ഓൺലൈൻ ക്ലാസ്: കുട്ടികൾ മൊബൈൽ അഡിക്ട് ആയോ? ഇതൊന്നു പരീക്ഷിക്കൂ..
ഓൺലൈൻ ക്ലാസ്: കുട്ടികൾ മൊബൈൽ അഡിക്ട് ആയോ? ഇതൊന്നു പരീക്ഷിക്കൂ..
Saturday, October 9, 2021 1:56 PM IST
കോവിഡ് കാലത്തിനു മുമ്പ് വരെ കുട്ടികളിൽനിന്നു പരമാവധി അകറ്റി നിർത്താൻ മാതാപിതാക്കൾ ശ്രമിച്ചിട്ടുള്ള ഒന്നായിരുന്നു മൊബൈൽ ഫോൺ. കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്ഷനെക്കുറിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഗെയിമുകളും മറ്റും അവരിൽ ചെലുത്തുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ചും ഒരുപാട് ചർച്ചകൾ മുൻ കാലങ്ങളിൽ നമുക്കിടയിൽ നടന്നിരുന്നു.

എങ്കിലും, ഓൺലൈൻ ക്ലാസ് എന്ന ആശയം നമ്മുടെ വിദ്യാലയങ്ങളിൽ പ്രാവർത്തികമായ 2020 മുതലുള്ള പഠന കാലയളവിൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ലഭിച്ചത് സ്മാർട്ട് ഫോണുകളാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പതിനായിരക്കണക്കിനു കുടുംബങ്ങളിലെ കുട്ടികൾക്കു സ്‌കൂൾ അധികൃതരും നാട്ടുകാരും സഹകരിച്ചു മൊബൈൽ ഫോണുകൾ വാങ്ങി നൽകി.

അപകടക്കെണി

കുട്ടികളുടെ കൈയിൽ - പ്രത്യേകിച്ചു ഹൈസ്‌കൂൾ ക്ലാസുകൾ മുതൽ മുകളിലേക്കുള്ള കുട്ടികളുടെ - സ്വതന്ത്രമായി ഉപയോഗിക്കാൻ സ്മാർട്ട് ഫോണുകൾ ഉണ്ടായിരിക്കുന്നതിന്‍റെ അപകടങ്ങൾ പറയേണ്ടതില്ലല്ലോ. ഓൺലൈൻ ഗെയിമുകളിൽ മാത്രമല്ല, വഴിതെറ്റിക്കുന്ന ചാറ്റിംഗ്, അശ്ലീല സൈറ്റുകൾ, മറ്റ് അപകടക്കെണികൾ എന്നിവയിലൊക്കെ കുട്ടികൾ അകപ്പെടുന്നതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ.

ഇക്കാര്യത്തിൽ കുട്ടികളെ നിയന്ത്രിക്കാനാവില്ലെന്നു പരിതപിക്കുകയാണ് പല മാതാപിതാക്കളും. മാത്രമല്ല, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ ഫോണുകൾ കുട്ടികൾ സ്ഥിരമായി കൈകാര്യം ചെയ്യുന്നതുവഴി പണം നഷ്ടപ്പെട്ട അനുഭവങ്ങളും നിരവധി. ഇതിനെല്ലാം പുറമെ, മണിക്കൂറുകൾ ചെറിയ മൊബൈൽ സ്‌ക്രീനിൽ നോക്കിയിരിക്കുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ വേറെ.



മറ്റൊരു സാധ്യത

ഇത്തരം അപകടസാധ്യതകളെക്കുറിച്ചു മുമ്പേ ചിന്തിച്ചിരുന്നതിനാൽ ക്ലാസുകൾ ഓൺലൈൻ ആവുകയും അതിനായി മിക്കവരും മൊബൈൽ ഫോണുകളെ കൂടുതലായി ആശ്രയിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ ചെറിയതും വിലക്കുറഞ്ഞതുമായ കംപ്യൂട്ടറുകൾ ലഭ്യമാക്കുകയായിരുന്നില്ലേ വേണ്ടത് എന്നു ചിന്തിച്ചിരുന്നു.

പക്ഷെ, മൊബൈൽ അല്ലാതെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതും ആ വിലയ്ക്ക് കിട്ടുന്നതുമായ മറ്റൊന്നുംതന്നെ മാർക്കറ്റിൽ എളുപ്പത്തിൽ ലഭ്യമായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ മൈക്രോ - മിനി കംപ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാമായിരുന്നെങ്കിലും ആരും അത്തരത്തിൽ ചിന്തിച്ചുകണ്ടില്ല.

