വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ 24ന് ബര്‍ലിനില്‍
ബെര്‍ലിന്‍: മലങ്കര ഓ4ത്തഡോക്സ് സുറിയാനി സഭയുടെ ജര്‍മനി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനുകളുടെ ആഭിമുഖ്യത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബര്‍ലിനിലെ സെന്റ് തോമസ് ദേവാലയത്തില്‍ ആഘോഷിക്കും.
റവ.ഫാ. രോഹിത്ത് സ്കറിയ ജോര്‍ജ്ജി മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഏപ്രില്‍ 24-നു ശനിയാഴ്ച ജര്‍മന്‍ സമയം വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്കാരവും 5:45-നു വി. കുര്‍ബാനയും, തുടര്‍ന്ന് വി. ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും പെരുന്നനാള് ആശീര്‍വാദവും ഉണ്ടായിരിക്കും. ആദ്യമായാണ് ബെര്‍ലിനില്‍ കേന്ദ്രീകരിച്ച് മലങ്കര ഓ4ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ ആരാധന നടക്കുന്നത്. ജര്‍മ്മനിയുടെ വിവിധ സ്ഥലങ്ങളിലുള്ള വിശ്വാസികള്‍ക്കായി ഗൂഗിള്‍മീറ്റ് വഴി ഓണ്‍ലൈന്‍ സ്വകര്യം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +4917661997521.
ജോണ്സണ് ആൻഡ് ജോണ്‍സണ്‍സ് വാക്സിന് ഇഎംഎയുടെ പച്ചക്കൊടി
ബ്രസൽസ്: ജോണ്സണ് ആൻഡ് ജോണ്‍സണ്‍സ് വാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച സംശയങ്ങളിൽ വ്യക്തത വരുത്തി യൂറോപ്യൻ മെഡിസിൻസ് ഏജൻസി. അത്യപൂർവമായ പാർശ്വഫലം മാത്രമാണ് വാക്സിൻ എടുത്ത ചിലരിൽ കണ്ടുവരുന്ന രക്തം കട്ടപിടിക്കൽ എന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
വാക്സിനും രക്തം കട്ടപിടിക്കലും തമ്മിൽ ബന്ധമുണ്ട്. എന്നാൽ, ഇത് വളരെ അപൂർവമായൊരു സാധ്യത മാത്രമാണെന്നും ഇഎംഎ വിലയിരുത്തുന്നു. വാക്സിൻ കൊണ്ടുള്ള ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും ഏജൻസി വിലയിരുത്തുന്നു.
അസ്ട്രസെനക്ക വാക്സിനെക്കുറിച്ചും സമാന റിപ്പോർട്ട് തന്നെയാണ് ഇഎംഎ നൽകിയിരുന്നത്. ജോണ്സണ് & ജോണ്സണ് കന്പനിയുടെ കൊറോണ പ്രതിരോധ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പച്ചക്കൊടി കാട്ടിയത് രോഗപ്രതിരോധ മേഖലയ്ക്ക് ആക്കം കൂട്ടിയിരിയ്ക്കയാണ്. മറ്റു വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരിക്കൽ മാത്രം നൽകിയാൽ മതിയെന്ന പ്രത്യേകതയാണ് കന്പനി ചൂണ്ടിക്കാട്ടുന്നത്. പാൻഡെമിക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ജോണ്സണ് ആന്റ് ജോണ്‍സനിൽ നിന്നുള്ള കൊറോണ വാക്സിൻ എന്ന് കന്പനി അറിയിച്ചു. കാരണമായി കന്പനി പറയുന്നത് ഇത് ഒരുപ്രാവശ്യത്തെ വാക്സിനേഷൻ മതി എന്നാണ്.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ജോണ്സൻ & ജോണ്സണ് വാക്സിൻ വിലയിരുത്തിയതായി സ്ഥിരീകരിച്ചു. വാക്സിനിലെ ഗുണങ്ങൾ അപകടസാധ്യതകളെക്കാൾ ഉയർന്നതാണെന്ന് ബോധ്യപ്പെട്ടിട്ടതായി ഇഎംഎ അറിയിച്ചു.
അതിനാൽ യുഎസ് നിർമാതാക്കളായ ജോണ്സണ് ആന്റ് ജോണ്‍സന്റെ കൊറോണ വാക്സിൻ യൂറോപ്യൻ യൂണിയനിൽ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാം. എന്നിരുന്നാലും, സജീവമായ ഘടകം വളരെ അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാൻ കാരണമായേക്കുമെന്ന മുന്നറിയിപ്പും ഇഎംഎ നൽകുന്നുണ്ട്.
യുഎസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ജെ & ജെ യൂറോപ്പിൽ വാക്സിൻ പുറത്തിറക്കുന്നത് വൈകിപ്പിക്കാൻ കാരണമായത് വാക്സിൻ കുത്തിവച്ചതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ 18നും 48 നും ഇടയിൽ പ്രായമുള്ള ആറ് സ്ത്രീകൾ രക്തം കട്ടപിടിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ്, എന്നാൽ അമേരിക്കയിൽ 6.8 ദശലക്ഷം വാക്സിനേഷനുകളിൽ ആറ് കേസുകൾ മാത്രമാണ് സംഭവിച്ചത്. ത്വരിതപ്പെടുത്തിയ പരിശോധനന്ധ ഉപയോഗിച്ച് ഇഎംഎ പിന്നീട് കൂടുതൽ വിശദമായി വാക്സിൻ പരിശോധിച്ചതായി സ്ഥിരീകരിച്ചു.
ജർമനിയിൽ ഫൈസർ ബയോണ്‍ടെക്, അസ്ട്രാ സെനേക്ക, െമോഡേണ, ജോണ്സണ് & ജോണ്സണ് എന്നീ നാലുതരം വാക്സിനുകളാണ് ഉപയോഗിയ്ക്കുന്നത്. ജർമനിയിലെ കൊറോണയ്ക്കെതിരായ എല്ലാ വാക്സിനുകൾക്കും ഇതുവരെ സോപാധികമായ അംഗീകാരം മാത്രമേ നൽകിയിട്ടുള്ളൂ, അതായത് ഒരു വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ, അവയുടെ ഫലങ്ങളും പാർശ്വഫലങ്ങളും എങ്ങനെയെങ്കിലും നിരീക്ഷിക്കുകയും പഠനങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നിലവിൽ 24,884 പുതിയ അണുബാധകളും 331 മരണങ്ങളും ആർകെഐ റിപ്പോർട്ട് ചെയ്തു. 31,77,576 81,017 ഇൻസിഡെൻസ് റേറ്റ് 162.4 ആണ്: എന്നാൽ ഇൻസിഡെൻസ് റേറ്റ് 165 മുകളിൽ ആയാൽ സ്കൂളുകൾ അടയ്ക്കാനും തീരുമാനമുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അർമീൻ ലാഷെറ്റ് ജർമനിയുടെ ചാൻസലർ സ്ഥാനാർഥി
ബെർലൻ: ആഴ്ചകൾ നീണ്ട വാദപ്രതിവാദങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ജർമനിയുടെ ചാൻസലർ സ്ഥാനാർഥി നിർണയത്തിൽ മെർക്കൽ പാർട്ടിയുടെ പിന്തുണ നിലവിലെ പാർട്ടി അധ്യക്ഷനായ അർമിൻ ലാഷെറ്റ് നേടി. സിഡിയു നേതാവും നോർത്ത് റൈൻ വെസ്റ്റ്ഫാളിയയുടെ മുഖ്യമന്ത്രിയുമാണ് അർമിൻ ലാഷെറ്റ് മെർക്കലിന്റെ വിശ്വസ്തനാണ്. സ്ഥാനാർഥിയാരെന്നുള്ള ചോദ്യമുയർന്നപ്പോൾ മെർക്കലിന്റെ ക്രിസ്ററ്യൻ ഡമോക്രാറ്റിക് യൂണിയന്റെ(സിഡിയു) സഹോദരപാർട്ടിയായ ബവേറിയ സംസ്ഥാനത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ക്രിസ്ററ്യൻ സോഷ്യൽ യൂണിയൻ(സിഎസ്യു) അദ്ധ്യക്ഷനും ബയേണ്‍ മുഖ്യമന്ത്രിയുമായ മാർക്കൂസ് സോഡർ രംഗത്തു വന്നതാണ് കഴിഞ്ഞ 40 വർഷത്തോളം ജർമനിയുടെ കൂട്ടുകക്ഷി ഭരണത്തിൽ എന്നും ഉറച്ച പിന്തുണയുമായി നിന്ന സിഡിയുവിനെ ചൊടിപ്പിച്ചത്.
ഇരുവരും തമ്മിലുള്ള പോരാട്ടം എന്നും പ്രബലമായ സിഡിയു/സിഎസ്യു സഖ്യത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് ഭീഷണിയും ഉയർന്നിരുന്നു. ഇരുനേതാക്കളും ഒരു സമവായത്തിലെത്താനാനുള്ള ചർച്ച നടത്തിയെങ്കിലും അതും അലസിപ്പിരിഞ്ഞു. തുടർന്ന് സിഡിയു പാർട്ടിയിലെ ഒരു പറ്റം നേതാക്കൾ ലാഷെറ്റിനെതിരെ തിരിഞ്ഞതും സോഡറിന് ശക്തി പകർന്നു. പക്ഷെ സിഡിയുവിന്റെ ഏറ്റവും മുതിർന്ന നേതാവും നിലവിലെ പാർലമെന്റ് സ്പീക്കറും മെർക്കലിന്റെ വിശ്വസ്തനുമായ വോൾഫ്ഗാങ് ഷൊയ്ബളെ പ്രശ്നത്തിൽ ഇടപെട്ടതോടെ സിഡിയു പാർട്ടിയിലെ ബഹുഭൂരിപക്ഷം ലാഷെറ്റിനെ പിന്താങ്ങിയത് സോഡറുടെ പിൻവാങ്ങലിന് കാരണമായി.
എങ്ങനെയും പ്രശ്നം പരിഹരിയ്ക്കാൻ ചൊവ്വാഴ്ച നടത്തിയ ശ്രമം ഒടുവിൽ വിജയിച്ചു. സിഡിയു പാർട്ടിയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളിൽ 77.5 ശതമാനം പേർ ക്രിസ്ത്യൻ ഡെമോക്രാറ്റിന്റെ (സിഡിയു) നേതാവിനെ പിന്തുണച്ചത് സോഡറന് തിരിച്ചടിയായി. സിഡിയുവിന്റെ ബവേറിയൻ സഹോദര പാർട്ടിയായ സിഎസ്യുവിന് നേതൃത്വം നൽകുന്ന അദ്ദേഹത്തിന്റെ എതിരാളി മാർക്കൂസ് സോഡറിനെ ബോർഡിന്റെ 22.5 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. രണ്ട് പാർട്ടികളുടെയും യുവജന വിഭാഗമായ യംഗ് യൂണിയൻ യോഗത്തിന് മുന്നോടിയായി നടത്തിയ വേട്ടെടുപ്പിൽ സിഡിയു സ്റേററ്റ് പ്രീമിയർമാർ ബവേറിയൻ നേതാവിനെയും അനുകൂലിക്കുന്നുവെന്ന് പറഞ്ഞുവെങ്കിലും മുഖ്യവോട്ടെടുപ്പിൽ ലാഷെറ്റ് ഭൂരിപക്ഷം നേടി പിടിമുറുക്കുകയായിരുന്നു.

ലാഷെറ്റിന്റെ വിജയം താൻ അംഗീകരിച്ചുവെന്നും വോട്ടെടുപ്പിൽ ഒരു ഐക്യപാർട്ടിക്ക് മാത്രമേ വിജയിക്കാനാകൂ എന്നും സോഡർ വ്യക്തമാക്കിയതോടെ ചിത്രം വ്യക്തമായി.
2005 മുതൽ ചാൻസലറായ മെർക്കലിന്റെ പിൻഗാമിയായി സെപ്റ്റംബർ 26 ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ അർമീൻ ലാഷെറ്റ് ജർമനിയുടെ ചാൻസലറായി മൽസരിയ്ക്കും. 60 കാരനായ ലാസെറ്റ് ജനുവരിയിൽ സിഡിയു പാർട്ടിയദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സാധാരണഗതിയിൽ പാർട്ടിയദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന ആളാണ് ചാൻസലർ സ്ഥാനാർഥിയായി പൊതുതെരഞ്ഞെടുപ്പിൽ മൽസരിയ്ക്കുന്നത്. ജർമനിയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ നോർത്ത് റൈൻ വെസ്ററ്ഫാലിയയുടെ മുഖ്യമന്ത്രിയാണ് (2017 ജൂണ്‍ മുതൽ) അദ്ദേഹം. രാഷ്ട്രീയ പാരന്പര്യവും, ജേർണലിസ്ററും വക്കീൽ ബിരുദവും ഒക്കെ കൈമുതലായുള്ള തികഞ്ഞ ഈശ്വരവിശ്വാസിയായ ലാഷെറ്റിന് ജർമൻ കത്തോലിക്കാ സഭയുടെ ശക്തമായ പിന്തുണയുമുണ്ട്. ഭാര്യയും മൂന്നുകുട്ടികളുമുണ് ലാഷെറ്റിന്.
ഇരു നേതാക്കളും വാഗ്വാദങ്ങൾ ഉയർത്തിയപ്പോഴും സാധ്യതയുള്ള സ്ഥാനാർഥിക്ക് മുൻഗണന മെർക്കൽ പരസ്യമായി പ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമായി. സിഎസ്യുവിൽ നിന്നുള്ള ഒരു സ്ഥാനാർഥിയും ഇതിന് മുന്‍പ് ഒരു ഫെഡറൽ ചാൻസലർ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടില്ല എന്നതും മറ്റൊരു ചരിത്രമാണ്. സിഎസ്യു നേതാക്കൾ മുന്‍പ് 1980 ലും 2002 ലും രണ്ട് ശ്രമങ്ങൾ നടത്തിയതും പരാജയപ്പെട്ടിരുന്നു.
40 കാരിയായ എംഎസ് ബെയർബോക്ക് മൽസരത്തിലെ ഏക വനിതയായിരിക്കും. കാലാവസ്ഥാ നയത്തിന്റെ വക്താവായി മുന്‍പ് സേവനമനുഷ്ഠിച്ച അവർ മൂന്ന് വർഷം മുന്‍പ് ഗ്രീൻപാർട്ടിയുടെ സംയുക്ത നേതാവായി.കഠിനമായ കാലാവസ്ഥാ ലക്ഷ്യങ്ങൾ, ഉയർന്ന വരുമാനക്കാർക്ക് നികുതി വർദ്ധനവ്, റഷ്യയുമായുള്ള കടുത്ത ബന്ധം എന്നിവ ഉൾപ്പെടെയുള്ള പ്രകടന പത്രികയുമായി ബെയർബോക്ക് ഉയർത്തുന്ന ആശയങ്ങൾ വോട്ടെടുപ്പിൽ ആളുകളെ സ്വാധീനിക്കുമോ എന്ന് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവരും.സോഷ്യൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർഥിയായി നിലവിലെ മെർക്കലിന്റെ കൂട്ടുകക്ഷി മുന്നണിയിലെ ധനമന്ത്രിയും ഉപചാൻസലറുമായ ഒലാഫ് ഷോൾസിനെ(62)പാർട്ടി തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ സ്വിറ്റ്സർലൻഡിൽ നിര്യാതയായ സിൽവിയ തോമസ് അത്താണിക്കലിന്റെ സംസ്കാരം വെള്ളിയാഴ്ച
സൂറിക്ക്: സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നിര്യാതയായ സിൽവിയ തോമസ് അത്താണിക്കലിന്റെ(68) സംസ്കാരം വെള്ളിയാഴ്ച എറണാകുളം മുളന്തുരുത്തിയിൽ നടക്കും.
ഭർത്താവ്:പരേതനായ എ.വി തോമസ്. മക്കൾ: സുരജ് തോമസ്, സിമി തോമസ്. മരുമക്കൾ: ആശാ സൂരജ്, അനിൽ മാത്യു. പരേത കണ്ണൂർ പരിയാരം ഇടച്ചേരിയിൽ പരേതനായ വിൻസെൻറിൻറെയും കർമ്മലയുടെയും മകളാണ്. അന്ന ആൻറണി സഹോദരിയാണ്.
കഴിഞ്ഞ മാർച്ച് മൂന്നിന് പെൻഷൻ സംബന്ധമായ രേഖകൾ ശരിയാക്കുന്നതിന് സൂറിച്ചിലെത്തിയ സിൽവിയ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മാർച്ച് 31ന് ഹൃദയാഘാതം മൂലം മരണമടയുകയുമായിരുന്നു.
25 വർഷക്കാലം വിയന്നയിലെ റോസൻ ഹ്യൂഗൽ ആശുപത്രിയിലും 10 വർഷക്കാലം ബേണിലെ ടിലിയ ആതുര ശുശ്രൂഷാ കേന്ദ്രത്തിലും നഴ്സായി സേവനമനുഷ്ടിച്ചിരുന്നു. സിൽവിയ മികച്ച ആരോഗ്യ ശുശ്രൂഷാ പ്രവർത്തകയായിരുന്നുവെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.
വെള്ളിയാഴ്ച അതിരാവിലെ നെടുന്പാശേരിയിലെത്തിക്കുന്ന മൃതദേഹം മുളന്തുരുത്തി മൈത്രീ നഗറിലെ ഭവനത്തിലെത്തിക്കുകയും 9 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് 11.30ന് മുളന്തുരുത്തി മാർത്തൊമ്മൻ കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
വിശദവിവരങ്ങൾക്ക്:സൂരജ് തോമസ്: 0091 9895170991,ജൂലി ജോർജ്: 0041 788311325
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ടീൻസ് ഗ്ലോബൽ കോണ്‍ഫറൻസ് ശനിയാഴ്ച
ലണ്ടൻ: നന്മ തിന്മകളുടെ തിരിച്ചറിവിന്റെ കാലഘട്ടത്തിൽ, ടീനേജ് പ്രായക്കാരായ കുട്ടികളെ ക്രിസ്തുമാർഗത്തിന്റെ ചൈതന്യത്തിൽ വളരാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏകദിന ഗ്ലോബൽ ഓണ്‍ലൈൻ കോണ്‍ഫറൻസ് 24 ന് ശനിയാഴ്ച്ച നടക്കും. പ്രശസ്ത ധ്യാനഗുരുവും വചന ശുശ്രൂഷകനുമായ
റവ. ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രി യുകെ ടീമാണ് പൂർണമായും ഇംഗ്ലീഷിൽ നടക്കുന്ന ഈ ശുശ്രൂഷകൾ നയിക്കുന്നത്.
കുട്ടികളിലെ ആത്മീയ മാനസിക വളർച്ചയെ മുൻനിർത്തി നിരവധിയായ ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രി കുട്ടികളിലെ ശാരീരിക മാനസിക വ്യതിയാനങ്ങളുടെ തുടക്കമായ ടീനേജ് പ്രായത്തിൽ ഓരോരുത്തരിലും യേശുക്രിസ്തുവിലുള്ള കൂടുതൽ ആത്മീയ ഉണർവും ന·യും ലക്ഷ്യമാക്കുന്ന, തീർത്തും അവരുടെ അഭിരുചിക്കിണങ്ങുന്നതുമായ വ്യത്യസ്തങ്ങളായ നിരവധി പ്രോഗ്രാമുകൾ ഉൾക്കൊള്ളുന്ന ഈ ഏകദിന ധ്യാനത്തിലേക്ക് യേശുനാമത്തിൽ ഓരോ ടീനേജ് പ്രായക്കാരെയും ക്ഷണിക്കുകയാണ്. www.afcmglobal.org/book എന്ന ലിങ്കിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 13 മുതൽ 17 വരെയുള്ള ടീനേജ് പ്രായക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം.
യുകെ സമയം വൈകിട്ട് 6 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷകൾ നടക്കുക. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
കോണ്‍ഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾക്ക് ;
തോമസ് .00447877 508926.
