Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരളത്തിന്റെ ‘സുവർണ’കാലം
Monday, June 20, 2022 1:38 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വർത്തമാനകാലത്തായാലും ഭൂതകാലത്തായാലും സുവർണകാലം എപ്പോഴും കൗതുകം നിറഞ്ഞ വിഷയമാണ്. ചരിത്രത്തിൽ ഈ വിഷയത്തെ എല്ലായ്പ്പോഴും വിശദമായി പരാമർശിക്കുകയോ, കുറഞ്ഞപക്ഷം സവിശേഷവും രസകരവും ആവേശം നിറഞ്ഞതുമായ കവറേജിനു വിധേയമാക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരമൊരു അവിസ്മരണീയമായ പരാമർശം നൽകുന്നതിനു വ്യത്യസ്ത ഘടകങ്ങളും കാരണമായിട്ടുണ്ടാകാം. ആ കാലഘട്ടത്തിലെ ഭരണാധികാരികൾ പ്രദേശത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കായി നൽകിയ സംഭാവനകളുടെ സ്തുതിപാടലുകളാണിത്.
സ്വര്‍ണക്കളികള്‍
കേരളത്തെ സംബന്ധിച്ചിടത്തോളം നമുക്കിന്നൊരു സുവർണ കാലഘട്ടമുണ്ടെന്നു തോന്നുന്നു. പ്രധാനമായും നിയമവിരുദ്ധവും വഞ്ചനാപരവും നിഗൂഢവുമായ വിവിധ സ്വർണ ഇടപാടുകളെക്കുറിച്ചുള്ള തലക്കെട്ടുകളാണ് ഇതിനു കാരണം. തീർച്ചയായും ഈ ‘ബഹുമതി’ക്കു കാരണം ആരോപണവിധേയരായ ഭരണാധികാരികൾ മാത്രമല്ല. പെട്ടെന്നു പണം തേടുന്ന പലരും ചെറുതോ വലുതോ ആയ രീതിയിൽ ഈ ഇടപാടുകളുടെ ഭാഗമാകാൻ തയാറാണ്. ഔദ്യോഗികമായ ഉന്നതസ്ഥാനങ്ങളിൽ സുരക്ഷിതമായി നിൽക്കുന്നവരും തിരശീലയ്ക്കു പിന്നിലിരുന്നു കളിക്കുന്ന സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുമുണ്ട്. അവർക്കൊപ്പം അപകടകരമായ മുൻനിരയിൽ എല്ലാ അനന്തരഫലങ്ങളും ഏറ്റെടുക്കാൻ തയാറായവരുമുണ്ട്.
പല പ്രധാന ചടങ്ങുകളിലും പരിപാടികളിലും സ്വർണം കൊണ്ടുള്ള കളികളുണ്ട്. വിശ്വസ്തരുടെ ചെവികളിലെ മന്ത്രണങ്ങളിലൂടെയാണതു പടരുന്നത്. അതു തീർച്ചയായും ഇന്ത്യയിലുടനീളമുള്ള കഥയാണ്. പങ്കാളികളും അവസരങ്ങളും വിശദാംശങ്ങളും മാറിവന്നേക്കാമെന്നു മാത്രം. സ്വർണം പലർക്കും താത്പര്യമുള്ള വിഷയവുമാണ്.
ഇന്ത്യയിലേക്കു സ്വർണം കടത്തുന്ന ധൈര്യശാലികളുടെ രസിപ്പിക്കുന്ന കഥകൾ പതിവായി തലക്കെട്ടുകളിൽ ഇടം പിടിക്കുന്നു. ചെറിയ പൊതികളോ വലിയ പൊതികളോ എന്ന വ്യത്യാസമൊന്നുമില്ല. ചിലതു ലോഹരൂപത്തിലും ചിലതു ദ്രവരൂപത്തിലുമാണ്. ചിലരാകട്ടെ അതു ശരീരത്തിനുള്ളിൽ മറച്ചുവയ്ക്കുക പോലും ചെയ്യുന്നു. ഷൂ മടന്പുകളിലോ മറ്റേതെങ്കിലും വിധത്തിൽ ആകൃതിമാറ്റിയോ കാരിയർമാർ മഞ്ഞലോഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നു. ആത്യന്തിക ലക്ഷ്യം പണം നേടുക എന്നതാണ്. സ്വർണക്കടത്തു കേസുകൾ വളരെ കൂടുതലാണ്. അവയിൽ പലതും രസകരമാണ്. സ്വർണം കൊണ്ടുപോകാൻ തയാറായി നിരവധിയാളുകളാണുള്ളത് . വിമാനത്താവളങ്ങളിൽ നിന്നോ മറ്റിടങ്ങളിൽനിന്നോ ഈ വിലപിടിപ്പുള്ള വസ്തു ഏറ്റുവാങ്ങാൻ ധാരാളം പേരുണ്ട്. ഈ കളിയിലുൾപ്പെട്ട നിരവധിപേരിൽ ചിലർക്കു നഷ്ടപ്പെടുന്നു. സ്ഥലപരിമിതി കാരണം വാർത്തകൾ ഒരു ഖണ്ഡികയിൽ ഒതുങ്ങുന്നു. എന്നാൽ തുടർച്ചയായി വാർത്തകളെ പിന്തുടരുന്നവർക്കു രസിപ്പിക്കുന്ന കഥകൾക്കു പഞ്ഞമുണ്ടാവില്ല.
