മെഡിക്കൽ സ്റ്റോർ ജീവനക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ
മെഡിക്കൽ സ്റ്റോർ ജീവനക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ
1. എല്ലാ മെഡിക്കൽ സ്റ്റോറുകളിലും കൈ കഴുകുന്നതിനുള്ള സൗകര്യവും ആവശ്യത്തിനു ഹാൻഡ് സാനിറ്റൈസർ ലഭ്യമാണ് എന്നതും കടയുടമ ഉറപ്പുവരുത്തുക.

2. സ്ഥാപനത്തിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കൈകൾ സാനിറ്റൈസ് ചെയ്യുക.

3. മരുന്നുകൾ വാങ്ങുവാൻ വരുന്നവർക്ക് ഉപയോഗിക്കാൻ ഹാൻഡ് സാനിറ്റൈസർ സജ്ജീകരിക്കുക.

4. ജീവനക്കാർ തമ്മിലും ഉപഭോക്താക്കളുമായും സാമൂഹിക അകലം ഒരു മീറ്റർ പാലിക്കുന്നതിനു ശ്രദ്ധിക്കുക.

5. മരുന്നു വാങ്ങാൻ വരുന്നവരെ ഒരു മീറ്റർ ശാരീരിക അകലം പാലിക്കുന്ന രീതിയിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി മാത്രം മരുന്നുകൾ ഡിസ്പെൻസ് ചെയ്യുക.

6. ജീവനക്കാർ മാസ്ക്ക്, ഗ്ലൗസ് എന്നിവ ധരിച്ചുമാത്രം ജോലി ചെയ്യുക.

7. ഉപയോഗിച്ച മാസ്കുകളും കൈയുറകളും വീണ്ടും ഉപയോഗിക്കാൻ പാടില്ല. ഇവ ശാസ്ത്രീയമായ രീതിയിൽ - ബ്ലീച്ചിംഗ് പൗഡർ അടങ്ങിയ ലായനികളിൽ മുക്കി അണുവിമുക്തമാക്കിയ ശേഷം മാത്രം - നിർമാർജനം ചെയ്യുക..

8. മരുന്നു കുറിപ്പടി പരമാവധി കൈകളിൽ വാങ്ങാതെ കൗണ്ടറിലുള്ള ക്ലിപ് ബോർഡിൽ വയ്ക്കാൻ ഉപഭോക്താവിനോടു നിർദേശിക്കുകയും അതു നോക്കി മരുന്ന് എടുത്തു
കൊടുക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.

9. പേയ്മെന്‍റ് കൗണ്ടറുകളിൽ ഇരിക്കുന്ന ജീവനക്കാരും ഇടപാടുകൾ നടത്തുന്ന ഉപഭോക്താവും ഓരോ പണമിടപാടിനു ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കേണ്ടതാണ്.

10. ഓണ്‍ലൈൻ പണമിടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുക.

11. പനി, ജലദോഷം, തൊണ്ടവേദന, തുമ്മൽ എന്നീ രോഗാവസ്ഥകൾ പറഞ്ഞ് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ സ്വയം ചികിത്സാർഥം വരുന്നവർക്ക് യാതൊരു കാരണവശാലും മരുന്നുകൾ വിൽപ്പന നടത്താൻ പാടില്ല.

12. Hydroxychloroquin phosphate അടങ്ങിയ മരുന്നുകൾ വിതരണം ചെയ്യുന്പോൾ Schedule H1 ചട്ടങ്ങൾ പാലിക്കണം.

13. അവശ്യമരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കുക. മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കോഡീൻ അടങ്ങിയ കഫ് സിറപ്പുകളുടെയും സൈക്കോട്രോപിക് സബ്സ്റ്റൻസുകൾ അടങ്ങിയ മരുന്നുകളുടെയും ദുരുപയോഗം തടയാൻ ചട്ടങ്ങൾ കണിശമായി പാലിക്കുക.

14. രോഗലക്ഷണങ്ങളുള്ള (പനി, ചുമ, തൊണ്ടവേദന, തുമ്മൽ, ജലദോഷം) ജീവനക്കാർ ജോലിക്കു വരാതിരിക്കാൻ ശ്രദ്ധിക്കണം.

15. ഏതെങ്കിലും വിധത്തിൽ കോവിഡ് 19 സന്പർക്കചരിത്രമുള്ള ജീവനക്കാർ ഹോം ക്വാറന്‍റൈനിൽ പോകേണ്ടതും ഈ വിവരം അടുത്തുള്ള ആരോഗ്യസ്ഥാപനത്തിലും ജില്ലാ കണ്‍ട്രോൾ റൂമിലും അറിയിക്കേണ്ടതുമാണ്.

16. സംശയനിവാരണത്തിനായി ദിശയുടെ ടോൾ ഫ്രീ
നന്പറിലേക്കു വിളിക്കുക - 1056, 0471- 2552056


പൊതുജനങ്ങളോട് നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ

1. എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന സമയം മുതൽ ഡ്യൂട്ടി തീരുന്ന സമയം വരെ മൂന്നു ലെയറുള്ള മാസ്ക്ക് നിർബന്ധമായും ധരിക്കണം.

2. ഡ്യൂട്ടി സമയത്ത് പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവർ(ശരീരപരിശോധന നടത്തുന്നവർ, പൊതുജനങ്ങളുടെ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർ) നിർബന്ധമായും കൈയുറകളും മാസ്ക്കും ധരിക്കുക.

3. ദേഹപരിശോധന നടത്തുന്ന സെക്യൂരിറ്റി ജീവനക്കാർ മെറ്റൽ ഡിറ്റക്ടർ, മറ്റു സുരക്ഷാ ഉപകരണങ്ങൾ(വ്യക്തികളുടെ ശരീരവുമായി തൊടാൻ സാധ്യതയുള്ളവ) എന്നിവ ഉപയോഗിക്കുന്നുവെങ്കിൽ ഓരോ ഉപയോഗത്തിനു ശേഷവും ബ്ലീച്ച് ലായനി ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ അവ വൃത്തിയാക്കിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.

4. കയ്യുറകൾ ഉപയോഗിക്കുന്നില്ല എങ്കിൽ ഇടയ്ക്കിടെ കൈ കഴുകുക.

5. കഴിവതും പൊതുസ്ഥലങ്ങളിൽ സ്പർശിക്കാതെയിരിക്കുക.

6. ഹസ്തദാനം ഒഴിവാക്കുക.

7. ജീവനക്കാരോടും ഉപഭോക്താവിനോടും എല്ലായ്പ്പോഴും സാമൂഹിക അകലം പാലിക്കുക.

8. ഉപഭോക്താക്കൾ അഞ്ചു പേരിൽ കൂടുതൽ ഒരേ സമയം എത്തുന്നത് നിരുത്സാഹപ്പെടുത്തുക.

9. പൊതുസ്ഥലങ്ങളിലെ റയിലുകൾ, കൈവരികൾ, കൈപ്പിടികൾ എന്നിവ പൊതുജനങ്ങൾ ഉപയോഗിക്കുന്നതു പരമാവധി കുറയ്ക്കാൻ നിർദേശിക്കുക.

10. ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുക. അല്ലാത്തപക്ഷം അങ്ങനെ പാലിക്കണമെന്ന് അവരോട് ആവശ്യപ്പെടുക.

11. ഡ്യൂട്ടി കഴിഞ്ഞു പോകുന്പോൾ മാസ്ക്കും കയ്യുറകളും ശരിയായ രീതിയിൽ നിർമ്മാർജനം ചെയ്യേണ്ടതാണ്. അടപ്പുള്ള ബിന്നുകളിൽ നിക്ഷേപിക്കാവുന്നതാണ്. ഇവ പിന്നീട് ബ്ലീച്ച് ലായനികളിൽ മുക്കിവച്ച ശേഷം കുഴിച്ചുമൂടുകയോ കത്തിച്ചു കളയുകയോ ചെയ്യുക.

12. ഉപയോഗിച്ച യൂണിഫോം അണുവിമുക്ത ലായനിയിൽ മുക്കിയശേഷം കഴുകി വെയിലിൽ ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.

13. ഉപയോഗിച്ച മാസ്ക്കും കയ്യുറകളും വീണ്ടും ഉപയോഗിക്കരുത്.

14. പനിയോ ചുമയോ പോലെയുള്ള രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ ജോലിയിൽ നിന്നു വിട്ടുനിൽക്കേണ്ടതാണ്.

15. സംശയനിവാരണത്തിനായി ദിശയുടെ ടോൾഫ്രീ
നന്പറിലേക്കു വിളിക്കുക - 1056, 0471 -2552056

വിവരങ്ങൾക്കു കടപ്പാട്:
കേരള ഹെൽത്ത് സർവീസസ്