Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അഞ്ഞൂറാമാണ്ടിലും ശോഭിക്കുന്ന "തീർത്ഥകൻ'
Friday, July 30, 2021 11:56 PM IST
എക്കാലത്തെയും മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായ വിശുദ്ധ ഇഗ്നേഷ്യസ് ലൊ യോള ആത്മകഥയിലുടനീളം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് "ഞാൻ’ എന്നല്ല "തീർത്ഥകൻ' എന്നാണ്. കൊട്ടാരം വിട്ടിറങ്ങിയ ഈ തീർത്ഥകന്റെ ജീവിതപരിവർത്തനത്തിന് 500 വർഷങ്ങൾ തികയുകയാണ്. ഈശോസഭയുടെ നേതൃത്വത്തിൽ 2021 മേയ് 20 മുതൽ 2022 ജൂലൈ 31 വരെ ഇഗ്നേഷ്യൻ വർഷാചരണത്തിലൂടെ ഓർമയിൽ അടയാളപ്പെടുത്തുന്ന ഈ മാനസാന്തരത്തിന് മുന്‍പത്തെക്കാളേറെ പ്രാധാന്യമുണ്ട്.
ആരായിരുന്നു ഇഗ്നേഷ്യസ് എന്ന ചോദ്യത്തിന് വേരോടിപ്പടർന്നിരിക്കുന്ന ഉത്തരം ഇതാണ്: യുദ്ധക്കളത്തിൽ വീണ യുവസൈനികനിൽനിന്നു വിശുദ്ധപദവിയിലേക്ക് ഉയർന്നു സഞ്ചരിച്ചവൻ. നിശ്ചയമായും അദ്ദേഹം അങ്ങനെയൊരു വ്യക്തിയായിരുന്നു. എന്നാൽ, ഇത്തരം വിശേഷണം കൊണ്ടുമാത്രം ഈ വലിയ ജീവിതത്തെയും അതു തുറന്നിട്ട സാധ്യതകളെയും സംഗ്രഹിക്കാനാവില്ല. 1521 മേയ് 20-ന് സ്പെയിനിലെ പാന്പലോണ യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തിന്റെ വെടിയേറ്റു ചികിത്സയിൽ കഴിയുകയായിരുന്നു ഇഗ്നേഷ്യസ്. അവിടെവച്ചു കിട്ടിയ ലുഡോൾഫ് എഴുതിയ മിശിഹാചരിത്രം, ബിഷപ് യാക്കോബ് ദെവറാത്ത എഴുതിയ ഗോൾഡൻ ലജന്റ് എന്നീ കൃതികളുടെ വായനയും ഗാഢമായ ആലോചനകളും ജീവിതത്തിന്റെ പുത്തൻ വിതാനങ്ങളിലേക്കു സഞ്ചരിക്കാൻ പ്രേരിപ്പിച്ചു. അനന്യമായ ഒരു ജീവിതയാത്രയാണ് തുടർന്നു സംഭവിച്ചത്.
മൻറീസ എന്ന സ്ഥലത്ത് പൊരുൾ തേടിയുള്ള ഏകാന്തവാസം. മനനത്തിനൊടുവിൽ തന്നിൽ സംഭവിച്ച അനുഭൂതികളെ "ആധ്യാത്മിക സാധന' എന്ന കൃതിയിലൂടെ വെളിപ്പെടുത്തി. ധ്യാനനിർഭരമായ പടവുകളിലേക്ക് ആത്മീയാന്വേഷകരെ കൂട്ടിക്കൊണ്ടുപോകുന്ന എഴുത്ത്. വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും പൗരബോധവും വേണ്ടത്ര അംഗീകരിച്ചിരുന്ന കാലഘട്ടത്തിലല്ല ഈ കൃതി രചിക്കപ്പെട്ടത്. എങ്കിലും ഓരോ വ്യക്തിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തനിമയാർന്ന സംഭാവനകൾ നൽകുവാൻ വേണ്ടിയാണെന്ന ആധുനിക ചിന്ത ഇതിലുണ്ട്. ജീവിതലക്ഷ്യം എന്ത്? മനുഷ്യരെ അസ്വതന്ത്രമാക്കുന്നത് എന്താണ് എന്നിങ്ങനെയുള്ള ആലോചനകളിൽ നിന്നാണ് ഇഗ്നേഷ്യസ് ജീവിതദർശനത്തിന് തുടക്കമിട്ടത്. മനുഷ്യസഹജമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം ജീവിതത്തെ ബലപ്പെടുത്തുന്നതിനുള്ള കർമപദ്ധതിയാണിത്.
