സാമ്പത്തിക പ്രതിസന്ധി; ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയ്റ്റ്ഷെ ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ വലിയ ആശങ്കവേണ്ടന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വ്യക്തമാക്കിയത്.

അമേരിക്കയിലെ സിലിക്കോണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കും സ്വിറ്റ്സര്‍ലന്‍റിലെ ക്രെഡിറ്റ് സ്യൂസെയും തകര്‍ന്നതിന് പിന്നാലെ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും എന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ജര്‍മന്‍ ചാന്‍സലറുടെ മുന്നറിയിപ്പ്.

എന്നാല്‍ ഡോയ്റ്റ്ഷെ ബാങ്കിന്‍റെ ക്രെഡിറ്റ് ഡിഫാള്‍ട്ട് ഇതാദ്യമായി ആവിഷ്കരിച്ച 2019 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതോടെ ഓഹരി വിലയില്‍ ഒറ്റയടിക്ക് 13 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയതാണ് ചാന്‍സലറുടെ മുന്നറിയിപ്പിന്‍റെ പിന്നിലെ രഹസ്യം.

ഇതോടെ ആഗോള ബാങ്കിംഗ് മേഖല ആശങ്കയുടെ മുള്‍മുനയില്‍ എത്തിയതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടെങ്കിലും ജര്‍മനി ഇതിനെ പ്രതിരോധിക്കുകയാണ്.

കടം കൊടുക്കുന്നയാളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഡച്ച് ബാങ്കിന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജര്‍മൻ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞത്.

ഡിഫോള്‍ട്ടിന്‍റെ അപകടസാധ്യതയ്ക്കെതിരായ ഇന്‍ഷുറന്‍സ് ചെലവ് കുതിച്ചുയര്‍ന്നതിനാല്‍ വെള്ളിയാഴ്ച ഡോയ്ന്‍റ്ഷെ ബാങ്കിന്‍റെ ഓഹരികള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു. ഇത് ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടി. ആഭ്യന്തര എതിരാളിയായ കൊമേഴ്സ് ബാങ്കിന്‍റെ ഓഹരികള്‍ 8.5 ശതമാനം ഇടിഞ്ഞപ്പോള്‍ പാരീസില്‍ സൊസൈറ്റ് ജനറലിന്‍റെ ഓഹരികള്‍ 6.72 ശതമാനം ഇടിഞ്ഞു.

2022 ല്‍ ബാങ്ക് 5.03 ബില്യണ്‍ യൂറോ അറ്റാദായം രേഖപ്പെടുത്തി, ഒരു വര്‍ഷം മുമ്പ് ഇത് 1.9 ബില്യണ്‍ യൂറോ ആയിരുന്നു. ശക്തമായ പ്രദര്‍ശനത്തില്‍ യുണൈറ്റഡ് സ്റേററ്റ്സില്‍ 1.4 ബില്യണ്‍ യൂറോയുടെ ഒറ്റത്തവണ നികുതി ആനുകൂല്യം ഉള്‍പ്പെടുന്നു.

2019-ല്‍, ജര്‍മ്മനിയിലെ ഏറ്റവും വലിയ വായ്പ നല്‍കുന്ന ബാങ്ക്, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും യൂറോപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു തന്ത്രപരമായ നവീകരണത്തിന് തുടക്കമിട്ടു. 2019 മുതല്‍ ഏകദേശം 10,000 തൊഴിലവസരങ്ങള്‍ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആഗോളതലത്തില്‍ 85,000 തൊഴിലാളികളാണുള്ളത്.

അതേസമയം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനു(പലിശ നിരക്ക് 0.25 ശതമാനം) പുറമെ അമേരിക്കയും ബ്രിട്ടന്‍നും പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതും സാമ്പത്തിക നില വഷളാകുന്നതിന്‍റെ സൂചനയായി കണക്കാക്കാം. എന്നാല്‍ പ്രതിസന്ധിയിലായ ബാങ്കുകളുടെ ഡെപ്പോസിറ്റുകള്‍ക്ക് ഗ്യാരന്‍റി നല്‍കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി അറിയിച്ചതിന്‍റം പിന്നാലെ പല ബാങ്കുകളുടെയും ഓഹരിവില ഇടിഞ്ഞതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

സ്വിറ്റ്സര്‍ലണ്ടിലെ ക്രെഡിറ്റ് സ്യൂസെ കഴിഞ്ഞ കാലങ്ങളായി സംശയത്തിന്‍റെ നിഴലില്‍ ആയിരുന്നെന്നു മാത്രമല്ല നഷ്ടത്തിലെ പാതിയിലുമായിരുന്നു. സൗദിയുടെ നാഷണല്‍ ബാങ്ക് നല്‍കിയ അകമഴിഞ്ഞ സാമ്പത്തിക പിന്തുണയില്‍ ഇടിവുവന്നപ്പോള്‍ ബാങ്കിന് പിടിച്ചു നില്‍ക്കാനാവാതെ വന്നത് വലിയൊരു തകര്‍ച്ചയിലേയ്ക്ക് നയിച്ചു.

ബാങ്കിന് എത്രമാത്രം ലാഭം ഉണ്ടെന്നുള്ള സംശയം ഉയര്‍ന്നതോടെ സൗദിയുടെ നിറംമാറി. സൗദിയുടെ ഫണ്ടുകള്‍ പിന്‍വലിച്ചതോടെ മറ്റ് ഉപഭോക്താക്കളും പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. ഒടുവില്‍ സ്വിസ് സര്‍ക്കാര്‍ വക സാമ്പത്തിക സഹായം നല്‍കി ക്രെഡിറ്റ് സ്യൂസെയുടെ എക്കാലത്തേയും എതിരാളികളായ യു എസ് ബി ബാങ്ക് സ്യൂസിനെ 3.15 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തത് ചരിത്രനിയോഗമായി.

അതേസമയം, ബാങ്ക് ഓഫ് ഇംഗ്ളണ്ട് പലിശ നിരക്ക് 0.25 ശതമാനം കൂട്ടിയത് രാജ്യത്തിന് വിനാശകരമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ബാങ്ക് ഓഫ് ഇംഗ്ളണ്ടിന് മുന്നറിയിപ്പ് നല്‍കുന്നത്. പണപ്പെരുപ്പം കുതിച്ചുയരുകയാണ്.

ആനുകാലികമായി തുടരെയുണ്ടാകുന്ന സാമ്പത്തിക കൂപ്പുകുത്തല്‍ പ്രവണത ഈ മേഖലയിലെ പ്രതിസന്ധികളും ആശങ്കകളും വീണ്ടും ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
രാഹുൽ ഗാന്ധിക്കെതിരായ നടപ‌ടി; ബിജെപി സർക്കാരിനെതിരേ ആഗോളതലത്തിൽ പ്രതിഷേധത്തിന് ഒരുങ്ങി ഐഒസി
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനും ബിജെപി സർക്കാർ രാഷ്‌ട്രീയ മുതലെടുപ്പിനായി നീതിന്യായ സ്ഥാപനങ്ങളെയും ഗവൺമെന്‍റ് മെഷിനറികളെയും ആയുധമാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരേ ആഗോളതലത്തിൽ പ്രതിഷേധ സമ്മേളനങ്ങൾ നടത്തുവാനും ഐഒസി പദ്ധതിയിടുന്നു.

ആഗോള പ്രവാസി സമൂഹത്തിലെ ഏറ്റവും വലിയ പ്രസ്ഥാനവും എഐസിസിയുടെ നിയന്ത്രണത്തിലുള്ള കോൺഗ്രസ് അനുകൂല സംഘടനയുമായ ഐഒസി ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുന്നതിന് മുന്നോടിയായി ഇന്ന് (ശനിയാഴ്ച) ഉച്ച‌യ്ക്ക് സൂമിലൂടെ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഭാരവാഹികളുടെ മീറ്റിംഗ് വിളിച്ചു ചേർത്തിരിക്കുകയാണ്.

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുവാനും ആവശ്യമായ നിയമ സഹായം നൽകുന്നതിനും ഇന്ത്യയിൽ നടക്കുന്ന ജനാധിപത്യ-മതേതര വിരുദ്ധ ഭരണത്തെ ആഗോളതലത്തിൽ തന്നെ തുറന്നു കാണിക്കുന്നതിനും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് നടക്കുന്ന യോഗം പദ്ധതിയിടും.

ഐഒസി ഗ്ലോബൽ ചെയർമാൻ ഡോ.സാം പിട്രോഡ, വൈസ് ചെയർമാൻ ജോർജ് അബ്രാഹം, പ്രസിഡന്‍റ് മൊഹിന്ദർ സിംഗ് ഗിൽസിൻ, സെക്രട്ടറി രാജേന്ദർ ടിച്ച്പാലി, യു കെ പ്രസിഡന്‍റ് കമൽ ദളിവാൾ, ഗുൽമന്ദർ സിംഗ് എഐസിസി പ്രതിനിധികളായ വീരേന്ദ്ര വശിഷ്ട, ആരതി കൃഷ്ണ, യുകെ കേരളഘടകം പ്രസിഡണ്ട് സുജു ഡാനിയേൽ, അജിത് മുതയിൽ, അനുരാ മത്തായി (ഗൾഫ്), ലിങ്ക് വിൻസ്റ്റർ (അയർലന്‍റ്), സണ്ണി ജോസഫ് (ജർമ്മനി) അടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖരായ നേതാക്കൾ പങ്കു ചേരും.

ആഴ്ചകൾക്ക് മുമ്പ് ലണ്ടനിൽ ഐഒസി സംഘടിപ്പിച്ച യോഗത്തിൽ രാഹുൽ ഗാന്ധി പങ്കു ചേരുകയും രാജ്യത്തിന്‍റെ ആപൽക്കരമായ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നും മുക്തി പ്രാപിക്കേണ്ടതിന്റെ അനിവാര്യതക്കു അടിവരയിട്ടു സംസാരിച്ചു ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ ശക്തനായ പ്രതിപക്ഷ നേതാവിനെ തുറുങ്കിലടച്ചു നിശബ്‌ദനാക്കുവാനുള്ള കോടതി വിധിയൊരുക്കിയിരിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നു നേതാക്കൾ പറഞ്ഞു.

ഭാരത് ജോഡോ യാത്ര കടന്നുപോയ സമസ്ത സംസ്ഥാനങ്ങളിലും കണ്ട ജനസാഗര പിന്തുണയിൽ ഭയപ്പെട്ടു തടവിലടച്ചു നിശബ്‌ദനാക്കാം എന്ന തന്ത്രം പക്ഷേ ഭാരത ജനത അനുവദിക്കില്ലെന്ന് ഐഒസി നേതാക്കൾ പറഞ്ഞു.

രാജ്യം രണ്ടു വ്യവസായികൾക്കായി തീറു കൊടുക്കുവാൻ കഴിയില്ലെന്നും, ബിജെപി ഇന്ത്യാ മഹാരാജ്യം വിറ്റു തുലക്കുകയാണെന്നും, ജനാതിപത്യ-മതേതര മൂല്യങ്ങൾ നഷ്‌ടപ്പെട്ടെന്നും ഐഒസി നേതാക്കൾ പറഞ്ഞു.
നിറവ് ഷോർട്ട് ഫിലിം റിലീസ് ചെയ്തു
ലണ്ടൻ: ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ "നിറവ്" ഷോർട്ട് ഫിലിം റിലീസ് ചെയ്തു. നന്മ വറ്റാത്ത ഒരു സമൂഹത്തെ എന്നും നിലനിർത്തുവാൻ കഴിയണം, ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ ആ ദിവസം നൽകിയ സന്തോഷം ജീവിതത്തെ ധന്യമാക്കും എന്നത് തീർച്ചയാണ്.

സമൂഹത്തിൽ കൊച്ച് കൊച്ച് നന്മകൾ ചെയ്യുബോൾ കിട്ടുന്ന സന്തോഷം എത്ര വില കൊടുത്താലും കിട്ടില്ല എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിക്കാൻ അതിൽ അഭിനയിച്ച എല്ലാവർക്കും സാധിച്ചു. ഷിജോ സെബാസ്റ്റ്യൻ രജനയും സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയം കൊണ്ട് സമൂഹത്തിൽ നല്ല സന്ദേശം നൽകിയത്.

ബിജു തോമസ്, ജിയോ വാഴപ്പിള്ളി, ബിജി ബിജു, സീന ബോസ്‌കോ, ശില്പ തോമസ് എന്നിവരാണ്. സെഹിയോൻ ഹോളി പിൽഗ്രിം ചാനലിൽ റിലീസ് ചെയ്ത ഷോർട്ട് മൂവി നല്ല പ്രതികരണമാണ് ഇതിനോടകം നേടാൻ സാധിച്ചത്.

https://youtu.be/x6_qRTSbr2o
കൊളോണില്‍ വാര്‍ഷിക ധ്യാനം 25,26 തീയതികളില്‍
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ ഇടവകയില്‍ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 25, 26 തീയതികളില്‍ (ശനി,ഞായര്‍) നടക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ധ്യാനം.

ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ കപ്പുച്ചിന്‍ വൈദികനായ ഫാ. ബോബി ജോസ് കട്ടിക്കാട് ആണ്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ഹൗസിലാണ് (AdamStr.21, 51063) പരിപാടി.

പ്രാര്‍ഥന നിറഞ്ഞ നോയമ്പുകാലത്ത് വിശ്വാസത്തിന്‍റെ ആഴം വര്‍ധിപ്പിക്കാനുകുന്ന ധ്യാനപരിപാടിയിലേക്ക് ഏവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി അദ്ധ്യക്ഷന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.
യുകെയില്‍ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
ലണ്ടന്‍: യുകെയില്‍ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിനു സമീപം റെക്സ് ഹാം രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന വയനാട് സ്വദേശി ഫാ. ഷാജി തോമസ് പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഹല്ലത്ത് ദേവാലയത്തിൽ പതിവ് കുര്‍ബാനയ്ക്ക് വൈദികന്‍ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഫാ. ഷാജി പുന്നാട്ടിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

ഫാ. ഷാജി കഴിഞ്ഞ 16 വർഷമായി വെയിൽസിലെ വിവിധ ദേവാലങ്ങളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സമീക്ഷ യുകെയുടെ പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്‍റൺ ഫൈനൽ നാളെ
ലണ്ടൻ: സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ഗ്രാന്‍റ് ഫിനാലെ നാളെ മാഞ്ചസ്റ്ററിൽ നടക്കും. മാഞ്ചസ്റ്റർ സെ.പോൾസ് കാത്തലിക് ഹൈസ്കൂളിൽ വച്ചു നടക്കുന്ന ഫൈനൽ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ സമീക്ഷ യുകെ മാഞ്ചസ്റ്റർ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

മത്സര വേദിയുടെ അഡ്രസ്: Fir bank road , Newall Green, Whythenshave, Manchester, M23 2YS. 37 ദിവസം കൊണ്ട് 12 റീജിയണലുകളിലായി 210 ടീമുകൾ മത്സരിച്ചതിൽ നിന്നും വിജയികളായ 32 ടീമുകളാണ് ഗ്രാന്‍റ് ഫിനാലയിൽ മാറ്റുരക്കുന്നത്. ദേശീയ ഫൈനലിസ്റ്റുകളുടെ പട്ടിക താഴെ കൊടുക്കുന്നു.

കെറ്ററിംഗ്- ജൂവൽ & മെബിൾ, ഐസക്ക് & ജെയ്സൺ, നോബിൻ & ബിനു
ഷെഫീൽഡ്- ജിജോ & മനു, ആബേൽ & അരുൺ, രാജേഷ് & പ്രവീൺ
നോർത്താംപ്ടൺ- ഹാരി & ഗ്രിഗറി, ജോമേഷ് & ഷിജു, നിതിൻ & ഡാനി
മാഞ്ചസ്റ്റർ- നാസ് & ഈഥൻ, ഡാനിയൽ & സെയിൻ, അനുമോൻ & ബാഗിയോ
ഗ്ലൗസെസ്റ്റർ- വിമൽ & സതീഷ്, പ്രശാന്ത് & ജിനോ, ആരോൺ & മുഹമ്മദ്
ഇപ്സ്വിച്ച്- ലെവിൻ & മാത്യു, സുദീപ് & ജോയൽ, ഷാജഹാൻ & മുഹമ്മദാലി
ബെഡ്ഫോർഡ്- ജിൻസ് & ബെന്നറ്റ്, ജിനി & വിനൂപ്, റോബിൻ & ധനുഷ്
കവൻട്രി-ജോബി & ജിസ്മോൻ, ആകാശ് & ഈശ്വർ, ധേരു & ഇമ്മാനുവൽ
ബോസ്റ്റൺ- കെവിൻ & കെൻലി, ക്രിസ്റ്റി & ജെയ്‌സ്
ബെൽഫാസ്റ്റ്- ശിവരാമൻ & ഉദിത്, ദുഷ്യന്ത് & ദേവ
ഈസ്റ്റ് ഹാം- ഫെബിൻ & അബെ, ഫർഹാദും ഷായും
എഡിൻബർഗ്-ഷിബു ജേക്കബ് & പ്രവീൺ, വിനോദും ജെറിയും

ഫൈനലിൽ വിജയികൾക്ക് യഥാക്രമം £1001ഉം എവറോളിംഗ് ട്രോഫിയും (ഒന്നാം സ്ഥാനം), £501ഉം ട്രോഫി (രണ്ടാം സ്ഥാനം) , £251ഉം ട്രോഫി (മൂന്നാം സ്ഥാനം), £101ഉം ട്രോഫി (നാലാം സ്ഥാനം) എന്നീ സമ്മാനങ്ങളാണ് ലഭിക്കുക. സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഗുഡീസ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, കിയാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ആദീസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻ തുടങ്ങിയവരാണ്.

സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ റീജണൽ മത്സരങ്ങൾക്ക് നൽകിയ പിന്തുണക്ക് യുകെയിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളോടും പ്രത്യേകിച്ച് മത്സരിച്ച മുഴുവൻ ടീമുകൾക്കും നന്ദി അറിയിക്കുന്നതായും ഒപ്പം തന്നെ ഗ്രാന്‍റഫിനാലെ ഒരു വൻ വിജയമാക്കിത്തീർക്കുവാൻ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും ടൂർണമെന്‍റ് കോർഡിനേറ്റേഴ്സ് ആയ ജിജു സൈമൺ, ജോമിൻ ജോ എന്നിവർ അറിയിച്ചു.
പത്താം വാർഷികത്തിന്‍റെ പകിട്ടിൽ മഴവിൽ സംഗീതം വീണ്ടുമെത്തുന്നു
ബോൺമൗത്ത്: ബോൺമൗത്തിനെ സംഗീതമഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം വീണ്ടുമെത്തുന്നു. പത്താം വാർഷികത്തിന്‍റെ പകിട്ടുമായി ജൂൺ 10ന് ആണ് ഇത്തവണത്തെ പരിപാടികൾ.

യുകെയിലെ സംഗീതപ്രേമികൾക്ക് അവസരമൊരുക്കാനായി 2012ൽ ആണ് മഴവിൽ സംഗീതത്തിന്‍റെ തുടക്കം. കുറഞ്ഞകാലംകൊണ്ട് പരിപാടി മലയാളി സമൂഹത്തിന്റെ ജീവിതതാളത്തിന്‍റെ ഭാഗമായി. യുകെയിലെ നൂറുകണക്കിനു പാട്ടുകാരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളാണ് പരിപാടിയിൽ നാദ വിസ്മയം തീർക്കുക.