ജോയൽ. 0018327056495
സോണിയ. 00353879041272
ഷിജോ . 00971566168848
കോവിഡ് വ്യാപനം: ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ; യാത്രക്കാർക്ക് വിലക്ക്, ക്വാറന്റൈൻ ഹോട്ടലിൽ
ലണ്ടൻ: ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്റെ അതിപകർച്ചയുടെ പശ്ചാത്തലത്തിൽ ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്ററിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഇൻഡ്യാക്കാർക്ക് യാത്രാ വിലക്കും ഏർപ്പെടുത്തി. ഏപ്രിൽ 23 വെള്ളിയാഴ്ച വെളുപ്പിന് 4 മുതൽ ഈ നിയമം പ്രാബല്യത്തിലാവും. അതോടെ ഇന്ത്യക്കാർക്ക് ബ്രിട്ടനിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കും.പുതിയ സ്റ്റുഡന്റ് വിസകൾ കിട്ടിയവർക്കും, വർക്ക് പെർമിറ്റ് വിസകൾ അടിച്ചവർക്കും ടൂറിസ്റ്റ് വിസകൾ നേടിയവർക്കും ഈ വിലക്ക് പ്രധാനമായും വിലങ്ങുതടിയാവും. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ സന്ദർശനം നടത്തിയിട്ടുള്ളവർക്കും വിലക്ക് ബാധകമാകും എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ അടുത്തയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയിലേക്കു നടത്താനിരുന്ന ഒൗദ്യോഗിക സന്ദർശനം റദ്ദാക്കിക്കിയിട്ടുണ്ട്. ബ്രിട്ടന്റെ ഈ നടപടി ഇന്ത്യയുടെ ഏറെ ബുദ്ധിമുട്ടുള്ളതും എന്നാൽ സുപ്രധാനവുമായ തീരുമാനമാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. വെള്ളിയാഴ്ച പ്രാബല്യത്തിൽ വരുന്ന റെഡ് ലിസ്റ്റ് നടപടികൾ 33 രാജ്യങ്ങൾ എന്നത് 40 അധികം രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് യുകെ, ഐറിഷ് നിവാസികൾക്ക് ബാധകമാക്കിയത്. സർക്കാർ അനുവദിച്ച ഹോട്ടലിൽ 10 ദിവസത്തേക്ക് ക്വാറന്ൈറൻ തെറ്റിച്ചാൽ 10,000 പൗണ്ട് വരെ പിഴയും പത്തുവർഷം വരെ ജയിൽശിക്ഷയും ഉണ്ടാവുമെന്ന നിബന്ധനയുണ്ട്.
പുതിയ കോവിഡ് വകഭേദം ഭയന്ന് ബ്രിട്ടനിലേയ്ക്കുള്ള കൂടുതൽ യാത്രകൾ നിരോധിച്ചിരിക്കുന്ന രാജ്യങ്ങളുടെ "ചുവന്ന പട്ടികയിൽ' ആണ് ഇപ്പോൾ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. എന്നാൽ ബ്രിട്ടീഷ് അല്ലെങ്കിൽ ഐറിഷ് പാസ്പോർട്ട് ഉടമകളെയോ യുകെയിലെ താമസ അവകാശമുള്ള ആളുകളെയോ രാജ്യത്തേക്ക് വരാൻ അനുവദിക്കും, പക്ഷേ സർക്കാർ അംഗീകാരമുള്ള ഒരു ഹോട്ടലിൽ 10 ദിവസത്തേക്ക് ക്വാറന്റൈൻ പാലിക്കണം. അതും സ്വന്തം ചെലവിൽ ആയിരിയ്ക്കണം എന്നും നിർബന്ധമുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ കൊണ്ടുവന്ന ക്വാറന്റൈൻ നിയമത്തിന്റെ പരിധിയിലുള്ള 1750 പൗണ്ട് മുടക്കി വേണം യാത്രക്കാർ ഹോട്ടൽ ക്വാറന്റൈനിൽ കഴിയാൻ. പിസിആർ ടെസ്റ്റിനുള്ള ചെലവ് ഉൾപ്പടെയുള്ള ഒരു യാത്രക്കാരന്റെ മൊത്തം ചെലവിനുള്ള തുകയാണിത്.
എന്നാൽ ഫാമിലിയോടൊത്തുള്ള യാത്രയാണങ്കിൽ 12 വയസിനു മുകളിലുള്ള ഓരോ യാത്രക്കാരനും 650 പൗണ്ടുവീതം അധികമായി നൽകേണ്ടിവരും. അഞ്ചു വയസിനും 12 വയസിനും മധ്യേയുള്ള കുട്ടികൾക്ക് 325 പൗണ്ടും അധികമായി നൽകണം. അഞ്ചുവയസിൽ താഴെയുള്ളവർക്ക് ഹോട്ടൽ ക്വാറന്ൈറൻ സൗജന്യമാണ്. അതേസമയം പത്തുദിവസത്തിൽ കൂടുതൽ ഹോട്ടലിൽ താമസിക്കേണ്ട സ്ഥിതി വിശേഷം ഉണ്ടായാൽ പിന്നീടുവരുന്ന ഓരോദിവസവും 152 പൗണ്ടുവീതം അധികം തുകയും കൂടെയുള്ളവർക്ക് മുതിർന്നവർക്ക് 41 പൗണ്ടും കുട്ടികൾക്ക് 12 പൗണ്ടും അധികമായി നൽകേണ്ടി വരും.
കോവിഡ് ജനിതമാറ്റം വന്ന വൈറസ് 103 യുകെ കേസുകളുണ്ടെന്ന് മാറ്റ് ഹാൻകോക്ക് അറിയിച്ചു.പുതിയ വേരിയന്റിലെ ഭൂരിഭാഗം കേസുകളും ഒദ്യോഗികമായി ബി.1.617എന്നറിയപ്പെടുന്ന അന്താരാഷ്ട്ര യാത്രകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ബ്രിട്ടണിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുന്‍പ് പിസിആർ ടെസ്റ്റ്് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. യാത്ര പുറപ്പെടുന്നതിനു മുന്‍പുതന്നെ ഹോട്ടൽ ക്വാറന്ൈറനുള്ള ബുക്കിംഗ് നടത്തി ഇതിന്റെ റഫറൻസ് നന്പർ പാസഞ്ചർ എൻട്രി ഫോമിൽ രേഖപ്പെടുത്തണം. ഏീ്.ൗസ എന്ന സർക്കാരിന്റെ ഒൗദ്യോഗിക വെബ് സൈറ്റിലൂടെയാണ് ബുക്കിംഗ് ക്രമീകരിക്കേണ്ടത്. പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും ഈ വെബ്സൈറ്റിലൂടെയാണ്.
പുതിയ വകഭേദത്തിന് കൂടുതൽ ട്രാൻസ്മിസിബിലിറ്റി അല്ലെങ്കിൽ ചികിത്സകൾക്കും വാക്സിനുകൾക്കും പ്രതിരോധം പോലുള്ള സ്വഭാവസവിശേഷതകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ടെസ്ററ് സാന്പിളുകൾ വിശകലനം ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇത് കൂടുതൽ പകർച്ചവ്യാധിയും മാരകവുമാണോ, വാക്സിനുകൾ ഒഴിവാക്കുമോ എന്ന് പറയാൻ ഇനിയും സാധിച്ചിട്ടില്ല എങ്കിലും വളരെ വേഗം തന്നെ കൂടാതെ ദക്ഷിണാഫ്രിക്ക, കെന്റ്, ബ്രസീൽ എന്നീ വകഭേദങ്ങൾ ഉൾപ്പെടുന്ന വേരിയൻറ് ഓഫ് കണ്സൻഷൻ പട്ടികയിൽ ചേർക്കുമെന്നും മാറ്റ് ഹാൻകോക്ക് പറഞ്ഞു. വിലയിരുത്തലുകൾ തുടരുകയാണ്, ഇതിനിടയിൽ രാജ്യത്ത് കൂടുതൽ കേസുകൾ വരുന്നതും വ്യാപിക്കുന്നതും തടയാൻ സർക്കാർ ശ്രമിക്കുകയാണ്. പുതിയ യാത്രാ നിയമം ഇംഗ്ളണ്ടിനും സ്കോട്ട്ലൻഡിനും ബാധകമാണ്. നിലവിൽ വെയിൽസിലേക്കോ വടക്കൻ അയർലണ്ടിലേക്കോ നേരിട്ട് അന്താരാഷ്ട്ര വിമാനങ്ങളൊന്നുമില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു
മാഞ്ചസ്റ്റര്‍: കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന കാര്യക്ഷമതകൊണ്ടും കര്‍മശേഷികൊണ്ടും യുകെയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (ജിഎംഎംഎച്ച്സി) വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 17-നു ശനിയാഴ്ച വിര്‍ച്വലായി നടത്തപ്പെട്ടു.
പ്രസിഡന്റ് സിന്ധു ഉണ്ണിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി രാധേഷ് നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ മുത്തുസ്വാമി അയ്യര്‍ ഈവര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മഹേഷ് മുരളിയെ വരാധികാരിയായി ജനറല്‍ബോഡി തീരുമാനിക്കുകയും അടുത്ത രണ്ടു വര്‍ഷത്തെ ഭരണാധികാരികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
പ്രസിഡന്റായി രജനി രഞ്ജിത്തിനേയും, സെക്രട്ടറിയായി അരുണ്‍ ചന്ദ് ഗോപാലകൃഷ്ണനേയും, ട്രഷററായി മുത്തുസ്വാമി അയ്യരേയും, വൈസ് പ്രസിഡന്റായി സിന്ധു ഉണ്ണിയേയും, ജോയിന്റ് സെക്രട്ടറിയായി അമ്പിളി ദിനേശനേയും, ജോയിന്റ് ട്രഷററായി ജനേഷ് നായരേയും പൊതുയോഗം തെരഞ്ഞെടുത്തു.
15 അംഗ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സായി സോബി ബാബു, ധനേഷ് ശ്രീധര്‍, ഹരികുമാര്‍ പി.കെ, ശ്രീകാന്ത് പോറ്റി, ഹരീഷ് നായര്‍, രജനി ജീമോന്‍, ജയ സുധീര്‍, ശില്പ രാഹുല്‍, ലീജ അരുണ്‍ എന്നിവരേയും തെരഞ്ഞെടുത്തു. യൂത്ത് കോര്‍ഡിനേറ്ററര്‍മാരായി അഖില മുത്തുസ്വാമിയേയും, പൂര്‍ണ്ണിമ ജീമോനേയും, പിആര്‍ഒ ആയി രാധേഷ് നായരേയും പൊതുയോഗം ചുമതലപ്പെടുത്തി.
കോവിഡ് മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിലും സമാജത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹകരിച്ച എല്ലാവര്ക്കും സെക്രട്ടറി രാധേഷ് നായര്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍
കോവിഡ് ബാധിച്ച് മരണമടഞ്ഞവർക്ക് ജർമനി ആദരമർപ്പിച്ചു
ബെർലിൻ: കൊറോണ വൈറസ് ബാധിച്ച് മരിച്ചവർക്ക് ജർമനി ആദരാജ്ഞലിയർപ്പിച്ചു. ഞായറാഴ്ച ബെർലിനിലെ കൊണ്‍സേർട്ട് ഹൗസിൽ നടന്ന പ്രത്യേക ചടങ്ങിൽ ദേശീയ അനുസ്മരണ ദിനമായി ആചരിച്ചു. ചടങ്ങിൽ പ്രസംഗിച്ച ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റെറയ്ൻമൈയർ വൈറസ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തിൽ പങ്കുചേർന്ന് രാജ്യത്തിന്റെ ആദരവും അനുശോചനവും അറിയിച്ചു.
പ്രാർഥനാ നിർഭരമായി മരിച്ചവരുടെ ആത്മശാന്തിയ്ക്കായി പ്രസിഡന്റ് സ്റെറയ്ൻമൈയർ മെഴുകുതിരി കത്തിച്ചു. കൊറോണ വൈറസ് ഇരകളുടെ സ്മരണയ്ക്കായി മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യത്തിന്റെ ഒരു നിമിഷമായി ആചരിക്കാൻ അദ്ദേഹം അഭ്യർഥിച്ചു. ചാൻസലർ അംഗല മെർക്കലും അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു. യുദ്ധത്തിനും നാശത്തിനും എതിരെ ബെർലിനിൽ ഒരു സ്മാരകമായി നിലകൊള്ളുന്ന കൈസർ വിൽഹെം മെമ്മോറിയൽ പള്ളിയിൽ ഇരുനേതാക്കളും ശുശ്രൂഷയിൽ പങ്കെടുത്തു. പാൻഡെമിക് നിയന്ത്രണങ്ങൾ ഇപ്പോഴും പ്രാബല്യത്തിൽ വരുന്നതിനാൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു, ചടങ്ങുകൾ ടെലിവിഷനിൽ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഇരകളായി 80,000 ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2020 മാർച്ച് 9 നാണ് ജർമ്മനിയിൽ ആദ്യത്തെ രണ്ട് കൊറോണ വൈറസ് മരണങ്ങൾ സ്ഥിരീകരിച്ചത്. എസെൻ പട്ടണത്തിലെ 89 വയസുള്ള ഒരു സ്ത്രീയും ഹെൻസ്ബെർഗിലെ 78 വയസുള്ള പുരുഷനുമായിരുന്നു മരിച്ചത്.
രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനുള്ള 19,185 പുതിയ രോഗികളെയും 97 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇൻസിഡെൻസ് റേറ്റ് 162.3 ആണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജർമൻ മലയാളി മരിച്ചു
തിരുവനന്തപുരം: ജർമനിയിലെ മ്യൂണിക്ക് ആസ്ഥാനമായുള്ള ക്ളുണോ കന്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറും തിരുവനന്തപുരം, ബാലരാമപുരം സ്വദേശിയുമായ ആസിഫ് നസീർ (29) കോവിഡ് ബാധിച്ച് മരിച്ചു. അവധിക്കു നാട്ടിൽ പോയ ആസിഫ് കോവിഡ് ബാധിതനായതിനെ തുടർന്ന് തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഷമ്മാ ആസിഫ്. മകൻ അയ്ദിൻ(മൂന്നു മാസം).
ആസിഫിന്റെ അകാല വേർപാടിൽ മ്യൂണിക്ക് കേരള സമാജവും, മലയാളി സുഹൃത്ത് സമൂഹവും അഗാധ ദുഃഖവും അനുശോചനം രേഖപ്പെടുത്തി.മശെളബിമ്വലലൃബ2021മുൃശഹ19.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മലയാളം മിഷൻ യു കെ ചാപ്റ്റർ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി
ലണ്ടൻ : പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി, കേരള ഗവൺമെന്റ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ ഉള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ, ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് "കണിക്കൊന്ന'യുടെ മൂല്യനിർണയമായ പഠനോത്സവം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നവ്യാനുഭവമായി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ മേൽനോട്ടത്തിൽ യൂറോപ്പിൽ ആദ്യമായി, യുകെയിൽ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിൽ മലയാളത്തെ നെഞ്ചോടു ചേർക്കുവാൻ നിരവധി കുട്ടികളാണ് പങ്കെടുത്തത്.
പഠനോത്സവം ആരംഭിക്കുന്നതിനു മുൻപായി നടന്ന ലളിതമായ ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ എം സേതുമാധവൻ, ഭാഷാദ്ധ്യാപകനും പ്രധാന അദ്ധ്യാപക പരിശീലകനുമായ ഡോ എം.ടി ശശി എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി.എ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ധ സമിതി ചെയർമാൻ എസ്.എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു. മലയാളം ഡ്രൈവിന്റെ സംഘാടക സമിതി അംഗം അന്ന എൻ സാറ അവതാരകയായി പങ്കെടുത്ത് ചടങ്ങുകൾ നിയന്ത്രിച്ചു. പഠനോത്സവത്തിന്റ് ഉദ്ഘാടന ചടങ്ങ് സൂമിലൂടെയും ഫേസ് ബുക്ക് ലൈവിലൂടെയും അയ്യായിരത്തിലധികം ആളുകൾ വീക്ഷിക്കുവാനായി എത്തിയിരുന്നു.
യുകെയിലെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനായി എത്തിയ കുട്ടികളെ മൂന്നു മേഖലകളിലായി രൂപംനൽകിയ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ നിരവധി വെർച്യുൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത്. യുകെയിൽ മലയാളം പഠിക്കുന്ന കുട്ടികളെ മാതൃഭാഷയായ മലയാളവുമായി അടുപ്പിക്കുന്ന രീതിയിലുള്ള ചോദ്യപേപ്പറുകൾ മലയാളം മിഷൻ കേന്ദ്ര ഓഫീസിൽ നിന്നും നൽകിയതിനാൽ കുട്ടികൾ ആഹ്ലാദത്തോടെയാണ് പഠനോത്സവത്തിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതി പൂർത്തിയാക്കിയതെന്ന് മുഴുവൻ സമയവും സൂപ്പർവൈസർമാരായി ചുമതല വഹിച്ചിരുന്ന അധ്യാപകർ അഭിപ്രായപ്പെട്ടു. പഠനോത്സവത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്ന മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ എല്ലാ വെർച്വൽ ക്ലാസ് റൂമുകളിലെയും പഠനോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു.
മലയാളം മിഷൻ യുകെ ചാപ്റ്റർ മിഡ്ലാൻഡ്സ് റീജിയണൽ കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസറിന്റെ മുഖ്യ ചുമതലയിൽ ഓൺലൈൻ സാങ്കേതിക സംവിധാനങ്ങളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തി ഐടി വിദഗ്ധരായ കുര്യൻ ജേക്കബ് , ദീപ സുലോചന, അസീം അബു, ബേസിൽ ജോൺ, ബെന്നറ്റ് മാത്യു, ബിജിനി ജെ പി, ജോബി തോമസ് എന്നിവരുടെ സാങ്കേതിക സഹായങ്ങൾകൊണ്ടുമാണ് മുഴുവൻ കുട്ടികളുടെയും പഠനോത്സവം ഓൺലൈനിലൂടെ വിജയകരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞത്.
മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ 'കണിക്കൊന്ന' യുടെ മൂല്യനിർണയമാണ് പഠനോത്സവം ആയി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 -നു ഓൺലൈനിലൂടെ യുകെയിൽ നടത്തിയത്. ഡിപ്ലോമ കോഴ്സായ 'സൂര്യകാന്തി' ഹയർ ഡിപ്ലോമ കോഴ്സായ 'ആമ്പൽ' സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ 'നീലകുറിഞ്ഞി' എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
യുകെയിലെ കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ ചോദ്യപേപ്പറുകൾ വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ വാല്യൂവേഷൻ പൂർത്തിയാക്കി ഏപ്രിൽ 21ന് മലയാളം മിഷൻ കേന്ദ്ര ഓഫീസിൽ നിന്നും ഫലപ്രഖ്യാപനം നടത്തുവാനുള്ള പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അറിയിച്ചു.
* ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
* ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
* ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
* രഞ്ജു പിള്ള (സ്കോട്ട്ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
* ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ- 07869400005 )
* എസ് എസ് ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ-07702686022).
കോവിഡ് മഹാമാരിയുടെ ഫലമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ അവസരത്തിലും മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന ഓൺലൈൻ പഠനോത്സവം വിജയകരമായി പൂർത്തിയാക്കുവാൻ കഠിനാദ്ധ്വാനം നടത്തിയ പഠനോത്സവ കമ്മിറ്റിയെയും അധ്യാപകരെയും, രക്ഷിതാക്കളെയും സാങ്കേതിക വിദഗ്ധരെയും, പങ്കെടുത്ത മുഴുവൻ കുട്ടികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതി അഭിനന്ദിച്ചു.
റിപ്പോർട്ട് : ഏബ്രഹാം കുര്യൻ
പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്‍ 94ാം പിറന്നാള്‍
വത്തിക്കാന്‍സിറ്റി:സഭാദര്‍ശനങ്ങളും പാണ്ഡ്യത്യവും ലാളിത്യമാക്കി സ്ഥാനത്യാഗത്തിലൂടെ ലോകജനതയുടെ ഹൃദയത്തില്‍ ഇടം നേടിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിനാലാം ജന്മദിനം .1927 ലെ ഈസ്ററര് രാത്രിയിലാണ് (ഏപ്രില്‍ 16) ജര്‍മ്മനിയിലെ ബവേറിയന്‍ സംസ്ഥാനമായ മാര്ക്ടല് അം ഇന്നിലാണ് അദ്ദേഹം ജനിച്ചത്.
ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങര്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ല്‍ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്സിങ്ങര്‍ ആയി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജര്‍മ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികള്‍ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ നിയമിച്ചു. പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ മ്യൂണിക് ഫ്രെയ്സിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം,വത്തിക്കാനിലെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന് അധ്യക്ഷന്‍, അന്തര്‍ദേശീയ ദൈവ ശാസ്ത്രകമ്മീഷന് അദ്ധ്യക്ഷന്‍, വിശ്വാസതിരുസംഘത്തിന്റെ തലവന്‍, തുടങ്ങിയ ശ്രദ്ധേയമായ പദവികള്‍ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകള്‍ കത്തോലിക്കാസഭക്ക് നല്‍കുകയും ചെയ്തു. 2005ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് കര്‍ദ്ദിനാള്‍സംഘത്തിന്റെ ഡീനായും അദ്ദേഹം മൂന്നു വര്‍ഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു.