സന്യാസഭാവന
യൂറോപ്പിൽ ആഞ്ഞടിച്ച പ്രൊട്ടസ്റ്റന്റ് മതവിപ്ലവം മുറിച്ചുകടക്കാൻ കത്തോലിക്കാസഭയെ ബലപ്പെടുത്തി എന്നതു മാത്രമല്ല സന്യസ്തജീവിതത്തെ നവീനവും പ്രായോഗികവുമായ ഒരനുഭവത്തിലേക്ക് പുനർവിഭാവനം ചെയ്തുവെന്നതുകൊണ്ടുമാണ് ഇഗ്നേഷ്യസ് ശ്രദ്ധേയനായത്. പരന്പരാഗത സന്യാസസങ്കല്പത്തിൽ കർമോന്മുഖതയും ധൈഷണികതയും ആധുനിക നീതിബോധവും സന്നിവേശിപ്പിച്ച് പുതുക്കിപ്പണിത അദ്ദേഹം അനുഷ്ഠാനങ്ങളിലും നിശ്ചിതമായ വേഷവിധാനങ്ങളിലുമൊക്കെ കുടുങ്ങിക്കിടക്കാതെ ചലനാത്മകതയും സംലഭ്യതയുമായിരിക്കണം ഒരു സന്യാസിയുടെ മുഖമുദ്രകളെന്ന് വിശ്വസിച്ചു. അങ്ങനെ സന്യാസത്തെ അതിന്റെ ആശ്രമരൂപത്തിൽനിന്നും ആചാരപരതയിൽനിന്നും പുറത്തുകൊണ്ടുവന്ന് സവിശേഷമായ മൂല്യവിചാരങ്ങളുമായും നൈതിക-ധാർമിക ഇടപെടലുകളുമായും കൂട്ടിയിണക്കുന്ന ഒരു സഞ്ചാരപഥത്തിലൂടെയാണ് ഇഗ്നേഷ്യസ് നടന്നത്.
ഈ യാത്രയിൽ നിലവിലുള്ള മത-സന്യാസചിന്തകളുടെ പിന്നിലുള്ള ആത്മീയാനുഭൂതികളെയും ലോകബോധത്തെയും അഭിസംബോധന ചെയ്യുവാനും മടിച്ചില്ല. അതതു കാലത്തിനും ദേശത്തിനും ചേരുന്നതും ആവശ്യവുമായ സന്യാസഭാവനയെ സ്വീകരിക്കുവാനുള്ള തുറവിയിലേക്കു നാം വളരണമെന്ന വിചാരത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നതും ഇതുവഴിയാണെന്ന് കരുതാം.
നീതിക്കുവേണ്ടി
ഇഗ്നേഷ്യസിനെപ്പറ്റിയുള്ള സാമാന്യധാരണ ഉറച്ചുനിൽക്കുന്നത് അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെയും ബോധ്യങ്ങളുടെയും ഉള്ളടക്കത്തിലാണ്. ദൈവബോധത്തെ ഉന്നതമായ നീതിബോധവുമായി ചേർത്തുവയ്ക്കാൻ ശ്രമിച്ചവരിൽ ഒരാളാണ് അദ്ദേഹം. നീതിബോധത്തിന്റെ ഭാവശക്തിയെ വ്യക്തമാക്കുന്നതിന് ഇഗ്നേഷ്യസ് നൽകിയ ഒരു താക്കോൽ വാക്കാണ് വിവേചനകല (Discernment). നാം നടത്തുന്ന തെരഞ്ഞെടുപ്പുകളുടെ ശരിതെറ്റുകളെ സസൂക്ഷ്മം തിരിച്ചറിയുവാനുള്ള മാർഗം. നീതിബോധം എന്നത് അപരനോടുള്ള കരുതലായി കണ്ട് പ്രവർത്തിക്കാൻ ഇഗ്നേഷ്യസിന്റെ സുഹൃത്തുക്കൾക്കു കഴിഞ്ഞതും കഴിയുന്നതും ദൈവാനുഭവത്തെ ഈടുറ്റ നൈതിക അനുഭവലോകമായി വിഭാവനം ചെയ്തതുകൊണ്ടാണ്.
ഈശ്വരോന്മുഖമായ ജീവിതയാത്രയും അഗാധമായ മനുഷ്യസ്നേഹവുമാണ് ഒരു വ്യക്തിയുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് ഇഗ്നേഷ്യസ് മനസിലാക്കിയിരുന്നു. ലോകം മുഴുവൻ കൈപ്പിടിയിൽ ഒതുക്കിയാലും ആത്മാവ് നഷ്ടമായാൽ എന്തു പ്രയോജനം എന്ന ചോദ്യം വഴി ആന്തരികസ്വാതന്ത്ര്യത്തിന്റെയും നീതിബോധത്തിന്റെയും ഭാവമണ്ഡലത്തെ നമ്മുടെ ആലോചനകളിലേക്കു കടത്തിവിട്ടു. അങ്ങനെ ക്രൈസ്തവ മൂല്യങ്ങളെ അനുദിനജീവിതവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ച ഇഗ്നേഷ്യസ് അത്ര ചെറുതല്ലാത്ത വിജയം കൈവരിച്ചുവെന്ന്പറയാം.
തന്റെ ആദ്യകാല സുഹൃത്തുക്കളുമായി നടത്തിയ ചർച്ചകളിൽ ഇഗ്നേഷ്യസ് ഉന്നയിച്ച ഒരുകാര്യം കാലത്തിന്റെ സൂചനകളിലും ആവശ്യങ്ങളിലും ദൈവഹിതം അന്വേഷിക്കണമെന്നതായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത മതദർശനം എന്തായിരുന്നുവെന്ന ചോദ്യം ഇന്ന് പ്രസക്തമാണ്. പ്രത്യേകിച്ചും, മതജീവിതത്തിൽ വ്യക്തികളുടെ ആത്മസമർപ്പണവും സേവനങ്ങളും ഏറെ ആദരണീയമായിരിക്കുന്പോൾതന്നെ അതിന്റെ സ്ഥാപനവത്ക്യത രൂപത്തിൽ നിരന്തരമായി നവീകരണം സംഭവിക്കുന്നില്ലെങ്കിൽ നന്മകൾ കെട്ടുപോകുമെന്ന ആശങ്ക തീവ്രമായ സാഹചര്യത്തിൽ.
മുൻഗണനകൾ
പുതുമയാണ് എക്കാലത്തും ഏതൊരു പ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ ശക്തി. ഈശോസഭ 2019 മുതൽ 2029 വരെയുള്ള പത്തുവർഷത്തെ പദ്ധതികൾക്ക് "ആഗോള അപ്പസ്തോലിക മുൻഗണനകൾ' കണ്ടെത്തിയതിന്റെ കാരണവും മറ്റൊന്നല്ല. പാവപ്പെട്ടവരുമായി ഒത്തുചേർന്ന് നടക്കുക, യുവജനങ്ങളെ അനുധാവനം ചെയ്യുക, പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുക, ആധ്യാത്മിക സാധനയിലൂടെ മറ്റുള്ളവരെ ദൈവത്തിലേക്കു നയിക്കുക എന്നീ നാലു മുൻഗണനകൾ ഒരു ദർശനരൂപം എന്നതിൽനിന്ന് ജീവിതശൈലിയും കർമപദ്ധതിയുമാണ്. ആറു ഭൂഖണ്ഡങ്ങളിലായി 120 രാജ്യങ്ങളിൽ സേവനം ചെയ്യുന്ന ഈശോസഭക്കാർക്കും സഹകാരികൾക്കും ദിശാബോധം നൽകുന്ന ഈ മുൻഗണനകൾ സുപ്പീരിയർ ജനറൽ ഫാ. അർതുറോ സോസ മാർപാപ്പയ്ക്കു സമർപ്പിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ പറഞ്ഞു, ഇതുതന്നെയാണ് ആഗോളസഭയുടെയും മുൻഗണനകൾ.
ആത്മീയതയുടെ ഉള്ളടക്കവും സാധ്യതകളും ആഴമായ ഉൾക്കാഴ്ചയോടെ പങ്കുവച്ച ഇഗ്നേഷ്യസിന്റെ അടിസ്ഥാന താത്പര്യം യേശു മുന്നോട്ടുവച്ച സാഹോദര്യഭാവന കെടാതെ നിർത്തുകയായിരുന്നു. നാനാദിശകളിലൂടെ നീങ്ങിയ നമ്മുടെ ജീവിതത്തെ ആത്മീയവളർച്ചയ്ക്കും മനുഷ്യാന്തസിനും നീതിക്കുവേണ്ടിയുള്ള പ്രവർത്തനമായി അദ്ദേഹം വികസിപ്പിച്ചെടുത്തത് ഈ താത്പര്യത്തിൽ നിന്നാണ്. മനുഷ്യസ്നേഹത്തിന്റെ വിചാരങ്ങളെ ഉയർത്തിപ്പിടിച്ച ഇഗ്നേഷ്യസിനെ ആ മട്ടിൽ അടുത്തറിയാൻപോന്ന തുറവി നാം ആർജിക്കേണ്ടതുണ്ട്. നാം സ്വപ്നം കാണുന്ന പരിവർത്തനം വ്യക്തി-സമൂഹ-സ്ഥാപനതലങ്ങളിൽ സാധ്യമാകണമെങ്കിൽ ഇത്തരമൊരു തിരിച്ചറിവ് അനിവാര്യമാണ്. പരിവർത്തനമെന്നത് കേവലമായ ഒരു ക്രമമാറ്റം എന്നതിനപ്പുറം അന്തിമലക്ഷ്യത്തിലേക്കുള്ള മാർഗമാണ്; ഒരു നീണ്ട പ്രക്രിയ. നാം നമ്മോടുതന്നെ നടത്തുന്ന വിമർശനങ്ങളും തിരുത്തലുകളുമാണ് അവയെന്ന് കലങ്ങിമറിയുന്ന നമ്മുടേതുപോലൊരു കാലം ഫാ. സ്റ്റാൻ സ്വാമി, ഫ്രാൻസിസ് മാർപാപ്പയെപോലുള്ളവരിലൂടെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഫാ. ബിജു ജോർജ് എസ്ജെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Latest News
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top