കോവിഡ് മുടക്കിയ രണ്ടുവർഷത്തിന്‍റെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാള സമൂഹം മഴവിൽ സംഗീതത്തിന്‍റെ ഈണത്തിലേക്ക് തിരിച്ചെത്തുന്നത്. അനുഗ്രഹീത കലാകാരന്മാരായ അനീഷ് ജോർജും ഭാര്യ ടെസ്സുമാണ് പരിപാടിയുടെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ സജീവമായി പ്രവർത്തിക്കുന്നത്
അയര്‍ലന്‍റ് പ്രൊവിന്‍സ് ഡബ്ലിയുഎംസി വുമന്‍സ് ഫോറം ഉദ്ഘാടന സമ്മേളനവും വനിതാ ദിനാചരണവും സംഘടിപ്പിച്ചു
ഡബ്ലിന്‍: അയര്‍ലന്‍റിൽ ചേക്കേറിയ മലയാളി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന അയര്‍ലന്‍റിലെ ആദ്യ വനിതാ ഫോറത്തിന് മാര്‍ച്ച് 11 ന് തുടക്കമായി. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന വിമന്‍സ് ഫോറം ഉദ്ഘാടന ചടങ്ങില്‍ ഡബ്ലിയുഎംസി ഗ്ലോബല്‍ വിമന്‍സ് ഫോറം എന്നിവയുടെ ഗ്ലോബല്‍, റീജിയണല്‍, പ്രൊവിന്‍സ് നേതാക്കള്‍ ഓണ്‍ലൈനായി പങ്കെടുത്തു.

ഈ വര്‍ഷത്തെ യുഎന്‍ മോട്ടോ "DigitALL: Innovation and technology for gender equality' എന്നതായിരുന്നു മീറ്റിംഗിന്‍റെ തീം. എല്ലാ സ്ത്രീകള്‍ക്കും തുല്യതയും ഐക്യവും പ്രതിനിധീകരിച്ച് ഫോറത്തിന്‍റെ ഭാഗമാകാന്‍ അംഗങ്ങള്‍ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു.

ഷിമ്മി ജിമ്മിയുടെ മനോഹരമായ പ്രാര്‍ത്ഥന ഗാനത്തോടെ യോഗത്തിന് തുടക്കം കുറിച്ചു. ഡബ്ലിയുഎംസി ഗ്ളോബല്‍ വനിതാ ഫോറം വൈസ് പ്രസിഡന്‍റും അയര്‍ലന്‍റ് വിമന്‍സ് ഫോറം ചെയര്‍പേഴ്സണുമായ ജിജ വര്‍ഗീസ് അംഗങ്ങളെ സ്വാഗതം ചെയ്തു. ഈ ഫോറം ശാക്തീകരണത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജീജ പറഞ്ഞു.

ഇത് പുരുഷന്മാരുമായുള്ള യുദ്ധമല്ല, മറിച്ച് ഭാവി തലമുറകയ്ക്കായി സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയുന്ന മാറ്റങ്ങളും അതിനായുള്ള മനോഭാവവുമാണ് പ്രധാനം. തുല്യത വീടുകളില്‍ നിന്ന് ആരംഭിക്കണമെന്നും ഓരോ സ്ത്രീയും മറ്റൊരു സ്ത്രീയെയും യുവതയെയും പിന്തുണയ്ക്കുന്നതോടെ ഇത് സാധ്യമാകുമെന്ന് പറഞ്ഞു.

രാജി ഡൊമിനിക് (ഇയു റീജിയണല്‍ പ്രതിനിധി) കൃത്യതയോടെ യോഗം നിയന്ത്രിച്ചു. ഉന്നതവിദ്യാഭ്യാസമുള്ള സമൂഹങ്ങള്‍ക്കിടയിലും പലപ്പോഴും വനിതാ നേതാക്കളുടെ മൂല്യം ഇകഴ്ത്തി കാണുന്നതായി അവര്‍ പറഞ്ഞു. ഡബ്ലിയുഎംസി വിമന്‍സ് ഫോറം അയര്‍ലണ്ട് പ്രസിഡന്റ് ജൂഡി ബിനു അധ്യക്ഷ പ്രസംഗം നടത്തി. ഫോറത്തിന്‍റെ വിജയത്തിനായി സമയം കണ്ടെത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ഓരോ അംഗങ്ങളെയും അഭിനന്ദിച്ചു.

ഡബ്ള്യുഎംസി ഗ്ലോബല്‍ & റീജിയണല്‍ ലീഡേഴ്സായ എം ആര്‍ ഗോപാലപിള്ള, ജോണ്‍ മത്തായി, സാം ഡേവിഡ്, ജോളി തടത്തില്‍, മേഴ്സി തടത്തില്‍, ഡോ. ലളിത മാത്യു, പിന്‍റോ കണ്ണമ്പള്ളി, രാജു കുന്നക്കാട്ട്, ഷൈബു കട്ടിക്കാട്ട്, ബിജുജോസഫ് വൈക്കം, ദീപു ശ്രീധര്‍, ബിജു സെബാസ്ററ്യന്‍, ജോളി പടയാട്ടില്‍, സിന്ധു, സരിത, ശ്രീജ എന്നിവരെ കൂടാതെ മറ്റ് ഡബ്ലിയുഎംസി പ്രതിനിധികള്‍ ആശംസകള്‍ അറിയിച്ചു.

കലാ-സാംസ്കാരിക പരിപാടികളില്‍ മികച്ച സംഘാടനമാണ് ലീന ജയന്‍ (ജനറല്‍ സെക്രട്ടറി) നടത്തിയത്. ഫിജി സാവിയോ, മഞ്ജു റിന്‍റോ, ജെയ്സി ബിജു, നവമി, ലീന ജയന്‍ എന്നിവരുടെ നൃത്താവിഷ്കാരം കാണികള്‍ക്ക് ഏറെ ഹൃദ്യാനുഭവമായി.

ജെയ്നി സ്ററീഫന്‍റെ കവിതാലാപനവും, നവമി സനുലാലിന്റെ നൃത്തവും, ഫിജി സാവിയോയുടെ (വൈസ് പ്രസിഡന്റ്) നൃത്ത അധ്യാപന സെഷനും കൂടാതെ മലയാള നിത്യഹരിത ഗാനങ്ങള്‍ ആലപിച്ചതും കാണികള്‍ക്ക് ഏറെ പ്രിയങ്കരമായി.

നിലവിലുള്ള ഭാരവാഹികള്‍ക്ക് പുറമെ പിആർഒ& മീഡിയ മോഡറേറ്ററായി ഷിമ്മി ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വിമന്‍സ് ഫോറം എങ്ങനെ സഹായിക്കുമെന്നും യോഗം ചര്‍ച്ച ചെയ്തു.

കമ്മ്യൂണിറ്റി പങ്കാളിത്തം, സാംസ്കാരികം, ടാലന്‍റ് ഡെവലപ്മെന്‍റ്, ഔട്ട്ഡോര്‍ ആക്റ്റിവിറ്റികള്‍, ആര്‍ട്ടിസ്ററിക്, റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് ഫോറം തുടങ്ങി വിവിധ ഉപ ഫോറങ്ങള്‍ക്കും തുടക്കമിട്ടു. ലീന ജയന്‍ (ജനറല്‍ സെക്രട്ടറി) നേരിട്ടും ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
കാരൂർ സോമന്‍റെ ഇംഗ്ലീഷ് നോവൽ "ദി ഡോവ് ആൻഡ് ഡെവിൾ' പ്രകാശനം ചെയ്തു
മാവേലിക്കര : സാഹിത്യ സംകാരിക സാമൂഹിക രംഗത്ത് നിറസാന്നിധ്യമായ ചാരുംമൂട് റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സെമിനാർ, പുസ്തക പ്രകാശനം, ഗസൽ സന്ധ്യ മാർച്ച് 18 ന് ലൈബ്രറി പ്രസിഡന്‍റ് സുജിത്തു കുമാർ. പി യുടെ അധ്യക്ഷതയിൽ എഴുത്തുകാരൻ, മുൻ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റുട്ട് ഡയറക്ടർ ഡോ.പോൾ മണലിൽ ഉദ്ഘാടനം ചെയ്തു.

കാരൂർ സോമന്‍റെ ഇംഗ്ലീഷ് നോവൽ "ദി ഡോവ് ആൻഡ് ഡെവിൾ" (പ്രസാധകർ പ്രഭാത് ബുക്ക്സ്, കെ.പി. ആമസോൺ ഇന്‍റർനാഷണൽ പബ്ലിക്കേഷൻ) കവയത്രി ഡോ.സിന്ധു ഹരികുമാറിനും, "കണ്ണുണ്ടയാൽ പോരാ കാണണം" ലേഖന സമാഹാരം (കെ.പി. ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ) റീഡേഴ്സ് ക്ലബ് രക്ഷാധികാരി അഡ്വ.സുധിർഖാനും, "സർദാർ പട്ടേൽ ജീവചരിത്രം" (പ്രഭാത് ബുക്ക്സ്, കെ.പി.ആമസോൺ ഇന്റർനാഷണൽ ജഗദീശ് കരിമുളക്കലിനും നൽകി പ്രകാശനം ചെയ്തു.

ലോക റെക്കോർഡ് ജേതാവായ (യൂ.ആർ.എഫ്) കാരൂർ സോമൻ പ്രവാസ സാഹിത്യത്തിൽ മലയാള ഭാഷക്ക് നൽകുന്ന സേവനം അഭിനന്ദനം അർഹിക്കുന്നു. പത്തിലധികം രംഗങ്ങളിൽ അറുപത്തിനാല് മലയാളം ഇംഗ്ലീഷ് പുസ്തകങ്ങൾ, അറുപത്തിയേഴ്‌ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു് നൽകുന്ന യാത്ര വിവരണങ്ങൾ സാധാരണ മലയാളി എഴുത്തുകാരന് സ്വപ്നം കാണാൻ സാധിക്കുന്ന കാര്യമല്ല. സർഗ്ഗ പ്രതിഭകൾ അറിവ് മാത്രമല്ല അനുഭവ സമ്പത്തുള്ളവരാകണം. കാരൂർ ലോക സഞ്ചരികുടിയായതിനാൽ മലയാള സാഹിത്യത്തിലെ വിശ്വ പൗരനെന്ന് ഡോ.പോൾ മണലിൽ വിശേഷിപ്പിച്ചു.

സാഹിത്യ സെമിനാറിൽ "സ്വദേശ വിദേശ സാഹിത്യം" എന്ന വിഷയത്തിൽ ഡോ.മുഞ്ഞിനാട് പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. പുസ്തക പരിചയം ജഗദിശ് കരിമുളക്കൽ നിർവഹിച്ചു.

കാരൂർ സോമന് ആശംസകൾ നേർന്നുകൊണ്ട് കവി കിടങ്ങറ ശ്രീവത്സൻ. എഴുത്തുകാരൻ അഡ്വ.പാവുമ്പ സഹദേവൻ, കലാഗ്രാമം ഡയറക്ടർ ഭരണിക്കാവ് രാധാകൃഷ്‌ണൻ, എഴുത്തുകാരി ശാരദ കറ്റാനം സംസാരിച്ചു. സ്കൂൾ കുട്ടികൾക്ക് കാരൂർ സോമൻ, ക്ലബ് ഭാരവാഹികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആർ.രാജേഷ് (റീഡേഴ്സ് ക്ലബ് സെക്രട്ടറി) സ്വാഗതവും, റീഡേഴ്സ് ക്ലബ് വൈസ് പ്രസിഡന്റ് പി.കെ.ഗോപാലൻ നന്ദിയും രേഖപ്പെടുത്തി. സുപ്രസിദ്ധ ഗസൽ ഗായകൻ റജി.ആർ.കൃഷ്ണയുടെ ഗസൽ സന്ധ്യ സന്ധ്യാകാശത്തിന്റെ ചാരുതയിൽ പ്രേക്ഷകർക്ക് അളവറ്റ ആഹ്‌ളാദം നൽകി.
ബോളിവുഡ് സിനിമയ്ക്കെതിരേ നോര്‍വീജിയന്‍ സര്‍ക്കാര്‍
ഓസ്ളോ: റാണി മുഖര്‍ജി നായികയായ മിസിസ് ചാറ്റര്‍ജ് വെഴ്സസ് നോര്‍വേ എന്ന ബോളിവുഡ് സിനിമയ്ക്കെതിരേ നോര്‍വീജിയന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രതികരണം.

മക്കളുടെ സംരക്ഷണത്തിനായി നോര്‍വേ സര്‍ക്കാരിനെതിരെ പോരാടിയ ഇന്ത്യന്‍ ദമ്പതികളെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംസ്കാരത്തിലെ വ്യത്യാസങ്ങള്‍ കാരണം ഇന്ത്യന്‍ മാതാപിതാക്കളില്‍നിന്നും 2011ല്‍ രണ്ട് കുട്ടികളെ നോര്‍വീജിയന്‍ ഫോസ്റ്റര്‍ സിസ്റ്റം കൊണ്ടുപോയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അനുഭവിച്ച മാനസിക പീഡനവും നിയമ പോരട്ടങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഇന്ത്യയിലെ നോര്‍വീജിയന്‍ അംബാസഡര്‍ സിനിമയെ ഭാവനാസൃഷ്ടി എന്നാണ് വിശേഷിപ്പിച്ചത്. സിനിമയില്‍ വസ്തുതാപരമായ കൃത്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതും മാതാപിതാക്കളോടൊപ്പം കിടക്കയില്‍ ഉറങ്ങുന്നതും മറ്റും നോര്‍വേയില്‍ കുറ്റകരമായാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ സമ്പ്രദായമനുസരിച്ച് ഇത് തികച്ചും സ്വാഭാവികമായ കാര്യങ്ങളും. ഇത്തരം വ്യത്യാസങ്ങളാണ് സിനിമയ്ക്ക് ആസ്പദമായ പ്രശ്നത്തിനു മൂലകാരണമായത്.

കുട്ടികള്‍ അവഗണനക്കോ അക്രമത്തിനോ മറ്റു തരത്തിലുള്ള ദുരുപയോഗത്തിനോ വിധേയരാകുകയാണെങ്കില്‍ അവരെ ബദല്‍ പരിചരണത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള മാര്‍ഗമാണ് നോര്‍വേ സ്വീകരിച്ചിട്ടുള്ളതെന്നും, സാംസ്കാരിക വ്യത്യാസം കണക്കിലെടുക്കാതെ നടപടികള്‍ സ്വീകരിക്കാറില്ലെന്നും നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

നോര്‍വേ ഒരു ജനാധിപത്യ, ബഹുസാംസ്കാരിക സമൂഹമാണെന്ന് നോര്‍വീജിയന്‍ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫൈഡന്‍ലൻഡ് വാദിച്ചു. "നോര്‍വേയില്‍, വ്യത്യസ്തമായ കുടുംബ സംവിധാനങ്ങളെയും സാംസ്കാരിക ആചാരങ്ങളെയും ഞങ്ങള്‍ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതു പോലെയുള്ള അക്രമങ്ങളോട് സഹിഷ്ണുതയില്ല" ~അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.

ലാഭം നോക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല തങ്ങളുടേതെന്ന് നോര്‍വേ ശിശുക്ഷേമ സമിതിയും പറഞ്ഞു. കൂടുതല്‍ കുട്ടികളെ ഫോസ്റ്റര്‍ കെയര്‍ സമ്പ്രദായത്തിലേക്ക് കൊണ്ടുവന്ന് അവര്‍ കൂടുതല്‍ പണം സമ്പാദിക്കുന്നു എന്നാണ് സിനിമയില്‍ പറയുന്നത്. ഇത് ശരിയല്ലെന്നും സമിതി അധികൃതര്‍.
നഴ്സസ് എക്സലൻസ് അവാർഡിനുള്ള നാമനിർദേശങ്ങൾ ക്ഷണിക്കുന്നു
ഡബ്ലിൻ : ഇന്‍റർനാഷണൽ നഴ്സസ് ഡേയുടെ ഭാഗമായി ഒഐസിസി അയർലൻഡ് മലയാളികളായ ഉന്നത പദവിയിൽ എത്തിയിരിക്കുന്ന നഴ്സുമാരെ FLORENCE NIGHTINGALE ന്‍റെ നാമധേയത്തിലുള്ള നഴ്സസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നതിലേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കുന്നു.

അയർലൻഡിലെ ഹോസ്പിറ്റലുകൾ, നഴ്സിംഗ് ഹോമുകൾ, യൂണിവേഴ്സിറ്റികൾ, പിഎച്ച്ഡി ഹോൾഡേഴ്സ് തുടങ്ങിയവയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയവർക്ക് സ്വയമായോ, സംഘടനകൾ വഴിയോ, മറ്റു വ്യക്തികൾ വഴിയോ, ഈ അവാർഡിലേക്കു പേരുകൾ നിർദേശിക്കാവുന്നതാണ്. 2023 ഏപ്രിൽ മാസം 10നു മുൻപായി നാമനിർദേശങ്ങൾ വാട്സാപ്പ് നമ്പരുകളിൽ സമർപ്പിക്കണ്ടതാണ്. അയർലണ്ടിലെ മന്ത്രിമാർ, അംബാസഡർ, വിശിഷ്ട വ്യക്തികൾ, തുടങ്ങിയവർ പങ്കെടുക്കുന്ന വർണ്ണശബളമായ പ്രോഗ്രാമിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.

വിശദ വിവരങ്ങൾക്ക് :
ലിങ്ക്‌ വിൻസ്റ്റർ - 085 1667794
സാൻജോ മുളവരിക്കൽ - 083 1919038
പി എം ജോർജ്കുട്ടി - 087 0566531
റോണീ കുരിശിങ്കൽപറമ്പിൽ - 089 9566465
കുരുവിള ജോർജ് - 089 4381984
ചാൾസൺ ചാക്കോ - 089 2131784
സോബിൻ മാത്യൂസ് - 089 4000222
വിനു താല - 089 4204210
ലിജു ജേക്കബ് - 089 4500751
ഫ്രാൻസിസ് ജേക്കബ് - 089 4000078
ലിജോ കോർക് - 087 6485031
ബേസിൽ - 089 4888100
4888100
സാജു കോമ്പാറ - 089 4612089
ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ; ജര്‍മനി 16, ഇന്ത്യ 125-ാമത്
ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഇക്കൊല്ലത്തെ ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ഒന്നാമതെത്തിയ ഫിന്‍ലന്‍ഡ്, കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി ഈ പദവി നിലനിര്‍ത്തുകയാണ്.

ഫിന്‍ലാന്‍റിനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു.ജര്‍മനിയുടെ സ്ഥാനം പതിനാറാമതാണ്. പോയവര്‍ഷം 14ാം സ്ഥാനത്തായിരുന്നു. നേപ്പാള്‍, ചൈന, ബംഗ്ളാദേശ് രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം~125. റഷ്യ 70-ാം സ്ഥാനത്തും യുക്രെയ്ന്‍ 92-ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അവസാനത്തെ രാജ്യങ്ങള്‍.

യുഎന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്വർക്ക് പ്രസിദ്ധീകരണമായ റിപ്പോര്‍ട്ട്, 150ലധികം രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ആഗോള സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2020 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലെ ശരാശരി ജീവിത മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ സന്തോഷത്തിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്.

2023 ലെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 20 രാജ്യങ്ങള്‍.

