കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് ഇ-വീസ സൗകര്യം നടപ്പാക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വന്നു. പൂർണമായും ഡിജിറ്റലൈസ് ചെയ്ത അപേക്ഷാ സംവിധാനത്തിലൂടെ കുവൈറ്റ് പൗരന്മാർക്ക് എവിടെ നിന്നും അപേക്ഷകൾ നൽകാവുന്നതാണ്.
അഞ്ചു വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസ, ഒരു വർഷത്തേക്കുള്ള ബിസിനസ് വിസ, 60 ദിവസത്തേക്കുള്ള മെഡിക്കൽ വീസ, 30 ദിവസത്തേക്കുള്ള കോൺഫറൻസ് വീസ എന്നിവയായിരിക്കും ലഭ്യമാക്കുക.
അഞ്ച് വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസക്ക് 80 യു എസ് ഡോളർ മാത്രമായിരിക്കും ചാർജ്. 3-4 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ വീസ ലഭ്യമാകും.
സഫാരി സൈനുല്‍ ആബിദീന്‍ കൃപ ചാരിറ്റീസിന്റെ ആദരം
ദോഹ: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഫാരി സൈനുല്‍ ആബിദീന്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃപ ചാരിറ്റീസിന്റെ ആദരം.
സഫാരി മാളിലെത്തിയ കൃപ ചാരിറ്റീസ് ജനറല്‍ സെക്രട്ടറി കലാപ്രേമി മാഹീന് സഫാരി സൈനുല്‍ ആബിദീനെ മെമെന്റോ നല്‍കിയും പൊന്നാടയണിയിച്ചുമാണ് ആദരിച്ചത്. പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ആസിഫ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
കേളി മലാസ് ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 12-ാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി മലാസ് ഏരിയയുടെ ആറാമത് സമ്മേളനം സെപ്റ്റംബർ18, 19 തീയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ അരങ്ങേറുകയാണ്.
മലാസ് ഏരിയ സമ്മേളന സംഘാടകസമിതി ചെയർമാൻ നിയാസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ കേളി കേന്ദ്ര പ്രസിഡന്റ് സെബിൻ ഇഖ്ബാലും കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ടുചാലിയും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.
ആറാമത് ഏരിയ സമ്മേളനത്തിന്റെ ലോഗോ റിയാദിലെ പൊതുസമൂഹത്തിൽ നിന്ന് ക്ഷണിക്കുകയും അതിൽ നിന്ന് മികച്ച ലോഗോ തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്. മികച്ച ലോഗോ തയാറാക്കിയത് മലാസ് യൂണിറ്റ് അംഗം സുബിൻ കക്കുഴിയാണ്.
കേളി മലാസ് ഏരിയ രക്ഷാധികാരി കൺവീനർമാരായ സുനിൽ കുമാർ, ജവാദ് പരിയാട്ട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കാഹിം ചേളാരി, നസീർ മുള്ളൂർക്കര എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മലാസ് ഏരിയക്ക് കീഴിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംഘാടകസമിതി കൺവീനർ വി.എം. സുജിത്ത് സ്വാഗതവും സംഘാടക സമിതി സാമ്പത്തിക കൺവീനർ സമീർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
കുവൈറ്റ് കെഎംസിസി തൃശൂർ മുൻ സെക്രട്ടറി ഷുക്കൂർ മണക്കോട്ട് നാട്ടിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയായ ഏരിയ മുൻ സെക്രട്ടറിയുമായ ഷുക്കൂർ നാട്ടിൽ അന്തരിച്ചു. മുസ്ലിം ലീഗിനും യൂത്ത് ലീഗിനും എംഎസ്എഫിനും വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു.
ചെറുപ്പത്തിൽ തന്നെ പ്രവാസിയാവുകയും കുവൈറ്റ് കെഎംസിസിയുടെ ജില്ലാ, മണ്ഡലം, ഏരിയ, യൂണിറ്റ് തലങ്ങളിൽ എല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച ഷുക്കൂറിന്റെ വേർപാട് ഏറെ വേദനാജനകമാണെന്ന് കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ പറഞ്ഞു.
പാർട്ടിക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രവാസ മണ്ണിലും നാട്ടിലും നിരന്തരം ഇടപെടലുകൾ നടത്തിയ ഷുക്കൂറിന്റെ മരണം തൃശൂർ ജില്ല കെഎംസിസിക്കും തീരാനഷ്ടമാണെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്: ഭര്‍ത്താവ് ടോമി തോമസ്
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്.
ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ മോചനത്തിനായി 2024 ഏപ്രില്‍ 20ന് യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. ഗവര്‍ണറെ കണ്ട സമയത്ത് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണില്‍നിന്ന് വീഡിയോ കോളില്‍ പ്രേമകുമാരി ഗവര്‍ണറുമായി സംസാരിച്ചു.
ഗവര്‍ണര്‍ക്കു മുന്നില്‍ തന്റെ മകളുടെ ജീവന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ സംസാരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാരീതിയും ശ്രമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അമ്മയോടു പറയുകയുണ്ടായി.
അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ നല്കാന് തയാറാണെന്നും ടോമി പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ജിക്കാര്‍ എജി ഓഫീസില്‍ വിവരങ്ങള്‍ കൈമാറിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എജിയുടെ ഓഫീസ് ആരാഞ്ഞുവെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്.
അഭിഭാഷകന് കെ.ആര്. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് തൊടുപുഴ സ്വദേശിയാണ്. ഇവര്‍ക്ക് ഏഴാം ക്ലാസില്‍ പഠിക്കുന്ന മിഷേല്‍ (ചിന്നു)എന്ന മകളുണ്ട്.
2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു.
യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നീട് നിമിഷ പ്രിയ മാത്രമാണ് യെമനിലേക്ക് പോയത്. തുടര്‍ന്ന് തലാല്‍ അബ്ദുള്‍ മഹ്ദിയില്നിന്നുണ്ടായ മാനസിക ശാരീരിക പീഡനത്തില്‍നിന്ന് രക്ഷപ്പെടാനായി 2017ല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്.
മകളുടെ മോചനത്തിനായി നിമിഷപ്രിയയുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല.
കൊല്ലം പ്രവാസി അസോസിയേഷൻ "സ്നേഹസ്പർശം' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെപിഎ സ്നേഹസ്പർശം 18-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
50തിൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ ജോയി സെക്രട്ടറി സുബിൻ സുനിൽ കുമാർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും പറഞ്ഞു. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം ബ്ലഡ് ഡോനെഷൻ കൺവീനർമാരായ വി. എം. പ്രമോദ്, നവാസ് ജലാലുദ്ദീൻ, ഏരിയ കോഓർഡിനേറ്റർ മജു വർഗീസ്, ഏരിയ സെക്രട്ടറി സാജൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. റിഫാ ഏരിയ വൈസ് പ്രസിഡന്റ് ജമാൽ കോയിവിള, പ്രവാസിശ്രീ യൂണിറ്റ് ഹെഡ് ശാമില ഇസ്മായിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വേദ ആയുർവേദിക് ടീം യുഎഇ വോളിബോൾ ചാമ്പ്യൻമാരായി
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയുടെ നേതൃത്വത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബിയുടെയും അബുദാബി സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ നടത്തുന്ന ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർഷണൽ വോളിബാൾ ടൂർണമെന്റിന്റെ സിൽവർ ജൂബിലി എഡിഷൻ ജൂലൈ 6 നു രാത്രി 8 മണിക്ക് അബൂദാബി സ്പോർട്സ് ഹബിൽ വച്ചു നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിനെ 3- 0 തോൽപ്പിച്ച് വേദ ആയുർവേദിക് യുഎഇ വോളിബോൾ ചാമ്പ്യൻമാരായി എൽഎൽ.എച്ച് ഹോസ്പിറ്റൽ ടീം റണ്ണേഴ്സ് അപ്പ് ആയി.
മത്സരശേഷം നടന്ന പ്രോജ്വലമായ സമ്മാനദാന ചടങ്ങിൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു .കേരള സോഷ്യൽ സെന്റർ ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ ഭാഗമായി വോളിബാൾ താരങ്ങൾക്കു നൽകി വരുന്ന ഈ വർഷത്തെ ലൈഫ് അച്ചീവ്മെന്റ് അവാർഡ് അന്താരാഷ്ട്ര വോളിബോൾ താരവും മുൻ ഇന്ത്യൻ കാപ്റ്റനുമായ എസ്.എ . മധുവിന് ബുർജീൽ ഹോൾഡിംഗ്സ് കോ സിഇഒ സഫീർ അഹമ്മദ്,അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി ചേർന്നു മെമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. ടൂർണമെന്റ് കൺവീനർ സലിം ചിറക്കലും സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫും സമ്മാനദാനത്തിനു നേതൃത്വം വഹിച്ചു .
ചാമ്പ്യൻ ട്രോഫി വേദ ആയുർവേദിക് ടീമിനു ബുർജീൽ ഹോൾഡിംഗ്സ് കോ സിഇഒ സഫീർ അഹമ്മദ്, അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി ,ബുർജീൽ ഹോൾഡിങ്സ് റീജിയണൽ ഓപ്പറേഷൻ ഡയറക്ടർ നരേന്ദ്ര സോണിഗ്ര, ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ എന്നിവർ ചേർന്നു സമ്മാനിച്ചു. വിജയികൾക്ക് ഒന്നാം സമ്മാനമായി എൽ.എൽ.എച്ച് ഹോസ്പിറ്റൽ നൽകുന്ന എവർ റോളിംഗ് ട്രോഫിയോടൊപ്പം 50,000 ദിർഹം സമ്മാനതുകയും ചെക്കായി വിതരണം ചെയ്തു.
റണ്ണേഴ്സ് അപ്പ് ട്രോഫി എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിനു ബുർജീൽ ഹോൾഡിംഗസ് കോ.സി.ഇ.ഒ സഫീർ അഹമ്മദ്, അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധിഅബ്ദുൽ റഹീം അൽ സറോണി ,ബുർജീൽ ഹോൾഡിങ്സ് റീജിയണൽ ഓപ്പറേഷൻ ഡയറക്ടർ നരേന്ദ്ര സോണിഗ്ര, ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സി.ഇ.ഒ ജോൺ സുനിൽ എന്നിവർ ചേർന്നു സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് അയൂബ് മാസ്റ്റർ മെമ്മോറിയൽ ട്രോഫി യോടൊപ്പം 30,000 ദിർഹം സമ്മാന തുകയും ചെക്കായി വിതരണം ചെയ്തു.
