Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പാമരനില്ലാത്ത പശുരക്ഷ
Friday, August 16, 2019 11:21 PM IST
പ്രൈമറി ക്ലാസുകളിൽ പശുവിനെക്കുറിച്ചു പത്തു വാചകം എഴുതാൻ പറയുന്പോൾ ആദ്യം എഴുതുന്നത് പശു നമുക്കു പാൽ തരും എന്ന വാചകമായിരുന്നു. ഇന്ത്യയിൽ ഇന്നത് തിരുത്തി എഴുതേണ്ട സാഹചര്യമാണുള്ളത്. പശു നമുക്കു മരണം തരും എന്ന ഭീതിയിലേക്കാണ് മൂക്കുകയറില്ലാത്ത ഗോസംരക്ഷകർ കാര്യങ്ങളെ കൊണ്ടെ ത്തിച്ചിരിക്കുന്നത്.
പെഹ്ലു ഖാൻ കേസ് ഒരു പ്രതീകമാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു നേരെയുള്ള ചോദ്യ ചിഹ്നം ആയിരിക്കുകയാണിത്. ഭരണക്കാരുടെയും പോലീസിന്റെയും പണത്തിന്റെയും പിൻബലത്തോടെ യഥാർഥ കുറ്റവാളികൾ നിയമത്തിന്റെ കുരുക്കുകളിൽ നിന്നു നിസാരമായി പുറത്തുവരുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് എട്ടു മക്കളുടെ പിതാവായ പെഹ്ലു ഖാന്റെ ആൾക്കൂട്ട കൊല. 2017ൽ ആൾക്കൂട്ടം തല്ലിക്കൊന്ന പെഹ്ലു ഖാനെ ആരും കൊന്നില്ലേ എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ജനം ചോദിച്ചത്. പെഹ്ലു ഏതായാലും സ്വയം മരിച്ചതല്ല.
പെഹ്ലുവിനെ ദയയില്ലാതെ തല്ലിക്കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ലോകം മുഴുവൻ കാണുകയും ചെയ്തിരുന്നു. പക്ഷേ കോടതി മാത്രം അതു കണ്ടില്ല. വീഡിയോ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നാണ് ആൽവാർ കോടതിയുടെ നിലപാട്. വീഡിയോയുടെ ആധികാരികത തെളിയിക്കാനുള്ള ഫോറൻസിക് ലബോറട്ടറി സർട്ടിഫിക്കറ്റ് സമയത്ത് ഹാജരാക്കാതിരിക്കാൻ പോലീസും ശ്രമിച്ചിരുന്നു.
രണ്ടുവർഷം ഉണ്ടായിരുന്നിട്ടും വീഡിയോയുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് പോലും കോടതിയിൽ ഹാജരാക്കാതിരുന്ന രാജസ്ഥാൻ പോലീസിന് നിയമം അറിയാഞ്ഞിട്ടല്ലെന്നും വ്യക്തം. പെഹ്ലു ഖാൻ എന്ന അമ്പത്തഞ്ചുകാരനായ പാവപ്പെട്ട ക്ഷീകർഷകനെ പശു സംരക്ഷണക്കാർ പരസ്യമായി തല്ലിക്കൊന്ന കേസിലെ എല്ലാ പ്രതികളെയും വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടത് ഞെട്ടിക്കുന്നതാണ്.
പാൽക്കാരനും രക്ഷയില്ല
ജയ്പൂരിൽ നിന്നു പശുവിനെയും വാങ്ങി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലാണ് ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം പേർ പെഹ്ലുവിനെ ദയയില്ലാതെ തല്ലിച്ചതച്ചത്.
ആൽവാർ ജില്ലയിലെ ബെറോർ എന്ന സ്ഥലത്തു വച്ചായിരുന്നു അക്രമം. രണ്ടുവർഷം മുന്‍പുള്ള ഏപ്രിൽ ഫൂൾ ദിനത്തിൽ. പെഹ്ലുവിനോടൊപ്പം മക്കളായ ആരിഫും ഇർഷാദും ഉണ്ടായിരുന്നു. പിതാവിനെ തല്ലുന്നതു തടയാൻ ശ്രമിച്ച ഇവരെയും ആൾക്കൂട്ടം അക്രമിച്ചു. മക്കൾ മരണത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കേറ്റ പെഹ്ലു രണ്ടുദിവസം കഴിഞ്ഞ് ആശുപത്രിയിൽ മരിച്ചു.
ഹരിയാനയിലെ നൂഹ് ജില്ലയിലെ ഗ്രാമത്തിൽ സിമന്റ് തേക്കാത്ത, ഇടിഞ്ഞുവീഴാറായ ഒരു ചെറിയ ഇഷ്ടിക കൊണ്ടുണ്ടാക്കിയ വീട്ടിലാണ് പെഹ്ലുവിന്റെ ഭാര്യയും എട്ടു മക്കളും ഇന്നും ജീവിക്കുന്നത്. നാല് പെണ്ണുങ്ങളും നാല് ആണുങ്ങളും. ഭാര്യ സെയ്ബുനയ്ക്ക് ഇപ്പോൾ 55 വയസായി. പഴയ ഓർമകൾ ഇന്നും അവരെ വിട്ടുമാറിയിട്ടില്ല. പെഹ്ലുവിനെയും മക്കളെയും ജനക്കൂട്ടം ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ ഗ്രാമത്തിലെ ഒരു പയ്യനാണ് സെയ്ബുനയെ കാണിച്ചത്. ആ വീഡിയോ കണ്ടപ്പോൾ ഹൃദയം നിലച്ചുപോയെന്നാണ് സെയ്ബുന പറഞ്ഞത്.
അക്രമം നടന്നപ്പോൾ പെഹ്ലുവിന്റെ മകനും ലോറി ഡ്രൈവറുമായ മുബാരിക് കൊൽക്കത്തയിലായിരുന്നു. സ്വന്തം പിതാവിന്റെ മൃതദേഹം പോലും അവസാനമായി ഒന്നു കാണാൻ മുബാരിക്കന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് അവനെത്തിയപ്പോഴേക്കും കബറടക്കം കഴിഞ്ഞിരുന്നു. പിതാവിന്റെ മുഖം ഒരിക്കൽ കൂടിയെങ്കിലും കാണണമെന്നതാണ് ഏക ആഗ്രഹമെന്ന് മുബാരിക് പറയുന്പോൾ കണ്ണീർ ഇറ്റുവീഴുകയായിരുന്നു. മിട്ടായി വാങ്ങിവരുന്ന സ്നേഹ സന്പന്നനായിരുന്നു തന്റെ പിതാവെന്ന് സെയ്ബുന പറയുന്നു. ഈദ് പെരുന്നാളിന് പിതാവ് കടം മേടിച്ചാണെങ്കിലും പുതിയ ഉടുപ്പുകൾ വാങ്ങിത്തരുമായിരുന്നുവെന്ന് മക്കളായ ഹുനേസ, സാബാ, വാരിസ എന്നിവർ ഒരുപോലെ ഓർമിക്കുന്നു.
ഈ കണ്ണീർ ആരൊപ്പും
ഞങ്ങൾ തീർത്തും പാവപ്പെട്ടവരാണ്. കോടതികളിൽ പാവങ്ങളെ ആരും കേൾക്കാറില്ലല്ലോ. പോലീസും ജഡ്ജിയുമെല്ലാം സമ്മർദത്തിലായിരുന്നു എന്നാണ് മനസിലാക്കിയത്. എന്റെ ഭർത്താവിന് മരണത്തിൽ പോലും നീതി കിട്ടിയില്ലല്ലോ എന്നോർത്തിട്ട് നെഞ്ചു പൊട്ടുന്നു: പെഹ്ലുവിന്റെ ഭാര്യ സെയ്ബുനയ്ക്ക് കരച്ചിൽ അടക്കാനാകുന്നില്ല.