1. ഫിന്‍ലാന്‍ഡ്. 2. ഡെന്മാര്‍ക്ക്. 3. ഐസ്ളാന്‍ഡ്. 4. ഇസ്രായേല്‍. 5. നെതര്‍ലാന്‍ഡ്സ്. 6. സ്വീഡന്‍. 7. നോര്‍വേ. 8. സ്വിറ്റ്സര്‍ലന്‍ഡ്. 9. ലക്സംബര്‍ഗ്. 10. ന്യൂസിലാന്‍ഡ്. 11. ഓസ്ട്രിയ. 12. ഓസ്ട്രേലിയ. 13. കാനഡ. 14. അയര്‍ലന്‍ഡ്. 15. യുണൈറ്റഡ് സ്റേററ്റ്സ്. 16. ജര്‍മ്മനി. 17. ബെല്‍ജിയം. 18. ചെക്ക് റിപ്പബ്ളിക് . 19. യുണൈറ്റഡ് കിംഗ്ഡം. 20. ലിത്വാനിയ.

ഗാലപ്പ് വേള്‍ഡ് പോളില്‍ നിന്നുള്ള ജീവിത വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ള വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് റാങ്കിംഗ് പ്രകാരം തുടര്‍ച്ചയായി ആറാം വര്‍ഷവും ഫിന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറി.

നോര്‍ഡിക് രാജ്യവും അതിന്‍റെ അയല്‍ക്കാരുമാണ് കൂടുതല്‍ സന്തോഷിക്കുന്നവര്‍. (ആരോഗ്യകരമായ) ആയുര്‍ദൈര്‍ഘ്യം, ആളോഹരി ജിഡിപി, സാമൂഹിക പിന്തുണ, കുറഞ്ഞ അഴിമതി, കൂടാതെ സമൂഹത്തിലെ ഔദാര്യം. പരസ്പരം, പ്രധാന ജീവിത തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്.

ഒരു സമൂഹത്തിന്റെയും അതിലെ അംഗങ്ങളുടെയും എല്ലാ ഘടകങ്ങളുടെയും ക്ഷേമത്തിന്റെ സമഗ്രമായ വീക്ഷണം എടുക്കുന്നത് മെച്ചപ്പെട്ട ജീവിത വിലയിരുത്തലുകളും സന്തോഷകരമായ രാജ്യങ്ങളും ഉണ്ടാക്കുന്നു.
ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ; ജര്‍മനി 16, ഇന്ത്യ 125-ാമത്
ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഇക്കൊല്ലത്തെ ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ഒന്നാമതെത്തിയ ഫിന്‍ലന്‍ഡ്, കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി ഈ പദവി നിലനിര്‍ത്തുകയാണ്.

ഫിന്‍ലാന്‍റിനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു.ജര്‍മനിയുടെ സ്ഥാനം പതിനാറാമതാണ്. പോയവര്‍ഷം 14ാം സ്ഥാനത്തായിരുന്നു. നേപ്പാള്‍, ചൈന, ബംഗ്ളാദേശ് രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം~125. റഷ്യ 70-ാം സ്ഥാനത്തും യുക്രെയ്ന്‍ 92-ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അവസാനത്തെ രാജ്യങ്ങള്‍.

യുഎന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്വർക്ക് പ്രസിദ്ധീകരണമായ റിപ്പോര്‍ട്ട്, 150ലധികം രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ആഗോള സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2020 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലെ ശരാശരി ജീവിത മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ സന്തോഷത്തിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്.

2023 ലെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 20 രാജ്യങ്ങള്‍.

1. ഫിന്‍ലാന്‍ഡ്. 2. ഡെന്മാര്‍ക്ക്. 3. ഐസ്ളാന്‍ഡ്. 4. ഇസ്രായേല്‍. 5. നെതര്‍ലാന്‍ഡ്സ്. 6. സ്വീഡന്‍. 7. നോര്‍വേ. 8. സ്വിറ്റ്സര്‍ലന്‍ഡ്. 9. ലക്സംബര്‍ഗ്. 10. ന്യൂസിലാന്‍ഡ്. 11. ഓസ്ട്രിയ. 12. ഓസ്ട്രേലിയ. 13. കാനഡ. 14. അയര്‍ലന്‍ഡ്. 15. യുണൈറ്റഡ് സ്റേററ്റ്സ്. 16. ജര്‍മ്മനി. 17. ബെല്‍ജിയം. 18. ചെക്ക് റിപ്പബ്ളിക് . 19. യുണൈറ്റഡ് കിംഗ്ഡം. 20. ലിത്വാനിയ.

ഗാലപ്പ് വേള്‍ഡ് പോളില്‍ നിന്നുള്ള ജീവിത വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ള വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് റാങ്കിംഗ് പ്രകാരം തുടര്‍ച്ചയായി ആറാം വര്‍ഷവും ഫിന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറി.

നോര്‍ഡിക് രാജ്യവും അതിന്‍റെ അയല്‍ക്കാരുമാണ് കൂടുതല്‍ സന്തോഷിക്കുന്നവര്‍. (ആരോഗ്യകരമായ) ആയുര്‍ദൈര്‍ഘ്യം, ആളോഹരി ജിഡിപി, സാമൂഹിക പിന്തുണ, കുറഞ്ഞ അഴിമതി, കൂടാതെ സമൂഹത്തിലെ ഔദാര്യം. പരസ്പരം, പ്രധാന ജീവിത തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്.

ഒരു സമൂഹത്തിന്റെയും അതിലെ അംഗങ്ങളുടെയും എല്ലാ ഘടകങ്ങളുടെയും ക്ഷേമത്തിന്റെ സമഗ്രമായ വീക്ഷണം എടുക്കുന്നത് മെച്ചപ്പെട്ട ജീവിത വിലയിരുത്തലുകളും സന്തോഷകരമായ രാജ്യങ്ങളും ഉണ്ടാക്കുന്നു.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറിനടുത്ത് മക്ലസ്‌ഫീൽഡ് സാവിയോ ഹൗസിൽ നടക്കുന്നു .

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9മുതൽ 12വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ഏപ്രിൽ 12 ബുധനാഴ്ച്ച തുടങ്ങി 15 ന് ശനിയാഴ്ച്ച അവസാനിക്കും . എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .
അധികാരത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കി എര്‍ദോഗാന്‍
അങ്കാര: തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എര്‍ദോഗാന്‍ അധികാരത്തില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി. വരുന്ന മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.

ആദ്യം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായും പിന്നീട് പ്രസിഡന്‍റായും സേവനമനുഷ്ഠിച്ച എര്‍ദോഗാന് ഇപ്പോള്‍ 69 വയസ്. പരിഷ്കരണവാദിയെന്ന മുഖമുദ്രയുമായി അധികാരത്തിലേറിയ അദ്ദേഹം പിന്നീട് കടുത്ത യാഥാസ്ഥിതികനായി മാറുന്നതാണ് ലോകം കണ്ടത്.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നേടിയെടുക്കാന്‍ രാജ്യത്ത് പല പരിഷ്കാരങ്ങളും വരുത്തി വിട്ടുവീഴ്ചകള്‍ ചെയ്തിരുന്നു. എന്നാല്‍, അംഗത്വം ലഭിച്ച ശേഷം പലതില്‍നിന്നും പിന്നോട്ടു പോയി.

ഭരണഘടന ഭേദഗതി ചെയ്ത് രാജ്യം പ്രസിഡന്‍ഷ്യല്‍ അധികാരത്തിലേക്കു മാറ്റിയത് എര്‍ദോഗാനാണ്. തുടര്‍ന്ന് അങ്ങോട്ട് വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയും ജനാധിപത്യവിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുകയുമായിരുന്നു.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എർദോഗൻദുഗാന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പതിനായിരക്കണക്കിനാളുകള്‍ മരിച്ച ഭൂകമ്പം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

1994 മാര്‍ച്ച് 27ന് ഇസ്ലാമിക് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ഇസ്താംബുള്‍ മേയറാകുന്നതോടെയാണ് എര്‍ദോഗാന്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു മടങ്ങുന്നത്. 2001ല്‍ പാര്‍ട്ടി വിട്ട്, സ്വന്തമായി ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി (എകെപി) രൂപീകരിച്ചു. ഒരു വര്‍ഷത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ എ.കെ.പി പാര്‍ലമെന്‍ററി ഭൂരിപക്ഷവും നേടി. എന്നാല്‍, വിദ്വേഷ പ്രചരണത്തിനു നാലു മാസം തടവ് വിധിക്കപ്പെട്ടിരുന്നതിനാല്‍ എര്‍ദോഗാന് അന്നു മത്സരിക്കാനായില്ല. വിലക്ക് നീങ്ങിയ ശേഷം 2003ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പാര്‍ലമെന്‍റിലെത്തുന്നത്.
ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോന്പുകാല ധ്യാനം മാർച്ച് 24 മുതൽ
ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോന്പുകാല ധ്യാനം 2023 മാർച്ച് 24, 25, 26, (വെള്ളി, ശനി, ഞായര്‍) തീയതികളിൽ നടത്തപ്പെടുന്നു. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) നോമ്പ്കാല ധ്യാനം നടക്കുക. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചനും ടീമുമാണ് ധ്യാനം നയിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെയും, ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 6 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ 5.30 വരെയുമാണു ധ്യാനം നടക്കുക. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബായും, ആരാധനയും, വചന പ്രഘോഷണവും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെന്‍ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

ആത്മീയം - കുട്ടികൾക്കുള്ള ധ്യാനം

മാർച്ച് 25, 26 (ശനി, ഞായർ) തീയതികളിൽ കുട്ടികൾക്കായി ‘ആത്മീയം’ എന്നപേരിൽ ധ്യാനം നടക്കും. വൈറ്റ്ഹാൾ ഹോളി ചൈൽഡ് ദേവാലയത്തിൽ (Holy Child Roman Catholic Church, Dublin 9, D09 HX99) ശനിയാഴ്ച രാവിലെ 11 മുതൽ 6 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ 6 വരെയും ആയിരിക്കും കുട്ടികളുടെ ധ്യാനം. വിശ്വാസപരിശീലന ക്ലാസുകളിൽ 3 മുതൽ 6 വരെ പഠിക്കുന്ന കുട്ടികൾക്കും, 7 മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്കും രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ധ്യാനം നടക്കുക.
lenten_retreat1_2023mar20.jpg
കുട്ടികളുടെ ധ്യാനത്തിന്‍റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ വെബ്സൈറ്റിൽ www.syromalabr.ie ലുള്ള PMS LOGIN വഴി ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 23 ന് മുൻപ് ചെയ്യേണ്ടതാണ്. നോമ്പിലൂടെ കടന്നുപോകുന്ന കുട്ടികളെ ആത്മീയമായി വലിയ ആഴ്ചയിലേയ്ക്കും ഉയർപ്പുതിരുനാളിലേയ്ക്കും ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാന:സ്സികമായ കരുത്തും ആത്മീയമായ ഉണർവ്വും നൽകാൻ വി. കുർബാനയോടും, ആരാധനയോടും, പ്രാർത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നന്നതായി സഭാ നേതൃത്വം അറിയിച്ചു.
യുക്മ യൂത്ത് കരിയർ ഗൈഡൻസ് പരമ്പര ശ്രദ്ധേയമാകുന്നു
ലണ്ടൻ: ഗ്രാമർ സ്കൂൾ പ്രവേശനത്തിന് ഒരുങ്ങുന്ന യുകെയിലെ വിദ്യാർത്ഥികളേയും അവരുടെ മാതാപിതാക്കളേയും ഉദ്ദേശിച്ച്, യുക്‌മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലന പരിപാടി ഇന്ന് (മാർച്ച് 19, ഞായറാഴ്ച്ച) ഉച്ച കഴിഞ്ഞ് രണ്ടിനു സൂം ലിങ്കിൽ. ഗ്രാമർ സ്‌കൂൾ പ്രവേശനത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും സഹായകരമായ വിവരങ്ങളും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പകർന്ന് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ യൂത്ത് ഈ പരിശീലനക്കളരി സംഘടിപ്പിച്ചിരിക്കുന്നത്.

വിൽറ്റ്ഷയറിലെ 11 പ്ളസ് ലീപ്പിലെ ട്യൂട്ടർമാരായ റെയ്മോൾ നിധീരി, ജോ നിധീരി, രശ്മി കൃഷ്ണ എന്നിവർ നേതൃത്വം കൊടുക്കുന്ന പരിശീലന പരിപാടിയിൽ 11 പ്ളസ് ലീപ് ഉടമയായ ട്രേസി ഫെൽപ്സ് ഗസ്റ്റ് സ്പീക്കറായി പങ്കെടുക്കും. കഴിഞ്ഞ നിരവധി വർഷങ്ങളായി നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ഗ്രാമർ സ്‌കൂൾ അഡ്മിഷൻ നേടിക്കൊടുക്കുവാൻ സഹായിച്ച 11 പ്ളസ് ലീപ് ടീം അംഗങ്ങളോടൊപ്പം ചെൽട്ടൻഹാമിലെ പെയ്റ്റ്സ് സ്‌കൂൾ വിദ്യാർത്ഥിയായ ആദൽ ബഷീർ (ഇയർ 12), വിദ്യാർത്ഥിനിയായ എയ്ഞ്ചൽ സോണി (ഇയർ 10), വിദ്യാർത്ഥിയായ ഋഷികേഷ് (ഇയർ 13) എന്നിവരും പരിശീലനക്കളരിയുടെ ഭാഗമാകും. ഡോ. ബിജു പെരിങ്ങത്തറ പരിശീലനക്കളരിയുടെ മോഡറേറ്ററായിരിക്കും. യുക്മ ഫെയ്‌സ്ബുക്ക്‌ പേജിലും പരിശീലനക്കളരിയുടെ ലൈവ് ലഭ്യമായിരിക്കും.

യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പരിശീലന പരിപാടിയുടെ ആദ്യ എപ്പിസോഡ് മെഡിക്കൽ പഠനവും രണ്ടാമത്തേത് ഡന്റൽ പഠനവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.

ഗ്രാമർ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പരിശീലന ക്ളാസ്സിനെ തുടർന്ന് അക്കൌണ്ടൻസി, ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ്സ് മാനേജ്മെന്റ്, സിവിൽ സർവ്വീസസ്, ലാ സ്കൂൾ, ഫിസിഷ്യൻ അസ്സോസ്സിയേറ്റ്, നഴ്സിംഗ്, ഹോട്ടൽ മാനേജ്‌മെൻറ്, എഞ്ചിനീയറിംഗ്, ഫാർമസി തുടങ്ങി വിവിധ മേഖലകളിൽ തുടർന്ന് പരിശീലനക്കളരികൾ ഉണ്ടാകും. ഓരോ മേഖലയിലേയും വിദഗ്ദർ നയിക്കുന്ന പരിശീലനക്കളരികളിൽ സീനിയർ വിദ്യാർത്ഥികളും അതാത് വിഷയങ്ങളിൽ തങ്ങളുടെ അറിവുകൾ പങ്ക് വെയ്ക്കും. ഓരോ എപ്പിസോഡുകളിലും ഓരോ വിഷയങ്ങളെക്കുറിച്ചാകും ക്ലാസുകൾ നടക്കുക.

ഓൺലൈൻ പരിശീലനവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നയിക്കുവാനും ഉപദേശം നൽകുവാനും താല്പര്യമുള്ള വിദഗ്ദരും സീനിയർ വിദ്യാർത്ഥികളും യുക്‌മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ (07904785565), സെക്രട്ടറി കുര്യൻ ജോർജ്ജ് (07877348602) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ജര്‍മന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി
ബര്‍ലിന്‍: ജര്‍മ്മന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നു.തര്‍ക്കമുള്ള പരിഷ്കരണം എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ എംപിമാരുടെ എണ്ണം കുത്തനെ വെട്ടിക്കുറയ്ക്കാന്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് വെള്ളിയാഴ്ച വോട്ട് ചെയ്തു. പരിഷ്കരണം അനുസരിച്ച്, അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം 736 ല്‍ നിന്ന് 630 ആയി കുറയും.

ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകളും സഖ്യകക്ഷികളായ ഗ്രീന്‍സും ലിബറല്‍ എഫ്ഡിപിയും മുന്നോട്ടുവച്ച പദ്ധതിക്ക് അനുകൂലമായി 399 വോട്ടുകളും 261 പേര്‍ എതിര്‍ത്തും 23 പേര്‍ നിഷ്പക്ഷതയും പാലിച്ചു. വിട്ടുനിന്നു.ജര്‍മ്മന്‍ പാര്‍ലമെന്റ് ഓരോ തെരഞ്ഞെടുപ്പിലും വികസിച്ചുകൊണ്ടിരിക്കുന്നത് സങ്കീര്‍ണ്ണമായ ഒരു വോട്ടിംഗ് സമ്പ്രദായമാണ്, അത് നേരിട്ടുള്ള കല്‍പ്പനകള്‍ക്ക് സീറ്റുകള്‍ നല്‍കുന്നു, അതേസമയം പാര്‍ട്ടികളുടെ സ്കോറിന് ആനുപാതികമായി സീറ്റുകള്‍ അനുവദിക്കുകയും ചെയ്യുകയാണ് പതിവ്.

ജര്‍മ്മനിയില്‍, ഓരോ വ്യക്തിക്കും ഒരു സ്ഥാനാര്‍ത്ഥിക്ക് നേരിട്ട് വോട്ടും ഒരു പാര്‍ട്ടിക്ക് മറ്റൊരു വോട്ടും രേഖപ്പെടുത്താം. എന്നാല്‍ ഒരു പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കണമെങ്കില്‍ അഞ്ച് ശതമാനം വോട്ട് നേടിയിരിയ്ക്കണം. ഒരു പാര്‍ട്ടി നേരിട്ട് മൂന്ന് സീറ്റുകള്‍ നേടിയാല്‍ മാത്രമേ ആ പരിധി ഒഴിവാക്കാനാകൂ. പരിഷ്കരണം നീക്കത്തില്‍ ഈ വ്യവസ്ഥയും ഉണ്ട്.

തീവ്രഇടതുപക്ഷ ലിങ്കെ, മുന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ സിഎസ്യു തുടങ്ങിയ ചെറുപാര്‍ട്ടികള്‍ രണ്ടും അഞ്ചുശതമാനം കടമ്പ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അങ്കലാപ്പിലായിരുന്നു.വോട്ടിംഗ് അവകാശ പരിഷ്കരണം ജനാധിപത്യത്തിനെതിരായ ആക്രമണമാണന്ന് പ്രതിപക്ഷം ആരോപിച്ചു.