മികച്ച കളിക്കാരനായ വേദ ആയുർവേദിക് ടീമിലെ രാഹുലിനു അഡ്വ .റുക്സാന ട്രോഫി സമ്മാനിച്ചു .മികച്ച പ്രോമിസിംഗ് കളിക്കാരനായ ചിക്കിസ് ടീമിലെ ജാസിമിന് ലെയ്ത് ഇലക്ട്രോമെക്കാനിക്കൽ ജനറൽ മാനേജർ രാജേഷ് ട്രോഫി സമ്മാനിച്ചു. മികച്ച അറ്റാക്കർ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിലെ സബീറിന് ശക്തി പ്രസിഡന്റ് കെ .വി ബഷീർ ട്രോഫി സമ്മാനിച്ചു. മികച്ച ബ്ലോക്കർ വേദ ആയുർവേദിക് ടീമിലെ നിര്‍മലിന് ഫ്രണ്ട്സ് എഡിഎംഎസ് വൈസ് പ്രസിഡന്റ് രജീദ് ട്രോഫി സമ്മാനിച്ചു. മികച്ച സെറ്റർ വേദ ആയുർവേദിക് ടീമിലെ മുബഷീറിന് യുവകലാസാഹിതി പ്രസിഡന്റ് രാകേഷ് ട്രോഫി സമ്മാനിച്ചു. മികച്ച ലിബ്റോ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിലെ റെസക്കു അനോര സെക്രട്ടറി താജുദീൻ ട്രോഫി സമ്മാനിച്ചു. ഫൈനലിലെ മികച്ച കളിക്കാരനായ വേദ ആയുർവേദിക് ടീമിലെ എറിൻ വര്‍ഗീസിന് ട്രോഫി സമ്മാനിച്ചു.
മത്സരം നിയന്ത്രിച്ച റഫറി മാർക്കും ലൈൻ അമ്പയർ മാർക്കും ബോൾ ബോയ്സിനും അനൗൺസർസിനും പാരിതോഷികങ്ങൾ കൈമാറി .സെന്റര്‍ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സ്പോർട്സ് സെക്രട്ടറി മൊഹമ്മദ് അലി നന്ദിയും പ്രകാശിപ്പിച്ചു.
ചില്ലയുടെ രാഷ്ട്രവായന റിയാദിൽ സംഘടിപ്പിച്ചു
റിയാദ് : സമകാലിക ഇന്ത്യയുടെ രാഷ്ട്രീയസാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് ചില്ലയുടെ "രാഷ്ട്രവായന’ റിയാദിൽ സംഘടിപ്പിച്ചു. ഇന്ത്യയുടെ ആശയരാഷ്ട്രീയഭരണ സങ്കീർണതകളെപ്പറ്റി ചർച്ച ചെയ്യുന്ന മൂന്ന് പുസ്തകങ്ങളുടെ വായനാനുഭവങ്ങളുടെ അവതരണവും സംവാദവുമാണ് നടത്തപ്പെട്ടത്.
"ബീയിംഗ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് എം ഫൈസൽ അവതരണങ്ങൾക്ക് തുടക്കം കുറിച്ചു. ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായ സിയാവുൽ സലാം എഴുതിയ ദേശീയപ്രസക്തമായ പുസ്തകം ഇന്ത്യയിലെ മുസ്ലീം ജീവിതത്തെ അപരവൽക്കരിക്കുകയും അദൃശ്യമാക്കുകയും ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയ പ്രക്രിയയാണ് വിശദീകരിക്കുന്നത്.
ഇന്ത്യയിലെ വിഖ്യാത പത്രപ്രവർത്തകനായ ജോസി ജോസഫ് എഴുതിയ "നിശബ്ദ അട്ടിമറി’ എന്ന പുസ്തകത്തിന്റെ അവതരണം നടത്തിയത് ഷിംന സീനത്താണ്. പട്ടാളങ്ങൾ നടത്തുന്ന ശബ്ദായമാനമായ ഭരണകൂട അട്ടിമറിക്ക് പകരം സർക്കാരുകളുടെ നിയമപാലനഅന്വേഷണനികുതി സാമ്പത്തികതിരഞ്ഞെടുപ്പ് ഭരണ ഏജൻസികൾ നടത്തുന്ന നിശബ്ദമായ രാഷ്ട്രീയ അട്ടിമറിയുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. ലോകത്തെ മുഴുവൻ വിവരശേഖരണവും ഒരൊറ്റ സംരംഭമായി കണക്കാക്കുകയാണെങ്കിൽ അതായിരിക്കും ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനമെന്ന് എഴുത്തുകാരൻ അഭിപ്രായപ്പെടുന്നു.
നിരപരാധികൾ മുതൽ ഭരണകൂട ഏജൻസികൾക്ക് വിവരം നൽകുന്നവർ വരെ എങ്ങനെയാണ് ഈ നിശബ്ദ അട്ടിമറിയുടെ ഇരകളായി മാറുന്നതെന്ന് പുസ്തകം നിരവധി തെളിവുകളുടെ പിൻബലത്തിൽ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നു എന്ന് ഷിംന പറഞ്ഞു. വ്യവസ്ഥാപിത മാധ്യമങ്ങൾക്കും രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെ ഭരണകൂടാനുസാരിയാക്കി മാറ്റുന്നതിൽ വലിയ പങ്കുണ്ടെന്ന് പുസ്തകം അടിവരയിടുന്നു.
പ്രശസ്ത മലയാള കവിയും സാംസ്കാരികപ്രവർത്തകനുമായ പി എൻ ഗോപീകൃഷ്ണൻ എഴുതിയ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകത്തിന്റെ വായനാനുഭവം ബീന അവതരിപ്പിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങനെയാണ് ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെട്ടതെന്ന് ചരിത്രപഠനത്തിലൂടെയും സാമൂഹ്യസാംസ്കാരിക വിശകലനത്തിലൂടെയും വിശദമാക്കുന്ന ഈ സമഗ്രഗ്രന്ഥം ജനാധിപത്യവിശ്വാസികൾക്ക് വിലപ്പെട്ട റഫറൻസ് സ്രോതസാണ്.
അവതരണങ്ങൾക്ക് ശേഷം നടന്ന സംവാദത്തിൽ കെ പി എം സാദിഖ്, ശശി കാട്ടൂർ, റഫീഖ് പന്നിയങ്കര, റസൂൽ സലാം, ബാസിൽ മുഹമ്മദ്, നജീം കൊച്ചുകലുങ്ക്, ജോമോൻ സ്റ്റീഫൻ, ഷഹീബ വികെ, പ്രഭാകരൻ, അനസ് എന്നിവർ അഭിപ്രായങ്ങൾ പങ്കുവച്ചു. ഭരണഘടനാതത്വങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ഇന്ത്യയുടെ നിലനിൽപ്പിന് ഫാസിസ്റ്റ് പ്രവണതകളെ ചെറുത്തുതോൽപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. പ്രസക്തമായ പുസ്തകങ്ങൾ ഗൗരവപൂർവ്വം അവതരിപ്പിക്കുകയും അവ അതേ ഗൗരവത്തിൽ ചർച്ചചെയ്യുകയും ചെയ്യുന്ന രീതി സമൂഹത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ സഹായിക്കുമെന്ന ചില്ലയുടെ ചിന്തയെ ചർച്ച അർത്ഥപൂർണമാക്കി. സീബ കുവോട് ചർച്ചകളെ ഉപസംഹരിച്ചുകൊണ്ട് സംസാരിച്ചു. വിപിൻ കുമാർ പരിപാടിയുടെ മോഡറേറ്ററായിരുന്നു.
മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായി ഇശല്‍നിലാവ്
ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയിച്ചൊരുക്കിയ ഇശല്‍നിലാവ് സീസണ് ത്രീ ഇന്ത്യന്‍ കള്‍ചറല്‍ സെന്റർ അശോക ഹാളിലെ തിങ്ങി നിറഞ്ഞ മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായമായ സംഗീത വിരുന്നായി.
ഖത്തറിലെ ശ്രദ്ധേയരായ മാപ്പിളപ്പാട്ടുഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ എന്നിവരാണ് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള മികച്ച മാപ്പിളപ്പാട്ടുകളിലൂടെ ശ്രോതാക്കളെ കയ്യിലെടുത്തത്.
മാപ്പിളപ്പാട്ട് ചരിത്രത്തിലെ വ്യത്യസ്ത കാലങ്ങളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുത്ത പാട്ടുകള്‍ക്കൊപ്പം ആസ്വാദകരും ഏറ്റുപാടിയപ്പോള്‍ ഇശല്‍ നിലാല് സീസണ് ത്രീ സംഘാടകര്‍ക്കും കലാകാരന്മാര്ക്കും വേറിട്ട അനുഭവമായി. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണികണ് ഠന് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റർ ഉപദേശക സമിതി ചെയര്മാന് പി.എന്‍.ബാബുരാജന്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ത്വാഹ മുഹമ്മദ്, ഇന്ത്യന്‍ സ്പോര്‍ട്സ് പ്രസിഡന്റ് ഇ.പി.അബ്ദുറഹിമാന്,
കെഎംസിസി ഗ്ളോബല്‍ വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ദ ഗ്രാന്‍ഡ് ഗോള്‍ഡ് ചെയര്മാന് ഡോ. ശുക്കൂര്‍ കിനാലൂര്‍, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, കേരള എന്‍ട്രപ്രണേര്‍സ് ക്ലബ് പ്രസിഡന്റ് മജീദ് അലി,
ഡോം ഖത്തര്‍ മുഖ്യ ഉപദേഷ്ടാവ് മശ്ഹൂദ് തിരുത്തിയാട്, അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ജനറല്‍ മാനേജര്‍ പിടി മൊയ്തീന് കുട്ടി, അബൂ ഹമദ് ടൂറിസം സിഇഒ റസ്സല്‍ ഹസ്സന്, സ്റ്റാര്‍ കാര്‍ ആക്സസറീസ് എംഡി നിഅ്മതുല്ല കോട്ടക്കല്‍, ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മീഡിയ പ്ളസും ഗ്രീന്‍ ജോബ്സും തമ്മിലുള്ള സഹകരണത്തിന്റെ ഔപചാരികമായ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. മീഡിയ പ്ലസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് , ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സിദ്ധീഖ് അമീന് എന്നിവരോടൊപ്പം
നൗഫല്‍ പി.സി കട്ടുപ്പാറ, ഇര്ഫാന് പകര, സിദ്ധീഖ് ചെറുവല്ലൂര്‍, അഷ്റഫ് അല്‍ ഹിത്മി, അബ്ദുല്‍ സലാം യൂണിവേഴ്സിറ്റി , ജാബിര്‍ പൊട്ടച്ചോല, സുബൈദാ ബഷീര്‍, ആര്‍ഷലാ തിരിവുവന്തപുരം , അബ്ദുല്‍ ഫാത്തിഹ് പള്ളിക്കല്‍ , റഷീദ് കമ്മളില്‍ , റഷീദ് കെ എം എ എന്നിവരടങ്ങിയ വളണ്ടിയര്‍ സംഘം പരിപാടിക്ക് നേതൃത്വം നല്കി.
കേളി അൽഖർജ് ഏരിയ സമ്മേളനം ഓഗസ്റ്റ് 22ന്; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അൽഖർജ് ഏരിയ പത്താമത് സമ്മേളനം ഓഗസ്റ്റ് 22ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
ഏരിയയ്ക്ക് കീഴിലെ പത്ത് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏരിയ സമ്മേളത്തിന്റെ ഭാഗമായി പത്തു യൂണിറ്റിലും പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
അൽഖർജ് ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം അധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപീകരണ യോഗം കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാൻ മണികണ്ഠൻ ചേലക്കര, വൈസ് ചെയർമാൻ കെ.എസ്. മണികണ്ഠൻ, കൺവീനർ രാമകൃഷ്ണൻ കൂവോട്, ജോയിന്റ് കൺവീനർ എൻ.ജെ. രമേശൻ, സാമ്പത്തികം കൺവീനർ ജയൻ പെരുനാട്, ജോയിന്റ് കൺവീനർ വേണു,
സ്റ്റേഷനറി കൺവീനർ റാഷിദലി, ഭക്ഷണ കൺവീനർ ഗോപാലൻ ചെങ്ങന്നൂർ, ജോയിന്റ് കൺവീനർമാർ റഹീം ശൂരനാട്, റിയാസ് റസാക്ക്, മുരളി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ തിലകൻ, ജയൻ അടൂർ, സനീഷ്, അനിൽ പ്രകാശ്, ഗതാഗതം നാസർ പൊന്നാനി, നൗഷാദ് അലി,ഷുക്കൂർ, ശ്യാം കുമാർ, രാഘവൻ,
വോളണ്ടിയർ ക്യാപ്റ്റൻ ബഷീർ, വൈസ്ക്യാപ്റ്റൻ അജേഷ്, ഫോട്ടോ പ്രദർശന കൺവീനർ സജീന്ദ്രബാബു, ജോയിന്റ് കൺവീനർമാർ ഫൈസൽ, റെജു, രജിസ്ട്രേഷൻ ഐവിൻ ജോസഫ്, വിനേഷ് സനയ്യ, അബ്ദുൾ കലാം, നബീൽ കുഞ്ഞാലു,
പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ഷെഫീഖ്, ജോയിന്റ് കൺവീനർമാർ മുക്താർ. ബിനോയ്, ശ്രീകുമാർ എന്നിവരടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം ഷിബു തോമസ്, കേളി ട്രഷറർ ജോസഫ് ഷാജി,ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ ട്രഷറർ ജയൻ പെരുനാട് സ്വാഗതവും സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട് നന്ദിയും പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ഏരിയ പരിധിയിലെ മെമ്പർമാരെ ഉൾപ്പെടുത്തി ഓൺലൈൻ ക്വിസ് മത്സരവും സാംസ്കാരിക സെമിനാറും സംഘടിപ്പിക്കുവാനും സമ്മേളനത്തിന് ആകർഷകമായ ലോഗോ ക്ഷണിക്കാനും തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച ഭക്ഷണശാലയ്ക്കുള്ള അവാര്‍ഡ്
ദോഹ: ഖത്തറില്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തിക്കുന്ന ബൈത്ത് മറിയം ബ്രദേഴ്സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈറ്റി ഭക്ഷണശാലക്കുള്ള അവാര്‍ഡ്. ഖത്തറില്‍ മികച്ച കുവൈറ്റി ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനമെന്ന നിലയ്ക്കാണ് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സ് പുരസ്കാരത്തിന് ബൈത്ത് മറിയം ബ്രദേഴ്സിനെ തെരഞ്ഞെടുത്തത്.
കുറഞ്ഞ കാലം കൊണ്ട് തന്നെ ഖത്തറില്‍ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ടകേന്ദ്രമായി മാറിയ ബൈത്ത് മറിയം ബ്രദേഴ്സ് റസ്റ്റോറന്റ് സൂഖ് വാഖിഫിലെത്തുന്ന ടൂറിസ്റ്റുകളുടേയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്.
ബൈത്ത് മറിയം ബ്രദേഴ്സ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പുരസ്കാരം സമ്മാനിച്ചു. റസ്റ്റോറന്റ് മാനേജര്‍ റിജാസ് പൗരത്തൊടിയില്‍ പുരസ്കാരം ഏറ്റുവാങ്ങി.
പാര്‍ട്ണര്‍മാരായ ഷറഫുദ്ദീന് വരമംഗലം, പി.ടി. മൊയ്തീന് കുട്ടി, ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ്, പെര്‍ഫ്യൂം ഗാലറി ഡയറക്ടര്‍ ഷന്വീന്, മാര്‍ക്കറ്റിംഗ് മാനേജര്‍ നിസാം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
മലയാളി യുവതിയും കുഞ്ഞും ഷാർജയിൽ മരിച്ചനിലയിൽ
ഷാർജ: മലയാളി യുവതിയും ഒന്നരവയസുകാരിയായ മകളും മരിച്ചനിലയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകൾ വൈഭവി എന്നിവരാണ് മരിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്താണ് സംഭവം. ഷാർജ അന്നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു വിപഞ്ചികയുടെ മൃതദേഹം.
പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. സംഭവത്തിൽ അൽ ബുഹൈറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നിധീഷുമായി അകൽച്ചയിലായിരുന്നു വിപഞ്ചിക.
നിമിഷപ്രിയയുടെ വധശിക്ഷ: സ്ഥിതിഗതി നിരീക്ഷിക്കുന്നതായി കേന്ദ്രം
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
വധശിക്ഷ ഒഴിവാക്കാനായി വരുംദിവസങ്ങളിൽ ശ്രമിക്കുമെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനു ദയാധനം നൽകി (ബ്ലഡ് മണി) നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ നയതന്ത്ര പരിമിതികളുണ്ട്. കുറ്റകൃത്യം നടന്നതും നിമിഷ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള യെമനിലാണ്.
ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതിനാൽ ഹൂതികളുടെ ഭരണകൂടമായ സുപ്രീം പൊളിറ്റിക്കൽ കൗണ്‍സിലാണ് വധശിക്ഷയിൽ ഇളവ് തീരുമാനിക്കേണ്ടതെന്ന് യെമൻ എംബസി മുന്‍പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗണ്‍സിലുമായാണ് ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ളത്. എന്നിരുന്നാലും ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചർച്ചകൾ നടത്താനുള്ള വാതിലുണ്ട്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ജോൺ ബ്രിട്ടാസും കെ. രാധാകൃഷ്ണനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.
നിമിഷപ്രിയ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
അബ്ദുല്‍ റഹീമിന്റെ ശിക്ഷ 20 വർഷം; വിധി ശരിവച്ചു
റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതി. 19 വര്‍ഷം പിന്നിട്ട കേസിൽ പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
ആവശ്യമെങ്കില്‍ പ്രതിഭാഗത്തിനു മേല്‍ക്കോടതിയെ സമീപിക്കാമെന്നു കോടതി പറഞ്ഞു. വിധിക്കു ശേഷം പ്രോസിക്യൂഷന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ 11ന് അപ്പീല്‍ കോടതിയില്‍ സിറ്റിംഗ് നടത്തിയത്.
മേയ് 26നാണ് 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ ഉടൻ നിലവിൽ വരും
ദുബായി: ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ നടപ്പാക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ഗുണംചെയ്യും. യുഎഇ, കുവൈറ്റ്, ബഹറിന്‍, ഓമന്, സൗദി, ഖത്തര്‍ എന്നീ ആറ് രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന ഏകീകൃത ടൂറീസ്റ്റ് വീസ ഉടന്‍ നിലവില്‍ വരുമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) ജനറല്‍ സെക്രട്ടറി ജാസിം മുഹമ്മദ് അല്‍ബുദയ്വി വ്യക്തമാക്കിയിരുന്നു.
പദ്ധതി ആരംഭിക്കുന്ന തീയതി, വീസ അപേക്ഷാ നടപടികള്‍, ഫീസ് ഘടന, സാധുതാ കാലാവധി തുടങ്ങിയ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. വ്യത്യസ്ത ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി കുടുംബങ്ങള്‍ ബന്ധുക്കളെ കൊണ്ടുപോകുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലേക്കുള്ള പ്രത്യേകം ടൂറിസ്റ്റ് വീസ എടുക്കുകയായിരുന്നു.
പുതിയ ഏകീകൃത വിസ നടപ്പാക്കുന്നതോടെ ഒറ്റ വിസയില്‍ ആറ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാകും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സാമ്പത്തിക നേട്ടത്തിനൊപ്പം സൗകര്യവും വര്‍ധിക്കും.
യുഎഇ എമിറേറ്റുകളായ അബുദാബി, ദുബായി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ സഹായകമാകും.
2023 നവംബറില്‍ ഒമാനില്‍ നടന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലാണ് സിംഗിള്‍ എന്‍ട്രി വീസ അംഗീകരിച്ചത്. ഒറ്റ പെര്‍മിറ്റ് ഉപയോഗിച്ച് നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ ആളുകളെ അനുവദിക്കുന്ന യൂറോപ്യന്‍ ഷെഞ്ചന്‍ വിസയ്ക്ക് സമാനമാണ് ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ.
മൂന്നു മാസം വരെയായിരിക്കും വിസയുടെ കാലാവധി. ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ സംയുക്തമായി പുതിയ വീസ അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നിരന്തര കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്.
ഈ മാസം രണ്ടിന് റിയാദില്‍ നടന്ന ജിസിസി രാജ്യങ്ങളുടെ ഇമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍മാരുടെ യോഗത്തിലെ പ്രധാന അജന്‍ഡ ഏകീകൃത ടൂറിസ്റ്റ് വീസ ആയിരുന്നു. വ്യോമ, നാവിക, കര ഗതാഗതം, ഹോട്ടല്‍, സുരക്ഷ എന്നീ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടമാണു പ്രതീക്ഷിക്കുന്നത്.
പുതിയ നിക്ഷേപ പദ്ധതികള്‍ക്കും നീക്കം കരുത്ത് പകരും. വിനോദസഞ്ചാര മേഖല കൂടുതല്‍ സജീവമാകും. ഏകീകൃത ടൂറിസ്റ്റ് വിസ ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് മുപ്പത്തൊന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനടെ യുഎഇ ധനമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി സൂചിപ്പിച്ചിരുന്നു.
ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ മേഖലയിലൂടെയുള്ള യാത്രകള്‍ കൂടുതല്‍ സുഗമവും ചെലവ് കുറഞ്ഞതുമാക്കുമെന്ന് അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ യാത്ര ചെയ്യാനുണ്ടായിരുന്ന വിസ നിയന്ത്രണങ്ങള്‍ക്കും തടസങ്ങള്‍ക്കും ഇത് പരിഹാരമാകും. ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ഏകീകൃത നീക്കം മേഖലയുടെ സമഗ്ര വികസനത്തിനും ഗുണകരമാകുമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
സൗദിയിൽ വെടിയേറ്റ് മരിച്ച ബഷീറിന്റെ മൃതദേഹം ഐസിഎഫ് നേതാക്കൾ നാട്ടിൽ ഏറ്റുവാങ്ങി
കോഴിക്കോട്: സൗദിയിലെ ബീഷയിൽ വെടിയേറ്റ് മരിച്ച കാസർഗോഡ് സ്വദേശി ഐസിഎഫ് പ്രവർത്തകൻ മുഹമ്മദ് ബഷീറിന്റെ മൃതദേഹം ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഡൽഹി - ഹൈദരാബാദ് വഴിയാണ് മൃതദേഹം കോഴിക്കോട് എത്തിയത്.
കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ഐസിഎഫ് ഇന്റർനാഷണൽ സെക്രട്ടറി ബഷീർ ഉള്ളണത്തിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി മൂത്ത സഹോദരൻ ഹസെെനാർ അടക്കമുള്ള ബന്ധുക്കളെ ഏൽപ്പിച്ചു.
എയർപോർട്ട് മർകസ് മസ്ജിദിൽ ജനാസ നിസ്കാരം നിർവഹിച്ചു. പ്രവാസത്തിലെ പ്രസ്ഥാന ബന്ധുക്കളുമായ സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒട്ടേറെ പേർ ജനാസ നിസ്കാരത്തിൽ സംബന്ധിച്ചു. നിസ്കാരത്തിന് സൗദി നാഷണൽ പ്രസിഡന്റ് അബ്ദു റഷീദ് സഖാഫി നേതൃത്വം നൽകി.
ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു മൃതദേഹം എത്തേണ്ടിയിരുന്നത്. മേൽ വിമാനം കാൻസൽ ചെയ്തത് കാരണം ഇന്ന് എത്തുന്ന വിഷയത്തിൽ ഉറപ്പ് ലഭിച്ചിരുന്നില്ല.
കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ വിഷയത്തിൽ ഇടപെടുകയും ഹൈദരാബാദ് വഴി കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ എത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം രാവിലെ ഏഴിന് കാസർഗോഡ് ബന്തടുക്ക ഏണിയാടി ജുമാ മസ്ജിദിൽ കബറടക്കും.
ഐസിഎഫ് സൗദി ഡെപ്യൂട്ടി പ്രസിഡന്റ് മുജീബ് എആർ നഗർ, വെസ്റ്റ് ചാപ്റ്റർ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, ജാഫർ താനൂർ, ഇസ്ഹാഖ് കൂട്ടായി, അബൂമിസ്ബാഹ് ഐക്കരപ്പടി, അഷ്റഫ് പേങ്ങാട്, അബ്ദുറഷീദ് നജ്റാൻ, ശംസുദ്ധീൻ നിസാമി, സുഹൈർ, അൻസാർ താനളൂർ തുടങ്ങിയ നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.
മേയ് 31ന് രാത്രിയാണ് കാസറഗോഡ് സ്വദേശി ഏണിയാടി കുറ്റിക്കോൽ മുഹമ്മദ് ബഷീർ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. ബിഷ നഗിയയിൽ ബഷീർ ഓടിക്കുന്ന വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാതൻ വാഹനത്തിൽ എത്തി വെടിവയ്ക്കുകയായിരുന്നു.
ശബ്ദം കേട്ട് സമീപവാസികൾ എത്തുമ്പോൾ ബഷീർ തന്റെ വാഹനത്തിന് സമീപം വീണു കിടക്കുന്നതാണ് കണ്ടത്. പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴി മധ്യേ ബഷീർ മരണപ്പെട്ടിരുന്നു.
പോലീസ് അന്വേഷണം നടത്തുകയും സഊദ് അബ്ദുല്ല അൽ മുഈനി എന്ന സൗദി പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബഷീറിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ല.
15 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു . ബിഷ ഐസിഎഫ് യൂണിറ്റ് ക്ഷേമകാര്യ സെക്രട്ടറികൂടിയാണ് മരണപെട്ട ബഷീർ, ബിഷയിലും സ്വദേശത്തും സാന്ത്വന പ്രവർത്തങ്ങളിൽ സജീവമായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: പരേതയായ മറിയുമ്മ, ഭാര്യ: നസ്റീൻ ബീഗം ഉപ്പള, മക്കൾ: മറിയം ഫിദ, മുഹമ്മദ് ബിലാൽ, അബ്ദുല്ല ആദിൽ, സഹോദരങ്ങൾ: അബൂബക്കർ കുമ്പക്കോട്, അസൈനാർ കുമ്പക്കോട്, കരീം കുമ്പക്കോട്, റസാഖ് കുമ്പക്കോട്, എം. സുലൈഖ ബെണ്ടിച്ചാൽ, ബി. ഫാത്തിമ കോളിയടുക്കം, എം. ഖദീജ കൊട്ടിയാടി, പരേതയായ സുഹറ ചട്ടച്ചാൽ.
പ്രദേശത്തെ സാമൂഹിക പ്രവർത്തകനും ഐസിഎഫ് പ്രവർത്തകനുമായ അബ്ദുൽ അസീസ് കുന്നുംപുറം ഐസിഎഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാൻ പാഴൂർ, ഹാരിസ് പടല, റിയാദ് ഐസിഎഫ് സെക്രട്ടറി ഇബ്രാഹീം കരീം, മുജീബുറഹ്മാൻ സഖാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമ നടപടികൾ പൂർത്തിയാക്കിയത്.
ബഹറിൻ പ്രവാസിയുടെ പുസ്തക പ്രകാശനം വെള്ളിയാഴ്ച
മനാമ: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ യാത്രാവിവരണം വെള്ളിയാഴ്ച പ്രകാശനം ചെയ്യും.
"ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്' എന്ന പേരിലിറങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 11ന് നടത്തപ്പെടുന്നു. പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എംഎൽഎ പുസ്തക പ്രകാശനം നിർവഹിക്കും.
വൈസ് ചെയർമാൻ പഴകുളം മധുവിന്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പുസ്തകം സ്വീകരിക്കും. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പ്രിയദർശിനി പബ്ലിക്കേഷൻ പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർ ജി. രഘുനാഥ് തുടങ്ങിയവർ പങ്കെടുക്കും.
ബഹറിൻ പ്രവാസിയായി ദീർഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി യാത്രാവികാരവും വിലയിരുത്തലുമായി സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്.
ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്ന ഈ പുസ്തകം നാടൻ യാത്ര പ്രേമികൾക്ക് നല്ലൊരു റഫറൻസ് ഗ്രന്ഥമാണ്.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വിശേഷിച്ച് പത്തനംതിട്ട ജില്ലയിലെ ഇനിയും ഏറെ വികസന പാതയിൽ എത്തുന്ന രീതിയിലുള്ള നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ആണ് ഇറങ്ങുന്നത്.
ബഹറിനിൽ റിക്രൂട്ട്മെന്റ് കൺസൾട്ടൻസി സർവീസ് സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണ് സുനിൽ തോമസ് റാന്നി. ഒരു പതിറ്റാണ്ടിലേറെയായി ബഹറിൻ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്.
പത്ത് വർഷത്തോളം ബംഗളൂരുവിൽ മറുനാടൻ മലയാളിയായി തുടർന്നതിനുശേഷമാണ് ബഹറിനിലേക്ക് ചുവട് മാറ്റിയത്. ഭാര്യ ബിൻസി സ്വകാര്യ സ്ഥാപനത്തിൽ നഴ്സ് ആയി ബഹറിനിൽ ജോലി ചെയ്യുന്നു. ഇരട്ട കുട്ടികൾ മൂന്നു വയസുള്ള ഹർലീൻ ഗ്ലോറി സുനിൽ, ഹന്ന റിയ സുനിൽ എന്നിവർ മക്കളാണ്.
എഴുത്തും വായനയോടൊപ്പം കവിതകളും മനസ്സിൽ പതിയുന്ന ആനുകാലിക വിഷയങ്ങളിൽ പത്രങ്ങളുടെ എഡിറ്റോറിയൽ പേജിൽ കത്തുകൾ എഴുതുന്നതും പ്രസിദ്ധീകരിച്ചവ സ്വന്തം ബ്ലോഗ് പേജിൽ കൃത്യമായി തരം തിരിച്ച് ഉൾപ്പെടുത്തുന്നതും ഇഷ്ട വിഷയങ്ങളാണ്.
ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ന്യൂ സനയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
അഞ്ച് യൂണിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ഓഗസ്റ്റ് എട്ടിന് നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത്.
ഏരിയ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ ജോയിന്റ് സെക്രട്ടറി തോമസ് ജോയി ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി അധ്യക്ഷനായി.
കേളി ട്രഷറർ ജോസഫ് ഷാജി സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബു തോമസ് സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാനായി തോമസ്ജോയിയേയും കൺവീനറായി രാജേഷ് ഓണാക്കുന്നിനെയും തെരഞ്ഞെടുത്തു. കൂടാതെ സാമ്പത്തികം, ഭക്ഷണം, പർച്ചേസിംഗ്, ഗതാഗതം തുടങ്ങി വിവിധ ചുമതലകൾ പങ്കുവച്ചു കൊണ്ട് 40അംഗ സംഘാടക സമിതി രൂപീകരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി റസാഖ്,ലിബിൻ പശുപതി, പ്രദീപ് കൊട്ടാരത്തിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനവർ ബൈജു ബാലചന്ദ്രൻ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ താജുദീൻ,അബ്ദുൽ നാസർ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സംഘാടക സമിതി കൺവീനർ രാജേഷ് ഓണാക്കുന്ന് യോഗത്തിന് നന്ദി രേഖപ്പെടുത്തി. ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പ്രതികരിച്ചു.
എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളതെന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും യെമനിലെ മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം പറഞ്ഞു.
ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ തലാലിന്റെ കുടുംബത്തെ വ്യാഴാഴ്ച കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.
ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു
മക്ക: ഉംറ നിർവഹിക്കാൻ സ്വകാര്യ ഗ്രൂപ്പിൽ മക്കയിൽ എത്തിയ എറണാകുളം ആമ്പല്ലൂർ സ്വദേശിനി ആബിദ മക്കയിൽ അന്തരിച്ചു. ബന്ധുക്കൾക്കൊപ്പമാണ് മക്കയിൽ എത്തിയത്.
കൊച്ചുണ്ണി - ബീവാത്തു ദമ്പതികളുടെ മകളാണ്. ഭർത്താവ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി യൂസുഫ്. മക്കൾ ഷഫീക്, റസീന. മരുമക്കൾ ഹാഷിം, സുറുമി.
നിയമ നടപടികൾ മക്ക ഐസിഎഫിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച് മൃതദ്ദേഹം മക്കയിൽ കബറടക്കി.
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പ്രതികരിച്ചു.
എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളത്. എന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും യെമനിലെ മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം പറഞ്ഞു.
ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ തലാലിന്റെ കുടുംബത്തെ വ്യാഴാഴ്ച കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.
ഗ്രീന്‍ ജോബ്സിന് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സിഎസ്ആര്‍ അവാര്‍ഡ്
ദോഹ: ഒരു പതിറ്റാണ്ടിലേറെ കാലമായി റിക്രൂട്ട്മെന്റ് രംഗത്തെ പ്രവർത്തിക്കുന്ന ഗ്രീന്‍ ജോബ്സിന് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സിഎസ്ആര്‍ അവാര്‍ഡ്.
റിക്രൂട്ട്മെന്റ് രംഗത്തെ ഗുണപരമായ പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വഴികാട്ടിയായി മാറാന്‍ ഗ്രീന്‍ ജോബ്സിന് കഴിഞ്ഞതായി അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന് അവാര്‍ഡ് സമ്മാനിച്ചു.
ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് പുരസ്കാരം ഏറ്റുവാങ്ങി.
കേളി ഇസ്ദിഹാറിൽ യൂണിറ്റ് രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റ് രൂപീകരിച്ചു. റിയാദിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇസ്ദിഹാറിൽ ഉമ്മുൽ ഹമാം ഏരിയയ്ക്ക് കീഴിലായാണ് ഇസ്ദിഹാർ യൂണിറ്റ് രൂപീകരിച്ചത്.
ഏരിയ പ്രസിഡന്റ് ബിജു ഗോപിയുടെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് രൂപീകരണ കൺവൻഷൻ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് യൂണിറ്റ് നിർവാഹക സമിതി പാനൽ അവതരിപ്പിക്കുകയും ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു ഭാരവാഹികളെ പ്രഖ്യാപികുകയും ചെയ്തു.
പ്രസിഡന്റായി പ്രേംകുമാർ പരമേശ്വരൻ, സെക്രട്ടറിയായി ഷാജഹാൻ തൊടിയൂർ ട്രഷറരായി മനു പത്തനംതിട്ട എന്നിവരെ ഭാരവാഹികളായി കൺവൻഷൻ തെരഞ്ഞെടുത്തു. അംഗങ്ങളുടെ സംശയങ്ങൾക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം മറുപടി നൽകി.
കേളി ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ബിജു തായമ്പത്ത്, ഷാജി റസാക്, ഉമ്മുൽ ഹമാം ഏരിയ ട്രഷറർ പി. സുരേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി കരീം അമ്പലപ്പാറ, ഏരിയ രക്ഷാധികാരി സമിതി അംഗം എം.പി. ജയരാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുസലാം, അഷറഫ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
രൂപീകരണ കൺവൻഷന് ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും യൂണിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഷാജി തൊടിയൂർ നന്ദിയും പറഞ്ഞു.
മീഡിയ പ്ലസും ഗ്രീന്‍ ജോബ്സും കൈകോര്‍ക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് ഇന്ത്യയിലെ അറിയപ്പെടുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായ ഗ്രീന്‍ ജോബ്സുമായി കൈകോര്‍ക്കുന്നു. ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മികച്ച ജീവനക്കാരെ ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
സഹകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മീഡിയ പ്ലസ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംഘടിപ്പിച്ച ഇശല്‍ നിലാവ് സീസണ് മൂന്നില്‍ വച്ച് കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, കേരള എന്‍ട്രപ്രണേഴ്സ് ക്ലബ് പ്രസിഡന്റ് മജീദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്മാന് ഡോ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് എന്നിവര്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 70413304 എന്ന നമ്പറില്‍ മീഡിയ പ്ലസ് മാര്‍ക്കറ്റിംഗ് മാനേജറുമായി ബന്ധപ്പെടാം.
സ്പോക്കണ് അറബിക് കോഴ്സ് 16 മുതൽ
ദോഹ: അറബി ഭാഷ ഒരു മാസം കൊണ്ട് എഴുതാനും വായിക്കാനും സംസാരിക്കാനും പരിശീലിപ്പിക്കുന്ന സ്പോക്കണ് അറബിക് വെക്കേഷന് ക്രാഷ് കോഴ്സ് ഈ മാസം 16ന് ആരംഭിക്കുന്നു
.
നിരവധി സ്പോക്കണ് അറബിക് ഗ്രന്ഥങ്ങളുടെ കര്‍ത്താവും അധ്യാപകനുമായ ഡോ.അമാനുല്ല വടക്കാങ്ങര കോഴ്സിന് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: 55099389.
രാജീവിന് യാത്രയയപ്പ് നൽകി കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദി റിയാദ് അസീസിയ ഏരിയ മനാഹ് യൂണിറ്റ് എക്സ്ക്യൂട്ടീവ് അംഗം രാജീവിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ സ്വകാര്യ കമ്പനിയിൽ 14 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തൃശൂർ ജില്ല അന്തിക്കാട് സ്വദേശിയാണ്.
അസീസിയ മനാഹിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷത വഹിച്ചു. കേളി അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ഷാജി റസാഖ്,
ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗം സുഭാഷ്, ഏരിയ കമ്മിറ്റി അംഗം സ്വാലിഹ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അലികുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.
നിരവധി യൂണിറ്റ് അംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി സജാദ് സ്വാഗതവും യൂണിറ്റിന്റെ ഉപഹാരവും നൽകി. യാത്രയയപ്പ് ചടങ്ങിന് രാജീവ് നന്ദി രേഖപ്പെടുത്തി.
രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ്
കുവൈറ്റ് സിറ്റി: എൻസിപി (എസ്പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എംപിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി "രാഷ്ട്രീയ മാതൃശക്തി ദിവസ്' സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
ചടങ്ങ് എൻസിപി (എസ്പി) ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു. മാതൃശക്തി ദിവസ് പ്രമേയം വനിത വേദി കൺവീനർ ദിവ്യ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ (കർണാടകം) ആശംസ നേർന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ പിന്റോ, സണ്ണി കെ. അല്ലീസ് രാജേഷ് കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ നന്ദി പറഞ്ഞു.
കേളി മലാസ് ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാലാസ് ഏരിയയിലെ 10 യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചു കൊണ്ട് ആറാമത് ഏരിയ സമ്മേളനത്തിലേക്ക് കടന്നു. ഏരിയ സമ്മേളനം വിജയിപ്പിക്കുന്നത്തിന്റെ ഭാഗമായി വിപുലമായ സംഘാടകസമിതിക്ക് രൂപംനൽകി.
മലാസ് ഏരിയ ട്രഷറർ സിംനേഷ് അധ്യക്ഷനായ സംഘാടക സമിതി രൂപീകരണ യോഗം കേളി പ്രസിഡന്റും മുഖ്യ രക്ഷാധികാരി സമിതി അംഗവുമായ സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി വി.എം. സുജിത് സ്വാഗതവും ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സംഘാടക സമിതി പാനലും അവതരിപ്പിച്ചു.
ചെയർമാൻ നിയാസ് ഷാജഹാൻ, കൺവീനർ വി.എം. സുജിത്ത്, ട്രഷറർ സമീർ അബ്ദുൽ അസീസ് എന്നിവർ ഭാരവാഹികളായിക്കൊണ്ട് 51 അംഗ സംഘാടകസമിതിക്ക് യോഗം രൂപം നൽകി.
കെ. സുബിൻ പബ്ലിസിറ്റി കൺവീനർ, ഷമീം മേലേതിൽ, ഫൈസൽ കൊണ്ടോട്ടി സ്വതന്ത്രചുമതല, റിയാസ് പാലാട്ട് പശ്ചാത്തല സൗകര്യം, അബ്ദുൽ വദൂദ് ഭക്ഷണ കമ്മിറ്റി എന്നിവർ വിവിധ ചുമതലകൾ നേതൃത്വം നൽകും.
സമ്മേളനത്തിന്റെ ഭാഗമായി കലാ, കായിക, സാംസ്കാരികപരമായ വിവിധയിനം അനുബന്ധ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി കൺവീനറുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി കൺവീനർ ജവാദ് പരിയാട്ട്, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗവും ജീവ കാരുണ്യ കൺവീനറുമായ നസീർ മുള്ളൂർക്കര, ഒലയ്യ മേഖല പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായിട്ടുള്ള നിയാസ് ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു.
ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ വി.എം. സുജിത് നന്ദി പറഞ്ഞു.
സൗദിയിൽ കഴിഞ്ഞവർഷം 345 പേരെ വധശിക്ഷയ്ക്ക് ഇരയാക്കി
ലണ്ടൻ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധേയരാകുന്നവരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ വർഷം 345 കുറ്റവാളികളെ സൗദി സർക്കാർ വധശിക്ഷയ്ക്ക് ഇരയാക്കിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അറിയിച്ചു.
ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിൽ 180 പേരുടെ വധശിക്ഷയും നടപ്പാക്കി. ഇക്കണക്കിനു പോകുകയാണെങ്കിൽ ഈ വർഷത്തെ സംഖ്യ മുൻവർഷത്തേക്കാളും മുകളിലായിരിക്കുമെന്നാണു സൂചന.
അക്രമപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത മയക്കുമരുന്നു കുറ്റവാളികൾക്കാണു സൗദി ഭരണകൂടം കൂടുതലായും വധശിക്ഷ വിധിക്കുന്നത്. ഈ വർഷം നടപ്പാക്കപ്പെട്ട വധശിക്ഷകളിൽ മൂന്നിൽ രണ്ടും ഇത്തരം കേസുകളായിരുന്നു. വിദേശികൾക്കും ധാരാളമായി വധശിക്ഷ വിധിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതു ചൈനയാണ്. എന്നാൽ ചൈനയിലെ കണക്കുകൾ പുറംലോകത്തിനു ലഭിക്കാറില്ല. ഇതു കഴിഞ്ഞാൽ ഇറാനിലാണ് ഏറ്റവും കൂടുതൽ പേരെ വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.
ഒമാനിൽ വാഹനാപകടം; മലയാളി പെൺകുട്ടി മരിച്ചു
മസ്കറ്റ്: ഒമാനിലെ ഹൈമയ്ക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി നവാസിന്റെയും റസിയയുടെയും മകൾ ജസ ഹയറ(4) ആണ് മരിച്ചത്.
പുലർച്ചെ ഒന്നിനാണ് അപകടം സംഭവിച്ചത്. ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.
വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല.
കുവൈറ്റിൽ വാഹനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫിഫ്ത് റിംഗ് റോഡിൽ വാഹനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. അപകടത്തെത്തുടർന്ന് വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വിവരം അറിഞ്ഞയുടൻ ഫർവാനിയയിലെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിൽ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇസ്രയേലിൽ മലയാളി മരിച്ചനിലയിൽ; വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് സൂചന
ജറുസലേം: വയനാട് സ്വദേശിയെ ഇസ്രയേലിൽ മരിച്ചനിലയിൽ കണ്ടെത്തി. കെയർ ഗിവറായി ജോലി ചെയ്തിരുന്ന ബത്തേരി കോളിയാടി സ്വദേശി ജിനേഷിനെയാണ് ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടിലെ 80കാരിയെ കുത്തേറ്റു മരിച്ചനിലയിലും കണ്ടെത്തി. ഒരു മാസം മുൻപ് ഇവരുടെ ഭർത്താവിനെ പരിചരിക്കാനാണ് ജിനേഷ് ഇസ്രയേലിലെത്തിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കുവൈറ്റില്‍ ലുലു സമ്മര്‍ സര്‍പ്രൈസസ് ഫെസ്റ്റിവൽ ആഘോഷാരവങ്ങളോടെ ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സമ്മര്‍ സര്‍പ്രൈസസ് എന്ന പേരില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികൾ ആരംഭിച്ചു. ലുലു ദജീജില്‍ സംഘടിപ്പിച്ച വർണശബളമായ ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്കു തുടക്കമായി.
ചൊവ്വാഴ്ച വരെയാണ് സമ്മർ സർപ്രൈസസ്. ഈ കാലയളവിൽ വേനൽക്കാല പ്രത്യേക ഉത്പന്നങ്ങളടക്കം നിരവധി ഉത്പന്നങ്ങൾ നല്ല വിലക്കിഴിവിൽ വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, സീസണൽ വസ്ത്രങ്ങൾ, ശീതളപാനീയങ്ങൾ, യാത്രോപകരണങ്ങൾ, ഹോം അപ്ലയൻസുകൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭ്യമാണ്.
മെലൺ ഫെസ്റ്റ്, സിപ്പ് ഇന്റു സമ്മര്‍, ഹെൽത്തി ഈറ്റ്സ് തുടങ്ങിയ ഓഫറുകളിലൂടെ ശീതള പാനീയങ്ങൾക്കും ഭക്ഷ്യ വസ്തുക്കൾക്കും ഗംഭീരമായ വിലക്കിഴിവാണ് നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങൾക് ബൈ ടു ഗെറ്റ് വൺ ഫ്രീ ഓഫറുകളും എയർ കണ്ടീഷണറുകൾക്ക് പ്രത്യേക വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളും മുതിർന്നവരും പങ്കാളികളാകുന്ന മെലൺ കാർവിംഗ്, ഫലൂദ നിർമാണം, സമ്മർ സലാഡ് ചലഞ്ച്, തണുത്ത കാപ്പി തയ്റാക്കൽ തുടങ്ങിയ മത്സരങ്ങൾ ഫെസ്റ്റിവലിൽ നടക്കും. സാമ്പിൾ സ്റ്റാളുകളും, തത്സമയ വിനോദങ്ങളും സമ്മർ മസ്കോട്ട് ഷോയും ഒരുക്കിയിട്ടുണ്ട്.
പാലക്കാട് സ്വദേശി ദുബായിയിൽ ഷോക്കേറ്റ് മരിച്ചു
ദുബായി: മലയാളി യുവാവ് ദുബായിയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് സ്വദേശി അജ്മൽ(24) ആണ് മരിച്ചത്.
കപ്പലിലെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
ഇലക്ട്രീഷ്യനായ അജ്മൽ ഈ മാസം 30ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്ലഹ, അഫീന, നിഷ.
മലയാളി യുവാവ് ദുബായിയിൽ ജീവനൊടുക്കി
ദുബായി: പ്രവാസി യുവാവ് ദുബായിയിൽ ജീവനൊടുക്കി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷന്(25) ആണ് ജീവനൊടുക്കിയത്.
കഴിഞ്ഞമാസം 16നാണ് അല്‍ റഫ ഏരിയയിലെ താമസസ്ഥലത്ത് റോഷനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് റോഷൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി.
സനയ്യ40 ഏരിയ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി സനയ്യ 40-ന്റെ ഒമ്പതാമത് എരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
നാല് യൂണിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ഈ മാസം 18ന് സീതാറാം യെച്ചൂരി നഗറിൽ വച്ച് നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചത്.
ഏരിയ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ഏരിയ സെക്രട്ടറി ജാഫർഖാൻ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് അജിത് കുമാർ കുളത്തൂർ അധ്യക്ഷനായി.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി വിജയകുമാർ, സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാനായി ജോർജിനെയും കൺവീനറായി സൈതലവിയേയും തെരഞ്ഞെടുത്തു. കൂടാതെ രജിസ്ട്രേഷൻ, ഭക്ഷണം, പർച്ചേസിംഗ് തുടങ്ങി വിവിധ ചുമതലകൾ പങ്കുവച്ചുകൊണ്ട് 33 അംഗ സംഘാടക സമിതി രൂപീവത്കരിച്ചു.
ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ ജോർജ്, അബ്ദുൾ നാസർ, മൊയ്തീൻ കുട്ടി, ഷാഫി, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.കെ. രാജൻ, അബ്ദുൾ സത്താർ, പി.കെ. ഹരിദാസൻ, അഷറഫ്, യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഉണ്ണികൃഷ്ണൻ, സുനിൽകുമാർ എന്നിവരും ആശംസകൾ അർപ്പിച്ചു.
സംഘാടക സമിതി കൺവീനർ സൈയ്തലവി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
നവയുഗം കേന്ദ്ര കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന് കേന്ദ്രഭാരവാഹികളെ തെരഞ്ഞെടുത്തു.
ദാസൻ രാഘവൻ (രക്ഷാധികാരി), ജമാൽ വില്യാപ്പള്ളി (പ്രസിഡന്റ്), മഞ്ചു മണിക്കുട്ടൻ, പ്രിജി കൊല്ലം (വൈസ് പ്രസിഡന്റുമാർ), എം.എ. വാഹിദ് കാര്യറ (ജനറൽ സെക്രെട്ടറി), ആർ. ഗോപകുമാർ, സജീഷ് പട്ടാഴി (ജോയിന്റ് സെക്രെട്ടറിമാർ), സാജൻ കണിയാപുരം (ട്രെഷറർ),
ഷാജി മതിലകം (ജീവകാരുണ്യവിഭാഗം കൺവീനർ), സുശീൽ കുമാർ (കൺട്രോൾ കമ്മീഷൻ ചെയർമാൻ), ജി. ബെൻസിമോഹൻ (മീഡിയ കൺവീനർ) എന്നിവരാണ് കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.
ഇവർക്ക് പുറമേ ഉണ്ണി മാധവം, നിസാം കൊല്ലം, അരുൺ ചാത്തന്നൂർ, ബിജു വർക്കി, ഷിബു കുമാർ, ശരണ്യ ഷിബു, ബിനു കുഞ്ഞു, മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്, സംഗീത സന്തോഷ്, ജോസ് കടമ്പനാട്, സഹീർഷകൊല്ലം,
മഞ്ചു അശോക്, നന്ദകുമാർ, വർഗീസ്, വിനീഷ് കുന്നംകുളം, രാജൻ കായംകുളം, റഷീദ് പുനലൂർ, സുനിൽ വലിയാട്ടിൽ, വേലു രാജൻ, ഹുസൈൻ നിലമേൽ, ശ്രീകുമാർ വെള്ളല്ലൂർ, സാബു വർക്കല, റിയാസ് മുഹമ്മദ്,
സുരേന്ദ്രൻ തയ്യിൽ, രഞ്ജിത പ്രവീൺ, അബിൻ തലവൂർ, മനോജ് ചവറ, ജലീൽ കല്ലമ്പലം, ഷിബു താഹിർ എന്നീ കേന്ദ്രകമ്മിറ്റി അംഗങ്ങളും സിയാദ് കൊല്ലം, ഷീബ സാജൻ എന്നീ സ്ഥിരം ക്ഷണിതാക്കളും ഉൾപ്പെടുന്നതാണ് കേന്ദ്ര കമ്മിറ്റി.
സിസിഎൽ കാസർഗോഡ് ക്രിക്കറ്റ് ലീഗ്: ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട് ചാമ്പ്യൻമാർ
ദോഹ: ഖത്തറിലെ കാസർഗോഡ് ജില്ല സിസിഎൽ 2025 - കാസർഗോഡ് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ടു. മൂന്നുദിവസം നീണ്ടുനിന്ന ലീഗിൽ
കാസർകോട് ജില്ലക്കാരായ കളിക്കാരെ ലേലം വിളിച്ചാണ് ഓരോ ടീമുകളും അംഗങ്ങളെ തെരഞ്ഞെടുത്തത്. അഞ്ച് ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ അവസാന ദിവസം നടന്ന ആവേശഭരിതമായ ഫൈനലിൽ, ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട് ടീം KSDXIയെ 31 റൺസിന് തോൽപ്പിച്ച് പ്രഥമ സിസിഎൽ കിരീടം സ്വന്തമാക്കി.
ഗ്രീൻസ്റ്റാർ ക്യാപ്റ്റനും ഐക്കൺ താരവുമായ ഫൈറൂസ്, പുറത്താകാതെ നേടിയ അതിശയകരമായ 52 റൺസ് (17 പന്തിൽ) സംഭാവന ചെയ്ത് തന്റെ ടീമിനെ അഞ്ച് ഓവറിൽ 70 റൺസെന്ന വലിയ സ്കോർ സൃഷ്ടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ KSDXIക്കായി കാസിം ചൂരി നല്ല തുടക്കം നൽകിയെങ്കിലും ഏൃലലിെമേൃ താരമായ ഷാബിൽ രണ്ടാം ഓവറിൽ ബ്രേക്ക് ത്രൂ നേടുകയും തുടർന്ന് നൂറു, ശരത്, അച്ചു എന്നിവർ അന്യതാരങ്ങളെയും വീഴ്ത്തി ഗ്രീസ്റ്റാറിന് ഗംഭീര ജയം സമ്മാനിക്കുകയും ചെയ്തു.
ചാമ്പ്യൻ ട്രോഫി മുഹീസ് റാണയും റണ്ണേഴ്സ് ട്രോഫി ജാഫർ മാസ്ക്കം എന്നിവർ കൈമാറി ലുഖ്മാൻ തളങ്കര, സാദിക്ക് പാക്ക്യര,നാസർ കൈതക്കാട്, നാസർ ഗ്രീൻ ലാൻഡ് ഷാനി കബയാൻ. ജൂവൈസ് അൽസമാൻ, ഫൈസൽ ഫില്ലി, ഷാഫി ചെമ്പരിക്ക, നൗഷാദ് കെ സി, മാക്ക് അടൂർ അഷ്റഫ് കാഞ്ഞങ്ങാട്, ഹമീദ് അറന്തോട്, എന്നിവർ സംബന്ധിച്ചു.
ടൂർണമെന്റിലുടനീളമുള്ള തകർപ്പൻ പ്രകടനത്തിനുള്ള അംഗീകാരമായി ഗ്രീൻസ്റ്റാർ താരം മുനൈസ് മികച്ച ബാറ്റ്സ്മാനായും ടൂർണമെന്റിലെ ഏറ്റവും വിലയേറിയ താരമായും തിരിച്ചറിയപ്പെട്ടു. ബെസ്റ്റ് ബൗളേർ കാസിം ചൂരി ബെസ്റ്റ് ഫീൽഡർ ഷബീബ് ബെസ്റ്റ് ക്യാച്ച് നാസർ ടിസാൻ വിക്കറ്റ് കീപ്പർ ചിന്നു എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ക്യാപ്റ്റൻ ഫൈറൂസ് ആയിരുന്നു.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് സലഫി മദ്റസ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയുവാനും, അത്തരം സാഹചര്യങ്ങളുള്ള പശ്ചാത്തലങ്ങളിൽ നിന്ന് മാറിനിൽക്കുവാനും, സൗഹൃദ വലയങ്ങളിലൂടെ ആരംഭിക്കുന്ന അപകടങ്ങളെ ബോധ്യപ്പെട്ട് മാറിനിൽക്കുവാനും, പ്രവാസികളായ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, അത്തരം സാഹചര്യങ്ങളുടെ അറിവുകൾ ലഭിച്ചാൽ രക്ഷിതാക്കളെയും, അധ്യാപകരെയും, അധികൃതരെയും അറിയിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഗൾഫ് ഇസ്ലാഹി കോഡിനേഷൻ കമ്മിറ്റി കൺവീനറും, മദ്റസ മാനേജറുമായ മുഹമ്മദ് സുൽഫിക്കർ പറഞ്ഞു.
പ്രവാസികളായ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും, ബോധവൽക്കരണങ്ങളിലും സജീവമാക്കുവാൻ ബത്ഹ റിയാദ് സലഫി മദ്റസ എല്ലാ കാലത്തും പ്രവർത്തിക്കാറുണ്ടെന്നും,സലഫി മദ്റസ ഈ വർഷം സംഘടിപ്പിച്ച മുക്തി ലഹരി മരണത്തിന്റെ വ്യാപാരി എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കാളികളായതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന്, മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.
സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസയും, ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും നടന്നുവരുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് ഏഴ് വരെയാണ് പഠന സമയം. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 0562508011, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ വ്യത്യസ്ത പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ആത്തിഫ് ബുഹാരി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജിൽ, വാജിദ് ,റജീന ഇസ്ഹാഖ് , നസ്റിൻ , റംല ടീച്ചർ , റസീന , ഹനാൻ , സിൽസില എന്നിവർ നേതൃത്വം നൽകി. മുജീബ് ഇരുമ്പുഴി നന്ദി പറഞ്ഞു
സമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നു: സത്യൻ മൊകേരി
ദമാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് വൻതോതിൽ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നുവെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ സത്യൻ മൊകേരി.
നവയുഗം സാംസ്കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനത്തോളം മാത്രം വരുന്ന കോർപറേറ്റുകളാണ്.
കോർപറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. പത്രങ്ങളെ പോലും വിലക്കെടുത്ത് വാർത്തകൾ തങ്ങൾക്കു അനുകൂലമാക്കുകയാണ് കോർപറേറ്റുകൾ ചെയ്യുന്നത്.
രാജ്യത്ത് മതപരമായ ചേരിതിരിവ് കൂടിവരുന്നു. സംഘപരിവാർ-കോർപ്പറേറ്റ് സഖ്യത്തിന്റെ താത്പര്യങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ അണിനിരത്തി എതിർത്തു തോൽപ്പിക്കേണ്ടത് മതേതര ജനകീയ സംഘടനകളുടെ ഉത്തരവാദിത്വം ആണ് എന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം കഴിഞ്ഞ പത്തുവർഷം കൊണ്ട് 43,000 കോടി രൂപയിലധികം ക്ഷേമപെൻഷനുകൾ ആയി നൽകുകയും പ്രവാസികളുടെ ഉന്നമനത്തിനു ഉൾപ്പെടെ സമഗ്ര മേഖലയിലും പുരോഗമനപരമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്ത കേരളത്തിലെ ഇടതുസർക്കാരിനെ പിന്തുണയ്ക്കേണ്ടത് പ്രവാസികളുടെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജമാൽ വില്യാപ്പിള്ളി, പ്രിജി കൊല്ലം, ലത്തിഫ് മൈനാഗപ്പിള്ളി എന്നിവരടങ്ങിയ പ്രസീഡിയം അധ്യക്ഷത വഹിച്ച കേന്ദ്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
രക്ഷധികാരി ഷാജി മതിലകം നവയുഗം കാമ്പയിനുകൾ വിശദീകരിച്ചു. ഉണ്ണി മാധവം രക്തസാക്ഷി പ്രമേയവും ബിജു വർക്കി അനുശോചന പ്രേമേയവും അവതരിപ്പിച്ചു. നവയുഗം കലാവേദി ഗായകസംഘം നവയുഗം അവതരണഗാനം ആലപിച്ചു.
അരുൺ ചാത്തന്നൂർ കൺവീനറും ജോസ് കടമ്പനാട്, ഹുസൈൻ നിലമേൽ എന്നിവർ അംഗങ്ങൾ ആയ പ്രമേയ കമ്മിറ്റിയും മഞ്ജു അശോക് കൺവീനറും മീനു അരുൺ, അഞ്ജുന ഫെബിൻ, സുദീഷ് കുമാർ എന്നിവർ അംഗങ്ങളായ മിനിറ്റ്സ് കമ്മിറ്റിയും സജീഷ് പാട്ടാഴി കൺവീനറും നന്ദകുമാർ, മുരളി പാലേരി എന്നിവർ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിച്ചു.
പൊതുചർച്ചയിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു സജി അച്യുതൻ, ശ്രീകുമാർ വെള്ളല്ലൂർ, മനോജ്, ഹുസൈൻ നിലമേൽ, മുരളി പാലേരി, എബിൻ ബേബി, റബീഷ്, ഹാനി ജമാൽ, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. വിവിധ പ്രവാസി വിഷയങ്ങളിൽ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.
സാജൻ കണിയാപുരം, ദാസൻ രാഘവൻ, ഷിബു കുമാർ, ശരണ്യ ഷിബു എന്നിവരുൾപ്പെട്ട സ്റ്റീയറിംഗ് കമ്മിറ്റി സമ്മേളന നടപടികൾ നിയന്ത്രിച്ചു. സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ ഗോപകുമാർ സ്വാഗതവും കൺവീനർ ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.
45 അംഗങ്ങൾ അടങ്ങുന്ന പുതിയ കേന്ദ്രകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
യമൻ വിദ്യാർഥികൾ കടലിൽ കാണാതായിട്ട് ഒരുമാസം
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്.
വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.
ലഹരി വിരുദ്ധദിനം: റിയാദ് സലഫി മദ്റസ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയുവാനും അത്തരം പശ്ചാത്തലങ്ങളിൽ നിന്ന് മാറിനിൽക്കുവാനും കുട്ടികൾ ശ്രദ്ധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഗൾഫ് ഇസ്ലാഹി കോഓർഡിനേഷൻ കമ്മിറ്റി കൺവീനറും മദ്റസ മാനേജറുമായ മുഹമ്മദ് സുൽഫിക്കർ പറഞ്ഞു.
പ്രവാസികളായ കുട്ടികൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അത്തരം സാഹചര്യങ്ങളുടെ അറിവുകൾ ലഭിച്ചാൽ രക്ഷിതാക്കളെയും അധ്യാപകരെയും അധികൃതരെയും അറിയിക്കുവാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളായ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ബോധവത്കരണങ്ങളിലും സജീവമാക്കുവാൻ ബത്ഹ റിയാദ് സലഫി മദ്റസ എല്ലാ കാലത്തും പ്രവർത്തിക്കാറുണ്ടെന്നും മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.
സലഫി മദ്റസ സംഘടിപ്പിച്ച "മുക്തി- ലഹരി മരണത്തിന്റെ വ്യാപാരി' എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കാളികളായതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസയും ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും നടന്നുവരുന്നു.
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഏഴ് വരെയാണ് പഠന സമയം. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 0562508011, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ കുട്ടികൾ വ്യത്യസ്ത പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഓർഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
ആത്തിഫ് ബുഹാരി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജിൽ, വാജിദ്, റജീന ഇസ്ഹാഖ്, നസ്റിൻ, റംല ടീച്ചർ, റസീന, ഹനാൻ, സിൽസില എന്നിവർ നേതൃത്വം നൽകി. മുജീബ് ഇരുമ്പുഴി നന്ദി പറഞ്ഞു.
ഇശല്‍ നിലാവ് എന്‍ട്രി പാസ് റിലീസ് ചെയ്തു
ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയിച്ചൊരുക്കുന്ന ഇശല്‍ നിലാവ് സീസണ് ത്രീ എന്‍ട്രി പാസ് റിലീസ് ചെയ്തു. റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ അക്കോണ്‍ പ്രിന്റിംഗ് പ്രസ് ഡയറക്ടറും ജനറല്‍ മാനേജറുമായ പി.ടി. മൊയ്തീന് കുട്ടി, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്,
ഗ്രീന്‍ ജോബ്സ് മാനേജിംഗ് ഡയറക്ടര്‍ ഷാനു, റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, അബൂ ഹമദ് ടൂറിസം സിഇഒ റസല്‍ അഹ്മദ്, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സജ്ന സഹ്റാസ് , ന്യൂ വാല്‍മാക്സ് പ്രതിനിധി ഫിറോസ് ബാബു എന്നിവര്‍ ചേര്‍ന്നാണ് എന്‍ട്രി പാസ് റിലീസ് ചെയ്തത്.
ജൂലൈ മൂന്നിന് ഐസിസി അശോക ഹാളില്‍ നടക്കുന്ന ഇശല്‍ നിലാവില് റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ തുടങ്ങിവര്‍ പാടും. പരിപാടിയുടെ സൗജന്യ പാസുകള്‍ക്ക് 7041 3304, 5509 9389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ശിൽപശാല സംഘടിപ്പിച്ചു
അബുദാബി :ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിംഗ് കമ്മറ്റി യുടെയും വിവിധ സബ് കമ്മറ്റി അംഗങ്ങളുടെയും ശിൽപശാല സംഘടിപ്പിച്ചു. അബുദാബി സ്റ്റേറ്റ് കെഎംസിസി സെക്രട്ടറി ടി കെ അബ്ദുസ്സലാം ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി.സമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, മുൻ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസ നേർന്നു.
വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം മുസ്ലിയാർ, നൗഷാദ് ഹാഷിം, അഷ്റഫ് ഹാജി അഹമ്മദ് കുട്ടി തൃത്താല, സിദ്ധീഖ് എളേറ്റിൽ, സെക്രട്ടറി മാരായ മുഹമ്മദ് കുഞ്ഞി കൊളവയൽ, അനീസ് മംഗലം, മുസ്തഫ വാഫി, അബ്ദുള്ള ചേലക്കോട്, മുഹമ്മദ് ഷഹീം , ബഷീർ ചെമ്മുക്കൻ, അലി അബ്ദുള്ള എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിക്ക് മൂന്നാം വർഷവും സഹായം തുടർന്ന് കേളി
റിയാദ് : കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ പ്രവർത്തിക്കുന്ന ഡെർമറ്റോളജി ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് പാചകക്കാരനെ നിയമിക്കുന്നതിനായി കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന പിന്തുണ മൂന്നാം വർഷത്തേക്കും ദീർഘിപ്പിച്ച് കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള 'സ്നേഹ സ്പർശം' കൂട്ടായ്മ.
കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ 'ഹൃദയപൂർവ്വം കേളി' (കേരളത്തിൽ ഒരു ലക്ഷം പൊതിച്ചോർ ) പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി വരുന്ന ഈ സഹായം ആശുപത്രിയിലെ അന്തേവാസികൾക്ക് രുചികരമായ ഭക്ഷണം നൽകുന്നതിന് ഒരു കൈ സഹായം എന്ന നിലക്കാണ് കേളി നൽകി വരുന്നത്.
12ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അശരണരെ ചേർത്ത് പിടിക്കുന്നവർക്ക് ഒപ്പം ചേർന്നാണ് ഒരുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്തിനാണ് സംഘടന ലക്ഷ്യം വച്ചിരുന്നത്.
ഇതിനോടകം തന്നെ പദ്ധതിയിൽ പ്രഖ്യാപിച്ച എണ്ണം മറികടന്നതായി സെക്രട്ടറി സുരേഷ് കണ്ണപുരം പറഞ്ഞു. 'സ്നേഹ സ്പർശം' എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ കേളി അംഗങ്ങളുടെ നേതൃത്വത്തിൽ പൊതു സമൂഹത്തെകൂടി ഉൾപ്പെടുത്തി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഡെർമറ്റോളജി ആശുപത്രിയിലെ പാചകക്കാരനുള്ള ഒരു വർഷത്തെ ശമ്പളം തുടർച്ചയായി മൂന്നാം വർഷവും ഈ കൂട്ടായ്മ നൽകും.
ആശുപത്രി അംഗണത്തിൽ നടന്ന ചടങ്ങിൽ കേളി ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയലിൽ നിന്നും സബ് കളക്ടര്‍ അര്‍ഷീല്‍ ആര് മീണ കെളിയുടെ ധരണാ പത്രം ഏറ്റുവാങ്ങി. കോഴിക്കോട് നോർത്ത് മണ്ഡലം എംഎൽഎ തോട്ടത്തില്‍ രവീന്ദ്രന്,അഡീഷണൽ ഡിഎംഒ ഡോക്ടര്‍ രാജേഷ്, ഡിപിഎം ഡോക്ടര്‍ ഷാജി, വാർഡ് കൺസിലർ അനിത, കേളി കേന്ദ്ര കമ്മറ്റി മുൻ അംഗം ഹസ്സൻ കോയ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഡെർമറ്റോളജി ആശുപത്രിയിലെ ഈ വർഷത്തെ കരാറിന് കുരുന്നുകളുടെ കൈത്താങ്ങ് കൂടിയുണ്ട്. ഇക്കഴിഞ്ഞ എസ്എസ്എൽസി - പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ കുട്ടികൾക്ക് കേളി നൽകിയ വിദ്യാഭ്യാസ പുരസ്കാരങ്ങളിൽ നിന്നും ലഭിച്ച അവാർഡ് തുക, റിയാദിൽ നിന്നും അർഹരായ നവനീത് എം, നിഷാൽ പൂവക്കുറിശ്ശി, മേധ മിലേഷ്, അദിവ് വിജി എബ്രഹാം, നജ അമ്രീൻ, അനു റോസ് ജോമോൻ, ആദർശ് സാജു, നേഹ പുഷ്പരാജ്, അഭയ് ദേവ്, ദീപക് ദേവ്, മീര ആവുഞ്ഞിക്കാട്ടുപറമ്പിൽ, ശ്രീലക്ഷ്മി മധുസൂദനൻ, ഉപാസന മനോജ് എന്നീ കുട്ടികൾ ഈ സംരഭത്തിലേക്ക് സംഭാവന ചെയ്തു. ഭാവി തലമുറയിലെ സഹാനുഭൂതിയുടെയും, ചേർത്തുപിടിക്കലിൻ്റെയും കിരണങ്ങളാണ് ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്ന് ഫണ്ട് ഏറ്റു വാങ്ങിക്കൊണ്ട് കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു.
കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി "കെപിഎ സിംഫണി'ക്ക് വിപുലമായ തുടക്കം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ മ്യൂസിക് വിഭാഗം സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീതപരിപാടി "കെപിഎ. സിംഫണി’ക്ക് കെ.പി.എ ഹാളിൽ വച്ച് തുടക്കമായി.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ നിർവഹിച്ചു. സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു.
ഓറ ആർട്സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ മുഖ്യാതിഥിയായും, പ്രശസ്ത ഗായികയും സ്റ്റാർ സിംഗർ ഫെയിം താരവുമായ പാർവതി മേനോൻ മുഖ്യാതിഥിയായും ചടങ്ങിൽ പങ്കെടുത്തു. കെ. പി. എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി രജീഷ് പട്ടാഴി, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചു.
സൃഷ്ടി സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്റ്റി സ്വാഗതവും, സിംഗേഴ്സ് കോഓർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ നന്ദിയും അർപ്പിച്ചു. സൃഷ്ടി ഡാൻസ് കൺവീനർ ബിജു ആർ പിള്ള സിംഫണിയിലെ ഗായകരെ പരിചയപ്പെടുത്തി.
തുടർന്ന് നടന്ന സംഗീതപരിപാടിയിൽ സൃഷ്ടി അംഗങ്ങളായ റാഫി പരവൂർ, ഉശാന്ത്, റൈഹാന, ആനി, ജെയിൻ, അർഫാൻ എന്നിവർ സംഗീതപ്രകടനങ്ങൾക്കു നേതൃത്വം നൽകി. ഗായകരുടെ സമഗ്ര സാന്നിധ്യം പരിപാടിക്ക് സംഗീതമാധുരിയും കലാ വൈവിധ്യവും പകർന്നു. കെ. പി. എ സെൻട്രൽ കമ്മിറ്റി, ജില്ലാകമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
കുവൈറ്റ് സിറ്റി: വിദേശികൾക്ക് കുവൈറ്റിന് പുറത്തേക്ക് പോകാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാണെന്ന നിയമം ഇന്ന് പ്രാബല്യത്തിൽ വന്നു. എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്ന രണ്ടാമത്തെ ജിസിസി രാജ്യമാണ് കുവൈറ്റ്.
ഇതുവരെ 22,000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത വിദേശികൾക്ക് ഇന്ന് മുതൽ യാത്രാനുമതി നിഷേധിക്കും.
തൊഴിലുടമയാണ് അനുമതിപത്രം നൽകുന്നതെങ്കിലും നടപടിക്രമം ഓൺലൈനായി പൂർത്തിയാക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു.
അതേസമയം, സ്വന്തം സ്പോൺസർഷിപ്പിലുള്ള(ആർട്ടിക്കിൾ 19 വീസ) വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് ആവശ്യമില്ലെന്ന് മാനവശേഷി സമിതി അറിയിച്ചു.
റഹീം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്, ആകാംക്ഷ
കോഴിക്കോട്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്.
റഹീമിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി വിധിക്കെതിരേ പബ്ലിക് പ്രോസിക്യൂഷന് മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം എന്താണെന്ന് വ്യക്തമല്ല.
ഉള്ളടക്കമറിയാന്‍ അടുത്ത സിറ്റിംഗ്വരെ കാത്തിരിക്കണം. സൗദി ബാലന് കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്.
അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന് രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷിക്കാനായ ബാലന് കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ധിപ്പിക്കാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
എന്നാല്‍ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. ഏതൊരു കീഴ്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ പോകുന്നത് പതിവാണ്. ഇതു സ്വാഭാവിക നടപടി മാത്രമാണ്.
ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും കേസിന്റെ നിലവിലെ സ്ഥിതിയെ ബാധിക്കാന്‍ സാധ്യതയില്ലെന്നുമാണ് നിയമ വിദഗ്ദരില്നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും സഹായ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് അബ്ദുല്‍ റഹീം ഇന്ത്യന്‍ എം ബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീലിന് 30 ദിവസത്തെ സമയമുണ്ടായിരുന്നു. റഹീമിന്റെ അഭിഭാഷകരായ ഡോ. റെന അബ്ദുല്‍ അസീസ്, ഒസാമ അല്അമ്പര് എന്നിവര്‍ അപ്പീലിന് തയാറായെങ്കിലും റഹീമിന്റെ അഭിപ്രായം മാനിച്ച് മുന്നോട്ട് പോയില്ല.
അതേസമയം, തടവുകാലം 19 വര്‍ഷം പൂര്‍ത്തിയാക്കിയതും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് റഹീമിന്റെ മോചനം വേഗത്തിലാക്കാന്‍ റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കാനൊരുങ്ങുകയാണ് സഹായസമിതി. റഹീമിന്റെ വധശിക്ഷ നേരത്തെ റദ്ദാക്കിയിട്ടുണ്ട്.
അധ്യാപികയെ പീഡിപ്പിച്ച കേസ്: സ്കൂൾ ജീവനക്കാരന് വധശിക്ഷ
കുവൈറ്റ് സിറ്റി: സ്കൂൾ ഓഫീസിൽ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.
ജോലിക്കായി സ്കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസിൽ കയറി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പ്രതിക്കെതിരേ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
വിചാരണക്കിടെ പ്രതി കോടതിയിൽ മൗനം പാലിച്ചു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി മരിച്ചു
റാസൽകൈമ: യുഎഇ റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് എസ്ഡബ്ല്യുഎസ് ജംഗ്ഷനുസമീപം ശരത് നിവാസിൽ ശരത്ചന്ദ്രബോസിന്റെ മകൻ ശരത് രാജ് (ഉണ്ണി-28) ആണ് മരിച്ചത്.
26ന് രാത്രിയിലായിരുന്നു അപകടം. റാസൽകൈമയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. അമ്മ: രാജേശ്വരി. സഹോദരി: ശാരി ശരത്.
സംസ്കാരം ഇന്ന് അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽ.