Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജനകീയ പിതാവിന് ആദരം
സമഗ്രവിമോചനവും വളർച്ചയുമെന്ന വിശാലമായ ആത്മീയ ദർശനം ഹൃദയത്തിൽ ഏറ്റുവാങ്ങിയ മേൽപ്പട്ടക്കാരനാണ് മാർ മാത്യു അറയ്ക്കൽ പിതാവ്. ആത്മീയതയിൽ ആഴപ്പെട്ട ശുശ്രൂഷയിൽ രൂപതയുടെ സമസ്തതലങ്ങളുടെയും അഭിവൃദ്ധിക്കായി പിതാവ് കഠിനപ്രയത്നം നടത്തി. ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനും എന്ന ആപ്തവാക്യം അതിന്റെ പൂർണതയിൽ പിതാവ് നിറേവേറ്റി. ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളിലും വിജയിക്കുകയും അവയൊക്കെ അനേകർക്കു നേട്ടമാവുകയും ചെയ്തു.
നിസ്വാർഥമായ പ്രവർത്തനത്തിലൂടെ സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് അര നൂറ്റാണ്ടുനീളുന്ന സമർപ്പിത ജീവിതപാതകളിൽ പിതാവ് നടപ്പാക്കിയത്. പാവങ്ങളോടും വേദനിക്കുന്നവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അദ്ദേഹത്തിന് വലിയ പ്രതിബദ്ധതയും കരുണയും കരുതലുമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ സ്ഥാപന കാലത്തു പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്പോൾ രൂപതയുടെ സാമൂഹികപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ആ പ്രവർത്തനങ്ങളൊക്കെ പിൽക്കാലത്ത് രൂപതയ്ക്കും പൊതുസമൂഹത്തിനും വലിയ മുന്നേറ്റത്തിനും നവോത്ഥാനത്തിനും വഴിയൊരുക്കുകയും ചെയ്തു.
ഏവരാലും അവഗണിക്കപ്പെട്ടിരുന്ന ഗിരിവർഗക്കാരുടെയും കുടിയേറ്റ ചെറുകിട കർഷരുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വൈദികനായിരിക്കെ ശ്രദ്ധവച്ചിരുന്നു. രൂപതാധ്യക്ഷനായശേഷം രൂപതയുടെ എല്ലാ പ്രവർത്തനങ്ങളെയും ക്രിയാത്മകമായി ഏകോപിപ്പിക്കുന്നതിൽ മുൻകാല പ്രവർത്തന പരിചയം ഏറെ സഹായകരമായി.
വിദ്യാഭ്യാസമേഖയിൽ പിതാവിന്റെ സംഭാവനകൾ അതുല്യമാണ്. മരിയൻ കോളജ് പിതാവിന്റെ ശ്രമഫലമായി ആരംഭിച്ച് വളർച്ചയുടെ വലിയ ഘട്ടത്തിലെത്തി. അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ തിളങ്ങുന്ന അധ്യായമാണ്. ഉന്നത വിദ്യാഭ്യാസത്തിലും സാങ്കേതിക മേഖലയിലുമുണ്ടായ മുന്നേറ്റം കാഞ്ഞിരപ്പള്ളി രൂപതയുടെ മാത്രമല്ല നാടിന്റെതന്നെ മുഖച്ഛായ മാറ്റി.
രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദേശീയനിലവാരം പുലർത്തുന്ന സ്കൂളുകളും കോളജുകളും ഇതര സ്ഥാപനങ്ങളും കേരളത്തിനു വലിയ നേട്ടവും അംഗീകാരവുമായി മാറിയിരിക്കുന്നു. ജീവകാരുണ്യ മേഖലയിൽ എക്കാലത്തും പിതാവിനുണ്ടായിരുന്ന കരുതലും എടുത്തുപറയേണ്ടതാണ്. വേദനിക്കുന്നവരെയും വിശക്കുന്നവരെയും അവഗണിക്കപ്പെട്ടവരെയും സംരക്ഷിക്കാൻ ഒട്ടനവധി സ്ഥാപനങ്ങൾ രൂപതയിൽ പടുത്തുയർത്തി. രൂപതാംഗങ്ങൾക്കു മാത്രമല്ല എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും വലിയ സംഭാവനകളും സേവനവും സഹായവും നൽകാൻ പിതാവിന്റെ വിശാലമായ മനസിനു സാധിച്ചു.
