ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി: സിനിമാ താരം മുൻ എംപിയും ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അനുശോചിച്ചു. വ്യത്യസ്തമായ ഭാഷാ ശൈലിയും അഭിനയ മികവും കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന കലാകാരന്‍ എന്നതിനപ്പുറം ഇന്നസെന്‍റ് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു.

എക്കാലവും ഇടതുപക്ഷ നിലപാടിലുറച്ച് നിന്നിരുന്ന അദ്ദേഹം 2014 ലെ ലോക്സഭാ ഇലക്ഷനിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിച്ച് ലോക്സഭയിലെത്തിയതും സ്വതസിദ്ധമായ ശൈലിയിൽ നടത്തിയ പ്രസംഗങ്ങളും എംപിയെന്ന നിലയിൽ അദ്ദേഹം നടത്തിയ പാർലമെന്‍ററി പ്രവർത്തനങ്ങളും ഇന്നസെന്‍റിനെ സിനിമാരംഗത്തും രാഷ്‌ട്രീയ രംഗത്തും വേറിട്ട് നിർത്തി.

കലയോടും രാഷ്ട്രീയത്തോടും അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുകയും സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരിക്കുകയും ചെയ്തിരുന്ന ഇന്നസെന്‍റിന്‍റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കല കുവൈറ്റ് പ്രസിഡന്‍റ് ശൈമേഷ് കെ.കെ, ജനറൽ സെക്രട്ടറി രജീഷ്.സി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കേളി സുലൈ ഏരിയ ഇഎംഎസ്-എകെജി അനുസ്മരണം സംഘടിപ്പിച്ചു
റിയാദ്: ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളിവർഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മഹത്തായ സംഭാവന നൽകിയ ഇ.എം.എസ്.നമ്പൂതിരിപ്പാടിന്‍റെയും എ.കെ.ഗോപാലന്‍റെയും ചരമദിനം കേളി സമുചിതമായി ആചരിച്ചു.

കേളി സുലൈ ഏരിയ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി അംഗം കൃഷ്ണൻ കുട്ടി ആമുഖ പ്രഭാഷണം നടത്തി. കൺവീനർ അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതവും രക്ഷാധികാരി അംഗം ബലരാമൻ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്‍റെ പുരോഗതിക്കായി ഇഎംഎസും എകെജിയും ദീർഘ വീക്ഷണത്തോടെ കണ്ട ആശയങ്ങളാണ് പിണറായി വിജയൻ നവകേരള സൃഷ്ടിക്കായി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.

കേന്ദ്രം കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കിടയിലും ജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു മുന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാരിന് കരുത്തു പകരാൻ ഇഎംഎസിന്‍റെയും എകെജിയുടെയും പ്രവർത്തനങ്ങൾ ഊർജ്ജമായിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തിൽ ടി.ആർ. സുബ്രഹ്മണ്യൻ പറഞ്ഞു.

കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ കാഹിം ചേളാരി, സുലൈ രക്ഷാധികാരി അംഗങ്ങളായ സുനിൽ, ഇസ്ഹാഖ്, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഗോപിനാഥ്, ഷറഫുദ്ദീൻ, നവാസ്, ഇസ്മായിൽ, റീജേഷ് രയരോത്ത്, അയൂബ് ഖാൻ, സത്യപ്രമോദ്, എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ജോർജ്ജ് അനുസ്മരണ യോഗത്തിൽ നന്ദി പറഞ്ഞു.
ഒഐസിസി യൂത്ത് വിംഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
അബ്ബാസിയ: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു ഒഐസിസി യൂത്ത് വിംഗ് അബ്ബാസിയയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഒഐസിസി നാഷണൽ പ്രസിഡന്‍റ് ശ്രീ.വർഗീസ് പുതുകുളങ്ങര പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.

