മത്സരമാണ് പ്രചോദനം: ആസിഫ് അലി
Sunday, September 9, 2018 2:48 AM IST
യുവതാരങ്ങൾക്കിടയിലെ ഏറെ ശ്രദ്ധേയ താരമാണ് ആസിഫ് അലി. ഇന്നു യുവതാരങ്ങൾക്കിടയിൽ ആരോഗ്യകരമാ‍യ മത്സരമുണ്ടെന്നും അതാണ് തന്നെ മുന്നോട്ടു നയിക്കുന്ന പ്രചോദനമെന്നും ആസിഫ് അലി സധൈര്യം പറയുന്നു. പരീക്ഷണങ്ങളും വൈവിധ്യങ്ങളുമായി സഞ്ചരിക്കുന്പോഴും ഒരു സേഫ് സോണ്‍ ആക്ടറാകാനല്ല തനിക്ക് താൽപര്യമെന്നും ആസിഫ് അലി കൂട്ടിച്ചേർക്കുന്നുണ്ട്. അഭിനയശൈലിയിലും സിനിമകളുടെ തെരഞ്ഞെടുപ്പിലുമെല്ലാം തന്‍റേതായ ഒരു സ്റ്റൈൽ കൊണ്ടുവരാൻ ഈ നടനു കഴിഞ്ഞിട്ടുണ്ട്. സണ്‍ഡേ ഹോളിഡേയുടെ വൻ വിജയത്തിനുശേഷം ജിസ് ജോയിയുടെ സംവിധാനത്തിൽ ആസിഫ് നായകനാകുന്ന വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്‍റെ സെറ്റിൽവച്ചാണ് ആസിഫ് അലിയെ കണ്ടത്. കരിയറിലെ വിശേഷങ്ങൾ ആസിഫ് പങ്കുവയ്ക്കുന്നു...

ചെറിയ സിനിമകളിലെ നല്ല കഥാപാത്രങ്ങളാണ് ഇപ്പോൾ ആസിഫിന്‍റെ കരിയറിൽ സംഭവിക്കുന്നത്?

കൃത്യമായ ഒരു പ്ലാനിംഗ് സിനിമയെപ്പറ്റി നടത്താൻ എനിക്ക് ഇപ്പോഴും അറിയില്ല. സ്ക്രിപ്റ്റ് എങ്ങനെ സെലക്ട് ചെയ്യണമെന്നു വെച്ചാൽ ഒരുപാട് കണ്‍ഫ്യൂഷൻസ് ഉണ്ട്. വൻ പ്രതീക്ഷയോടെ എത്തുന്ന ചില ചിത്രങ്ങൾ പരാജയപ്പെടുന്നു. ചിലപ്പോൾ ചില പുതിയ സംവിധായകരുടെ ചിത്രങ്ങൾ അപ്രതീക്ഷിത വിജയം നേടുന്നു. സിനിമ സെലക്ടു ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോഴും വലിയ ക്ലാരിറ്റിയില്ല. എനിക്ക് പേഴ്സണലി അറിയാവുന്നയാളുകൾ, എന്‍റെ സിനിമകളിൽ അസിസ്റ്റന്‍റായി നിന്നവർ... ഇവരുടെയൊക്കെ സിനിമകളാണ് ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത്. ബി.ടെക് എന്ന സിനിമ അങ്ങനെ ചെയ്തതാണ്. കിളിപോയി എന്ന സിനിമ ചെയ്യുന്പോൾ അതിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായി വന്നയാളാണ് ബി. ടെക്കിന്‍റെ സംവിധായകൻ മൃദുൽ. അന്ന് എന്‍റെയടുത്ത് പറഞ്ഞ ഒരു കഥ അതിന്‍റെ പൂർണ രൂപത്തിലാക്കാൻ കുറേ സമയമെടുത്തു. ഇങ്ങനെയൊക്കയുള്ളവരുടെ കൂടെ ജോലി ചെയ്യുന്പോൾ നമുക്ക് ധൈര്യം കിട്ടാറുണ്ട്. ബി.ടെക്കിന്‍റെ വിജയം എനിക്ക് കരിയറിൽ നല്ല ധൈര്യം തന്നിട്ടുണ്ട്. സണ്‍ഡേ ഹോളിഡേ, ബൈസിക്കിൾ തീവ്സ്, ഇപ്പോൾ വിജയ് സൂപ്പറും പൗർണമിയും.. ജിസ് ജോയിയോടൊപ്പം മൂന്നാമത്തെ സിനിമയാണ് ചെയ്യുന്നത്. ഇതൊരു ഫാമിലി എന്‍റർടൈനറാണ്.

യൂത്ത് ഓറിയന്‍റഡ് സിനിമകളാണ് പണ്ട് കൂടുതലും ചെയ്തിരുന്നത്. ഇപ്പോൾ വൈവിധ്യമുള്ള കഥാപാത്രങ്ങൾ സെലക്ടു ചെയ്യുന്നുണ്ടല്ലോ?