യഥാര്‍ത്ഥത്തില്‍, ട്രാഫിക് ലൈറ്റ് സഖ്യം ബുണ്ടെസ്ററാഗിനെ നിയമപരമായി നിശ്ചയിച്ചിട്ടുള്ള 598 എംപിമാരാക്കി കുറയ്ക്കാന്‍ ആഗ്രഹിച്ചുവെങ്കിലും ഇപ്പോള്‍ 630 ആയി കുറയ്ക്കാന്‍ മാത്രമേ പദ്ധതിയിട്ടുള്ളൂ. അത് ബുണ്ടെസ്ററാഗില്‍ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാതിരിക്കാനുള്ള സാധ്യത കുറയ്ക്കും എന്നതിനാലാണ്. അതേസമയം ജര്‍മ്മന്‍ നികുതിദായകരുടെ ഫെഡറേഷന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, പുതിയ പരിഷ്കാരം രാജ്യത്തിന്റെ ഒരു തിരഞ്ഞെടുപ്പ് ചക്രത്തില്‍ 340 ദശലക്ഷം യൂറോ ലാഭിക്കാന്‍ കഴിയുമെന്നാണ്.
മലങ്കര ഓർത്തഡോക്സ് സഭയുടെ വി. കുർബാന ജർമ്മനിയിലെ നൂറൻബർഗിൽ ആരംഭിച്ചു
നൂറന്‍ബര്‍ഗ്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ജര്‍മ്മനി സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ മലങ്കര സഭയുടെ വി. കുര്‍ബാന ജര്‍മ്മനിയിലെ നൂറന്‍ബര്‍ഗില്‍ ആരംഭിച്ചു. മാര്‍ച്ച് 12 ന് രാവിലെ 11 -ന് St. Sebald Catholic Church, VonSodenStraße 26, 90475 nuernberg നടന്ന പ്രഥമ വി.കുര്‍ബാനയ്ക്ക് വികാരി റവ. ഫാ. രോഹിത് സ്‌കറിയ ജോര്‍ജ്ജി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ബയേണ്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുത്തു. St. Sebald Catholic Church വികാരി ഫാ. ബുര്‍ക്കാര്‍ഡ് ലെന്‍സ് ഇടവകയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്നും ആരാധനകള്‍ നടത്തുവാനുള്ള എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

മാസത്തിലൊരിക്കല്‍ വി. കുര്‍ബാന നൂറന്‍ബര്‍ഗില്‍ നടത്തും.അടുത്ത കുര്‍ബാന ഏപ്രില്‍ മാസം 16ാം തീയതി, ഞായറാഴ്ച രാവിലെ 11 നു നടക്കും.
വിവരങ്ങള്‍ക്ക്: +4917661997521.
www.iocgermany.church
ദൈവഹിതത്തോട് ചേർന്ന് നിന്ന വ്യക്തിത്വം: മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ് ഹാം: അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ ദൈവഹിതത്തോട് ചേർന്ന് നിന്ന് പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ട് ജീവിച്ച വ്യക്തിത്വമായിരുന്നു അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവ് എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ .

സീറോ മലബാർ സഭയുടെ സ്വത്വ ബോധത്തിന് ഊടും പാവും ചാർത്തുകയും ,സഭയ്ക്ക് ധീരവും ദൈക്ഷണികവുമായ നേതൃത്വം നൽകുകയും ചെയ്ത അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
പെന്‍ഷന്‍ പരിഷ്ക്കരണം ; ഫ്രാന്‍സില്‍ നാടകീയ നീക്കങ്ങള്‍
പാരീസ്: ഫ്രാന്‍സില്‍ പെന്‍ഷന്‍ പരിഷ്ക്കരണ പ്രതിഷേധം ശക്തമാകുന്നതിനിടെ വോട്ടില്ലാതെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ മാക്രോണ്‍ ഉത്തരവിട്ടതിന് പിന്നാലെ സംഘര്‍ഷമായി. പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 49:3 ഉപയോഗിച്ച് പാര്‍ലമെന്‍റിൽ വോട്ടെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിനെ അനുവദിച്ചു.

ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ എംപിമാര്‍ വിവാദ ബില്ലില്‍ വോട്ട് ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് തീരുമാനം. ഈ നീക്കം പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ക്കിടയില്‍ രോഷം സൃഷ്ടിച്ചു.

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് തീവ്ര വലതുപക്ഷ പ്രതിപക്ഷ നേതാവ് മറൈന്‍ ലെ പെന്‍ നിര്‍ദ്ദേശിച്ചു. പാര്‍ലമെന്‍റിൽ വോട്ടെടുപ്പില്ലാതെ പെന്‍ഷന്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പാരീസില്‍ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടിയത്.

റിട്ടയര്‍മെന്റ് പ്രായം 62ല്‍ നിന്ന് 64 ആയി ഉയര്‍ത്തിയതാണ് ജനത്തെ ചൊടിപ്പിച്ചത്. ആയിരക്കണക്കിന് ആളുകള്‍ പാരീസിലെയും മറ്റു ഫ്രഞ്ച് നഗരങ്ങളിലെയും തെരുവുകളില്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും പ്ളേസ് ഡി ലാ കോണ്‍കോര്‍ഡിന്റെ മധ്യഭാഗത്ത് തീ ആളിക്കത്തിച്ചു പ്രതിഷേധിച്ചു. ഷീല്‍ഡുകളും ബാറ്റണുകളുമുള്ള പോലീസ് സമരക്കകാരെ നേരിട്ടത് കണ്ണീർ വാതകം പ്രയോഗിച്ചതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി. ഇതിനിടെ എട്ട് പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

മാക്രോണും സര്‍ക്കാരും ഫ്രാന്‍സും

ഫ്രഞ്ച് പാര്‍ലമെന്‍റിലും തെരുവുകളിലും പ്രക്ഷുബ്ധമായ 24 മണിക്കൂറിന് ശേഷം, ഇമ്മാനുവല്‍ മാക്രോണിനും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിക്കും സമരത്താല്‍ ക്ഷീണിച്ച രാജ്യത്തിനും എന്താണ് സംഭവിക്കുന്നതെന്നാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്. റിസ്ക് എടുക്കാന്‍ ഇമ്മാനുവല്‍ മാക്രോണ്‍ ഇഷ്ടപ്പെടുന്നയാളാണ്. വിദേശത്ത് പ്രതിസന്ധിയും സ്വദേശത്ത് അഭിപ്രായവ്യത്യാസവും നിലനില്‍ക്കുന്ന സമയത്ത് വെറുക്കപ്പെട്ടതും എന്നാല്‍ ആവശ്യമുള്ളതുമായ പെന്‍ഷന്‍ പരിഷ്കരണത്തിന് നിര്‍ബന്ധം പിടിക്കുന്നത് തുടക്കം മുതല്‍ തന്നെ അപകടമായിരുന്നു.

ചിലപ്പോള്‍ പെന്‍ഷന്‍ പരിഷ്കരണം ദേശീയ അസംബ്ളിയില്‍ ഒരു വോട്ടെടുപ്പിലേക്ക് പോകാന്‍ അദ്ദേഹത്തിന് അനുവദിച്ചേക്കാം, എങ്കില്‍ പ്രസിഡന്റിന് തോല്‍വിയേലേയ്ക്കു പോകണ്ടിവരും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 49.3 പ്രകാരം ഫ്രഞ്ച് ഗവണ്‍മെന്റുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ച് അദ്ദേഹത്തിന് പരിഷ്ക്കരണം ചുമത്താം. മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് മന്ത്രിമാര്‍ അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, ഏറ്റവും മോശം നിമിഷങ്ങളെ മറികടക്കാന്‍ സാധ്യതയുള്ള ജനകീയ രോഷത്തെ കുറിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കി.

ജനാധിപത്യപരമായി വോട്ട് നഷ്ടപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ രണ്ടാം ടേമിന്‍റെ ശേഷിക്കുന്ന നാല് വര്‍ഷവുമായി മുന്നോട്ട് പോകുകയും ചെയ്യുന്നതാണ് നല്ലത്. കഴിഞ്ഞ വര്‍ഷം മാക്രോണ്‍ നിര്‍ദ്ദേശിച്ച പെന്‍ഷന്‍ പരിഷ്കരണം മറ്റെല്ലാ പരിഷ്കാരങ്ങളുടെയും താക്കോലായിരുന്നു.

പാരീസിലും മറ്റ് പല ഫ്രഞ്ച് നഗരങ്ങളിലും ഒറ്റരാത്രികൊണ്ട് നടന്ന കലാപങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്, ഇരുണ്ട പൊതു മാനസികാവസ്ഥയെക്കുറിച്ച് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയത് ശരിയായിരുന്നു എന്നാണ്.

പെന്‍ഷന്‍ പരിഷ്കരണത്തിനും അടുത്ത വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത ആര്‍ട്ടിക്കിള്‍ 49.3 നും എതിരായ ഒമ്പതാം യൂണിയന്റെ ""പ്രവര്‍ത്തന ദിനത്തിന് എത്രത്തോളം പിന്തുണയുണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പിന്നീടുള്ള വിരമിക്കല്‍ പ്രായത്തോടുള്ള എതിര്‍പ്പ് ഫ്രാന്‍സില്‍ ആഴമേറിയതും ആത്മാര്‍ത്ഥവുമാണ്, എന്നാല്‍ രണ്ട് മാസത്തെ ഓണ്‍-ഓഫ് പ്രതിഷേധത്തിന് ശേഷം വളരെയധികം ക്ഷീണവുമുണ്ട്. ഇത് ഒരു പുതിയ മെയ് 1968 അല്ലെങ്കില്‍ ജൂലൈ 1789 ന്‍റെ തുടക്കമാണോ എന്ന് സംശയമുണ്ട്.

ദേശീയ അസംബ്ലയിലും ഭൂരിപക്ഷം പേരും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രമേയത്തിന് വോട്ട് ചെയ്താല്‍ പെന്‍ഷന്‍ പരിഷ്കരണം ഇപ്പോഴും നിര്‍ത്താം. പ്രധാനമന്ത്രി എലിസബത്ത് ബോണും അവരുടെ സര്‍ക്കാരും രാജിവയ്ക്കാന്‍ നിര്‍ബന്ധിതരാകും.

ഒരു സെന്‍സര്‍ പ്രമേയത്തിന് കേവലഭൂരിപക്ഷം വോട്ടുകള്‍ ലഭിക്കണം 287. വിജയിക്കാന്‍, 61 മധ്യ~വലതുപക്ഷ ലെസ് റിപബ്ളികൈ്കന്‍സ് (ഘഞ) പ്രതിനിധികളില്‍ 40~ഓളം പേരുടെ പിന്തുണ ആവശ്യമാണ്.

വിജയകരമായ ഒരു സെന്‍സര്‍ വോട്ട്, മധ്യ-വലതുപക്ഷത്തെ തകര്‍ക്കുന്ന ഒരു നേരത്തെയുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് നിര്‍ബന്ധിതമാകുമെന്നതിനാല്‍, അത് വളരെ അസംഭവ്യമായേക്കാം.

മാക്രോണും ബോണും ഇന്നലെ പെന്‍ഷന്‍ പരിഷ്കരണത്തെക്കുറിച്ചുള്ള വോട്ടെടുപ്പില്‍ കുറഞ്ഞത് 35 എല്‍ആര്‍ ഡെപ്യൂട്ടിമാരുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നു. പല അവസരങ്ങളിലും വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നു. അന്തിമ സംഘട്ടനത്തിലേക്ക് വന്നപ്പോള്‍, നിയമനിര്‍മ്മാണത്തെ പിന്തുണക്കുകയും വലിയ തോതില്‍ രൂപപ്പെടുത്തുകയും ചെയ്ത ഘഞ നേതൃത്വത്തിന് 28 മാത്രമേ ഗ്യാരണ്ടി ചെയ്യാന്‍ കഴിയൂ.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 49.3 വഴി നിയമം ചുമത്താന്‍ മാക്രോണിനെ പ്രേരിപ്പിച്ചത്. നിയമസഭാ വോട്ടെടുപ്പ് തുടങ്ങാന്‍ പത്തുമിനിറ്റ് വരെ കാത്തിരുന്നത് വോട്ടുകള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍.

65 വര്‍ഷം മുമ്പ് പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലെ നല്‍കിയ ഭരണഘടനാപരമായ ആയുധമാണ് മാക്രോണ്‍ ഉപയോഗിച്ചതെന്ന വസ്തുതയെക്കുറിച്ച് ചോദ്യമുയരുന്നുണ്ട്.
ഇന്‍ഫാന്‍റിനോ മൂന്നാം തവണയും ഫിഫ പ്രസിഡന്‍റ്
സൂറിച്ച്: ഫിഫ പ്രസിഡന്‍റായി ജിയാനി ഇന്‍ഫാന്‍റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കിഗാലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കരഘോഷത്തോടെയാണ് 52കാരന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ സജീവമായി പിന്തുണയ്ക്കില്ലെന്ന് ഡിഎഫ്ബി പ്രഖ്യാപിച്ചിരുന്നു സ്വീഡിഷ്, നോര്‍വീജിയന്‍ അസോസിയേഷനുകളെപ്പോലെ ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷനും ഇദ്ദേഹത്തെ പിന്തുണച്ചില്ലങ്കിലും മൂന്നാം തവണയും പ്രസിഡന്‍റായി.

മുന്‍ പ്രസിഡന്‍റ് സെപ് ജോസഫ് ബ്ലാറ്ററിനെതിരെ നടന്ന അഴിമതിയാരോപണത്തെ തുടര്‍ന്ന് ബ്ളാറ്റര്‍ രാജിവെയ്ക്കുകയും തുടര്‍ന്ന് 2016 ലാണ് ഇന്‍ഫാന്‍റിനോ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഫിഫയുടെ 211 ദേശീയ അസോസിയേഷനുകളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും പിന്തുണ ഇന്‍ഫാന്റിനോയ്ക്ക് ഉണ്ടായിരുന്നു. 2027 വരെയാണ് കാലാവധി.

സാമ്പത്തിക വിജയത്തെ ഇന്‍ഫാന്‍റിനോ പ്രശംസിച്ചു

2016ന്‍റെ തുടക്കത്തില്‍ ജോസഫ് ബ്ലാറ്ററുടെ ചുമതല ഇന്‍ഫാന്‍റിനോ ഏറ്റെടുത്തതിനുശേഷം അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ലോക അസോസിയേഷന്‍ മികച്ച സാമ്പത്തിക വിജയം നേടിയിട്ടുണ്ട്. ഫിഫയുടെ പണം നിങ്ങളുടെ പണമാണ്," ഇന്‍ഫാന്റിനോ കോണ്‍ഗ്രസില്‍ ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അദ്ദേഹം സ്വന്തം ഗുണങ്ങളെ എടുത്തു പറയുകയും ചെയ്തു.

2026 ഓടെ കുറഞ്ഞത് പതിനൊന്ന് ബില്യണ്‍ യുഎസ് ഡോളറെങ്കിലും വരുമാനം പ്രതീക്ഷിക്കുന്നു, ഭൂരിഭാഗം പണവും അസോസിയേഷനുകള്‍ക്ക് കൈമാറും. ലാഭവിഹിതം ഏഴിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലെ വിമാനത്താവളങ്ങളില്‍ വെള്ളി, ശനി സമരം
ബെര്‍ലിന്‍: പുതിയ പണിമുടക്കിനെ തുടര്‍ന്ന് ജര്‍മൻ വിമാനത്താവളങ്ങള്‍ അരാജകത്വം അഭിമുഖീകരിക്കുകയാണ്. വെള്ളിയാഴ്ച നോര്‍ത്ത് റൈന്‍-വെസ്ററ്ഫാലിയ, ബാഡന്‍-വുര്‍ട്ടംബര്‍ഗ് വിമാനത്താവളങ്ങളില്‍ വെര്‍ഡി ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ സൂചനാ പണിമുടക്ക് നടത്തും.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയും ഈ ആഴ്ച രണ്ടാം തവണയും, വെര്‍ഡി യൂണിയന്‍ നാല് ജര്‍മൻ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കിടയില്‍ സമരം വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ച വരെ തുടരാന്‍ ആഹ്വാനം ചെയ്തിരിയ്ക്കയാണ്. ഇത്തവണ, കൊളോണ്‍~ബോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, സ്ററുട്ട്ഗാര്‍ട്ട്, കാള്‍സ്റൂഹെ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ യാത്രാ തടസങ്ങള്‍ നേരിടും.

വേതനവര്‍ധന നടപ്പാക്കാനുള്ള ആവശ്യം ഉന്നയിച്ചുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പണിമുടക്കാൻ തൊഴിലാളികൾ നിർബന്ധിതരായത്.
സമീക്ഷ യുകെ ബോസ്റ്റൺ ബ്രാഞ്ചു സമ്മേളനം
ലണ്ടൻ: സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന്‍റെ മുന്നോടിയായി ബോസ്റ്റൺ ബ്രാഞ്ച് സമ്മേളനം വിജയകരമായി നടത്തപ്പെട്ടു. മാർച്ച് 12 ഞായറാഴ്ച നടന്ന സമ്മേളനം സമീക്ഷ യുകെ നാഷണൽ ജോ. സെക്രട്ടറി ചിഞ്ചു സണ്ണി ഉദ്ഘാടനം ചെയ്തു.

മുമ്പ് പീറ്റർബറോ ബ്രാഞ്ചിന്‍റെ ഭാഗമായിരുന്ന ബോസ്റ്റൺ ബ്രാഞ്ച് സ്വന്തംനിലക്ക് പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. ഈ കാലയളവിനുളളിൽ മികച്ച പ്രവർത്തനം കഴ്ചവയ്ക്കുന്ന ബ്രാഞ്ചുകളിലൊന്നായി മാറാൻ ബോസ്റ്റൺ ബ്രാഞ്ചിനു കഴിഞ്ഞതിലുള്ള സന്തേഷവും, സംതൃപ്തിയും ചിഞ്ചു തന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രകടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഷാജി.പി മത്തായിയുടെ അധ്യക്ഷതയിൽ നടന്ന ചേർന്ന യോഗത്തിൽ സെക്രട്ടറി സന്തോഷ് ദേവസി സ്വാഗതമാശംസിച്ചു. ജോ. സെക്രട്ടറി മജോ വെരനാനി നന്ദി പ്രകാശിപ്പിച്ചു. മേൽക്കമ്മറ്റി തീരുമാനങ്ങൾ ഭാസ്കർ പുരയിൽ വിശദീകരിച്ചു.ദേശീയ സമ്മേളനം വിജയിപ്പിക്കാൻ ഒരോരുത്തരും മുന്നിട്ടറങ്ങണമെന്ന ആഹ്വാനത്തോടെ യോഗ നടപടികൾ പര്യവസാനിച്ചു.

ബ്രാഞ്ചു സമ്മേളന ദിവസം രാവിലെ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി യുകെ യിലുടനീളം പ്രാദേശികമായി നടക്കുന്ന ബാഡ്മിന്‍റൺ മത്സരത്തിന്‍റെ ബോസ്റ്റൺ റീജണൽ മത്സരം പീറ്റർ പൈൻ പെർഫോമൻ സെന്‍ററിൽ വച്ചു നടന്നു. ഇത് ബ്രാഞ്ച് സമ്മേളനത്തിന്റെ ആവേശം വാനോളമുയർത്തി. ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 151 പൗണ്ടും ട്രോഫിയും, 101 പൗണ്ടും ട്രോഫിയുമാണ് സമീക്ഷ ബോസ്റ്റൺ ബ്രാഞ്ച് ഒരുക്കിയിരുന്നത്. ഏഴോളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കെവിൻ, കെൻലി സഖ്യം (ഹണ്ടിംഗ്ടൺ) ഒന്നാം സ്ഥാനവും, കൃസ്റ്റി, ജസ്റ്റിൻ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനദാനം റോയൽ ബോസ്റ്റൺ ക്രിക്കറ്റ് ക്ലബ്ബ് വൈസ് ക്യാപ്റ്റൻ നവീനും, ബാഡ്മിന്റൺ ടൂർണമെന്‍റ് കോർഡിനേറ്റർ ആഷിഷും ചേർന്നു നിർവഹിച്ചു. മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പിന് മുൻകൈയ്യെടുത്ത ആഷിഷ്, ബെനോയ്, നാഷണൽ കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ നിധീഷ് പാലക്കൽ, ജിതിൻ തുളസി എന്നിവരെ സമീക്ഷ യുകെ പ്രത്യേകം അഭിനന്ദിച്ചു.
വോട്ടെടുപ്പില്ലാതെ പെൻഷൻ പരിഷ്കരണം; ഫ്രാൻസിൽ വൻ പ്രതിഷേധം
പാരീസ്: പാർലമെന്‍റിൽ വോട്ടെടുപ്പില്ലാതെ പെന്‍ഷന്‍ സമ്പ്രദായം പരിഷ്കരിക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചതിന് പിന്നാലെ പാരീസിൽ വൻ പ്രതിഷേധം. പ്ലേസ് ഡി ലാ കോൺകോർഡിൽ ആയിരക്കണക്കിനു പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

പ്രധാനമന്ത്രി എലിസബത്ത് ബോൺ ഭരണഘടനയുടെ ആർട്ടിക്കിൾ 49:3 പ്രകാരം സഭയിൽ വോട്ടെടുപ്പ് ഒഴിവാക്കാൻ സർക്കാരിനെ അനുവദിക്കുകയായിരുന്നു. വിവാദ ബില്ലിൽ എംപിമാർ വോട്ട് ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു തീരുമാനം. ബില്ലിൽ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറപ്പ് ഇല്ലാതിരിക്കെയാണ് വോട്ടെടുപ്പ് ഒഴിവാക്കിയത്.