ഒരു ജനാധിപത്യ രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്ത സംഭവ വികാസമാണ് രാജ്യത്ത് അരങ്ങേറിയതെന്നും വിമർശനം നടത്തുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന സംഘപരിവാർ അജണ്ടയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ സർക്കാർ തെളിയിച്ചതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ് ആധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി ട്രെഷറർ രാജീവ്‌ നടുവിലെ മുറി, സെക്രട്ടറി ജോയ് കരുവാളൂർ, യൂത്ത് വിംഗ് നേതാക്കൾ ആയ ഷബീർ കൊയിലാണ്ടി, ചന്ദ്ര മോഹൻ, ഇസ്മായിൽ മലപ്പുറം, ശരൺ കോമത്, ബോണി, അനീഷ് തിരുവന്തപുരം, ശിവൻ കുട്ടി തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരും പ്രതിഷേധ ജ്വാലക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ചു സംസാരിച്ചു.

ഇല്യാസ് പൊതുവാചേരി സ്വാഗതവും അരുൺ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
ഭിക്ഷാടകരെയും വഴിയോര കച്ചവടക്കാരെയും അറസ്റ്റ് ചെയ്തു
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ ഭിക്ഷാടനം ചെറുക്കുന്നതിനും വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് വിവിധ രാജ്യക്കാരായ ഒൻപത് ഭിക്ഷാടകരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.

കുവൈറ്റ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ നാല് വഴിയോര കച്ചവടക്കാരെ പിടികൂടുകയും അവരുടെ സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.
ലാല്‍കെയേഴ്സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം
മനാമ: ബഹ്റൈന്‍ ലാള്‍കെയേഴ്സ് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു.

ലാല്‍ കെയേഴ്സ് പ്രസിഡന്‍റ് എഫ്.ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് കോർഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത് നന്ദിയും പറഞ്ഞു.

ഇന്ത്യന്‍ ക്ലബ് പ്രസിഡന്‍റ് എം.കെ.ചെറിയാന്‍, പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മലബാര്‍ ഗോള്‍ഡ് പ്രതിനിധി യാസറിന് അവര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് ലാല്‍കെയേസിന്‍റെ ഉപഹാരം എം.കെ ചെറിയാനും, സല്‍മാബാദില്‍ ആളറിയാത്ത സാമൂഹൃപ്രവര്‍ത്തനം നടത്തുന്ന ജയപ്രകാശിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റി വിംഗ് കണ്‍വീനര്‍ കാത്തു സച്ചിന്‍ദേവും ഉപഹാരങ്ങള്‍ കൈമാറി.

ഡബ്ലിയുഎംസി വനിതാ വിഭാഗം പ്രസിഡന്‍റ് സന്ധ്യാ രാജേഷ്, സെക്രട്ടറി ഉണ്ണി, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി സോണിയ വിനു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ലാല്‍കെയേഴ്സ് ട്രഷറര്‍ അരുണ്‍ജി. നെയ്യാര്‍ ചാരിറ്റി വിഭാഗം കണ്‍വീനര്‍ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്‍റ് ഡിറ്റോ ഡേവിസ്, ഗോപേഷ്, വിഷണു വിജയന്‍, വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രദീപ്, സുബിന്‍, ജയ്സണ്‍, രതീഷ്, നിധിന്‍, രഞ്ജിത്, ജിതിന്‍, വിപിന്‍ എന്നിവര്‍ സംസാരിച്ചു.
ദൈർഘ്യം കുറഞ്ഞ നോമ്പ്: ഗൾഫിൽ കുവൈറ്റ് രണ്ടാമത്
കുവൈറ്റ് സിറ്റി: ഈ വിശുദ്ധ റമദാൻ മാസത്തിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയത്തിന്‍റെ കാര്യത്തിൽ കുവൈറ്റ് അറബ് രാജ്യങ്ങളിൽ ഏഴാം സ്ഥാനത്തും ഗൾഫിൽ രണ്ടാം സ്ഥാനത്തും. സിറിയ, പലസ്തീൻ എന്നീ രാജ്യങ്ങൾ പോലെ ഏകദേശം പതിനാലര മണിക്കൂറാണ് കുവൈറ്റിലെ നോമ്പ് സമയം.

