Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ഡാഡിച്ചന്റെ ഉണ്ണി, ‘കാറ്റി’ലെ പോളി
Monday, October 23, 2017 1:54 AM IST
“ ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും പെർഫക്ടായ ഒരു കാരക്ടർ കാറ്റിലെ പോളിയാണ്. ഡയറക്ടർ അരുണ്‍ സാറിന്റെയും മുരളിച്ചേട്ടന്റെയും ആസിഫിക്കയുടെയും വലിയ സപ്പോർട്ട് കിട്ടിയതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമാകുന്ന തരത്തിൽ പോളിയെ അവതരിപ്പിക്കാനായത്...” അരുണ്‍കുമാർ അരവിന്ദ് - അനന്തപദ്മനാഭൻ -മുരളിഗോപി കൂട്ടുകെട്ടിൽ പിറന്ന കാറ്റിൽ പോളി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ യുവനടനും അനശ്വര ചലച്ചിത്രകാരൻ രാജൻ പി.ദേവിന്റെ മകനുമായ ഉണ്ണി രാജൻ പി ദേവ് സംസാരിക്കുന്നു...
സിനിമയിലേക്കുള്ള വഴി...?
ഡാഡിച്ചൻ(അച്ഛനെ ഡാഡിച്ചൻ എന്നാണു ഞാൻ വിളിക്കുന്നത്) സംവിധാനം ചെയ്ത ‘അച്ചാമ്മക്കുട്ടിയുടെ അച്ചായൻ’ എന്ന സിനിമയിൽ ബാലതാരമായിട്ടാണു തുടക്കം. അതിൽ അന്പിളിച്ചേട്ടന്റെ മകനായിട്ടാണു വേഷമിട്ടത്. സ്കൂൾകാലഘട്ടങ്ങളിൽ നാടകങ്ങൾ ചെയ്തിട്ടുണ്ട്. പ്രഫഷണൽ നാടകങ്ങൾ ചെയ്തിട്ടില്ല. നല്ല രീതിയിൽ സ്റ്റേജ് ഫിയർ ഉണ്ടായിരുന്നു. അതിനാൽ സ്റ്റേജിൽ കയറുന്ന പരിപാടികളിൽ നിന്നു മാക്സിമം ഒഴിഞ്ഞുനിൽക്കുകയായിരുന്നു പതിവ്. പ്ലസ് ടുവിനു പഠിക്കുന്പോൾ എന്റെ അമ്മയുടെ ചേട്ടന്റെ മകൻ എഴുപുന്നയിലുള്ള ബൈജു ജോണ്സണ് സംവിധാനം ചെയ്ത ‘കെക്യു’എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. അതിനുശേഷം ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന സിനിമയിൽ ചെറിയ വേഷം കിട്ടി.
പിന്നീടു ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ് ‘ എന്ന പടം എനിക്കു നല്ല ഒരു ബ്രേക്ക് ആയി. ഏറെ അഭിനന്ദനങ്ങൾ ലഭിച്ച കാരക്ടറായിരുന്നു ആ പടത്തിൽ. പിന്നീട് ജയസൂര്യയ്ക്കൊപ്പം ഇടിയിലും ബിജുമേനോന് ഒപ്പം രക്ഷാധികാരി ബൈജു ഒപ്പിലും അഭിനയിച്ചു. രക്ഷാധികാരി ബൈജു 100 ദിവസം ഓടിയ പടമാണ്. കുറേനാളുകൾക്കു ശേഷം നൊസ്റ്റാൾജിയ ഫീൽ ചെയ്ത പടമായിരുന്നു അത്. രക്ഷാധികാരിയുടെ കാമറ ചെയ്ത പ്രശാന്ത് രവീന്ദ്രനാണ് എന്നെ കാറ്റിലേക്കു നിർദേശിച്ചത്.
കാറ്റിലേക്കുള്ള വഴി...?
