Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ആയിരം തത്തമ്മ
തൊമ്മിക്കുഞ്ഞിനു നാലു വയസായി. വലിയ പള്ളിയിൽ ഗീവർഗീസ് പുണ്യാളന് അവനെ അടിമ വയ്ക്കുന്ന കാര്യം എന്നും മറിയാമ്മ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. വയസുകാലത്ത് എത്ര നേർച്ച നേർന്നും നെയ്യ് സേവിച്ചുമാണ് തൊമ്മിക്കുഞ്ഞ് ഉണ്ടായത്!. ആ കാര്യവും മറിയാമ്മയുടെ ഓർമപെടുത്തലിലുണ്ടാകും.
പള്ളിയിലെ ചെലവുകളും പളളിമുറ്റത്ത് ചെന്നാലുണ്ടാവുന്ന ചെലവുകളും ഓർത്തിട്ടാണ് അടിമ വയ്ക്കുന്ന കാര്യം ഇതുവരെ നീട്ടിയത്. പക്ഷെ, ഇനി നീട്ടിയാൽ തൊമ്മിക്കുഞ്ഞിന് വയസേറും. പള്ളിയിൽ ചെല്ലുന്പോൾ പള്ളിമുറ്റത്ത് കാണുന്നതെല്ലാം വാങ്ങിതാരൻ അവൻ ശാഠ്യം പിടിക്കും. അതുകൊണ്ട് മറിയാമ്മ നേർന്ന നേർച്ച ഈ പെരുന്നാളിനു തന്നെ നടത്താൻ ഒൗസേപ്പുചേട്ടൻ തീരുമാനിക്കുകയായിരുന്നു.
"എടാ ചെറുക്കാ, പള്ളിമുറ്റത്ത് അതുമിതുമൊക്കെ കാണും അതൊക്കെ വാങ്ങിത്തരണമെന്ന് പറഞ്ഞു വഴക്കുണ്ടാക്കരുത്.' പെരുന്നാളിന് പോകുന്നതിനു മുന്‍പ് മകനോടും അമ്മയോടും ആയി ഔസേപ്പുചേട്ടൻ പറഞ്ഞു.
അന്‍പതാമത്തെ വയസിൽ ആദ്യത്തെ ഒരു കുഞ്ഞുണ്ടായതാണ്. അതിന്റെ സന്തോഷം ഉൾക്കൊളളാൻ പോലും അപ്പനു കഴിയാത്തതിൽ മറിയാമ്മയ്ക്ക് പരിഭവമുണ്ട്. എങ്കിലും അത് അവൾ പ്രകടിപ്പിക്കാറില്ല. ആ സന്തോഷം കൂടി താനനുഭവിച്ചാൽ മതിയല്ലോ.
ഔസേപ്പു ചേട്ടന്റ വിലക്കുകൾ തൊമ്മിക്കുഞ്ഞും അമ്മയും സമ്മതിച്ചു. മൂന്നുപേരും കൈപിടിച്ച് പള്ളിയിലേക്ക് നടന്നു. പള്ളിമുറ്റത്തെ കാഴ്ചകണ്ട് തൊമ്മി അന്പരുന്നു വാ പൊളിച്ചു. പന്തും പീപ്പിയും ബലൂണും കാറും വിമാനവും തൂക്കിയിട്ട കടകൾക്കു മുന്നിലൂടെ അവർ നടന്നു. അവിടെ കണ്ട ഓരോ സാധനവും കിട്ടണമെന്നവനാഗ്രഹിച്ചു. എങ്കിലും അപ്പനോട് പറയാൻ ധൈര്യം വന്നില്ല. അപ്പൻ കേൾക്കാതെ അമ്മയോടു പിറുപിറുത്തുകൊണ്ട് അവൻ നടന്നു. പെട്ടെന്നാണ് ഒരു കടയിൽ നിരനിരയായി ഇരിക്കുന്ന തത്തമ്മകളെ അവൻ കണ്ടത്. പച്ചപ്പട്ടുടുത്ത് ചുണ്ടിൽ ചുവന്ന ചായവും പുരട്ടിയിരിക്കുന്ന സുന്ദരി തത്തകളിൽ നിന്നു കണ്ണുപറിക്കുവാൻ അവനു സാധിച്ചില്ല.