ജോർദാൻ, ലെബനൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നാമത്. ആ രാജ്യത്തെ പൗരന്മാർ വെറും 12 മണിക്കൂറും 37 മിനിറ്റുമാണ് അവിടങ്ങളിലെ നോമ്പ് സമയമെന്ന് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

13 മണിക്കൂറും 27 മിനിറ്റുമായി സൊമാലിയയാണ് രണ്ടാം സ്ഥാനത്ത്. യെമൻ (14 മണിക്കൂറും ഏഴ് മിനിറ്റും) സുഡാൻ (14 മണിക്കൂറും എട്ട് മിനിറ്റും) മൗറിറ്റാനിയ (14 മണിക്കൂറും 15 മിനിറ്റും) എന്നിങ്ങനെയാണ് നോമ്പ് സമയം. 14 മണിക്കൂറും 15 മിനിറ്റും കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയമുള്ള ഖത്തർ അറബ് രാജ്യങ്ങളിൽ ആറാമതാണ്.

ഒമാനിലെ 14 മണിക്കൂർ 37 മിനിറ്റും സൗദി അറേബ്യയിലും യുഎഇയിലും 14 മണിക്കൂറും 41 മിനിറ്റും ബഹ്‌റൈനിൽ 14 മണിക്കൂറും 49 മിനിറ്റുമാണ് നോമ്പ്.

അന്താരാഷ്‌ട്ര തലത്തിൽ, ഗ്രീൻലാൻഡിൽ താമസിക്കുന്ന മുസ്‌ലിംകൾ ഏകദേശം 20 മണിക്കൂർ ദൈർഘ്യമേറിയ നോമ്പെടുക്കുമ്പോൾ പോളണ്ടിൽ ഏകദേശം 18 മണിക്കൂറും 30 മിനിറ്റും റഷ്യയിൽ ഏകദേശം 18 മണിക്കൂറും 29 മിനിറ്റും ദൈർഘ്യമുണ്ട് നോമ്പിന്.

ദക്ഷിണാഫ്രിക്ക, അർജന്‍റീന, ന്യൂസിലാൻഡ്, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ നോമ്പ് സമയം. ഏകദേശം 11 മുതൽ 12 മണിക്കൂർ വരെ. ബ്രസീലിലെ മുസ്‌ലീംകൾ ഏകദേശം 12 മുതൽ 13 മണിക്കൂർ വരെ നോമ്പെടുക്കുന്നു.
രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ കുവൈറ്റിൽ പ്രതിഷേധം
കുവൈറ്റ് സിറ്റി: സൂറത്ത് കോടതിയുടെ വിധിയെ മറയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയിൽ കുവൈറ്റിൽ പ്രതിപക്ഷപാർട്ടി പോഷക സംഘടനകളുടെ കൂട്ടായ്മയിൽ പ്രതിഷേധ സംഗമം നടന്നു.

ഒഐസിസി, കെഎംസിസി, കല കുവൈറ്റ്, പ്രവാസി കേരള കോൺഗ്രസ്, പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ പ്രതിഷേധം നടന്നത് .

ഒഐസിസി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതം പറഞ്ഞ പ്രതിഷേധ സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്‍റ് ശരഫുദ്ധീൻ കണ്ണേത്ത്‌ അധ്യക്ഷനായിരുന്നു. ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

ജോഡോ യാത്രയുടെ ഗംഭീര വിജയത്തോടെ നിശ്ചയ ദാർഢ്യമുള്ള നേതാവ് എന്ന ഖ്യാതി കൈവരിച്ച രാഹുൽ ഗാന്ധിയെ ഏതു ഹീനമായ മാർഗത്തിലൂടെയും താറടിച്ചുകൊണ്ട് എതിർ ശബ്‌ദങ്ങളെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ അജണ്ടയാണ് വെളിവാക്കപ്പെട്ടിരിക്കുന്നത്.

അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം രാഹുൽ ഗാന്ധി തുറന്നുകാണിക്കുന്നു. കോർപറേറ്റുകളുമായി ഒത്തുകളിച്ചുകൊണ്ടു അവരുടെ ചെലവിൽ സംസ്ഥാന സർക്കാരുകളെ വിലക്കെടുക്കുന്ന രീതിയാണ് ഏതാനും വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ അജണ്ടകളെ രാഹുൽ ഗാന്ധി തുറന്നു കാണിക്കുന്നു. ഇതാണ് രാഹുൽ ഗാന്ധിക്കെതിരെ തിരിയാന്നുണ്ടായ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ന്യുനപക്ഷങ്ങൾക്കു സുരക്ഷിത ബോധം നൽകിയത് നെഹ്‌റു കുടുംബമാണ്. സാമ്രാജ്യത്വ ശക്തികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിട്ടുള്ള ശ്രീമതി ഇന്ദിരാഗാന്ധിയുടെ പിന്മുറക്കാരനിൽ ന്യുനപക്ഷങ്ങൾ വിശ്വാസമർപ്പിക്കുന്നതും അതുകൊണ്ടാണ്. മാപ്പപേക്ഷ നിർദ്ദേശിച്ച കോടതിയോട് ഞാൻ സവർക്കർ അല്ല എന്ന് നെഞ്ച് വിരിച്ചു പറഞ്ഞ രാഹുൽ ഗാന്ധിയുടെ ധീരോദാത്തമായ നിലപാടുകളെ അധ്യക്ഷപ്രസംഗത്തിൽ ശ്രീ ശർഫുദ്ധീൻ കണ്ണേത്ത്‌ പ്രശംസിച്ചു.

രാജ്യത്തെ ജനാധിപത്യം അങ്ങേയറ്റം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ അത് സംരക്ഷിക്കുന്നതിന് ആശയപരമായ വിയോജിപ്പുകൾക്കിടയിലും ഇടതു കക്ഷികൾ ഐക്യദാർഢ്യം കാണിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കല ജന. സെക്രട്ടറി സി. രാജേഷ് പ്രസ്താവിച്ചു.

ഫാസിസിറ്റ് ശക്തികൾ ജനാധിപത്യത്തെ ഏതു നിലക്കും ദുർബലപ്പെടുത്തുന്നു. വൻ ഓഫറുകൾ നൽകിക്കൊണ്ട് റിട്ടയർ ചെയ്യാറാവുന്ന ജഡ്ജിമാരെ വിലക്കെടുത്തു ജുഡീഷ്യറിയെ അട്ടിമറിക്കുകയാണ് . റിട്ടയർമെന്‍റിന് ശേഷം ഇത്തരം ജഡ്ജിമാർക്ക് വൻ പാരിതോഷികങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുന്നത് നാം പതിവായി കാണുന്നു എന്നും ശ്രീ രാജേഷ് തുടർന്ന് പറഞ്ഞു.

പ്രവാസി കേരള കോൺഗ്രസ് (ജോസഫ്) നേതാവ് അനിൽ തയ്യിൽ, പ്രവാസി വെൽഫെയർ കുവൈറ്റ് നേതാവ് ലായിക്അഹമ്മദ് , കെഎംസിസി നേതാക്കളായ എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, എം ആർ നാസർ, ജസ്റ്റിൻ, ടി.ടി. ഷംസു തുടങ്ങിയവരും സംസാരിച്ചു.

കല കുവൈറ്റ് നേതാക്കളായ ജെ.സജി, നൗഷാദ്, ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ, ജോയ് കരവാളൂർ, കെഎംസിസി നേതാക്കളായ സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്‌താഖ്‌, അസ്‌ലം കുറ്റിക്കാട്ടൂർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
കുവൈറ്റ് സിറ്റി: കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. പ്രവാസി ലീഗൽ സെല്ലിനു വേണ്ടി ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണ്ണായ ഉത്തരവ്.

