പുകവലി നിർത്താം, ശ്വാസകോശം സംരക്ഷിക്കാം
Friday, May 31, 2019 2:54 PM IST
‘പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ശ്വാസകോശത്തിന്‍റെ ആരോഗ്യവും’ എന്ന വിഷയത്തെ മുൻനിർത്തിയാണ് ഇത്തവണത്തെ പുകയില വിരുദ്ധദിനാചരണം. ഗുരുതര ശ്വാസകോശ രോഗങ്ങൾ മുതൽ കാൻസറിനുവരെ പുകവലി കാരണമാകുന്നു. ശ്വാസകോശ അർബുദത്തിന്‍റെ മുഖ്യകാരണം പുകവലിയാണ്. തൊഴിലിടങ്ങളിലെയും വീടുകളിലെയും മറ്റും പരോക്ഷ പുകവലിയും ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുന്നു. പരോക്ഷ പുകവലി കൊച്ചു കുട്ടികളിൽ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്‌മ എന്നിവയ്ക്കു കാരണമാകുന്നു. ശ്വാസകോശത്തെ തകർക്കുന്ന ക്ഷയരോഗത്തിന്‍റെ തീവ്രത വർധിപ്പിക്കുന്നതിനും പുകവലി കാരണമാകുന്നു. പുകയില ഉത്പന്നങ്ങൾ കത്തിക്കുന്പോൾ അന്തരീക്ഷത്തിൽ കലരുന്ന പുകയിൽ 7000ൽ പരം രാസവസ്തുക്കൾ. ഇതിൽ 69 തരം രാസവസ്തുക്കൾ കാൻസറിന് ഇടയാക്കുന്നു. ഇത്തരം പുക കലർന്ന വായു ശ്വസിക്കുന്നത് ശ്വാസകോശ അർബുദം, വിവിധതരം ഗുരുതര ശ്വാസകോശ രോഗങ്ങൾ, ശ്വാസ കോശത്തിന്‍റെ പ്രവർത്തനക്ഷമത കുറയൽ എന്നിവയ്ക്കു കാരണമാകുന്നു. പോർട്ടബിൾ ഓക്സിജൻ മാസ്ക്കുമായി ജീവിക്കുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വർധിച്ചിരിക്കുന്നു. അതു കണ്ടില്ലെന്നു നടിക്കാനാവില്ല.

"സുരക്ഷിത' പുകവലി ‍‍? അങ്ങനെയൊന്നില്ല

സിഗരറ്റ്, സിഗാർ, പൈപ്പ്, ഹൂക്ക...ഏത് ഉപയോഗിച്ചാലും പുകവലിയുടെ ദോഷഫലങ്ങളിൽ നിന്നു രക്ഷയില്ല. ഒരേതരം രാസവസ്തുക്കൾ തന്നെ എല്ലാറ്റിലും. സിഗാറിൽ സിഗരറ്റിലുള്ളതിലധികം കാർസിനോജനുകളും വിഷപദാർഥങ്ങളും ടാറുമുണ്ട്. ഹൂക്ക പൈപ്പ് ഉപയോഗിക്കുന്പോൾ നേരിട്ടു സിഗരറ്റ് വലിക്കുന്പോൾ എത്തുന്നതിലും അധികഅളവിൽ പുക ശ്വാസകോശങ്ങളിലെത്തുന്നു.

പുകയില്ലാത്ത പുകയില ഉത്പന്നങ്ങൾ

മദ്യനിരോധനം വന്നതിനുശേഷം പാൻപരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം നമ്മുടെ കുട്ടികളും അവയ്ക്ക് അടിമകളാവുകയാണ്. അതൊരു സാമൂഹികപ്രശ്നമായി വളർന്നിരിക്കുന്നു. നാലും കൂട്ടിയുള്ള മുറുക്ക്്, പാൻപരാഗ്, തന്പാക്ക്... തുടങ്ങിയ പുകയില്ലാത്ത (smokeless tobacco) പുകയില ഉത്പന്നങ്ങളും വിനാശകാരികൾ തന്നെ.