വോട്ടെടുപ്പ് ഒഴിവാക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാക്കൾ സഭയിൽ പ്രതിഷേധമുയർത്തി. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് തീവ്ര വലതുപക്ഷ പ്രതിപക്ഷ നേതാവ് മറൈൻ ലെ പെൻ നിർദേശിച്ചു.
ജര്‍മനിയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധന
ബെര്‍ലിന്‍: 2022 അധ്യയന വര്‍ഷത്തില്‍ ജര്‍മനിയിലെ ഒന്നാം സെമസ്റ്റര്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 10 ശതമാനം വര്‍ധിച്ചു. ഫെഡറല്‍ സ്റ്റാറ്റിസ്ററിക്കല്‍ ഓഫീസിന്‍റെ (ഡെസ്റ്റാറ്റിസ്) കണക്കുകള്‍ അടിസ്ഥാനമാക്കി. ജര്‍മനിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2022 അധ്യയന വര്‍ഷത്തില്‍ മൊത്തം 4,74,900 പുതിയ പ്രവേശനം രേഖപ്പെടുത്തി.

വിദേശ ഒന്നാം സെമസ്റ്റർ വിദ്യാര്‍ഥികള്‍ മാത്രമാണ് ആദ്യമായി പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവിന് കാരണമായത്. ഇത്തരക്കാരുടെ എണ്ണം വര്‍ഷം തോറും 10 ശതമാനം വര്‍ദ്ധിച്ച് 1,28,500 വര്‍ഷമായി. അതേസമയം കഴിഞ്ഞ വര്‍ഷം കൂടാതെ, ജര്‍മനിയിലെ ഏകദേശം 3,85,000 വിദ്യാര്‍ഥികള്‍ ഒരു യൂണിവേഴ്സിറ്റിയിലോ അപൈ്ളഡ് സയന്‍സസ് യൂണിവേഴ്സിറ്റിയിലോ പഠനം തുടരാനുള്ള യോഗ്യതയുംനേടി.

ഉന്നതവിദ്യാഭ്യാസത്തില്‍ പ്രവേശിക്കാന്‍ യോഗ്യതയുള്ളവരുടെ എണ്ണത്തില്‍ ഒരു വര്‍ഷം മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2.1 ശതമാനം കുറവുണ്ടായതായി കണക്കുകള്‍ തെളിയിക്കുന്നു (8,300 ഇടിവ്). പഠനം പൂര്‍ത്തിയാക്കാന്‍ ഈ രാജ്യം തങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്ത ധാരാളം വിദേശ വിദ്യാര്‍ഥികളെ ജര്‍മനി സ്വാഗതം ചെയ്യുന്നത് തുടരുകയാണ്.

ജര്‍മ്മനിയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 11 ശതമാനം വിദേശികളാണ്. സര്‍വകലാശാലകളില്‍ ഇത്് 12.6 ശതമാനമാണ്. അപൈ്ളഡ് സയന്‍സസ് സര്‍വകലാശാലകളില്‍ 8.6 ശതമാനം വരും,
എന്നാല്‍ 2020/21 ലെ ശൈത്യകാല സെമസ്റററിനായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 3,25,000 വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയിലേക്ക് വന്നതായി മുമ്പ് ജര്‍മ്മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസ് വെളിപ്പെടുത്തിയിരുന്നു, ഇത് മൊത്തം 70 ശതമാനം വര്‍ധനവിന് കാരണമായി.

2021 ലെ അധ്യയന വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ലെ വേനല്‍ക്കാല സെമസ്റ്ററിലും 2022/23 ലെ വിന്‍റർ സെമസ്റ്ററിലും 2,500 എണ്ണം അതായത് 0.5 ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍ 2019~ന് മുമ്പുള്ളതിനേക്കാള്‍ 7 ശതമാനം കുറവാണ്. ആ വര്‍ഷം കണക്കുകള്‍ 508,700 ആയിരുന്നു. 2020~ല്‍, വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടിയ 133,400 ജര്‍മ്മന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു, അല്ലെങ്കില്‍ മുന്‍ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 3.3 ശതമാനം (4,500) ഇടിവ്.
7 ബീറ്റ്‌സ് സംഗീതോത്സവത്തിന്‍റെ സീസൺ - 6 & ചാരിറ്റി ഈവെന്‍റ് വാട്ട്ഫോർഡിൽ ശനിയാഴ്ച
ലണ്ടൻ: യുകെ മലയാളികളുടെയിടയിൽ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്‍റെ സീസൺ - 6 & ചാരിറ്റി ഈവെന്‍റ് ലണ്ടനിലെ വാട്ട്ഫോർഡിൽ മാർച്ച് 18 ശനിയാഴ്ച നടത്തപ്പെടുന്നു.

കഴിഞ്ഞ അഞ്ചുവർഷത്തെ വൻ വിജയങ്ങൾക്കുശേഷം യുകെ യുടെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന പ്രഗത്ഭരായ സംഗീത നൃത്ത പ്രതിഭകൾ കലാമാമാങ്കത്തിനു മാറ്റുരക്കുന്ന ചരിത്ര വേദിക്കു ആതിഥേയത്വം വഹിക്കുവാൻ മൂന്നാം തവണയും അവസരം ലഭിച്ചത് ലണ്ടനിലെ പ്രശസ്ത ജീവകാരുണ്യ സംഘടനയായ കേരളാ കമ്മ്യൂണിറ്റി ഫൌണ്ടേഷൻ ചാരിറ്റി ട്രസ്റ്റ് വാട്ട്ഫോർഡി നാണ്.

ലണ്ടനിലെ പ്രധാന നഗരങ്ങളിലൊന്നായ വാട്ട് ഫോർഡിൽ സീസൺ 6- വിപുലമായി സംഘടിപ്പിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മാർച്ച് 18 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്കാരംഭിക്കുന്ന 'സംഗീതോത്സവം' രാത്രി 10 മണിയോടെ സമാപിക്കും.

7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -6 നു മുഖ്യാതിഥിയായെത്തുന്നത് വാട്ട്ഫോർഡ് എംപി ഡീൻ റസ്സൽ ആണ്. യുക്മ നാഷണൽ ജോയിന്റ്റ് സെക്രട്ടറി പീറ്റർ താണോലിയും, ഒൻവി കുറിപ്പിന്റെ ചെറുമകളും പ്രശസ്ത നർത്തകിയുമായ അമൃത ജയകൃഷ്ണനും സംഗീതോത്സവത്തിൽ അതിഥികളായി പങ്കുചേരും. കൂടാതെ കേരളത്തിൽ നിന്നും, ഇന്ത്യ ടു യൂകെ, കേരളാ രജിസ്ട്രേഷൻ വാഹനത്തിൽ ഓവർ ലാൻഡ് ടൂർ നടത്തി ലണ്ടനിൽ എത്തിച്ചേർന്ന പ്രശസ്ത യുട്യൂബർ 'മല്ലു ട്രാവലർ' സ്പെഷ്യൽ ഗസ്റ്റായി പരിപാടിയിൽ പങ്കെടുക്കും.
align='center' class='contentImageInside' style='padding:6px;'>
മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മഭൂഷൻ ഒൻവി കുറിപ്പിന്‍റെ അനുസ്‌മരണവും ഇതേ വേദിയിൽ നടത്തപ്പെടുന്നതാണ്.

കഴിഞ്ഞ അഞ്ച് വർഷമായി യൂകെയിൽ നിരവധി സംഗീത നൃത്ത പ്രതിഭകൾക്കു തങ്ങളുടെ മികവ് തെളിയിക്കുവാനായി ഒരുക്കിയ 'സംഗീതോത്സവം ചാരിറ്റി ഇവന്റിൽ' നിന്നും സ്വരൂപിച്ചു കിട്ടിയ ജീവകാരുണ്യ നിധിയിൽ നിന്നും കേരളത്തിലെ നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ സംഘാടകർക്ക്‌ അഭിമാനിക്കാം.

സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യൂകെയിലെ യുവതലമുറയിലെ 15 ൽ അധികം യുവ പ്രതിഭകൾ ഒഎൻവി ഗാനങ്ങളുമായി വേദിയിൽ എത്തുമ്പോൾ, യുകെയിലെ അറിയപ്പെടുന്ന മുതിർന്ന 15 ൽ പരം ഗായികാ ഗായകന്മാരും സംഗീതോത്സവം സീസൺ 6 -ൽ സംഗീത വിരുന്നൊരുക്കും.

സംഗീതോത്സവത്തിനു മാറ്റ് കൂട്ടുവാൻ കാതിനും കണ്ണിനും കുളിർമ പകരുന്ന സിനിമാറ്റിക്,സെമി ക്ലാസിക്കൽ നൃത്തങ്ങളുമായി യൂകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള നാട്യ മയൂരങ്ങൾ തങ്ങളുടെ നൃത്തചുവടുകളിലൂടെ വേദി കീഴടക്കും.



ശ്രീജ മധു & പാർവതി മധുപിള്ളൈ ക്രോയ്ഡോൺ അവതരിപ്പിക്കുന്ന ഭരത നാട്യം, ബെഡ്ഫോർഡിലെ റോസിറ്റ് സാവിയോ ,നികിത ലെൻ , അനൈനാ ജീവൻ & ഡെന്ന ആൻ ജോമോൻ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, ബെഡ്ഫോർഡ് ബ്ലാസ്റ്റേഴ്‌സ് എഡ്വിൻ വിലാസ് , കരൺ ജയശങ്കർ ഷെല്ലിൻ, ജ്യൂവൽ ജിനേഷ്‌ , അന്ന വിലാസ് , എലിസബത്ത് ജോസ് , ലെന എലിസബത്ത് അനീഷ് എന്നീ കുട്ടികൾ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം, ശ്രേയ & എൽസ വാട്ഫോർഡിന്റെ സെമിക്ലാസ്സിക്കൽ ഡാൻസ്, ശ്രേയ സജീവ് എഡ്മണ്ടൻ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, മേബൽ ബിജു, ക്രോളി അവതരിപ്പിക്കുന്ന ഭരതനാട്യം, വാട്ട്ഫോർഡിലെ സണ്ണി ജോസഫ് അവതരിപ്പിക്കുന്ന നൃത്തം എന്നിങ്ങനെ നിരവധിയായ വൈവിധ്യമാർന്ന പരിപാടികൾ സംഗീതോത്സവം സീസൺ 6 നെ വർണ്ണാഭമാക്കും.

സംഗീതോത്സവം സീസൺ 6 ൽ ഒഎൻ വി സംഗീതവുമായി എത്തുന്നത് ദൃഷ്ടി പ്രവീൺ (സൗത്തെൻഡ്),ജൊഹാന ജേക്കബ് (ലിവർപൂൾ) ഡെന്ന ആൻ ജോമോൻ (ബെഡ്ഫോർഡ്),ആനി അലോഷ്യസ് (ല്യൂട്ടൻ) സൈറ മരിയ ജിജോ (ബെർമിംഗ്ഹാം) ഹെയ്‌സൽ ജിബി (ലിവർപൂൾ) നേഹ ദിനു (വൂസ്റ്റർ) കെറിൻ സന്തോഷ് (നോർത്താംപ്ടൺ) പാർവതി മധു പിള്ളൈ (ക്രോയ്ടോൻ) കരൺ ജയശങ്കർ ഷെലിൻ (ബെഡ്ഫോർഡ്) ആലിയ സിറിയക് (മെയ്ഡ് സ്റ്റോൺ) കരുണ ജോൺ (വാറ്റ്‌ഫോർഡ്) ക്രിസ്താനിയോ ജിബി (ലിവർപൂൾ ) റെബേക്ക ആൻ ജിജോ (ബെർമിംഗ്ഹാം) ഇമ്മാനുവൽ തോമസ് (വാറ്റ്‌ഫോർഡ്) പാർവതി ജയകൃഷ്ണൻ (ക്രോയ്ടോൻ) എന്നിവരാണ്

കൂടാതെ 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡിന്റെ അമരക്കാരൻ മനോജ് തോമസ് (കെറ്ററിംഗ്‌) ലിൻഡ ബെന്നി (കെറ്ററിംഗ്‌) ജോൺസൻ ജോൺ (ഹോർഷം) അനീഷ് & ടെസ്സമോൾ (ബോൺമൗത്) പ്രതീക് ദേവീപ്രസാദ്‌ (വോക്കിങ്ഹാം) സാജു വർഗീസ് (ബെർമിങ്ഹാം) നികിത ലെൻ (ബെഡ്ഫോർഡ്) മഹേഷ് ദാമോദരൻ (സന്ദർലാൻഡ്) അർച്ചന മനോജ് (വാറ്റ്‌ഫോർഡ് ) ഡോ.സുനിൽ കൃഷ്ണൻ (ബെഡ്ഫോർഡ്) ശ്രീ രാജ് (വാറ്റ്‌ഫോർഡ്)ഉല്ലാസ് ശങ്കരൻ (പൂൾ)ജിൻറ്റോ മാത്യു (ഡാർട്ടഫോർഡ് )ആൻറ്റോ ബാബു(ബെഡ്ഫോർഡ്) സെബാസ്റ്റ്യൻ വര്ഗീസ് (വൂസ്റ്റർ) സജി ജോൺ (ലിവർപൂൾ) എന്നിവരും കലാസന്ധ്യയിൽ വിഭവങ്ങൾ ചേർക്കും.

സംഗീതോത്സവം സീസൺ-6 നു അവതാരകരായെത്തുന്നത് പ്രശസ്ത നർത്തകിയും, ടെലിവിഷൻ അവതാരകയുമായ അനുശ്രീ നായരും, റേഡിയോ ജോക്കി ആർജെ ബ്രൈറ്റ്, ജോൺ തോമസ്, ഷീബാ സുജു എന്നിവരാണ്. സൗണ്ട് & ലൈറ്റ്‌സ് കൈകാര്യം ചെയ്യുന്നത് 'ബീറ്റ്‌സ് യുകെ'' നോർത്താംപ്ടണും ,'കളർ മീഡിയ' ലണ്ടൻറെ ഫുൾം സ്ക്രീനും 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -6 നു നിറപ്പകിട്ടേകും.നാവിൽ രുചിയേറും വിവിധയിനം കേരളാ വിഭവങ്ങളുമായി മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന വാട്ട്ഫോർഡിലെ കെസിഎഫ് കിച്ചൺ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.
യുക്മ - കേരളപൂരം വള്ളംകളി ഓഗസ്റ്റ് 26ന് ; നവംബർ 4 ന് ദേശീയ കലാമേള
ലണ്ടൻ : യുക്‌മ ദേശീയ സമിതി പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് യുക്മ 2023 ൽ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്‍റുകളുടെ തീയതികൾ പ്രഖ്യാപിച്ചു. ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ സുപ്രധാന ഇവന്റുകളുടെ തീയതികളാണ് . യുക്മ ദേശീയ സമിതി പ്രഖ്യാപിച്ചത്.

യുകെയിലെ മലയാളി കായിക പ്രതിഭകൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്‌മ ദേശീയ കായികമേള ജൂലൈ 15 ശനിയാഴ്ച നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മുടങ്ങിപ്പോയ കായികമേള ഈ വർഷം പുനരാരംഭിക്കുകയാണ്. 2019 ൽ നീട്ടണിലെ പിംഗിൾസ് സ്റ്റേഡിയത്തിലായിരുന്നു ദേശീയ കായികമേള ഇതിന് മുൻപ് നടന്നത്. ഈ വർഷവും നനീട്ടണിൽ വച്ച് തന്നെയായിരിക്കും ദേശീയ കായികമേള സംഘടിപ്പിക്കുന്നത്.

യുക്‌മ 2023 ൽ സംഘടിപ്പിക്കുന്ന ഇവന്‍റുകളിൽ ഏറ്റവും പ്രധാനപ്പെട്ട യുക്മ കേരളപൂരം വള്ളംകളി 2023 ഓഗസ്റ്റ്‌ 26 ശനിയാഴ്ച നടത്തപ്പെടും. യൂറോപ്പിലെ ഏറ്റവും വലിയ ജലമാമാങ്കത്തിൽ പങ്കെടുക്കുവാൻ ഏറെ ആവേശത്തോടെയാണ് യുകെ മലയാളികൾ കാത്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 26 ന് നടക്കുന്ന വള്ളംകളിയും വിവിധ കലാപ്രകടനങ്ങളും യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്ന് നിസംശയം പറയാം. സെലിബ്രറ്റികളും, വിശിഷ്ട വ്യക്തികളും ഇത്തവണത്തെ വള്ളംകളി ദിവസവും കാണികളുടെ മനംകവരാൻ എത്തിച്ചേരും. കുട്ടികളും മുതിർന്നവരുമുൾപ്പെടെ കുടുംബമൊന്നിച്ച് ഇത്തവണത്തെ വലിയ സ്കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവൻ ആഘോഷിക്കുവാൻ പറ്റുന്ന വിധത്തിലുള്ള വൻ ഒരുക്കങ്ങളാണ് യുക്മ ആസൂത്രണം ചെയ്യുന്നത്.

യുക്മ ദേശീയ കലാമേള 2023 നവംബർ 4 ശനിയാഴ്ച നടത്തുന്നതിന് ദേശീയ സമിതി തീരുമാനിച്ചു. യുകെയിലെ മലയാളി കലാപ്രതിഭകൾ ഏറെ ആവേശത്തോടെ പങ്കെടുക്കുന്ന യുക്മ കലാമേള 2022 ൽ ഗ്ളോസ്റ്റർഷയറിലെ ചെൽറ്റൻഹാമിലാണ് നടന്നത്. കേരളത്തിന് പുറത്തു നടക്കുന്ന ഏറ്റവും വലിയ ഈ കലാമാമാങ്കത്തിന് യുകെയിലെ കലാപ്രേമികൾ നൽകി വരുന്ന പിന്തുണ ഏറെ വലുതാണ്.

യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജണൽ, ദേശീയ കായികമേളകൾ, യുക്മ കേരളപൂരം വള്ളംകളി 2023, യുക്‌മ റീജണൽ, ദേശീയ കലാമേളകൾ എന്നിവ വൻ വിജയമാക്കുവാൻ മുഴുവൻ യുകെ മലയാളികളുടേയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർത്ഥിച്ചു.
ജര്‍മനിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്ക് ആരംഭിച്ചു; നഴ്സിംഗ് മേഖല സ്തംഭനത്തിലേയ്ക്ക്
ബെര്‍ലിന്‍: ജര്‍മനിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ജര്‍മനിയിലെ വേര്‍ഡി തൊഴിലാളി യൂണിയന്‍റെ ആഭിമുഖ്യത്തിലുള്ള പൊതുമേഖലാ ജീവനക്കാരുടെ സൂചനാ പണിമുടക്കിനു പിന്നാലെ പ്രധാനമായും ആശുപത്രികളെക്കൂടി ബാധിക്കുന്ന തരത്തില്‍ രണ്ടുദിവസത്തെ പണിമുടക്കാണ് തുടങ്ങിയത്.