സാധാരണക്കാർക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയാണിതെന്ന് പെഹ്ലു ഖാന്റെ മകൻ ഇർഷാദ് ഖാൻ പറഞ്ഞത് നിസാരമല്ല. കോടതി വിധിയിൽ നിരാശയും ഞെട്ടലുമുണ്ടെന്നുമാണ് മകൻ പറഞ്ഞത്. കഴിഞ്ഞ രണ്ടര വർഷമായി നീതിക്കായി കാത്തിരിക്കുകയായിരുന്നു. നീതി ലഭിക്കുമെന്നുമാണ് പ്രതീക്ഷിച്ചത്.
പിതാവിനെ മർദിച്ചുകൊന്നുവെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളുമുണ്ടായിരുന്നുവെന്ന് ഇർഷാദ് പറഞ്ഞു. അനേകർ നോക്കി നിൽക്കെ നടന്ന കൊലപാതകമാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പേലീസ് ശേഖരിച്ചിരുന്നു. തല്ലിക്കൊന്നവരെ ശിക്ഷിക്കുകയെങ്കിലും ചെയ്യുന്നതിലൂടെ പിതാവിന്റെ ആത്മാവിനു ശാന്തി കിട്ടുമെന്നുമായിരുന്നു മോഹിച്ചത്. ഇപ്പോൾ ആ പ്രതീക്ഷയും തകർന്നുവെന്ന് ഇർഷാദ് പറഞ്ഞു.
സർക്കാർ മാറി, മാറാതെ പോലീസ്
രാജ്യത്തെ പോലീസിലും കോടതികളിലും സാധാരണക്കാരുടെ വിശ്വാസം നഷ്ടമാകുന്നതു വലിയ അപായസൂചനയാണ്. വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് രാജസ്ഥാൻ സർക്കാരും പെഹ്ലുവിന്റെ കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. അത്രയും നല്ലത്.
പെഹ്ലുവിനെതിരേ അക്രമം നടക്കുന്പോൾ ബിജെപി സർക്കാരാണ് രാജസ്ഥാനിൽ ഭരണം. 2019 ഓഗസ്റ്റിൽ കോടതി വിധി വരുന്പോൾ കോണ്‍ഗ്രസ് സർക്കാരിന്റെ ഭരണത്തിലാണ് രാജസ്ഥാൻ. തെളിവു നശിപ്പിക്കുന്നതിൽ ബിജെപി സർക്കാരും ഉള്ള തെളിവുകൾക്കു ബലം നൽകാതിരിക്കുന്നതിൽ കോണ്‍ഗ്രസ് സർക്കാരും ഒരു പോലെ പരാജയപ്പെട്ടതും യാദൃച്ഛികമാകില്ല.
ഡൽഹി- ആൽവാർ ദേശീയ പാതയിൽ 2017 ഏപ്രിൽ ഒന്നിനാണ് പശു സംരക്ഷകരെന്നു പറയുന്നവർ പെഹ്ലുഖാനെ ആക്രമിച്ചത്. പ്രതികൾക്കു ശിക്ഷ വാങ്ങി നൽകുന്നതിൽ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരും പരാജയപ്പെട്ടു. പോലീസ് അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളാണ് പ്രതികൾക്കെല്ലാം രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നു വ്യക്തം.
മരിച്ചയാൾക്കെതിരേയും കേസ്
രണ്ടു പ്രഥമ വിവര റിപ്പോർട്ടാണ് (എഫ്ഐആർ) ബിജെപി സർക്കാരിന്റെ കാലത്ത് തയാറാക്കിയത്. പെഹ്ലുവിനെ മർദിച്ചതിനെതിരേ മൂന്നു കൂട്ടികൾ അടക്കം ഒന്‍പതു പേർക്കെതിരേ ഒരു കേസ്. മർദനത്തിന്റെ വീഡിയോ ദൃശ്യം വൈറലായതിനെ തുടർന്നായിരുന്നു ഗതികെട്ടുള്ള അറസ്റ്റ്. കുട്ടികളായതിനാൽ മൂന്നു പേർക്ക് അപ്പോൾ തന്നെ ജാമ്യവും കിട്ടി.
ക്ഷീരകർഷകനായ പെഹ്ലുവിനെതിരേ ആയിരുന്നു രണ്ടാമത്തെ പോലീസ് കേസ്. ജില്ലാ കളക്ടറുടെ അനുമതി കൂടാതെ പശുവിനെ വാങ്ങി മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോയന്ന് ആരോപിച്ചായിരുന്നു. പശുവളർത്തിയും പാൽ വിറ്റും കുടുംബം പോറ്റിയിരുന്ന പെഹ്ലു ഖാൻ പശുവിനെ കടത്തിയെന്നായിരുന്നു കേസിലെ കുറ്റം. പെഹ്ലുവും മക്കളും ചേർന്ന് നാട്ടുകാരെ തല്ലിയെന്നും കേസിൽ ആരോപിച്ചിരുന്നു.
പശു സംരക്ഷകരെന്ന് പറയുന്ന ആൾക്കൂട്ടം മർദിച്ച് അവശനാക്കിയ പെഹ്ലു, ആശുപത്രിയിലെത്തിച്ച് രണ്ടാം ദിവസം മരിച്ചതിനാൽ മൃതദേഹത്തിനെതിരേ കേസ് മുന്നോട്ടു കൊണ്ടുപോകാനായില്ലെന്നു മാത്രം. ക്ഷീര കർഷകർക്കെതിരേയെല്ലാം പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊല്ലാൻ തുടങ്ങിയാൽ നൂറുകണക്കിനു സാധാരണക്കാർ കേരളത്തിലും ക്രൂരതയുടെ ഇരകളായേനെ.
പശുവിനെ പരിപാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന്റെ പേരിൽ ക്ഷീരകർഷകരെ പോലും തല്ലിക്കൊല്ലുമെന്ന തോന്നൽ പോലും ഭയപ്പെടുത്തുന്നതാണ്. 2015 സെപ്റ്റംബർ 28ന് യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്ക് എന്ന 52-കാരനെ വീട്ടിൽ കയറി ഗോസംരക്ഷകരെന്ന പേരിൽ ജനക്കൂട്ടം തല്ലിക്കൊന്നത് ഒരു മുന്നറിയിപ്പു മാത്രമായിരുന്നു.
തുടരുന്ന ആക്രമണങ്ങൾ
ബിജെപി സർക്കാർ 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം മാത്രം പശുവിന്റെ പേരിൽ മാത്രം രാജ്യത്ത് 76 ആൾക്കൂട്ട അക്രമങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 40 പേർ കൊല്ലപ്പെട്ടു. 162 പേർക്കാണ് പരിക്കേറ്റത്. ഇരകളിലേറെയും ദളിതരും മുസ്ലിംകളും തന്നെ. ബീഫ് വിറ്റെന്ന് ആരോപിച്ച് ഡൽഹിക്കടുത്ത് ഗുഡ്ഗാവിൽ കഴിഞ്ഞയാഴ്ചയും ഒരു മലയാളിയുടെ ഹോട്ടൽ പൂട്ടിച്ചു. പോത്തിറച്ചി മാത്രം നൽകിയിരുന്ന ഡൽഹിയിലെ കേരള ഹൗസിലും ഡൽഹി പോലീസ് റെയ്ഡ് നടത്തിയതും മറക്കരുതല്ലോ.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
രാജ്യത്ത് ജനസംഖ്യ 144.17 കോടി
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
Latest News
രാജ്യത്ത് ജനസംഖ്യ 144.17 കോടി
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top