നിക്കോട്ടിനും കാർബൺ മോണോക്സൈഡും

പുകയിലയിലുള്ള നിക്കോട്ടിൻ എന്ന മയക്കുമരുന്നാണ് പുകവലിക്ക് അടിമയാക്കുന്നത്. സിഗരറ്റ് പുകയിലുള്ള കാർബണ്‍ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിനാകുന്നു. ഓക്സിജനു ഹീമോഗ്ലോബിനുമായി ചേരാനുള്ള അവസരം നഷ്ടമാകുന്നു. രക്തത്തിൽ നിന്ന് കോശങ്ങൾക്കു മതിയായ തോതിൽ ഓക്സിജൻ ലഭിക്കാതെയാകുന്നു.

പുകവലിയും ഹൃദയരോഗങ്ങളും

പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഹൃദയരോഗങ്ങൾക്കും സ്ട്രോക്ക് ഉൾപ്പെടെയുള്ള കാർഡിയോ വാസ്കുലാർ രോഗങ്ങൾക്കും കാരണമാകുന്നു. ഇതു രണ്ടും മരണത്തിലേക്കു നയിച്ചേക്കാം എന്നതും വിസ്മരിക്കാവതല്ല. ഉയർന്ന രക്തസമ്മർദം കഴിഞ്ഞാൽ പുകവലിക്കാത്തവർക്കു ഹൃദയരോഗങ്ങൾ മൂലമുണ്ടാകാവുന്ന മരണത്തിനു പ്രധാന കാരണം പരോക്ഷപുകവലിയെന്നു വിദഗ്ധർ. ലോകമെന്പാടും പുകവലി മൂലം വർഷംതോറും 70 ലക്ഷം പേർ മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. അതിൽ തന്നെ 9 ലക്ഷം പേരുടെ മരണത്തിനിടയാകുന്നത് പരോക്ഷപുകവലിയാണ്.

പുകവലിക്കാരിൽ ഇതിനൊക്കെ സാധ്യത കൂടുതൽ-

* വിവിധതരം ശ്വാസകോശ രോഗങ്ങൾ, കാൻസറുകൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവയ്ക്കു മുഖ്യകാരണം
* തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ ദുർബലമാകുന്നതിനും അവയിൽ രക്തം കട്ടപിടിക്കാനുമുള്ള സാധ്യത (സ്ട്രോക്ക്സാധ്യത) * രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ന്യുമോണിയ, ആസ്ത്്മ, ക്ഷയം തുടങ്ങിയ ശ്വാസകോശരോഗങ്ങൾക്കു വർധിച്ച സാധ്യത.
പുകവലി: പഠനങ്ങൾ പറയുന്നത്-
* പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹവും പുകവലിയും തമ്മിൽ ബന്ധമുണ്ട്.
* പുകവലി സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു.
* പുകവലി പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നു.


സ്ത്രീകൾ പുകവലിച്ചാൽ

സ്ത്രീകളിൽ പുകവലി വർധിക്കുന്നതായി പഠനങ്ങൾ. 20 വർഷം മുന്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുന്പോൾ സ്ത്രീകളിലെ ശ്വാസകോശ അർബുദ നിരക്കിലെ വർധന ഏകദേശം 30 ഇരട്ടിയിലധികം.ലൈറ്റ് സിഗരറ്റ്, സിഗരറ്റ്സ് ഫോർ ലേഡീസ് എന്നിങ്ങനെ അപകടസാധ്യത ഇല്ലെന്ന പരസ്യങ്ങളോടെ സ്ത്രീകളെയും ടെക്കികളെയും ലക്ഷ്യമാക്കിയും സിഗരറ്റ് ബ്രാൻഡുകൾ (ഇ സിഗരറ്റ് - ഇലക്്ട്രോണിക് സിഗരറ്റ് - ഉൾപ്പെടെ) വിപണിയിലുണ്ട്.

ഗർഭിണികൾ പുകവലിച്ചാൽ

ഗർഭമലസൽ, മാസം തികയാതെയുള്ള പ്രസവം, പ്ലാസൻറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്കു സാധ്യത.

പുകവലിയും കാൻസറും

കാൻസറുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന ജീനുകളുടെ നാശത്തിനു പുകവലി കാരണമാകുന്നു.
* അതിജീവന സാധ്യത ഏറ്റവും കുറവുള്ള കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. കാൻസർ മരണങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നും.
* സ്വനപേടകം, ഈസോഫേഗസ്, വായ, തൊണ്ട. ശ്വാസകോശങ്ങൾ, മൂത്രാശയം, പാൻക്രിയാസ്, വൃക്കകൾ, കരൾ, ആമാശയം, കുടൽ, സെർവിക്സ്, അണ്ഡാശയം, മൂക്ക്, സൈനസ് എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ .

* ചിലതരം രക്താർബുദങ്ങൾ കാൻസർ സൂചനകൾ
പുകവലിക്കാർക്ക് നിരവധി അപകട മുന്നറിയിപ്പുകൾ കിട്ടാറുണ്ട്. അപ്പോഴെങ്കിലും പുകവലി നിർത്തുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്താൽ അതിജീവനസാധ്യതയേറും.
ഈസോഫാഗസ്, ആമാശയം
* വിശപ്പില്ലായ്മ * ഭക്ഷണം ഇറക്കുന്നതിനു വിഷമം
ഹെഡ് ആൻഡ് നെക്ക് കാൻസർ
* കഴുത്തിൽ തടിപ്പുകൾ, മുഴകൾ ശ്വാസകോശ അർബുദം
* വിട്ടുമാറാത്ത ചുമ, * നെഞ്ചുവേദന, * ശ്വാസംമുട്ടൽ, *ചുമയ്ക്കുന്പോൾ രക്തംവരിക, * ശബ്ദവ്യത്യാസം ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം പഴകുന്നതോടെ അസ്ഥിവേദനയും അനുഭവപ്പെടാം.

പരോക്ഷപുകവലി

സിഗരറ്റിന്‍റെ പുകയുന്ന അഗ്രവും വായുവിൽ കലരുന്ന വിഷലിപ്തമായ പുകയും പുക വലിക്കാത്തവർക്കും ഭീഷണിയാകുന്നു. * സ്ട്രോക്ക്, ഹൃദയാഘാതം, കൊറോണറി ഹാർട്ട് രോഗങ്ങൾ എന്നിവയ്ക്കുള്ള ഉയർന്ന സാധ്യത പുകവലിക്കുന്നവരുടെ മക്കൾക്ക്
ചുമ, ശ്വാസംമുൽ, ആസ്ത്്മ, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിൽ അണുബാധ എന്നിവയ്ക്കു സാധ്യത

ഗർഭിണികൾ പുക ശ്വസിച്ചാൽ

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുപോലെ തന്നെ അപകടകരമാണ് ഗർഭിണികൾ അവയിൽ നിന്നുള്ള പുക ശ്വസിക്കാനാനിടയാകുന്നതും. * നവജാതശിശുവിനു തൂക്കക്കുറവ്, വിവിധതരം ജനനവൈകല്യങ്ങൾ * സഡൻ ഇൻഫൻറ് ഡെത്ത് സിൻഡ്രം (എസ്ഐഡിഎസ്)
പറയുംപോലെ അത്ര എളുപ്പമല്ല പുകവലി ഉപേക്ഷിക്കൽ. പക്ഷേ, കുടുംബത്തെ സ്നേഹിക്കുന്നവർക്ക് അതു പ്രയാസമുളള കാര്യമല്ല. പുകവലിയിലൂടെ പരോക്ഷമായി തകരാറിലാകുന്നത് പ്രിയപ്പെവരുടെകൂടി ആരോഗ്യമാണെന്ന് തിരിച്ചറിയാം. സമൂഹത്തിനു ഗുണകരമായ തീരുമാനമെടുക്കാം. പുകവലി നിർത്താൻ വേണ്ടത് ഒന്നുമാത്രം - വിൽപവർ(ഉറച്ച തീരുമാനം - ഇച്ഛാശക്തി). തെറ്റ് തിരുത്താൻ തയാറാകുന്പോഴാണ് ഒരാൾ ഹീറോ ആകുന്നത്. തെറ്റു തുടരാൻ ശ്രമിക്കുന്നിടത്തോളം വലിയ ഒരു സീറോ തന്നെ. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിർത്താം. നമുക്കും ഹീറോയാവാം.

വിവരങ്ങൾ:

ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൽട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി & പ്രസിഡന്‍റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ- 9447173088

തയാറാക്കിയത് - ടിജിബി