പ്രശാന്തേട്ടന്റെ നിർദേശപ്രകാരം തിരുവനന്തപുരത്തു ചെന്ന് ഡയറക്ടർ അരുണ്‍കുമാർ അരവിന്ദിനെ നേരിൽ കണ്ടു. പോളി എന്ന കാരക്ടറിനുവേണ്ടി ധാരാളം ഓഡിഷനുകൾ ചെയ്തെങ്കിലും അദ്ദേഹം ഒന്നിലും തൃപ്തിപ്പെടാതെ ഇരിക്കുന്ന ഒരു സമയമായിരുന്നു അത്. സാർ ഉദ്ദേശിച്ച ഒരു രൂപമല്ല എന്റേതെന്ന് ആദ്യംതന്നെ എന്നോടു പറഞ്ഞു. കുറച്ചു വണ്ണമുളള ആളാണു ഞാൻ. എന്തായാലും വന്നതല്ലേ എന്ന രീതിയിൽ അദ്ദേഹം എന്നെക്കൊണ്ടു രണ്ടു സീനുകൾ ചെയ്യിപ്പിച്ചു. പോളിയുടെ ഇൻട്രഡക്ഷൻ സീനായിരുന്നു അതിലൊന്ന്. അദ്ദേഹത്തിന് അതിഷ്ടമായി. അങ്ങനെയാണു ഞാൻ കാറ്റിലെത്തിയത്. 1979-80 കാലഘട്ടത്തിലെ കഥയാണു കാറ്റ്.
കാറ്റിലെ കഥാപാത്രം പോളിയെക്കുറിച്ച്...?
പോളി ഒരു വിടുവായനാണ്. താനുണ്ടെങ്കിലേ ഇവിടത്തെ കാര്യങ്ങളെല്ലാം നടക്കുകയുള്ളൂ, താനാണ് ഇവിടത്തെ ഓൾ ഇൻ ഓൾ എന്നൊക്കെ സ്വയം ഭാവിച്ചു നടക്കുന്നയാൾ. എന്നാൽ പോളിക്ക് അയാളുടേതായ രീതിയിൽ എല്ലാവരോടും സ്നേഹമുണ്ട്, സൗഹൃദമുണ്ട്. സൗഹൃദത്തിന് ഏറെ വില കല്പിക്കുന്ന ഒരാൾ. ഏറെ ലൗഡാണു പോളി. എപ്പോഴും തുറന്നു സംസാരിക്കുന്ന പ്രകൃതം. കുറച്ചു ഹ്യൂമർ ടച്ചുള്ള കഥാപാത്രം. പോളിയുടേതായ ഷോഓഫുകൾ തിരിച്ചു മണ്ടത്തരങ്ങളാകുന്ന ചില സന്ദർഭങ്ങളുണ്ട് ചിത്രത്തിൽ. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല ഒരു കഥാപാത്രം കാറ്റിലാണ്, അതു പോളിയാണ്. കാറ്റിലെ എന്റെ ഗെറ്റപ്പ് എറെ വ്യത്യസ്തമാണ്.
കാറ്റ് എന്ന സിനിമയുടെ പ്രമേയം..?
കാറ്റ് അടിസ്ഥാനപരമായി ഒരു റോർ എപിക് ചിത്രമാണ്. ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളിലൂടെയും സഞ്ചരിക്കുന്ന ചിത്രം. സൗഹൃദവും പ്രണയവും കാമവും ചതിയും വഞ്ചനയും പ്രതികാരവുമെല്ലാം കാറ്റിലുണ്ട്. ലെജൻഡറിയായ പി.പദ്മരാജൻ സാറിന്റെ കഥാപ്രപഞ്ചത്തിൽനിന്ന് അദ്ദേഹത്തിന്റെ മകൻ അനന്തപദ്മനാഭൻ എഴുതിയ സ്ക്രിപ്റ്റാണ്. നിരവധി ഹിറ്റുകൾ തന്നിട്ടുള്ള അരുണ്‍ സാറിന്റെ ഡയറക്ഷനാണ്. ആസിഫിക്ക, മുരളിച്ചേട്ടൻ എന്നിവരുടെ ബ്രില്യന്റ് പെർഫോമൻസുണ്ട്. ദീപക് ചേട്ടന്റെ സംഗീതം. ഇതു തിയറ്ററിൽത്തന്നെ പോയി കാണേണ്ട ചിത്രമാണ്. നല്ല റിവ്യൂസാണ് എല്ലായിടത്തു നിന്നും വരുന്നത്.
ആസിഫ് അലിക്കൊപ്പം...?
ഷൂട്ടിംഗിനു രണ്ടുദിവസം മുന്‍പ് പാലക്കാട്ടുവച്ചാണ് ആസിഫിക്കയെ കണ്ടത്. ഞാനും ഇക്കയും തമ്മിൽ പെട്ടെന്നുതന്നെ സൗഹൃദത്തിലായി. ഞങ്ങളുടെ സ്വഭാവങ്ങൾ തമ്മിൽ എവിടെയൊക്കെയോ സാമ്യമുള്ളതായി തോന്നി. ഇക്ക എനിക്ക് ഒരു സഹോദരനെപ്പോലെ ആയിരുന്നു. ഓരോ ഷോട്ടിലും അദ്ദേഹം സപ്പോർട്ടീവായി നിർദേശങ്ങൾ തന്നു കൂടെ നിൽക്കുമായിരുന്നു. ഫുൾ ടൈം ഞാൻ ആസിഫിക്കയുടെ കൂടെത്തന്നെയായിരുന്നു. ഞങ്ങളുടെ കോംബിനേഷൻ നന്നായി വർക്കൗട്ട് ആയി.
മുരളിഗോപിക്കൊപ്പം...?
മുരളിച്ചേട്ടനോടു സംസാരിക്കാൻ ആദ്യം ചെറിയ ഒരു പേടിയും മടിയുമൊക്കെയുണ്ടായിരുന്നു. മുരളിച്ചേട്ടൻ ചെയ്ത കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ എഴുത്തുമെല്ലാമാണ് ആ അകലത്തിനു പിന്നിൽ. പക്ഷേ, ഏറെ ഡൗണ്‍ ടു എർത്താണ് അദ്ദേഹം. നമ്മളെക്കാളും ചെറുപ്പമാണ്, ആക്ടീവാണ്. ഏറെ സപ്പോർട്ടീവാണ്. എപ്പോഴും നമ്മളെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കും. മുരളിച്ചേട്ടൻ, ആസിഫിക്ക, ഞാൻ, ശിവൻകുട്ടി എന്ന കാരക്ടർ ചെയ്ത ജയ്ശങ്കർ, മൂപ്പന്റെ വേഷം ചെയ്ത പങ്കൻ താമരശേരി..എല്ലാവരും ഏറെ എൻജോയ് ചെയ്താണ് ‘പോട്ടെടാ പോട്ടെടാ’ എന്ന പാട്ടിൽ അഭിനയിച്ചത്. ഫ്രണ്ട്ഷിപ്പ് സോങ്ങാണത്. മുരളിഗോപിയാണ് ആ പാട്ടു പാടിയത്.
മാനസ, വരലക്ഷ്മി..?
വരലക്ഷ്മിയുമായും മാനസയുമായും കോംബിനേഷൻ സീനുകളില്ല. പക്ഷേ, ഞാൻ വരലക്ഷ്മി ചേച്ചിക്കൊപ്പം സെറ്റിൽ ഉണ്ടായിരുന്നു. രാജൻ പി. ദേവിന്റെ മകനാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ അടുപ്പമായി. തിരുവനന്തപുരത്തെ ലൊക്കേഷനിൽ അരുണ്‍ സാറിനെ കാണാൻ പോകുന്പോഴാണ് മാനസയെ പരിചയപ്പെട്ടത്. ഡബ്ബിംഗിനും പ്രമോഷനുമൊക്കെ ഞങ്ങൾ ഒന്നിച്ചാണു പോയിരുന്നത്. ഉമ്മുക്കുൽസുവിനെ മാനസ നന്നായി അവതരിപ്പിട്ടുണ്ട്. ടിയാനിലും ക്രോസ് റോഡിലുമൊക്കെ മാനസ അഭിനയിച്ചിട്ടുണ്ട്.
കാറ്റിലെ വെല്ലുവിളികൾ...?
പോളി എന്ന കാരക്ടറിനെക്കുറിച്ച് അരുണ്‍ സാർ വിശദീകരിച്ചപ്പോൾ എങ്ങനെ ചെയ്തെടുക്കുമെന്ന കാര്യത്തിൽ നല്ല ടെൻഷനുണ്ടായിരുന്നു. കാരണം, ഇതിനുമുന്‍പ് ഞാൻ ചെയ്തതെല്ലാം ആദ്യാവസാനം കോമഡി കാരക്ടേഴ്സാണ്. അതിൽ നിന്നു പെട്ടെന്ന് പോളി എന്ന കാരക്ടറിലേക്ക് എത്തിയപ്പോൾ അതിന്റേതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഓരോ സീനിലും അരുണ്‍ സാറിന്റെ സപ്പോർട്ട് ഏറെയായിരുന്നു.
അരുണ്‍ സാർ, മുരളിച്ചേട്ടൻ, അനന്തപദ്മനാഭൻ ചേട്ടൻ, ആസിഫിക്ക...ഇവരുടെയൊക്കെ നടുവിൽ ഇത്രയും വലിയ ആളുകളടെയിടയിൽ വർക്ക് ചെയ്യുന്നതിന്റെ ടെൻഷൻ ആദ്യം എനിക്കുണ്ടായിരുന്നു. പക്ഷേ, അവരുമായുണ്ടായ സൗഹൃദത്തിന്റെ തണലിൽ പെട്ടെന്നു തന്നെ കഥാപാത്രത്തിലേക്ക് കൂടുതൽ അടുക്കാനായി. സമ്മർ സീസണിലായിരുന്നു പാലക്കാട് കൊല്ലംകോട്ടെയും പരിസരപ്രദേശങ്ങളിലെയും ഷൂട്ടിംഗ്. 40 ഡിഗ്രിയായിരുന്നു അപ്പോൾ താപനില. പാറപ്പുറത്തും തുറസായ സ്ഥലങ്ങളിലുമൊക്കെയായിരുന്നു ഷൂട്ടിംഗ്. എവിടെയും തണൽപോലുമില്ലായിരുന്നു.
ആട് - 2 വിശേഷങ്ങൾ...?
തൊടുപുഴയിലും പരിസരപ്രദേശങ്ങളുമായി ആട് - 2ന്റെ ഷൂട്ടിംഗ് തുടരുന്നു. അടുത്ത ഷെഡ്യൂൾ പൊള്ളാച്ചിയിലാണ്. മിഥുൻ മാനുവൽ തോമസിന്റെ ‘ആട് ഒരു ഭീകരജീവിയാണ് ‘ എന്ന സിനിമയുടെ രണ്ടാം ഭാഗം. ആട് 2 നേരത്തേ പ്ലാൻ ചെയ്തിരുന്നതാണ്. ഷൂട്ട് തുടങ്ങാൻ കുറച്ചു വൈകിയെന്നേയുള്ളൂ. ആട് 2 വിലും പരിഷ്കാരിയായിത്തന്നെയാണ് അഭിനയിക്കുന്നത്. ക്രിസ്മസ് റിലീസാണ് ആട് 2.
ആദ്യഭാഗത്തെ അപേക്ഷിച്ചു നോക്കിയാൽ എല്ലാ കഥാപാത്രങ്ങൾക്കും കുറച്ചുകൂടി സ്വതന്ത്രമായി വർക്കൗട്ട് ചെയ്യാനുള്ള സ്കോപ്പ് ആട് -2ൽ ഉണ്ട്. ആദ്യഭാഗം തിയറ്ററിൽ ഫ്ളോപ്പ് ആയിരുന്നുവെങ്കിലും പിന്നീട് ടോറന്റിൽ ഹിറ്റായിരുന്നു. അതിനാൽ, ആട് 2 നു വേണ്ടി ആളുകൾ കാത്തിരിപ്പിലാണ്. എവിടെച്ചെന്നാലും ആട് 2 എപ്പോഴാണു വരുന്നതെന്ന് ആളുകൾ ചോദിക്കുമായിരുന്നു. ആ കാത്തിരിപ്പ് അർഥപൂർണമാക്കുന്നതിനാണ് അണിയറക്കാരുടെ ശ്രദ്ധ. പാപ്പൻ ടീമിനും വില്ലൻ ടീമിനും അവരവരുടേതായ ഓരോ സ്റ്റോറി ബേസ് കൊടുത്തിട്ടുണ്ട്. ആദ്യഭാഗത്തിന്റെ തുടർച്ചയായിട്ടാണ് ആട് 2 വരുന്നതെങ്കിലും കഥയിൽ ചെറിയ മാറ്റങ്ങളൊക്കെയുണ്ട്.
സിനിമയിലെ സ്വപ്നങ്ങൾ..?
ഏതു റോൾ കിട്ടിയാലും അതു ചെയ്യാൻ ആക്ടർ എന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണ്. എന്റെ ശാരീരിക ഘടനയും ശരീരഭാഷയും പരിഗണിച്ച് കോമഡി റോളുകൾക്കാണ് സാധാരണ എന്നെ വിളിക്കാറുള്ളത്. എങ്കിലും, നെഗറ്റീവ് റോളുകൾ ചെയ്യാൻ ആഗ്രഹമുണ്ട്.
രാജൻ പി.ദേവിന്റെ സ്വാധീനം..?
ഡാഡിച്ചൻ സ്റ്റാർ ആയതുകൊണ്ടുതന്നെ എനിക്കും ചെറുപ്പം മുതൽ സിനിമയാണു പാഷൻ. ‘തൊമ്മനും മക്കളും’ ഉൾപ്പെടെ കൂറേ സിനിമകളുടെ ലൊക്കേഷനിൽ ഞാൻ ഡാഡിച്ചനൊപ്പം പോയിട്ടുണ്ട്. ലൊക്കേഷന്റെ ആന്പിയൻസ് പണ്ടുതൊട്ടേ എനിക്കിഷ്ടമാണ്. എനിക്കു ഷൂട്ടില്ലാത്ത ദിവസങ്ങളിൽ പോലും ഞാൻ വർക്ക് ചെയ്യുന്ന പടത്തിന്റെ ലൊക്കേഷനിൽ പോയിരിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്. അഭിനയത്തോടായിരുന്നു അന്നേ പാഷൻ.
ഡാഡിച്ചൻ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ചില വേഷങ്ങൾ ചെയ്യുന്പോൾ ഡാഡിച്ചന്റെ ചില മാനറിസങ്ങൾ കയറിവരുന്നതായി എനിക്കുതന്നെ തോന്നിയിട്ടുണ്ട്. ഡാഡിച്ചൻ ഡയറക്ട് ചെയ്ത ‘മടങ്ങുന്ന മാവേലി’ എന്ന ടെലിഫിലിമിൽ ഡാഡിച്ചന്റെ മകന്റെ മകനായി ഞാൻ അഭിനയിച്ചിരുന്നു. ഡാഡിച്ചൻ വീട്ടിലെത്തുന്പോൾ ലൊക്കേഷൻ വിശേഷങ്ങളൊക്കെ പറയുമായിരുന്നു. ലൊക്കേഷനിൽ അന്ന് എന്താണു സംഭവിച്ചത്, ഏതു സീനാണെടുത്തത് എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ എനിക്കു വലിയ താത്പര്യമായിരുന്നു. ഇപ്പോൾ എവിടെച്ചെന്നാലും രാജൻ പി.ദേവിന്റെ മകൻ എന്ന നിലയിലുള്ള ആദരവു കിട്ടുന്നുണ്ട്.
വീട്ടുകാര്യങ്ങൾ...?
അമ്മ ശാന്ത. ചേച്ചി ആശ, വിവാഹിതയാണ്. സഹോദരൻ ജുബിൽ. ‘യക്ഷിയും ഞാനു’മാണ് ജുബിലിന്റെ ആദ്യചിത്രം. അതിൽ വില്ലൻ വേഷമാണു ചെയ്തത്. താപ്പാനയിലും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചു. ജുബിൽ അഭിനയിച്ച ‘മട്ടാഞ്ചേരി’ എന്ന പടം വൈകാതെ തിയറ്ററുകളിലെത്തും. കിംഗ് ലയർ എന്ന പടത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഞാനും ചേട്ടനും ‘കെക്യു’ എന്ന പടത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജുബിലിന്റെ സംവിധാനത്തിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Latest News
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top