നിലവിൽ വിവരാവകാശ നിയമ പ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തിരമോ വേണം അപേക്ഷ നൽകാൻ. ഇതു മൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്.

കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഓൺലൈൻ ആർടിഐ പോർട്ടലുകൾ ഉണ്ടെങ്കിലും സംസ്ഥാനങ്ങളിൽ ഓൺലൈൻ ആർടിഐ പോർട്ടലുകൾ നിലവിലില്ല. സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമെന്നു പെരുമ പറയുന്ന കേരളത്തിലും ഓൺലൈൻ ആർടിഐ പോർട്ടലുകൾ ഇല്ലാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം മുഖേന കോടതിയെ സമീപിച്ചത്.

ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികൾക്കും വലിയ പ്രയോജനം ചെയ്യുന്നതാണ് കോടതി വിധി. പ്രവാസികൾക്ക്‌ അനുകൂലമായ നിരവധി കോടതി വിധികൾ സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നേടിയെടുത്തിട്ടുളള പ്രവാസി ലീഗൽ സെൽ, പ്രവാസികൾക്കായുള്ള നിയമ നടപടികൾ തുടരുമെന്ന് പിഎൽസി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു.
ഉല്ലാസയാത്രയ്ക്കിടെ വഞ്ചിയപകടം; കുവൈറ്റില്‍ രണ്ട് മലയാളികള്‍ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഉല്ലാസയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായ കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ് (44) പത്തനംതിട്ട മാന്നാർ മോഴിശേരിയില്‍ ജോസഫ് മത്തായി(29) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച ചെറുവഞ്ചി മുങ്ങിയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലാണ് സംഭവം. ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ആറ് മാസം മുമ്പാണ് ജോസഫ് വിവാഹിതനായത്. ഭാര്യയെ കുവൈറ്റിലേയ്ക്ക് കൊണ്ടുവരാനിരിക്കെയാണ് അപകടം.
കെഡിഎൻഎ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്‍റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുല്ല വടകര റംസാൻ സന്ദേശം നൽകി. ആക്‌സിഡന്‍റ് കെയറിന്‍റെയും, കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും സ്ഥാപകനും അറിയപ്പെട്ട ജീവകാരുണ്യ പ്രവർത്തകനുമായ ഫാ. ഡേവിസ് ചിറമ്മൽ മുഖ്യാതിഥി ആയിരുന്നു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കുവൈറ്റ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ബി.സ്. പിള്ള (ഒഐസിസി) ,അജ്നാസ് (കല) ഷാഫി (കെ.ഐ.ജി) നിക്സൺ ജോർജ് (മീഡിയ), ഷിജിത് (കെ. ഡി. എ )ജോസഫ് പണിക്കർ, ഹബീബുള്ള മുറ്റിചൂർ, ഇഫ്‌താർ പ്രോഗ്രാം കൺവീനർ തുളസീധരൻ തോട്ടക്കര, അൽ മുല്ല എക്സ്ചേഞ്ച് പ്രധിനിധി എന്നിവർ ആശംസകൾ അറിയിച്ചു.

എല്ലാവരുടെയും ഒരു പൊതു സംഗമമായി മാറിയ ഇഫ്‌താർ വിരുന്നിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, ബിസിനസ്‌, ആതുരാലയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ.ഡി.എൻ.എ ആക്ടിംഗ് ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി സ്വാഗതവും ട്രഷറർ ഷിജിത് ചിറക്കൽ നന്ദിയും പറഞ്ഞു. സുരേഷ് മാത്തൂർ കമ്പയറിങ് നിർവഹിച്ചു. ഇഫ്താർ പ്രോഗ്രാം ജോയിന്റ് കൺവീനർ റഊഫ് പയ്യോളി, കെഡിഎൻഎ അഡ്വൈസറി ബോർഡ് മെമ്പർമാർ, കേന്ദ്ര ഭാരവാഹികൾ, വുമൺസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത്തിന്റെ നേതൃത്വത്തിലുള്ള വനിതാ പ്രവർത്തകൾ, വിവിധ ഏരിയ ഭാരവാഹികൾ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
മുസിരിസ് വനിതാ വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്‍റെ വനിതാ വിഭാഗം അസിസിയയിലെ അഞ്ചപാർ റസ്റ്റോറന്‍റിൽ നടന്ന തെരഞ്ഞെടുപ്പില്‍ പുനഃസംഘടിപ്പിച്ചു. 2023 -25 കാലയളവിലെ ഭാരവാഹികളായി സുമിത അസീസ് (പ്രസിഡന്‍റ്), ഷഹന രാജു (വൈസ് പ്രസിഡന്‍റ്), ബിന്ദു ഉദയന്‍ (സെക്രട്ടറി), ഷജീറ ജലീല്‍ (ജോ. സെക്രട്ടറി), ജസീന സാബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തിൽ വനിതാ രക്ഷാധികാരി തുഷാര ശിഹാബ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ച. രക്ഷധികാരികളായ മുഹമ്മദ് സഗീർ മാടവനാ, താഹ മരിക്കാർ, ഹനീഫ് ചെളിങ്ങാട്, വൈസ് പ്രസിഡന്‍റ് സക്കീർ ഹുസൈൻ കറുകപാടത്ത്, മുൻ വനിതാ പ്രസിഡന്‍റ് അജ്ന അൻവർലാൽ,ഫാത്ത്വിമ ത്വാഹ, ശബ്ന ശാഫി, മണി കിരണ്‍, അനിത താഹിര്‍, സുനിത സക്കീര്‍ ഹുസൈന്‍, സബീന സഫറുള്ള, നദീറ ഹനീഫ്,സുറീന സഗീര്‍, ജബീന അസീസ് എന്നിവർ ആശംസകൾ നേർന്നു.
എം.അഹ്മദ്കുട്ടി മദനിക്ക് ഇന്ത്യൻ ഇസ്'ലാഹി സെന്‍റർ സ്വീകരണം നൽകി
കുവൈറ്റ് സിറ്റി : കേരള നദ് വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനിക്ക് എയർപേർട്ടിൽ ഇന്ത്യൻ ഇസ്'ലാഹി സെൻ്റർ ഊഷ്മള സ്വീകരണം നൽകി. ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെൻ്റർ കേന്ദ്ര കമ്മിറ്റിയുടെ റമളാൻ കാല പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

സ്വീകരണത്തിന് ഐഐസി പ്രസിഡൻറ് യൂനുസ് സലീം, വൈസ്. പ്രസിഡൻറ് അബൂബക്കർ സിദ്ധീഖ് മദനി, ഓർഗ. സെക്രട്ടറി അയ്യൂബ് ഖാൻ, കേന്ദ്ര സെക്രട്ടറിരിമാരായ ഷമീം ഒതായി, ടി.എം അബ്ദുറഷീദ്, ഫോക്കസ് ഇൻറർനാഷണൽ കുവൈറ്റ് സെക്രട്ടറി അബ്ദുറഹിമാൻ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു
എംഎംഎംഇ കുവൈറ്റ് അന്താരാഷ്‌ട്ര വനിതാ ദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനും വേണ്ടി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ചു മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈറ്റ് യൂണിറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി.

2023 മാർച്ച് 11 നു വെെകുന്നേരം മൂന്ന് മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആയിരുന്നു രക്തദാന ക്യാമ്പ് നടത്തിയത്. സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി എംഎംഎം ഇ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി "എംബ്രേസ് ഇക്വിറ്റി എന്ന മുദ്രാവാക്യത്തിന്‍റെ ആശയം ഉൾക്കൊണ്ടാണ് വനിതാദിനം രക്തദാനത്തിലൂടെ ആഘോഷിക്കാൻ തീരുമാനിച്ചത് എന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

സമൂഹത്തിന്‍റെ വിവിധ തുറകളിൽനിന്നുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ക്യാമ്പ്. ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം എംഎംഎംഇ അഡ്മിൻ മാരായ അമ്പിളി, അമീറ എന്നിവർ ചേർന്ന് നിർവഹിച്ചു. ആര്യ, രൂപ, പൂജ, രാജൻ തോട്ടത്തിൽ എന്നിവർ എന്നിവർ രക്തദാതാക്കൾക്ക് ആശംസകൾ നേർന്നു.