ചൊവ്വാഴ്ച മുതല്‍, ജര്‍മനിയിലുടനീളമുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടുദിവസത്തെ സൂചനാ പണിമുടക്കില്‍ പങ്കെടുക്കും.

ചൊവ്വാഴ്ച മുതല്‍ ഈ ആഴ്ച രണ്ടുദിവസത്തെ പണിമുടക്കിന് ജര്‍മനിയിലെ ആരോഗ്യ മേഖലയിലെ തൊഴിലാളികളെ ട്രേഡ് യൂണിയന്‍ വെര്‍ഡി വിളിച്ചത് രാജ്യത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കും. ആശുപത്രികള്‍, സൈക്യാട്രിക് ക്ളിനിക്കുകള്‍, പരിചരണ സൗകര്യങ്ങള്‍, അടിയന്തര സേവനങ്ങള്‍ എന്നിവ രാജ്യവ്യാപകമായി ബാധിക്കും.

ബവേറിയയില്‍ മാത്രം 30ലധികം മുനിസിപ്പല്‍ ആശുപത്രികളും ജില്ലാ ക്ലിനിക്കുകളും പ്രായമായവരെ പരിചരിക്കുന്ന നിരവധി സ്ഥാപനങ്ങളും രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കും. ന്യൂറംബര്‍ഗ് ഹോസ്പിറ്റലിന് ട്യൂമര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള ഓപ്പറേഷനുകള്‍ റദ്ദാക്കേണ്ടി വന്നു.

ബെര്‍ലിനില്‍,ചാരിറ്റേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും മറ്റു ക്ലിനിക്കുകളിലും മുന്നറിയിപ്പ് സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാസലിലെ പ്രധാന ആശുപത്രിയിലെയും ക്ളിനികം റീജിയന്‍ ഹാനോവറിലെയും ജീവനക്കാര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹാംബുര്‍ഗിനെയും ബാധിച്ചു. ആള്‍ട്ടോണ, ബാര്‍ംബെക്ക്, ഹാര്‍ബുര്‍ഗ്, നോര്‍ഡ്, സെന്റ് ജോര്‍ജ്ജ്, വാന്‍ഡ്സ്ബെക്ക്, വെസ്ററ്ക്ളിനികം ഹാംബര്‍ഗ്, ഹാംബര്‍ഗ് എപ്പന്‍ഡോര്‍ഫ് എന്നീ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഹോസ്പിറ്റല്‍ ഹാംബര്‍ഗ് എപ്പന്‍ഡോര്‍ഫ് (യുകെഇ) എന്നിവിടങ്ങളിലെ അസ്ക്ളെപിയോസ് ക്ലിനിക്കുകളിലെ ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി ആയിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്ക് ആഹ്വാനം പാലിക്കുമെന്ന് വെര്‍ഡി വെളിപ്പെടുത്തി.

എന്നിരുന്നാലും, ഒരു എമര്‍ജന്‍സി സര്‍വീസ് ഉടമ്പടി മുഖേന പണിമുടക്കിന് മുന്നോടിയായി എമര്‍ജന്‍സി കെയര്‍ ഉറപ്പാക്കിയിട്ടുണ്ട്, അതിനാല്‍ ജീവന്‍ രക്ഷാ ചികിത്സ ആവശ്യമുള്ളവരെ പരിപാലിക്കും. എല്ലാ സമരങ്ങളോടും ഫെബ്രുവരി അവസാനം ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകള്‍ സമര്‍പ്പിച്ച ഓഫറിനെതിരെ വെര്‍ഡി പ്രതിഷേധിക്കുകയാണ്.

തൊഴിലുടമകള്‍ ഈ വര്‍ഷം വേതനത്തില്‍ 3 ശതമാനവും അടുത്ത വര്‍ഷം 2 ശതമാനവും ലീനിയര്‍ വര്‍ധനയും രണ്ട് വര്‍ഷത്തേക്ക് 2,500 യൂറോയുടെ നികുതി രഹിത ഒറ്റത്തവണ പേയ്മെന്‍റുകളും വാഗ്ദാനം ചെയ്തിരുന്നു.

എങ്കിലും, വെര്‍ഡി ഈ ഓഫര്‍ നിരസിക്കുകയും പ്രതിമാസം 10.5 ശതമാനം കൂടുതല്‍ വേതനം ആവശ്യപ്പെടുകയും ചെയ്തിരിയ്ക്കയാണ്. കുറഞ്ഞത് 500 യൂറോ വര്‍ധനവ്. മൂന്നാംഘട്ട കൂട്ടായ വിലപേശല്‍ ചര്‍ച്ച മാര്‍ച്ച് 27 മുതല്‍ 29 വരെ നടക്കും.

തിങ്കളാഴ്ചയും വേര്‍ഡി യൂണിയന്‍ വിമാനത്താവളങ്ങളില്‍ വീണ്ടും പണിമുടക്കി, ഗ്രൗണ്ട്, ഏവിയേഷന്‍ സെക്യൂരിറ്റി ജീവനക്കാരും ഉയര്‍ന്ന വേതനം ആവശ്യപ്പെട്ടിരിയ്ക്കയാണ്.

ജര്‍മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രേഡ് യൂണിയന്‍ ~ വെര്‍ഡി ~ രാജ്യത്തുടനീളമുള്ള 2.5 ദശലക്ഷത്തിലധികം പൊതുമേഖലാ തൊഴിലാളികള്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തുമ്പോഴും തൊഴിലുടമകളിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്താന്‍ 'സൂചനാ സമരങ്ങള്‍' ഒരു പരമ്പരയാക്കുകയാണ്.

അതേസമയം ജര്‍മ്മനിയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ~ ഇന്‍ഡസ്ട്രിയല്‍ യൂണിയന്‍ ഓഫ് മെറ്റല്‍ വര്‍ക്കേഴ്സ് (IG Metall) അംഗങ്ങള്‍ ഈയിടെ പണിമുടക്കുന്നുണ്ട്, റെയില്‍വേ ജീവനക്കാര്‍ക്കിടയിലുള്ള സമരത്തിലാണ് അവര്‍. റെയില്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ (EVG) നിലവില്‍ വേതനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ട്രെയിനികള്‍, വിദ്യാര്‍ത്ഥികള്‍, ഇന്റേണുകള്‍ എന്നിവര്‍ക്ക് പ്രതിമാസം 200 യൂറോ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അപ്രന്റീസുകള്‍ക്ക് സ്ഥിരമായ തൊഴില്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ട്രെയിനികള്‍, വിദ്യാര്‍ഥികള്‍, ഇന്റേണുകള്‍ എന്നിവര്‍ക്ക് പ്രതിമാസം 200 യൂറോ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അപ്രന്റീസുകള്‍ക്ക് സ്ഥിരമായ തൊഴില്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഉലൗേെരവല ആമവി ല്‍ ഏകദേശം 180,000 ജീവനക്കാര്‍ക്കായി ചര്‍ച്ചകള്‍ നടത്തുന്ന ഋഢഏ, 12 ശതമാനം കൂടുതല്‍ വേതനം അല്ലെങ്കില്‍ പ്രതിമാസം 650 യൂറോ എങ്കിലും ആവശ്യപ്പെടുന്നു. ജൂനിയര്‍ സ്ററാഫിനെ സംബന്ധിച്ചിടത്തോളം, പന്ത്രണ്ട് മാസത്തേക്ക് അവര്‍ പ്രതിമാസം 325 യൂറോയെങ്കിലും കൂടി ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം മറ്റ് വേതന സെറ്റില്‍മെന്റുകളില്‍ സ്വീകരിച്ചിരുന്ന നികുതി രഹിത ഒറ്റത്തവണ പേയ്മെന്റുകള്‍ യൂണിയന്‍ ഇതുവരെ നിരസിച്ചു.

Deutsche Bahn ല്‍ ഏകദേശം 180,000 ജീവനക്കാര്‍ക്കായി ചര്‍ച്ചകള്‍ നടത്തുന്ന EVG, 12 ശതമാനം കൂടുതല്‍ വേതനം അല്ലെങ്കില്‍ പ്രതിമാസം 650 യൂറോ എങ്കിലും ആവശ്യപ്പെടുന്നു. ജൂനിയര്‍ സ്ററാഫിനെ സംബന്ധിച്ചിടത്തോളം, പന്ത്രണ്ട് മാസത്തേക്ക് അവര്‍ പ്രതിമാസം 325 യൂറോയെങ്കിലും കൂടി ആവശ്യപ്പെടുന്നു. അതേസമയം, കഏ ങലമേഹഹ, 8 ശതമാനം ശമ്പള വര്‍ദ്ധനവ് അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 200 യൂറോ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഒത്തുതീര്‍പ്പിലെത്തുന്നതിന് മുമ്പ്, ഏകദേശം 1,60,000 ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പള വര്‍ദ്ധനവ് ഡ്യൂഷെ പോസ്റ്റ് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ജര്‍മനിയില്‍, 16 ശതമാനം ജീവനക്കാരും നിലവില്‍ ഒരു ട്രേഡ് യൂണിയനില്‍ അംഗങ്ങളാണെന്നും, ചില വ്യാവസായിക, പൊതുമേഖലകളില്‍ ജര്‍മ്മനിയില്‍, 16 ശതമാനം ജീവനക്കാരും നിലവില്‍ ഒരു ട്രേഡ് യൂണിയനില്‍ അംഗങ്ങളാണെന്നും, ചില വ്യാവസായിക, പൊതുമേഖലകളില്‍ യൂണിയന്‍വല്‍ക്കരണത്തിന്റെ അളവ് ഇപ്പോഴും വളരെ കൂടുതലാണെങ്കിലും, മറ്റുള്ളവയില്‍ ഇത് വളരെ കുറവാണ്.

എന്നിരുന്നാലും, പല മേഖലകളിലും തൊഴിലാളികളുടെയും നൈപുണ്യത്തിന്‍റെയും കുറവിനെക്കുറിച്ച് കമ്പനികള്‍ പരാതിപ്പെടുന്നതിനാല്‍, ട്രേഡ് യൂണിയനുകളുടെ വിലപേശല്‍ നിലപാട് അടുത്തിടെ വീണ്ടും ശക്തിപ്പെട്ടിട്ടുണ്ട്.
ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ ജനറൽ ബോഡി പുതുനേതൃത്വത്തെ തെരഞ്ഞെടുത്തു
ഡബ്ലിൻ ,ദ്രോഗെഡ: ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ(ഡിഎംഎ) 17- മത് ജനറൽ ബോഡി യോഗം 11ന് ജിഎഎ ക്ലബിൽ അനിൽ മാത്യുവിന്‍റെ അധ്യക്ഷതയിൽ വച്ചു കൂടിയ യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അയർലൻഡിലെ പ്രമുഖ സംഘടനകളിൽ ഒന്നായ ഡിഎംഎ 17 വർഷം വിജയകരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂട്ടായ നേതൃത്വം കുടുംബ സമേതം പങ്കാളിത്തം കൊണ്ടും അയർലൻഡിലെ മലയാളികളുടെ ഇടയിൽ പ്രസക്തി നേടിയിരിക്കുന്ന ഡിഎംഎ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കോർഡിനേറ്റർമാരായി എമി സെബാസ്റ്റ്യൻ , ഉണ്ണികൃഷ്ണൻ നായർ , ബേസിൽ എബ്രഹാം എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി അനിൽ മാത്യു , സിൽവസ്റ്റർ ജോൺ, ഡിനു ജോസ്, ഡോണി തോമസ് ബിജോ പാമ്പക്കൽ, വിജേഷ് ആന്റണി, ജുഗൽ ജോസ് , യേശുദാസ് ദേവസി, ബിജു വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.
കൈരളി യുകെ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് മാർച്ച്‌ 19ന്
ലണ്ടൻ: ‌‌‌‌‌യുകെയിൽ യൂണിവേഴ്സിറ്റി കോഴ്സ്‌ കഴിഞ്ഞു ഐടി പോലെയുള്ള മേഖലയിൽ നല്ല പ്രവർത്തി പരിചയം ഉള്ളവരും, മറ്റു മേഖലകളിൽ ഉയർന്ന ജോലി സാധ്യത ഉള്ളവർപ്പോലും ഒരു ജോലി കിട്ടാൻ കഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കൈത്തങ്ങായി കൈരളി യുകെ മാർച്ച്‌ 19 ഞായറാഴ്ച 3 മണിക്ക്‌ (യുകെ സമയം) ഓൺലൈൻ കരിയർ ഗൈഡൻസ്‌ സെഷൻ നടത്തുന്നു.

സൗജന്യമായി നടത്തുന്ന ഈ സെഷനിൽ ബയോഡേറ്റ തയ്യാറാക്കൽ, വിവിധ തരം ഇന്‍റർവ്യു എങ്ങനെ അഭിമുഖീകരിക്കണം എന്നീ വിഷയങ്ങൾക്കായിരിക്കും ഊന്നൽ കൊടുക്കുക. ജോലിക്ക്‌ വിളി കിട്ടുന്നില്ല, അല്ലെങ്കിൽ ഇന്‍റർവ്യു കിട്ടും പക്ഷെ പിന്നീട്‌ ഒരു കാര്യവുമില്ല എന്ന സ്ഥിരം പരാതികളുടെ കാരണം അന്വേഷിക്കുമ്പോൾ മനസിലാക്കുന്നത്‌ യുകെയിലെ റിക്രൂട്ട്മെന്‍റ് രീതിക്കു അനുയോജ്യമായ തയ്യാറെടുപ്പുകൾ നടത്തിയാൽ ഇത്തരം കടമ്പകൾ അനായാസമായി മറികടക്കാനാകും എന്നാണ്.

മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് കരിയർ ഗൈഡൻസ് കൺസൾട്ടന്‍റായി പ്രവർത്തിക്കുന്ന ശബരിനാഥ് കെ ആണ് ഈ സെഷൻ നയിക്കുന്നത്. യുകെയിൽ ഒരു നല്ല ജോലി നേടി എടുക്കുക എന്ന സ്വപ്നവുമായി ഇവിടെ വരുന്ന എല്ലാവർക്കും ഇത്‌ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൈരളി യുകെ പ്രതീക്ഷ പ്രകടിപ്പിച്ചു.
തോക്ക് നിയന്ത്രണം കൂടുതല്‍ ശക്തമാക്കും: ജര്‍മന്‍ ആഭ്യന്തര മന്ത്രി
ബെര്‍ലിന്‍: രാജ്യത്ത് തോക്കുകളുടെ വില്‍പനയും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫേസര്‍. ഹാംബര്‍ഗ് വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഹാംബര്‍ഗിലെ യഹോവ സാക്ഷികളുടെ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പില്‍ ആറു പേരാണ് മരിച്ചത്.

സെമി ഓട്ടോമാറ്റിക് ലോങ് ഗണ്‍, എആര്‍15 അസോള്‍ട്ട് റൈഫിള്‍ തുടങ്ങിയവ സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ തന്നെ സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളതാണ്. ഇതില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്താനാണ് നാന്‍സി ഫേസര്‍ ശ്രമിക്കുന്നത്.

ജര്‍മനിയില്‍ ഇപ്പോള്‍ രണ്ടേകാല്‍ ലക്ഷം എആര്‍~15 റൈഫിളുകള്‍ ഉള്ളതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ അറുപതു ശതമാനവും സ്വകാര്യ വ്യക്തികളുടെ കൈവശവുമാണ്.

രാജ്യത്തെ തോക്ക് നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് 57 ശതമാനം പൗരന്‍മാരും ആഗ്രഹിക്കുന്നതെന്നും സര്‍വേകളിലും വ്യക്തമാകുന്നു.
സാധാരണ യാത്രക്കാരിയായി അംഗല മെര്‍ക്കല്‍ യൂറോവിംഗ്സില്‍
ബെർലിൻ: മുന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ അവധിയാഘോഷിക്കാന്‍ സ്പെയിനിലേയ്ക്ക് പറന്നത് സാധാരണ വിമാനമായ യൂറോ വിംഗ്സിന്റെ രണ്ടാം ക്ലാസിലാണ്.

68 കാരിയായ മെര്‍ക്കലിനെയും 73 കാരനായ അവരുടെ ഭര്‍ത്താവ് ജോവാക്കിം സൗവറിനെയും ആദ്യം തന്നെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചു. മുന്‍പ് "സ്വന്തം" സര്‍ക്കാര്‍ ജെറ്റില്‍ പറന്നിരുന്ന മെര്‍ക്കല്‍ ഇപ്പോള്‍ യൂറോവിംഗ്സിലെ സാധാരണ ക്ലാസിലെ യാത്രക്കാരിയാണ്.
സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്‍റൺ ടൂർണമെൻറ് റീജണൽ മത്സരങ്ങൾ സമാപിച്ചു
ലണ്ടൻ: ‌ കെറ്ററിംഗിൽ ഫെബ്രുവരി നാലിന് ആരംഭിച്ച സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നാഷ്ണൽ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ റീജണൽ മത്സരങ്ങൾ ഈ വാരാന്ത്യത്തോടെ സമാപിച്ചു. ബെൽഫാസ്റ്റ്, എഡിൻബൊറോ, ബോസ്റ്റൺ , ഈസ്റ്റ്ഹാം, കൊവൺട്രി എന്നീ അഞ്ച് റീജണൽ മത്സരങ്ങളാണ് ഈ വാരാന്ത്യത്തിൽ നടന്നത് .

യുകെ യിൽ 12 റീജിയണുകളിലായി നടന്ന മത്സരങ്ങളിൽ 210 ടീമുകളാണ് മറ്റുരച്ചത്. ഒരോ റീജണിൽ നിന്നും പങ്കെടുത്ത ടീമുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ ഗ്രാൻറ് ഫിനാലയിൽ മത്സരിക്കും.

മാർച്ച് 25നു മാഞ്ചസ്റ്ററിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. മാഞ്ചസ്റ്റർ സെ. പോൾസ് കാത്തലിക് ഹൈസ്കൂളിൽ വെച്ചു നടക്കുന്ന ഫൈനൽ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ സമീക്ഷ യുകെ മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഫൈനലിൽ വിജയികൾക്ക് യഥാക്രമം 1001 യൂറോയും എവറോളിങ്ങ് ട്രോഫിയും (ഒന്നാം സ്ഥാനം), 501 യൂറോയും ട്രോഫി (രണ്ടാം സ്ഥാനം) , 251 യൂറോയും ട്രോഫി (മൂന്നാം സ്ഥാനം), 101 യൂറോയും ട്രോഫി (നാലാം സ്ഥാനം) എന്നീ സമ്മാനങ്ങളാകും ലഭിക്കുക.

സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഗുഡീസ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, കിയാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ആദീസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻ തുടങ്ങിയവരാണ്. സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെൻറിന്‍റെ റീജണൽ മത്സരങ്ങൾക്ക് നൽകിയ പിന്തുണക്ക് യുകെ യിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളോടും പ്രത്യേകിച്ച് മത്സരിച്ച മുഴുവൻ ടീമുകൾക്കും നന്ദി അറിയിക്കുന്നതായും ഒപ്പം തന്നെ ഗ്രാന്‍റ് ഫിനാലെ വൻ വിജയമാക്കിത്തീർക്കുവാൻ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും ടൂർണമെന്റ് കോർഡിനേറ്റേഴ്സ് ആയ ജിജു സൈമൺ, ജോമിൻ ജോ എന്നിവർ അറിയിച്ചു.
ബ്ലാക്ക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഓർമത്തിരുനാൾ ആഘോഷിക്കുന്നു
ഡബ്ലിൻ : സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഓർമ തിരുനാൾ സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ് സെന്‍റർ ആഘോഷിക്കുന്നു. മാർച്ച് 19 ന് ഞായറാഴ്ച വൈകിട്ട് നാലിന് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ ഇടവകയുടെ മധ്യസ്ഥനും കുടുംബങ്ങളുടെ കാവൽപിതാവും സാര്‍വത്രിക സഭയുടെ മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഓർമത്തിരുനാൾ ഏറ്റവും ഭക്തിയോടെ ആഘോഷിക്കുകയാണ് .

തിരുനാളിനൊരുക്കമായി വ്യാഴം, വെള്ളി, ശനി( മാർച്ച്‌ 16,17,18) ദിവസങ്ങളിൽ വൈകീട്ട് 7ന് വി. കുർബാനയും വിശുദ്ധ യൗസേപ്പിതാവിന്‍റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിനം വൈകീട്ട് നാലിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ട് വിശുദ്ധന്‍റെ മാധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും സീറോ മലബാർ സഭയുടെ അയർലൻഡ് നാഷണൽ കോർഡിനേറ്റർ കൂടിയായ റവ .ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.
ഗോൾവേയിൽ ചിത്രരചന/ കളറിംഗ് , ടേബിൾ ക്വിസ് മത്സരങ്ങൾ
ഡബ്ലിൻ : കുട്ടികളുടെ നൈസർഗികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോൾവേയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ ജി ഐ സി സി ( Galway Indian Cultural Community) നടത്തുന്ന മൂന്നാമത് INSPIRATION ചിത്രരചന, കളറിംഗ് മത്സരങ്ങൾ 2023 ഏപ്രിൽ 1 ശനിയാഴ്ച ഗോൾവേ ഈസ്റ്റിലുള്ള Castlegar GAA Club - ൽ വെച്ചു നടത്തപ്പെടുന്നു. രാവിലെ 10 മുതൽ 2 വരെയാണു മത്സരങ്ങൾ നടത്തപ്പെടുക . INSPIRATION - 2023 - ൽ കൂട്ടികൾക്കായി സ്കൂൾ നിലവാരത്തിലുള്ള ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടേബിൾ ക്വിസ് മത്സരവും കൂടെ നടത്തപ്പെടുന്നു.

വിവിധ വിഭാഗങ്ങളിലായി 5 മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

Age 5 & 6 (Category A - Crayons ), Age 7 & 8 ( CAT- B -Colour Pencil ),Age 9 & 10 ( CAT-C -Colour Pencil ), എന്നീ കുട്ടികൾക്ക് നൽകുന്ന ഡ്രോയിങ്ങിൽ കളർ ചെയുക എന്നുള്ളതും Age 11&12 ( CAT-D -Colour Pencil)-Drawing & Colouring, Age 13,14 &15 (CAT- E -Colour Pencil ) Drawing and Colouring എന്നീ വിഭാഗങ്ങളിലുള്ളവർക്കു നൽകുന്ന വിഷയത്തോടനുബന്ധിച്ചു ഭാവനാപരമായി ചിത്രം വരച്ചു കളർ ചെയ്യുക എന്നുള്ളതും ആയിരിക്കും മത്സരം.

ടേബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ മത്സരശേഷം വിതരണം ചെയ്‌യുന്നതാണ് .ചിത്രരചന/ കളറിംഗ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ 2023 August 26 -നു ഓണാഘോഷ ത്തോടനുബന്ധിച്ചു വിതരണം ചെയ്യപ്പെടും. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. പങ്കെടുക്കുവാൻ താത്‌പത്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ മാർച്ച് 28 നു മുമ്പായി ഓൺലൈൻ ആയി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ, കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്:

https://surveyheart.com/form/6409b769eb52030944b82503

Phone Nos. 0872747610 / 0870650671 / 0872872822 / 0877765728.

Or Visit https://www.facebook.com/indiansingalway/
ലിമെറിക്ക് സെന്‍റ് മേരീസ് സീറോ മലബാർ ചർച്ചിൽ പുതിയ നേതൃത്വം സ്ഥാനമേറ്റു
ലിമെറിക്ക്: ലിമെറിക്ക് സെന്‍റ് മേരീസ് സീറോ മലബാർ ചർച്ചിൽ 2023 25 വർഷത്തേക്കുള്ള ഭരണസമിതി ചാർജെടുത്തു. കൈക്കാരന്മാർ ആയി ബിനോയി കാച്ചപ്പിള്ളി, ആന്‍റോ ആന്‍റണി എന്നിവരും , സെക്രട്ടറി ആയി സിബി ജോണിയും പിആർഒ ആയി സുബിൻ മാത്യൂസും 21 പാരിഷ് കൗൺസിൽ അംഗങ്ങളും ആണ് ചാർജ്ജെടുത്തത്.

ശനിയാഴ്ച നടന്ന വിശുദ്ധ കുർബാന മധ്യേ ചാപ്ലയിൻ ഫാ. പ്രിൻസ് സക്കറിയ മാലിയിലിന്‍റെ സാന്നിധ്യത്തിൽ കൈക്കാരന്മാർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു .

ദൈവവിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാർ ചർച്ചിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, കൂടുതൽ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും കഴിഞ്ഞ രണ്ടുവർഷക്കാലം സ്തുത്യർഹമായ സേവനം നടത്തിയ കൈക്കാരന്മാർക്കും, കമ്മറ്റി അംഗങ്ങൾക്കും നന്ദി പറയുന്നതായും ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.
പത്താം വർഷത്തിന്‍റെ പകിട്ടിൽ മഴവിൽ സംഗീതം
ബോൺമൗത്ത്: ബോൺമൗത്തിനെ സംഗീതമഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം വീണ്ടുമെത്തുന്നു. പത്താം വാർഷികത്തിന്‍റെ പകിട്ടുമായി ജൂൺ 10-നാണ് ഇത്തവണത്തെ പരിപാടികൾ.

യുകെയിലെ സംഗീതപ്രേമികൾക്ക് അവസരമൊരുക്കാനായി 2012-ലാണ് മഴവിൽ സംഗീതത്തിന്‍റെ തുടക്കം. കുറഞ്ഞകാലംകൊണ്ട് പരിപാടി മലയാളി സമൂഹത്തിന്‍റെ ഭാഗമായി. യുകെയിലെ നൂറുകണക്കിനു പാട്ടുകാരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളാണ് പരിപാടിയിൽ നാദ വിസ്മയം തീർക്കുക.

കോവിഡ് മുടക്കിയ രണ്ടുവർഷത്തിന്‍റെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാള സമൂഹം മഴവിൽ സംഗീതത്തിന്‍റെ ഈണത്തിലേക്ക് തിരിച്ചെത്തുന്നത്. അനുഗ്രഹീത കലാകാരന്മാരായ അനീഷ് ജോർജും ഭാര്യ ടെസുമാണ് പരിപാടിയുടെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ സജീവമായി പ്രവർത്തിക്കുന്നത്.
കൊളോണ്‍ ദര്‍ശനയുടെ പുതിയ നാടകം ഏപ്രില്‍ 22,29 തീയതികളില്‍
കൊളോണ്‍: നാല് പതിറ്റാണ്ടിന്‍റെ നിറവിലെത്തിയ ജര്‍മനിയിലെ കൊളോണ്‍ ദര്‍ശനാ തീയേറ്റേഴ്സ് ഒരുക്കുന്ന 22-ാമത് നാടകം ഏപ്രില്‍ 22, 29 തീയതികളിലെ വാരാന്ത്യങ്ങളില്‍ അരങ്ങേറും.

കൊളോണ്‍ ദര്‍ശനയുടെ നേതൃത്വ നിരയിലുള്ള ഗ്ളെന്‍സണ്‍ മൂത്തേടന്‍ എഴുതിയ 'മലയോരപ്പക്ഷികള്‍' എന്ന പുതിയ നാടകം കൊളോണ്‍ റാഡര്‍ബെര്‍ഗിലെ മരിയാ എംഫേഗ്നിസ് ദേവാലയ ഓഡിറ്റോറിയത്തിലാണ് പ്രഥമ പ്രദര്‍ശനം ഒരുക്കുന്നത്. ഇതിന്റെ പ്രവേശന ടിക്കറ്റുകള്‍ ഉടന്‍ വില്‍പ്പന സജ്ജമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നതിനുള്ള വിവരങ്ങള്‍ ദര്‍ശനയുടെ ഫേസ്ബുക്ക് പേജ് വഴി അറിയിക്കുന്നതാണെന്നും നേതൃത്വം അറിയിച്ചു.

പുതിയ നാടകത്തിലെ പ്രധാനകഥാപാത്രത്തിന്‍റെ വേഷമണിയുന്നത് ജര്‍മനിയിലെ രണ്ടാംതലമുറക്കാരി അനി ബേരയാണ്. ഗ്ളെന്‍സന്‍ മൂത്തേടന്‍, ജോള്‍ അരീക്കാട്ട്, നവീന്‍ അരീക്കാട്ട്,ബൈജു മടത്തുംപടി, ബേബി ചാലായില്‍, നോയല്‍ ജോസഫ്, സിജോ ചക്കുംമൂട്ടില്‍, ഡെന്നി കരിമ്പില്‍ എന്നിവരാണ് ദര്‍ശനയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
ജര്‍മനിയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു
ബെര്‍ലിന്‍: ജര്‍മനിയിലെ തുറമുഖനഗരമായ ഹാംബുര്‍ഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. എട്ടിലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പ്രതിയും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9. 15 ഓടെയാണ് സംഭവം ഉണ്ടായത്.

വെടിവയ്പ്പില്‍ തോക്കുധാരിയെന്ന് സംശയിക്കുന്നയാളടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജര്‍മ്മന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ചിലരുടെ പരിക്കുകള്‍ ഗുരുതരമാണ്.

യഹോവ സാക്ഷ്യ വിശ്വാസിയാണ് പ്രതിയെന്നു സംശയിക്കുന്നു. 35 കാരനായ ഫിലിപ്പ് എന്നു വിളിയ്ക്കുന്ന ഇയാള്‍ നേരത്തെ ഈ സമൂഹത്തിന്‍റെ ഭാഗമായിരുന്നു. പിന്നീട് ഇവരുമായി തെറ്റി പുറത്താക്കിയ ആളാണന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പള്ളിയിലെ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്പുതന്നെ ഇയാള്‍ പള്ളിയുടെ രണ്ടാം നിലയിലെത്തി കാത്തിരുന്നാണ് കൃത്യം നിര്‍വഹിച്ചത്. വെടിവയ്പ്പിന്‍റെ കാരണം വ്യക്തമല്ല.

നഗരത്തിന്റെ വടക്കന്‍ ജില്ലയായ ഗ്രോസ് ബോര്‍സ്ററലിലെ സ്ഥലത്താണ് വ്യാഴാഴ്ച രാത്രി 9.15 ഓടെ സംഭവം നടന്നത്. ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് പ്രദേശത്ത് "അതിഭീകരമായ അപകടത്തിന്" അലാറം മുഴക്കിയിരുന്നു, എന്നാല്‍ ജര്‍മ്മനിയുടെ ഫെഡറല്‍ ഓഫീസ് ഫോര്‍ സിവില്‍ പ്രൊട്ടക്ഷന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിക്ക് ചുറ്റുപാടുമുള്ള പോലീസ് നടപടികള്‍ ക്രമേണ അവസാനിപ്പിക്കുകയാണന്ന് അധികാരികള്‍ അറിയിച്ചു. കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം തുടരുകയാണ്.

ജര്‍മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഹാംബുര്‍ഗില്‍ നടന്ന വെടിവയ്പ്പിന്‍റെ രംഗം, നഗരത്തിന്‍റെ ഗ്രോസ് ബോര്‍സ്ററല്‍ പരിസരത്തുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളായിരുന്നു. ആധുനികവും മികച്ച സൗകര്യങ്ങളോടു കൂടിയ മൂന്ന് നില കെട്ടിടമാണ് ആരാധനാലയം.

ലോകമെമ്പാടുമായി ഏകദേശം 8.7 ദശലക്ഷം അംഗങ്ങളുള്ള യഹോവയുടെ സാക്ഷികള്‍ 19~ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സഭയുടെ ഭാഗമാണ്. ആസ്ഥാനം ന്യൂയോര്‍ക്കിലെ വാര്‍വിക്കിലാണ് ആസ്ഥാനം. പസിഫിസ്റ്റ് മതഗ്രൂപ്പിന്‍റെ ആചാരങ്ങളില്‍ ആയുധങ്ങള്‍ വഹിക്കാനോ രക്തപ്പകര്‍ച്ച സ്വീകരിക്കാനോ ദേശീയ പതാകയെ വന്ദിക്കാനോ മതേതര സര്‍ക്കാരില്‍ പങ്കെടുക്കാനോ വിസമ്മതിക്കുന്നവരാണ്. ഇവര്‍ക്ക് ജര്‍മ്മനിയില്‍ ഏകദേശം 170,000 അംഗങ്ങളുണ്ട്.

വെടിവയ്പില്‍ പോര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഷെന്‍ഷര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങള്‍ക്ക് തന്റെ അനുശോചനം അറിയിച്ച അദ്ദേഹം, സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ അടിയന്തര സേവനങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു.

തന്റെ ചിന്തകള്‍ ഇരകളോടും അവരുടെ കുടുംബങ്ങളോടും കൂടെയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വെള്ളിയാഴ്ച പറഞ്ഞു.
രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കൺവൻഷൻ ബർമിംഗ്ഹാമിൽ നടത്തപ്പെട്ടു
ബർമിംഗ്ഹാം: മാർ യൗസേപ്പിനോടുള്ള പ്രത്യേക വണക്കത്തെ മുൻനിർത്തി മാർച്ച് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ മാർച്ച് 11 ശനിയാഴ്ച  ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററിൽ നടത്തപ്പെട്ടു. പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസൺ മണ്ണൂർ PDM കൺവെൻഷനിൽ ശുശ്രൂഷ നയിച്ചു .

നോർത്താംപ്ടൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ. ഫാ. ആൻഡി റിച്ചാർഡ്സൺ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷനിൽ പങ്കെടുത്തു . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. എന്നാൽ ദുഃഖശനി പ്രമാണിച്ച് ഏപ്രിൽ മാസ കൺവൻഷൻ ആദ്യ ശനിയാഴ്ച നടക്കുന്നതായിരിക്കും.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ , 5 വയസു മുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവൻഷന്‍റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്‍റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്‍റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് .

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.‌

കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം
ലണ്ടൻ: സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി വടക്കൻ അയർലൻഡിലെ ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം മാർച്ച് 4 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബെല്‍ഫാസ്റ്റിലെ സെന്‍റ് തെരേസാസ്ചർച്ച് ഹാളിൽ നടക്കുകയുണ്ടായി.

മെമ്പർമാരുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും സമ്മേളനം ഏറെ വിജയമായിരുന്നു. ബ്രാഞ്ച് പ്രസിഡൻറ് ജോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമീക്ഷ യുകെ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി നെൽസൺ പീറ്റർ സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ ബ്രാഞ്ച് ട്രഷറർ അലക്സാണ്ടർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എബി എബ്രഹാം, ദീപക് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. സമ്മേളനത്തിൽ ദേശീയ സെക്രട്ടറി സാംസ്കാരിക സംഘടനകളും, പാർട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സമീക്ഷ യുകെയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.

പുതിയ ഭാരവാഹികളായി ജോബി (പ്രസിഡന്‍റ്), ശാലു പ്രീജോ(വൈസ് പ്രസിഡൻറ് ), റിയാസ് (സെക്രട്ടറി), അരുൺ(ജോ സെക്രട്ടറി), ജോൺസൺ(ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ മ്മിറ്റി അംഗങ്ങളായി സജി, ദീപക് , അലക്സാണ്ടർ, വിനയൻ , രാജൻ മാർക്കോസ്, നെൽസൺ എന്നിവരെ തെരഞ്ഞെടുത്തു. ദേശീയ സമ്മേളനത്തിനു പൂർണ പിന്തുണയും അറിയിച്ച സമ്മേളനം. ചർച്ചകൾക്കു ശേഷം രാത്രി 9ന് അവസാനിച്ചു.
എര്‍ദോഗാനെ നേരിടാന്‍ 'തുര്‍ക്കി ഗാന്ധി '
ഇസ്താംബൂള്‍: ഇരുപത് വര്‍ഷമായി തുര്‍ക്കിയില്‍ ഭരണം തുടരുന്ന റജബ് തയ്യിബ് എര്‍ദോഗാനെ നേരിടാന്‍ ഇത്തവണ പ്രതിപക്ഷം രംഗത്തിറക്കുന്നത് തുര്‍ക്കി ഗാന്ധി എന്നു വിളിപ്പേരുള്ള കെമാല്‍ കുച്ദറോഗുവിനെ. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായുള്ള രൂപസാദൃശ്യമാണ് കുച്ദറോഗുവിന് തുര്‍ക്കി ഗാന്ധി എന്നും ഗാന്ധി കെമാല്‍ എന്നും വിളിപ്പേരു കിട്ടാന്‍ കാരണം.

സാമ്പത്തിക പ്രതിസന്ധിയുടെയും അടുത്തിടെയുണ്ടായ ഭൂചലനത്തിന്‍റെയും പശ്ചാത്തലത്തില്‍ എര്‍ദോഗാന്‍റെ നില മുന്‍ തെരഞ്ഞെടുപ്പുകളിലെ സാഹചര്യത്തെ അപേക്ഷിച്ച് പരുങ്ങലിലാണ്. അതിനാല്‍ രണ്ടു പതിറ്റാണ്ടു കാലത്തെ എര്‍ദോഗാന്‍റെ ഏകാധിപത്യ ഭരണത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷ സംഖ്യത്തിന് ഇത്തവണ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വന്‍ജനക്കൂട്ടമാണ് കെമാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കാണപ്പെടുന്നത്. ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യമാണ് അദ്ദേഹത്തെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നത്.

മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എഴുപത്തിനാലുകാരന്‍ സിഎച്ച്പിയുടെ പ്രതിനിധിയാണ്. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് രൂപീകരിച്ച പാര്‍ട്ടിയാണ് സി.എച്ച്.പി. 1990~കളില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമായി. എന്നാല്‍, കെമാല്‍ കുച്ദറോഗുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണ്.
ബെര്‍ലിന്‍ ഐറ്റിബിയ്ക്ക് തുടക്കമായി
ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആൻഡ് ട്രേഡ് ഷോ (ഐറ്റിബി ബര്‍ലിന്‍) ജര്‍മനിയുടെ തലസ്ഥാന നഗരമായ ബെര്‍ലിനില്‍ മാര്‍ച്ച് ഏഴിന് ആരംഭിച്ചു. 54ന്‍റെ നിറവിലെത്തിയ ഐറ്റിബിയുടെ ഇക്കൊല്ലത്തെ പങ്കാളിത്ത(അഥിതി)രാജ്യം ജോര്‍ജിയയാണ്.