എന്നും എപ്പോഴും എല്ലാവർക്കും സമീപസ്ഥനും സ്വീകാര്യനുമാണ് പിതാവ്. സമൂഹത്തിലെ വലിയവർക്കും ചെറിയവർക്കും പിതാവിനെ കാണാനും സംസാരിക്കാനും എപ്പോഴും അവസരവും സ്വാതന്ത്ര്യവുമുണ്ട്. അടുത്തെത്തുന്നവർക്കെല്ലാം ഒരു നല്ല സ്നേഹ പിതാവിന്റെ കരുതലും സ്നേഹവും അനുഭവിക്കാനും കഴിഞ്ഞു. ജാതിമത വേർതിരിവില്ലാതെ ഏവർക്കും ആശ്രയമായി മാറിയ പിതാവ് നാടിന് പിതൃതുല്യനായിരുന്നു എന്നതാണ് 19 വർഷത്തെ മേൽപ്പട്ട ശുശ്രൂഷയുടെ ചരിത്രപാതയിൽ കാണാനാവുക.
എല്ലാ തലങ്ങളിലും ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് ശ്രദ്ധയോടെ നടപ്പാക്കി വിജയിപ്പിക്കുന്നതിലും പിതാവ് ശ്രദ്ധവച്ചു. പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ ആശ്രയിച്ചു ധീരമായി മുന്നേറുന്ന ശൈലി പിതാവിൽ കാണാം.
കത്തോലിക്കാ സഭയുടെയും ഇതര സഹോദര സഭകളുടെയും വിവിധങ്ങളായ ആവശ്യങ്ങളിൽ പിതാവ് എപ്പോഴും ക്രിയാത്മകമായി ഇടപെട്ടിരുന്നു. സമൂഹത്തിൽ തനിക്കുള്ള സ്വാധീനവും ബന്ധങ്ങളും സഭയുടെയും വിശ്വാസികളുടെയും സുരക്ഷയ്ക്കും നൻമയക്കും വിനിയോഗിക്കുന്നതിൽ നീതിപൂർവകമായ ഇടപെടൽ നടത്തുന്നതിൽ എന്നും ശ്രദ്ധവച്ചിട്ടുണ്ട്. പിതാവിന്റെ സാന്നിധ്യവും സ്വാധീനവും വലിയൊരു ചൈതന്യവും ബലവുമാണ്. സാമൂഹിക നൻമയും രാജ്യഅഭിവൃദ്ധിയും ലക്ഷ്യമാക്കിയാണ് സഭ പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവിൽ നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് ഏറെ ശ്രമകരമായ സാമൂഹിക ശുശ്രൂഷ ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ട്.
വിശ്വാസികളെ ഒരുമിപ്പിക്കാനും ആധ്യാത്മീക സംഘടനകളെ ശക്തീകരിക്കാനും അതുവഴി ഇടവകയ്ക്കും കൂട്ടായ്മകൾക്കും രൂപതയ്ക്കും നേട്ടവും നൻമയും സമ്മാനിക്കുന്നതിലും പിതാവിനു സാധിച്ചു. രൂപതയുടെ ഓരോ പ്രവർത്തന മേഖലയ്ക്കും സംരംഭത്തിനും അനുയോജ്യരായ വ്യക്തികളെ കണ്ടെത്തിയും പരിശീലിപ്പിച്ചു ചുമതലപ്പെടുത്താനും അവർക്കു പ്രോത്സാഹനവും പ്രവർത്തന സ്വാതന്ത്യവും നൽകാനും ശ്രദ്ധിച്ചു. വലിയ നേതൃപാടവത്തിന്റെയും തുറവിയുള്ള മനസിന്റെയും ഉടമയാണ് മാർ അറയ്ക്കൽ പിതാവ്.
രൂപതയുടെ ആധ്യാത്മിക വളർച്ചയ്ക്ക് ഉദാത്തമായ പ്രവർത്തനങ്ങൾ നടത്തിയ പിതാവ് മതബോധനമേഖലയിൽ വിശ്വാസപരിശീലനം കാലോചിതമായി നടപ്പാക്കി. വിശ്വാസ പരിശീലന രംഗത്ത് പിതാവ് വലിയ ശ്രദ്ധ നൽകിയിരുന്നതായി ഏഴു വർഷം ഇതിനു ചുമതല വഹിച്ചിരുന്ന എനിക്ക് അറിയാം. നൂതനങ്ങളായ കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ വ്യക്തമായ ദർശനവും പ്രോത്സാഹനവും പിതാവ് നൽകിയിരുന്നു. പുതിയ ആശയങ്ങളും കർമപദ്ധതികളും ആവിഷ്കരിക്കുന്പോൾ അതിനെ പൂർണമായി അദ്ദേഹം പിന്തുണച്ചിരുന്നു.
രൂപതയുടെ എല്ലാ മേഖലയുടെയും വളർച്ചയ്ക്ക് പിതാവ് ശ്രദ്ധവച്ചിട്ടുണ്ട്. ഹൈറേഞ്ച് വികസനത്തിനെന്ന പോലെ തെക്കൻമേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും പദ്ധതികൾ ആവിഷ്കരിച്ചു. ഒരു വിശ്വാസിപോലും രൂപതയുടെ കരുതലിൽ നിന്ന് ഒറ്റപ്പെട്ടു പോകാതിരിക്കാൻ തെക്കൻമേഖലയുടെ ശാക്തീകരണത്തിൽ പിതാവ് നടത്തിയ ശ്രമകരമായ അധ്വാനത്തെ സ്തുത്യർഹം എന്നു വിശേഷിപ്പിക്കണം. കോഴഞ്ചേരി വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവർത്തനം വിസ്തൃതമാക്കിയതിനൊപ്പം നിരവധി ഇടവകകളും ദൈവാലയങ്ങളും സ്ഥാപനങ്ങളും പത്തനംതിട്ട പ്രദേശത്തും പടുത്തുയർത്തി.
സമൂഹത്തിന്റെ ഉന്നതതലങ്ങളിലുള്ളവരുമായി പിതാവ് വലിയ അടുപ്പവും ഉൗഷ്മളമായ ബന്ധവും കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലൊക്കെയുള്ളവരുമായി അസാമാന്യമായ അടുപ്പം പിതാവിനുണ്ട്. ഇന്ന് കാഞ്ഞിരപ്പള്ളിയിൽ പൊതുസമൂഹം ഇത്തരത്തിലൊരു ജനകീയ ആദരം പിതാവിനു നൽകുന്നതിനു പിന്നിലെ അനിവാര്യതയും ഇതുതന്നെയാണ്. പൊതുസമൂഹത്തിലേക്ക് പിതാവ് ഇറങ്ങിച്ചെല്ലുകയും ഏവരുമായി ആത്മബന്ധം സ്ഥാപിക്കുകയും ചെയ്തപ്പോൾ സ്നേഹനിധിയായ ഒരു വൈദികശ്രേഷ്ഠന്റെ കരുതലും സ്നേഹവുമാണ് ഏവർക്കും അനുഭവിച്ചറിയാനായത്. അത്യപൂർവമായ വ്യക്തിത്വസവിശേഷത അറയ്ക്കൽ പിതാവിനെ എക്കാലവും ജനകീയനായി മാറ്റുന്നു.
പിതാവ് വിരമിച്ചശേഷം കൂടുതൽ കർമനിരതനാകും എന്നതാണ് ഏവരുടെയും ആഗ്രഹം. കൂടുതൽ മേഖലയിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതൽപേർക്ക് സഹായവും ആശ്വാസവും നൽകാനും പിതാവിനു കഴിയും. രൂപതയ്ക്കു പുറത്തും കർമനിരതമാകനാനും വിശാലമായ മേഖലയിൽ ഇടപെടാനും പിതാവിന് അവസരം കൈവന്നിരിക്കുന്നു. പിതാവിന്റെ സാന്നിധ്യവും കരുതലും രൂപതയ്ക്കും വിശ്വാസികൾക്കും പൊതുസമൂഹത്തിനും വരുകാലത്തിലും ചൈതന്യം പകരട്ടെ എന്ന് പ്രാർഥിക്കുന്നു, ആശംസിക്കുന്നു.
മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി ബിഷപ്
സംഘാടക മികവിൽ മാതൃകയായി ജനകീയ സ്നേഹാദരവ്
കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഘാടക മികവാണ് ഇന്നലെ കൂവപ്പ
പ്രൗഢമായ സദസിന്റെ സ്നേഹാദരം
മാർ മാത്യു അറയ്ക്കലിന് നൽകിയ ജനകീയ സ്നേഹാദരവിൽ പങ്കുചേരാൻ രാഷ്ട്രീയ, സാമൂഹി
മാർ അറയ്ക്കൽ ഔന്നത്യത്തിന്റെ പ്രതീകം: മാർ ജോസ് പുളിക്കൽ
മാർ മാത്യു അറയ്ക്കലിന്റെ ഔന്നത്യത്തെയും അംഗീകാരത്തെയും വെളിവാക്കുന്നതാണ് ജനക
ഞാൻ എന്നും നിങ്ങളോടൊപ്പം: മാർ മാത്യു അറയ്ക്കൽ
അന്പതു വർഷം നീണ്ട പൗരോഹിത്യശുശ്രൂഷയും 19 വർഷത്തെ മെത്രാൻ ശുശ്രൂഷയും ഫലപ്രദമ
ഈ സേവനശൈലി നാടിനു മാതൃക: ടി.കെ.എ. നായർ
എല്ലാ വിഭാഗങ്ങളെയും പ്രത്യേകിച്ചും ആദിവാസി പിന്നോക്ക വിഭാഗങ്ങളെയും പുരോഗതിയി
എല്ലാ മതസ്ഥരെയും ഉൾക്കൊണ്ട ആത്മീയ നേതാവ്: പിണറായി വിജയൻ
സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമായ യേശുവിന്റെ ശുശ്രൂഷയെ അപ്പാടെ കടമെടുത്ത പ
പ്രവർത്തനങ്ങൾ അദ്ഭുതം രചിച്ച പിതാവ്: രമേശ് ചെന്നിത്തല
സമസ്ത മേഖലകളിലെയും പ്രവർത്തന മണ്ഡലങ്ങളിൽ അദ്ഭുതങ്ങൾ രചിച്ച മാർ മാത്യു അറയ
ഏറ്റെടുത്ത വെല്ലുവിളി
വഴിയും വാഹനവും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്ന പീരുമേട്ടിലെ ശുശ്രൂഷ
ജനങ്ങളുടെ പിതാവിന് സ്നേഹാദരവ്
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്നും വിരമിച്ച മാർ മാത്യു അറയ്ക്കൽ പിതാവ
"അറയ്ക്കലച്ചൻ'- സമൂഹശുശ്രൂഷയിലെ ഫാ. ഡാമിയൻ
1978ൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന കാലത്താണ് ഞാൻ അറയ്ക്കലച്ചനെ ആദ്യമ
എല്ലാവരുടെയും സ്നേഹപിതാവ്
മാർ മാത്യു അറയ്ക്കലിന് ഇന്ന് ജനകീയ ആദരം. എരുമേലി ഇടവക അറയ്ക്കൽ പരേതരായ തൊമ്മൻ മത്തായി - ഏലിയാമ്മ
മാര് മാത്യു അറയ്ക്കല്: അനേകര്ക്ക് ആശ്വാസം പകര്ന്ന വ്യക്തിത്വം
പീരുമേട്, മുറിഞ്ഞപുഴ, അമലഗിരി പള്ളികളുടെ വികാരിയായി ഞാന് നിയമിതനായ വേളയി
ഓട്ടോക്കാർക്കും കരുതൽ സമ്മാനിച്ച പിതാവ്
സമൂഹത്തിലെ എല്ലാ തലങ്ങളിലും പെട്ടവരുടെ പ്രിയപ്പെട്ട പിതാവായിരുന്നു മാർ മാത്യു
Latest News
സൈന്യവുമായി ബന്ധപ്പെട്ട പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
Latest News
സൈന്യവുമായി ബന്ധപ്പെട്ട പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top