ഇതിനുപുറമേയാണു സാധാരണക്കാർക്കു സ്വർണം വിൽക്കുന്നവർ. വിവാഹം, സമ്മാനങ്ങൾ തുടങ്ങിയ സാധാരണ ആവശ്യങ്ങൾക്കായാണീ വില്പന. ഇവരാണു ജനങ്ങൾക്കിടയിലേക്കു സ്വർണമെത്തിക്കുന്ന കാരിയർമാർ. സാമാന്യജനങ്ങൾക്കിടയിലേക്കു സുവർണകാലം വ്യാപിപ്പിക്കുന്നവർ.
കേരളത്തിനുമേൽ മഞ്ഞനിഴൽ
പരന്പരാഗത രീതികളും കുടുംബപിന്തുടർച്ചകളും മികച്ച സ്വർണപ്പണിക്കാരുടെ ശക്തമായ നിരയോടുകൂടിയ ലാഭകരമായ സ്വർണക്കച്ചവടവും കേരളത്തിനുമേലൊരു മഞ്ഞനിഴൽ പടർത്തിയിട്ടുണ്ടെന്നതു നിഷേധിക്കാനാവില്ല. തൊഴിൽതേടി പുറംരാജ്യങ്ങളിലേക്കു പോകുന്ന കേരളീയർ അവധിക്കു വീട്ടിലേക്കു വരുന്പോൾ സ്വന്തക്കാർക്കും ബന്ധുക്കൾക്കുമായി ചെറിയതോതിൽ സ്വർണാഭരണങ്ങൾ കൊണ്ടുവരുന്നതു പതിവാണ്. സംസ്ഥാനത്തെ സ്വർണ വിപണിയിലേക്കു സ്വർണത്തിന്റെ ഒഴുക്കുണ്ട്. കാലക്രമേണ ഇതൊരു മഞ്ഞനിഴലായി കേരളത്തിനുമേൽ വീഴുകയായിരുന്നു.
വിദേശദൗത്യത്തിനിടെ ചില ജീവനക്കാർവഴി നയതന്ത്ര ചാനലുകളിലൂടെ സംസ്ഥാനത്തേക്കുള്ള സ്വർണത്തിന്റെ ഒഴുക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിൽ വിലപിടിപ്പുള്ള സ്വർണക്കട്ടികൾ ഈ വഴി പതിവായി എത്തുന്നതായി കണ്ടെത്തി. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും നേതാക്കളും മറ്റുള്ളവരും ഉൾപ്പെട്ട സംഘം സംസ്ഥാനത്തിന്റെ സ്വർണത്തിളക്കത്തിനു മാറ്റു കൂട്ടുന്നതായും അന്വഷണത്തിൽ വെളിവായി. ഈ നിയമവിരുദ്ധവ്യാപാരത്തിൽ ഉൾപ്പെട്ടവരെ പൂട്ടാൻ ഇനിയുമേറെ അന്വേഷണം വേണ്ടിവരും. എങ്കിലും ആകാശത്തു വിതറിയ മഞ്ഞനിറം കൂടുതൽ തെളിഞ്ഞെന്നതു സത്യം.
ബിരിയാണിക്കപ്പുറം മറ്റെന്തോ?