2005 ഏപ്രിൽ 19 ന് കത്തോലിക്കാസഭയിലെ 265ാം മാര്‍പാപ്പയായി, എഴുപത്തിയെട്ടാം വയസ്സില്‍ ഉയര്‍ത്തപ്പെട്ട കാര്‍ഡിനല്‍ റാറ്റ്സിങ്ങര്‍, ബനഡിക്ട് പതിനാറാമന്‍ എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിന്റെ അര്‍ത്ഥം 'അനുഗ്രഹിക്കപ്പെട്ടവന്‍' എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാര്‍സിയയിലെ വിശുദ്ധ ബനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. 2013 ഫെബ്രുവരി 28 ന് സ്ഥാന ത്യാഗത്തിലൂടെ പോപ്പ് എമെറിറ്റസ് എന്ന പദവിയിലേക്ക് കടക്കുകയും ചെയ്തു.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍
2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്ത്തകന്
ആസ്റ്റര്‍ഡാം: ഈ വര്‍ഷത്തെ ലോക പ്രസ് ഫോട്ടോ അവാര്‍ഡ് പ്രഖ്യാപിച്ചു. ജനറല്‍ ന്യൂസ് സിംഗിള്‍സില്‍ വിഭാഗത്തില്‍ ഡാനിഷ് ഫോട്ടോഗ്രാഫര്‍ മാഡ്സ് നിസ്സെന്‍ വിജയിച്ചു, 2020 ഓഗസ്ററ് 5 ന് ബ്രസീലിലെ സാവോ പോളോയിലെ വിവ ബെം കെയര്‍ ഹോമിലെ ഒരു നഴ്സ് ഒരു 85 വയസുള്ള ഒരു സ്ത്രീയെ അഞ്ച് മാസങ്ങള്‍ കഴിഞ്ഞ് ആദ്യമായി ആലിംഗനം ചെയ്യുന്ന ഫോട്ടോയാണ് ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്.
നേരിട്ടുള്ള ശരീര സമ്പര്‍ക്കം ഒഴിവാക്കാന്‍ ഒരു പ്ളാസ്ററിക് കോട്ട് നഴ്സ് ധരിച്ചിട്ടുള്ള ഫോട്ടായാണ്.കോവിഡ് 19 കാലഘട്ടത്തെക്കുറിച്ചുള്ള അപൂര്‍വ പോസിറ്റീവ് ഫോട്ടോയാണിതെന്ന് ജൂറി പറഞ്ഞു. പ്രതീക്ഷയ്ക്കൊപ്പം സ്നേഹവും ഈ ഒരു ആലിംഗനത്തിലൂടെ പ്രതിഫലിയ്ക്കുന്നതായി ജൂറി വിലയിരുത്തി. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍.10,000 യൂറോയാണ് പ്രൈസ് മണി.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍
50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല
ബര്‍ലിന്‍: 20 വയസ് കഴിഞ്ഞവര്‍ ഒരു പ്രാവശ്യവും 50 വയസിനു മുളളിലുള്ളവര് മേലിലും ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല എന്ന പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ കാര്‍ഡ് പ്രക്രിയ നടപടികള്‍ ലളിതമാക്കുന്നു. ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ സുഗമമാക്കുന്നതാണ് ഈ തീരുമാനം.ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭഭാഗമായി പ്രക്രിയ ലളിതമാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം. ഏപ്രില്‍ 15 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ പുതുക്കിയ നിയമങ്ങള്‍ വ്യക്തമാക്കുന്നത്.
നിലവില്‍, ഓരോ തവണയും പുതിയ പാസ്പോര്‍ട്ട് 20 വയസ്സ് വരെ നല്‍കുകയും 50 വയസ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം അപേക്ഷകന്റെ മുഖത്തെ ജൈവിക മാറ്റങ്ങള്‍ കണക്കിലെടുക്കുകയും ചെയ്യുമ്പോള്‍ ഒസിഐ കാര്‍ഡ് വീണ്ടും പുതുക്കണമെന്നുണ്ട്. എന്നാല്‍ ഒസിഐ കാര്‍ഡ് ഹോള്‍ഡര്‍മാരെ സുഗമമാക്കുന്നതിന്, ഈ ആവശ്യകത പരിഹരിക്കുകയാണ്. നിലവില്‍ 20 വയസ് തികയുന്നതിനുമുമ്പ് ഒരു വ്യക്തി ഒസിഐ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ 20 വയസ്സ് പൂര്‍ത്തിയാക്കിയ ശേഷം ഒരു പുതിയ പാസ്പോര്‍ട്ട് നല്കുമ്പോള് ഒരു തവണ മാത്രമേ ഒസിഐ കാര്‍ഡ് വീണ്ടും പുതുക്കേണ്ടതുള്ളൂ. അതായത് വെറും സിംപിളായി പറഞ്ഞാല്‍ ഒരു വ്യക്തി 20 വയസ്സ് തികഞ്ഞതിന് ശേഷം ഒസിഐ കാര്‍ഡ് ഉടമയായി രജിസ്ട്രേഷന് നേടിയിട്ടുണ്ടെങ്കില്‍, ഒസിഐ കാര്‍ഡ് വീണ്ടും ഇഷ്യു ചെയ്യിക്കേണ്ട ആവശ്യമില്ല.
എന്നാല്‍ പുതുക്കിയ നിയമത്തില്‍ ഒസിഐ കാര്‍ഡ്ഹോള്‍ഡര്‍ നേടുന്ന പുതിയ പാസ്പോര്‍ട്ടുകളെക്കുറിച്ചുള്ള ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനായി, ഓരോ തവണയും ആ വ്യക്തി ഫോട്ടോ അടങ്ങിയ പുതിയ പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പും ഓണ്‍ലൈന്‍ ഒസിഐ പോര്‍ട്ടലിലെ ഏറ്റവും പുതിയ ഫോട്ടോയും അപ്ളോഡ് ചെയ്യണമെന്നു മാത്രം. അതുപോലെ 50 വയസ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നവര്‍ 3 മാസത്തിനുള്ളില്‍ ഈ രേഖകള്‍ ഒസിഐ കാര്‍ഡ് ഉടമ അപ് ലോഡ് ചെയ്ത് ശരിയാക്കിയാല്‍ മതി.
നിലവിലുള്ള നിയമമനുസരിച്ച്, ഇന്ത്യന്‍ വംശജനായ ഒരു വിദേശി അല്ലെങ്കില്‍ ഒരു ഇന്ത്യന്‍ പൗരന്റെ വിദേശ പങ്കാളി അല്ലെങ്കില്‍ ഒരു ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമയുടെ വിദേശ പങ്കാളിയെ ഒസിഐ കാര്‍ഡ് ഉടമയായി രജിസ്ററര്‍ ചെയ്യാന്‍ കഴിയും. മറ്റ് വിദേശികള്‍ക്ക് ലഭ്യമല്ലാത്ത നിരവധി പ്രധാന ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീര്‍ഘകാല വിസയാണ് ഒസിഐ കാര്‍ഡ്.
എന്നിരുന്നാലും, ഒസിഐ കാര്‍ഡ്ഹോള്‍ഡറായി ഇന്ത്യയിലെ ഒരു പൗരന്റെ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ്ഹോള്‍ഡറുടെ പങ്കാളിയായി രജിസ്ററര്‍ ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍, ബന്ധപ്പെട്ട വ്യക്തി സിസ്ററത്തില് അപ്ളോഡ് ചെയ്യേണ്ടതുണ്ട്, ഫോട്ടോ അടങ്ങിയ പുതിയ പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് പാസ്പോര്‍ട്ട് ഉടമയുടെ ഏറ്റവും പുതിയ ഫോട്ടോയും ഒപ്പം പുതിയ പാസ്പോര്‍ട്ട് നല്‍കുമ്പോഴെല്ലാം അവരുടെ വിവാഹം ഇപ്പോഴും നിലനില്ക്കുന്നുവെന്ന പ്രഖ്യാപനവും. ഈ രേഖകള്‍ ഒസിഐ കാര്‍ഡ്ഹോള്‍ഡര്‍ പങ്കാളിയുടെ പുതിയ പാസ്പോര്‍ട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ അപ് ലോഡ് ചെയ്യണം.
വിശദാംശങ്ങള്‍ സിസ്ററത്തില് അപ്ഡേറ്റുചെയ്യുകയും അപ്ഡേറ്റുചെയ്ത വിശദാംശങ്ങള്‍ റെക്കോര്‍ഡുചെയ്തുവെന്ന് അറിയിച്ചുകൊണ്ട് ഇസിമെയില് വഴി ഒരു ഓട്ടോ അംഗീകാരം ഒസിഐ കാര്‍ഡ് ഹോള്‍ഡറിന് ലഭിക്കുകയും ചെയ്യും. പുതിയ പാസ്പോര്‍ട്ട് ഇഷ്യു ചെയ്ത തീയതി മുതല്‍ വെബ് അധിഷ്ഠിത സിസ്ററത്തില് വ്യക്തിയുടെ രേഖകള്‍ അന്തിമമായി അംഗീകരിക്കുന്ന തീയതി വരെയുള്ള കാലയളവില്‍ ഒസിഐ കാര്‍ഡ് ഉടമയ്ക്ക് ഇന്ത്യയിലേക്കുള്ള യാത്ര ചെയ്യുന്നതിന് യാതൊരു നിയന്ത്രമോ ഃടസമോ ഉണ്ടാവുകയില്ല.പ്രമാണങ്ങള്‍ അപ്ളോഡുചെയ്യുന്നതിന് മുകളിലുള്ള എല്ലാ സേവനങ്ങളും സൗജന്യമായി ഒസിഐ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് നല്‍കും.
ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കും ഇന്ത്യന്‍ പൗരന്മാരുടെയോ ഒസിഐ കാര്‍ഡ് ഉടമകളുടെയോ വിദേശികള്‍ക്കിടയില്‍ ഒസിഐ കാര്‍ഡ് വളരെ ജനപ്രിയമാണെന്ന് തെളിഞ്ഞിട്ടുണ്ട്, കാരണം ഇത് തടസ്സരഹിതമായ പ്രവേശനത്തിനും ഇന്ത്യയില്‍ പരിധിയില്ലാത്ത താമസത്തിനും സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട രേഖയുമാണ്. ഇതുവരെ 37.72 ലക്ഷം ഒസിഐ കാര്‍ഡുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍
നോട്ടർഡാം കത്തീഡ്രൽ പുനർനിർമാണം 2024ൽ പൂർത്തിയാകും: മാക്രോൺ
പാരീസ്: പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്ടർഡാം കത്തിഡ്രലിന്റെ പുനർനിർമാണം നിശ്ചയിച്ചിരിക്കുന്നതുപോലെ 2024 ൽ പൂർത്തിയാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പുനർനിർമാണം സംബന്ധിച്ച വാഗ്ദാനം പാലിക്കുമെന്നു പ്രസിഡന്റ് പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തീ പിടിത്തത്തിനും കോവിഡ് മഹാമാരിക്കും മുന്‍പ് പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകൾ സന്ദർശനം നടത്തിയിരുന്ന കത്തീഡ്രലിൽ 2019 ഏപ്രിൽ 15 നാണ് തീ പിടിത്തമുണ്ടായത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായ കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും അഗ്നിബാധയില്‍ കത്തിയമർന്നു.
850ഓളം വര്‍ഷം പഴക്കമുള്ള കത്തിഡ്രലിന്റെ രണ്ടു മണിഗോപുരങ്ങള്ക്കും പ്രധാനകെട്ടിടത്തിനും വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. കത്തീഡ്രലിലുണ്ടായിരുന്ന അമൂല്യമായ കലാവസ്തുക്കളും തിരുശേഷിപ്പുകളും തീയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. 2024 ലെ സമ്മർ ഒളിംപിക്ക് സും പാരീസിൽ നടത്താനാണു നിശ്ചയിച്ചിരിക്കുന്നത്.
വേൾഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബൽ നേതൃത്വം
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ ചെയർമാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി.പി വിജയനും വൈസ് പ്രസിഡന്റ് -അഡ്മിനായി സി.യു. മത്തായിയും ജനറൽ സെക്രട്ടറിയായി പോൾ പാറപ്പള്ളിയും ട്രഷററായി ജെയിംസ് കൂടലും, ജോസഫ് കില്ലിയൻ (വൈസ് പ്രസിഡന്റ് യൂറോപ്പ് റീജണ്‍ ),ജോർജ് കുളങ്ങര, ഡോ. അജി കുമാർ കവിദാസൻ, രാജീവ് നായർ (വൈസ് ചെയർമാൻമാർ ) എന്നിവർ വിജയിച്ചു.
ഡോ. സൂസൻ ജോസഫ് ( വൈസ് ചെയർ പേഴ്സണ്‍), ബേബി മാത്യു സോമതീരം (വൈസ് പ്രസിഡന്റ് -ഓർഗനൈസേഷൻ ), എസ്.കെ. ചെറിയാൻ (വൈസ് പ്രസിഡന്റ് -അമേരിക്ക റീജണ്‍), ഷാജി എം. മാത്യു (വൈസ് പ്രസിഡന്റ് -ഇന്ത്യ റീജണ്‍), ചാൾസ് പോൾ (വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ് റീജണ്‍) സിസിലി ജേക്കബ് (വൈസ് പ്രസിഡന്റ് -ആഫ്രിക്ക റീജണ്‍), ഇർഫാൻ മാലിക്ക് (വൈസ് പ്രസിഡന്റ് ഫാർ ഈസ്റ്റ് റീജണ്‍ ) ദിനേശ് നായർ , ടി വി എൻ കുട്ടി (സെക്രട്ടറി മാർ) ,ഡോ സുനന്ദാ കുമാരി ,എൻ പി വാസു നായർ (ജോയിന്റ് സെക്രട്ടറിമാർ ), പ്രോമിത്യുസ് ജോർജ്ജ് (ജോയിന്റ് ട്രഷറർ ) എന്നിവർക്ക് എതിർ സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അവരെ വിജയികളായി പ്രഖ്യാപിച്ചു.
ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പിൽ ആറു റീജണുകളിൽ നിന്നും അയർലൻഡിലെ ഉൾപ്പെടെ 95 പ്രതിനിധികൾ കോവിഡിന്റെ സാഹചര്യത്തിൽ ഇ വോട്ടിംഗ് ഉപയോഗിച്ചാണ് പുതിയ ഭരണസമിതിയെ തെരഞ്ഞടുത്തത് . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.എസ്. ജോസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് .
ഒരു ആഗോള സംഘടനയുടെ ഗ്ലോബൽ തെരഞ്ഞെടുപ്പ് ഇ -വോട്ടിംഗിലൂടെ സുതാര്യവും നീതി പൂർവം നടത്തുവാൻ സാധിച്ചത് വേൾഡ് മലയാളി കൗണ്‍സിലിന് സിൽവർ ജൂബിലി വർഷത്തിൽ കൂടുതൽ കരുത്ത് പകരുമെന്നും സംഘടനയുടെ എല്ലാ പ്രോവിൻസുകളിൽ നിന്നും മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തികരിക്കുവാൻ കഴിഞ്ഞതിൽ വളരെ ചാരിതാർഥ്യമുണ്ടെന്ന് ഇലക്ഷൻ കമ്മീഷണർ എ.എസ്. ജോസ് അറിയിച്ചു.
റിപ്പോർട്ട് ജെയ്സണ്‍ കിഴക്കയിൽ
ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം
ബര്‍ലിന്‍: രാജ്യത്താകമാനം കോവിഡ് പ്രതിരോധത്തിന് ഏകീകൃത നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിന് ജര്‍മന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഫെഡറല്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രം നല്‍കുകയും, നടപടികള്‍ സ്റേററ്റ് സര്‍ക്കാരുകള്‍ സ്വീകരിക്കുകയും ചെയ്തുവരുന്ന രീതിയാണ് ഇതുവരെ പിന്തുടര്ന്നു പോന്നത്.
ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സ്റേററ്റുകള്‍ തമ്മില്‍ സമവായമില്ലാത്ത സാഹയര്യം സംജാതമായിരുന്നു. അടിയന്തര നടപടികള്‍ പോലും പതിനാറ് സ്റേററ്റുകളുടെയും അംഗീകാരത്തോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ എന്നത് പലപ്പോഴും കാലതാമസത്തിനും കാരണമായി.
നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയ ശേഷം കോവിഡ് വ്യാപനമുണ്ടായാല്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്ന മാര്‍ഗനിര്‍ദേശം എല്ലാ സ്റേററ്റുകളും കൃത്യമായി പാലിക്കാതിരിക്കുക കൂടി ചെയ്തതോടെയാണ് ഏകീകൃത നടപടികള്‍ക്കു തീരുമാനമായത്.
കര്‍ശനമായ കൊറോണ വൈറസ് നടപടികളും വ്യാപകമായി കര്‍ഫ്യൂ, ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ നിയമമായി അംഗീകരിച്ചത്.
ദേശീയ അണുബാധ നിയന്ത്രണ നിയമത്തിലെ വിവാദപരമായ മാറ്റങ്ങളെക്കുറിച്ച് ജര്‍മ്മന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച സമവായത്തിലെത്തിയപ്പോള്‍ കൊറോണ വൈറസ് പാന്‍ഡെമിക് തടയാന്‍ രാത്രി സമയ കര്‍ഫ്യൂ പോലുള്ള കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്താന്‍ കൂടുതല്‍ അധികാരം നല്കി. സംസ്ഥാനങ്ങള്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നതിനാല്‍ മെര്‍ക്കല്‍ ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തു.
ക്രമീകരിച്ച നിയമം, ഇപ്പോഴും പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ഉയര്‍ന്ന അണുബാധ നിരക്ക് ഉള്ള പ്രദേശങ്ങളിലെ സ്കൂളുകളും ബിസിനസുകളും അടയ്ക്കാനും അനുവദിക്കും. ഒരു ലക്ഷം നിവാസികള്‍ക്ക് 7 ദിവസത്തില്‍ 100 ലധികം അണുബാധകള്‍ ഉള്ള പ്രദേശങ്ങളില്‍ നിരവധി കര്‍ശന നടപടികള്‍ സ്വീകരിക്കും. മന്ത്രിസഭ അംഗീകരിച്ച ക്രമീകരിച്ച നിയമം 'എമര്‍ജന്‍സി ബ്രേക്ക്' നടപ്പിലാക്കാനുള്ള അധികാരമാണ് ലഭിച്ചത്.
രാത്രികാല കര്‍ഫ്യൂ വഴി താമസക്കാര്‍ക്ക് മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കോ ജോലി ആവശ്യങ്ങള്‍ക്കോ മൃഗങ്ങളെ പരിപാലിക്കുന്നതിനോ വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ മാത്രമേ അനുവാദമുള്ളൂവെന്ന് പദ്ധതിയില്‍ പറയുന്നു.
ഒരു വീട്ടിലെ അംഗങ്ങളും മറ്റൊരാളും പങ്കെടുക്കുന്നില്ലെങ്കില്‍ മാത്രമേ പൊതു അല്ലെങ്കില്‍ സ്വകാര്യ സ്ഥലത്ത് സ്വകാര്യ ഒത്തുചേരലുകള്‍ അനുവദിക്കൂ.
ഭക്ഷ്യ വ്യാപാരം, പാനീയ വിപണികള്‍, ആരോഗ്യ ഭക്ഷ്യ സ്റ്റോറുകള്‍, ബേബി മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, മെഡിക്കല്‍ സപ്ലൈ സ്റ്റോറുകള്‍, മരുന്നുകടകള്‍, ഒപ്റ്റീഷ്യന്മാര്, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവ ഒഴിവാക്കും. വിനോദസഞ്ചാരികളുടെ താമസവും നിരോധിക്കും.
സ്കൂളുകളില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ട് നെഗറ്റീവ് കൊറോണ വൈറസ് പരിശോധന ഫലങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ മുഖാമുഖ ക്ലാസുകള്‍ അനുവദിക്കൂ. 'ഏകീകൃത ദേശീയ' നിയമങ്ങള്‍ പ്രയോഗിക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് മെര്‍ക്കലിന്റെ വക്താവ് സ്റ്റെഫാന്‍ സൈബര്‍ട്ട് പറഞ്ഞു.
ജര്‍മ്മനിയുടെ 16 സംസ്ഥാനങ്ങളില്‍ ഒരെണ്ണം മാത്രമാണ് ചൊവ്വാഴ്ച 100 ന് താഴെയുള്ള സംഭവ നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്.വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ കഴിയാത്ത ആളുകള്‍ക്ക് പ്രതിവാര പരിശോധന നല്കാന് തൊഴിലുടമകളെ നിര്‍ബന്ധിക്കുന്ന പുതിയ ചട്ടത്തിനും മന്ത്രിസഭ അംഗീകാരം നല്കി. ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനയ്ക്ക് പണം നല്‍കുന്നതിന് ജര്‍മ്മനി കമ്പനികളെ പ്രേരിപ്പിക്കാനും അനുമതിയായി.
ജര്‍മ്മന്‍ അസോസിയേഷന് ഓഫ് ടൗണുകളും മുനിസിപ്പാലിറ്റികളും പദ്ധതികളെ വിമര്‍ശിച്ചു. ക്രമീകരിച്ച നിയമം ബുണ്ടസ് ടാഗും ബുണ്ടസ് റാറ്റും അംഗീകരിക്കണം.യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജര്‍മനിയ്ക്ക് വര്‍ദ്ധിച്ചുവരുന്ന അണുബാധ നിരക്ക് ഉള്‍ക്കൊള്ളാന്‍ പാടുപെടുന്നതിനാല്‍ കര്‍ശനമായ ഫെഡറല്‍ ഘടനകളില്‍ നിന്ന് മാറിയാണ്വിവാദപരമായ നീക്കം.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,810 പുതിയ രോഗചകളും 296 മരണങ്ങളും രേഖപ്പെടുത്തി. ഇന്‍സിഡെന്‍സ് റേറ്റ് 140.9 ആയി ഉയര്‍ന്നു.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ
റോമില്‍ കവിയരങ്ങും മനോധര്‍മ നാടകവും നടത്തി
റോം : തീയെത്രോ ഇന്ത്യാനോ റോമായുടെ ആഭിമുഖ്യത്തില്‍ , ലോകനാടക ദിനമായ മാര്‍ച്ച് 27നു നടത്താനിരുന്ന, കവിയരങ്ങും മനോധര്‍മ നാടകവും ഏപ്രില്‍ 11 ഞായറാഴ്ച രാവിലെ പത്തുമണിക്ക് റോമിലെ ഏറ്റവും ചരിത്ര പ്രധാന്യമുള്ള മ്യൂസിയോ നാസിയോണേല്‍ ഡി കാസ്ററല്‍ സാന്റ് ആഞ്ചലോ മോണമെന്റിനടുത്തു വച്ച് നടത്തി. ചടങ്ങില്‍ പ്രശസ്ത ഇറ്റാലിയന്‍ നടന്, ശബ്ദ നടന്, ഹാസ്യനടന്, സംവിധായകന്, സംഗീതജ്ഞന്, ഗായകന്, ടെലിവിഷന്‍ അവതാരകന് എന്നിവയില്‍ തിളങ്ങിയ ലൂയിജി പ്രോയെറ്റി ജിജിയെയും, ഒപ്പം അകാലത്തില്‍ വിട്ടുപിരിഞ്ഞ മലയാളത്തില കവികളെയും കലാകാരന്മാരെയും റോമിലെ കലാസാംസ്കാരിക കൂട്ടായ്മ അനുസ്മരിക്കുകയും ചെയ്തു.
റോമിലെ പ്രശസ്ത ഗായകനും, സംഗീത സംവിധായകനും ആയ ജോജോ ആലപ്പാട്ട് ഈ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ജോസ് ഭാരത് വേദ ടൂര്‍സ് മുഖ്യാഥിതിയായിരുന്നു. വിന്‍സെന്റ് ചക്കാലമറ്റത്ത് അദ്ധ്യക്ഷത വഹിച്ചു.
ഇറ്റാലിയന്‍ നടന് ലൂയിജി പ്രോയെറ്റിയെ ബെന്നി തോമസും, കവയത്രിയും, പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറെ ബിന്നി ഒലുക്കാരനും, പദ്മശ്രീ ജേതാവായ കവി ശ്രീ. വിഷ്ണു നാരായണന് നമ്പൂതിരിയെ ബെന്നിച്ചനും, പ്രശസ്ത യുവകവി അനില്‍ പനച്ചൂരാനെ, പനച്ചൂരാന് കവിതകളെ മനസ്സില്‍ കൊണ്ടു നടക്കുന്ന സാബുവും, യുവ നാടകപ്രവര്‍ത്തകനും സിനിമാ നടനും, ചാനല്‍ പ്രോഗ്രാമ്മറും കലാജീവിതത്തില്‍ അതിദൂരം യാത്ര ചെയ്യേണ്ടിയിരുന്ന അനില്‍ നെടുമാങ്ങാടിനെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒരുമിച്ചു പഠിയ്ക്കുയും തീയെത്രോ ഇന്ത്യാനോ റോമായുടെ സ്ഥാപകനുമായ ജോബി അഗസ്ററിനും, മഹത്വ്യക്തികളെ ഹൃദയം തൊട്ടവാക്കുകളാല്‍ അനുസ്മരിച്ചു. മുപ്പതോളം പേര് പങ്കെടുത്ത ഈ അനുസ്മരണ പരിപാടിയില്‍, കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് പതിനഞ്ചു കവിത ചൊല്ലുകയും രണ്ടു പേര് അഞ്ചു മിനിട്ടോളം ദൈര്‍ഘ്യമുള്ള മനോധര്‍മ്മ നാടകം അവതരിപ്പിയ്ക്കുകയും ചെയ്തു. കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ചു രണ്ടു മണിക്കൂര്‍ നീണ്ട അനുസ്മരണാചടങ്ങിനും കവിയരങ്ങിനും സാബു സ്കറിയ സ്വാഗതവും ബെന്നിച്ചന് ജോസഫ് നന്ദിയും പറഞ്ഞു.
മ്യൂസിയോ നാസിയോണേല്‍ ഡി കാസ്ററല്‍ സാന്റ് ആഞ്ചലോ
ഇറ്റലിയിലെ റോമിലെ പാര്‍ക്കോ അഡ്രിയാനോയിലെ ഒരു വലിയ സിലിണ്ടര്‍ കെട്ടിടമാണ് കാസില്‍ സാന്റ് ആഞ്ചലോ. റോമന്‍ ചക്രവര്‍ത്തിയായ ഹാട്രിയന്‍ തനിക്കും കുടുംബത്തിനും ഒരു ശവകുടീരമായിട്ടാണ് ഇത് ആദ്യം ഉപയോഗിച്ചത്. ഒരുകാലത്ത് റോമിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു കാസ്റ്റല്‍ സാന്റ് ആഞ്ചലോ.
ഈ കെട്ടിത്തിന്റെ മുകളിലെ പ്രതിമ മൈക്കല്‍ ആര്ക്കേഞ്ചല് ആണ്. ഇത് ഇപ്പോഴും റോമിന്റെ മധ്യഭാഗത്തു നിന്നും ടൈബര്‍ നദിയുടെ ഇടത് കരയില്‍ നിന്നും മനോഹരമായ ഒരു ആസ്വാദനം നല്കുന്നു, കൂടാതെ ക്രിസ്തുവിന്റെ അഭിനിവേശത്തിന്റെ ഉയര്‍ന്ന ഉപകരണങ്ങള്‍ കൈവശം വച്ചിരിക്കുന്ന മാലാഖമാരുടെ പ്രതിമകളും പേരുകേട്ടതാണ്.പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാര്‍പ്പാപ്പ ഇതിന്റെ ഘടനയെ ഒരു കോട്ടയാക്കി മാറ്റി. നിക്കോളാസ് മൂന്നാമന് മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുമായി കോട്ടയെ ബന്ധിപ്പിച്ചു. 1527 ല്‍ റോമില്‍ നിന്ന് പുറത്താക്കപ്പെട്ട ക്ളെമന്റ് ഏഴാമന് മാര്‍പ്പാപ്പയുടെ അഭയകേന്ദ്രമായിരുന്നു ഈ കോട്ട, പിന്നീട് മാര്‍പ്പാപ്പ ഭരണകൂടം സാന്റ് ആഞ്ചലോയുടെ ജയിലായി ഉപയോഗിച്ചു; ഉദാഹരണത്തിന് ജിയോര്‍ഡാനോ ബ്രൂണോ ആറുവര്‍ഷം അവിടെ തടവിലായി. ശില്പിയും സ്വര്‍ണ്ണപ്പണിക്കാരനുമായ ബെന്‍വെനുട്ടോ സെല്ലിനിയും മാന്ത്രികനും ചാര്‍ലാറ്റന്‍ കാഗ്ളിയോസ്ട്രോയും ആയിരുന്നു മറ്റ് തടവുകാര്‍. അകത്തെ ചെറിയ മുറ്റമായിരുന്നു വധശിക്ഷ നടപ്പാക്കുന്ന സ്ഥലം. 1901 ല്‍ നിര്‍ത്തലാക്കിയ ഈ കോട്ട ഇപ്പോള്‍ ഒരു മ്യൂസിയമാണ്, മ്യൂസിയോ നാസിയോണേല്‍ ഡി കാസ്റ്റല്‍ സാന്റ് ആഞ്ചലോ എന്നറിയപ്പെടുന്നു.
റിപ്പോർട്ട് :ജോസ് കുമ്പിളുവേലിൽ
അസ്ട്രസെനക്ക വാക്സിൻ ആവശ്യമില്ലെങ്കിൽ ദരിദ്ര രാജ്യങ്ങൾക്കു നൽകണം: ലോകാരോഗ്യ സംഘടന
ജനീവ: സന്പന്ന രാജ്യങ്ങൾക്ക് അസ്ട്രസെനെക്കയുടെ കോവിഡ് വാക്സിൻ ആവശ്യമില്ലെങ്കിൽ അത് ദരിദ്ര രാജ്യങ്ങൾക്ക് നൽകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. വാക്സിൻ എടുത്ത ഏതാനും പേരിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ സ്ഥിരീകരിച്ചതിനാൽ ബ്രിട്ടൻ, ഓസ്ട്രേലിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ അസ്ട്രസെനെക്ക വാക്സിൻ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഈ രാജ്യങ്ങൾ വലിയ അളവിൽ വാക്സിൻ ശേഖരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അവ ദരിദ്രരാജ്യങ്ങൾക്ക് നൽകാൻ ഡബ്ള്യുഎച്ച്ഒയുടെ ആഹ്വാനം.
ദരിദ്ര രാജ്യങ്ങൾ കടുത്ത വാക്സിൻ ക്ഷാമം നേരിടുകയാണ്. ആരോഗ്യ പ്രവത്തകർക്കുപോലും വാക്സിൻ ലഭ്യത ഉറപ്പാക്കാനാവുന്നില്ല. കോവിഡ് വ്യാപകമായി പടരുന്നതിനാൽ അവർക്ക് വാക്സിൻ ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.
വികസിത രാജ്യങ്ങളിൽ ശരാശരി നാലിൽ ഒരാൾക്ക് വാക്സിൻ ലഭിക്കുന്പോൾ ദരിദ്രരാജ്യങ്ങളിൽ ഇത് 500ന് ഒന്ന് എന്ന തോതിലാണ്. വാക്സിൻ വിതരണത്തിൽ വലിയ അസന്തുലിതാവസ്ഥയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആസ്ട്രസെനെക്ക വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന വാദം ഡബ്ള്യുഎച്ച്ഒ തള്ളി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
"സിംഫണി' ആൽബം പ്രകാശനം ചെയ്തു
ബെർലിൻ : ജർമനിയിലെ എഴുത്തുകാരനും കവിയും, വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജിൻ പ്രസിന്റുമായ ജോളി എം. പടയാട്ടിൽ രചിച്ച ജീവിതനൗകയിലെ ഭാവകാവ്യങ്ങൾ എന്ന കാവ്യ സമാഹാരത്തിലെ 12 കവിതകളുടെ സംഗീത ദൃശ്യാവിഷ്ക്കരണമായ ന്ധസിംഫണിന്ധ ആൽബം സിഡി രൂപത്തിൽ പ്രകാശനം ചെയ്തു. വെർച്ച്വൽ പ്ളാറ്റ്ഫോമിലൂടെയാണ് പരിപാടികൾ നടത്തപ്പെട്ടത്.
അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചന് നൽകി അങ്കമാലി എംഎൽഎ റോജി എം. ജോണ്‍ പ്രകാശനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ റെജി മാത്യു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ മുൻ പ്രസിഡന്റ് സാജു ചാക്കോ സന്ദേശം നൽകി.
ജോബിൻ എസ്.കൊട്ടാരം(എംഡി & സിഇഒ അബ്സൊല്യൂട്ട് ഐഎഎസ് അക്കാഡമി, മോട്ടിവേഷണൽ ട്രെയിനർ, ഗ്രന്ഥകാരൻ, സൈക്കോളജിസ്റ്റ്), ജോസ് കുന്പിളുവേലിൽ (ചീഫ് എഡിറ്റർ,പ്രവാസിഓണ്ലൈൻ), ഗ്രിഗറി മേടയിൽ(ഗ്ലോബൽ ജനറൽ സെക്രട്ടറി, ഡബ്ള്യുഎംസി), ഡോ.ജിമ്മി ലോനപ്പൻ മൊയലൻ, സെബിൻ പാലാട്ടി, ഡോ.നെൽസണ്‍ ഡേവിഡ് വിതയത്തിൽ, സോബിച്ചൻ ചേന്നങ്കര, സണ്ണി വെളിയത്ത്, ജോർജ് സ്ററീഫൻ ചിറയ്ക്കൽ, ഫ്രാൻസിസ് പടയാട്ടിൽ, ജോണി കുര്യാക്കോസ്, ജേക്കബ് കോട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.
നന്ദകുമാർ കെ കമ്മത്ത് ആണ് സംഗീത സംവിധാനവും സ്വരവും നൽകിയത്. വീണ അനൂപ്, ശ്രീറാം സുശീൽ, അരുണ്‍ കുമാരൻ, നന്ദകുമാർ എന്നിവരാണ് ഗാനങ്ങൾ ആലാപിച്ചത്. വീണ: പ്രഫ.ധർമ്മ തീർത്ഥൻ, പുല്ലാങ്കുഴൽ: വിജയകുമാർ ചോറ്റാനിക്കര, റെക്കോർഡിംഗും മിക്സിംഗും: അനുരാജ് എം, ശ്രീരാഗം സ്ററുഡിയോ, മൂവാറ്റുപുഴ, വിവരണം: മഞ്ജു പ്രസന്ന ഏകോപനം: വിൽഫ്രഡ് എച്ച്. എന്നിവരാണ് ആൽബത്തിന്റെ അണിയറ പ്രവർത്തകർ.
കഴിഞ്ഞ 40 കൊല്ലമായി ജർമനിയിലെ കൊളോണിൽ താമസിക്കുന്ന ജോളി എം. പടയാട്ടിൽ അങ്കമാലി സ്വദേശിയാണ്. ചിന്നുവാണ് ഭാര്യ. പ്രശോഭ്, ജേമി എന്നിവർ മക്കളും, ഡോ. ആശ പ്രശോഭ്, സുനിൽ ചേന്നങ്കര എന്നിവർ മരുമക്കളും, മിയാമോൾ, ലെയാമോൾ എന്നിവർ കൊച്ചുമക്കളുമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ മലയാളി മൂന്നാംതലമുറ കുട്ടികൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു
കൊളോണ്‍: ജർമനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റിയിൽ മലയാളി മൂന്നാം തലമുറയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം കൊറോണ നിയന്ത്രണചട്ടങ്ങൾക്കു വിധേയമായി ഏപ്രിൽ 10 ശനിയായഴ്ച കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ നടന്നു. ന്ത്യൻ കമ്യൂണിറ്റി അധ്യക്ഷൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ തിരുക്കർമ്മങ്ങൾക്ക് കാർമ്മികനായി.
ജോണ്‍ മറ്റത്തിൽ, ദാവിദ് പാലത്ത്, ആരോണ്‍ ജോസഫ്, അലക്സ് തളിയത്ത്, ബ്ളസി മഠത്തുംപടി. ശ്രേയ പുത്തൻപുര, ജൂലിയ തളിയത്ത് എന്നീ ഏഴു കുട്ടികളാണ് പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചത്. എംഎസ് എംഐ സഭാംഗം സി.റിൻസിയാണ് കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മജീഷ്യൻ ഗോപിനാഥ് മുതുകാട് കുട്ടികളുമായി "വിസ്മയ സാന്ത്വനം' ഏപ്രിൽ 18 ഞായറാഴ്ച
ലണ്ടൻ: ഗോപിനാഥ് മുതുകാടും കുട്ടികളുമായി ന്ധവിസ്മയ സാന്ത്വനംന്ധ ഏപ്രിൽ 18 ഞായറാഴ്ച രണ്ട് (യുകെ) 6.30 (ഇന്ത്യ) ന് നടത്തപ്പെടുന്നു. പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മയകാഴ്ചകളുമായി എത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോൽസാഹിപ്പിക്കുകയും അവർക്ക് പിന്തുണ കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും കർത്തവ്യവുമാണ്. അവർ അങ്ങനെ ജനിച്ചതും നമ്മൾ ആകാതിരുന്നതും തമ്മിലുള്ള വിത്യാസം, നമുക്ക് കിട്ടിയ ഭാഗ്യത്തോട് കൂടി ഭാഗ്യം ലഭിക്കാത്തവരെക്കൂടി ചേർത്ത് പിടിക്കുക. ആ മഹത്തായ ലക്ഷ്യത്തിലേക്കാണ് പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും സംഘവും നടന്നു നീങ്ങുന്നത്. അദ്ദേഹത്തിന്‍േറയും ടീമംഗങ്ങളുടേയും സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്കൊന്നിച്ച് അണിചേരാം.
യുക്മയുടെ ആഭിമുഖ്യത്തിൽ യുകെയിലെ എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് . വെർച്വൽ റിയാലിറ്റിയുടെ സാങ്കേതിക മികവിൽ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലർന്ന വേറിട്ടൊരു പരിപാടിയാണ് ന്ധന്ധവിസ്മയ സാന്ത്വനം’’.
ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിർമാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളിൽ പരിശീലനം നടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയിൽ എത്തുന്നത് . പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന യൂണിവേഴ്സൽ മാജിക് സെന്റർ പദ്ധതിയുടെ ധനശേഖരണാർഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
സമൂഹത്തിൽ എല്ലാവരെയും പോലെ ഭിന്നശേഷികുട്ടികൾക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് യൂണിവേഴ്സൽ മാജിക് സെന്റർ. മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ, ഭിന്നശേഷിക്കാരുടെ സർവതോൻമുഖമായ വികാസത്തിന് വേണ്ടി നിരവധി ട്രൈനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉൾപ്പെടുന്നു. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്നൊരുക്കുന്ന ഈ ദൃശ്യവിരുന്ന് ഏപ്രിൽ 18നു ഞായറാഴ്ച യുകെ സമയം 2 നും ഇന്ത്യൻ സമയം 6.30നുമാണ്. യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ പ്രവാസികൾക്ക് ഓണ്‍ലൈനിലൂടെ കാണാനാവും.
ടി. ഹരിദാസിന് ആദരാഞ്ജലികൾ അർപ്പിച്ച് ബ്രിട്ടനിലെ തൃശൂർ ജില്ല സൗഹൃദവേദി
ലണ്ടൻ: പതിറ്റാണ്ടുകൾക്ക് മുന്‍പ് തൃശൂർ ജില്ലയിലെ ഗുരുവായൂരിൽ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടൻ ഇന്ത്യൻ എംബസിയിൽ ഉയർന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണരുചികളുടെ സ്ഥാപനങ്ങൾ ലണ്ടൻകാർക്ക് പരിചയപ്പെടുത്തി ടി.ഹരിദാസ് ഏവർക്കും പ്രീയപ്പെട്ടവനായിരുന്നു.
ബ്രിട്ടനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ രക്ഷാധികാരിയായും കേരളത്തിൽ നിന്ന് ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റത്തിൽ യുകെയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ്, സാമുദായിക മണ്ഡലങ്ങളിലേയ്ക്ക് തൃശൂർ ജില്ല നൽകിയ കനത്ത സംഭാവനയാണ് ലണ്ടനിലെ ഇന്ത്യൻ എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ടി. ഹരിദാസ് എന്ന അതുല്യ പ്രതിഭ.
യുകെയിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ വളർച്ചയിൽ രക്ഷാധികാരിയായ ടി. ഹരിദാസ് നൽകിയ സേവനങ്ങളെയും അദ്ദേഹം ചുക്കാൻ പിടിച്ച് തൃശൂർ ജില്ലയിൽ നടത്തിയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളെയും ബ്രിട്ടനിലെ തൃശൂർ ജില്ല സൗഹൃദവേദി നന്ദിയോടെ സ്മരിക്കുന്നു.
ടി. ഹരിദാസിന്റെ മരണത്തിൽ ബ്രിട്ടനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ ദേശീയ നേതാക്കളായ അഡ്വ. ജെയ്സൻ ഇരിങ്ങാലക്കുട, മുരളി മുകുന്ദൻ, ജീസൻ പോൾ കടവി, ജി.കെ. മേനോൻ, ലോറൻസ് പല്ലിശേരി, സണ്ണി ജേക്കബ്, ജോജി പോൾ (ജെപി), ജോസഫ് ഇട്ടൂപ്പ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുദർശനത്തിനുവച്ച ടി.ഹരിദാസിന്റെ മൃതദേഹത്തിൽ തൃശൂർ ജില്ല സൗഹൃദവേദിയുടെ ഭാരവാഹികൾ നേരിട്ടെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു.