അത്തരം ചെറു കമ്പ്യൂട്ടറുകൾ കേരള സമൂഹത്തിൽ തീരെയും പരിചിതമായിരുന്നില്ലാത്തതിനാലാവണം. പക്ഷെ, അത്തരം സാധ്യതകളെക്കുറിച്ചു കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടിയിരുന്നു എന്നുള്ളതു സംശയമില്ലാത്ത കാര്യമാണ്. ഇനിയാണെങ്കിലും പ്രസക്തമായ വിഷയമാണിത്. കാരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുനരാരംഭിച്ചാലും ഭാഗികമായെങ്കിലും തുടർന്നും ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുമെന്നു തീർച്ച.

റാസ്ബറി പൈ എന്ന കുഞ്ഞൻ കമ്പ്യൂട്ടർ

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഒരു സുഹൃത്ത് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് എഴുതിയതിലൂടെ റാസ്ബറി പൈ എന്ന കുഞ്ഞൻ കംപ്യൂട്ടറിനെക്കുറിച്ച് അറിയുന്നത്. ചെറിയ വിലയിൽ മോശമല്ലാത്ത കോൺഫിഗറേഷനിൽ അത്തരമൊരു കംപ്യൂട്ടർ ലഭ്യമാണ് എന്നുള്ള അറിവ് അതിശയകരമായ തോന്നി.

പറഞ്ഞുകേട്ടതുപോലെ ഗുണനിലവാരവും മെച്ചമാണെങ്കിൽ എന്തുകൊണ്ട് അത്തരമൊന്ന് ഉപയോഗിച്ചുകൂടാ എന്നു ചിന്തിച്ചു. അതായിരിക്കാം ഒരുപക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും സൗകര്യപ്രദം.

കമ്പ്യൂട്ടർ തന്നെയായതിനാൽ ഗുണങ്ങൾ ഒരുപാടുണ്ട്, മൊബൈലിന്‍റെ ദോഷഫലങ്ങളൊന്നും ഇല്ലതാനും. ഒരെണ്ണം വാങ്ങി പരീക്ഷിച്ചു നോക്കിയത് കഴിഞ്ഞയിടെയാണ്. ഏഴായിരം രൂപയിൽ താഴെ മാത്രം വിലയുള്ള (മോണിറ്റർ, കീബോർഡ്, മൗസ് കൂടാതെ) നാല് ജിബി റാം ഉള്ള മോഡലിനുതന്നെ സാമാന്യം നല്ല പെർഫോമൻസ്. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ട്.


ബ്ലൂ ടൂത്ത് കീബോർഡ്, മൗസ് തുടങ്ങിയവ കണക്ട് ചെയ്യാവുന്നതാണ്. യുഎസ്ബി 2, 3 പോർട്ടുകൾ രണ്ടെണ്ണം വീതമുണ്ട്. എച്ച്ഡിഎംഐ പോർട്ടുകൾ രണ്ടെണ്ണമുണ്ട്, രണ്ട് എച്ച്ഡി മോണിറ്ററുകൾ കണക്ട് ചെയ്യാം.



കുറഞ്ഞ വിലയിൽ

മോണിറ്റർ, കീബോർഡ്, മൗസ്, വെബ്ക്യാം തുടങ്ങിയവ വേറെ വാങ്ങണം. ഒരു ടിവി ഉൾപ്പെടെ ആവശ്യമുള്ളതെല്ലാം എല്ലാം പഴയത് ഉണ്ടായിരുന്നതിനാൽ അതിനൊന്നും എനിക്കു പണം ചെലവാക്കേണ്ടി വന്നില്ല. വാങ്ങുകയാണെങ്കിൽ തന്നെ, മൂവായിരം രൂപ മുതലുള്ള ചെറിയ മോണിറ്ററുകളും ലഭ്യമാണ്.

ചുരുക്കത്തിൽ, ഒരു മൊബൈലിന്‍റെ വിലയ്ക്ക് തന്നെ ഇത്തരത്തിലൊരു സംവിധാനം ഒരുക്കാൻ കഴിയും. എച്ച്ഡിഎംഐ പോർട്ട് ഉള്ള ടിവിയും വളരെയെളുപ്പത്തിൽ കംപ്യൂട്ടർ ആക്കിമാറ്റി അതും പഠനത്തിന് ഉപയോഗിക്കാമെന്നുള്ള ഒരു സൗകര്യംകൂടിയുണ്ട്.

ചെറിയൊരു കോംപ്ലിക്കേഷൻ ഉള്ളത് എന്താണെന്നുവച്ചാൽ, ഈ കംപ്യൂട്ടർ ഒരു ബോക്‌സായി ലഭ്യമല്ല എന്നുള്ളതാണ്. ആമസോണിൽ 'പൈ ബോക്സ്' എന്ന പേരിൽ കിറ്റ് കിട്ടും. പാർട്ട്സ് നാം തന്നെ അസംബിൾ ചെയ്യണം. പക്ഷെ, അത് എളുപ്പമുള്ള കാര്യമാണ്, അരമണിക്കൂർ മതി.

2ജിബി, 4ജിബി, 8ജിബി എന്നിങ്ങനെ മൂന്നു മോഡലുകൾ ഇന്ത്യയിൽ ലഭ്യമാണ്. എന്‍റെ അനുഭവത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് - ഗൂഗിൾ മീറ്റ്, സൂം മീറ്റ്- ഞാൻ വാങ്ങിയ 4GB മോഡൽ ധാരാളം.



മലയാളം എളുപ്പത്തിൽ

റാസ്ബറി പൈ കമ്പ്യൂട്ടറിന് വേണ്ടി ഡിസൈൻ ചെയ്ത പ്രത്യേക ഒഎസ് ലോഡ് ചെയ്ത 32 ജിബി മൈക്രോ എസ്ഡി കാർഡ് ഒപ്പമുണ്ട്. ആ കാർഡാണ് "ഹാർഡ് ഡിസ്ക്". അത്യാവശ്യം വേണ്ട ചില ടൂൾസും ബ്രൗസറും അതിലുണ്ട്. സാധാരണ പോലെ തന്നെ ഉപയോഗിക്കാവുന്ന, ഗൂഗിൾ ക്രോമിന്‍റെ ഒരു മോഡിഫൈഡ് വേർഷനാണ് ബ്രൗസർ. ഗൂഗിൾ ഇൻപുട്ട് ടൂൾസ് പോലുള്ള ക്രോം എക്സറ്റൻഷനുകൾ ആഡ് ചെയ്യാം.

ഗൂഗിൾ ഇൻപുട്ട് ടൂൾ ആഡ് ചെയ്ത് മലയാളം എളുപ്പത്തിൽ ടൈപ്പ് ചെയ്യാം. എംഎസ് ഓഫീസിന് സമാനമായ ഒരു പാക്കേജ് ഒപ്പമുണ്ട്. കൂടാതെ ഈ ഒഎസിന് വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള പല സോഫ്റ്റ്‌വെയറുകളും ഡൗൺലോഡ് ചെയ്യാം.

ഒഎസും പല വേരിയന്‍റ്സ് ലഭ്യമാണ്. നിലവിൽ ലോഡ് ചെയ്ത ഒഎസിന് ചില്ലറ പ്രശ്നങ്ങൾ കണ്ടപ്പോൾ ഞാൻ മറ്റൊന്നു ട്രൈ ചെയ്തുനോക്കി, പൂർണ വിജയമായിരുന്നു. ഉബുണ്ടു വേർഷൻസും ഇതിൽ ഉപയോഗിക്കാനുള്ള ഓപ്‌ഷൻസ് ഉണ്ട്.

ചെലവ് കുറയ്ക്കാം

സ്‌കൂളുകൾ സംഘടനകൾ പ്രസ്ഥാനങ്ങൾ തുടങ്ങിയവർ കൂടുതൽ എണ്ണം ഒരുമിച്ച് അസംബിൾ ചെയ്തു വിതരണം ചെയ്യാൻ തീരുമാനിച്ചാൽ, ഇതിലും കുറഞ്ഞ വിലയ്ക്ക് ഇത്തരം കുഞ്ഞൻ കംപ്യൂട്ടറുകൾ കുട്ടികളുടെ പഠനത്തിനായി ലഭ്യമാക്കാൻ കഴിഞ്ഞേക്കും.

ഓൺലൈൻ സംവിധാനങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ടായിരിക്കും ഇനിയുള്ള കാലത്തെ വിദ്യാഭ്യാസം എന്നതിനാൽ ഈ സാധ്യതകൾ കുറേകൂടി ഗൗരവത്തോടെ ചിന്തിക്കേണ്ടതാണ്. മൊബൈലുകൾ ഉപയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കൂടുതൽ അപകടാവസ്ഥയിൽ എത്തിച്ചേക്കാം എന്നുള്ളതിനാൽ ഇത്തരം ബദൽ സംവിധാനങ്ങൾ പരിഗണിക്കുന്നത് ഉചിതമാണ്.

വിനോദ് നെല്ലയ്ക്കൽ
(മാധ്യമ പ്രവർത്തകൻ)