ആരോപണവിധേയയായ, അല്ലെങ്കിൽ ഈ കച്ചവടവുമായി ബന്ധപ്പെട്ട സ്ത്രീകളിലൊരാൾ ഒരു മുൻനിര നേതാവിന്റെയും കുടുംബത്തിന്റെയും, രണ്ടു മുതിർന്ന ഉദ്യോഗസ്ഥരുടെയും ഇടപെടലിനെക്കുറിച്ചും പ്രത്യേക നയതന്ത്ര വാഹനങ്ങളിൽ പ്രമുഖ നേതാവിന്റെ വീട്ടിലേക്കു വിതരണത്തിനായി എത്തിച്ച ബിരിയാണിയുടെ കാര്യവും വെളിപ്പെടുത്തിയപ്പോൾ സുവർണകാലത്തിനു കൂടുതൽ വ്യക്തത കൈവന്നു. പതിവിലും ഭാരമുള്ള ബിരിയാണിപ്പൊതികളിലൂടെ രുചികരമായ ബിരിയാണിക്കപ്പുറം മറ്റെന്തോ ആണ് ആ മുൻനിര നേതാവിന്റെ വീട്ടിൽ എത്തിയിരുന്നത് എന്നാണ് ആ സ്ത്രീ സംശയിക്കുന്നതും ആരോപിക്കുന്നതും. നേതാവും കുടുംബവും ഒരു ഗൾഫ് രാജ്യത്ത് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ആ സ്ത്രീ ആരോപിച്ചു. മുഴുവൻ ആരോപണങ്ങളും ഉന്നതനേതാവ് തള്ളിക്കളഞ്ഞെങ്കിലും നേതാവു സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടു വിഷയം മുഴുവൻ പ്രതിപക്ഷം ഏറ്റെടുത്തു. വേറെ നേതാക്കൾക്കെതിരേ ഉയർന്ന മറ്റുചില ആരോപണങ്ങൾ കൂടിയായപ്പോൾ പുതിയ ‘സുവർണകാല’ത്തിന്റെ വരവായെങ്കിലും ശക്തമായ തെളിവുകൾ ഇതുവരെ ഹാജരാക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഈ വിഷയം മുഴുവൻ അന്വേഷിക്കുകയും ജുഡീഷറി നിലപാടെടുക്കുകയും ചെയ്യുംവരെ ഇക്കാര്യത്തിൽ വ്യക്തമായി ഒന്നും ആരോപിക്കാനോ കുറ്റപ്പെടുത്താനോ കഴിയില്ല. എന്നാൽ സംസ്ഥാനം ഭരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആളുകൾ സത്യസന്ധരായിരിക്കണം എന്നതിൽ തർക്കമില്ല. സംസ്ഥാനത്തിന്റെ പൊതുതാത്പര്യവും ജനങ്ങളുടെ ക്ഷേമവും കണക്കിലെടുത്തുള്ള തീരുമാനങ്ങളാണ് അവരിൽ നിന്നു പ്രതീക്ഷിക്കുന്നത്. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണയ്ക്കായും ജനങ്ങൾ അവരെ ഉറ്റുനോക്കുന്നുണ്ട്.
സുവർണകാലം വരുമോ!
മികച്ച ജീവിതനിലവാരവും ആരോഗ്യസംവിധാനങ്ങളും ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യവും മാന്യമായ വരുമാനം ലഭിക്കുന്ന തൊഴിലവസരങ്ങളും ജനങ്ങൾക്കു ലഭിച്ചാൽ കേരളത്തിലേക്കു സുവർണകാലം വരുമെന്നതാണു യാഥാർഥ്യം. അപ്പോൾ മാത്രമേ കേരളത്തിനു വെട്ടിത്തിളങ്ങുന്ന സുവർണകാലം ഉണ്ടാകൂ. ഇത് അസാധ്യമല്ല. കേരളീയർക്കു പുറത്തുപോയി മറ്റു രാജ്യങ്ങളുടെയും അവിടെയുള്ള തത്തുല്യമായ സമൂഹത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കാമെങ്കിൽ എന്തുകൊണ്ട് ഇവിടെയും സമാനമായ അന്തരീക്ഷവും സൗകര്യങ്ങളും ഒരുക്കി സംസ്ഥാനത്തെ ഉന്നതിയിലേക്കു നയിച്ചുകൂടാ? അത്തരമൊരു വികസനത്തിനു ഭരണാധികാരികൾ നയരൂപീകരണം നടത്തിയാൽ സുവർണകാലമോ, ഏറ്റവും ചുരുങ്ങിയത് ഒരു രജതകാലമോ എങ്കിലും സാധ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top