റിപ്പോർട്ട്: മുരളി മുകുന്ദൻ
ലോകത്തിൽ വാക്സിനുകൾ ലഭിക്കാത്ത രാജ്യങ്ങളുടെ കാത്തിരിപ്പ് നീളുന്നു
ജനീവ: ലോകമൊട്ടാകെ കോവിഡ് ബാധ പടരുന്പോഴും ഇതിനു പ്രതിവിധിയായി ഇപ്പോഴും വാക്സിനുകൾ ലഭിക്കാത്ത രാജ്യങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിയ്ക്കാൻ പ്രയാസമായിരിയ്ക്കും. ജിബ്രാൾട്ടറിൽ ജനസംഖ്യയുടെ 100 ശതമാനത്തോളം ആളുകൾക്ക് ഇതിനകം തന്നെ വാക്സിനേഷൻ നൽകി, എന്നിട്ടും മറ്റു പല രാജ്യങ്ങളിലും ആരംഭിച്ചിട്ടില്ല. അതിനുള്ള കാരണങ്ങൾ അന്വേഷിച്ചാൽ നിരവധിയുണ്ട്. കെനിയയ്ക്ക് വാക്സിൻ ഡെലിവറികൾ ലഭിച്ചിട്ടുണ്ടെങ്കിലും ആഫ്രിക്കയ്ക്ക് വലിയ തോതിൽ പിന്തുണയില്ല എന്നത് മറ്റൊരു യാഥാർഥ്യമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്താകമാനം 600 ദശലക്ഷത്തിലധികം പ്രതിരോധ കുത്തിവയ്പ്പുകൾ നടന്നിട്ടുണ്ട്. നിക്കരാഗ്വ പോലുള്ള രാജ്യങ്ങൾ അവരുടെ ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിക്കാൻ കാത്തിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച സ്ഥിതിഗതികളെ പ്രഹസനം എന്നാണ് വിശേഷിപ്പിച്ചത്. പകർച്ചവ്യാധിയുടെ രൂക്ഷമായ ഘട്ടത്തെ നേരിടാൻ ആഗോള ഉൽപാദനം തടയണമെന്നും വാക്സിനുകൾ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള വാക്സിനേഷൻ ഭൂപടത്തിൽ ലിബിയ മുതൽ മഡഗാസ്കർ വരെ ആഫ്രിക്കൻ രാജ്യങ്ങളുടെ മുഴുവൻ വിതരണവും കാത്തിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ വാക്സിനേഷൻ സ്ഥിതിവിവരക്കണക്കുകളിൽ പോലും ആ രാജ്യങ്ങൾ ഉൾപ്പെടുന്നില്ല. ചിത്രം മധ്യേഷ്യയിലും അതുപോലെ ഉത്തര കൊറിയ, ക്യൂബ, ബോസ്നിയ, ഹെർസഗോവിന തുടങ്ങിയ രാജ്യങ്ങളിലും സമാനമാണ്.
ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം, 44 രാജ്യങ്ങൾക്ക് ഇതിനകം തന്നെ വാക്സിൻ ് ലഭിച്ചുവെങ്കിലും 10 ആഫ്രിക്കൻ രാജ്യങ്ങൾക്ക് സീറോ വാക്സിൻ ഡോസുകളാണ് കണക്കിലുള്ളത്. ഫെബ്രുവരി അവസാനം വരെ ഘാനയ്ക്ക് വാക്സിനുകളൊന്നും ലഭിച്ചില്ല എന്നതും വസ്തുതയാണ്. ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒരെണ്ണം 98 കൂടുതൽ സന്പന്ന രാജ്യങ്ങൾ ഉൾക്കൊള്ളുന്നവയും അവ 92 ദരിദ്ര രാജ്യങ്ങൾക്ക് സബ്സിഡി അല്ലെങ്കിൽ സൗജന്യ വാക്സിൻ വിതരണത്തിന് ധനസഹായം നൽകുകയുമാണ് ചെയ്യുന്നത്. കോവാക്സ് പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒരാളാണ് ജർമ്മനി, ഏകദേശം 1 ബില്യണ്‍ ഡോളർ ധനസഹായം നൽകുന്നത്.
കുറഞ്ഞ സംരക്ഷണം മാത്രം നൽകുന്ന സ്വന്തം വാക്സിനുകളുടെ മോശം ഫലങ്ങൾ ചൈന അംഗീകരിച്ചു. ചൈന നിർമ്മിച്ച സിനോവാക് വാക്സിൻ ലോകമെന്പാടും കുത്തിവയ്പ് നടത്തുന്നുണ്ട്. ഫലപ്രാപ്തി കുറവാണെങ്കിലും നിരവധി രാജ്യങ്ങൾ ഇതു സ്വീകരിച്ചിട്ടുണ്ട്. ആദ്യം, കൊറോണയുടെ വ്യാപനം ലോകമെന്പാടും വ്യാപിക്കുന്നതുവരെ നിഷേധിക്കപ്പെട്ടുവെങ്കിലും ഇപ്പോൾ ചൈന ലോകത്തിന്റെ പകുതിയും കൊറോണ വാക്സിനുകൾ നൽകിയിട്ടുണ്ട്, വൈദ്യചികിത്സ ആവശ്യമുള്ള 80 ശതമാനം ഗുരുതരമായ രോഗങ്ങളെയും സിനോവാക് വാക്സിൻ തടയുന്നുവെന്ന് കന്പനി പറയുന്നു. സിനോഫാർമിൽ നിന്നുള്ള രണ്ട് കൊറോണ വാക്സിനുകൾക്ക് യഥാക്രമം 79.3, 72.5 ശതമാനം ഫലപ്രാപ്തയുണ്ട്. കൊറോണ അണുബാധയിൽ നിന്ന് കാൻസിനോയുടെ വാക്സിൻ 65 ശതമാനം സംരക്ഷിക്കുന്നു. എന്നാൽ ബയോണ്‍ടെക്, മോഡേണ എന്നിവയുമായി താരതമ്യം ചെയ്യുന്പോൾ ആർഎൻഎ വാക്സിനുകൾക്ക് 95 ശതമാനം ഫലപ്രാപ്തി ഉണ്ട്. അസ്ട്രാസെനെക്കയുടെ വാക്സിൻ കുറഞ്ഞത് 80 ശതമാനമാണ്. രോഗത്തിന്റെ തീവ്രതയുടെ ഏതാണ്ട് 100 ശതമാനം തടയുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ’നസ്രാണി ചരിത്രപഠന’ മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ’നസ്രാണി’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്രപഠന മത്സരത്തിന്റെ ഭാഗമാകുവാനാഗ്രഹിക്കുന്നവർക്ക് പേരുകൾ നൽകാനുള്ള അവസരം ഇന്നുകൂടി മാത്രം. നമുക്ക് പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കാൻ ഈ ചരിത്രപഠനം നമ്മെ സഹായിക്കും എന്നുള്ളതിൽ സംശയമില്ല.
സഭയെ അറിയുക, നമ്മുടെ സഭയെ സ്നേഹിക്കുക. ഇപ്രകാരം സ്നേഹത്തിന്റെ വലിയ കൂട്ടായ്മയായ സഭയിലേക്ക് നമ്മുടെ കുട്ടികളെ നമുക്ക് ചേർത്തുനിർത്താം . കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈൻ മത്സരങ്ങൾ നടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും.
ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത്. പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഇന്ന് ആണ്. ഏപ്രിൽ 24 ന് മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തിയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകൾ രജിസ്റ്റർ ചെയ്തുകഴിയുന്പോൾ അവരുടെ രജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക .
മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഏപ്രിൽ 17ന്
ലണ്ടൻ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് 4 മുതൽ ഓണ്‍ലൈനിൽ നടത്തപ്പെടും. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തെ മറികടന്നു കൊണ്ട് ഇത്തവണയും പരിപാടികൾ ഓണ്‍ലൈനായി നടത്തി ശ്രദ്ധേയമാവുകയാണ് എംഎംഎ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അംഗങ്ങളുടെ മികച്ച പിന്തുണയോടെ എംഎംഎയുടെ വനിതാ വിഭാഗമായ മൈത്രിയുടെ നേതൃത്വത്തിൽ 4 മണിക്കൂർ നീണ്ട ഓണ്‍ലൈൻ ലൈവ് പ്രോഗ്രാമൊരുക്കി എംഎംഎ ശ്രദ്ധ നേടിയിരുന്നു.
ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് നാലിന് ആരംഭിക്കുന്ന ആഘോഷസന്ധ്യയിൽ ലണ്ടൻ ന്യൂഹാം കൗണ്‍സിലിലെ കൗണ്‍സിലറും പൊതുപ്രവർത്തകനുമായ സുഗതൻ തെക്കേപ്പുര മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് രാജി കുര്യൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അനുഗ്രഹീത വാഗ്മിയും വൈദികനുമായ ഫാ. ഡോ. നൈനാൻ വി. ജോർജ് ഈസ്റ്റർ വിഷു സന്ദേശം നൽകും. എംഎംഎ യൂത്ത് ക്ലബ്, എംഎംഎ മൈത്രി എന്നിവ അണിയിച്ചൊരുക്കുന്ന ഈസ്റ്ററിന്റെയും വിഷുവിന്റെയും സന്ദേശം ഉൾക്കൊള്ളുന്ന വിവിധങ്ങളായ കലാപരിപാടികൾ അന്നേദിവസം അരങ്ങേറും.
എംഎംഎയുടെ ഈവർഷത്തെ പ്രോഗ്രാം കോ-ഓർഡിനേറ്റേഴ്സായ ബൈജു ഡാനിയേൽ, ലിൻസി കുര്യൻ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകും. എംഎംഎയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം അംഗങ്ങൾക്കായി റാഫിൾ ഭാഗ്യസമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രഷറർ രെഞ്ചു വർഗീസ് അറിയിച്ചു. ലോക്ക്ഡൗണ്‍ നീണ്ടു പോകുന്ന സാഹചര്യത്തിൽ ഗവണ്മെന്റിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് മാതൃകാപരമായ കലാവിരുന്നൊരുക്കി സാമൂഹ്യബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഓണ്‍ലൈനിൽ പരിപാടികൾ അവതരിപ്പിച്ചു മുന്നേറാൻ എംഎംഎ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് രാജി കുര്യൻ അറിയിച്ചു.
പത്തനംതിട്ട സ്വദേശി അയർലൻഡിൽ നിര്യാതനായി
ഡബ്ലിൻ: പത്തനംതിട്ട മണ്ണാറകുളഞ്ഞി സ്വദേശി അജയ് മാത്യു (42) അയർലൻഡിലെ ദ്രോഹഡയിൽ നിര്യാതനായി. പരേതൻ അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഷീജ(നഴ്സ് മാനേജർ , മൂർഹോൾ നഴ്സിംഗ് ഹോം). ഒരു മകളുണ്ട്. സംസ്കാരം പിന്നീട് .
റിപ്പോർട്ട്: ജെയ്സണ്‍ കിഴക്കയിൽ
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു
ബര്‍ലിന്‍: ജര്‍മനിയില്‍ ഏകീകൃത നിയമങ്ങള്‍ സൃഷ്ടിക്കുന്നതിന്' രാജ്യം ദേശീയ കൊറോണ വൈറസ് നിയമം അതായത് കൊറോണ വൈറസ് ഗസറ്റ്സ് പുതുക്കിയെഴുതി കര്‍ശനമാക്കുമെന്ന് ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍. രാജ്യത്തെ ലോക്ക്ഡൗണ്‍ നടപടികളില്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ നടപടി മെര്‍ക്കല്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കും.
ജര്‍മ്മനി മൂന്നാമത്തെ തരംഗത്തിന്റെ മധ്യത്തിലാണ്, അതിനാല്‍ ദേശീയ നിയമ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്താന്‍ ഫെഡറല്‍ സര്‍ക്കാരും സംസ്ഥാനങ്ങളും സമ്മതിച്ചിട്ടുണ്ട്," ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ ഡെപ്യൂട്ടി വക്താവ് ഉള്‍റിഷ് ഡെമ്മര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഏകീകൃത ദേശീയ നിയമങ്ങള്‍ സൃഷ്ടിക്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്, നിയമമാറ്റം അടുത്ത ആഴ്ച ചൊവ്വാഴ്ച മന്ത്രിസഭയുടെ മുമ്പാകെ കൊണ്ടുവരുമെന്ന് അവര്‍ വിശദീകരിച്ചു.നിയമത്തിലെ നിര്‍ദ്ദിഷ്ട ക്രമീകരണങ്ങള്‍ക്ക് രാത്രികാല കര്‍ഫ്യൂകളും പ്രത്യേകിച്ച് കഠിനപ്രശ്നമുള്ള പ്രദേശങ്ങളില്‍ ചില സ്കൂള്‍ അടച്ചുപൂട്ടലുകളും ആവശ്യമാണ്.
സാംസ്കാരിക വേദികള്‍, റെസ്റേറാറന്റുകള്‍, ഒഴിവുസമയ സൗകര്യങ്ങള്‍ എന്നിവ മാസങ്ങളായി അടച്ചിട്ടും ജര്‍മനിയില്‍ അണുബാധ നിരക്ക് വര്‍ദ്ധിക്കുകയാണ്. കര്‍ശനമായ ദേശീയ നടപടികളില്ലാതെ ആശുപത്രികള്‍ നിറയുമെന്നന്ന് ആരോഗ്യ അധികൃതര്‍ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്കി.ചില പ്രദേശങ്ങളും നഗരങ്ങളും ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനാല്‍ പ്രാദേശിക, ദേശീയ നേതാക്കളെ നിയന്ത്രണങ്ങളില്‍ വിഭജിച്ചിരിക്കുകയാണ്.
സമവായത്തിന്റെ ലക്ഷണമൊന്നുമില്ലാത്ത സ്ഥിതിയില്‍, തിങ്കളാഴ്ച ആസൂത്രണം ചെയ്ത മെര്‍ക്കലും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച റദ്ദാക്കിയതായി ഡെമ്മര്‍ സ്ഥിരീകരിച്ചു.
ഏറ്റവും പ്രധാനമായി, ഏഴ് ദിവസത്തെ ഇന്‍സിഡെന്‍സ് റേറ്റ് 100,000 ആളുകള്‍ക്ക് 100 കേസുകള്‍ കവിയുന്ന പ്രദേശങ്ങളില്‍ നടപടികള്‍ ലഘൂകരിക്കാനുള്ള കരാര്‍ പിന്‍വലിക്കാനുള്ള നടപടി ചില സംസ്ഥാനങ്ങള്‍ പാലിച്ചിട്ടില്ല.നിയമപരമായ മാറ്റം രാജ്യത്തൊട്ടാകെയുള്ള ഈ അടിയന്തര ബ്രേക്ക് അടിച്ചേല്‍പ്പിക്കാന്‍ സഹായിക്കുമെന്ന് ഡെമ്മര്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,464 പുതിയ കേസുകളും 296 പുതിയ മരണങ്ങളുമാണ് ഉണ്ടായിരിയ്ക്കുന്നത്. ആകെ മരിച്ചത് 78,689 ആളുകളാണ്.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍
മലയാളി നേഴ്സ് കന്യാസ്ത്രികളുടെ പേര് റോഡുകള്‍ക്കു നല്കി ഇറ്റലിയുടെ ആദരം
റോം: ഇറ്റലിയിലെ കോവിഡ് ഭീകരതയില്‍ രോഗികള്‍ മരിച്ചുവീഴുമ്പോള്‍ അവരുടെ ജീവന് രക്ഷിക്കാന്‍ അക്ഷീണവും അശ്രാന്തവുമായ ശ്രമം നടത്തിയ ആതുരശുശ്രൂഷാ രംഗത്തെ മഹനീയ സേവനത്തിന് ഇറ്റലിയിലെ കമില്ലസ് സന്യാസിനീ സമൂഹാംഗങ്ങളും മലയാളികളുമായ സിസ്ററര് ഡെയ്സി അണ്ണാത്തുകുഴിയില്‍, സിസ്ററര് തെരേസ് വെട്ടത്ത് എന്നിവരെ ഇറ്റാലിയന്‍ നഗരം അപൂര്‍വ്വ ആദരവിന് അര്‍ഹരാക്കി. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് കൊറോണ ബാധിതര്‍ക്കു വേണ്ടി രാപകല്‍ ഭേദമെന്യേ സ്വന്തം ജീവന്‍പോലും അവഗണിച്ച് ശുശ്രൂഷചെയ്ത സിസ്ററര് ഡെയ്സിയും സിസ്ററര് തെരേസയും ഉള്‍പ്പെടെയുള്ള നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്കി രാജ്യത്തിന്റെ ആദരം പ്രകടിപ്പിച്ചത്. മലയാളി കന്യാസ്ത്രീകളോടൊപ്പം ഇതേ ആശുപത്രിയില്‍ സേവനം ചെയ്യുന്ന ആഫ്രിക്കയിലെ ബുര്‍ക്കീനാഫാസോയില്‍ നിന്നുള്ള സിസ്ററര് സബീനയുടെ പേരും ഒരു റോഡിന് നല്‍കിയിട്ടുണ്ട്.
ആകെ എട്ട് വനിതാ നേഴ്സുമാരെയാണ് ലോക വനിതാ ദിനത്തില്‍ മുനിസിപ്പാലിറ്റി ആദരിച്ചത്.കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ 'മാദ്രെ ജൂസെപ്പീന വന്നീനി ആശുപത്രിയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആതുസേവനം ചെയ്യുന്നവരാണ് ഇവര്‍. 47 കാരിയായ സിസ്ററര് ഡെയ്സി ജൂസെപ്പീന വന്നീനി ആശുപത്രിയിലെ കോവിഡ് അടിയന്തര വാര്‍ഡിന്റെ കോര്‍ഡിനേറ്ററായാണ് സേവനം ചെയ്യുന്നത്. സിസ്റ്റര്‍ തെരേസ് ഇതേ ആശുപത്രിയിലെ എമര്‍ജന്‍സി റൂമിന്റെ കോര്‍ഡിനേറ്ററാണ്.
കണ്ണൂര്‍ ജില്ലയിലെ ചുങ്കക്കുന്ന് സ്വദേശിനിയാണ് സിസ്റ്റര്‍ ഡെയ്സി അണ്ണാത്തുകുഴിയില്‍. മാനന്തവാടി രൂപത നെല്ലിയോടി ഇടവകാംഗമായ സിസ്ററര് തെരേസ, വെട്ടത്ത് ജര്‍മനിയില്‍ ജോലി ചെയ്യുന്ന സിഎംഐ സഭാഗം ഫാ.ജോണി വെട്ടത്തിന്റെ ബന്ധുവാണ്.
ഇറ്റാലിന്‍ വി.കമില്ലസിന്റെ പേരില്‍ ബ്രദറന്മാരായ ലൂയി ടെസയും, ജൂസെപ്പിനാ വിന്നിനിയും ചേര്‍ന്ന് 1892 ല്‍ ഇറ്റലിയിലെ ഗ്രോട്ടഫെറേറ്റയില് സ്ഥാപിച്ച സന്യാസിനി സമൂഹമാണ് ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഇവര്‍ക്ക് മഠങ്ങളുണ്ട്. സഭയുടെ ജനറേറ്റ് ഇറ്റലിയിലെ ഗ്രോട്ടഫെറാറ്റയില് കാണാം.
ലോകമെമ്പാടും 97 കമ്മ്യൂണിറ്റികളിലായി 823 സഹോദരിമാരുണ്ട് ഈ സഭയില്‍.
റിപ്പോർട്ട് ജോസ് കുമ്പിളുവേലില്‍
കെ.എം.മാണി അനുസ്മരണം ബ്രിസ്റ്റോളിൽ
ബ്രിസ്റ്റോൾ: പ്രവാസി കേരളാകോണ്‍ഗ്രസ് (എം) യുകെയുടെ ബ്രിസ്റ്റോൾ ഘടകം കെ.എം. മാണി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോവിഡ് മാനദണ്ഡ പ്രകാരം അനുവദനീയമായ ആറുപേർക്ക് മാത്രമാണ് ഇത്തവണ പുഷ്പാർച്ചനയിൽ പങ്കുചേരാനായത്. കോവിഡ് നിയന്ത്രണങ്ങൾ കുറയുന്പോൾ വിപുലമായ രീതിയിൽ "കാരുണ്യദിനം' നടത്തുവാൻ തീരുമാനിച്ചു.
മാനുവൽ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ കമ്മറ്റിയംഗങ്ങളായ പി.കെ.രാജുമോൻ, ജയിംസ് ഫിലിപ്പ് കുന്നുംപുറം, ജോമോൻ സെബാസ്റ്റ്യൻ ചക്കുംകുഴിയിൽ , ബ്രിസ്റ്റോൾ യൂണിറ്റ് പ്രതിനിധികളായ റോജി ചങ്ങനാശേരി , ഡേവിഡ് സെബാസ്റ്റ്യൻ എന്നിവർ നേരിട്ടും ന്ധഗൂഗിൾ മീറ്റ്ന്ധ ലൂടെ നാഷണൽ പ്രസിഡന്റ് ഷൈമോൻ തോട്ടുന്കൽ, ജനറൽ സെക്രട്ടറി (ഓഫീസ് ചാർജ്) റ്റോമിച്ചൻ കൊഴുവനാൽ, നാഷണൽ ജനറൽ സെക്രട്ടറിമാരായ സി.എ. ജോസഫ്, ബന്നി അന്പാട്ട്, ജിജോ അരയത്ത്, നാഷണൽ കമ്മറ്റിയംഗങ്ങളായ റ്റോം തോമസ്, ജോർജ് സഖറിയാസ്, ബ്രിസ്റ്റോൾ ഘടകത്തിലെ വിവിധ ഏരിയാ പ്രസിഡന്റുമാരായ സി. എം.മത്തായി ചക്കാലപ്പടവിൽ, ബിജു ജോസഫ്, ഗ്രേയ്സണ്‍ മുപ്രാപിള്ളിൽ, റോണി ജോസഫ്, ജെജിസണ് ജോസ് എന്നിവരും പങ്കെടുത്തു.