മേളയുടെ ഉദ്ഘാടന സമ്മേളനം ബര്‍ലിനിലെ ഇൻർഷണല്‍ കോണ്‍ഗ്രസ് സെന്‍റർ (ഐസിസി) മാര്‍ച്ച് ഏഴിന്് (ചൊവ്വ) രാവിലെ നടന്നു. പ്രദര്‍ശന നഗരിയിലെ സിറ്റി ക്യൂബില്‍ ജര്‍മന്‍ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ആഗോളവൽകരണത്തിന് അവസരമൊരുക്കുന്നത്തിന്‍റെ ഒരു മികച്ച ഉദാഹരണമായ ഐടിബി ടൂറിസം വഴി ജോലി സൃഷ്ടിക്കുന്ന ഒരു സാമ്പത്തിക ഘടകമായി ഇത് വളര്‍ന്നുവരുന്ന വികസ്വര രാജ്യങ്ങള്‍ക്കും പ്രയോജനകരമാവുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ പ്രസിഡന്‍റും സിഇഒയുമായ ജൂലിയ സിംപ്സണ്‍, ബര്‍ലിന്‍ ഗവേണിംഗ് മേയര്‍ ഫ്രാന്‍സിസ്ക ഗിഫി, മെസെ ബര്‍ലിന്‍ മാനേജിംഗ് ഡയറക്ടര്‍ ഡിര്‍ക്ക് ഹോഫ്മാന്‍, ജോര്‍ജിയയുടെ പ്രധാനമന്ത്രി ഇറക്ളി ഗരിബാഷ്വിലി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഫ്രാസിസ്ക ഗിഫി സ്വാഗതം ആശംസിച്ചു.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി നിര്‍ത്തിവച്ച മേള ഇക്കൊല്ലമാണ് വീണ്ടും തുടങ്ങിയത്. പതിവിനു വിപരീതമായി ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. അതിഥി രാജ്യത്തിന്‍റെ പാരമ്പര്യ സംഗീതം, നൃത്തം തുടങ്ങിയ വൈവിദ്ധ്യങ്ങളായ സാംസ്കാരിക പരിപാടികള്‍ തദവസരത്തില്‍ അരങ്ങേറി. ലോകത്തിലെ പ്രമുഖ ടൂറിസം മേളയില്‍ അന്താരാഷ്ട്ര യാത്രാ വ്യവസായം ശക്തമായ സാന്നിധ്യത്തെയും വ്യക്തിഗത കൈമാറ്റത്തെയും പ്രതിനിധീകരിക്കുന്നു.

ബെര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്‍ററിൽ നടക്കുന്ന മൂന്നുദിന മേളയില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 161 രാജ്യങ്ങളും 5,500 പ്രദര്‍ശകരും പങ്കെടുക്കുന്നത്.

ഹാള്‍ അഞ്ച് 2 ബിയിലാണ് ഇന്ത്യൻ പവലിയന്‍ ഒരുങ്ങിയത്.( Incredible India ITB Berlin, Stand No. 205, 205a, Hall No. 5.2b). കേരളത്തില്‍ നിന്നും ഹോട്ടല്‍ ആൻഡ് റിസോര്‍ട്ടിനെ പ്രതിനിധീകരിച്ച് അബാദ് ഹോട്ടല്‍സ് ഉള്‍പ്പെടുന്ന 4 ഗ്രൂപ്പും, 4 ടൂര്‍ ഓപ്പറേറ്റര്‍ ഗ്രൂപ്പും, 5 ആയുര്‍വേദ റിസോര്‍ട്ട് ഗ്രൂപ്പുമാണ് ഇത്തവണ തങ്ങളുടെ വിഷയവുമായി ഇന്‍ഡ്യന്‍ പവലിയന്‍ സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. ബെര്‍ലിന്‍ മേളയില്‍ നിരവധി ടൂറിസ്റ്റുകള്‍ക്ക് ജനപ്രീതിയാര്‍ജ്ജിച്ച ഇടങ്ങളുടെ വിവരങ്ങളടങ്ങുന്ന പ്രദര്‍ശനമാണ്.

ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഇന്‍റർനാഷണല്‍ ടൂറിസം ഫോറം ചെയര്‍മാന്‍ തോമസ് കണ്ണങ്കേരില്‍ മേളയില്‍ തന്‍റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

1,60,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള എക്സിബിഷന്‍ നഗറില്‍ ഏഴിന് ആരംഭിച്ച മേള മാര്‍ച്ച് 9 ന് വ്യാഴാഴ്ച അവസാനിയ്ക്കും.
നോക്ക് ദേവാലയത്തിലേക്ക് സീറോ മലബാർ വൈദീകൻ
ഡബ്ലിൻ : അയർലൻഡിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ടിക്കുവാൻ തലശേരി അതിരൂപതാംഗമായ ഫാ. ആന്‍റണി (ബാബു) പരതേപതിക്കൽ എത്തിച്ചേർന്നു. ഡബ്ലിനിലെത്തിയ ഫാ. ആന്‍റണിയെ സീറോ മലബാർ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ കോർഡിനേറ്റർ ജനറൽ റവ. ഡോ. ക്ലെമൻ്റ് പാടത്തിപ്പറമ്പിലും, നാഷണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയും അത്മായ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

കാസർഗോഡ് തയ്യേനി സ്വദേശിയായ ഫാ. ആൻ്റണി (ബാബു) തലശേരി അതിരൂപതയിലെ ഉദയഗിരി, പനത്തടി, ആദംപാറ, ഉദയപുരം, കൊന്നക്കാട്, കച്ചേരികടവ്, കല്ലുവയൽ ഇടവകകളിൽ സേവനം ചെയ്തിട്ടുണ്ട്. ആറുവർഷക്കാലം അതിരൂപതയുടെ പ്രൊക്യുറേറ്ററായി പ്രവർത്തിച്ചു. കരുവഞ്ചാൽ സെൻ്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടറായി സേവനം ചെയ്തുവരികെയാണ് അയർലൻഡിലേയ്ക്കുള്ള നിയമനം.

നോക്ക് തീർഥാടന കേന്ദ്രത്തിലെ സേവനത്തിനൊപ്പം റ്റൂം അതിരൂപതയിലെ സീറോ മലബാർ വിശ്വാസികളുടെ ചുമതലയും ഫാ. ആൻ്റണി നിർവഹിക്കും.
ബ്യൂമൗണ്ട് സീറോ മലബാർ കമ്യൂണിറ്റിക്ക് അഭിമാന നിമിഷം; കോട്ടയത്ത് പണികഴിപ്പിച്ച ഭവനത്തിന്‍റെ താക്കോൽ കൈമാറി
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് കുർബാന സെൻ്റർ കോട്ടയം ജില്ലയിലെ ഇലഞ്ഞിയിൽ പണികഴിപ്പിച്ച ഭവനത്തിന്‍റെ താക്കോൽ കൈമാറി.

ബ്യൂമൗണ്ട് സീറോ മലബാർ വികാരി ഫാ. റോയ് വട്ടക്കാട്ടിന്‍റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ സുനിൽ തോപ്പിൽ, ജോളി ജോസഫ്, സെക്രട്ടറി അനു ബെൻസൻ, പ്രോജക്ട് കൺവീനർമാരായ സോഫിയ ലിങ്ക് വിൻസ്റ്റർ, ബിനോ ജോസ്, പാരീഷ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി 7,42,000 രൂപ ചെലവിലാണ് ഭവന നിർമ്മാണം നടത്തിയത്. മാതൃവേദി, പ്രിതൃവേദി, എസ്.എം.വൈ.എം. സംഘടനകളും ഇടവക ജനങ്ങളും ഈ സംരഭത്തിൽ പങ്കുചേർന്നതുവഴിയാണു ഒരു കുടുംബത്തിന്‍റെ സ്വപ്ന ഭവനം പൂർത്തീകരിക്കുവാൻ സാധിച്ചത്.

അയർലൻഡ് സീറോ മലബാർ നാഷണൽ കോർഡിനേറ്ററായിരുന്ന റവ. ഡോ. ക്ലെമൻ്റ് പാടത്തിപറമ്പിലിൻ്റേയും സോണൽ ട്രസ്റ്റി ബെന്നി ജോണിൻ്റേയും മാർഗനിർദ്ദേശങ്ങൾ ഈ പ്രോജക്ട് പൂർത്തിയാക്കുവാൻ സഹായകമായി. ഈ പ്രോജക്ട് പൂർത്തിയാക്കുവാൻ സഹായിച്ച എല്ലാ വിശ്വാസികൾക്കും നന്ദി അറിയിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.
സമീക്ഷ യുകെ ലണ്ടൻഡറി ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു
ലണ്ടൻ: സമീക്ഷ ലണ്ടൻഡറി ബ്രാഞ്ചു സമ്മേളനം മാർച്ച്‌ 5 ഞായറാഴ്ച ആറിന് ബ്രാഞ്ച് പ്രസിഡൻറ് രഞ്ജിത്ത് വർക്കിയുടെ അധ്യക്ഷതയിൽ ചേർന്നു. സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ ചരിത്രത്തെകുറിച്ചും സമീക്ഷയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രതിപാദിച്ചു. ബ്രാഞ്ച് സെക്രട്ടറി ജോഷി സൈമൺ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ, നാഷ്ണൽ കമ്മിറ്റിഅംഗം ബൈജുനാരായണൻ അനുശോചന പ്രമേയം അവതരിച്ചു.

ജോയിൻ സെക്രട്ടറി സുബാഷ് കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുബാഷ് (പ്രസിഡന്‍റ്) , സ. മാത്യു തോമസ് (സെക്രട്ടറി), മരിയ (വൈസ്പ്രസിഡന്‍റ്), അരുൺ (ജോ. സെക്രട്ടറി) , ജോമിൻ ( ട്രഷറർ), ബൈജു നാരായണൻ ( നാഷ്ണൽ കമ്മറ്റി ) എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായി സ.രഞ്ജീവൻ, ജോഷി, ജസ്റ്റി, സാജൻ, ലിജോ എന്നിവരും സ്ഥാനമേറ്റു. ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും സ. മാത്യു തോമസ് നന്ദി പറഞ്ഞു. ദേശീയ സമ്മേളനത്തിനു എല്ലാ പിന്തുണയും അറിയിച്ച സമ്മേളനം ബ്രാഞ്ചിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു.
ഇറ്റലിയില്‍ മാര്‍ച്ച് 8 ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു
റോം:ഇറ്റലിയിലെ ട്രേഡ് യൂണിയനുകള്‍ രാജ്യത്താകമാനം മാര്‍ച്ച് 8 ന് ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു.അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന 24 മണിക്കൂര്‍ പണിമുടക്ക് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ഗര്‍ഭച്ഛിദ്രം, തുല്യവേതനം ഉള്‍പ്പെടെയുള്ള അവകാശങ്ങളെ പിന്തുണക്കാനാണ് രാജ്യവ്യാപകമായി പണിമുടക്കുന്നതെന്ന് യൂണിയനുകള്‍ പറഞ്ഞു. ഒട്ടനവധി ട്രേഡ് യൂണിയനുകളുടെ പിന്തുണയുള്ളതിനാല്‍ സമരം ശക്തമാവുമെന്നാണ് കരുതുന്നത്.

രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ പൊതുഗതാഗതത്തെ ബാധിക്കും. റോമിലും മിലാനിലും മറ്റ് പല ഇറ്റാലിയന്‍ നഗരങ്ങളിലും ബുധനാഴ്ചത്തെ പണിമുടക്ക് ട്രാമുകള്‍, ബസുകള്‍, മെട്രോ, ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെ ബാധിക്കും.

ഇറ്റലിയിലെ നഗരങ്ങളിലെ യാത്രക്കാര്‍ക്ക് ബുധനാഴ്ച കാലതാമസമോ റദ്ദാക്കലോ നേരിടേണ്ടിവരും. പണിമുടക്കിന് ഇടയില്‍ പ്രാദേശിക റെയില്‍ സേവനങ്ങളില്‍ ചില തടസങ്ങൾ നേരിടേണ്ടിവരും. മിലാനിലെ ലോക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്ററായ എടിഎമ്മിലെ ജീവനക്കാര്‍ 24 മണിക്കൂറും പണിമുടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, മിനിമം സര്‍വീസുകള്‍ ഉച്ചകഴിഞ്ഞ് 3 മണിക്കും 6 മണിക്കും ഇടയില്‍ പ്രവര്‍ത്തിക്കും.

അതേസമയം മെട്രോ ലൈനുകള്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിച്ചേക്കും. ഇറ്റലിയിലെ ഗതാഗത പണിമുടക്കുകളുടെ കാര്യത്തിലെന്നപോലെ, സമരത്തിന്‍റെ സമയവും ആഘാതവും ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കും. തൊഴിലാളികള്‍ നേപ്പിള്‍സില്‍ 24 മണിക്കൂര്‍ പണിമുടക്കും, ഇത് നഗരത്തിലെ എല്ലാത്തരം പൊതുഗതാഗതത്തെയും ബാധിക്കും, എന്നാല്‍ മിനിമം സര്‍വീസ് രാവിലെ 6 മുതല്‍ 9 വരെയും വീണ്ടും 12 നും 3 നും ഇടയില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

തൊഴിലാളികള്‍ നേപ്പിള്‍സില്‍ 24 മണിക്കൂര്‍ പണിമുടക്കും. ബൊലോഗ്നയില്‍ പൊതുഗതാഗത സേവനങ്ങള്‍ രാവിലെ 8.30 നും വൈകുന്നേരം 4.30 നും ഇടയിലും തുടര്‍ന്ന് വൈകുന്നേരം 7.30 മുതല്‍ സേവനം അവസാനിക്കുന്നതുവരെയും നിര്‍ത്തും. എന്നാല്‍ ഫ്ലോറന്‍സിലും ടസ്കാനി മേഖലയിലുടനീളവും ബസ് സര്‍വീസുകള്‍ രാവിലെ 4.15 നും 8.15 നും ഇടയിലും വീണ്ടും 12.30 നും 2.30 നും ഇടയില്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് പ്രാദേശിക ഓപ്പറേറ്റര്‍ അറിയിച്ചു.

ട്രെനിറ്റാലിയ, ഇറ്റാലോ, ട്രെനോര്‍ഡ് എന്നീ റെയില്‍ കമ്പനികള്‍ പ്രാദേശിക സര്‍വീസുകളെ ബാധിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗതാഗത മേഖലയ്ക്ക് പുറമെ, മാലിന്യ ശേഖരണം, തെരുവ് ശുചീകരണം, സ്കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ശുചീകരണ, കാറ്ററിംഗ് സേവനങ്ങളെയും പണിമുടക്ക് ബാധിച്ചേക്കാം.

ഫ്ലൈറ്റുകള്‍, ഫെറി സര്‍വീസുകള്‍, അതിവേഗ ട്രെയിനുകള്‍ എന്നിവയെ പണിമുടക്ക് ബാധിക്കില്ലെന്നും പറയുന്നുണ്ട്.
ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജര്‍മനി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. രോഹിത് സ്കറിയ ജോര്‍ജി ജർമനിയിലെ സ്ഥാനപതി ഹരീഷ് പര്‍വ്വതാനേനിയുമായി ബെര്‍ലിനിലെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമകാര്യവകുപ്പ് മിനിസ്ററര്‍ (പേഴ്സണല്‍) ജയ്ദീപ് സിംഗ്, സാമൂഹികവകുപ്പ് സെക്രട്ടറി സ്റെറഫാന്‍ ബൊയ്ട്ടനര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമത്തെപ്പറ്റിയും, എംബസിയും, വിവിധ കോണ്‍സുലേറ്റുകളുമായി കോണ്‍സുലാര്‍ ഏകോപനം ഉറപ്പാക്കുന്നതിനെപ്പറ്റിയും, സാംസ്കാരിക വളര്‍ച്ചാ സാധ്യതകളെപ്പറ്റിയും ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ പൊതുവായ ആവശ്യങ്ങളെക്കുറിച്ചും ഫലപ്രദമായ ആശയവിനിമയം നടത്തി.

ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്ര്‍ന്ച്യ്ക് പുരോഗതിക്കും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് അംബാസഡര്‍ അറിയിച്ചു.

ജര്‍മ്മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് അംബാസഡര്‍ അറിയിച്ചു.

ഇടവകയെ പ്രതിനിധീകരിച്ച് ബെര്‍ലിന്‍ കോണ്‍ഗ്രിഗേഷന്റെ ചുമതലക്കാരായ ജിനു മാത്യു ഫിലിപ്പ്, വിപിന്‍ തോമസ്, കെവിന്‍ കുര്യന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ര്‍മ്മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്നേഹാദരവുകളും അറിയിച്ചു.
ഗ്‌ളോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയുടെ സംസ്കാj
ഗ്‌ളോസ്റ്റർ : യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഫെബ്രുവരി 28 ന് മരണമടഞ്ഞ ഗ്‌ളോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയുടെ(46) പൊതുദർശനവും സംസ്കാരവും നടത്തി.

ഗ്‌ളോസ്റ്ററിലെ മാറ്റ്‌സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9. 30 ന് പൊതുദർശനം ആരംഭിച്ചു. തുടർന്നു നടന്ന കുർബാനയ്ക്കു ശേഷം ഉച്ചയ്ക്ക് 1.30 ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്കാരം നടത്തിയത്. സംസ്കാര ശുശ്രൂഷകൾക്ക് സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സാമ്പ്രിക്കല്‍ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോസ് അഞ്ചാണിക്കൽ, ഫാ. ജോണി വെട്ടിക്കൽ, ഫാ. ടോണി പഴയകാലം, ഫാ. ടോണി കട്ടക്കയം , ഫാ. മാത്യു കുരിശുംമൂട്ടിൽ, ഫാ. സിബി കുര്യൻ, ഫാ. ജിബിൻ വാമറ്റത്തിൽ എന്നിവർ സഹ കാർമികത്വം വഹിച്ചു. ഭർത്താവ് ലിജോയും മക്കളായ സാൻസിയ, അലിസിയ, അനിന, റിയോൺ എന്നിവരും അന്ത്യചുംബനം നൽകി. ബിന്ദുവിന്റെ മാതാപിതാക്കൾ മകളെ ഏറെ ദുഃഖത്തോടെ യാത്രയാക്കിയത് കണ്ടു നിന്നവരിൽ നൊമ്പരമുണർത്തി.

സംസ്കാര ചടങ്ങിൽ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഒരു വര്‍ഷം മുൻപ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ച ബിന്ദു കഴിഞ്ഞ രണ്ടു മാസമായി പാലിയേറ്റിവ് കെയര്‍ സംരക്ഷണത്തില്‍ വീട്ടില്‍ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്.

ഗ്‌ളോസ്റ്റർഷെയർ റോയൽ എൻഎച്ച്എസ് ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു. അസുഖത്തെ തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്നു. കടുത്തുരുത്തി വല്ലയില്‍ വി.ജെ. ജോണിന്‍റെയും അന്നമ്മ ജോണിന്‍റെയും മകളായ ബിന്ദുവിന്റെ ചികിത്സയോടനുബന്ധിച്ച് മാതാപിതാക്കള്‍ യുകെയിൽ എത്തിയിരുന്നു.

ബിന്ദുവിന്‍റെ ഭര്‍ത്താവ് ലിജോ അങ്കമാലി പള്ളിപ്പാട് കുടുംബാംഗമാണ്. ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന ബിജോയ് ജോണ്‍ സഹോദരനാണ്. ഓസ്ട്രേലിയയിൽ ഉള്ള ബിബിൻ ഇളയ സഹോദരനാണ്. ഗ്‌ളോസ്റ്ററിലെ കേരള കൾച്ചറൽ അസോസിയേഷനിലും പ്രാർഥന കൂട്ടായ്മകളിലും വളരെ സജീവമായിരുന്ന ബിന്ദു എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു.