സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ വേണ്ടി കേന്ദ്രസർക്കാർ വിമാനകമ്പനികളുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് കോബാർ അക്രബിയ യുണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോബാർ അക്രബിയയിൽ പ്രകാശ് മോന്‍റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം കോബാർ മേഖല കമ്മിറ്റി പ്രസിഡന്‍റ് സജീഷ് പട്ടാഴി ആശംസപ്രസംഗം നടത്തി. യൂണിറ്റ് സമ്മേളനത്തിന് കെ. കൃഷ്ണൻ സ്വാഗതവും ഷഫീഖ് ഖാസിം നന്ദിയും പറഞ്ഞു.

നവയുഗം അക്രബിയ യൂണിറ്റിന്‍റെ പുതിയ ഭാരവാഹികളായി ഹിദായത്തുള്ള (രക്ഷാധികാരി), പ്രകാശ് മോൻ (പ്രസിഡന്‍റ്), കൃഷ്ണൻ പേരാമ്പ്ര (വൈസ് പ്രസിഡന്‍റ്), സന്തോഷ് ചാങ്ങോലിക്കൽ (സെക്രട്ടറി), ഷഫീഖ് ഖാസിം (ജോയിന്‍റ് സെക്രട്ടറി), വിഷ്ണു രാമനാട്ടുകര (ട്രെഷറർ) എന്നിവരെയും യൂണിറ്റ് എക്സിക്യൂട്ടീവിലേക്ക് സജീഷ്, അജോ ബാബു, മെബിൻ, ഷാജി അലക്‌സാണ്ടർ, അശോക് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 - 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗീത ജയചന്ദ്രനെ കൺവീനറായും രജിത വിനോദ്, പ്രിയങ്ക സൂസൻ മാത്യു, നാസിയ ഗഫൂർ എന്നിവരെ ജോയിന്‍റ് കൺവീനർമാരായും യോഗം തെരഞ്ഞെടുത്തു.

പ്രീത നാരായണൻ, അഞ്ജലി ജസ്റ്റിൻ, മായ പറശിനി, ഫൗസിയ ഗഫൂർ, ഷൈനി ഷെബിൻ, റീന നൗഷാദ്, ശ്രീജ വർഗീസ്, ഷൈനി ബാലചന്ദ്രൻ, അനു ജോൺ, പ്രീതി സജീഷ്, ഹിമ നിതിൻ, സബിത സുകുമാരൻ നായർ, റീന അബ്രഹാം, അശ്വതി റിജോഷ്, സീനിയ ജോസഫ്, സീമ കൃഷ്ണൻ, ഡോ. ഷീബ അനിൽ, ഷെറിൻ മാളിയേക്കൽ, റാണി ആനന്ദ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.

പ്രീതി സജീഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ അനു ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. നിലവിലെ കൺവീനർ പ്രീത നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് കൺവീനർ മറുപടി പറഞ്ഞു.

സെന്‍റർ പ്രസിഡന്‍റ് എ. കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്‍റ് ആർ ശങ്കർ, മുൻ ജനറൽ സെക്രട്ടറി കെ. സത്യൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ജോ. കൺവീനർ ഷൽമ സുരേഷ് സ്വാഗതവും കൺവീനർ ഗീത ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് തിരിച്ചിറക്കിയത്.‌

വിമാനം പറക്കുന്ന സമയത്ത് ഇടത് ഭാഗത്തായി ഫാനിന്‍റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം വരുകയും പുക ഉയരുകയും ചെയ്തു. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയിലേക്കുതന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

തുടർന്ന് കോഴിക്കോട്ടേക്ക് വ്യാഴാഴ്ച രാവിലെ 9.45ന് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റ് 036 വിമാനം ഒരുമണിക്കൂറോളം വൈകി 10.40 നാണ് പുറപ്പെട്ടത്.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്‍റെ കൈത്താങ്ങ്.

കെപിഎ ചാരിറ്റി വിംഗിന്‍റെ ഇടപെടലിലൂടെ സ്‌പോൺസറുടെ കൈയിൽ നിന്നും കൈപ്പറ്റിയ പാസ്പോർട്ടും നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും കൈമാറി.

ചാരിറ്റി വിംഗ് കൺവീനർ നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗം അനിൽകുമാർ, റിഫാ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ, ജമാൽ കോയിവിള, മജു വർഗീസ്, സുബിൻ സുനിൽകുമാർ, അനന്തു, ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു.
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57) മൃതദേഹം ഖബറടക്കി. ഹജ്ജ് കർമത്തിന് ശേഷം വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവും മുഹമ്മദ്‌ അബ്ദുറബ്ബിനെ കുറിച്ച് ലഭിച്ചിരുന്നില്ല.

തുടർന്ന്, ഐസിഎഫ് നേതൃത്വവുമായി ബംഗാൾ ത്വയ്ബ ഗാർഡൻ മേധാവി സുഹൈറുദ്ദീൻ നൂറാനിയുടെ സഹായത്തോടെ മരുമകനും മണിപ്പുർ സ്റ്റേറ്റ് എസ്എസ്എഫ് മുൻ പ്രസിഡന്‍റ് കൂടിയായ ജാവേദ് ഉസ്മാനി ബന്ധപ്പെട്ടു.

ഇതിന്‍റെ അടിസ്ഥാനത്തിൽ മക്കയിൽ ഐസിഎഫ് തെരച്ചിൽ നടത്തുകയും മക്കയിലെ ശീഷ ഹോസ്പിറ്റലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഭാര്യ അൻവറ ബീഗം, രണ്ടു ആൺ മക്കളും ഒരു പെൺകുട്ടിയുമുണ്ട്.

മരണാനന്തര കർമങ്ങൾക്കും മറ്റും ഐസിഎഫ് ഭാരവാഹികളായ ഹുസൈൻ ഹാജി കൊടിഞ്ഞി, റഷീദ് അസ്ഹരി, ശംസുദ്ധീൻ അഹ്സനി, ജമാൽ കക്കാട്, ഷാഫി ബാഖവി, സുഹൈർ കോതമംഗലം, അലി കുട്ടി പുളിയക്കോട്, അബൂബക്കർ മിസ്ബാഹി നേതൃത്വം നൽകി.
നഴ്സിംഗ് സ്റ്റാഫിന്‍റെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് വിഷയം: അജപാക്‌ എംബസിക്ക് കത്ത് നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്തിരുന്നതും ഇപ്പോഴും ചെയ്യുന്നതുമായ നഴ്സിംഗ് ജീവനക്കാർക്ക് അനുഭവിക്കേണ്ടി വരുന്ന ഗുരുതര പ്രശ്നനങ്ങളിലൊന്നിലേക്ക് എംബസിയുടെ ശ്രദ്ധ ക്ഷണിച്ച് അജപാക്‌.

ജോലി രാജിവച്ചതിന് ശേഷവും ഏതെങ്കിലും നഴ്‌സിംഗ് സ്റ്റാഫിന് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റുകൾ, നല്ല സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റുകൾ നൽകുന്നത് ആരോഗ്യ, നഴ്‌സിംഗ് സർവീസ് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം തത്കാലത്തേക്ക് നിർത്തിയതായ ഒരു സാഹചര്യം നിലവിലുണ്ട്.

ആരോഗ്യ, നഴ്‌സിംഗ് സർവീസ് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയത്തിന്‍റെ ആധികാരിക പരിചയ സർട്ടിഫിക്കറ്റോ നല്ല സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റോ സമർപ്പിക്കാൻ കഴിയാത്തതിനാൽ അവരിൽ പലർക്കും തങ്ങളുടെ അഭിലഷണീയമായ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നു.

അതിനാൽ അവരുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിൽ ആണ്. ഈ വിഷയം ബഹുമാനപ്പെട്ട അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഈ പ്രശ്നത്തിന് എത്രയും വേഗത്തിൽ ഒരു പരിഹാരം കാണണമെന്ന് അജ്പാക് കത്തിലൂടെ അപേക്ഷിച്ചു.

ഇതിനു മറുപടിയായി വിഷയം എംബസിയുടെ പരിഗണനയിൽ ആണെന്നും ഈ വിഷയത്തിൽ അധികാരപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ചകൾ ഏകോപിപ്പിച്ചു വരുകയാണെന്നും എംബസി ഇമെയിൽ മുഖേന അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.
പ്രവാസി ക്ഷേമം പേരിന് പോലുമില്ലാത്ത രാഷ്ട്രീയ പ്രേരിത ബജറ്റ്: പ്രവാസി വെൽഫയർ
മനാമ: രാജ്യത്തെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ജനക്ഷേമ പദ്ധതികൾ സമ്പൂർണമായി കൈയൊഴിഞ്ഞ രാഷ്ട്രീയ പ്രേരിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചതെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്‍റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഗണ്യമായ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് പേരിനുപോലും ഒരു പദ്ധതിയോ വിഹിതമോ പ്രഖ്യാപിക്കാത്ത ബജറ്റ് നിരാശാപൂർണമാണ്.

പ്രവാസി സമൂഹത്തിന്‍റെ അടിസ്ഥാനാവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച കേന്ദ്ര സർക്കാർ, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സ്വയം തൊഴിലിനും ഒരു പരിഗണനയും ബജറ്റിൽ നൽകിയിട്ടില്ലെന്നത് കേന്ദ്ര സർക്കാരിന്‍റെ നാളിതുവരെ തുടരുന്ന പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ചയാണ്.

ഭരണം നിലനിർത്താൻ തങ്ങളെ പിന്തുണയ്ക്കുന്നു എന്നുള്ളതുകൊണ്ട് മാത്രം ആന്ധ്രാപ്രദേശിനും ബീഹാറിനും വേണ്ടിയുള്ള പ്രത്യേകം പാക്കേജുകളാണ് യൂണിയൻ ബജറ്റ് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് യാതൊരു പരിഗണനയും ബജറ്റിൽ നൽകിയിട്ടില്ല.

ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം തങ്ങളോട് ഒട്ടിനിൽക്കുന്ന കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നവ മാത്രമാണ്. സാധാരണക്കാരൻ ഇന്നനുഭവിക്കുന്ന രൂക്ഷമായ വിലക്കയറ്റം പിടിച്ച് നിർത്താൻ പ്രത്യേകമായ പദ്ധതികളോ ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന ജിഎസ്ടി സംവിധാനത്തെ പരിഷ്കരിക്കാനുള്ള നിർദ്ദേശമോ ബജറ്റിലില്ല.

തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും ചെറുകിട ഇടത്തരം വ്യാപാരികളുടെയും വ്യവസായികളുടെയും പ്രശ്നങ്ങളും ബജറ്റ് മുഖവിലയ്ക്കെടുക്കുന്നില്ല. പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയപ്പോൾ നിരന്തരമായ പ്രളയങ്ങളും ഉരുൾപൊട്ടലുകളും ഉണ്ടാകുന്ന കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്.

ഫെഡറൽ വ്യവസ്ഥയെ മാനിക്കാത്ത സമഗ്രാധിപത്യമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ പറയുന്നതെന്നത് വ്യക്തമാണ് എന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു
ഗ്രാൻഡ് ഹൈപ്പറിൽ മണി റൈൻ സമ്മാന പദ്ധതിക്ക് തുടക്കമായി
കുവൈറ്റ് സിറ്റി: റീട്ടയിൽ മേഖലയിലെ പ്രശസ്ത സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൽ ഉപഭോക്താക്കൾക്കായി പ്രൊമോഷൻ ക്യാമ്പയിൻ ആരംഭിച്ചു. അഞ്ചു ദിനറിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ മണി റൈൻ സമ്മാന പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്.

സെപ്റ്റംബർ 17 വരെ നീണ്ടു നിൽക്കുന്ന പ്രൊമോഷൻ കാലയളവിൽ 396 വിജയികൾക്ക് അന്പത്തിനായിരം ഡോളറിന്‍റെ സമ്മാനങ്ങളാണ് നൽകുന്നത്. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകുന്നതോടൊപ്പം സന്തോഷകരമായ പുർച്ചേസിംഗ് എന്നതാണ് സമ്മാന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്‍റ് അറിയിച്ചു.

കുവൈറ്റിൽ 41 ബ്രാഞ്ചുകളുള്ള ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി നിരവധി സമ്മാന പദ്ധതികൾ നൽകി വരാറുണ്ട്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. ഇൻഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങടങ്ങുന്ന ഫുഡ് കോർട്ടും ഗ്രാൻഡ് സ്റ്റോറുകളിൽ ക്രമീകരിച്ചിട്ടുണ്ട്.
കെപിഎ ക്രിക്കറ്റ് ടൂർണമെന്‍റ് ക്യാപ്റ്റൻസി മീറ്റിംഗ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ക്യാപ്റ്റൻസി മീറ്റിംഗ് ട്യൂബ്ളി കെപിഎ ആസ്ഥാനത്ത് വച്ചു നടത്തപ്പെട്ടു.

ഹമദ്ടൗൺ ഏരിയ പ്രസിഡന്‍റ് ജ്യോതി പ്രമോദ്, ഏരിയ കോഓർഡിനേറ്റർമാരായ അജിത് ബാബു, വി.എം. പ്രമോദ്, കെപിഎ ടസ്കെർസ് പ്രതിനിധികളായ വിനീത് അലക്സാണ്ടർ, ഷാൻ അഷ്റഫ്, കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ മീറ്റിംഗിനു നേതൃത്വം നൽകി.

ജൂലൈ 26, ഓഗസ്റ്റ് രണ്ട് എന്നീ തീയതികളിൽ സിത്ര ഗ്രൗണ്ടിൽ വച്ചാണ് 12 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്‍റ് നടക്കുന്നത്.
അവസാന ഹജ്ജ് സംഘത്തിന് മദീനയിൽ യാത്രയയപ്പ്
റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘത്തിന് മദീനയിൽ സ്നേഹോഷ്മള യാത്രയയപ്പ്. ഇന്തോനേഷ്യയിലെ കാർതജതിയിലേക്കുള്ള തീർഥാടകർ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസ് (സൗദിയ) വിമാനത്തിൽ പുറപ്പെട്ടു.

320 പേരാണ് സംഘത്തിലുള്ളത്. 74 ദിവസം നീണ്ടുനിന്ന ഈ വർഷത്തെ ഹജ്ജ് സീസണിലെ സൗദി എയർലൈൻസിന്‍റെ ഹജ്ജ് പ്രവർത്തനങ്ങളുടെ സമാപനം കൂടിയായി യാത്രയയപ്പ് ചടങ്ങ്.
ഭരണം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ബജറ്റ്: കേളി
റിയാദ്: കേന്ദ്ര സർക്കാരിന്‍റെ രാഷ്‌ട്രീയ നിലനിൽപ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന തരത്തിലുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചതെന്ന് കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണെന്ന് മനസിലാക്കാൻ കഴിയും. ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിക്കുകയാണ് ചെയ്തത്.

ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിൽ തെറ്റില്ല. പക്ഷേ മറ്റു ചില സംസ്ഥാനങ്ങളെ അവഗണിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് യോജിച്ചതല്ല.

തുടർച്ചയായി സർവ മേഖലയിലും രാജ്യത്ത് തന്നെ ഒന്നാമതും ലോകോത്തര നിലവാരമുള്ളതുമായ നേട്ടം കൈവരിച്ചിട്ടുള്ള കേരളത്തിന്‍റെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണ് കേന്ദ്ര ഗവൺമെന്‍റ് സ്വീകരിച്ചിട്ടുള്ളത്.

കേരളം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ് ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നതിന് കേന്ദ്രം ത‌യാറായില്ല. ആരോഗ്യ രംഗത്തെ കേരളത്തിന്‍റെ നേട്ടങ്ങൾ ലോക ശ്രദ്ധ ആകർഷിച്ചവയാണ്. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല.

അതിവേഗ ട്രെയിൻ പദ്ധതി പോയിട്ട് തുരങ്ക പാത നിർമാണത്തിനോ നാണ്യവിളകൾക്കും റബറിനും താങ്ങുവില പ്രഖ്യാപിക്കുന്നതിനോ ധനമന്ത്രി തയാറായിട്ടില്ല. നാടിന്‍റെ നട്ടെല്ലെന്ന് ആവർത്തിച്ചു പറയുന്ന പ്രവാസികളെ പരിഗണിക്കാൻ പോലും ബജറ്റ് ത‌യാറായിട്ടില്ല.

കേന്ദ്ര സർക്കാരിന്‍റെ ഇന്നത്തെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉടനീളം കാണാൻ കഴിയുന്നത്. കാർഷിക മേഖലയിലടകം സംസ്ഥാനങ്ങൾ നേരിട്ട് ഇടപെട്ട് നടത്തേണ്ട കാര്യങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കുകയും വായ്പാ പരിധി നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം പണം ചെലവിടാൻ കഴിയാതെ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ ബജറ്റ്.

സാധരണക്കാരനെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയത് നിരാശാജനകവും പ്രതിഷേധാർഹവുമാണ് ഭരണം നിലനിർത്താൻ ലക്ഷ്യമിട്ടുകൊണ്ട് ചിലരെ മാത്രം തൃപ്തി പെടുത്തുന്ന ബജറ്റാണിതെന്നും കേരളത്തോട് നിരന്തരമായി കാണിക്കുന്ന അവഗണനയിൽ കേളി കലാസാംസ്കാരിക വേദിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൗൺ ഏരിയയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് മുൻ ഇന്ത്യൻ സൈനികനും, ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന രാജേഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്, സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ സ്വാഗതവും, ഏരിയ ട്രഷറർ സുജേഷ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്‍റ് കിഷോർ കുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീകുമാർ, മുരളി, സുജേഷ്, സുനിൽ കുമാർ, രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. ഏരിയ കോഓർഡിനേറ്റർമാരായ വി.എം പ്രമോദ്, അജിത് ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
കേളി ഫുട്ബോൾ ടൂർണമെന്‍റ്: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സോക്കർ 24 സീസൺ രണ്ട് ഫുട്ബോൾ ടൂർണമെന്‍റ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

കേളി അൽഖർജ് ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപികരണ യോഗത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി ആമുഖ പ്രസംഗം നടത്തി. അൽഖർജ് ഏരിയ പ്രസിഡൻറ് ഷെബി അബ്ദുൽസലാം അധ്യക്ഷത വഹിച്ചു.

കേളി ട്രഷറർ ജോസഫ് ടി ജി യോഗം ഉദ്ഘാടനം ചെയ്തു. കേളി അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ഫുട്ബോൾ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം ഫുട്ബോൾ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.

പതിനാറ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരം നാല് ആഴ്ച നീണ്ടു നിൽക്കും. സെപ്റ്റംബർ 19 ന് തുടങ്ങി ഒക്ടോബർ 10 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലുമായി നടക്കുന്ന മസരത്തിൽ ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് നടക്കുക.

അൽഖർജ് യമാമ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കും. സീസൺ ഒന്നിൽ ഏകദിനമായായിരുന്നു മത്സരം നടത്തിയിരുന്നത്.

ഫുട്ബോൾ സംഘാടകസമിതി ചെയർമാനായി അബ്ദുൽ കലാമിനെയുംകൺവീനറായി റാഷിദ് അലി ചെമ്മാടിനേയും ചുമതലപ്പെടുത്തിമുക്താർ, മൻസൂർ ഉമ്മർ എന്നിവർ വൈസ് ചെയർമാൻമാരായും അബ്ദുൾ സമദ്, വേണുഗോപാൽ എന്നിവർ ജോയന്‍റ് കൺവീനർമാരായും സാമ്പത്തിക കമ്മിറ്റി കൺവീനറായി ജയൻ പെരുനാട് എന്നിങ്ങനെ 51 അംഗ സംഘാടകസമിതി പാനലിന് യോഗം അംഗീകാരം നൽകി.

കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനുമായി റാഷിദ് അലി ചെമ്മാട് 0559029228, അബ്ദുൾ കലാം (താടിക്കാരൻ) 0537233343 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡ് പൊതുപരീക്ഷ ഫാത്തിമ സഹ്റയ്ക്ക് ഒന്നാം റാങ്ക്
ദോഹ: വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗൾഫ് സെക്ടറിൽ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ 2023-24 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. എട്ടാം തരത്തില്‍ ദോഹ അൽമനാർ മദ്രസയിലെ ഫാത്തിമ സഹ്റ ബത്തൂൽ 95 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി.

കണ്ണൂർ തളിപ്പറമ്പ് ആസാദ് നഗർ സ്വദേശികളായ മഹ്മൂദ് എ.കെ, ഹസീബ ബിൻത് അബൂബക്കർ ദമ്പതികളുടെ മകളാണ് ഈ മിടുക്കി. അൽമനാർ മദ്റസ വിദ്യാർഥികളായ ഫാത്തിമ റിസാ എ.പി രണ്ടാം റാങ്കും, ഫാത്തിമ റിദ എ.പി മൂന്നാം റാങ്കും കരസ്ഥമാക്കി. മലപ്പുറം എളമരം സ്വദേശികളായ മുഹമ്മദ് ബഷീർ എ.പി, സൽമ പുറായിൽ ദമ്പതികളുടെ മക്കളാണ് ഇരുവരും.

അഞ്ചാം തരത്തിൽ റിയാദ് സുലായ് മദ്റസത്തു തൗഹീദിലെ സഫാ നൂറാ സഫീർ ഒന്നാം റാങ്ക് നേടി. റിയാദ് മലാസ് സലഫി മദ്റസയിലെ സംഹ നസീഹ് രണ്ടാം റാങ്കും, അതേ മദ്റസയിലെ ആലിയ മറിയം മൂന്നാം റാങ്കും കരസ്ഥമാക്കി.

പരീക്ഷാർഥികൾക്ക് https://madrasa.wisdomislam.org എന്ന വെബ് പോർട്ടലിൽ അവരുടെ രജിസ്റ്റർ നമ്പർ നൽകി ഫലമറിയാനും മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തെ ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലേക്കുള്ള അൽമനാർ മദ്റസ അഡ്മിഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് 60004486, 33651083 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെപിഎ സമ്മർ ക്യാമ്പ് ശ്രദ്ധേയമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് പാർലമെന്‍റിന്‍റെ നേതൃത്വത്തിൽ കുട്ടികൾക്കായി ടൂബ്ലി കെ.പി.എ ആസ്ഥാനത്തു സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഡ്രോയിംഗ് & പെയിന്‍റിംഗ്, ക്രാഫ്റ്റ് പരിശീലനം, വെസ്റ്റേൺ ഡാൻസ്, മോട്ടിവേഷൻ ക്ലാസ്, ഫിസിക്കൽ & സെൽഫ് ഡിഫെൻസ് അവയർനെസ്, ഗെയിംസ് എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

അനോജ് മാസ്റ്റർ, അഞ്ജലി രാജ്, വിനു ക്രിസ്റ്റി, ട്രാൻസ് അക്കാദമി, ബഹ്റൈൻ ഡോജോ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം വൈസ് പ്രസിഡന്‍റ് കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു.



ചിൽഡ്രൻസ് പാർലമെന്‍റ് കോഓർഡിനേറ്റർ അനിൽ കുമാർ അധ്യക്ഷനായ ചടങ്ങിൽ പിജിഎഫ് ടോസ്റ്റ് മാസ്റ്റർ ക്ലബ് കൗൺസിലർ ഷൈജു മാത്യു മുഖ്യാതിഥി ആയി പങ്കെടുത്തു. കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി മാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, ചിൽഡ്രൻസ് പാർലമെന്‍റ് പ്രൈം മിനിസ്റ്റർ മുഹമ്മദ് യാസീൻ എന്നിവർ ആശംസകൾ അറിയിച്ചു.



ചിൽഡ്രൻസ് പാർലമെന്‍റ് കൾച്ചറൽ മിനിസ്റ്റർ ദേവിക അനിൽ സ്വാഗതം പറഞ്ഞ ചടങ്ങിന് ഫിനാൻസ് മിനിസ്റ്റർ അമൃതശ്രീ ബിജു നന്ദി അറിയിച്ചു. കൺവീനർ ജ്യോതി പ്രമോദ് യോഗം നിയന്ത്രിച്ചു. പ്രദീപ അനിൽ, കോയിവിള മുഹമ്മദ്, വി.എം. പ്രമോദ് എന്നിവർ നേതൃത്വം നൽകി.
എസ്എംഎ രോഗികൾക്ക് സാന്ത്വനമേകി കേളിയുടെ സ്നേഹസ്പർശം പദ്ധതി
റിയാദ്: കേളി കലാസാംസ്കാരിക വേദി സ്നേഹസ്പർശം പദ്ധതിയിലൂടെ സമാഹരിച്ച തുക, അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) രോഗികൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി കൈമാറി. തൃശ്ശൂർ പോലീസ് അക്കാദമി പരിസരത്ത് സംഘടിപ്പിച്ച പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനും, ലോക കേരളസഭ സെക്രട്ടറിയേറ്റംഗവും, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ കെവി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.

രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എസ്എംഎ ക്ലിനിക് ആരംഭിച്ചു. തുടർന്ന് വിലപിടിപ്പുള്ള മരുന്നുകൾ നല്‍കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചു. ഈ അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം കേരള സർക്കാർ ആരംഭിച്ചു.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂര്‍വ രോഗത്തിനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നല്‍കാനാരംഭിച്ചത്. ഒരു ഡോസിന് ആറ് ലക്ഷത്തോളം രൂപ വരുന്ന 600 യൂണിറ്റോളം റിസ്ഡിപ്ലാം മരുന്നാണ് ഇതുവരെ സർക്കാർ നല്‍കിയത്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് തുടക്കമിട്ട ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്.

നവകേരള സദസ്‌സിനിടെ എസ്എംഎ ബാധിതയായി നട്ടെല്ലിന്റെ വളവ് പരിഹരിക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയ ആദ്യമായി നടത്തിയ കോഴിക്കോട് സ്വദേശി സിയ മെഹ്റിന്‍ തന്റെ അനുഭവം പങ്കുവെച്ചതാണ് അപൂര്‍വ രോഗത്തിനുള്ള മരുന്ന് വിതരണം 6 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാൻ സഹായകരമായതെന്നും കെ വി അബ്ദുൾ ഖാദർ പറഞ്ഞു.

രോഗം ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി പൂർത്തിയാക്കുകയും സ്വകാര്യ ആശുപത്രികളില്‍ പതിനഞ്ച് ലക്ഷത്തോളം ചിലവ് വരുന്ന അഞ്ച് ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

വളരെ ചിലവേറിയ ഇത്തരം ചികിത്സകൾക്ക് സഹായമേകാൻ കേളിയെ പോലുള്ള സംഘടനകൾ മുന്നോട്ട് വരണമെന്നും , ലോക കേരള സഭ വഴി തന്നാലാകുന്ന സഹായങ്ങൾ എത്തിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കുറ്റിമുക്ക് ഡിവിഷൻ കൗൺസിലർ രാധിക അശോകൻ അധ്യക്ഷത വഹിച്ചു. പേഷ്യന്‍റ് എംപവർമെന്‍റ് ഡയറക്ടർ (ക്യൂർഎസ്എംഎ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) ഡോക്ടർ റസീന ഫണ്ട് ഏറ്റുവാങ്ങി. വിവിധ വിഭാഗത്തിൽ പെട്ട അഞ്ച് മിഷനുകൾക്കുള്ള തുകയാണ് കേളി കൈമാറിയത്.

രോഗത്തെ കുറിച്ചും രോഗികൾക്ക് നൽകേണ്ട പരിചരണത്തെക്കുറിച്ചും ഫണ്ട് ഏറ്റുവാങ്ങികൊണ്ട് ഡോക്ടർ റസീന സംസാരിച്ചു. സിപിഎം തൃശൂർ ഏരിയ കമ്മിറ്റി അംഗം കെ മുരളീധരൻ, കേരള പ്രവാസി സംഘം പാലിയേറ്റിവ് തൃശൂർ ജില്ലാ സെക്രട്ടറി സുലൈഖ ജമാൽ, കേളി മുൻ സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി അംഗം സുബ്രഹ്മണ്യൻ, മുൻ അംഗങ്ങളായ സുരേഷ് ചന്ദ്രൻ, കെ.സി. അഷറഫ്, കാസ്ട്രോ മുഹമ്മദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
അബുദാബിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
അബുദാബി: ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയും മലയാളി സമാജവും സംയുക്തമായി ഉമ്മൻ‌ചാണ്ടി അനുസ്മരണം "സ്നേഹസ്പർശം' സംഘടിപ്പിച്ചു. ഇൻകാസ് അബുദാബി പ്രസിഡന്‍റും നിയുക്ത സെൻട്രൽ വർക്കിംഗ് പ്രസിഡന്‍റുമായ ബി. യേശുശീലൻ അധ്യക്ഷനായ ചടങ്ങ് സമാജം പ്രസിഡന്‍റ് റഫീഖ് കയനയിൽ ഉദ്ഘാടനം ചെയ്തു.

നിയുക്ത ഇൻകാസ് അബുദാബി പ്രസിഡന്‍റ് എ. എം. അൻസാർ സ്വാഗതവും ഗ്ലോബൽ കമ്മിറ്റി അംഗം എൻ.പി. മുഹമ്മദാലി അനുസ്മരണ പ്രഭാഷണവും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്‍റും കെടിജിഎ തിരുവന്തപുരം ജില്ല ജനറൽ സെക്രട്ടറിയുമായ എച്ച്.എ. നൗഷാദ് സംസാരിച്ചു. സി.എം. അബ്ദുൽ ഖരീം നന്ദി പറഞ്ഞു.

മഞ്ജു സുധീർ, യാസർ, ജോയ്‌സ് പൂന്തല എന്നിവരുടെ പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിൽ ഉമ്മൻ ചാണ്ടി സ്‌മൃതികൾ നിറഞ്ഞ് നിന്നു. സമാനതകളില്ലാത്ത രാഷ്‌ട്രീയ നേതാവാണ് അദ്ദേഹം, അധികാരം ജനസേവനത്തിന് മാത്രമായിരിക്കണമെന്ന് സ്വജീവിതം കൊണ്ട് മാതൃക കാട്ടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്ന് യോഗം വിലയിരുത്തി.

ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ സമാപിച്ച ചടങ്ങിൽ 300 ലധികം തൊഴിലാളികൾക്ക് ബ്ലാങ്കറ്റും ബെഡ്ഷീറ്റും അടങ്ങിയ കിറ്റ് നൽകലിന്‍റെ ഉദ്‌ഘാടനവും നടന്നു. തൊട്ടടുത്ത് വരുന്ന അവധിദിവസം മുഴുവൻ കിറ്റുകളും ഇൻകാസ് പ്രവർത്തകർ ക്യാമ്പുകളിൽ വിതരണം ചെയ്യും.

ഇൻകാസ് ഭാരവാഹികളായ ദശപുത്രൻ, അഹദ് വെട്ടൂർ, അനുപ ബാനർജി, ഷാജികുമാർ, അനീഷ്‌ ബാലകൃഷ്ണൻ, രാജേഷ് മഠത്തിൽ,ബാജു അബ്ദുൽ സലാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മലയാളം ക്ലാസുകൾക്ക് തുടക്കമായി
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കമായി.

ഇടവക അസി. വികാരി. റവ. ബിജോ. എബ്രഹാം. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക വികാരി റവ. ജിജോ. സി. ഡാനിയൽ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ നാടക അധ്യാപകനും ദ ആര്‍ട്ട് സ്പെയ്സ് സെന്‍റർ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിന്‍റെ ഡയറക്ടറുമായ സതീഷ് ജി. നായർ ആദ്യ ദിനത്തിൽ മലയാളം ക്ലാസുകൾക്ക് നേത്യത്വം നൽകി.

നൂറോളം കുട്ടികൾ ആണ് ക്ലാസിൽ പങ്കെടുക്കാനായി ആദ്യ ദിനത്തിൽ എത്തിയത്. കുട്ടികളിലെ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർധിപ്പിക്കുന്നതിനുമായി തികച്ചും വ്യത്യസ്തമായ പഠനരീതിയാണ് മലയാളം ക്ലാസുകൾക്കായി രൂപകല്പന ചെയ്തിട്ടുള്ളത്.

പഠന യാത്രകൾ, വയലും വീടും, അക്ഷരമാല, കളിയും ചിരിയും, സാഹിത്യ കളരി എന്നിവയെല്ലാം ക്ലാസുകളുടെ ഭാഗമാണ്. "മരം ഒരു വരം വനം ഒരു ധനം, നമുക്ക് നട്ട് വളർത്താം നാളെ‌യ്ക്കായി' എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.

ഉദ്ഘാടന സമ്മേളനത്തിൽ ജോസഫ് മാത്യു, മാത്യു എബ്രഹാം, റോജി മാത്യു, ആശ ജോയ്, ആൻ എലിസബത്ത് ഷാജി എന്നിവർ പ്രസംഗിച്ചു.
കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
കൊച്ചി: കുവൈറ്റ് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ശ്വാസംമുട്ടി മരിച്ച ഒരു കുടുംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ രാവിലെ പത്തോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. പിന്നീട് സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിലാണ് സംസ്കാരം. മൃതദേഹങ്ങൾ നിലവിൽ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുവൈറ്റ് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ എസിയിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് മാത്യുസും കുടുംബവും മരിച്ചത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൽ ടെക്നിക്കൽ എഞ്ചിനീയറാണ് മാത്യൂസ്.

ഭാര്യ ലിനി കുവൈറ്റ്‌ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള അദാൻ ആശുപത്രിയിൽ നഴ്‌സാണ്. മകൾ ഐറിൻ ഒമ്പതാം ക്ലാസിലും മകൻ ഐസക് നാലാം ക്ലാസ് വിദ്യാർഥിയുമാണ്. ഒരു മാസത്തെ അവധി കഴിഞ്ഞു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവർ കുവൈറ്റിൽ എത്തിയത്.
മലയാളി കുടുംബത്തിന്‍റെ ദാരുണാന്ത്യം: ആദരാഞ്ജലികൾ അർപ്പിച്ച് കുവൈറ്റ് ഒഐസിസി
കുവൈറ്റ് സിറ്റി: ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യു മുളയ്ക്കൽ, ലിനി എബ്രഹാം, ഇവരുടെ രണ്ടു കുട്ടികൾ എന്നിവരുടെ ദാരുണമായ വേർപാടിൽ കുവൈറ്റ് ഒഐസിസി നാഷണൽ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു.

അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് ഇവർ കുവൈറ്റിൽ തിരിച്ചെത്തിയത്.

രാത്രി എട്ടോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.

മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾക്ക് ഒഐസിസി കെയർ യൂണിറ്റ് നേതൃത്വം നൽകിയിരുന്നു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി എന്നിവർ സഹായം ആവശ്യപ്പെട്ട് കുവൈറ്റ് ഒഐസിസി ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നു.
കുവൈറ്റ് അഗ്നിബാധയിൽ മരിച്ചവരുടെ സംസ്കാരം വ്യാഴാഴ്ച
എടത്വ: കുവൈറ്റ് അബ്ബാസിയ സൈഫ് പാര്‍പ്പിടസമുച്ചയത്തിലുണ്ടായ അഗ്‌നിബാധയില്‍ വിഷപ്പുക ശ്വസിച്ചു മരിച്ച നാലംഗ മലയാളി കുടുംബത്തിന്‍റെ സംസ്‌കാരം 25ന് ഉച്ചയ്ക്ക് 1.15ന് തലവടി പടിഞ്ഞാറേക്കര മര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.

തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം മുളയ്ക്കല്‍ വീട്ടില്‍ മാത്യു വര്‍ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒന്‍പതാം ക്ലാസ് വിദ്യര്‍ഥിനിയായ മൂത്ത മകള്‍ ഐറിന്‍ (14), അഞ്ചാം ക്ലാസ് വിദ്യര്‍ഥിയായ ഇളയ മകന്‍ ഐസക്ക് (11) എന്നിവരാണ് മരിച്ചത്.

സ്‌കൂള്‍ അവധി കഴിഞ്ഞ് കുട്ടികളുമൊത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടില്‍നിന്ന് കുവൈറ്റില്‍ എത്തിയ കുടുംബമാണ് വൈകിട്ടോടെ മരണപ്പെട്ടത്. എസിയില്‍നിന്നു പടര്‍ന്ന തീയില്‍ വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

ഇന്നു പുലര്‍ച്ചെ 4.30ന് എമിറേറ്റ്‌സ് എയര്‍വേസിന്‍റെ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടു മണിയോടെ ബന്ധുക്കളും ജനപ്രതിനിധികളും ഏറ്റുവാങ്ങും. 12 മണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും.

25നു രാവിലെ 5.30ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹങ്ങള്‍ ജിജോ പണികഴിപ്പിച്ച വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 11.30ന് കുടുംബവീട്ടില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ശുശ്രൂഷകൾക്കു ശേഷം 12.30ന് പള്ളിയില്‍ എത്തിച്ച് 1.15ന് സംസ്‌കാരം നടത്തും.

ജിജോ കുവെറ്റില്‍ റോയിട്ടേഴ്സ് ജീവനക്കാരനായും തലവടി അര്‍ത്തിശേരി പുത്തന്‍പറമ്പ് കുടുംബാംഗമായ ലിനി നഴ്‌സായും ജോലിചെയ്തു വരികയായിരുന്നു.
ഖത്തർ സെന്‍റ് തോമസ് ദേവാലയ ജൂബിലി സംഗമത്തിന് ഒരുക്കമായി
കൊച്ചി: ഖത്തർ സെന്‍റ് തോമസ് സീറോമലബാർ ദേവാലയ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സംഗമത്തിന് ഒരുക്കങ്ങളായി. 25ന് കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലാണ് സംഗമം.

ഖത്തറിൽ ദേവാലയ നിർമാണത്തിനും സീറോമലബാർ കമ്യൂണിറ്റിയുടെ വളർച്ചയ്ക്കും സേവനം അനുഷ്ഠിച്ചശേഷം തിരികെപ്പോന്ന മുൻകാല പ്രവർത്തകരെയും നേതാക്കളെയും ചടങ്ങിൽ ആദരിക്കും.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും. പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.

വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ അപ്പസ്തൊലിക് വികാർ ഡോ. ആൽഡോ ബെറാർഡി അധ‍്യക്ഷനായിരിക്കും. സഭയുടെ ഇവാഞ്ചലൈസേഷൻ ആൻഡ് പാസ്റ്ററൽ കെയർ ഫോർ ഇമിഗ്രന്‍റ്സ് കമ്മീഷൻ അംഗമായ മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.

കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലവുത്തിങ്കൽ, വികാരി ഫാ. നിർമൽ വേഴപ്പറമ്പിൽ കപ്പൂച്ചിൻ, ആദ്യ വികാരി ഫാ. ജോസ് തച്ചുകുന്നേൽ കപ്പൂച്ചിൻ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഡേവിസ് എടക്കളത്തൂർ,

ജൂബിലി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. മോഹൻ തോമസ്, ഷെവ. സിബി വാണിയപ്പുരയ്ക്കൽ, ജൂബിലി കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ, കൺവീനർ ജീസ് ജോസഫ് എന്നിവർ പ്രസംഗിക്കും.
ദുബായി വിമാനത്താവളത്തിൽ തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് അധികൃതർ
ദുബായി: ദുബായി വിമാനത്താവളത്തിൽ തീപിടിത്തം. അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാം ടെർമിനലിലാണ് ശനിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിൽ തീ പടർന്നതോടെ ചെക്ക് ഇൻ നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. 40 മിനിറ്റിന് ശേഷമാണ് ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചത്. യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ പ്രവ‍ർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ദുബായി വിമാനത്താവള അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

നിലവിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതായി അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒഐസിസി നാഷണൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഒഐസിസി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തി വെള്ളിയാഴ്ച നടന്ന അനുസ്മരണ സമ്മേളനത്തിൽ കുവൈറ്റ് ഒഐസിസി നാഷണൽ പ്രസിഡന്‍റ് വര്ഗീസ് പുതുക്കുളങ്ങര അധ്യക്ഷനായിരുന്നു.

കുവൈറ്റ് ചുമതലയയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ അബ്ദുൽ മുത്തലിബ് ഓൺലൈനിലൂടെ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കേരളത്തിന്‍റെ വികസന രംഗത്ത് ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകളും അദ്ദേഹത്തിന്‍റെ ദീർഘ വീക്ഷണവും ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുൽ മുത്തലിബ്‌ എടുത്തു പറഞ്ഞു.



ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് വള്ളിയോത്ത് (കെഎംസിസി) അനിൽ കുമാർ (കല) അബ്ദുൽ സലാം (കെകെഎംഎ) ഡിനു (സാരഥി) മാർട്ടിൻ (ജോസഫ് ഗ്രൂപ്പ്) കാർത്തി (എൻഎസ്എസ്),

രാജീവ് നാടുവിലേമുറി(ഒഐസിസി), കൃഷ്ണൻ കടലുണ്ടി (ഒഐസിസി കോഴിക്കോട്) സുരേന്ദ്രൻ മൂങ്ങത്ത് (ഒഐസിസി കാസർഗോഡ്), ബിനോയ് ചന്ദ്രൻ (ഒഐസിസി ആലപ്പുഴ), ബൈജു പോൾ (ഒഐസിസി ഇടുക്കി), ജസ്റ്റിൻ (ഒഐസിസി കോട്ടയം), അക്ബർ വയനാട് (ഒഐസിസി വയനാട്‌),

റോയ് യോയാക്കി (ഒഐസിസി എറണാംകുളം), ജലിൻ തൃപ്പയാർ (ഒഐസിസി തൃശൂർ), ഇസ്മായിൽ (ഒഐസിസി പാലക്കാട്), സിദ്ദിഖ് അപ്പക്കൻ (ഒഐസിസി കണ്ണൂർ), ഷോബിൻ സണ്ണി (ഒഐസിസി യൂത്ത് വിംഗ്), ആന്‍റോ (ഒഐസിസി വെൽഫെയർ), സജീവ് നാരായണൻ, ബാത്തർ വൈക്കം, റെജി കൊരുത് എന്നിവർ സംസാരിച്ചു.

കുവൈറ്റിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നൂറ്കണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ പുഷ്പാർച്ചനയും പായസ സദ്യയും നടന്നു. ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി സെക്രട്ടറി നിസാം എം.എ സ്വാഗതവും ജോയ് കരവാളൂർ നന്ദിയും പറഞ്ഞു. സുരേഷ് മാത്തൂർ പരിപാടികൾ നിയന്ത്രിച്ചു.
ഫ്ലാറ്റിൽ തീപിടിത്തം; കുവൈറ്റിൽ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു
കുവൈറ്റ് സിറ്റി: അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്.

നാട്ടിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് ഇവർ കുവൈറ്റിൽ തിരിച്ചെത്തിയത്. രാത്രി എട്ടോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.

ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ആവണി 2024 സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം "ആവണി 2024' വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

മലാസ് ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഏരിയ പ്രസിഡന്‍റ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്‍റ് സെബിൻ ഇക്ബാൽ യോഗം ഉദ്ഘാടനം ചെയ്തു.

മുൻ വർഷങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയ ആവണി, മികച്ച രീതിയിൽ മൂന്നാം സീസണും സംഘടിപ്പിക്കാൻ സംഘാടകസമിതിക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ട്ചാലി സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.

കേളി ജോയിന്‍റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ്, കേളി ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

ചെയർമാൻ അഷറഫ് പൊന്നാനി, വൈസ് ചെയർമാന്മാരായി അമർ പൂളക്കൽ, രാഗേഷ്, കൺവീനർ മുരളി കൃഷ്ണൻ, ജോയിന്‍റ് കൺവീനർമാരായി അബ്ദുൽ വദൂദ്, ഷാനവാസ്, സാമ്പത്തിക കമ്മിറ്റി കൺവീനർ നൗഫൽ ഷാ, ഭക്ഷണ കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി എന്നിവരണ്ടങ്ങുന്ന 101 അംഗ സംഘാടകസമിതിക്ക് യോഗം അംഗീകാരം നൽകി.

മലാസ് ഏരിയ വൈസ് പ്രസിഡന്‍റ് സമീർ അബ്ദുൽ അസീസ് സ്വാഗതവും സംഘാടക സമിതി കൺവീനർ മുരളീകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഞായറാഴ്ച മുതൽ
അബുദാബി: കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിക്കുന്ന കുട്ടികളുടെ സമ്മർ ക്യാമ്പ് (വേനൽ തുമ്പികൾ 2024) ഞായറാഴ്ച 7.30നു കെഎസ്‌സിയിൽ വച്ച് മിസ് ടീൻ ഇന്‍റർനാഷണൽ ഇന്ത്യ - മിസ് കെസിയ ലിസ് മെജോ ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച മുതൽ ഓഗസ്റ്റ് 16 വരെയാണ് ക്യാമ്പ്. വൈകുന്നേരം ആറു മുതൽ ഒന്പത് വരെയാണ് ക്യാമ്പ്. കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന രീതിയിൽ വളരെ വിസ്മയകരവും വൈവിധ്യപൂർണമായ പാഠ്യപദ്ധതി ആണ് ക്യാമ്പിന്‍റെ മുഖ്യ ആകർഷണം.

സുപ്രസിദ്ധ നാടക സംവിധായകൻ ദേശീയ സംസ്ഥാന അവാർഡ് ജേതാവ് അരുൺലാൽ ആണ് ക്യാമ്പ് നയിക്കുന്നത്.
അബീർ എക്‌സ്‌പ്രസ് ക്ലിനിക് പുതിയ ബ്രാഞ്ച് സനായ്യയിൽ തുടങ്ങി
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പിന്‍റെ കീഴിൽ അബീർ എക്‌സ്‌പ്രസ് ക്ലിനിക് ജിദ്ദ ഇൻഡസ്ട്രിയൽ സിറ്റി ഫേസ് 4ൽ ആരംഭിച്ചു. ആരോഗ്യ സേവന രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന അബീർ മെഡിക്കൽ ഗ്രൂപ്പിന്‍റെ പുതിയ വിപുലീകരണത്തിന്‍റെ ഭാഗമായി വിപുലമായ സേവനങ്ങളുടെയും സൗകര്യങ്ങളോടെയുമാണ് പുതിയ ക്ലിനിക് തയാറായിരിക്കുന്നത്.

എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്‌സ്, യൂറോളജി, ഇന്‍റേണൽ മെഡിസിൻ, ഡെന്‍റൽ കെയർ, ഇഎൻടി, ഡെർമറ്റോളജി, ഒഫ്‌താൽമോളജി, ജനറൽ സർജറി എന്നിവയുൾപ്പെടെയുള്ള സ്പെഷ്യലിറ്റി ക്ലിനിക്കുകളാണ് ഇവിടെ പ്രവർത്തിക്കുക.



ഡോ. അഹമ്മദ് ആലുങ്ങൽ, ഡോ. ജംഷിത്ത് അഹമ്മദ്, ഡോ.സർഫ്രാസ് അഹമ്മദ്, ഡോ.അഫ്‌സർ ഇഹ്‌തിഷാം, ഡോ. ഇമ്രാൻ, സന്തോഷ്, എഞ്ചിനിയർ കലീം, ഡോ. ഇബ്രാഹിം ഇസ്മായിൽ എന്നിവരുൾപ്പെടെ മെഡിക്കൽ പ്രഫഷണലുകളും ഡോക്ടർമാരും മറ്റു ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
ഒമാനില്‍ ഇനിമുതല്‍ ആദായനികുതി; ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യം
മസ്‌കറ്റ്: അടുത്തവർഷം മുതൽ ഒമാനിൽ ആദായനികുതി ഏർപ്പെടുത്തുമെന്നു റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം. 2020ൽ ഇതിന്‍റെ കരട് തയാറായിരുന്നു.

നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൂടിയാലോചനാസമിതിയായ ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിന് കൈമാറി. ഭരണകൂടത്തിന്‍റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് ശ്രമം.

വരുമാനത്തിന് നികുതി ഇല്ലെന്നത് മറ്റു രാജ്യങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളെ വേറിട്ടുനിർത്തിയിരുന്നു. ഭാവിയിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലും ആദായനികുതി വന്നേക്കുമെന്നാണ് സാമ്പത്തികവിദഗ്ധർ നൽകുന്ന സൂചന.
ഖത്തർ സീറോമലബാർ ദേവാലയ ജൂബിലി സംഗമം 25ന്
കൊച്ചി: ഖത്തർ സീറോമലബാർ ദേവാലയത്തിന്‍റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സംഗമം 25ന് സഭ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടിൽ നടത്തും. പരിപാടിയിൽ ഖത്തറിൽ സഭയുടെ വളർച്ചയ്ക്കായി സേവനം അനുഷ്ഠിച്ചശേഷം തിരികെ വന്ന മുൻകാല പ്രവർത്തകരെയും നേതാക്കന്മാരെയും ആദരിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും.

സഭാ വക്താവ് ഡോ. കൊച്ചുറാണി ജോസഫ് നയിക്കുന്ന സെമിനാറിനുശേഷം പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ നോർത്തേൺ അറേബ്യൻ വികാരിയേറ്റിന്‍റെ അപ്പസ്തോലിക് വികാർ മാർ ആൽഡോ ബെറാർഡി അധ്യക്ഷത വഹിക്കും.

മാർ ജോസഫ് കൊല്ലംപറന്പിൽ മുഖ്യപ്രഭാഷണം നടത്തും. കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് ഇലവുത്തിങ്കൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഡേവിസ് എടക്കുളത്തുർ, ജൂബിലി കമ്മിറ്റി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. മോഹൻ തോമസ്, ദേവാലയത്തിൽ സേവനമനുഷ്ഠിച്ച വൈദികർ, ഇടവക ട്രസ്റ്റി റോയ് ജോർജ് എന്നിവർ പ്രസംഗിക്കും.

പരിപാടികൾക്ക് ജൂബിലി കമ്മിറ്റി ചെയർമാൻ ജുട്ടസ് പോൾ, കൺവീനർമാരായ സിബിച്ചൻ തുണ്ടിയിൽ, ജീസ് ജോസഫ്, ലോക്കൽ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സിബി വാണിയപുരക്കൽ, ആന്‍റണി തോലത്, എ.പി. ഫ്രാൻസിസ്, ഫ്രാൻസിസ് തെക്കേത്തല, പോൾ മാത്യു, ആനി വർഗീസ്, ജെസി ആന്‍റണി, ജയിംസ് അരീക്കുഴി എന്നിവർ നേതൃത്വം നൽകും.
എസ്എംസിഎ കുവൈറ്റ് ദുക്റാന തിരുനാൾ സഭാദിനാഘോഷം നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സീറോമലബാർ സഭാംഗങ്ങളുടെ കൂട്ടായ്മയായ എസ്എംസിഎ കുവൈറ്റ്, ദുക്റാന തിരുനാൾ സഭാദിനാഘോഷം നടത്തി.

അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ആഘോഷപരിപാടിയിൽ നോർത്തേൺ അറേബ്യ സീറോമലബാർ എപ്പിസ്കോപൽ വികാരി ഫാ. ജോണി ലോനിസ് മഴുവൻച്ചേരിയിൽ മുഖ്യാതിഥിയായിരുന്നു.

സാൽമിയ സെന്‍റ് തെരേസ ഇടവക അസിസ്റ്റന്‍റ് വികാരി ഫാ. ജോൺസൻ നെടുമ്പുറത്തു, സിറ്റി കത്തിഡ്രൽ അസിസ്റ്റന്‍റ് വികാരി ഫാ. സോജൻ പോൾ, അഹമ്മദി ഇടവക അസിസ്റ്റന്‍റ് വികാരി ഫാ. ജിജോ തോമസ്,

എകെസിസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ബോബി കയ്യാലപറമ്പിൽ, വിമൻസ് വിംഗ് അഡ്ഹോക് കമ്മിറ്റി ട്രെഷർ റിൻസി തോമസ്, ടങഥങ പ്രസിഡന്‍റ് ജിഞ്ചു ചാക്കോ, ബാലദീപ്തി പ്രസിഡന്‍റ് ടിയ റോസ് തോമസ് എന്നിവർ സംസാരിച്ചു.

പ്രസിഡന്‍റ് ഡെന്നി കാഞ്ഞൂപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ സ്വാഗതവും ട്രെഷർ ഫ്രാൻസിസ് പോൾ നന്ദിയും പറഞ്ഞു. സംഘടനാഗംങ്ങളായ 200ൽ അധികം കലാകാരൻമാരും കലാകാരികളും അണിയിച്ചൊരുക്കിയ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി.

വൈസ് പ്രസിഡന്റ് ബിജു എണ്ണബ്രയിൽ, ജോയിന്‍റ് സെക്രട്ടറി തോമസ് മുണ്ടിയാനിയിൽ, ഏരിയ കൺവീനർമാരായ സിജോ മാത്യു, ഫ്രാൻസിസ് പോൾ, ജോബ് ആന്‍റണി, ജോബി വർഗ്ഗിസ്,

ആർട്സ് കൺവീനർ അനിൽ ചേന്നങ്കര, സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ മോനിച്ചൻ ജോസഫ്, കൾച്ചറൽ കമ്മിറ്റി കൺവീനർ ഇൻ ചാർജ് ജിജി മാത്യു, മീഡിയ കൺവീനർ ജിസ്‌സ് ജോസഫ് മാളിയേക്കൽ എന്നിവരുടെ നേതൃത്തത്തിൽ പരിപാടികൾ ഏകോപിപ്പിച്ചു.
കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യുക: നവയുഗം
ദമാം: ലോക മലയാളികളെ ഒരുമിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപകൽപ്പന ചെയ്ത ഡിജിറ്റർ ഇടമാണ് ലോകകേരളം ഓൺലൈൻ പോർട്ടലെന്നും കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും നവയുഗം ആവശ്യപ്പെട്ടു.

നാലാം ലോകകേരള സഭയിൽ വച്ചാണ് ഈ പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നവയുഗം സാംസ്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് സമ്മേളനം അഭ്യർഥിച്ചു.

റാക്ക യൂണിറ്റ് ദമാം ഓഫീസ് ഹാളിൽ രവി അന്ത്രോടിന്‍റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം ഉത്ഘാടനം ചെയ്തു.



നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്‍റെ പുതിയ ഭാരവാഹികളായി കോശി ജോർജ് (രക്ഷാധികാരി), ജിതേഷ് (പ്രസിഡന്‍റ്), രവി അന്ത്രോട് (സെക്രട്ടറി), ഷിജു പാലക്കാട് (വൈസ് പ്രസിഡന്‍റ്), ഖാദർ ബെയ്ഗ് (ജോ.സെക്രട്ടറി), സിജു മാത്യു (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബിനു കുഞ്ചു, ഡെന്നി, എബി, അയ്യപ്പൻ, ജയചന്ദ്രൻ, വർഗീസ്, മനോജ് തോമസ്, ഹരിദാസൻ, ബിജു വർക്കി എന്നിവരെയും തെരെഞ്ഞെടുത്തു.

സമ്മേളനത്തിന് സ്വാഗതം കോശി ജോർജും, നന്ദി ഷിജു പാലക്കാടും പറഞ്ഞു. സൗദി പ്രവാസികൾക്കായി ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം നോർക്ക, പ്രവാസി ക്ഷേമനിധി വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സെമിനാർ നടത്തുവാൻ സമ്മേളനം തീരുമാനിച്ചു.
ഒമാൻ കപ്പൽ ദുരന്തം: ഒമ്പതുപേരെ രക്ഷപ്പെടുത്തി തെരച്ചിൽ തുടരുന്നു
മസ്‌കറ്റ്: എണ്ണക്കപ്പൽ മറിഞ്ഞ് ഒമാന്‍ തീരത്ത് കാണാതായ 16 പേരിൽ ഒന്പതുപേരെ നാവികസേന രക്ഷപ്പെടുത്തി. എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കന്‍ പൗരനെയുമാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഒരാൾ മരിച്ചതായി അധികൃതർ പറഞ്ഞു.

ഒമാനിലെ ദുക്കത്തിനുസമീപം റാസ് മദ്രാക്ക പ്രദേശത്തുനിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ തിങ്കളാഴ്ചയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും അടക്കം 16 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎന്‍എസ് തേജ്, ദീര്‍ഘദൂര നിരീക്ഷണ വിമാനം പി 81 എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
യുഎഇ പ്രധാനമന്ത്രിയുടെ മകൾ സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു
ദുബായി: യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു.

ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽനിന്നു വിവാഹമോചനം നേടിയെന്നായിരുന്നു പ്രഖ്യാപനം. രണ്ടു മാസം മുൻപ് ഷെയ്ഖ മഹ്‌റ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

"പ്രിയ ഭർത്താവേ, നിങ്ങൾ മറ്റ് ആളുകളുമായി തിരക്കിലായിരിക്കണം. അതിനിടയിൽ, ഞാൻ നമ്മളുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാൻ താങ്കളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ താങ്കളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ താങ്കളെ വിവാഹമോചനം ചെയ്യുന്നു. ശ്രദ്ധപുലർത്തുക. എന്ന് നിങ്ങളുടെ മുൻ ഭാര്യ - എന്നാണു പ്രധാനമന്ത്രിയുടെ മകളുടെ പോസ്റ്റിലുള്ളത്.

കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷം താൻ ഗർഭിണിയായ വിവരം ഷെയ്ഖ മഹ്‌റ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ചശേഷം മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൾക്ക് ഹിന്ദ് എന്ന് പേരിട്ടിരിക്കുന്നുവെന്ന് അവർ പറഞ്ഞു.
ഇരുവൃക്കകളും തകരാറിലായ യുപി സ്വദേശിക്ക് തുണയായി കേളി
റിയാദ്: ഇരുവൃക്കകളും തകരാറിലായ ഉത്തർപ്രദേശ് സ്വദേശി രാജേന്ദ്രന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. 15 വർഷമായി അൽഖർജ് സൂക്കിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന രാജേന്ദ്രന്‍റെ അക്കാമ കഴിഞ്ഞ നാലു വർഷത്തോളമായി പുതുക്കിയിരുന്നില്ല.

നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സ്ഥാപനം സ്പോൺസർ തൊഴിലാളികളടക്കം മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ വീണ്ടും മറ്റൊരാൾക്ക് സ്ഥാപനം കൈമാറ്റം ചെയ്യപ്പെട്ടു.

ഇതോടെ തൊഴിൽ നഷ്ട്പെട്ട രാജേന്ദ്രൻ മറ്റ് തൊഴിൽ തേടിയെങ്കിലും ആറു മാസത്തോളം ജോലിയൊന്നും ലഭിച്ചില്ല. ഉണ്ടായിരുന്ന ജോലി നഷ്ടപെട്ടതോടെ താമസവും പ്രതിസന്ധിയിലായി. സുഹൃത്തുക്കളോപ്പം താത്കാലികമായി താമസം ശരിപ്പെടുത്തി. നിത്യചിലവിനായി വാഹനങ്ങൾ കഴുകിയും കിട്ടുന്ന ജോലികൾ ചെയ്തും വരുമാനം കണ്ടെത്തി.

അതിനിടയിൽ ജോലി ചെയ്യാൻ സാധിക്കാത്ത വിധം ഇട‌യ്ക്കിടെ അസുഖം വരികയും മെഡിക്കൽ ഷോപ്പുകളിൽ നിന്നും താത്കാലികാശ്വാസത്തിന് വേദന സംഹാരികൾ വാങ്ങി കഴിക്കുകയും ചെയ്തു. അക്കാമ ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോകുന്നതിനോ ചികിത്സ തേടുന്നതിനോ നാട്ടിൽ പോകുന്നതിനോ സാധിച്ചില്ല.

ഇത്തരത്തിൽ മൂന്നു വർഷത്തോളം കടന്നു പോയി. ഒരിക്കൽ അസുഖം മൂർച്ഛിച്ച് ബോധരഹിതനായി റൂമിൽ കിടന്ന രാജേന്ദ്രനെ കണ്ട് ഭയന്നുപോയ കൂട്ടുകാർ സഹായത്തിനായി കേളി പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

കേളി ജീവകാരുണ്യ വിഭാഗം അൽഖർജ് ഏരിയാ കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും യുപി സ്വദേശിയായ സുഹൃത്ത് മുഹമ്മദും ചേർന്ന് ഉടനെ അൽഖർജ് ജനറൽ ആശുപതിയിലേക്ക് എത്തിക്കുകയും അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

തുടർന്ന് ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയും എംബസി സെക്രട്ടറി മോയിൻ അക്തർ, മീനാ ഭഗവാൻ, നസീം, ഷറഫു എന്നിവർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ആശുപത്രിയിലെ വിശദമായ പരിശോധനയിൽ രാജേന്ദ്രന്‍റെ രണ്ട് വൃക്കകളും തകരാറിലാണെന്നും എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അറിയിച്ചു.

നാട്ടിൽ എത്തിക്കുന്നതിനായി സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ നാലു വർഷത്തെ ഇഖാമ അടിക്കുന്നതിനായി വൻ തുക ആവശ്യപ്പെട്ടു. തുടർന്ന് മോയിൻ അക്തറിന്‍റെ നേതൃത്വത്തിൽ അൽഖർജിലെ ലേബർ കോർട്ട് വഴി പെട്ടെന്ന് എക്സിറ്റ് അടിച്ചു കിട്ടുന്നതിനുള്ള ശ്രങ്ങൾ നടത്തി.

ലേബർ കോർട്ടിലെ ഉദ്യോഗസ്ഥരുടെ നല്ലരീതിയിലുള്ള സഹകരണം കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചു. രാജേന്ദ്രന് കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും ടിക്കറ്റ് കണ്ടെത്തി നൽകി.

അഞ്ചുവർഷത്തെ ദുരിതത്തിനൊടുവിൽ കഴിഞ്ഞ ദിവസത്തെ എയർ ഇന്ത്യ വിമാനത്തിൽ രാജേന്ദ്രൻ സ്വദേശത്തേക്ക് മടങ്ങി.
ഒമാൻ മോസ്കിൽ വെടിവയ്‌പ്: മരണം ഒന്പത് ആയി
മസ്കറ്റ്: ഒമാൻ തലസ്ഥനമായ മസ്കറ്റിൽ മോസ്കിലുണ്ടായ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം ഒന്പത് ആയി. നാലു പേർ പാക്കിസ്ഥാൻ പൗരന്മാരാണ്. ഒമാനിലെ പാക്കിസ്ഥാൻ സ്ഥാനപതിയാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ഒരു ഇന്ത്യക്കാരനും ഒമാൻ പോലീസിലെ ഒരു ഉദ്യോഗസ്ഥനും മൂന്ന് അക്രമികളുമാണ് മരിച്ച മറ്റാളുകൾ എന്നാണ് അനൗദ്യോഗിക വിവരം. 30 പേർക്കു പരിക്കേറ്റിട്ടുണ്ട്.

മസ്കറ്റിനു കിഴക്ക് വാഡി അൽ കബീറിലുള്ള ഇമാം അലി മോസ്കിൽ ഷിയാ മുസ്‌ലിംകൾ ആഷൂര അനുസ്മരണത്തിന് ഒത്തുചേർന്നപ്പോഴാണു വെടിവയ്പുണ്ടായത്.

കുറ്റകൃത്യങ്ങൾ കുറവായ ഒമാനിൽ ഇത്തരം സംഭവങ്ങൾ അപൂർവമാണ്.
ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു:13 ഇന്ത്യക്കാരെ കാണാതായി
മസ്‌കറ്റ്: കൊമോറസിന്‍റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പല്‍ ഒമാന്‍ തീരത്ത് മറിഞ്ഞു. 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരെ കാണാനില്ല. കാണാതായ മറ്റ് മൂന്ന് പേര്‍ ശ്രീലങ്കക്കാരാണ്. പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലാണ് മറിഞ്ഞത്.

റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. 117 മീറ്ററാണ് കപ്പലിന്‍റെ നീളം. തിങ്കളാഴ്ചയാണ് കപ്പല്‍ മറിഞ്ഞത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

മുങ്ങിയ കപ്പലില്‍ നിന്നും എണ്ണയോ എണ്ണ ഉല്‍പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ഒമാന്‍ ഇതുസംബന്ധിച്ച് എക്‌സിലൂടെ വിവരം പുറത്തുവിട്ടത്.

ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്‍റര്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതായി ഒമാന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കേളി കുടുംബ സഹായ ഫണ്ട് കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ മുറുജ് യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സുദീപിന്‍റെ കുടുംബ സഹായ ഫണ്ട് കൈമാറി. മലപ്പുറം നിലമ്പൂർ ചുങ്കത്തറ കമ്പകല്ലിലെ സുദീപിന്‍റെ വീട്ടിൽ നടന്ന പരിപാടിയിൽ സിപിഎം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ കുടുംബത്തിന് ഫണ്ട് കൈമാറി.

വഴിക്കടവ് ലോക്കൽ സെക്രട്ടറി എ. ടി. അലി അധ്യക്ഷനായി. റിയാദിൽ എക്സിറ്റ് എട്ടിനടുത്ത് വാഹനങ്ങളുടെ എൻജിൻ ഓയിൽ മാറ്റുന്ന ഷോപ്പ് നടത്തുകയായിരുന്ന സുദീപൻ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ റിയാദിലെ സ്വകാര്യ ആശുപത്രിയിൽവച്ച് മരണപ്പെടുകയായിരുന്നു.

കേളി രക്ഷാധികാരി സമിതിയംഗം സുരേന്ദ്രൻ കൂട്ടായി, പ്രവാസി സംഘം എടക്കര ഏരിയ സെക്രട്ടറി കരീം പോത്തുകല്ല്, പി.സി. നാഗൻ, അനിൽ മാമങ്കര എന്നിവർ സംസാരിച്ചു.

കേളി പ്രവർത്തകരായ രാജേഷ് ചാലിയാർ, ഷഫീക്ക് അങ്ങാടിപ്പുറം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേളി മുൻ സെക്രട്ടറിമാരായ ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും റഷീദ് മേലേതിൽ നന്ദിയും പറഞ്ഞു.
ലോക കേരള സഭ: വിശദീകരണ പരിപാടി സംഘടിപ്പിച്ച് കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "ലോക കേരള സഭ പ്രചാരണവും യാഥാർഥ്യവും' എന്ന വിഷയത്തെ ആസ്പദമാക്കി വിശദീകരണ പരിപാടി സംഘടിപ്പിച്ചു.

റിയാദ്‌ മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ് വിശദീകരണം നൽകി. വൈസ് പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് പരിപാടിയിൽ അധ്യക്ഷനായി.

ലോക കേരള സഭയുടെ രൂപീകരണം മുതൽ നാലാമത് സമ്മേളനം വരെയുള്ള സഭയുടെ പ്രവർത്തനങ്ങളും പ്രതിപക്ഷം അടക്കമുള്ള വിവിധ മേഖലയിൽനിന്ന് സഭയോടുള്ള സമീപനവും കെപിഎം സാദിഖ് വിശദീകരിച്ചു.

ഈ സഭ പ്രവാസികളുടെ ആവശ്യമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ ഒരു സംവിധാനം നിലവിൽ ഇല്ല. ഗാർഹിക തൊഴിലാളി മുതൽ വൻകിട വ്യവസായികൾ വരെ ഈ സഭയിൽ അംഗങ്ങളാണ്. ലോക കേരള സഭ എന്നത് ആഗോള പ്രവാസികളുടെ ഒരു പരിച്ഛേദം തന്നെയാണ്.

ആദ്യ സഭയിൽ 35 രാജ്യങ്ങളെ പ്രതിനിധീകരിച്ചായിരുന്ന അംഗങ്ങളുടെ പങ്കാളിത്തം. രണ്ടാം സഭയിൽ അത് 42 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മൂന്നാം സഭയായപ്പോഴേക്കും 68 രാജ്യങ്ങളിലെ പ്രതിനിധികൾ സഭയിൽ അംഗങ്ങളായി. ഇക്കഴിഞ്ഞ നാലാം സഭയിലെ പങ്കാളിത്തം 103 രാജ്യങ്ങളിൽ നിന്നുമായിരുന്നു.

കേരളത്തിന്‍റെ സംസ്കാരം ലോകമാകെ പ്രചരിപ്പിക്കുക, കേരളത്തിന്‍റെ പൊതുവായ വികസനം വിദേശ പങ്കാളിത്തത്തോട് കൂടി നടപ്പിലാക്കുക എന്നീ സഭയുടെ ലക്ഷ്യത്തിലേക്ക് നാം പതിയെ നടന്നടുക്കയാണെന്നും സാദിഖ് വിശദീകരിച്ചു.

സർക്കാർ മാറിയാലും ഈ സംവിധാനം നിലനിൽക്കണം എന്നതാണ് പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നതെന്നും ഈ സംവിധാനം അതിന്‍റെ യഥാർഥ ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കുന്നതാണ് നാലാം സഭ അവസാനിക്കുന്നതോടെ ബോധ്യമാകുന്നതെന്നും സാദിഖ് വിശദമാക്കി.

പരിപാടിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി നന്ദിയും പറഞ്ഞു.
പ്രവാസികളുടെ യാത്രാപ്രശ്ന പരിഹാരത്തിന് സംഘടിത മുന്നേറ്റം അനിവാര്യം: വെൽഫെയർ ബഹുജന സംഗമം
മനാമ: നിരന്തരം തുടരുന്ന പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുവാൻ രാജ്യത്തെ വിമാന കമ്പനികൾക്ക് എന്നപോലെ സർക്കാറുകൾക്കും ബാധ്യതയുണ്ട് എന്ന് താളം തെറ്റുന്ന ആകാശ യാത്ര എന്ന പേരിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു.

പ്രവാസികൾ കൂടുതലായി യാത്ര ചെയ്യുന്ന ഉത്സവ സീസണുകളിലും കുടുംബവുമായി യാത്ര ചെയ്യുന്ന മധ്യവേനലവധിക്കാലത്തും അമിത ചാർജ്ജ് ഈടാക്കിയും ഷെഡ്യൂളുകൾ അവസാന നിമിഷം റദ്ദാക്കിയും വിമാനക്കമ്പനികൾ പ്രവാസികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കാൻ പ്രവാസ ലോകത്തുനിന്നും ഒറ്റക്കെട്ടായി പ്രതിഷേധം ഉണ്ടാകേണ്ടതുണ്ട് എന്ന് സംഗമം വിലയിരുത്തി.

പ്രവാസികളോട് ആർക്കും എന്തും ആവാമെന്ന സമീപനം അംഗീകരിച്ചു തരാനാവില്ല. അർഹതപ്പെട്ട അവകാശങ്ങളും സേവനങ്ങളും ഉറപ്പ് വരുത്താതെ പ്രവാസികളെ കേവലം കറവപ്പശുക്കളെ പോലെ കൈകാര്യം ചെയ്യുന്നത് ഭീകരമായ അനീതിയാണ്. പ്രശ്നത്തിൽ കേന്ദ്ര - കേരള സർക്കാറുകൾ അടിയന്തരമായി ഇടപെടുകയും ശാശ്വതമായ പരിഹാരം കണ്ടെത്തുകയും വേണം എന്നും സംഗമം ആവശ്യപ്പെട്ടു.

രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയിൽ ഗണ്യമായ സംഭാവനകൾ നൽകുന്നവരാണ് പ്രവാസികൾ എങ്കിലും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിത്തം ഇല്ലാത്തതിനാൽ കാലാ കാലങ്ങളിൽ നാടുഭരിച്ച ഭരണകൂടങ്ങളിൽ നിന്നും അർഹമായ നീതി ലഭിക്കാതെ പോയ ഒരു സമൂഹമാണ് പ്രവാസികൾ എന്നതിനാൽ പ്രവാസികളുടെ വോട്ടവകാശത്തിനായുള്ള ചർച്ചകൾ സജീവമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽ പെട്ട രാജ്യത്തിന്‍റെ അഭിമാനമായിരുന്ന വിമാനക്കമ്പനിയെ കെടുകാര്യസ്ഥതയും ഉത്പാദനക്ഷമതയിലെ കുറവും നഷ്ടക്കണക്കും പറഞ്ഞു സ്വകാര്യ മേഖലയ്ക്ക് വിറ്റതിനുശേഷവും യാത്രാ പ്രശ്നങ്ങൾ രൂക്ഷമായതല്ലാതെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് പുതിയ പ്രതിസന്ധികളിൽ നിന്നും മനസിലാകുന്നത്. എന്നിട്ടും പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാറുകൾ യാതൊരു ഉത്തരവാദിത്വവും കാണിക്കുന്നില്ല.

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും യൂസർഫീ ഏർപ്പെടുത്തിയത് നീതികരിക്കാനവില്ല. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളിൽ നിന്നും യൂസർ ഫീ ഈടാക്കുന്നത് അനീതിയാണ് എന്നും സംഗമം വിലയിരുത്തി.



കെഎംസിസി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, പ്രവാസി ലീഗൽ സെൽ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത്, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഫ്രണ്ട്സ് ബഹറിൻ ആക്ടിംഗ് പ്രസിഡന്‍റ് സമീർ ഹസ്സൻ, കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കയ്പമംഗലം, സാമൂഹിക പ്രവർത്തകരായ അബ്രഹാം ജോൺ, സൽമാനുൽ ഫാരിസ്, സാനി പോൾ, കെ. ടി. സലിം, രാമത്ത് ഹരിദാസ്, കമാല്‍ മുഹിയുദ്ദീൻ, സാജിർ പാപ്പിനിശേരി, ജാബിർ, മജീദ് തണൽ, എ. പി. ഫൈസൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്‍റ് രാഹുൽ വെന്നിയൂർ നിയന്ത്രിച്ച ബഹുജന സംഗമത്തിൽ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ലിഖിത ലക്ഷ്മൺ വിഷയാവതരണം നടത്തി. അനസ് കാഞ്ഞിരപ്പള്ളി സ്വാഗതവും അബ്ദുല്ല കുറ്റ്യാടി നന്ദിയും പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണപരിപാടി സംഘടിപ്പിച്ചു
അബുദാബി: ശക്തി തിയറ്റേഴ്‌സ് അബുദാബി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകൾ എന്ന പരിപാടി വ്യത്യസ്ത പുലർത്തി. വിഖ്യാതമായ കൃതിയായ മതിലുകൾ ഒരു ലോകക്ലാസിക് സിനിമയായി മാറിയപ്പോൾ ഒരു നോവലായും സിനിമയായും മനുഷ്യ മനസുകളെ ഏറെ സ്വാധീനിച്ചു

മതിലുകൾ എന്ന നോവലിനെ പറ്റിയുള്ള ആമുഖവും നോവലിന്‍റെ ആനുകാലിക പ്രസക്തിയെ പറ്റി അനു ജോൺ സംസാരിച്ചു. തുടർന്ന് മതിലുകൾ എന്ന സിനിമയുടെ ഭാഗങ്ങളും മുഹൂർത്തങ്ങളും ഫിറോസ് കൊച്ചി വീഡിയോ എഡിറ്റിംഗ് ചെയ്തു ശ്രീഷ്മ അനീഷിന്‍റെ നേതൃത്വത്തിൽ അവതരിപ്പിച്ചു.

സിനിമയെ പറ്റിയുള്ള നിരൂപണം റഫീഖ് കൊള്ളിയ്ത് നിർവഹിച്ചു. മതിലുകളിലെ നാരായണി മറ്റു ബഷീറിന്‍റെ സ്ത്രീകഥാപാത്രങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് സൗമ്യ അനൂപ് അവതരിപ്പിച്ചു.

തുടർന്ന് ശക്തി കലാകാരന്മാരായ ശ്രീബാബു പീലിക്കോട്, ഷീന സുനിൽ, രേഷ്മി, അനു ജോൺ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ബഷീറിന്‍റെ നാരായണി എന്ന ആവിഷ്ക്കാരം ഏറെ ശ്രദ്ധേയമായി.

ശക്തി സാഹിത്യവിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്‍റ് അസീസ് ആനക്കര അധ്യക്ഷനായി. അസിസ്റ്റന്‍റ് കലാവിഭാഗം സെക്രട്ടറി സൈനു നന്ദി പറയുകയും ചെയ്തു. വനിതാ വിഭാഗം കമ്മിറ്റി അംഗം പ്രജിന അരുൺ പരിപാടികൾ നിയന്ത്രിച്ചു.
ഒമാനില്‍ മോസ്‌കിനു നേരെ വെടിവയ്പ്; നാലു പേർ കൊല്ലപ്പെട്ടു
മസ്‌കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ മോസ്‌കിനു നേരേയുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. 700 ഓളം പേര്‍ അകത്ത് കുടുങ്ങിക്കിടക്കുകയാണ്.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ മുത്രയിലെ വിലായത്ത് വാദി അല്‍ കബീര്‍ പ്രദേശത്തെ ഇമാം അലി മസ്ജിദിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന സ്ഥലത്തെത്തി. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണ വിധേയമാണെന്നാണ് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

എന്നാല്‍ വെടിവയ്പിന് പിന്നില്‍ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നത് സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കേരള സോഷ്യൽ സെന്‍റർ അബുദാബി കലാ വിഭാഗത്തിന്‍റെ പ്രവർത്തനോദ്ഘാടനം ഗോപി ആശാൻ നിർവഹിച്ചു
അബുദാബി: കേരള സോഷ്യൽ സെന്‍റർ അബുദാബിയുടെ കലാ വിഭാഗം 2024-25 പ്രവർത്തനോദ്ഘാടനം കഥകളി ആചാര്യനും സർവതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടിൽ കളരിയിലെ പ്രിൻസിപ്പാളുമായ കലാനിലയം ഗോപി ആശാൻ നിർവഹിച്ചു. കേരള സോഷ്യൽ സെന്‍റർ വൈസ് പ്രസിഡന്‍റ് ആർ. ശങ്കറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഭദ്രദീപം തെളിയിച്ചായിരുന്നു ഗോപിയാശാൻ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്.

തുടർന്ന് കഥകളി മുദ്രകളിലെ വിവിധവശങ്ങൾ സാധാരണക്കാർക്ക് അനുഭവേദ്യമാകും വിധം അദ്ദേഹം വിവരിച്ചു. നവരസങ്ങൾ ഉൾപ്പെടെ കഥകളിയിലെ മുദ്രകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ അകമ്പടിയായി മകൾ ഐശ്വര്യ താളം പകർന്നും മുദ്രകൾ വിശദീകരിച്ചും വേദിയിൽ നിറഞ്ഞു നിന്നു.

കഥകളിയുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട് നല്ലൊരു കഥകളി സംവാദമായി ഉദ്ഘാടന ചടങ്ങ് മാറുകയായിരുന്നു. തുടന്ന് സെന്‍റർ നൃത്താധ്യാപികയായ രശ്മി സുധ, മെലഡി മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിലെ കീർത്തനീയ സുന്ദരേഷ്, അനയ അംബിക അബുട്ടി എന്നിവർ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തനൃത്യങ്ങളും സെന്‍റർ സംഗീത അധ്യാപകൻ വിഷ്ണു മോഹൻദാസ് അവതരിപ്പിച്ച അർദ്ധ ശാസ്ത്രീയ സംഗീതവും അരങ്ങേറി.

സെന്‍ററിന്‍റെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം എന്നിവർ ചേർന്ന് കലാനിലയം ഗോപിയാശാന് സമ്മാനിച്ചു. ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ സ്വാഗതവും ലൈബ്രേറിയൻ ധനേഷ് കുമാർ നന്ദിയും പറഞ്ഞു.
ഡോ. ജോർജ് മാത്യുവിനെ അലൈൻ ഓർത്തഡോക്സ് ദേവാലയം അനുമോദിച്ചു
അലൈൻ: ഡോ. ജോർജ് മാത്യുവിനെ അലൈൻ ഓർത്തഡോക്സ് ദേവാലയം അനുമോദിച്ചു. ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ച് യുഎഇ സർക്കാർ അബുദാബിയിലെ ഷെയ്ഖ് സായദ് മെഡിക്കൽ സിറ്റിക്ക് സമീപമുള്ള റോഡിന്‌ കഴിഞ്ഞാഴ്ച ജോർജ് മാത്യുവിന്‍റെ പേര്‌ നൽകിയിരുന്നു.

ഈ ആദരവിന്‌ അർഹനായ ഇടവക അംഗം കൂടിയായ ജോർജ് മാത്യുവിനെ അലൈൻ സെന്‍റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഇടവകയിൽ ഞായറാഴ്ചയാണ് അനുമോദിച്ചത്. വി.കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ. മാത്യു വർഗീസ് ഇടവകയുടെ ആശംസകൾ നേർന്നു.

മുൻ വികാരി റവ.ഫാ. ജോൺസൺ ഐപ്പ്, ഇടവക ട്രസ്റ്റി ജേക്കബ് ഏബ്രഹാം, സെക്രട്ടറി വർഗീസ് കെ. ചെറിയാൻ എന്നിവർ ചേർന്ന് അദ്ദേഹത്തിന്‌ ബൊക്കെ നൽകി ആദരിച്ചു.
എയർലൈൻ ചൂഷണങ്ങൾക്കെതിരേ പൊതുസമൂഹം ഉണരണം: മക്ക ഐസിഎഫ് ജനകീയ സദസ്
മക്ക: എയർലൈനുകളുടെ ചൂഷണങ്ങൾക്കെതിരേ പ്രവാസി സമൂഹം നടത്തുന്ന പോരാട്ടങ്ങൾക്ക് പൊതുസമൂഹത്തിന്‍റെ പൂർണ പിന്തുണ ഉണ്ടാവണമെന്ന് ഐസിഎഫ് ജനകീയ സദസ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയിൽ നിസീമമായ പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി പൊതുസമൂഹം ശബ്ദമുയർത്തണമെന്നും അവരോട് ചേർന്നു നിൽക്കണമെന്നും ജനകീയ സദസിൽ ആവശ്യമുയർന്നു.

"അവസാനിക്കാത്ത ആകാശച്ചതികൾ' എന്ന ശീർഷകത്തിൽ ഐസിഎഫ് മക്ക സെൻട്രൽ ഘടകത്തിന് കീഴിൽ ഷിഫാ അൽ ബറക ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ സദസിൽ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.



പ്രസ്തുത വിഷയത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അഴകൊമ്പൻ സമീപനം മാറ്റിവച്ചു മുമ്പോട്ടു വരണമെന്നും നിയമ നിർമാണം നടത്തി പ്രവാസികളോട് നീതി കാണിക്കണമെന്നും ചർച്ചയിൽ സംബന്ധിച്ച വിവിധ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

അബ്ദുൽ നാസർ അൻവരി വിഷയാവതരണം നടത്തി. ഐസിഎഫ് ക്ഷേമകാര്യ സെക്രട്ടറി ജമാൽ കക്കാടിന്‍റെ അധ്യക്ഷതയിൽ സെൻട്രൽ പ്രസിഡന്‍റ് ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലീം കണ്ണനാം കുഴി (ഒഐസിസി), അബ്ദുൽ നാസർ കിൻസാറ (കെഎംസിസി), ശിഹാബ് കോഴിക്കോട് (നവോദയ), സാദിഖ്‌ മലപ്പുറം (ബറക ഗ്രൂപ്പ്‌) എന്നിവർ സംസാരിച്ചു.

ഫഹദ് മുഹമ്മദ്‌ തൃശൂർ മോഡറേറ്ററായിരുന്നു. ഐസിഎഫ് സെക്രട്ടറി അബ്ദുൽ റഷീദ് അസ്ഹരി സ്വാഗതവും അബൂബക്കർ കണ്ണൂർ നന്ദിയും പറഞ്ഞു.
സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായുള്ള സൗകര്യങ്ങൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തണം: നവയുഗം
കോബാർ: സൗദി അറേബ്യയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്ലസ്ടുവിനു ശേഷം ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ടി നയപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാൻ ഇന്ത്യൻ സർക്കാർ തയാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി കോബാർ ഷമാലിയ യൂണിറ്റ് കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തുടർന്ന്, നവയുഗം സാംസ്കാരികവേദി കോബാർ ഷമാലിയ യൂണിറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോബാർ ഷമാലിയയിൽ നടന്ന യൂണിറ്റ് കൺവൻഷനിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.



ശ്യാം തങ്കച്ചന്‍റെ അധ്യക്ഷതയിൽ ചേർന്ന നവയുഗം കോബാർ ഷമാലിയ യൂണിറ്റ് കൺവൻഷൻ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം കോബാർ മേഖല സെക്രട്ടറി ബിജു വർക്കി, മേഖല രക്ഷാധികാരി അരുൺ ചാത്തന്നൂർ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.

നവയുഗം കോബാർ ഷമാലിയ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ശ്യാം തങ്കച്ചൻ (രക്ഷാധികാരി), ലാലു ദിവാകരൻ (പ്രസിഡന്‍റ്), സാജി അച്യുതൻ (സെക്രട്ടറി), മുഹമ്മദ് അനസ് (ട്രെഷറർ), ജയകുമാർ (ജോ. സെക്രട്ടറി) എന്നിവരെ കൺവൻഷൻ തെരഞ്ഞെടുത്തു.
കുവൈറ്റ് വയനാട് അസോസിയേഷൻ അർധവാർഷിക പൊതുയോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ അർധവാർഷിക പൊതുയോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മംഗഫ് തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച യോഗത്തിൽ പ്രസിഡന്‍റ് ജിനേഷ് ജോസ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി മെനീഷ് വാസ് അർധവാർഷിക റിപ്പോർട്ടും ട്രഷറർ അജേഷ് സെബാസ്റ്റ്യൻ സാമ്പത്തിക റിപ്പോർട്ടും ജോയിന്‍റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ് ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങളുടെ മക്കളിൽ നിന്ന് ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാര വിതരണം നടന്നു.

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ വിവിധ പ്ലാനുകളെ കുറിച്ച് അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന സ്വപ്നഗേഹം ഭവനപദ്ധതിയുടെ വിവരങ്ങൾ, പ്രസിഡന്‍റ് അംഗങ്ങൾക്കായി വിശദീകരിക്കുകയും ഈ വർഷത്തെ ഭവനങ്ങൾക് അർഹരായവരെ തെരഞ്ഞെടുക്കുകയും ചെയ്തു.

വൈസ് പ്രസിഡന്‍റ് ജിജിൽ മാത്യുവിന്‍റെ നേതൃത്വത്തിൽ വരുന്ന ആറ് മാസകാലയളവിലെ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയാ‌റാക്കി.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരളവിഭാഗം സംഘടിപ്പിക്കുന്ന "വേനൽ തുമ്പികൾ ക്യാമ്പ്' ആരംഭിച്ചു
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരളവിഭാഗം സംഘടിപ്പിക്കുന്ന ഈ വർഷത്തെ "വേനൽ തുമ്പികൾ ക്യാമ്പ്' ആരംഭിച്ചു. 12ന് തുടങ്ങിയ ക്യാമ്പ് നാല് ദിവസങ്ങളിലായാണ് നടത്തുന്നത്. ഡാർസയിറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പ്.

രണ്ടാം ക്ലാസുമുതല്‍ 12-ാം ക്ലാസുവരെയുള്ള 150ൽ പരം കുട്ടികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് നയിക്കുന്നത് പ്രശസ്ത നാടക പ്രവർത്തകനും ടെലിഫിലിം അഭിനേതാവും അധ്യാപകനുമായ ശിവദാസൻ പൊയിൽക്കാവ് ആണ്.

സംസ്ഥാന യുവജനോത്സവത്തിലെ കുട്ടികളുടെ നാടക മത്സരങ്ങളിൽ സ്ഥിരമായി ഒന്നാംസ്ഥാനം ലഭിക്കാറുള്ളത് മാഷ് രചന, സംവിധാനം നിർവഹിച്ചിട്ടുള്ള നാടകങ്ങൾക്കാണ്. കുട്ടികളുടെ സർഗഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിൽ വിനോദ - വിജ്ഞാനപ്രദമായാണ് ക്യാമ്പിന്‍റ€ കരിക്കുലം തയാറാക്കിയിട്ടുള്ളത്.

അവധിക്കാലത്തിന്‍റെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടക്കുക, സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന - എഴുത്ത് - ചിത്രം - നാടകം - സംഗീതം - സിനിമ തുടങ്ങിയ സർഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ വർഷത്തെ ക്യാമ്പിന്‍റെ ഉദ്ദേശലക്ഷ്യങ്ങൾ.

കേരള വിഭാഗം നിലവിൽ വന്നതിനു ശേഷം കോവിഡ് കാലത്തൊഴികെ എല്ലാ വർഷങ്ങളിലും വളരെ വിപുലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ച് വരുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 91759352, 98982706.
അബുദാബിയിലെ റോഡിന് മലയാളിയുടെ പേര്; ഡോ. ജോർജ് മാത്യുവിനെ ആദരിച്ച് യുഎഇ
അബുദാബി: റോഡിന് മലയാളി ഡോക്‌ടറുടെ പേരു നൽകി ആദരിച്ച് യുഎഇ. രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പത്തനംതിട്ട സ്വദേശി ഡോ. ജോര്‍ജ് മാത്യുവിന്‍റെ പേര് അബുദാബിയിലെ റോഡിന് നല്‍കിയത്.

അല്‍ മഫ്‌റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡിനാണ്‌ ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്ന് പേരു നൽകിയത്. രാജ്യത്തിനായി പ്രവർത്തിച്ചവരെ അനുസ്‌മരിക്കുന്നതിന്‍റെ ഭാഗമായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് റോഡിന് പേര് നൽകിയത്.

പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. 1963ല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. വിവാഹശേഷം യുഎഇയിലേക്ക് മാറി.

യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചതെന്ന് ജോര്‍ജ് മാത്യു പറഞ്ഞു.

അല്‍ ഐന്‍ റീജിയണിന്‍റെ മെഡിക്കല്‍ ഡയറക്ടർ, ഹെല്‍ത്ത് അതോറിറ്റി കണ്‍സള്‍ട്ടന്‍റ് തുടങ്ങിയ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
നഴ്‌സുമാര്‍ക്ക് സൗദിയിലേക്ക് അവസരമൊരുക്കി നോര്‍ക്ക
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്കു കേരളത്തില്‍നിന്നുളള നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റ് ഈ മാസം 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും.

നഴ്‌സിംഗില്‍ ബിരുദം/പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ഈ മാസം 19 രാവിലെ 10നു മുന്‍പായി അപേക്ഷിക്കണം.

കുറഞ്ഞത് ആറുമാസത്തെ കാലാവധിയുയുള്ള പാസ്‌പോര്‍ട്ട് ഉള്ളവരാകണം. അഭിമുഖസമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. ഫോണ്‍: 04712770536, 539, 540, 577 (ഓഫീസ് സമയത്ത്). ടോള്‍ ഫ്രീ: 1800 425 3939 (ഇന്ത്യ), +918802 012 345 (വിദേശം).