കേളി അസീസിയ ഏരിയ സമ്മേളനം 20ന്; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്‌കാരിക വേദി 12-ാം കേന്ദ്ര സമ്മേളനത്തിന്‍റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാമത് സമ്മേളനം ഈ മാസം 20ന് നടക്കും. സമ്മേളനത്തിന്‍റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

ഏരിയ‌യ്ക്ക് കീഴിലെ നാല് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. യൂണിറ്റ് സമ്മേളങ്ങളുടെ ഭാഗമായി നാല് യൂണിറ്റുകളിലും പുതിയ നേതൃത്വം നിലവിൽ വന്നു.

അസീസിയ യൂണിറ്റ് പ്രസിഡന്‍റായി മനോജ്‌, സെക്രട്ടറിയായി ഷെമീർ ബാബു, ട്രഷററായി മുഹമ്മദ്‌ റാഷിക്, മനാഹ് യൂണിറ്റ് പ്രസിഡന്‍റായി ശശി കാട്ടൂർ, സെക്രട്ടറിയായി സജാദ്, ട്രഷററായി ഷാഫി എന്നിവരെ തെരഞ്ഞെടുത്തു.

സിമന്‍റ് യൂണിറ്റ് പ്രസിഡന്‍റായി പീറ്റർ, സെക്രട്ടറിയായി ഷംസുദ്ദീൻ, ട്രഷററായി സജൻ, ഫനാർ യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്‍റ് മനോജ്‌, സെക്രട്ടറി ചാക്കോ, ട്രഷറർ ലാലു എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയ ഏരിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്തിന്‍റെ ഭാഗമായി നടത്തുന്ന ഏരിയ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി അസീസിയ ഏരിയ ആക്‌ടിംഗ് പ്രസിഡന്‍റ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു.

യോഗം ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.

സംഘാടകസമിതി ചെയർമാൻ സുഭാഷ്, വൈസ് ചെയർമാൻ ശശി കാട്ടൂർ, കൺവീനർ സുധീർ പോരേടം, ജോയിന്‍റ് കൺവീനർ ചാക്കോ ഇട്ടി, സാമ്പത്തികം കൺവീനർ ലജീഷ് നരിക്കോട്, ജോയിന്‍റ് കൺവീനർ തൗഫീർ,

സ്റ്റേഷനറി കൺവീനർ അജിത്ത്, ഭക്ഷണം കൺവീനർ സൂരജ്, സ്റ്റേജ് ഡെക്കറേഷൻ ഷമീർ ബാബു, മനോജ്, ഗതാഗതം ഷംസുദ്ദീൻ,അലി പട്ടാമ്പി, പീറ്റർ, വോളണ്ടിയർ ക്യാപ്റ്റൻ ഷാജി മൊയ്തീൻ എന്നിവർ അടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.

ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ശംസുദ്ധീൻ, അജിത്ത്, മനോജ്‌ ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, റാഷിഖ്, ഷമീർ ബാബു, സജാദ് എന്നിവർ അഭിവാദ്യം ചെയ്‌തു.

ഏരിയ ജോയിന്‍റ് സെക്രട്ടറി സുഭാഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.
ഉംറ വിസകൾക്ക് ഇനി മുതൽ താമസ കരാർ നിർബന്ധം
റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവദിക്കൂവെന്നു ഹജ്ജ് ഉംറ മന്ത്രാലയം. ഹോട്ടൽ, അപ്പാർട്ട്മെന്‍റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവീസ് കമ്പനികൾ അതിന്‍റെ രേഖകൾ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം.

മന്ത്രാലയത്തിന്‍റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സർവിസ് ഏജൻറുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി ടൂറിസം മന്ത്രാലയത്തിന്‍റെ ലൈസൻസുള്ള താമസകേന്ദ്രങ്ങളിലാണ് തീർഥാടകർക്കുള്ള താമസ സൗകര്യമേർപ്പെടുത്തേണ്ടത്.

ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.

ടൂറിസം മന്ത്രാലയത്തിന്‍റെ ലൈസൻസുള്ള താമസകേന്ദ്രമായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
ഒമാനിൽ കമ്പനിയിൽ തീപിടിത്തം
മസ്കറ്റ്: ഒമാനിലെ സൊഹാർ വിലായത്തിലെ കമ്പനിയിൽ തീപിടിത്തം. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിന്‍റെ അഗ്നിരക്ഷാസേന തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് വാർത്താക്കുറിപ്പിൽ പറയുന്നു.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ സ്വദേശികൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു.

എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ നിർദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
ഓവർസീസ് എൻസിപി കുവൈറ്റ് എൻസിപി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടിയുടെ (എൻസിപിഎസ്പി) ഇരുപത്തിയാറാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡന്‍റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

ചടങ്ങ് എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്‍റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജോയിന്‍റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, ട്രഷറർ രവീന്ദ്രൻ, വനിതാ വേദി കൺവീനർ ദിവ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് അലി (ലക്ഷദ്വീപ്), മുഹമ്മദ് ഫൈസൽ (പോണ്ടിച്ചേരി), രാജേഷ് കൃഷ്ണൻ, സണ്ണി കെ. അല്ലീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗമായ തെരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെ ആദരിച്ചു. എൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.
ജെദുഥൻ ജോർജ് ജേക്കബ് ദുബായിയിൽ അന്തരിച്ചു
ദുബായി: തിരുവല്ല പായിപ്പാട് പാലയ്ക്കൽ എബെനെസർ വീട്ടിൽ ജോർജ് ജേക്കബിന്‍റെ മകൻ ജെദുഥൻ ജോർജ് ജേക്കബ്(13) ദുബായിയിൽ അന്തരിച്ചു.

സംസ്കാരം ശനിയാഴ്ച രണ്ടിനു തിരുവല്ല ക്രിസ്ത്യൻ അസെംമ്പളീസ് ഓഫ് ഗോഡ് കുറ്റപ്പുഴ സഭയുടെ കല്ലിശേരി സെമിത്തേരിയിൽ.

അമ്മ: പ്രെസിൻ ജോർജ് കോഴിക്കോട് നടക്കാവ് മേക്കാടൻ വീട്ടിൽ കുടുംബാംഗം.
വിമാനാപകടം: അനുശോചനം രേഖപ്പെടുത്തി കെപിഎ ബഹറിൻ
മനാമ: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ.

മരിച്ചവരുടെ കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെപിഎ അറിയിച്ചു.
അഹമ്മദാബാദ് വിമാനാപകടം: കേളി നടുക്കം രേഖപ്പെടുത്തി
റിയാദ്: അഹമ്മദാബാദ് അപകടത്തിൽ നടുക്കവും മരിച്ചവരുടെ വേർപാടിൽ ദുഃഖവും രേഖപ്പെടുത്തി കേളി കലാസാംസ്കാരിക വേദി.

രാജ്യം കണ്ട ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നായ ഈ ദുരന്തം പ്രവാസലോകത്തെ ആകെ ദുഃഖത്തിലാഴ്ത്തിയതായി കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സമഗ്ര അന്വേഷണം നടത്തി അപകട കാരണം പുറത്ത് കൊണ്ടുവരണമെന്നും പ്രവാസികളുടെ യാത്രാ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കേളി ആവശ്യപ്പെട്ടു.
മലയാളി യുവാവ് ദുബായി‌യിൽ മരിച്ചു
ദുബായി: മലയാളി യുവാവ് ദുബായി‌യിൽ മരിച്ചു. മാന്നാർ കുട്ടംപേരൂരിൽ മനോജ് ഭവനത്തിൽ മനോൻ മണിയുടെ മകൻ എൻ. മഹേഷ്(34) ആണ് മരിച്ചത്.

കമലയാണ് മാതാവ്. സഹോദരൻ: മനോജ്. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.
കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ "ഈദ് ഫെസ്റ്റ് 2025' എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി ബഹറനിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ഒപ്പന മത്സരവും കലാസാംസ്കാരിക വിഭാഗമായ കെപിഎ സൃഷ്ടി അംഗങ്ങള്‍ അവതരിപ്പിച്ച മ്യൂസിക്കൽ ഡാൻസ് ഷോയും അരങ്ങേറി.

കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ഈദ് ഫെസ്റ്റ് പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം ആമുഖ പ്രസംഗവും നടത്തി.

മാധ്യമപ്രവർത്തകൻ രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെസിഎ പ്രസിഡന്‍റ് ജയിംസ് ജോൺ മുഖ്യാതിഥിയായ ചടങ്ങില്‍ ബഹറിൻ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഈദ് സന്ദേശം നൽകി.

കെപിഎ വൈസ് പ്രസിഡന്‍റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി , കെപിഎ രക്ഷാധികാരി കെ ചന്ദ്രബോസ് എന്നിവർ ആശംസകള്‍ നേര്‍ന്നു. ബഹറനിലെ പ്രമുഖ സാമൂഹിക പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.





കെപിഎ ട്രഷറർ മനോജ് ജമാൽ നന്ദി പറഞ്ഞു. തുടർന്ന് കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ബഹറനിലെ പ്രമുഖ ഒപ്പന ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒപ്പന മത്സരം നടന്നു.

ഓർമകളിൽ വളരുന്ന മാപ്പിളപ്പാട്ടുകളുടെ താളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇളയതലമുറ, പാരമ്പര്യത്തെ നവീകരിച്ചുകൊണ്ടുള്ള അവതരണരീതിയിലൂടെയാണ് മനസുകളെ തൊട്ടത്.

ഒപ്പന മത്സരത്തിന്‍റെ ഒന്നാം സ്ഥാനം ടീം റിദമിക് ക്യൂൻസും രണ്ടാം സ്ഥാനം ടീം മൊഞ്ചത്തീസ്, മൂന്നാം സ്ഥാനം ടീം മെഹറുബയും നേടി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.

തുടർന്ന് കെപിഎ സൃഷ്ടി കലാകാരന്മാരുടെ മ്യൂസിക് ഡാന്‍സ് ഷോയും സഹൃദയ നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും ഈദ് ഫെസ്റ്റിന് ഉത്സവലഹരി പകർന്നു.





പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം, ജോയിൻ കൺവീനർമാരായ രഞ്ജിത്ത് ആർ പിള്ള, ഷഹീൻ മഞ്ഞപ്പാറ, സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ, സൃഷ്ടി സിംഗേഴ്സ് കൺവീനർ സ്മിതേഷ്,

ഡാൻസ് കൺവീനർ ബിജു ആർ. പിള്ള, സൃഷ്ടി സാഹിത്യവിഭാഗം കൺവീനർ വിനു ക്രിസ്റ്റി, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നിസാർ കൊല്ലം, മജു വർഗീസ്, രാജ് ഉണ്ണി കൃഷ്ണൻ, സലിം തയ്യൽ, നവാസ് കരുനാഗപ്പള്ളി, വി.എം. പ്രമോദ്, സജീവ് ആയൂർ,

സുരേഷ് ഉണ്ണിത്താൻ, മുനീർ, അജി അനുരുദ്ധൻ, അഹദ് , അലക്സ്, പ്രവാസശ്രീ യൂണിറ്റ് ഹെഡുകളായ അഞ്ജലി രാജ്, പ്രദീപ അനിൽ, സുമി ഷമീർ, ശാമില ഇസ്മയിൽ, ഷാനി നിസാർ, നസീമ ഷഫീക്, രമ്യ ഗിരീഷ്, മറ്റു സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദൈവം നമ്മെ കരുതുമ്പോൾ മറ്റുള്ളവരെ കരുതുക എന്നത് നമ്മുടെ കടമയാണ്: മാർത്തോമ്മാ മെത്രാപ്പോലീത്ത
അബുദാബി: ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പ്രശ്നങ്ങളിൽ പതറി പോകാതെ ദൈവത്തോട് ചേർന്ന് നടക്കുമ്പോൾ ദൈവം അതിന് പരിഹാരം ഒരുക്കുകയും അങ്ങനെ ദൈവ കരുതൽ നാം അനുഭവിക്കുമ്പോൾ മറ്റുള്ളവരെ കരുതുവാനുള്ള കടമ നമുക്കുണ്ടെന്ന് മാർത്തോമ്മാ സുറിയാനി സഭയുടെ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.

ആഗോള വൈഎംസിഎയുടെ 181 സ്ഥാപക ദിനവും അബുദാബി വൈഎംസിഎയുടെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടന്ന സമ്മേളനത്തിനു പ്രസിഡന്‍റ് പ്രിൻസ് പുന്നൻ അധ്യക്ഷത വഹിച്ചു. റവ. ഫാ. ഗീവർഗീസ് മാത്യു, റവ. ജിജോ സി. ദാനിയേൽ, റവ. ബിജു കുഞ്ഞുമ്മൻ, റവ.ഫാ. മാത്യു ജോൺ, ഷാജി എബ്രഹാം, പാസ്റ്റർ ഡോ. അലക്സ് ജോൺ, ഷിജിൻ പാപ്പച്ചൻ, എബ്രഹാം ജോസഫ് എന്നിവർ പ്രസംഗിച്ചു.

10 ,12 ക്ലാസ്സുകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. അബുദാബി മാർത്തോമ്മാ യുവജന സഖ്യം ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. പ്രവീൺ കുര്യൻ, അലക്സ് കോശി, പ്രിയ പ്രിൻസ്, ജിനേഷ് ചെറിയാൻ, മാത്യു തോമസ്, ഷിബുകുട്ടി, റോജൻ സാം, സന്ദീപ് ജോർജ്, അലൻ തോമസ് എന്നിവർ നേതൃത്വം നൽകി.
കുവെെറ്റിൽ പ്രവാസികൾക്ക് വിദേശത്തേക്ക് പോകാൻ എക്സിറ്റ് പെർമിറ്റ് വേണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന വിദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകും മുമ്പ് എക്സിറ്റ് പെർമിറ്റുകൾ(അനുമതി പത്രം) നേടിയിരിക്കണമെന്ന പുതിയ നിബന്ധന കൊണ്ടുവരുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

സ്പോൺസർമാരാണ് അനുമതി പത്രം നൽകേണ്ടത്. പബ്ലിക് അതോറിറ്റി തയാറാക്കിയ നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ പെട്ടെന്ന് തന്നെ ഇലട്രോണിക്കലായി അനുമതി പത്രം ലഭിക്കും. ജൂലൈ ഒന്ന് മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും.
തെന്നല ബാലകൃഷ്ണപിള്ള‌ ആത്മാർഥതയുടെ ആൾരൂപം: ഇൻകാസ് അബുദാബി
അബുദാബി: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്‍റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ ഇൻകാസ് അബുദാബി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

തെന്നല ബാലകൃഷ്ണപിള്ളയുടെ ആത്മാർഥതയുടെ ആൾരൂപമാണെന്നും രാഷ്ട്രീയത്തിൽ അന്യം നിന്നുപോകുന്ന നിസ്വാർഥ സേവന സന്നദ്ധരായ ഒരു തലമുറയുടെ അവസാന കണ്ണികളിലൊന്നാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇൻകാസ് അബുദാബി സംസ്ഥാന പ്രസിഡന്‍റ് എ.എം. അൻസാറിന്‍റെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്. സ്വാഗതം ആശംസിച്ചു. ട്രഷറർ സാബു അഗസ്റ്റിൻ അനുസ്മരണപ്രഭാഷണം നടത്തി സെക്രട്ടറി അനുപ ബാനർജി നന്ദി പറഞ്ഞു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും സമാജം വൈസ്പ്രസിഡന്‍റുമായ ടി.എം. നിസാർ, സംസ്ഥാനകമ്മിറ്റി ഭാരവാഹികളായ സയീദ് മുണ്ടയാട്, എ.സി. അലി, മുഹമ്മദ് അലി, അമീർ കല്ലമ്പലം, ബിനു ബാനർജി, അനീഷ് മോൻ, അനിൽകുമാർ, അനീഷ് ബാലകൃഷ്ണൻ, സൈജു പിള്ള എന്നിവരും

ജില്ലാ ഭാരവാഹികളായ ഷാജികുമാർ, നാസർ ആലംകോട്, ബാജു അബ്ദുൽ സലാം, ഓസ്റ്റിൻ ഫെർണാണ്ടസ്, രജീഷ് കോടോത്ത്, സിനു ജോൺ, എ.ടി. റിയാസ്, ഷഫീക്ക് എന്നിവരും തെന്നലയെ അനുസ്മരിച്ചു.
അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാ സാംസ്കാരിക വേദി
റിയാദ്: ഈദ് ദിനത്തിൽ അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാസാംസ്കാരിക വേദി. കേളിയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യാത്രയിൽ കേളി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും കുട്ടികളുമായി 100ൽ പരം പേർ പങ്കെടുത്തു.

വിനോദ യാത്ര തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകിയതെന്ന് യാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രാവിലെ റിയാദിൽ നിന്നും യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി.

40 മുതൽ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിൽ നിന്നും തീർത്തും വ്യത്യസ്തമായി അബഹയിൽ 18 മുതൽ 30 ഡിഗ്രിവരെ മാത്രമാണ് ചൂട് അനുഭവപ്പെട്ടത്. പൂക്കളാലും ഫല വൃക്ഷങ്ങളാലും മലകളാലും ചെങ്കുത്തായ പ്രദേശങ്ങളാലും പ്രകൃതി രമണീയമായ അബഹയിൽ ആദ്യമായി എത്തിവരായിരുന്നു സഞ്ചാരികളിൽ ഏറെയും.

ഫാക്ടറി തൊഴിലാളികളടക്കമുള്ള കേളി പ്രവർത്തകരും നഴ്സിംഗ് മേഖലയിലടക്കമുള്ള കുടുംബവേദി പ്രവർത്തകരും അടക്കം വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്ന കേരളത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നുള്ള സാധാരണക്കാരായ പ്രവർത്തകർക്ക് നവ്യാനുഭവം നൽകിയ ഒന്നായിരുന്നു യാത്ര.

യാത്രയിൽ ഉടനീളം വ്യതസ്ത രീതിയിൽ വിജ്ഞാനം പകരുന്ന വിനോദങ്ങൾക്ക് സതീഷ്കുമാർ വളവിൽ, ഗഫൂർ ആനമങ്ങാട് എന്നിവർ നേതൃത്വം നൽകി. 16 പേർ ചേർന്ന് രചിച്ച നാല് വ്യത്യസ്ത കഥകൾ, പ്രവർത്തകരിൽ മറഞ്ഞിരിക്കുന്ന കലാബോധത്തെ തൊട്ടുണർത്തുന്ന ഒന്നായി.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി പ്രസിഡന്‍റ് സെബിൻ ഇക്ബാൽ, ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
അബുദാബി മലയാളീസ് സംഘടിപ്പിച്ച കുട്ടിപ്പട്ടാളം വിജയകരമായി
മുസഫ: അബുദാബിയിലെ മലയാളി കുടുംബങ്ങളുടെ സാമൂഹിക സാംസ്‌കാരിക സംഗമമായ അബുദാബി മലയാളീസ് സംഘടിപ്പിച്ച "കുട്ടിപ്പട്ടാളം' ഒന്നാം സീസൺ വിജയകരമായി.

കുട്ടികളുടെ ബൗദ്ധികവും കലാപരവുമായ വളർച്ച ലക്ഷ്യമിട്ട് ഒരുക്കിയ ഈ വേദിയിൽ, മൂന്ന് പ്രായ വിഭാഗങ്ങളിലായി 100ൽ പരം കുട്ടികൾ പങ്കെടുത്തു.



എല്ലാ മത്സരാർഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുകയും വിജയികൾക്ക് മെഡലുകളും ട്രോഫികളും നൽകുകയും ചെയ്തു.
ഇസ്‌ലാമിക് സെന്‍റർ അക്ഷരപ്പെരുന്നാൾ സംഘടിപ്പിച്ചു
അബുദാബി: ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ സാഹിത്യവിഭാഗം ബലി പെരുന്നാളിനോട് അനുബന്ധിച്ച് "അക്ഷരപ്പെരുന്നാൾ' എന്ന തലക്കെട്ടിൽ സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു. ഐഐസി വൈസ് പ്രസിഡന്‍റ് അഹമ്മദ് കുട്ടി തൃത്താല അധ്യക്ഷ വഹിച്ചു.

ട്രഷറര്‍ നസീർ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പ്രമുഖ കവിയും പ്രവാസിയുമായ അക്ബർ അണ്ടത്തോട് സദസിനോട്‌ സംവദിച്ചു. യുവ എഴുത്തുകാരിയായ ഖുലൂദ് സലാമിനെ ചടങ്ങിൽ അനുമോദിച്ചു.

സ്റ്റേറ്റ് കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുസലാം, വൈസ് പ്രസിഡന്‍റ് കോയ തിരുവത്ര, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഷറഫ് മൊവ്വൽ, അനീഷ് മംഗലം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.

എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കളപ്പാട്ടിൽ അബുഹാജി, ഹാഷിം ആറങ്ങാടി, ഫത്താഹ് മുള്ളൂർക്കര, സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുള്ള ചേലക്കോട്, ജാഫർ കുറ്റിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

എഴുത്തുകാരനും മഹാത്മാ ജ്യോതിഭ ഫുലെ അവാർഡ് ജേതാവമായ ജുബൈർ വെള്ളാടത്ത് മോഡറേറ്ററായിരുന്നു.
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്‍റെ നേതൃത്വത്തിൽ വൃക്ഷതെെകൾ വച്ചും ബോധവത്കരണ ക്ലാസ് നടത്തിയും പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

കൈരളി ഓഫീസിൽ ചേർന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫുജൈറ ചാപ്റ്റർ പ്രസിഡന്‍റ് രാജശേഖരൻ വല്ലത്ത്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത്, പ്രസിഡന്‍റ് വിത്സൺ പട്ടാഴി എന്നിവർ സംസാരിച്ചു.



കൈരളി ഫുജൈറ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി ടിറ്റോ തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂണിറ്റ് കമ്മിറ്റി അംഗം രഞ്ജിത്ത് നിലമേൽ നന്ദിയും പറഞ്ഞു.
സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് അബുദാബി മാർത്തോമ്മാ ഇടവക ഗായക സംഘം
അബുദാബി: ദിവ്യ സംഗീതത്തിന്‍റെ അഞ്ച് ദശാംശങ്ങൾ പിന്നിടുന്ന അബുദാബി മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമ അധ്യക്ഷൻ ഡോ. തിയോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ഗായകസംഘത്തിന്‍റെ ഗാനാലാപനം ഒരു പ്രകടനം അല്ല പ്രത്യുത ഒരു പ്രാർഥനയും ആരാധനയുടെ ഭാഗവുമാണ്. സംഗീതം ആത്മാവിന്‍റെ ഭാഷയാണ് സ്വർഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന പാലമാണ് എന്നും മെത്രാപ്പോലീത്ത തന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


റവ. ജിജോ സി. ഡാനിയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. ബിജു എബ്രഹാം തോമസ്, ഇടവക വൈസ് പ്രസിഡന്‍റ് ഗീവർഗീസ് എന്നിവർ ആശംസ പ്രസംഗം നടത്തി. സുവർണ ജൂബിലി പ്രവർത്തകസമിതി ജനറൽ കൺവീനർ റിനോഷ് മാത്യു വർഗീസ് സുവർണ ജൂബിലി പദ്ധതികളുടെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു.

ക്വയർ മാസ്റ്റർ ഫിലിപ് കെ. മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ നോയൽ ജി. ഡാനിയൽ കൃതജ്ഞതയും പറഞ്ഞു. റവ. ചാക്കോ പി.ഷിജു ജോർജ് പ്രാരംഭ പ്രാർഥനയും ക്നാനായ ഇടവക വികാരി ഫാ. സിജോ എബ്രഹാം സമാപന പ്രാർഥനയും നടത്തി.

ഇടവക ഗായക സംഘ അംഗം ബിജു ഫിലിപ്പ് രചന നിർവഹിച്ച് തോമസ് ജി. കൈതയിൽ സംഗീത സംവിധാനം ചെയ്ത ജൂബിലി സന്ദേശഗാനം ഗായകസംഘം ആലപിച്ചു.
നവയുഗം ദമാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി ദമാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം ദമാം സിറ്റി മേഖല സമ്മേളനത്തിൽ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 31 അംഗ ദമാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം തമ്പാൻ നടരാജന്‍റെ അധ്യക്ഷതയിൽ ചേർന്നു.

ശ്രീകുമാർ വെള്ളല്ലൂർ (രക്ഷാധികാരി), തമ്പാൻ നടരാജൻ (പ്രസിഡന്‍റ്), സംഗീത സന്തോഷ്, സാബു വർക്കല (വൈസ് പ്രസിഡന്‍റുമാർ), ഗോപകുമാർ അമ്പലപ്പുഴ (സെക്രട്ടറി), ജാബിർ മുഹമ്മദ് ഇബ്രാഹിം, സുരേന്ദ്രൻ (ജോയിന്‍റ് സെക്രട്ടറിമാർ), മുഹമ്മദ് റിയാസ് (ട്രെഷറർ), അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യവിഭാഗം കൺവീനർ) എന്നിവരെ ദമാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വൃന്ദ എസ്. രാജേഷിന് സഹായമേകി കേളി
റിയാദ്: രണ്ടാമത് ഇന്ത്യ - തായ്‌ലൻഡ് റൈഫിൾ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബാലസംഘം മരുതുംകുഴി മേഖല വൈസ് പ്രസിഡന്‍റ് വൃന്ദ എസ്. രാജേഷിന് കേളി കലാസാംസ്‌കാരിക വേദി യാത്രയ്ക്ക് ആവശ്യമായ തുക കൈമാറി.

2024ൽ നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും ഈ വർഷം ജമ്മുകാഷ്മീരിൽ നടന്ന നാഷണൽ ഐസ് സ്റ്റോക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്ത വൃന്ദ 2025ൽ സ്റ്റേറ്റ് എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.

ഈ വർഷം ഗോവയിൽ നടന്ന നാഷണൽ റൈഫിൽ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും അന്താരാഷ്‌ട്ര തലത്തിൽ മത്സരിക്കുന്നതിന് തെരഞ്ഞെടുക്കുകയും ചെയ്‌തു. ഈ മത്സരം തായ്‌ലൻഡിലെ ബാങ്കോക്ക് ഒളിമ്പിക് ഗ്രൗണ്ടിൽ വച്ചാണ് നടക്കുന്നത്.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടും യാത്രയ്ക്കും മറ്റും ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥ സിപിഎം സംസ്ഥാന കമ്മിറ്റി കേളിയെ അറിയിക്കുകയായിരുന്നു. കേളി സ്വരൂപിച്ച തുകയുടെ ചെക്ക് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ കൈമാറി.

കേളി സൗദി അറേബ്യയിലും നാട്ടിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അശരണർക്ക് നൽകിവരുന്ന ഹൃദയപൂർവം പോലുള്ള പദ്ധതികളെ കുറിച്ചും ജില്ലാ സെക്രട്ടറി എടുത്തുപറഞ്ഞു.

ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, സിപിഎം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. രാധാകൃഷ്ണൻ, കെ.ആർ. മധുസൂദനൻ, കിരൺ ദേവ്, ബാലസംഘം ഏരിയ കോഓർഡിനേറ്റർ ഗോപി വയനാട്, ജില്ലാ പ്രസിഡന്‍റ് അമൽ ഗിരീഷ്,

ബാലസംഘം ഏരിയ സെക്രട്ടറി മഹിമ, ഏരിയ പ്രസിഡന്‍റ് വൈഷ്ണവി, മരുതുംകുഴി വില്ലേജ് സെക്രട്ടറി വിഘ്‌നേഷ്, മരുതുംകുഴി സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
തൗഹീദിലൂടെ വിശുദ്ധി നേടാൻ നാം തയാറാവുക: ഉമർ ഫൈസി
ദോഹ: ഇസ്‌ലാമിക വിശ്വാസത്തിന്‍റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാൻ വിശ്വാസികൾക്ക് ബലി പെരുന്നാൾ ഒരു പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രസ്താവിച്ചു.

അൽസദ്ദ് സ്റ്റേഡിയത്തിൽ ഈദ്ഗാഹ് ഖുത്വുബയുടെ മലയാള പരിഭാഷ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിൽ തിന്മകൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ ഹൃദയാന്തരാളങ്ങളിൽ തൗഹീദിന്‍റെ വെളിച്ചം നിലനിർത്താനുള്ള മുഹൂർത്തമാണ് ഈ ബലിപെരുന്നാളിലൂടെ നൽകിയിരിക്കുന്നതെന്ന് നാം മനസിലാക്കണം. നിരന്തരമായ തക്ബീറിലൂടെ നാം പ്രഖ്യാപിക്കുന്നതും അതാണ്.



ഒരു തെറ്റ് കണ്ടാൽ നിങ്ങളുടെ കൈ കൊണ്ട് തടുക്കുക, നാവ് കൊണ്ട് തടയാൻ കഴിയുമെങ്കിൽ തടയുക, അതിനും സാധ്യമല്ല എങ്കിൽ നിങ്ങളുടെ ഹൃദയം കൊണ്ട് വെറുക്കുക എന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ജീവിതത്തിൽ പാലിക്കാൻ നമുക്ക് സാധിക്കണം. ഇതിലൂടെ സമൂഹത്തിലും നന്മയുടെ വെളിച്ചം എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ ബൈബിൾ ക്ലാസുകൾക്ക് തുടക്കം
കുവൈറ്റ് സിറ്റി: സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.

പ്രാരംഭ പ്രാർഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സൺഡേ സ്‌കൂൾ ഹെഡ്ബോയ് ഏബൽ കോശി ബിൻസു, ഹെഡ്ഗേൾ കാരോളിൻ സാറാ സിസിൽ എന്നിവർ ചേർന്ന് പതാകയുയർത്തി. മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

ഒവിബിഎസ് സൂപ്രണ്ട് ഷീജാ മറിയം തോമസ് സ്വാഗതവും സൺഡേ സ്‌കൂൾ സെക്രട്ടറി സജി ഷാജി നന്ദിയും രേഖപ്പെടുത്തി.



ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ഒവിബിഎസ് ഡയറക്ടർ റവ. ഫാ. സിബി മാത്യു വർഗീസ്, ഭദ്രാസന കൗൺസിലംഗവും ഇടവക ട്രസ്റ്റിയുമായ ദീപക്ക് അലക്സ് പണിക്കർ, സഭാ മനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ്, ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് സാം ഇട്ടൂപ്പ് എന്നിവർ പ്രസംഗിച്ചു.

ഒവിബിഎസ് 2025 സോംഗ് ബുക്കിന്‍റെ പ്രകാശനം ഇടവക സെക്രട്ടറി ജേക്കബ് റോയിക്ക് നൽകി കൊണ്ട് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ നിർവഹിച്ചു.

"നടപ്പിൽ നിർമ്മലരായിരിപ്പിൻ' എന്ന ചിന്താവിഷയത്തിന്‍റെ അടിസ്ഥാനത്തിൽ 550-ഓളം കുട്ടികളെയും 110 അധ്യാപകരേയും ഉൾക്കൊള്ളിച്ചുകൊണ്ട് എൻഇസികെ അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ഈ മാസം13ന് സമാപിക്കും.

അന്നേദിവസം കുട്ടികളുടെ വർണശബളമായ റാലിയും കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
ഗൾഫ് എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്.

വിമാനത്തിൽ പിന്നീട് നടത്തിയ തെരച്ചിലിൽ അസാധാരണമായതൊന്നും കണ്ടെത്തിയില്ലെന്നാണു വിവരം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷെഡ്യൂൾ ചെയ്ത മറ്റ് വിമാന സർവീസുകളെ സംഭവം ബാധിച്ചിട്ടില്ല.
ദുബായിയിൽനിന്നെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
ഉഴവൂർ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അരീക്കര വട്ടപുഴ കാവിൽ അരുൺ ഗോപിയാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ഉഴവൂർ ഇടക്കോലി ജംഗ്ഷനിലാണ് അപകടം.

സംസ്കാരം പിന്നീട്. ദുബായിയിൽ കുടുംബസമേതം ജോലിചെയ്യുന്ന അരുൺ കഴിഞ്ഞാഴ്ചയാണു നാട്ടിലെത്തിയത്. ഭാര്യയെ ഞായറാഴ്ച ദുബായിയിലേക്കു യാത്രയാക്കി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു അപകടം.

ദുബായിയിലേക്കു ഉടൻ മടങ്ങാനിരിക്കുകയായിരുന്നു അരുൺ.
ദുബായിയിൽ സ്കൂബാ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
ദുബായി: തൃശൂർ വേലൂർ സ്വദേശി സ്കൂബാ ഡൈവിംഗിനിടെ ദുബായിയിൽ മരിച്ചു. നടുവിലങ്ങാടി ഐസക്(29) ആണ് മരിച്ചത്. ജുമേരാ ബീച്ചിലാണു സംഭവം. ഡൈവിംഗിനിടെ ഓക്സിജൻ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്നാണ് വിവരം.

സഹോദരൻ ഐവിൻ, ഐസക്കിന്‍റെ ഭാര്യ രേഷ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡൈവിംഗിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഐവിൻ ചികിത്സയിലാണ്. നടുവിലങ്ങാടി പോൾ - ഷീജ ദന്പതികളുടെ മകനാണ് ഐസക്.

ദുബായിയിലെ കന്പനിയിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ രേഷ്മയും എൻജിനിയറാണ്. പെരുന്നാൾ അവധി ആഘോഷത്തിന്‍റെ ഭാഗമായാണ് ബീച്ചിൽ സ്കൂബാ ഡൈവിംഗിനെത്തിയത്.

ഡൈവിംഗിനു മുന്പ് മൂവർക്കും സ്വിമ്മിംഗ് പൂളിൽ പരിശീലനം നൽകിയിരുന്നതായി പറയുന്നു. മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും.
ദുബാ‌യിയില്‍ ഷോറൂം തുറന്ന് അലന്‍ സോളി
ദുബായി: സ്മാര്‍ട്ട് കാഷ്വല്‍ ബ്രാന്‍ഡായ അലന്‍ സോളി തങ്ങളുടെ ആഗോള വിപുലീകരണത്തിന്‍റെ ഭാഗമായി ദുബായില്‍ പുതിയ ഷോറൂം ആരംഭിച്ചു.

ദുബായി ദേയ്‌ര സിറ്റി സെന്‍ററിലെ രണ്ടാം നിലയിലാണ് 1,830ലധികം ചതുരശ്ര അടി വലിപ്പമുള്ള ദുബായിലെ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം സ്ഥിതിചെയ്യുന്നത്.

ആദിത്യ ബിര്‍ള ലൈഫ്‌സ്റ്റൈൽ ബ്രാന്‍ഡ്‌സ് ലിമിറ്റഡ് പ്രീമിയം ബ്രാന്‍ഡ്‌സ് പ്രസിഡന്‍റ് ജേക്കബ് ജോണ്‍, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, കല്യാണ്‍ സില്‍ക്‌സ് ഡയറക്‌ടര്‍ മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
അറഫാസംഗമത്തിൽ പങ്കെടുത്ത് ലക്ഷങ്ങൾ
റിയാദ്: ഹജ്ജിന്‍റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്ത് ലക്ഷക്കണക്കിന് ഇസ്‌ലാം മതവിശ്വാസികൾ. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ 18 ലക്ഷം വിശ്വാസികളാണ് അറഫയിൽ സംഗമിച്ചത്.

മിനായിൽനിന്ന് 14 കിലോമീറ്റർ അകലെയാണ് അറഫാ മൈതാനം. അറഫയിൽ പ്രാർഥന പൂർത്തിയാക്കി വിശ്വാസികൾ ഇന്നു പുലർച്ചെ മിനായിലെത്തും.

ഇന്ത്യയിൽനിന്ന് 1.22 ലക്ഷം പേരാണ് ഹജ്ജ് കർമത്തിനെത്തിയിരിക്കുന്നത്.
അബുദാബി മാർത്തോമ്മാ ഇടവക ഗായകസംഘം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു
അബുദാബി: അഞ്ചുപതിറ്റാണ്ടുകളായി അബുദാബി മാർത്തോമ്മാ ഇടവകയിലെ ആരാധനകളെ സംഗീതസാന്ദ്രമാക്കുന്ന അബുദാബി മാർത്തോമ ഇടവക ഗായകസംഘം സുവർണ ജൂബിലി നിറവിൽ.

ഗായകസംഘത്തിന്‍റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച വിശുദ്ധ ആരാധനയ്ക്ക് ശേഷം മുസ്‌സഫ ദേവാലയത്തിൽ തുടക്കം കുറിക്കുന്നു.

മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടന കർമം നിർവഹിക്കും. ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇടവക സഹവികാരി റവ. ബിജോ എ തോമസ് ആശംസ സന്ദേശം നൽകും.

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലിന കർമ്മ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മിഷൻ ഫീൽഡ് സപ്പോർട്ട് എന്നിവയാണ് പ്രധാന പദ്ധതികൾ.

അശരണരേയും ആലംബഹീനരെയും ഹൃദയത്തോട് ചേർത്തു നിർത്തിയ ക്രിസ്തുവിന്‍റെ കനിവിന്‍റെ കരങ്ങളാകുവാൻ ഇടവക ഗായസംഘം ജൂബിലി പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.

ആഘോഷങ്ങളുടെ ഭാഗമായി സംഗീത സന്ധ്യ, എക്യൂമിനിക്കൽ സംഗമം, ഈസ്റ്റർ കരോൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

റവ. ജിജോ സി. ഡാനിയേൽ (പ്രസിഡന്‍റ്), റവ. ബിജോ എ. തോമസ് (വൈസ് പ്രസിഡന്‍റ്), റിനോഷ് മാത്യു വർഗീസ് (ജനറൽ കൺവീനർ), റോയ് ജോർജ് (പ്രോജക്ട് ), സുനിൽ തോമസ് (ഫിനാൻസ്), നോയൽ ജി. ഡാനിയൽ (പ്രോഗ്രാം), സിജി ജോർജ് (പബ്ലിസിറ്റി), ഷൈല മനോജ് (റിസപ്ഷൻ),

ജെനി ജോൺ (പ്രയർ സെൽ), ഏബൽ ബിജു മാത്യു (സെക്രട്ടറി), പ്രിൻസി ചാൾസ് (ലേഡീസ് സെക്രട്ടറി), ഫിലിപ് കെ. മാത്യു (ക്വയർ മാസ്റ്റർ), സച്ചിൻ ഇട്ടി കോശി (അസിസ്റ്റന്‍റ് ക്വയർ മാസ്റ്റർ), അജിൻ സാം കോശി (അസിസ്റ്റന്‍റ് ക്വയർ മാസ്റ്റർ) എന്നിവരെ അടങ്ങുന്ന പ്രവർത്തകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
അഡ്‌നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിംഗ്സിന്
അബുദാബി: അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുറക്കുന്ന ദാസ് ആശുപത്രിയു‌ടെ നടത്തിപ്പ് ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിംഗ്സിന്.

ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ അഡ്നോക്കും ബുർജീൽ ഹോൾഡിംഗ്സും ഒപ്പുവച്ചു.

ദ്വീപ് നിവാസികൾ, അഡ്നോക്ക് തൊഴിലാളികൾ എന്നിവർക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുന്നതിനുള്ള കേന്ദ്രമായി രൂപകൽപന ചെയ്തിട്ടുള്ള ആശുപത്രി 24 മണിക്കൂറും സേവനങ്ങൾ നൽകും. സമീപ പ്രദേശങ്ങളിൽ നിന്നുള്ള അടിയന്തര കേസുകൾക്കും ചികിത്സ നൽകും.

നൂതന രോഗനിർണയ രീതികൾ, കിടത്തി ചികിത്സാ സൗകര്യം, ശസ്ത്രക്രിയ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ദ്വീപിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

സമഗ്രമായ ഔട്ട്പേഷ്യന്‍റ് സേവനങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്വാറന്‍റെെൻ, ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ഉൾപ്പെടെ കിടത്തി ചികിത്സക്കായി 23 കിടക്കകൾ സജീകരിച്ചിട്ടുണ്ട്.

അടിയന്തരവും ദീർഘ കാല പരിചരണങ്ങൾക്കും ഇത് അനുയോജ്യമാണ്. ഓപ്പറേഷൻ റൂം, ഫാർമസികൾ, രക്തബാങ്ക് തുടങ്ങി എല്ലാവിധ സജ്ജീകരങ്ങളുമുള്ള അടിയന്തര വിഭാഗവും ഉണ്ട്.

ഇതോടൊപ്പം, എക്സ്-റേ, സിടി സ്കാൻ, അൾട്രാസൗണ്ട് ഇമേജിംഗ്, ഫിസിയോതെറാപ്പി, പുനരധിവാസം, ടെലി-കൺസൾട്ടേഷൻ, ടെലി-കൗൺസിലിംഗ്, വാക്സിനേഷൻ എന്നിവയും ലഭ്യമാണ്. ദാസ് ദ്വീപിൽ നിന്നും കൂടുതൽ ചികിത്സയ്ക്കായി രോഗികളെ കൊണ്ട് പോകുന്നതിനുള്ള ഹെലിപാഡും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിചരണം വിദൂര സ്ഥലങ്ങളിൽ പ്രാപ്യമാക്കുന്നതിനുള്ള ബുർജീലിന്‍റെ പ്രതിബദ്ധതയുടെ തുടർച്ചയാണ് ഈ പങ്കാളിത്തമെന്ന് ബുർജീൽ ഹോൾഡിംഗ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു

നിലവിൽ അഡ്നോക്കിന്‍റെ അൽ ദഫ്റയിലുള്ള അൽ ദന ആശുപത്രി ബുർജീലിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കലാണ് ദാസ് ആശുപത്രിയുടെ നടത്തിപ്പ് കരാർ.
ബലി പെരുന്നാൾ: യുഎഇയിൽ ആറിടങ്ങളിൽ പീരങ്കി വെടി മുഴങ്ങും
ദുബായി: ഈദ് ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി നടക്കുന്ന പീരങ്കി വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

സഅബീൽ ഗ്രാൻഡ് മോസ്‌കിലും ഉമ്മു സുഖീം, നാദ് അൽ ഹമർ, അൽ ബർഷ, അൽ ബറാഹ, ഹത്ത എന്നിവിടങ്ങളിലെ ഈദ് മുസല്ലകളിലും പീരങ്കി വെടിയൊച്ചകൾ മുഴങ്ങും.

യുഎഇയുടെ സാമൂഹിക പൈതൃകത്തിന്‍റെ ഭാഗമാണ് ഈദ് പീരങ്കി.
ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി
ടെഹ്റാൻ: ഇറാനിൽ കഴിഞ്ഞ മാസം കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. പഞ്ചാബ് സ്വദേശികളായ അമൃത്‌പാൽ, ഹുസൻപ്രീത് സിംഗ്, ജസ്പാൽ സിംഗ് എന്നിവരെ തട്ടിക്കൊണ്ടുപോയി തെക്കൻ ഇറാനിലെ വാരാമിനിൽ ബന്ദികളാക്കിയിരിക്കുകയായിരുന്നു.

ഇന്ത്യക്കാരെ ഇറേനിയൻ പോലീസാണ് രക്ഷപ്പെടുത്തിയത്. ഇവർ ഇന്ത്യൻ എംബസിയുടെ സുരക്ഷിതത്വത്തിലാണ്. ഓസ്ട്രേലിയയിൽ ജോലി നല്കാമെന്നു വാഗ്ദാനം ചെയ്താണ് ഇന്ത്യക്കാരെ ഇറാനിലെത്തിച്ചത്.

മേയ് ഒന്നിന് ടെഹ്റാനിൽ വിമാനമിറങ്ങിയ ഉടൻ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഹജ്ജ് തീർഥാടനത്തിനു തുടക്കമായി
റിയാദ്: 19 ലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിനു തുടക്കമായി. 162 രാജ്യങ്ങളിൽനിന്നെത്തിയ തീർഥാടകരെല്ലാം മിനയിലെത്തി. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്നു നടക്കും.

കേരളത്തിൽനിന്നുള്ള 17 പേരുൾപ്പെടെ ഇന്ത്യയിൽനിന്ന് 1,22,518 പേരാണ് ഹജ്ജിനെത്തിയിരിക്കുന്നത്. ഇന്നു രാവിലെ അറഫയിൽ എത്തുന്ന തീർഥാടകർ മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച പുലർച്ചയോടെ മിനായിൽ തിരിച്ചെത്തും.

അവിടെ മൂന്നു ദിവസം രാപാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക.
സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിണം: നവയുഗം ദമാം മേഖല സമ്മേളനം
ദമാം: ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ വർധിച്ചു വരുന്ന സ്വദേശിവത്കരണ - കുടിയേറ്റവിരുദ്ധ സമീപനങ്ങൾ കാരണം ജോലി നഷ്‌ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികളുടെ പുനഃരധിവാസത്തിനായി സമഗ്രമായ നയം നോർക്ക രൂപീകരിണമെന്ന് നവയുഗം സാംസ്കാരികവേദി ദമാം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദമാം ബദർ അൽറാബി ഹാളിലെ സഫിയ അജിത് നഗറിൽ നടന്ന ദമാം മേഖല സമ്മേളനം, നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. ജാബിർ മുഹമ്മദ് രക്തസാക്ഷി പ്രമേയവും ആമിന റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ദമാം മേഖല സെക്രെട്ടറി ഗോപകുമാർ മേഖല പ്രവർത്തന റിപ്പോർട്ടും നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണിമാധവം, സജീഷ് പട്ടാടി, പ്രിജി കൊല്ലം, ഉണ്ണി പൂച്ചെടിയിൽ, ശരണ്യ ഷിബു, ഹുസൈൻ നിലമേർ എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി.

സംഗീത സന്തോഷ്, റിയാസ് മുഹമ്മദ്, തമ്പാൻ നടരാജൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. സാബു വർക്കല, സുരേന്ദ്രൻ എന്നിവർ പ്രമേയ കമ്മിറ്റിയിലും മുഹമ്മദ് ഷിബു, സന്തോഷ് കുമാർ എന്നിവർ മിനിട്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു.

റിപ്പോർട്ടിന് മേൽ നടന്ന ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സമ്മേളന പ്രതിനിധികൾ സംസാരിച്ചു. 31 അംഗങ്ങൾ അടങ്ങിയ പുതിയ ദമാം മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളനത്തിലേക്ക് 40 അംഗ പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു.

സമ്മേളനത്തിന് ജോസ് കടമ്പനാട് സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.
ഈദ്ഗാഹ് മലയാള ഖുത്വുബ പരിഭാഷ അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ ആൽമഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്‍റർ അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഖുത്വുബ മലയാള പരിഭാഷയ്ക്ക് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി നേതൃത്വം നൽകും.

ഈദുൽ അദ്ഹ ദിനമായ വെള്ളിയാഴ്ച രാവിലെ 4.58നു നടക്കുന്ന ഈദ്ഗാഹിന് വുദ്വു ചെയ്ത് മുസ്വല്ലയുമായി വരുന്നത് സൗകര്യപ്രദമായിരിക്കും. വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നും ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.
മേയ്‌മാസ വായന സംഘടിപ്പിച്ച് ചില്ല
റിയാദ്: അഞ്ച് വ്യത്യസ്ത കൃതികളെ പങ്കുവച്ചുകൊണ്ട് ചില്ലയുടെ മേയ്‌മാസ വായന ബത്തയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ചു. എം. സ്വരാജ് എഴുതിയ "പൂക്കളുടെ പുസ്‌തകം' എന്ന കൃതിയുടെ വായന സുരേഷ് ലാൽ സദസുമായി പങ്കുവച്ച് വായനയ്ക്ക് തുടക്കം കുറിച്ചു.

സ്കൂൾ കാലഘട്ടം മുതൽ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും ആകർഷിക്കുകയും ചെയ്ത പൂക്കളെ തേടിയുള്ള യാത്രകളും കണ്ടെത്തലുകളും അവയുടെ ചരിത്രനിയോഗങ്ങളും കാവ്യബന്ധങ്ങളും പുസ്തകത്തിൽ സ്വരാജ് വിശദീകരിക്കുന്നുണ്ട്.

മനുഷ്യചരിത്രത്തിന്‍റെ നിരവധി ഘട്ടങ്ങളിൽ പൂക്കളുടെ സാന്നിധ്യം എങ്ങനെയായിരുന്നു എന്ന് ചർച്ച ചെയ്യുന്ന കൃതി എല്ലാവരും വായിക്കണണമെന്ന് സുരേഷ് ലാൽ പറഞ്ഞു. ഒരു യുവരാഷ്ട്രീയ നേതാവിന്‍റെ ക്രിയാത്മകമായ ഒരു സാംസ്കാരിക ഇടപെടലാണ് പൂക്കളുടെ പുസ്തകമെന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.

ലക്ഷണമൊത്ത ആദ്യ മലയാളനോവലെന്ന് മലയാളി സമൂഹം പാരമ്പര്യാധിഷ്ഠിതമായി വിശ്വസിച്ചുപോന്ന "ഇന്ദുലേഖ' എന്ന ആഖ്യായികയുടെ സാമൂഹ്യശാസ്ത്രപരമായ വായനയാണ് ഒ.പി. മുഹമ്മദ് ബാസിൽ നടത്തിയത്.

ചന്തുമേനോന്‍റെ പ്രസ്തുത കൃതി മലയാളത്തിലെ ലക്ഷണം കെട്ട നോവലാണെന്ന് അതിലെ നിരവധി സന്ദർഭങ്ങളും സാമൂഹ്യ-കുടുംബ സങ്കൽപ്പവും വിശദീകരിച്ച് ബാസിൽ സമർഥിച്ചു. ഇന്ദുലേഖയിൽ നവോഥാന ആശയങ്ങളൊന്നും തന്നെയില്ല.

ഫ്യൂഡലിസത്തിന്‍റെ ചില വൃത്തികേടുകളെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ട് എന്നുമാത്രം. എന്നാൽ പാശ്ചാത്യസാഹിത്യ പ്രചോദനം കൊണ്ട് സംഭവിക്കേണ്ട പുരോഗമനപരമായതൊന്നും തന്നെ കഥാവികാസത്തിലോ കഥാപാത്രങ്ങളിലോ കാണാൻ സാധിക്കില്ല എന്ന് അവതാരകൻ വ്യക്തമാക്കി.

ഡോ. പ്രശോഭ് ഈനോസിന്‍റെ "ആരണ്യകാണ്ഡം' എന്ന കൃതിയുടെ വായനയാണ് അനിത്ര ജ്യോമി സദസിന് മുന്നിൽ അവതരിപ്പിച്ചത്. ഒരു മെഡിക്കൽ ഓഫീസറായിരിക്കെ തന്നെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന നിലയിലും പ്രശസ്തനായ ഡോക്ടറുടെ വനയാത്രകളും വന്യതയിലെ സൗന്ദര്യവും ആഴവും ഗഹനതയും പുസ്തകത്തിൽ പ്രതിഫലിക്കുന്നു എന്ന് അവതാരക പറഞ്ഞു.

പി.പി. രാമചന്ദ്രന്‍റെ "കാണെക്കാണെ' എന്ന കവിതാ സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം എം. ഫൈസൽ പങ്കുവച്ചു. ആധുനികാനന്തര മലയാള കവിതയിലെ ഏറ്റവും കവിത മുറ്റിയ കവിതകളുടെ രചയിതാവാണ് രാമചന്ദ്രനെന്ന് അവതാരകൻ പറഞ്ഞു.

എൻ.എൻ. കക്കാട്, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട എന്നിവരിൽ നിന്നെന്ന പോലെ ഇടശേരി, എം. ഗോവിന്ദൻ എന്നിവരിൽ നിന്നും കാവ്യോർജ്ജം സ്വീകരിക്കുന്ന രാമചന്ദ്രൻ മലയാള കവിതയുടെ ഏറ്റവും സുന്ദരമായ മുദ്രയാണെന്ന് ഫൈസൽ അവകാശപ്പെട്ടു.

പ്രശസ്ത മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്തു രചിച്ച "രമണീയ വനങ്ങളെ രണൽ ഭ്രമര വ്യാകുലമാം സുമങ്ങളെ' എന്ന കൃതിയുടെ വായനാനുഭവമാണ് ഷഹീബ വി.കെ സദസുമായി പങ്കുവച്ചത്. താൻ വായിച്ച പുസ്തകങ്ങളെ മുൻനിർത്തി സനീഷ് നടത്തുന്ന രാഷ്ട്രീയ വായനകളുടെ സമാഹാരമാണ് ഈ പുസ്തകം.

മാർക്കേസും മാർക്‌സും എലനോർ മാർക്സും ബുദ്ധനും പ്രവാചകനും മമ്മൂട്ടിയും പുടിനും പുസ്തകത്തിൽ വിഷയങ്ങളായി കടന്നുവരുന്നു. ഹിന്ദുത്വ ഫാസിസവും ഗാന്ധിവധവും അതേതുടർന്ന് തൂക്കിലേറ്റപ്പെട്ട നാരായൺ ആപ്തയുടെ കാമുകി മനോരമ സാൽവിയുമൊക്കെ കടന്നുവരുന്ന പുസ്തകം മികച്ച വായനകളുടെ വായനയാണെന്ന് ഷഹീബ പറഞ്ഞു.

വായനകൾക്ക് ശേഷം നടന്ന ചർച്ചയിൽ ജോണി പനംകുളം, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, ബീന, സബീന എം. സാലി, ശശി കാട്ടൂർ, റസൂൽ സലാം, സീബ കുവോട്, ഫൈസൽ കൊണ്ടോട്ടി, നജിം കൊച്ചുകലുങ്ക് എന്നിവർ പങ്കെടുത്തു.

നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു. ചർച്ചകളെ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബിന്‍ ഉംറാനിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റോറന്‍റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിനോ ആദ്യ പ്രതി നല്‍കി കെബിഎഫ് പ്രസിഡന്‍റ് ഷഹീന്‍ മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.

പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ പതിപ്പിന്‍റെ പ്രകാശനം ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍. ഹാഷിമും മാര്‍ക്കറ്റിംഗ് ഹെഡ് ഉസാമയും ചേര്‍ന്ന് നിര്‍വഹിച്ചു. എംബിഎ ആൻഡ് പാര്‍ട്‌ണേര്‍സ് ഗ്രൂപ്പ് ഖത്തര്‍ ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അലി അധ്യക്ഷത വഹിച്ചു.

സികെ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ഇസ്മാഈല്‍ കെ. ഹമീദ്, വിജയമന്ത്രങ്ങള്‍ അവതാരകന്‍ റാഫി പാറക്കാട്ടില്‍, തസീര്‍ ജെന്യൂന്‍ പാര്‍ട്‌സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, വി വണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ എം.സി. സംസാരിച്ചു.

എംപി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.പി. ഷാഫി ഹാജി ചടങ്ങില്‍ വിശിഷ്‌‌ടാതിഥിയായിരുന്നു. മീഡിയ പ്ലസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5,000 രൂപയാക്കി ഉയർത്തണം: നവയുഗം
അൽകോബാർ: പ്രവാസി ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കി ഉയർത്തണമെന്ന് നവയുഗം സാംസ്കാരികവേദി തുഗ്‌ബ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോബാർ അപ്സര റസ്റ്ററന്‍റിലെ ഷൈമ രാജു നഗറിൽ നടന്ന തുഗ്‌ബ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്‍റ് മഞ്ജു മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.

പ്രിജി, ശരണ്യ ഷിബു, മഞ്ജു അശോക് എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രെട്ടറി ദാസൻ രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് റിപ്പോർട്ടിൻമേൽ സമ്മേളന പ്രതിനിധികളുടെ ചർച്ച നടന്നു. നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ഉണ്ണി മാധവം, മനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി.



സമ്മേളനത്തിൽ സുറുമി സ്വാഗതവും എബിൻ തലവൂർ നന്ദിയും പറഞ്ഞു. നവയുഗം തുഗ്‌ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. നവയുഗം തുഗ്‌ബ മേഖല സമ്മേളനം തെരഞ്ഞെടുത്ത ഇരുപത്തെട്ടംഗ മേഖല കമ്മിറ്റി, പ്രിജി കൊല്ലത്തിന്‍റെ അധ്യക്ഷതയിൽ പ്രഥമയോഗം ചേർന്ന് മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഷിബുകുമാർ (രക്ഷാധികാരി), പ്രിജി കൊല്ലം (പ്രസിഡന്‍റ്), നിസാർ, സിറാജ് (വൈസ് പ്രസിഡന്‍റുമാർ), എബിൻ തലവൂർ (സെക്രട്ടറി), പ്രദീഷ്, സന്തോഷ് (ജോയിന്‍റ് സെക്രട്ടറിമാർ), മഞ്ജു അശോക് (ട്രെഷറർ) എന്നിവരാണ് നവയുഗം തുഗ്‌ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചു
ഷാർജ: ക്രിക്ക് ഫാമിലിയുടെ ആഭിമുഖ്യത്തിൽ ക്യൂട്ടീസ് ഇന്‍റർനാഷണൽ ക്രിക്കറ്റ് കാർണിവൽ ആറാം സീസൺ എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചു. ഇരുപതിൽപരം ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിന്‍റെ ഫൈനലിൽ ലാംസി ഇലവനെ പരാജയപ്പെടുത്തി ബി ദ ബോസ് ടീം ചാന്പ്യൻമാരായി.

വിജയികൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറയും യുഎഇ നാഷണൽ ക്രിക്കറ്റ് ടീം താരം കൃഷ്ണചന്ദ്രനും ചേർന്ന് ട്രോഫി വിതരണം ചെയ്തു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോയിൻ സെക്രട്ടറി സിബി, യുഎഇ നാഷണൽ ക്രിക്കറ്റ് താരങ്ങളായ വിഷ്ണു സുകുമാരൻ, കേരള ക്രിക്കറ്റ് മുൻ താരം ഷാനിബ് കാസ്ത, മേജോ ജോസഫ് എന്നിവർ പങ്കെടുത്തു.

ക്ലബ് പ്രസിഡന്‍റ് അജീഷ്, സെക്രട്ടറി വിപിൻ എന്നിവർ വിജയികളെ മെഡൽ നൽകി ആദരിച്ചു.
കേളി പ്രതീക്ഷ പുരസ്കാരം; വിതരണോദ്ഘാടനം റിയാദിൽ നടന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം പ്രതീക്ഷയുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. റിയാദിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പുരസ്‌കാര വിതരണ പരിപാടി ഇന്ത്യൻ എംബസി സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി ചെയർപേഴ്സൻ ഷഹനാസ് സഹിൽ ഉദ്ഘാടനം ചെയ്തു.

ഉയർന്ന മാർക്ക് മാത്രമല്ല വിജയത്തിന്‍റെ മാനദണ്ഡം. ആയിരുന്നെങ്കിൽ നമുക്ക് എഡിസനെ കുറിച്ചും ഐൻസ്റ്റീനെ കുറിച്ചും പഠിക്കേണ്ടി വരില്ലായിരുന്നു. നിശ്ചിത മാർക്ക് എന്ന മാനദണ്ഡം ഇല്ലാതെ വിജയികൾക്കെല്ലാവർക്കും അനുമോദനം എന്ന കേളിയുടെ ആശയം അഭിനന്ദനാർഹമാണെന്ന് ഷഹനാസ് സഹിൽ പറഞ്ഞു.

പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും ഉപരി പഠനത്തിന് അർഹരായ കേളി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിൽ നിന്നും പ്ലസ്ടു വിലെ 11 കുട്ടികളും പത്താം തരത്തിലെ 8 കുട്ടികളുമടക്കം 19 വിദ്യാർഥികളാണ് അവാർഡിന് അർഹത നേടിയത്.



കാഷ് അവാർഡും മൊമന്‍റോയുമടങ്ങുന്നതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിലെ വിജയികൾക്ക് പുറമെ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി കേളി അംഗങ്ങളുടെ 216 കുട്ടികൾ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. കേളത്തിലെ വിതരണം അതത് ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ നടക്കും.

കേളി പ്രസിഡന്‍റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, കേളി ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

കേളി ആക്‌ടിംഗ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പ്രതീക്ഷ 2025 കോഓർഡിനേറ്റർ സതീഷ് കുമാർ വളവിൽ നന്ദിയും പറഞ്ഞു.
കുവൈറ്റ് കെഎംസിസി ചാമ്പ്യൻസ് കപ്പ്‌: കുന്നമംഗലം ജേതാക്കളായി
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിംഗിന്‍റെ നേതൃത്വത്തിൽ 16 മണ്ഡലം ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ പ്രഥമ കെഎംസിസി ചാമ്പ്യൻസ് കപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ കുന്നമംഗലം മണ്ഡലം ടീം ജേതാക്കളായി.

സബാഹിയയിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കല്യാശേരി മണ്ഡലം ടീമിനെ ടൈ-ബ്രേക്കറിൽ മറി കടന്നാണ് കുന്നമംഗലം മണ്ഡലം ടീം കപ്പിൽ മുത്തമിട്ടത്.

ആവേശം തിരതല്ലിയ ഫൈനൽ മത്സരത്തിൽ ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താനാവാതെ വരികയായിരുന്നു. തുടർന്ന് ഷൂട്ട്‌ ഔട്ടിലൂടെയാണ് ജേതാക്കളെ നിർണയിച്ചത്.

വള്ളിക്കുന്നു മണ്ഡലത്തെ ഷൂട്ട്‌ ഔട്ടിൽ പരാജയപ്പെടുത്തി ബാലുശേരി മണ്ഡലം മൂന്നാം സ്ഥാനക്കാരായി. മങ്കട, കാഞ്ഞങ്ങാട്, കൊയിലാണ്ടി, കോട്ടക്കൽ, തൃക്കരിപ്പൂർ, തവനൂർ, തൃത്താല, തളിപ്പറമ്പ, കാസർഗോഡ്, കൊടുവള്ളി, കണ്ണൂർ/ധർമടം, ബേപ്പൂർ എന്നീ മണ്ഡലങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുത്ത മറ്റു ടീമുകൾ.

ശ്രീ ഹരി (കുന്നമംഗലം) - മികച്ച കളിക്കാരൻ, അമീസ് (കുന്നമംഗലം)- മികച്ച ഗോൾകീപ്പർ, നിധിൻ (കല്യാശേരി )- ടോപ് സ്കോറർ, ബിനു (കല്യാശേരി) - മികച്ച ഡിഫെൻഡർ എന്നിവർ മികച്ച പ്രകടനങ്ങൾക്കുള്ള അവാർഡുകൾക്ക് അർഹരായി.

കുവൈറ്റ് കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ, സ്പോർട്സ് വിംഗ് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആക്‌ടിംഗ് പ്രസിഡന്‍റ് റഹൂഫ് മഷ്ഹൂർ, ജനറൽ സെക്രട്ടറി മുസ്തഫ കാരി എന്നിവർ ടൂർണമെന്‍റിന്‍റെ കിക്കോഫ് നിർവഹിച്ചു.

കെഎംസിസി വൈറ്റ് ഗാർഡ് അംഗങ്ങൾ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് നടത്തി, കെഎംസിസിക്ക് കീഴിലുള്ള മെഡിക്കൽ വിംഗിന്‍റെ പ്രഥമ സുശ്രൂശ സേവനവും ഗ്രൗണ്ടിൽ ലഭ്യമായിരുന്നു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, ലുലു എക്സ്ചേഞ്ച് പ്രതിനിധി ശഫാസ് അഹമ്മദ്, അൽ അൻസാരി എക്സ്ചേഞ്ച് പ്രധിനിധി അബ്ദുറഹിമാൻ, കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഫാറൂഖ് ഹമദാനി, ഡോ. മുഹമ്മദ് അലി, ഫാസിൽ കൊല്ലം,

ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, ഉപദേശക സമിതി അംഗം കെ.കെ. പി. ഉമ്മർകുട്ടി, കെഎംസി‌സി സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും കാഷ് പ്രൈസുകളും വിതരണം ചെയ്തു.

സ്‌പോർട്സ് വിംഗ് ജനറൽ കൺവീനർ ഷമീദ് മാമക്കുന്നു, സ്പോർട്സ് വിംഗ് വൈസ് ചെയർമാൻ മൻസൂർ കുന്നത്തേരി, സ്പോർട്സ് വിംഗ് അംഗങ്ങളായ നൗഷാദ്, ഷാജഹാൻ, എം. കെ. ഫാറൂഖ്, ഫൈസൽ, അമീർ അലി, മുജീബ് ചേകനൂർ, വി.കെ. സലിം, അൻസാർ തൃത്താല എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.
സൗദിയിൽ വെടിയേറ്റു മരണം: രണ്ടുപേര്‍ പിടിയിലെന്ന് സൂചന
റിയാദ്: സൗദി അറേബ്യയിലെ ബീഷയില്‍ കാസര്‍ഗോഡ് കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി എ.എം. ബഷീര്‍ (41) വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. കൗമാരക്കാരായ രണ്ടുപേരെ റിയാദില്‍വച്ച് പിടികൂടിയെന്നാണ് സൂചന.

ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ടാക്‌സി ഡ്രൈവറായ ബഷീര്‍ ശനിയാഴ്ച രാത്രി 11.30ഓടെ സ്വന്തം കാര്‍ കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ അക്രമിസംഘം വെടിയുതിര്‍ത്ത് കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
വൈപ്പിനിലെ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല; തെരച്ചിൽ ഇന്നും തുടരും
കൊച്ചി: എറണാകുളം വൈപ്പിൻ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാർക്കായി കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തെരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. ജിബ്രാൻ ഖലീൽ (22), അബ്ദുൽ സലാം മവാദ് (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ തിരയിൽപ്പെട്ട് കാണാതായത്.

കോയമ്പത്തൂർ രത്നം കോളജിലെ വിദ്യാർഥികളായ ഒമ്പത് പേർ കേരളം കാണാനെത്തിയതായിരുന്നു. പ്രക്ഷുബ്‌ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞെങ്കിലും ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം കുട്ടികൾക്ക് കാര്യം മനസിലായില്ലെന്ന് പോലീസ് അറിയിച്ചു.

അപകടത്തിൽപ്പെട്ട ഒരാൾ കോയമ്പത്തൂരിലെ കോഴ്സ് പൂർത്തിയാക്കി നാട്ടിൽ മടങ്ങാൻ ഇരിക്കുകയായിരുന്നു. മറ്റുള്ള കുട്ടികളെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. പ്രദേശത്ത് മുൻപും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിന് പുതിയ നേതൃത്വം
അബുദാബി: അബുദാബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിന്‍റെ 54-ാമത് ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ 19 അംഗ മാനേജിംഗ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു.

സെന്‍ററിന്‍റെ മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി എന്നിവർ സംസാരിച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടന്ന അനുമോദന സമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ജയറാം റായ്, കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ബീരാൻകുട്ടി, അബുദാബി കെഎംസിസി പ്രസിഡന്‍റ് ഷുക്കൂർ അലി കല്ലുങ്ങൽ, സുന്നി സെന്‍റർ വൈസ് പ്രസിഡന്‍റ് ഹാരിസ് ബാഖവി, സൂരജ് പ്രഭാകരൻ, വി.ടി.വി. ദാമോദരൻ, ഷേക്ക് അലാവുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.

ഭാരവാഹികൾ:

പ്രസിഡന്‍റ് - പി. ബാവ ഹാജി, ജനറൽ സെക്രട്ടറി - ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ - നസീർ രാമന്തളി, വൈസ് പ്രസിഡന്‍റുമാർ - അബ്ദുല്ല ഫാറൂഖി, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ആലുങ്ങൽ ഇബ്രാഹിം മുസ്‌ലിയാർ, മുഹമ്മദ് ഷമീർ .സി, അഷറഫ് ഹാജി വാരം, നൗഷാദ് ഹാഷിം ബക്കർ, അഹമ്മദ് കുട്ടി തൃത്താല (റിലീഫ് ചുമതല).


മറ്റു ചുമതലകൾ:

അഡ്മിനിസ്ട്രേഷൻ സെക്രട്ടറി - സിദ്ദീഖ് എളേറ്റിൽ, എഡ്യൂക്കേഷൻ - മുസ്തഫ വാഫി, സ്പോർട്സ് - അനീഷ് മംഗലം, റിലീജിയസ് - മുഹമ്മദ് കുഞ്ഞി കൊളവയൽ, സാഹിത്യ വിഭാഗം - അബ്ദുല്ല ചേലക്കോട്, കൾച്ചറൽ വിംഗ് - അഷറഫ് മൊവ്വേൽ, പബ്ലിക് റിലേഷൻസ് - മുഹമ്മദ് ബഷീർ, ഐടി & മീഡിയ വിംഗ് - മുഹമ്മദ് ഷഹീം, ഇന്‍റേണൽ ഓഡിറ്റർ - അലി അബ്ദുല്ല ഒ.പി.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ "സമന്വയം 2025' വ്യാഴാഴ്ച
സൽമാനിയ: കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് "സമന്വയം 2025' എന്ന പേരിൽ ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും വ്യാഴാഴ്ച വൈകുന്നേരം ആറു മുതൽ ഇന്ത്യൻ ക്ലബിൽ വച്ച് സംഘടിപ്പിക്കുന്നു.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ വിശിഷ്‌ടാതിഥിയായും ചടങ്ങിൽ പങ്കെടുക്കും.

സൊസൈറ്റിയുടെ 2025 - 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും കഴിഞ്ഞ ഒക്ടോബറിൽ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി "മൈലാഞ്ചി രാവ്' എന്ന പേരിൽ മൈലാഞ്ചി ആഘോഷവും മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ കോമഡി ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടും. പ്രശസ്ത കോമഡി ആർട്ടിസ്റ്റും ഗായകനുമായ രാജേഷ് അടിമാലിയുടെ വൺമാൻഷോ പരിപാടികളുടെ മുഖ്യ ആകർഷണമായിരിക്കും.

പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ഈ ആഘോഷ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, ഇവന്‍റ് ഓർഗനൈസിംഗ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, സ്റ്റാർ വിഷൻ ഇവൻസ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, പ്രോഗ്രാം ജനറൽ കൺവീനർ രാജ് കൃഷ്ണൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി - ബിനുരാജ് രാജൻ (39882437), ജനറൽ കൺവീനർ - രാജ് കൃഷ്ണൻ (33971810).
കേളി ക്രിക്കറ്റ് ടൂർണമെന്‍റ്: സംഘാടക സമിതി രൂപീകരിച്ചു
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ നടന്ന യോഗത്തിൽ ദവാദ്മി യൂണിറ്റ് പ്രസിഡന്‍റ് ബിനു അധ്യക്ഷത വഹിച്ചു.

നസിർ കൊല്ലം ചെയർമാനായും മുജീബ് താമരശേരി കൺവീനറായും ഷാജി പ്ലാവിളയിൽ ട്രഷറായും നസിം ടൂർണമെന്‍റിന്‍റെ കോഓർഡിനേറ്ററായും ഹാരിസ് ജോ. കൺവീനറായും സുൽഫി വൈസ് ചെയർമാനായും തെരഞ്ഞെടുത്തു.

സംഘാടകസമിതി രൂപീകരണയോഗത്തിൽ രാജേഷ്, മോഹനൻ, ലിനീഷ് എന്നിവർ സംസാരിച്ചു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് 21 അംഗങ്ങൾ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
റിഗായ് തീപിടിത്തം: മരിച്ചവരുടെ എണ്ണം ആറായി
കുവൈറ്റ് സിറ്റി: റിഗായിലെ റസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിൽ കഴിയുന്ന അഞ്ച്‌ പേരുടെ നില ഗുരുതരമാണെന്നും കുവൈറ്റ് ഫയർ ഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് വെളിപ്പെടുത്തി.

ബാച്ചിലർ അക്കോമഡേഷനുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് അൽ-ഗരീബ് വിശദീകരിച്ചു. തീപിടുത്തത്തിന്‍റെ കാരണവും അനന്തരഫലങ്ങളും നിർണയിക്കാൻ ബന്ധപ്പെട്ട അധികാരികൾ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരിൽ അഞ്ചു പേർ സുഡാനികളാണ്.

പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ ഫർവാനിയ ആശുപത്രിയിൽ എത്തി. സന്ദർശന വേളയിൽ, പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗവർണർ അന്വേഷിക്കുകയും അവർക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങളെക്കുറിച്ച് ചുമതലയുള്ള ഡോക്ടർമാരിൽ നിന്ന് വിശദീകരണം കേൾക്കുകയും ചെയ്തു.
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ല ചേലക്കര - മണലൂർ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
‌കുവൈറ്റ് സിറ്റി: മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്‍റെ നിലപാടുകൾ മുറുകെപ്പിടിച്ച് സമൂഹത്തിനും സമുദായത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ മണ്ഡലം കമ്മറ്റികൾ സജ്ജരാവണമെന്ന് കുവൈറ്റ് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ആഹ്വാനം ചെയ്തു.

കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ ചേലക്കര, മണലൂർ മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണലൂർ മണ്ഡലം പ്രസിഡന്‍റ് നിഷാദ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫാറൂഖ് ഹമദാനി മുഖ്യപ്രഭാഷണം നടത്തി.

കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. മുഹമ്മദലി, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി, ട്രഷറർ അസീസ് പാടൂർ, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ വൈലത്തൂർ, റാഷിദ് കുന്നംകുളം, ആബിദ് ഖാസിമി, കാസർകോട് ജില്ലാ പ്രസിഡന്‍റ് റസാഖ് അയ്യൂർ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ, മലപ്പുറം ജില്ലാ ട്രഷറർ ഫിയാസ് പൂകയൂർ, മലപ്പുറം ജില്ലാ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ, സംസ്ഥാന മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു.

കുവൈറ്റ് കെഎംസിസി സംസ്ഥാന വനിതാ വിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുഹ്സിന നിസാറിന് മണലൂർ മണ്ഡലം കമ്മിറ്റിയുടെ മോമെന്റോ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരിയും, സംസ്ഥാന വനിതാ വിംഗ് പ്രവർത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷംന യൂനുസിന് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ മൊമെന്‍റോ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫാറൂഖ് ഹമദാനിയും കൈമാറി.

ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികൾ സമ്മേളനത്തിൽ സംബന്ധിച്ചു. ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് തൊഴുപ്പാടം സ്വാഗതവും ട്രഷറർ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.
മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു
റിയാദ്: മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി കുമ്പക്കോട് ബഷീര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ബഷീര്‍.

ശനിയാഴ്ച രാത്രി 11.30ഓടെ കാര്‍ കഴുകിക്കൊണ്ടിരിക്കവേയാണു വെടിയേറ്റതെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നാലുമാസം മുമ്പ് അവധിക്കു നാട്ടിലെത്തിയിരുന്നു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

മുഹമ്മദിന്‍റെയും പരേതയായ മറിയുമ്മയുടെയും മകനാണ്. ഭാര്യ: നസ്രിയ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.
കുവൈറ്റ് റിഗായ് ഫ്ലാറ്റിൽ തീപിടിത്തം: അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്
കുവൈറ്റ് സിറ്റി: റിഗായിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആർദ്ദിയ, ശുവൈഖ് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തതിന്‍റെ കാരണം അറിവായിട്ടില്ല.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കര്‍മിന യാത്രയായി
ഷാര്‍ജ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപിനോ സ്വദേശിനി കര്‍മിന ബനാലിന്‍റെ(43) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഫുജൈറയില്‍ ജോലിക്കിടെ പെട്ടെന്നുണ്ടായ സെപ്റ്റിക് ഷോക്കിനെ തുടർന്നാണ് അന്ത്യം.

ഉടന്‍ തന്നെ കമ്പനി അധികൃതര്‍ ഫുജൈറ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മാസത്തോളം കോമയിൽ തുടര്‍ന്ന കര്‍മിന കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഈ മാസം 25ന് രാത്രിയില്‍ യാത്രയായി.

വിവരമറിഞ്ഞ യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടല്‍ മൂലം ഏഴ് ലക്ഷത്തോളം വരുന്ന ബില്‍ അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് അയച്ചു.