റിപ്പോർട്ട്: മാനുവൽ മാനുവൽ
കോവിഡ് രോഗീ ശുശ്രൂഷയ്ക്ക് ആദരവ്; റോമിലെ റോഡിന് മലയാളി സിസ്റ്ററുടെ പേരിട്ടു
കേളകം: കോവിഡ് രോഗികളെ ശുശ്രൂഷിച്ചതിന് മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയൻ സർക്കാരിന്റെ ആദരം. ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സഭാംഗവും കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയുമായ സിസ്റ്റർ തെരേസ വെട്ടത്താണ് നാടിന് അഭിമാനമായത്. വനിതാദിനത്തിൽ ഇറ്റാലിയൻ സർക്കാരും മുനിസിപ്പാലിറ്റി അധികൃതരും ആദരിച്ചതിനു പുറമെ റോമിലെ മദർ ജോസ്ഫീൻ വനീനി ആശുപത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിന് സിസ്റ്റർ തെരേസയുടെ പേരിടുകയും ചെയ്തു. റോഡിലെ ഫലകത്തിൽ സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്’ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. റോം നഗരത്തിന് സമീപമുള്ള സാക്രോഭാനോ മുനിസിപ്പാലിറ്റിയാണ് സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള വനിതാനഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കിയത്.
ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയപ്പോൾ അതിന്റെ ചുമതല സിസ്റ്റർ തെരേസയ്ക്കായിരുന്നു. ഇറ്റലിയില്‍നിന്നും നൈജീരിയയില്നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റർ തെരേസ കഴിഞ്ഞ 30 വർഷമായി ഇറ്റലിയിൽ നഴ്സായി സേവനം ചെയ്യുകയാണ്. വെട്ടത്ത് പരേതനായ മത്തായി-മേരി ദന്പതികളുടെ ഏഴു മക്കളിൽ മൂന്നാത്തെ മകളാണ്.
"ലോക്ഡൗണി'ല്‍ ജര്‍മന്‍ സര്‍ക്കാരിന് ആശയക്കുഴപ്പം
ബെര്‍ലിന്‍: പൂർണതോതിലുള്ള ലോക്ഡൗണ്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട ആലോചനയാണ് ജർമിനിയിൽ നടക്കുന്നത്. ഏപ്രില്‍ 12 ന് (തിങ്കൾ) ആസൂത്രണം ചെയ്ത മുഖ്യമന്ത്രിമാരുടെ സമ്മേളനം ആവശ്യമില്ലെന്നും പാര്‍ലമെന്ററി ഗ്രൂപ്പുകള്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യണമെന്നുമാണ് ചാന്‍സലര്‍ മെര്‍ക്കല്‍ ആഗ്രഹിക്കുന്നത്. ഈസ്റ്റര്‍ വാരാന്ത്യത്തിനു ശേഷം, ഇതു സംബന്ധിച്ച് എന്തു തീരുമാനം കൈക്കൊള്ളണമെന്ന കാര്യത്തിൽ സംസ്ഥാന നേതാക്കളും ഫെഡറല്‍ സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഇപ്പോഴും നിലനില്‍ക്കുകയാണ്.
അതേസമയം ലോക്ക്ഡൗണ്‍ ബുണ്ടെസ്ററാഗിലൂടെ നടത്തിയെടുക്കാനാണ് ചാന്‍സലര്‍ ആഗ്രഹിക്കുന്നതെന്ന് ചില റിപ്പോർട്ടുകളുണ്ട്. അതിനായി രാജ്യവ്യാപകമായി പരിമിതമായ നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ എന്ന നിര്‍ദ്ദേശവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
വാക്സിനേഷനില്‍ മന്ദഗതിയിലായിരുന്ന ജര്‍മനി ഒരു ദിവസം റിക്കാര്‍ഡ് 656,000 ജാബുകളുമായി വാക്സിനേഷന് ഡ്രൈവ് ശക്തമാക്കി. കുടുംബ ഡോക്ടര്‍മാര്‍ക്ക് ജാബുകള്‍ നല്കാന് അനുവദിച്ചതിനുശേഷം ഒരു ദിവസത്തിനുള്ളില്‍ രാജ്യം റിക്കാർഡ് എണ്ണം നേടിയിരിക്കുകയാണ്. ആദ്യദിവസത്തേക്കാള്‍ 2,90,000 കൂടുതല്‍ ഡോസുകള്‍ നല്‍കിയാണ് 656,000 ല്‍ എത്തിയതെന്ന് റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
35,000 ഹൗസ് ഡോക്ടര്‍മാരുടെ പ്രാക്ടീസുകള്‍ വഴിയാണ് രാജ്യത്തുടനീളം വാക്സിനേഷന് പ്രചാരണത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഡിസംബര്‍ 27 ന് റോള്‍ഔട്ട് ആരംഭിച്ചതിനുശേഷം മൊത്തം 16.26 ദശലക്ഷം വാക്സിന് ഡോസുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഏകദേശം 14 ശതമാനം ആളുകള്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. കഴിഞ്ഞ ദിവസം ഇത് 13 ശതമാനമായിരുന്നു. ജനസംഖ്യയുടെ ഏതാണ്ട് ആറ് ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്വെസ്ററ്ഫാലിയയ്ക്ക് ഹൗസ് ഡോക്ടര്‍മാര്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിച്ചതിനുശേഷം റാങ്കിംഗ് മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ഇപ്പോള്‍ ഇത് ദേശീയ ശരാശരി 13.8 ശതമാനമാണ്. എന്നാല്‍ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഫൈസര്‍ ബയോടെക് വാക്സിന് ഡെലിവറി ഫെഡറല്‍ സര്‍ക്കാര്‍ പകുതിയാക്കി. അടുത്ത രണ്ട് ആഴ്ചകളില്‍, പ്രാക്ടീസുകളില്‍ ലഭിച്ച ഡോസുകള്‍ തീര്‍ന്നേക്കുമെന്ന ഭീഷണി ഉയരുന്നുണ്ട്.
അതേസമയം ജര്‍മനിയുടെ ആവശ്യത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സിന് ഇറക്കുമതി ചെയ്യാന്‍ ആരോഗ്യമന്ത്രി സ്പാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യന്‍ യൂണിയന്റെ അംഗീകാരമുണ്ടായാല്‍, കൊറോണ വാക്സിന് സ്പുട്നിക് വി വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഫെഡറല്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ റഷ്യയെ ഉഭയകക്ഷി ചര്‍ച്ചക്കു ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,242 പുതിയ അണുബാധകളും 306 മരണങ്ങളും ആര്‍കെഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സിഡെന്‍സ് റേറ്റ് 105.7 ആണ്. അതേസമയം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 29,51.814 ഉം മരണനിരക്ക് 78,473 ഉം ആണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫിലിപ്പ് രാജകുമാരന് അന്തരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്) ഫിലിപ് രാജകുമാരന്(99) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ വിന്‍ഡ്സര്‍ കാസിലില്‍ ആയിരുന്നു അന്ത്യം. ബ്രിട്ടിഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ ധമനികളിലെ തടസവും നിരവധി രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്ന അദ്ദേഹം സുഖം പ്രാപിച്ചതിനെതുടർന്നു പിന്നീട് ആശുപത്രി വിട്ടു.
ഗ്രീക്ക് ഡാനിഷ് കുടുംബത്തില്‍ 1921 ജൂണ്‍ 10 ന് ഗ്രീക്ക് ദ്വീപായ കോര്‍ഫുവിലാണ് ഫിലിപ്പ് രാജകുമാരന്റെ ജനനം. പിതാവ് ഗ്രീസിന്റേയും ഡെന്മാര്ക്കിന്റേയും ആന്‍ഡ്രൂ രാജകുമാരനാണ്.മാതാവ് ആലീസ് രാജകുമാരി ലൂയിസ് മൗണ്ട് ബാറ്റൺ പ്രഭുവിന്റേയും വിക്ടോറിയ രാജ്ഞിയുടെയും ചെറുമകളുമാണ്.
ബ്രിട്ടീഷ് നാവികസേനാംഗമായിരുന്ന ഫിലിപ്പ് രാജകുമാരൻ, രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1947 നവംബര്‍ 20 നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്.1952 ല്‍ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 150 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേംബ്രിജ്, എഡിന്‍ബറ തുടങ്ങിയ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിച്ചിട്ടുണ്ട്. പരിസ്ഥിതി, വ്യവസായം, സ്പോര്‍ട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരി, പ്രസിഡന്റ്; അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച ശേഷം 2017 ഓഗസ്റ്റില്‍ ഫിലിപ് 65 വര്‍ഷം നീണ്ട പൊതു ജീവിതത്തില്‍നിന്നു വിടവാങ്ങുകയും ചെയ്തിരുന്നു. 1997ല്‍ കേരളം സന്ദര്‍ശിച്ചിരുന്നു.
ഫിലിപ്പ് രാജകുമാരനും ഭാര്യ എലിസബത്ത് രാജ്ഞിക്കും നാല് മക്കളും എട്ട് കൊച്ചുമക്കളും 10 കൊച്ചുമക്കളും ഉണ്ട്. ആദ്യ മകന്, വെയില്‍സ് രാജകുമാരനായ ചാള്‍സ് രാജകുമാരന്, 1948 ല്‍ ജനിച്ചു, തുടര്‍ന്ന് ആന്‍ രാജകുമാരി 1950 ലും, യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ രാജകുമാരന് 1960 ലും വെസെക്സിന്റെ പ്രഭു, എഡ്വേര്‍ഡ് രാജകുമാരന് 1964 ലുമാണ് ജനിച്ചത്.
ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തിൽ വിവിധ ലോകനേതാക്കള്‍ അനുശോചിച്ചു.
എണ്ണമറ്റ ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായിരുന്നു രാജകുമാരന്റെ ജീവിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
"വിസ്മയ സാന്ത്വനം' സ്പെഷൽ കലാമേള ഏപ്രിൽ 18 ന്
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്സല്‍ മാജിക് സെന്റര്‍ എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന "വിസ്മയ സാന്ത്വനം' എന്ന സ്പെഷൽ കലാമേള ഏപ്രിൽ 18 നു (ഞായർ) നടക്കും.
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് പരിപാടി അവതരിപ്പിക്കുന്നത്. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഈ ദൃശ്യവിരുന്ന് യുകെ സമയം 2 PMനും ഇന്ത്യന്‍ സമയം 6.30 PM നുമായി യുകെ, അയര്‍ലൻഡ് എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ കാണുവാനാകും. യുക്മയുടെ ആഭിമുഖ്യത്തിലാണ് യുകെയിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. ചെറിയ പരിമിതികളിൽ പോലും മനസ് തളർന്നു ജീവിക്കുന്നവർ ധാരാളമുള്ള ഈ ലോകത്തു അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയർച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനവും പ്രകാശവുമായി മാറ്റുന്ന നമ്മുടെ ചുറ്റിലുമുള്ളവരെ മാതൃകയാക്കാം. അങ്ങനെ മാതൃകയാക്കേണ്ട ഭിന്നശേഷിക്കാർ കൂടിയായിട്ടുള്ള കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ യുകെയിലെയും അയർലൻഡിലേയും സുമനസുകളായ കലാസ്നേഹികൾക്കു ഒരു അവസരം ഒരുങ്ങുകയാണ്.
പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്കുന്ന യൂണിവേഴ്സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രയിനിംഗ് സെന്ററുകളും നിരവധി കലാവതരണ വേദികളും ഉള്‍പ്പെടുന്നു. ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണ് വേദിയിലെത്തിക്കുന്നത്.
ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുത്തുകൊണ്ട് ഭിന്നശേഷി കുട്ടികളുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയുമായി സഹകരിച്ച് ഇത്തരം കുട്ടികളെ ജീവിതവിജയത്തിലെത്തിക്കുവാൻ പ്രോൽസാഹിപ്പിക്കണമെന്ന് യുക്മ ദേശീയ സമിതി അഭ്യർഥിച്ചു.
റിപ്പോർട്ട്: അലക്സ് വർഗീസ്
സെഹിയോൻ യുകെ യുടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവൻഷൻ 10 ന്
സെഹിയോൻ യുകെ യുടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവൻഷൻ ഏപ്രിൽ 10 നു നടക്കും. പ്രമുഖ വചന പ്രഘോഷകനും സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെ ഡയറക്ടറുമായ
ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ സന്ദേശം നൽകും. വെസ്റ്റ് മിനിസ്റ്റർ രൂപത വൈദികൻ മോൺ. ഷേമസ് ഒബോയിൽ ഇംഗ്ലീഷ് കൺവൻഷനിൽ ശുശ്രൂഷകളിൽ പങ്കുചേരും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലാണ് കൺവൻഷൻ നടക്കുക . മൾട്ടിക്കൾച്ചറൽ സംസ്ക്കാരം നിലനിൽക്കുന്ന യൂറോപ്പിൽ ലോകസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപക ഡയറക്ടർ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനിൽ നടക്കുമ്പോഴും 8894210945 എന്ന നമ്പറിൽ സൂം ലിങ്ക് വഴി പ്രാർഥിക്കുന്നതിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
അദ്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ മലയാളം കൺവൻഷനും .12 മുതൽ 2 വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷിലും കൺവൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
വിവരങ്ങൾക്ക്: ജോൺസൺ +44 7506 810177, അനീഷ് 07760 254700, ബിജുമോൻ മാത്യു 07515 368239.
റിപ്പോർട്ട്: ബാബു ജോസഫ്
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കണിക്കൊന്ന പഠനോത്സവം 10 ന്
ലണ്ടൻ: പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി കേരള ഗവൺമെന്റ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ പഠിക്കുന്ന പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് "കണിക്കൊന്ന"യുടെ മൂല്യനിർണയമായ പഠനോത്സവം ഏപ്രിൽ 10നു (ശനി) രാവിലെ 11നു വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കും .
യുകെയിലെ വിവിധ മേഖലകളിലെ പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന 185 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. പഠനോത്സവത്തിന്റെ സുഗമമായ വിജയത്തിനുവേണ്ടി മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ നേതൃത്വത്തിൽ അധ്യാപക പരിശീലനവും ശിൽപശാലകളും മാതൃക പഠനോത്സവവും ഇതിനോടകം വിജയകരമായി നടത്തി കഴിഞ്ഞു.
മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കേരള സാംസ്കാരിക മന്ത്രി എ.കെ. ബാലൻ സന്ദേശം നല്‍കും. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, മലയാളം മിഷൻ ഭാഷ അധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ ആശംസകളർപ്പിക്കും. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ദ്ധ സമിതി ചെയർമാൻ എസ്.എസ്. ജയപ്രകാശ് നന്ദിയും പറയും. തുടർന്ന് കേരളത്തിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനും ഭാഷാ പ്രചാരകനുമായ രാജീവ് പെരിങ്ങോടിന്റെ ഹൃസ്വമായ മോട്ടിവേഷണൽ ശില്പശാലയ്ക്ക് ശേഷം പഠനോത്സവം ആരംഭിക്കും.
മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ 'കണിക്കൊന്ന' യുടെ മൂല്യനിർണ്ണയമാണ് പഠനോത്സവം ആയി ഏപ്രിൽ 10 ന് ഓൺലൈനിനിലൂടെ യുകെയിൽ നടത്തുന്നത്. ഡിപ്ലോമ കോഴ്സായ 'സൂര്യകാന്തി' ഹയർ ഡിപ്ലോമ കോഴ്സായ 'ആമ്പൽ' സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ 'നീലകുറിഞ്ഞി' എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പിഎസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .
മലയാളഭാഷാ ഉന്നമനത്തിനായി ഇക്കഴിഞ്ഞ നവംബർ ഒന്നു മുതൽ നടത്തി വന്നിരുന്ന മലയാളം ഡ്രൈവിന്റെ സമാപന പരിപാടി യുകെയിലെ കലാ-സാംസ്കാരിക.സാമൂഹിക രംഗത്തുള്ള ആളുകളുടെ ആശംസകളും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി പഠനോത്സവത്തിനു ശേഷം ഏപ്രിൽ അവസാനം നടത്തുന്നതാണെന്ന് മലയാളം ഡ്രൈവിന്റെ ചുമതല വഹിക്കുന്ന സംഘാടകർ അറിയിച്ചു.
ഏപ്രിൽ 10ന് നടക്കുന്ന കണിക്കൊന്ന പഠനോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
1. ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
3. ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
4. രഞ്ജു പിള്ള (സ്കോട്ട്ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ- 07869400005 )
6. എസ് എസ് ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ-07702686022).
നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളും പിന്തുണ നൽകണമെന്നും ഏപ്രിൽ പത്തിന് ഓൺലൈനായി നടത്തുന്ന പഠനോത്സവം വിജയിപ്പിക്കുന്നതിന് വേണ്ട സഹകരണം എല്ലാ രക്ഷിതാക്കളിൽ നിന്നും ഉണ്ടാവണമെന്നും രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ വിദഗ്ധ സമിതി ചെയർമാൻ എസ്.എസ്. ജയപ്രകാശ് എന്നിവർ അഭ്യർഥിച്ചു.
ഉദഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള
സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
ZOOM MEETING ID: 844 9952 7692
Passcode: MAMIUK
www.facebook.com/MAMIUKCHAPTER/live
റിപ്പോർട്ട്: ഏബ്രഹാം കുര്യൻ
സൂരജ് താന്നിക്കലിന്റെ കവർ സോംഗിന് ലെസ്ലി ലൂയിസിന്റെ ആശംസ
വിയന്ന: പ്രശസ്തമായ ഇൻഡോ-ഇംഗ്ലീഷ് ഫ്യൂഷൻ ആൽബമായ കൊളോണിയൽ കസിന്റെ പുനരാവിഷ്കരണത്തിന് വിയന്നയിലെ രണ്ടാം തലമുറയിൽ നിന്നുള്ള സൂരജ് താന്നിക്കലിനെ (ജയ്) പ്രശംസിച്ച് സംഗീതജ്ഞനും ഗാനരചയിതാവുമായ ലെസ്ലി ലൂയിസിന്റെ ട്വീറ്റ്. കർണാട്ടിക് പോപ്പ് ഫ്യൂഷനിലൂടെ പുതിയൊരു സംഗീത ശൈലി സൃഷ്ടിച്ച് ഭാരതീയ യുവത്വത്തിന് പുതുസംഗീതധാര നൽകിയ കൊളോണിയൽ കസിൻസ് തന്‍േറതായ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ജയ് എന്ന പേരിൽ അറിയപ്പെടുന്ന സൂരജ് സെബാസ്റ്റ്യൻ താന്നിക്കൽ.
പ്രമുഖ ഗായകനായ ഹരിഹരൻ ആലപിച്ചു അന്തർദേശിയതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട കൃഷ്ണ നീ ബേഗനെ എന്ന ഹിറ്റ് ഗാനത്തിന്റെ ഹിപ്ഹോപ് കവർ വേർഷൻ ഈസ്റ്റർ ദിനത്തിലാണ് പുറത്തുവിട്ടത്. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ വിയന്നയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിച്ച ആൽബം സൂരജിന്റെ ആദ്യത്തെ കവർ സോംഗാണ്. ഒഴിവുസമയങ്ങളിൽ കൂടുതൽ ഗാനങ്ങൾ അവതരിപ്പിക്കണമെന്നാണ് സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന സൂരജിന്റെ ആഗ്രഹം.
ആൽബം കാണാം: https://youtu.be/JfRSlJxLdms
ഓണ്‍ലൈൻ ഓർത്തഡോക്സ് അവധികാല ബൈബിൾ ക്ലാസ് ജർമനിയിൽ
ബെർലിൻ: ജർമനി- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജർമനി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് സണ്‍ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസ് (OVBS) ഏപ്രിൽ 9 വെള്ളിയാഴ്ച മുതൽ 11 ഞായറാഴ്ച വരെ ഓണ്‍ലൈനായി നടക്കും. ദൈവഹിതം തിരിച്ചറിയുവിൻ (1 തെസ 5:18) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. വേദപഠനം, ഗാനപരിശീലനം, ആക്ഷൻ ഗാനങ്ങൾ, കലാപരിശീലനം, കുട്ടികളുടെ പരിപാടികൾ, കളികൾ, സ്നേഹവിരുന്ന് എന്നിവയെല്ലാം പ്രധാന ആകർഷകങ്ങളാണ്.
വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 7.30 വരെയും 10 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെയും 11 ഞായറാഴ്ച 3 മുതൽ 4.30 മുതൽ വരെയുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സണ്ഡേസ്കൂൾ കേന്ദ്ര ഡയക്ടറൽ ജനറൽ റവ. ഫാ. ഡോ. വർഗീസ് വർഗീസ് മീനടം (കോട്ടയം), സണ്ഡേസ്കൂൾ യുകെ. യൂറോപ്പ് ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. അനൂപ് ഏബ്രഹാം (യുകെ), സണ്ഡേസ്കൂൾ യുകെ യൂറോപ്പ് ഭദ്രാസന ഡയക്ടർ സൈമണ്‍ ചാക്കോ (യുകെ) എന്നിവർ സന്ദേശങ്ങൾ നൽകും. റവ. ഫാ. വിവേക് വർഗീസ് (റോം), റവ. ഫാ. ആഷു അലക്സാണ്ടർ (ബെൽജിയം) എന്നിവർ വേദപഠനക്ലാസുകൾക്കും, മെർലിൻ റോബിൻ (യുകെ), സോണി ജെറിൻ (യുകെ) എന്നിവർ ഗാനപരിശീലനത്തിനും നേതൃത്വം നൽകും. മലയാളം, ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
ജർമനിി, ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സണ്ഡേസ്കൂൾ കുട്ടികൾ ഇതിന്റെ ഭാഗമാകും. ജർമനിയിൽ ആദ്യമായാണ് ഒവിബിഎസ് നടക്കുന്നത്.
റവ.ഫാ. രോഹിത്ത് സ്കറിയ ജോർജി (ജർമനി), ജിജു കെ. ജോർജ് (ജർമനി), അജി മാത്യു ജോണ്‍ (ഓസ്ട്രിയ), അനീനാ മാത്യൂസ് (ജർമനി), ബിനീറ്റാ വർഗീസ് (ജർമനി), ജെനി ജിജു (ജർമനിി), കോശി കുരുവിള (ജർമനി), അന്നമ്മ കുരുവിള (ജർമനി), ഷൈനോ ജോർജ് (ജർമനി) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വേഗം രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് +4915175230784, +4917661997521
ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യൂംഗ് അന്തരിച്ചു
ബെർലിൻ: പ്രശസ്ത ദൈവശാസ്ത്രജ്ഞനായ സ്വിസ് കത്തോലിക്കാ വൈദികൻ ഹാൻസ് ക്യൂംഗ് (93) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായിരുന്ന ക്യൂംഗിന്റെ അന്ത്യം ജർമനിയിൽ ട്യൂബിംഗിലെ വസതിയിലായിരുന്നു.
വാഗ്മിയും എഴുത്തുകാരനുമായ ക്യൂംഗിന്റെ ചിന്തകൾ കത്തോലിക്ക സഭയിൽ നവീകരണത്തിനു തിരികൊളുത്തിയിരുന്നു. അന്‍പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1960 മുതൽ ജർമനി ട്യൂബിംഗ് സർവകലാശാലയിലെ ദൈവശാസ്ത്ര പ്രഫസറായിരുന്നു. ഈ കാലഘട്ടത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാർപാപ്പയും (ഫാ. ജോസഫ് റാറ്റ്സിംഗര്‍) ഈ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു.
1928 മാര്‍ച്ച് പത്തൊമ്പതിന് സ്വിറ്റ്സര്‍ലൻഡിലെ സുര്സേയില് ജനിച്ച ക്യൂംഗ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച് 1954ല്‍ പുരോഹിതനായി. ഫ്രാന്‍സിലെ സോര്‍ബോണിലും പാരീസിലെ കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം, തുടര്‍ന്ന് ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കി. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ഹാന്‍സ് ക്യൂംഗും തമ്മില്‍ ആശയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2005ല്‍ ഇരുവരും മാര്‍പാപ്പയുടെ വേനക്കാല വസതിയായ കാസ്റ്റല്‍ ഗോണ്ടോള്ഫോയില് കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്നമ്മ തോമസിന്റെ സംസ്കാരം വ്യാഴാഴ്ച വെഡ്നെസ്ഫീൽഡിൽ
വെഡ്നെസ്ഫീൽഡ്: ബർമിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീൽഡിൽ (വോൾവർഹാംപ്ടൻ) മാർച്ച് 16ന് നിര്യാതയായ അന്നമ്മ തോമസിന്റെ പൊതുദർശനം ഏപ്രിൽ 7ബുധനാഴ്ച രാവിലെ 11.30 മുതൽ 3.30 വരെ വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ നടന്നു. വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ അംഗമായ ഗ്ളാക്സിൻ തോമസിന്റെ മാതാവാണ് പരേത.
സംസ്കാര ശുശ്രൂഷ ഏപ്രിൽ 8 വ്യാഴാഴ്ച രാവിലെ 11ന് വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ടെട്ടൻഹാൾ ഡെയിൻ കോർട്ട് സെമിത്തേയിരിൽ സംസ്കരിക്കും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെടുന്ന വ്യാഴാഴ്ചത്തെ സംസ്കാര ചടങ്ങുകൾ അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
https://www.youtube.com/watch?v=wHlNH3810Dw
ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു. ഗ്ളാക്സിൻ ഏക മകനാണ്.മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ,ഗ്ലാഡിസ്, ഇമ്മാനുവൽ.
റിപ്പോർട്ട്: ബൈജു തോമസ്
നീനാ കൈരളിയുടെ കലാ കായിക മത്സരങ്ങൾ ശ്രദ്ധേയമായി
ഡബ്ലിൻ : കോവിഡ് കാലത്ത് വേറിട്ട രീതിയിൽ നടത്തിയ കലാ കായിക മത്സരങ്ങളിലൂടെ ശ്രദ്ധേയരായിരിക്കുകയാണ് നീനയിലെ കൈരളി അസോസിയേഷൻ. അംഗങ്ങൾക്ക് മാനസികവും ശാരീരികവുമായ ഉണർവ് സമ്മാനിക്കുവാൻ ഇതുമൂലം കൈരളി നേതൃത്വത്തിന് സാധിച്ചു . ആദ്യമായാണ് ഇത്തരത്തിൽ ഇവിടെ ഒരു മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വെർച്യുൽ മത്സരങ്ങൾ നടത്തപ്പെടുന്നതെന്ന് കൈരളി അസോസിയേഷൻ പ്രസിഡന്റ് റിനുകുമാരൻ രാധാനാരായണൻ പറഞ്ഞു .
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി സ്മൈലിംഗ്, ഡ്രോയിംഗ് , പെയിന്റിംഗ്, ഫോട്ടോഗ്രഫി എന്നിവയും മുതിർന്നവർക്കായി പുരുഷന്മാർക്കായി പുഷ്അപ് ചലഞ്ച്, കൂടാതെ പുരുഷ·ാർക്കും സ്ത്രീകൾക്കുമായി നടപ്പു മത്സരം, guess the sound ചലഞ്ച് എന്നിവയും നടത്തപ്പെട്ടു. മുതിർന്നവരുടെ മത്സരങ്ങളിലെല്ലാം ഒരു മാസം വീതം നീണ്ടുനിന്ന വീറും വാശിയുമേറിയ പ്രകടനങ്ങൾക്കൊടുവിലാണ് വിജയിയെ കണ്ടെത്തിയത്.
ഗവണ്മെന്റിന്റെ 'keep well campaign' നിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എല്ലാ തലമുറകളിലും ഉള്ളവരെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള മത്സരങ്ങൾ നടത്തി കൈരളി അംഗങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം നിലനിർത്താനും പരിപോഷിപ്പിക്കുവാനും സാധിച്ചതിൽ സന്തോഷമുണ്ടെന്നും കോവിഡ് കാലത്ത് ഇത്തരത്തിൽ മത്സരങ്ങൾ നടത്തിയതിന് ഗവണ്മെന്റിൽ നിന്നും ഗ്രാൻഡ് ലഭിച്ചതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു .ജനുവരി ആദ്യം തുടങ്ങി മാർച്ച് അവസാനം വരെ മത്സാരങ്ങൾ നീണ്ടുനിന്നു. റിനുകുമാരൻ , വിമൽ ജോണ്‍, വിശാഖ് നാരായണൻ, വിനീത പ്രമോദ്, അഞ്ജിത എബി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി .
റിപ്പോർട്ട് ജെയ്സണ്‍ കിഴക്കയിൽ
ഈസ്റ്റർ ക്വിസ് 'Buona Pasqua' ക്ക് വിജയകരമായ സമാപനം
ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭ കാറ്റിക്കിസം കുട്ടികൾക്കായ് സംഘടിപ്പിച്ച ഈസ്റ്റർ ക്വിസ് 'Buona Pasqua' ക്ക് വിജയകരമായ സമാപനം. വിഭൂതി തിരുനാൾ മുതൽ പെസഹാ വ്യാഴം വരെ വൈകിട്ട് അഞ്ചിന് നടത്തിയ ക്വിസ് മത്സരങ്ങളിൽ ദിവസവും മുന്നോറോളം കുട്ടികളാണ് പങ്കെടുത്തുവന്നത്.
ദിവസേന അഞ്ചു വിജയികളെ വീതം പ്രഖ്യാപിച്ച മത്സരങ്ങൾ അയർലൻഡിലെ യുവതലമുറ ആവേശത്തോടെ സ്വീകരിച്ചു. അയർലൻഡിലെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുത്ത ഗ്രാന്റ് ഫിനാലെ മത്സരങ്ങൾ ഈസ്റ്റർ ദിനം വൈകിട്ട് 6 മണിക്ക് സൂം വഴിയാണ് നടത്തിയത്. ലൂക്കൻ കുർബാന സെന്റർ അംഗങ്ങളായ ജോയൽ രാജേഷ് ജോസഫ്, അമൽ രാജേഷ് ജോസഫ് എന്നിവർ ഒന്നും രണ്ടും സമ്മാനാർഹരായി.
ബ്ലാഞ്ചാർഡ്സ്ടൗണിൽ നിന്നുള്ള ജൂവൽ ഷൈജൊ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എസ്. എം.വൈ. എം. സെക്രട്ടറി ഹണി ജോസ് (സോർഡ്സ്) ആയിരുന്നു ഗ്രാൻഡ് ഫിനാലെയുടെ ക്വിസ് മാസ്റ്റർ. പരിപാടിക്ക് സീറോ മലബാർ സഭയുടെ അയർലൻഡ് കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറന്പിൽ, എസ്. എം. വൈ. എം ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, കാറ്റിക്കിസം ഹെഡ്മാസ്റ്റേഴ്സ് കോർഡിനേറ്റർ ജോസ് ചാക്കോ, എസ്. എം, വൈ. എം. ആനിമേറ്റർ ജിൻസി ജിജി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട് : ജെയ്സണ്‍ കിഴക്കയിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 11
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. "നസ്രാണി' എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം , ഭാരതത്തിന്റെ അപ്പൊസ്തലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുക.
വിശ്വാസസമൂഹം മുഴുവനും പ്രാർത്ഥനാപൂർവം വലിയാ ആഴ്ചയുടെ തിരക്കുകളിൽ ആയിരുന്നതിനാലും കൂടുതൽ കുടുംബങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതിനുമായി രജിസ്ട്രേഷൻ ഏപ്രിൽ പതിനൊന്നുവരെ നീട്ടിയിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത്. പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള പുതുക്കിയ തിയതി ഏപ്രിൽ 11 ന് ആണ്. ഏപ്രിൽ 24നു മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തിയതി ശനിയാഴ്ച ഏഴിനു നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകൾ രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെ രജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.http://smegbbiblekalotsavam.com/?page_id=719
പ്രവാസികള്‍ അവരുടെ കുടുംബങ്ങളിലെ വോട്ട് യുഡിഎഫിന് ഉറപ്പാക്കണം: ഉമ്മന്‍ ചാണ്ടി
ബര്‍ലിന്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ അവരുടെ നാട്ടിലെ കുടുംബങ്ങളിലെ ഓരോ വോട്ടും യുഡിഎഫിന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു. ഇതിനായി ഓരോ പ്രവാസിയും അവരവരുടെ നാട്ടിലെ കുടുംബങ്ങളെ ഫോണ്‍ മുഖേനയും മറ്റു സാങ്കേതിക വിദ്യയിലൂടെയും ബന്ധപ്പെട്ട് കുടുംബത്തിലെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ, പരിചയക്കാരുടെ എന്നു വേണ്ട എല്ലാ തലത്തിലുമുള്ള സൗഹൃദങ്ങള്‍ ഉപയോഗിച്ച് യുഡിഎഫിന് വോട്ടു ചെയ്യാന്‍ സജ്ജമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫ് യൂറോപ്പ് ഇലക്ഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസമായി നടന്നു വന്നിരുന്ന വിര്‍ച്ച്വല്‍ തെരഞ്ഞെടുപ്പ് മീറ്റിങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ അഞ്ചു കൊല്ലമായി കേരളത്തിലെ ജനങ്ങളെ മനുഷ്യ നിര്‍മ്മിത പ്രളയ സൃഷ്ടികൊണ്ടും ധൂര്‍ത്തിന്റെ പര്യായമായി മാറി, സംസ്ഥാനത്തെ കടക്കെണിയിലേയ്ക്കും വീണ്ടും തള്ളിയിട്ട്, വിദ്യാഭ്യാസവും അര്‍ഹതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ജോലി നല്‍കാതെ വഞ്ചിച്ചും, സ്വജനപക്ഷപാതവും, ബന്ധുജനങ്ങളെ പുറംവാതിലില്‍ക്കൂടി തിരുകി കയറ്റിയും, കൊറോണക്കാലത്ത് പ്രവാസികളെ ദ്രോഹിക്കുക മാത്രമല്ല പ്രവാസികള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്കി അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.
അധികാരത്തിലെത്തിയാല്‍ ബാറുകള്‍ നിര്‍ത്തിയും മദ്യഉപഭോഗം കുറച്ചും കേരളത്തെ ശോഭനമാക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തില്‍ വന്നപ്പോള്‍ കൂടുതല്‍ ബാറുകള്‍ തുറന്ന് കേരളത്തില്‍ മദ്യമൊഴുക്കിയ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫും പ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.പ്രവാസികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്കിയതല്ലാതെ മറ്റൊന്നും നല്കാന് എല്‍ഡിഎഫ് സര്‍ക്കാര്‍ മെനക്കെട്ടില്ലെന്നും, ഗള്‍ഫില്‍ നിന്നും തിരിച്ചു നാട്ടിലെത്തി കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ശ്രമിച്ച വ്യസായികള്‍ക്ക് ഒടുവില്‍ സ്വയം ജീവനൊടുക്കേണ്ടി വന്ന അവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫിലെ വിവിധ കക്ഷി നേതാക്കളായ സയിദ് മുനവറലി ശിഹാബ് തങ്ങള്‍, മോന്‍സ് ജോസഫ്, എം.കെ.പ്രേമചന്ദ്രന് എംപി. സി.പി.ജോണ്‍, റോജി എം ജോണ്‍ എംഎല്‍എ, ജിന്സണ് എഫ്.കല്ലുമാടിക്കല്‍ (ഒഐസിസി ഗ്ളോബല്‍ സെക്രട്ടറി & ഒഐസിസി യൂറോപ്പ് കോഓര്‍നേറ്റര്‍) എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു. കേരളത്തിന്റെ ഭാവി തീരുമാനിയ്ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ പ്രവാസ ലോകത്തിരുന്നുകൊണ്ട് ജനാധിപത്യത്തിന്റെ കാവല്ഭടന്മാരായി കേരളത്തിലെ യുഡിഎഫിന് കരുത്തുപകര്‍ന്ന് നാട്ടിലെ ഒരു വോട്ടും പാഴായി പോകരുതെന്ന് നേതാക്കള്‍ സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.
സമ്മേളനത്തില്‍ യൂറോപ്പിനു പുറമെ ഗള്‍ഫ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും യുഡിഎഫ് പ്രതിനിധികള്‍ പങ്കെടുത്തു. യുഡിഎഫ് യൂറോപ്പ് ഇലക്ഷന് കമ്മിറ്റിയ്ക്ക് വേണ്ടി കണ്‍വീനര്‍ സണ്ണി ജോസഫ് സ്വാഗതവും ചെയര്മാന് ഡോ.അലി കൂനാരി നന്ദിയും പറഞ്ഞു.
ടോമി തൊണ്ടാംകുഴി (സ്വിസ്) പരിപാടികള്‍ മോഡറേറ്റ് ചെയ്തു. സിറോഷ് ജോര്‍ജ് (ഓസ്ട്രിയ), ഇന്സന് തോമസ്(യുകെ), സ്മിത വയലില്‍(യുകെ), അശ്വതി നായര്‍ (യുകെ),ബോബിന് ഫിലിപ്പ്(യുകെ), അനില്‍ (യുകെ),ജെയിസണ്‍ കരേടന്(സ്വിസ്), ജോയി കൊച്ചാട്ട്(സ്വിസ്), സാന്‍ജോ മുളവരിക്കല്‍ (അയര്‍ലണ്ട്),ബിജു തോമസ് (ഇറ്റലി), പ്രശാന്ത് മാത്യു, ഹരികൃഷ്ണന്, ജിന്‍സ് തോമസ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
റിപ്പോർട്ട് :ജോസ് കുമ്പിളുവേലില്‍
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു കൈത്താങ്ങായി ഐഒസി യുകെ കേരള ചാപ്റ്റർ
ലണ്ടൻ: ആസന്നമായ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു കൈത്താങ്ങായി ഐഒസി യു കെ കേരളാ ചാപ്റ്റർ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റുന്നു. യുകെ പുറത്തിറക്കിയ ഹൃസ്യ ചിത്രം "നാട് നന്നാകാൻ യുഡിഫ്' നാല് ദിവസങ്ങൾക്കിടയിൽ അരലക്ഷത്തോളം പേര് കാണുകയും നിരവധിയാളുകൾ പങ്കിടുകയും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. നാട്ടിൽ അവധിക്കെത്തുന്ന പ്രവാസി, തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടയിൽ സ്വന്തം സമ്മദിദാനാവകാശം എങ്ങിനെ വിലയിരുത്തണം എന്നുള്ളതായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഓരോ വോട്ടർമാരും തങ്ങളുടെ സമ്മദിദാനം വിനിയോഗിക്കുന്നതിനു മുമ്പായി വിചിന്തനം ചെയ്യേണ്ട പ്രമേയം ഉൾക്കൊള്ളുന്ന ചിത്രം ഇന്ത്യൻ ഓവർസീസ്കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവീനർ രാജേഷ് പാട്ടീൽ ആണ് നിർമ്മിച്ചത്. പ്രസ്തുത ചിത്രത്തിൽ നിരവധി സിനിമ സീരിയൽ പ്രവത്തകർ വേഷമിട്ടിട്ടുണ്ട്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തുരീയംസിനിമയുടെ സംവിധായകൻ ജിതിൻ കുമ്പുക്കട്ട് ആണ്. വീഡിയോ ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്. അർഹമായ സ്ഥാനാർത്ഥികൾക്ക് സഹായവും, ബാനറുകൾ നൽകിയും, കോൺഗ്രസ്സ് എംപവറിനു കൈത്താങായും ചെയ്യുന്ന സഹായങ്ങളിലൂടെ ഐഒസി യു കെ യുഡിഫ് നു കരുത്തേകുകയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് ഊർജ്ജം പകരാൻ, കോൺഗ്രസ്സ് പ്രസ്ഥാനമെന്ന അഭിമാന വികാരം ഉണർത്തി, പ്രസ്ഥാനത്തോടുള്ള കൂറും സ്നേഹവും ബോദ്ധ്യവും പൂർവ്വാധികം ശക്തിപ്പെടുത്തുന്നതിനും നിഷ്പക്ഷമതികൾക്കും അല്ലാത്തവർക്കും പ്രസ്ഥാനത്തെപ്പറ്റിയുള്ള വ്യക്തമായ അറിവ് നല്കുന്നതിനുമായി ആവശ്യമായ എല്ലാ അടിസ്ഥാനവിവരങ്ങളടക്കം സമാഹരിച്ചു പൂർത്തിയാവുന്ന എംപവർ കോൺഗ്രസ്സ് വെബ് ഇനി മുതൽ കോൺഗ്രസ്സിന്റെ ശക്തിസ്രോതസ്സാവും എന്ന് തീർച്ച. ബോബിൻ ഫിലിഫ് എന്ന കോൺഗ്രസ്സിന്റെ കരുത്തനായ പടയാളി സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തു തന്റെ കഠിനാദ്ധ്വാനത്തിലൂടെ പ്രസ്തുത വെബ് തയ്യാറാക്കുമ്പോൾ അതിലേക്കുള്ള എളിയ പ്രോത്സാഹനം നൽകുവാനും ഈ തെരഞ്ഞെടുപ്പ് വേളയിൽ ഐഒസി യുകെ കേരളാ ചാപ്റ്ററിനു കഴിഞ്ഞുവെന്നതും കോൺഗ്രസ്സ് പ്രസ്ഥാനത്തോടുള്ള അഭികാമ്യമായ സ്നേഹവും പ്രതിബദ്ധതയുമാണ് കാണിക്കുക.
