ആനക്കള്ളൻ, രാജ 2, നിവിൻ പോളി ചിത്രം; ഉദയനാണു താരം...
Sunday, May 27, 2018 2:18 AM IST
തിരക്കഥാകൃത്തിന്‍റെ പേര് ഒരു സിനിമയുടെ ശ്രദ്ധാ കേന്ദ്രമാകുന്നതു മലയാളത്തിൽ തൊണ്ണൂറുകളിലെ കാഴ്ചയായിരുന്നു. പിന്നീട് ടെക്നോളജിയും സിനിമയുടെ സ്വഭാവവും മാറിയപ്പോൾ രചയിതാവിന്‍റെ പേര് പലപ്പോഴും മങ്ങിപ്പോയ കാഴ്ചയായി. എന്നാൽ ഇന്നു തിരക്കഥാകൃത്തായി ഉദയകൃഷ്ണ എന്ന പേര് പ്രേക്ഷകരെ സിനിമകളിലേക്ക് ഏറെ ആകർഷിക്കുന്ന ഒരു വാണിജ്യ ഘടകമാണ്. മലയാളത്തിലെ ബ്രഹ്മാണ്ഡ വിജയം പുലിമുരുകൻ തന്നെയാണ് അതിനു കാരണവും. പ്രേക്ഷകരെ രസിപ്പിക്കാനും വിസ്മയിപ്പിക്കാനും ഒരുപിടി ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഉദയകൃഷ്ണ ഇപ്പോൾ...

കരിയറിലേക്കു നോക്കുന്പോൾ പുലിമുരുകനു മുന്പും ശേഷവും എന്നതു വലിയ മാറ്റമാണ്. അതിനെ എങ്ങനെ കാണുന്നു?

എപ്പോഴും വൻ ഹിറ്റ് നേടുന്നതിനുശേഷം ഒരു ഭയമാണ്. പ്രതീക്ഷകൾക്കൊത്ത് ഉയരുക എന്നതാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളമുള്ള വെല്ലുവിളി. വലിയ കോന്പിനേഷനെത്തുന്പോൾ സിനിമയും അത്രയും വലുതാകണം. സ്റ്റാർ വാല്യുവുള്ള പ്രോജക്ടുകൾ നമ്മളെ തേടിയെത്തുന്പോൾ അതിനൊത്തു അർപ്പണ മനോഭാവത്തോടെ വർക്കു ചെയ്യണം. അതിൽ താരമൂല്യങ്ങളെ പരിഗണിച്ചും സിനിമ ഒരുക്കേണ്ടി വരും. അത്തരത്തിൽ പല ടെൻഷനുകൾ നമുക്കതു സമ്മാനിക്കുന്നുണ്ട്. ഒരുപരിധിവരെ എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തെ മാറ്റിവച്ച് ബിസിനസിനുവേണ്ടി സിനിമ എഴുതേണ്ടി വരുന്നു. ഓരോ ഹിറ്റുകൾക്കു ശേഷം അടുത്ത ഹിറ്റ് കൊടുക്കുന്നതുവരെയുള്ള ടെൻഷൻ ഭീകരമായിരിക്കും.

പുലിമുരുകന്‍റെയും മാസ്റ്റർപീസിന്‍റെയും വിജയം നൽകിയ ടെൻഷൻ ഇനിയുള്ള ചിത്രങ്ങളിലുണ്ടാകുമോ?

തീർച്ചയായും. ഓരോ സിനിമയും ഏറ്റവും മികച്ചതാക്കാനാണ് ശ്രമിക്കുന്നത്. പുലിമുരുകൻ ഒരു അഡ്വഞ്ചർ ആയിരുന്നെങ്കിൽ മാസ്റ്റർപീസ് ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രമായിരുന്നു. ഇനി ചെയ്യുന്നത് ഒരു ചെറിയ സിനിമയാണ്. ‘ആനക്കള്ളൻ’ എന്നാണ് ചിത്രത്തിന്‍റെ പേര്. നാട്ടിൻ പുറത്തെ ഒരു കള്ളന്‍റെ കഥയാണ് ചിത്രം പറയുന്നത്. മര്യാദരാമൻ ഒരുക്കിയ സുരേഷ് ദിവാകറാണ് സംവിധാനം ചെയ്യുന്നത്.

പുത്തൻ പ്രൊജക്ടുകൾ ഏതൊക്കെയാണ്?

ആനക്കള്ളനു ശേഷം ഞാൻ ചെയ്യുന്നത് വൈശാഖിനു വേണ്ടിയുള്ള രാജ-2 ആണ്. ഇതിന്‍റെ ഇടയിൽ നിവിൻ പോളിയുടെ ഒരു തിരക്കഥ പൂർത്തിയായിട്ടുണ്ട്. അതും വൈശാഖ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. പിന്നെ ടോമിച്ചൻ മുളകുപാടത്തിന്‍റെ നിർമ്മാണത്തിൽ ജോഷിയേട്ടനൊപ്പമുള്ള ഒരു സിനിമയായിരിക്കും. അത് അടുത്തവർഷമുണ്ടാകും.

ആനക്കള്ളന്‍റെ വിശേഷങ്ങൾ എന്തൊക്കെയാണ് പറയാനുള്ളത്?

ഈ കള്ളന്‍റെ സബ്ജക്ട് തയാറായപ്പോൾ ആദ്യമെന്‍റെ മനസിൽ വന്നത് ബിജു മേനോന്‍റെ മുഖമാണ്. അതൊരു ആനക്കള്ളനാണ്. നിഷ്കളങ്ക മുഖവും സരസമായി സംസാരിക്കുന്നതുംഎന്നാൽ കുറച്ചു നന്പറുകളൊക്കെയുള്ളയാൾ എന്ന കഥാപാത്രത്തിനു ബിജു മേനോൻ പെർഫെക്ടാണെന്നു തോന്നി. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളൊരു സിനിമയാണ്. ഹരീഷ് കണാരൻ, ധർമ്മജൻ, സുധീർകരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്. പഞ്ചവർണതത്ത അവതരിപ്പിച്ച സപ്തരംഗാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരാണ് നായികമാരാകുന്നത്.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന രാജ്-2 ഉടൻ തന്നെ ആരംഭിക്കുമോ?

പോക്കിരിരാജയുടെ തുടർച്ചയല്ല രാജ്-2. കഥയുടെ തുടർച്ചയല്ലാതെ മമ്മൂട്ടിയുടെ രാജ എന്ന കഥാപാത്രം മാത്രമാണ് രാജ 2-വിൽ എത്തുന്നത്. അതുകൊണ്ടു തന്നെ പൃഥ്വിരാജ് ഈ ചിത്രത്തിലില്ല. പകരം തമിഴിൽ നിന്നും ഒരു യുവതാരം പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അത് തമിഴ് സംസാരിക്കുന്ന ഒരു കഥാപാത്രമാണ്. തമിഴ് യുനായകന്മാരിൽ പലരുമായി ചർച്ച നടക്കുന്നുണ്ട്.

പുലിമുരുകൻ പോലെയുള്ള വന്പൻ സിനിമകൾ ഇനിയും മനസിലുണ്ടോ?

ജോഷി സാറിനൊപ്പം ചെയ്യാൻ പോകുന്നത് അത്തരത്തിൽ ഒരു വന്പൻ സിനിമയായിരിക്കും. വലിയ ബഡ്ജറ്റിൽ ടോമിച്ചൻ മുളകുപാടമാണ് ആ ചിത്രം നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള സിനിമകൾ ചെയ്യുന്പോൾ വലിയ തയാറെടുപ്പുകൾ വേണം. തിരക്കിട്ടുള്ള എഴുത്തും തിരക്കു പിടിച്ചുള്ള യാത്രയും സിനിമയിൽ ഇപ്പോൾ ഇല്ല. പല ചർച്ചകൾക്കും വളരെ സീരിയസായുള്ള സമീപനത്തിലുമാണ് ഇപ്പോൾ സിനിമകൾ ഒരുങ്ങുന്നത്.

വലിയ ബജറ്റുകളിലുള്ള സിനിമകൾ മലയാളത്തിൽ ഒരുപാട് അനൗണ്‍സ് ചെയ്യുന്നുണ്ടല്ലോ?

സിനിമ വ്യവസായത്തിനും തിയറ്ററുകൾക്കും ആവശ്യം വലിയ സിനിമകൾ തന്നെയാണ്. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് തിയറ്ററിൽ വേണ്ടത്. അവരുടെ വിലപ്പെട്ട മൂന്നു മണിക്കൂറാണ് തിയറ്ററിലെത്തി സിനിമ കാണാനായി ചെലവഴിക്കുന്നത്. തങ്ങളുടെ സമയം സിനിമയ്ക്കായി നൽകുന്പോൾ അവരെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനു വന്പൻ പ്രോജക്ടുകൾ എത്തണം. അതിലൂടെ സിനിമ വ്യവസായത്തിൽ വലിയ ഇൻവെസ്റ്റ്മെന്‍റുകളെത്തും. വലിയ ഇനിഷ്യലുകൾ വരും. അതിലൂടെ കൂടുതൽ പ്രേക്ഷകരേയും നേടാനാകുന്നു. എപ്പോഴും തകർച്ചയിലേക്കു പോകുന്ന ഇൻഡസ്ട്രിയെ രക്ഷപെടുത്തുന്നത് വൻ പ്രൊജക്ടുകളാണ്.

നിർമ്മാതാവിന്‍റെ കുപ്പായത്തിലും വിജയിക്കുന്നുണ്ടല്ലോ?

ഇര ചെയ്യുന്നതിനു മുന്പും ഞാൻ നിർമ്മാതാവായി സിനിമകൾ ചെയിതിട്ടുണ്ട്. അവതാരത്തിലും ശൃംഗാരവേലനിലും നിർമ്മാണ പങ്കാളിയായിരുന്നു. നമുക്ക് ഇഷ്ടപ്പെടുന്ന, നമ്മുടെ ബജറ്റിൽ ഒതുങ്ങുന്ന സിനിമകൾ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. ഇരയിലേക്കെത്തുന്നതിനു പിന്നിൽ നല്ലൊരു ടീമുണ്ടായിരുന്നു. മലയാളത്തിലേക്കു പുതിയൊരു സംവിധായകനേയും എഴുത്തുകാരനേയും ഇരയിലൂടെ നൽകാൻ സാധിച്ചു. ഇന്നു മലയാളത്തിൽ നല്ല രീതിയിൽ ചെയ്യുന്ന ചിത്രങ്ങളൊക്കെ അത് അർഹിക്കുന്ന വിജയം നേടുന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്. തിയറ്റർ കളക്ഷനൊപ്പം തന്നെ റൈറ്റ്സും സാറ്റലൈറ്റ്സുമൊക്കെയായി സിനിമയിൽ വ്യവസായത്തിലുള്ളതാണ്. ചെറിയ സിനിമയ്ക്കു ചെറിയ കളക്ഷൻ എന്നതുപോലെ വലിയ സിനിമയ്ക്കു വന്പൻ കളക്‌ഷൻ നേടാനാകുന്നു.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.