അവൻ അപ്പന്റെ കൈ വിടുവിച്ചോടി. ഒരു തത്തമ്മയെ എടുത്തു തലോടി. അറിയാതെ ഒന്നു ഞെക്കി. അതാ തത്തമ്മയുടെ ശബ്ദം! അവൻ സന്തോഷംകൊണ്ടു തുളളിച്ചാടി.
"എടാ ചെറുക്കാ, ഇവിടെ വാടാ. ഇനി മേലേൽ നിന്നെ പെരുന്നാളിന് കൊണ്ടുവരില്ല'.
അപ്പൻ മോനെ പിടിച്ചു വലിച്ചു. തത്തമ്മകളെ തിരിഞ്ഞുനോക്കിക്കൊണ്ട് അവൻ അപ്പന്റെ കൂടെ നടന്നു.
"മോനേ, വീട്ടിൽ ചെല്ലട്ടെ നമ്മൂടെ വീടിന്റെ പുറകിലത്തെ ചൂണ്ടപ്പനയിൽ ജീവനുള്ള തത്തമ്മയുണ്ട്. ഒരെണ്ണത്തിനെ അപ്പൻ പിടിച്ചു തരും' മറിയാമ്മ തൊമ്മിക്കുഞ്ഞിനെ ആശ്വസിപ്പിച്ചു.
വീട്ടിലെത്തിയപ്പോൾ മുതൽ തൊമ്മിക്കുഞ്ഞു പനയിലുള്ള തത്തമ്മയെ തേടുകയായിരുന്നു. അവൻ പല ഭാഗത്തും മാറി നിന്നു നോക്കി. തത്തമ്മയെ അവിടെയെങ്ങും കാണാനില്ല. അപ്പൻ തത്തമ്മയെ പിടിച്ചുകൊടുക്കുമെന്ന് അമ്മ വീണ്ടും പറഞ്ഞത് അവൻ വിശ്വസിച്ചു.
അടുത്ത ദിവസം തത്തമ്മയെ പിടിച്ചു കൊടുക്കുന്ന കാര്യം അവൻ അപ്പനോട് പറഞ്ഞു. അപ്പൻ ഒന്നും പറയാതെ തൂന്പയുമെടുത്ത് പറന്പിലേക്ക് പോയി.
തൊമ്മിക്കുഞ്ഞ് പനയുടെ ചുവട്ടിൽ ചെന്നു, പനയിൽ ഏണി കെട്ടിവച്ചിട്ടുള്ളത് അവനിൽ പ്രതീക്ഷയുണർത്തി. ഏണിവഴി പിടിച്ചു കയറി. പനയുടെ പകുതി എത്തിക്കാണും. താഴേയ്ക്കു നോക്കി. ഹമ്മേ! എന്തൊരു താഴ്ച! അവൻ ഉറക്കെ നിലവിളിച്ചു. ഏണിയിൽ മുറുകെ പിടിച്ചിരുന്നു.
മറിയാമ്മയും പിറകെ ഔസേപ്പുചേട്ടനും ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച അവരെ നടുക്കി. ആളുകൾ ഓടിക്കൂടിക്കൊണ്ടിരുന്നപ്പോൾ ഔസേപ്പുചേട്ടൻ ഏണിവഴി കയറി. കരയുന്ന സ്വരത്തിൽ വിളിച്ചു പറഞ്ഞു.!!
"തൊമ്മിക്കുഞ്ഞേ, മോനേ അടുത്ത വർഷം പെരുന്നാളിനു ആയിരം തത്തമ്മയെ മേടിച്ചു തന്നേക്കാം. മോൻ കൈ മുറുകെ പിടിച്ചിരിക്കേണേ'.
"എന്റെ ഗീവർഗീസ് പുണ്യാളാ! രക്ഷിക്കണേ!' ഔസേപ്പുചേട്ടൻ ഉള്ളുതുറന്നു പ്രാർഥിച്ചു. ഞൊടിയിടയിൽ തൊമ്മിക്കുഞ്ഞിനെ കൈപ്പിടിയിലൊതുക്കി ദേഹത്തു ചേർത്തുപിടിച്ചു താഴെ ഇറങ്ങിവന്നപ്പോൾ എല്ലാവരോടുമായി ഔസേപ്പു ചേട്ടൻ പറഞ്ഞു. "അടുത്ത പെരുന്നാളിന് പള്ളിമുറ്റത്തു കാണുന്നതെല്ലാം തൊമ്മിക്കുഞ്ഞിന് വാങ്ങിക്കൊടുക്കും. തത്തമ്മ ഒരായിരം എണ്ണം.'