തീർച്ചയായും. ടൈപ്പ് കാസ്റ്റ് ആയിപ്പോകാൻ സാധ്യതയുള്ള ഒരു സമയത്താണ് കുറച്ചും കൂടി ഫാമിലി ഓറിയന്‍റഡ് സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചത്. സണ്‍ഡേ ഹോളിഡേ ആണ് എനിക്ക് അതിനു ധൈര്യം തന്നത്. ബി.ടെക്കിലേക്കു വന്നപ്പോൾ വീണ്ടും യൂത്തിന്‍റെ സിനിമയായി. അങ്ങനെ മിക്സ് ആൻഡ് മാച്ചായി സിനിമകൾ ചെയ്യാനുള്ള ഭാഗ്യമുണ്ടാകുന്നുണ്ട്. നമ്മുടെ അടുത്തു വരുന്ന കഥകളിൽ നിന്ന് ഇഷ്ടമുള്ളത് സെലക്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം കരിയറിൽ ലഭിച്ചിട്ടുണ്ട്. അതേസമയം ഒരു സേഫ് സോണ്‍ ആക്ടറാകാനും താൽപര്യമില്ല. ചെയ്യുന്ന സിനിമകൾക്ക് ഐഡന്‍റിറ്റി ഉണ്ടാകണം എന്നുള്ളതുകൊണ്ടാണ് പരീക്ഷണത്തിന് തയാറാകുന്നത്.

കാറ്റ്, ടേക്ക് ഓഫ് എന്നീ സിനിമകളൊക്കെ ഒരു ആക്ടർ എന്ന നിലയിൽ റേഞ്ച് വെളിപ്പെത്തുന്നതായിരുന്നു?

ഒരു താരം എന്നതിനേക്കാൾ ആക്ടർ എന്ന രീതിയിൽ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ചെറിയ കഥാപാത്രങ്ങളാണെങ്കിലും ചെയ്യാൻ തയാറാകുന്നത്. എന്‍റെ ഒട്ടേറെ സിനിമകൾ എഡിറ്റ് ചെയ്തിട്ടുള്ളയാളാണ് മഹേഷേട്ടൻ. മഹേഷേട്ടന് സിനിമയെക്കുറിച്ച് എത്രത്തോളം അറിവുണ്ടെന്ന് എനിക്കറിയാം. ടേക്ക് ഓഫിലെ കാരക്ടറിന് വിളിച്ചപ്പോൾ ആ കഥാപാത്രത്തിന് ഒരു സ്പേസ് ഉണ്ടെന്ന് ഉറപ്പായിരുന്നു. എന്നെ അദ്ദേഹം നന്നായി ഉപയോഗിക്കുമെന്ന് അറിയാമായിരുന്നു.

സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ്ജോയിക്കൊപ്പം ഇപ്പോൾ വീണ്ടും. എന്താണ് വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്‍റെ പ്രത്യേകത?

സണ്‍ഡേ ഹോളിഡേയുടെ അന്പതാം ദിവസം മുതൽ ഞങ്ങൾ തിയറ്റർ സന്ദർശനത്തിന് പോയിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ കാര്യം അച്ഛനും അമ്മയും മുത്തച്ഛനുമൊക്കെയായാണ് ആളുകൾ സിനിമയ്ക്ക് വരുന്നത് എന്നതാണ്. ഫാമിലിയായി ഇരുന്ന് കാണാൻ പറ്റിയ സിനിമകൾ വരുന്പോൾ ആളുകൾ അത് സ്വീകരിക്കുക തന്നെ ചെയ്യും.ജിസ് ജോയി എന്ന സംവിധായകനെക്കാളുപരി ഒരു നല്ല മനുഷ്യന്‍റെ സിനിമയാണത്. അങ്ങനെ ഒരാൾക്കേ അത്തരമൊരു ചിത്രം ചെയ്യാൻ പറ്റൂ. വിജയ് സൂപ്പറും പൗർണമിയിലേയ്ക്ക് എത്തുന്പോൾ ഇതും അത്തരമൊരു ഫാമിലി ഓറിയന്‍റ്ഡ് ചിത്രമാണ്.

മലയാളത്തിൽ നായകന്മാരുടെ നിര കൂടുകയാണ്. നല്ലൊരു മൽസരമല്ലേയുള്ളത്?

ശരിക്കും കോന്പറ്റീഷനുണ്ട്. പക്ഷേ അതിന് നല്ല ഗുണമുണ്ട്. ഞാൻ സിനിമയിൽ വരുന്ന സമയത്ത് ജയസൂര്യ, പൃഥ്വിരാജ്, ചാക്കോച്ചൻ ഇവരു കഴിഞ്ഞാൽ ഞാനേയുള്ളൂ. ഇവർ വേണ്ടന്നു വയ്ക്കുന്ന സ്ക്രിപ്റ്റുകൾ സ്വാഭാവികമായും എന്‍റെയടുത്തേയ്ക്ക് വരും. ആ പോക്കിനിടയിലാണ് നിവിനും ഫഹദും ദുൽക്കറുമൊക്കെ വന്നത്. അതൊടെ അത്തരം പ്രായത്തിലുള്ളവർക്കുവേണ്ടിയുള്ള തിരക്കഥകൾ വരാൻ തുടങ്ങി. ഒരുപാട് സാധ്യതകൾ വന്നു. ആരോഗ്യപരമായ മൽസരം വന്നതോടെ എല്ലാവർക്കും നല്ല സിനിമകൾ ചെയ്യണമെന്ന താൽപര്യം ഏറി. അത്തരമൊരു മൽസരമാണ് മുന്നോട്ടുപോകാനുള്ള പ്രചോദനം തന്നത്.

ഇനി വരാനുള്ള മന്ദാരം പ്രതീക്ഷ നൽകുന്ന സിനിമയാണല്ലോ?

അതു കുറച്ചു വലിയ പടമാണ്. മ്യൂസിക്കൽ ലവ്സ്റ്റോറിയാണ്. മൂന്നു ഗെറ്റപ്പിലാണ് ഞാൻ വരുന്നത്. കുറേ സമയമെടുത്താണ് ചെയ്തിരിക്കുന്നത്. അതിന്‍റെ അവസാന ജോലികൾ നടക്കുകയാണ്. ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും.

ബിജോ ജോ തോമസ്‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.