വിവിധ പരിപാടികൾക്ക് പ്രസിഡന്റ് സുജു ഡാനിയേൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ രാജേഷ് പാട്ടീൽ, അശ്വതി നായർ, സുരാജ് കൃഷ്ണൻ, ബോബിൻ ഫിലിഫ്, ഇൻസൺ ജോസ്, അപ്പച്ചൻ,അജിത്, അനിൽ, ജോസഫ് കൊച്ചുപുരക്കൽ എന്നിവർ നേതൃത്വം നൽകി. ഐഒസി ദേശീയ പ്രസിഡന്റ് കമൽ ദാലിവാൽ, വൈസ് പ്രസിഡണ്ട് ഗുർമിന്ദർ എന്നിവരും ഐഒസി യുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി ഒപ്പം ഉണ്ടായിരുന്നു.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ
12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ ഫൈസർ ബയോണ്‍ടെക് വാക്സിൻ നൂറുശതമാനം ഫലപ്രദം
ബെർലിൻ: കൊറോണയ്ക്കെതിരെ പ്രതിരോധ വാക്സിൻ വികസിപ്പിച്ച സംയുക്ത സംരംഭമായ ജർമൻ അമേരിക്കൻ കന്പനി ഫൈസർ ബയോണ്‍ടെക് വികസിപ്പിച്ച കോവിഡ് വാക്സിൻ 12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ 100 ശതമാനം ഫലപ്രദമെന്ന് കന്പനി അവകാശപ്പെട്ടു.
അമേരിക്കയിലെ 2,260 കൗമാരക്കാരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി കന്പനിയുടെ വാർത്തക്കുറിപ്പിൽ അറിയിച്ചു. പരീക്ഷണ വിവരങ്ങൾ ഉടൻ അമേരിക്കൻ അധികൃതർക്കും മറ്റു രാജ്യങ്ങൾക്കും കൈമാറുമെന്നും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി നൽകിയ അനുമതിയിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെടുമെന്നും കന്പനി വ്യക്തമാക്കി.
അടുത്ത അധ്യയന വർഷത്തിനു മുന്‍പ് 12 മുതൽ 15വരെ പ്രായമുള്ള സ്കൂൾ വിദ്യാർഥികൾക്ക് വാക്സിൻ കുത്തിവയ്പ്പെടുക്കാനുള്ള അനുമതിക്കു വേണ്ടിയാണ് കന്പനി ശ്രമിക്കുന്നത്. പരീക്ഷണഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും യുകെ വകഭേദത്തിന്റെ വ്യാപനത്തെയും തടയാൻ കഴിയുമെന്നാണ് വ്യക്തമാകുന്നതെന്നും ജർമനിയിലെ മൈൻസ് ആസ്ഥാനമായ ബയോണ്‍ടെക് അധികൃതർ പറഞ്ഞു.
ഫൈസർ ബയോണ്‍ടെക്ക് വാക്സിൻ 16 വയസിന് മുകളിലുള്ളവർക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി അമേരിക്കയും യൂറോപ്യൻ യൂണിയനും നേരത്തെ നൽകിയിരുന്നു. ഇതിനോടകം 65 ലധികം രാജ്യങ്ങളിലെ മുതിർന്നവർക്ക് ഫൈസർ ബയോണ്‍ടെക് വാക്സിൻ നൽകി. വാക്സിന്റെ 250 കോടി ഡോസുകൾ ഈ വർഷം ഉൽപാദിപ്പിക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്.
കോഡ്പ്രതിരോധ വാക്സിനായ അസ്ട്രാ സെനേക്ക വാക്സിന്റെ കാര്യത്തിൽ ലോകം ഇപ്പോൾ പല തട്ടിലാണന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകാരോഗ്യസംഘടനയും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും ഇഎംഎയും നിലവിൽ അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിച്ച് പ്രായപരിധി നിർണയിക്കുന്ന അപകടസാധ്യതകളൊന്നും കാണുന്നില്ലന്നും ഇതിന്റെ ഉപയോഗവും ശുപാർശ ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് വാക്സിനേഷൻ കൗണ്‍സിൽ (ഡബ്ള്യുഎച്ച്ഒ) അസ്ട്രാസെനെക്കയുടെ കൊറോണ വാക്സിനിൽ ഉറച്ചുനിൽക്കുന്നു. 60 വയസിന് താഴെയുള്ളവരിൽ ഉപയോഗിക്കുന്നതിനെതിരായ ജർമ്മൻ തീരുമാനത്തിനുശേഷവും, തന്റെ ശുപാർശകൾ ക്രമീകരിക്കാൻ ഒരു കാരണവും അദ്ദേഹം കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം ഡയറക്ടർ കേറ്റ് ഓബ്രിയൻ ബുധനാഴ്ച ജനീവയിൽ പറഞ്ഞു.
അതേസമയം ജർമൻ ഫെഡറൽ, സംസ്ഥാന സർക്കാരുകൾ ത്രോംബോസിസ് കേസുകളെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾക്ക് ശേഷം 60 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ആസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നത് ബുധനാഴ്ച മുതൽ പരിമിതപ്പെടുത്തി. 60 വയസിനു മുകളിലുള്ളവരിൽ മാത്രമേ അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കാവൂ എന്നത് രാജ്യത്ത് വീണ്ടും അനിശ്ചിതത്വത്തിന് കാരണമാവുകയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഒസിഐ കാർഡ് പുതുക്കൽ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി
ന്യൂഡൽഹി: വിദേശ പാസ്പോർട്ടുള്ള ഇന്ത്യൻ വംശജരുടെ ഓവർസീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡിന്റെ പുതുക്കൽ നടപടികൾ 2021 ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മാത്രമല്ല , പുതിയ പാസ്പോർട്ട് എടുത്തിട്ടുള്ളവർ ഒസിഐ കാർഡിനൊപ്പം പഴയ പാസ്പോർട്ടുകൂടി കൈവശം കരുതണമെന്ന നിബന്ധനയും കേന്ദ്രസർക്കാർ റദ്ദാക്കി.
പഴയതും കാലഹരണപ്പെട്ടതുമായ പാസ്പോർട്ടുകൾ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇനിമുതൽ ആവശ്യമില്ലെന്നാണ് ് മാർച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങൾ ലോകത്തിന്റെ വിവിധ ഇൻഡ്യൻ എംബസികൾതന്നെ വ്യക്തമാക്കി. കോവിഡ് മൂലം ഒസിഐ കാർഡ് പുതുക്കാനാവാതെ ആയിരങ്ങൾ പ്രവാസികൾ ആശങ്കയിൽ കഴിയുന്പോഴാണ് കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് ഏറെ ആശ്വാസമായി. നിലവിൽ ജൂണ്‍ 30 വരെയായിരുന്നു പുതുക്കൽ കാലയളവ് അനുവദിച്ചിരുന്നത്. ഈ കാലയളവാണ് ഇപ്പോൾ ഡിസംബർ 31 വരെ നീട്ടിയിരിയ്ക്കുന്നത്.
അതുകൊണ്ടു തന്നെ പുതിയ ഉത്തരവനുസരിച്ച് ഇരുപതിനും അന്പതിനും മധ്യേ പ്രായമുള്ളവർ നാട്ടിലേക്ക് യാത്രചെയ്യുന്പോൾ പുതുക്കിയ പാസ്പോർട്ടിനൊപ്പം പഴയ പാസ്പോർട്ടുകൂടി കൊണ്ടു നക്കേണ്ട ആവശ്യമില്ലാതെ വന്നിരിയ്ക്കയാണ്. ഇനിമുതൽ വിമാനടിക്കറ്റിനൊപ്പം യാത്രക്ക് പുതിയ പാസ്പോർട്ടും ഒസിഐ കാർഡും മാത്രം കൈയിൽ കരുതിയാൽ മതിയാകും.
2005 ലെ സിറ്റിസണ്‍ഷിപ്പ് ഭേദഗതി നിയമത്തിലെ വ്യവസ്ഥപ്രകാരം 20 വയസിൽ താഴെയുള്ളവരും 50 വയസിന് മുകളിലുള്ളവരും ഓരോ തവണയും വിദേശ പാസ്പോർട്ട് പുതുക്കുന്പോൾ ഒസിഐ കാർഡ് പുതുക്കണമെന്ന വ്യവസ്ഥ ഒട്ടെറെ പ്രവാസികൾക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് ആഗോളതലത്തിൽ ഇന്ത്യൻ വംശജരായ ആളുകൾ ഓവർസീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ പുതുക്കലുമായി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. അതുതന്നെയുമല്ല കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യൻ എംബസികളുടെ പ്രവർത്തനവും നിലച്ചിരുന്നും. ഇതും പുതുക്കൽ പ്രക്രിയയെ സാരമായി ബാധിച്ചിരുന്നു. ഇതിനിടയിൽ കേന്ദ്രസർക്കാർതന്നെ മുൻ പുതുക്കൽ കാലയളവുകൾ നീട്ടി നൽകിയിരുന്നു.
ആഗോളതലത്തിൽ ഇന്ത്യൻ വംശജരായ ആളുകൾക്ക് ഓവർസീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഒസിഐ കാർഡ് വിതരണം ചെയ്യുന്നുണ്ട. വോട്ടവകാശം, സർക്കാർ സേവനം, കാർഷിക ഭൂമി വാങ്ങൽ എന്നിവയൊഴികെ ഒരു ഇന്ത്യൻ പൗരന്റെ എല്ലാ ആനുകൂല്യങ്ങളും ഒസിഐ കാർഡിലൂടെ നൽകുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച റിസർവ് ബാങ്കിന്റെ പുതിയ നിബന്ധനകൾ ബാധകമാണ്. ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിലേക്ക് വിസ സൗജന്യ യാത്രയും അനുവദിയ്ക്കുന്നുണ്ട്. പുതിയ ഉത്തരവ് ന്ധഒസിഐ കാർഡ് ഉടമകൾക്ക് ലോകമെന്പാടും ആശ്വാസം പകരും,പുതിയ മാർഗനിർദ്ദേശങ്ങൾക്ക് യാത്രകൾ സുഗമമാകട്ടെയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ആശംസിച്ചു
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഗായിക സുജാതയുടെ ജന്മദിനത്തിൽ ആശംസകളുമായി ട്യൂട്ടേഴ്സ് വാലി അക്കാദമി
ലണ്ടൻ: ഗായിക സുജാത മോഹന്റെ ജന്മദിനത്തിൽ ആശംസകളുമായി ജന്മദിനഗാനമൊരുക്കി ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയിലെ അധ്യാപകരും വിദ്യാർത്ഥികളും. ലോകമെമ്പാടുമുള്ള വിദ്യാർഥികളെ ഓൺലൈനിൽ കൂടി സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് ആക്കാദമി സുജാതയുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് കൊണ്ട് തയാറാക്കിയ ഗാനത്തിന്റെ പ്രകാശനം മാർച്ച് 30 ന് ട്യൂട്ടേഴ്സ് വാലി മാനേജിംഗ് ഡയറക്റ്റർ നോർഡി ജേക്കബ് നിർവഹിച്ചു.
സുജാത മോഹൻ സന്നിഹിത ആയിരുന്നു. ട്യൂട്ടേഴ്സ് വാലി അധ്യാപകൻ ഋത്വിക് അശോക് ഓർക്കസ്ട്രേഷൻ നിർവഹിച്ച ഈ ഗാനമാല്യത്തിൽ സംഗീത അധ്യാപകരായ സജിത ബിനു, ശ്രുതി, നീന എന്നിവരോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള നിരവധി സംഗീത വിദ്യാർത്ഥികളും ആണ് ഈ ഗാനസമാഹാരത്തിൽ പാടിയിട്ടുള്ളത്. സുജാത പാടിയിട്ടുള്ള മനോഹരഗാനങ്ങൾ കോർത്തിണക്കിയാണ് ഈ ഗാനമാല അണിയിച്ചൊരുക്കിയിരുന്നത്.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ജർമനിയിൽ കോവിഡ് വ്യതിയാനം വർധിയ്ക്കുന്നു
ബർലിൻ: ജർമൻ ഫെഡറൽ റിപ്പബ്ലക്കിന്റെ ചരിത്രത്തിൽ. കൊറോണ നയത്തിലെ അപകടങ്ങൾ മൂലം ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധി നേരിടേണ്ടി വരുന്നതതായി ചാൻസലർ കാര്യാലയമന്ത്രി ഹെൽഗെ ബ്രൗണ്‍. ഇതിന്റെ വെളിച്ചത്തിൽ മെർക്കൽ സർക്കാർ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണന്നും ഒരു മെഡിക്കൽ ഡോക്ടറായ അദ്ദേഹം വെളിപ്പെടുത്തുന്നു. നിലവിൽ ജർമനിയിൽ അതിരൂക്ഷമായി പടരുന്ന കൊറോണയുടെ മൂന്നാമത്തെ തരംഗ അണുബാധകൾ ഏറ്റവും മോശമായേക്കാമെന്ന് ബ്രൗണ്‍ മുന്നറിയിപ്പ് നൽകി.
കൊറോണ വ്യതിയാനം അഥവാ മ്യൂട്ടേഷനുകളിൽ, പ്രതിരോധ കുത്തിവയ്പ്പ് ഇനി സഹായിക്കില്ല എന്ന ആശങ്കയെ അദ്ദേഹം എങ്ങനെ ന്യായീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വീണ്ടുമൊരും സന്പൂർണ ലോക്ഡൗണോ, കർശന ലോക്ഡൗണോ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും സായാഹ്ന കർഫ്യൂകൾ അർഥവത്താണെന്നും അദ്ദേഹം പറയുന്നു. എന്നാൽ വരും അവധിക്കാലം വീണ്ടും യാത്രകൾ ഒഴിവാക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റിനുശേഷം ഇതൊക്കെ ചിന്തിച്ചാൽ മതിയെന്നാണ് ചാൻസലറി മന്ത്രി പറയുന്നത്. എല്ലാം ശരിയായി വരുമെങ്കിൽ ഒരു സാധാരണ വേനൽക്കാലം പ്രതീക്ഷിക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്നാമത്തെ തരംഗവും കുട്ടികളെയും കൂടുതൽ ബാധിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം മാതാപിതാക്കൾക്കായി കൂടുതൽ സഹായം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡേകെയർ സെന്ററുകളിലും സ്കൂളുകളിലും വർധിച്ചുവരുന്ന പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ശിശുസംരക്ഷണ ക്ഷാമം കാരണം പ്രതിപക്ഷ രാഷ്ട്രീയക്കാരും ട്രേഡ് യൂണിയനിസ്റ്റുകളും മാതാപിതാക്കൾക്ക് കൂടുതൽ മാന്യമായ പിന്തുണ ആവശ്യപ്പെടുന്നത്.
പുതിയ കൊറോണ മ്യൂട്ടേഷന്റെ വെളിച്ചത്തിൽ കോണ്‍ഫറൻസ് ഉച്ചകോടി ആസൂത്രണം ചെയ്തുവരികയാണന്നും കഠിനമായ ലോക്ക്ഡൗണ്‍ സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫെഡറൽ, സംസ്ഥാന സർക്കാരുകൾ തമ്മിൽ പുതിയ ചർച്ചകൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്.
കോവിഡ് ചികിത്സയിൽ പുരോഗതിയും സർവകലാശാല ആശുപത്രികളിലെ മരണനിരക്ക് കുറഞ്ഞു. അതേസമയം കൊറോണ പാൻഡെമിക്കെതിരായ പോരാട്ടത്തിൽ പുതിയ പ്രതീക്ഷയാണ് ഇത് വ്യക്തമാക്കുന്നത്. ജർമ്മൻ യൂണിവേഴ്സിറ്റി ആശുപത്രികളിലെ കോവിഡ് 19 രോഗികളിൽ മരണനിരക്ക് 2020 നെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതായും വ്യക്തമാകുന്നു. തീവ്രപരിചരണ വിഭാഗത്തിലെ കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സകളും പാൻഡെമിക്കിലെ ക്ലിനിക്കൽ ടീമുകളുടെ വർധിച്ചുവരുന്ന അനുഭവവുമാണ് ഇതിന് കാരണം. ബന്ധങ്ങൾ പരിശോധിച്ച യൂണിവേഴ്സിറ്റികളിലെ ശാസ്ത്രജ്ഞരുടെ നിലവിലെ പഠനമാണ് ഇത് കാണിക്കുന്നത്.
2020 ജനുവരി മുതൽ സെപ്റ്റംബർ വരെ 14 ജർമ്മൻ സർവകലാശാല ആശുപത്രികളിലായി 1,300 കോവിഡ് 19 രോഗികളുടെ ആശുപത്രി താമസം ഗവേഷണ സംഘം പരിശോധിച്ചു. 2020ൽ മൊത്തത്തിൽ, കോവിഡ് രോഗികളിൽ അഞ്ചിലൊന്ന് അതായത് 18.8 ശതമാനം രോഗികൾ ക്ലിനിക്കുകളിൽ മരിച്ചു. എന്നാൽ വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ സംബന്ധിച്ചിടത്തോളം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള പകർച്ചവ്യാധിയുടെ മരണനിരക്ക് 39.8 ശതമാനമാണ്. മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത് മൂന്നിലൊന്നായി അതായത് 33.7 ശതമാനം കുറഞ്ഞു. ജർമ്മൻ ഇന്റർ ഡിസിപ്ലനറി അസോസിയേഷൻ ഫോർ ഇന്റൻസീവ് കെയർ ആൻഡ് എമർജൻസി മെഡിസിന്റെ രജിസ്റ്ററിൽ നിന്നുള്ള നിരീക്ഷണങ്ങൾ ഫലങ്ങൾ സ്ഥിരീകരിക്കുന്നു.
കൊറോണയുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തീവ്രപരിചരണ ഡോക്ടർമാർ പറയുന്നത് ലോക്ക്ഡൗണിലേക്ക് ഉടൻ മടങ്ങിവരണമെന്നാണ്. റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,176 പുതിയ കൊറോണ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏഴു ദിവസത്തെ സംഭവം കണക്കാക്കുന്പോൾ ഞായറാഴ്ചത്തെ ഇൻസിഡെൻസ് റേറ്റ് 129.7 ആയി ഉയർന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ വത്തിക്കാനിൽ ഓശാന തിരുനാൾ സ്മരണ പുതുക്കി
വത്തിക്കാൻ സിറ്റി: യേശുവിന്റെ യെരുശലേം പ്രവേശനത്തിന്റെ ഓർമ്മപുതുക്കുന്ന ഓശാന തിരുനാൾ വത്തിക്കാനിലും. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസീസ് മാർപാപ്പ ഓശാന ഞായറാഴ്ച ദിവ്യബലി അർപ്പിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ റോമിലെ സമയം രാവിലെ 10.30ന്, ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിലാണ് ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടന്നത്. കോവിഡ് പകർച്ചവ്യാധി തടയുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓശാനത്തിരുന്നാൾ ആഘോഷം പരിമിതപ്പെടുത്തിയിരുന്നു.

ബസിലിക്കയിൽ തിരുക്കർമ്മത്തിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണവും നിയന്ത്രിച്ചിരുന്നു. കുരുത്തോലയും കുരിശും അഭേദ്യമാണെന്നു പാപ്പാ ഫ്രാൻസിസ് പറഞ്ഞു. മനുഷ്യന്റെ ഹൃദയങ്ങളേയും മനസുകളേയും അരൂപിയുടെ ശ്രേഷ്ഠത കൊണ്ടു നിറയ്ക്കുന്ന പ്രക്രിയ ദൈവം ഇന്നും തുടരുകയാണന്നും ക്രൂശിതരൂപത്തെ നോക്കുന്പോൾ എല്ലാവരിലും അതു നിറയുമെന്നും ഓശാന സന്ദേശമായി പാപ്പാ പറഞ്ഞു. മറിയയെപ്പോലെ നാമും യേശുവിനെ അനുഗമിക്കണം. ഇന്തോനേഷ്യയിൽ ഞായറാഴ്ച കത്തീഡ്രലിനു മുന്നിൽ നടന്ന ആക്രമണത്തെ പാപ്പ അപലപിച്ചു. അക്രമത്തിന് ഇരയായ എല്ലാവർക്കുമായി അദ്ദേഹം പ്രാർഥന നടത്തി,

പാപ്പായെ കൂടാതെ 30 കർദ്ദിനാളന്മാരും 120 വിശ്വാസികളുമാണ് കർമ്മങ്ങളിൽ നേരിട്ട് പങ്കെടുത്തത്. തൽസമയ സംപ്രേക്ഷണം ഉണ്ടായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ ഫിലോമിന ജോസാൻ ജർമനിയിൽ നിര്യാതയായി
മാൻഹൈം: ജോസാൻ മൽക്കിയാത്തിന്റെ ഭാര്യ ഫിലോമിന ജോസാൻ (65) ഹെസൻ സംസ്ഥാനത്തിലെ മാൻഹൈമിന് അടുത്തുള്ള ഫിയണ്ഹൈമിൽ നിര്യാതയായി. തൃശൂർ അരിന്പൂർ ചാലിശേരി കുടുംബാംഗമാണ് പരേത. സംസ്കാരം പിന്നീട്. മക്കൾ: അനുപ, അമർദീപ്.
സഹോദരങ്ങൾ: എലിസബത്ത് മഞ്ഞളി, ജോളി എലുവത്തിങ്കൽ, ആനി ബെസെൻറ് കോൾ ക്രൂഗൽ (വെർട്ടിൻഗെൻ), ട്രീസ കണ്ണൂക്കാടൻ (മ്യൂണിക്ക്), ജോണ്സണ് ചാലിശേരി (മ്യൂണിക്ക്), ഡോ.ഫ്രാൻസിസ് ചാലിശേരി (ഓൾഡെ).
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