പ്രകാശ് വെട്ടം
കനലായി മാറിയ കരോള്‍
ഫോണ്‍ ബെല്‍ തുടരെ അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന്‍ തോന്നിയില്ല. കാരണം ഇന്ന
അപ്പുണ്ണിയും ഓപ്പോളും
അച്ചാ...... അപ്പുണ്ണി നീട്ടി വിളിച്ചു താനും ഓപ്പോളും കൂടെ കുളിക്കടവിലേക്ക് പോവുക
വിഗ്രഹമോഷണം
മകരമാസത്തിലെ അമാവാസി നാളിൽ രാത്രി നീലാണ്ടൻ പോറ്റി ഒരു സ്വപ്നം കണ്ടു. "വിശ്വകർ
ഒരു കോടി രൂപ
രാത്രി നന്നേ കനത്തു. ലണ്ടൻ നഗരം മഞ്ഞിൽ കുളിരുപടർത്തി ഒഴുകിക്കൊണ്ടേയിരുന്നു. ബ
മരണം പൂക്കുന്ന പാടങ്ങള്‍
തരിശായ പാടത്തിനരികിലെ മരക്കൊന്പിലിരുന്ന കിളി തന്റെ ഇണയോട് പറഞ്ഞു. നമുക്ക് പ
ഹെയർ സ്റ്റൈലിസ്റ്റ്
ആഡംബരപൂർണമായ സലൂണുകളോ ബ്യൂട്ടി കെയർ സെന്ററുകളോ, മസാജ് പാർലറുകളോ വർഷങ്ങ
സൈക്കിൾ കള്ളൻ
കൊല്ലവർഷം 1199 ചിങ്ങം ഏഴ്, ഇംഗ്ലീഷ് വർഷം 2023 ഓഗസ്റ്റ് 23 കഥ നടക്കുന്നത് ഷാർജയി
മണിക്കുട്ടന് അക്കാദമി അവാര്‍ഡ്
ആര്‍ത്തുലയ്ക്കുന്ന തിരകള്‍ പോലെ ലണ്ടന്‍ നഗരമുണര്‍ന്നു. നഗരം കാണാനെത്തിയ കവി
പെരുമാൾ രാജൻ
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തു
ചുവന്നനീർ നിർണ്ണയം
വിനീത് വിശ്വദേവ്
സോഷ്യൽ മീഡിയകളിൽ "രക്ത ദാനം മഹാദാനം', "ഡൊണേറ്റ്
കല്ലുമഴ
വി.സുരേശൻ
കല്ലുമഴയെന്ന് പുരാണങ്ങളിലും പഴഞ്ചൊല്ലുകളിലും കേട്ടി
പ്രബുദ്ധ വിശ്വാസ കേരളം
കാരൂര്‍ സോമന്
ക്ലോക്കിലെ അക്കങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിന്നു. അറുപത് വയസ്സുള്ള ഭാര്യ
കിയാവിലെ കണ്ണുനീർ
ഡാനിയേല, ചെറിയ ക്യാനിന്റെ മൂട്ടിൽ പറ്റിയിരുന്ന പുഡിംഗ് കത്തികൊണ്ട് വടിച്ചെടുത്തു അവശേഷിച്ച ബ്രഡിന്
സുധാമണിയുടെ യാത്രകൾ
പൂന്തോട്ടത്ത് വിനയകുമാർ
വീട്ടിൽ നിന്നും അകലെയുള്ള സ്ഥലത്തെ പി എസ് സി പരീക്ഷ എഴു
ഹൈറേഞ്ചിലെ ഒറ്റമൂലി (കഥ)
ഹൈ റേഞ്ചിൽ നിന്നും നഗരത്തിലെത്തിയ ആദ്യം അപ്പുവിനെ കോളേജിലുള്ള കൂട്ടുകാർ നല്ലതു പോലെ കള
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.