന്നും മാറിയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇവിടെ പോലീസ് അല്ല മറിച്ച്, വൈദികനാണ് കേസ് അന്വേഷിക്കുന്നത്.



യുവനടൻ അമിത് ചക്കാലക്കൽ പള്ളിവികാരിയായി എത്തുന്ന ചിത്രത്തിൽ അരയൻതുരുത്തിലെ വിശേഷങ്ങളിലേക്കാണ് പ്രേക്ഷകരുടെ ശ്രദ്ധ സംവിധായകൻ ആദ്യം ക്ഷണിക്കുന്നത്. ഇടിയൻ അച്ചൻ അവിടുത്തെ പ്രശ്നങ്ങളുടെ തീർപ്പ് കൽപ്പിക്കുന്നത് ഒരു പ്രത്യേക സംവിധാനത്തിലൂടെയാണ്.

അമിത് ചക്കാലക്കൽ വിവിധ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ കക്ഷിയുടെ താടിവെച്ച രൂപം പ്രേക്ഷകർ ഒരിക്കലും മറക്കില്ല. പോലീസിനേക്കാൾ കൂടുതൽ പണി അച്ചനാണ് നാട്ടിൽ ചെയ്തുതീർക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിൽ സമാധാനത്തിന് ഒട്ടും കുറവില്ലതാനും.

ഷമ്മി തിലകൻ കപ്യാരുടെ വേഷത്തിൽ നായകന്‍റെ സന്തതസഹചാരിയായി ചിത്രത്തിൽ ഉടനീളമുണ്ട്. തുരുത്തിലെ പ്രമാണിമാരും പിന്നെ അവരുടെ ലീലാവിലാസങ്ങളും പകൽമാന്യന്മാരുടെ രാത്രി പരിപാടികളുമെല്ലാം ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ നായകന് തണ്ടിയായ വില്ലനായി എത്തുന്പോൾ ഒരു കുന്പസാര രഹസ്യം ചിത്രത്തിന്‍റെ ഹൈലൈറ്റായി മാറുന്നു.



ആദ്യപകുതി അവസാനിക്കും മുൻപ് ഒരു കൊലപാതകം തുരുത്തിൽ നടക്കുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്. കൊലപാതകി ആരെന്ന് കാട്ടി കൊല ചെയ്തത് ആരെയാണെന്ന് കാട്ടാതെയുള്ള കഥയുടെ പോക്കാണ് ചിത്രത്തിൽ ത്രില്ല് കൊണ്ടുവരുന്നത്.

രണ്ടാം പകുതിയിൽ നിരവധി വഴിത്തിരിവുകൾ കഥയെ പലവഴിയേ യാത്ര ചെയ്യിക്കുന്നുണ്ട്. പള്ളിവികാരിയുടെ മാനസിക സംഘർഷവും കുന്പസാര രഹസ്യം പുറത്തുവിടാതെയുള്ള അന്വേഷണവും പ്രേക്ഷകരെ കൂടുതൽ ഉദ്വേഗഭരിതരാക്കുന്നുണ്ട്.

എങ്ങനെ വേണമെങ്കിലും പാളിപ്പോകാവുന്ന പരീക്ഷണത്തെ താരങ്ങളുടെ മികവുറ്റ അഭിനയപ്രകടനം കൊണ്ടാണ് സംവിധായകൻ കരയ്ക്കടുപ്പിക്കുന്നത്. നെടുമുടി വേണു, ലാൽ എന്നിവർ തങ്ങളുടെ കഥാപാത്രത്തെ മികവുറ്റതാക്കി ചിത്രത്തിന് ബലം നൽകുന്പോൾ ഉശിരുള്ള വില്ലനായി ദിലീഷ് പോത്തനും ചിത്രത്തിൽ കളം വാഴുന്നുണ്ട്.



പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും വിധം കാമറ ചലിപ്പിച്ചിരിക്കുന്നത് എൽദോ ഐസക്കാണ്. സസ്പെൻസ് ഒട്ടും ചോരാതെ പഞ്ചുള്ള പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ മെജോ ജോസഫാണ്.

ആവിഷ്കരണത്തിൽ പുതുമ കൊണ്ടുവരാനുളള ശ്രമമാണ് ചിത്രത്തിൽ ഉടനീളം സംവിധായകൻ നടത്തിയിരിക്കുന്നത്. അത് ഏറെക്കുറെ വിജയിച്ചപ്പോൾ മലയാള സിനിമയ്ക്ക് മോശമല്ലാത്തൊരു സസ്പെൻസ് ത്രില്ലർ കൂടി കിട്ടിയെന്ന് വിലയിരുത്താം.

വാരിക്കുഴിയിൽ കൊല ചെയ്യപ്പെട്ടത് ആരെന്നറിയാൻ തീയറ്റിലേക്ക് ധൈര്യമായി വിട്ടോ... നിങ്ങൾ നിരാശരാകില്ല.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.