മാതൃകാപരമായ പ്രവർത്തനങ്ങൾക്കും രക്തദാന ക്യാമ്പിന്‍റെ സംഘാടക മികവിനുമുള്ള അംഗീകാരമായി ബിഡികെയുടെ ഉപഹാരം ലിനി ജോയി യിൽ നിന്നും എംഎംഎംഇ ഭാരവാഹികൾ ഏറ്റുവാങ്ങി .എംഎംഎംഇയുടെയും ബിഡികെ യുടെയും പ്രവർത്തകർ ക്യാമ്പിന്‍റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സന്നദ്ധ സേവനം നടത്തി.

കുവൈറ്റിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈറ്റ് ഹെൽപ്പ് ലൈൻ നമ്പരായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് പ്രതിഷേധിച്ചു
കുവൈറ്റ് സിറ്റി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ കല കുവൈറ്റ് പ്രതിഷേധിച്ചു.

രാഷ്‌ട്രീയ വിയോജിപ്പുകളേയും എതിർ ശബ്‌ദങ്ങളേയും ഭയക്കുന്ന കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖനായ നേതാവിനെതിരെയുള്ള ജനാധിപത്യ വിരുദ്ധമായ നടപടി അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തുന്നതും ഫാസിസ്റ്റ് രാജ്യത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയുമാണ്.

കീഴ്കോടതി വിധിയെ തുടർന്ന് നിയമപരമായ അപ്പീൽ അവകാശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ സംഘപരിവാർ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ലോക്സഭാ സെക്രട്ടേറിയറ്റ് തിടുക്കപ്പെട്ടെടുത്തിട്ടുള്ള നടപടി ജാനാധിപത്യ മര്യാദകളുടെയും നിയമവ്യവസ്ഥകളുടെയും ലംഘനവും കേരള സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തിവരുന്ന ജാനാധിപത്യ വിരുദ്ധ സമീപനങ്ങളുടെ തുടർച്ചയുമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും കേന്ദ്ര സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്‍റ് കെ.കെ ശൈമേഷ്, ജനറൽ സെക്രട്ടറി സി.രജീഷ് എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.
കാതോലിക്കാ ദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ്‌ സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ കാതോലിക്കാ ദിനം ആഘോഷിച്ചു.

വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം ഇടവകയുടെ അബ്ബാസിയ സെന്‍റ് ബസേലിയോസ്‌ ചാപ്പൽ, സാൽമിയ സെന്‍റ് മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക്‌ മലങ്കര സഭയുടെ കോൽക്കത്ത ഭദ്രസാനാധിപൻ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ, ഇടവക വികാരി ഫാ. ലിജു കെ.പൊന്നച്ചൻ, സഹവികാരി ഫാ.ഡോ.ബിജു പാറയ്ക്കൽ എന്നിവർ കാർമ്മികത്വം വഹിച്ചു.

ചടങ്ങിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തോടുള്ള കൂറും ഭക്തിയും ഉറപ്പിച്ചു പ്രഖ്യാപിച്ചു കൊണ്ടുള്ള കാതോലിക്കാ ദിന പ്രതിജ്ഞ എടുക്കുകയും പരിശുദ്ധ സഭയ്ക്ക്‌ വേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തു. ഇടവക ട്രസ്റ്റി സാബു എലിയാസ്‌, സെക്രട്ടറി ഐസക്ക്‌ വർഗീസ്‌, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു.
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ അബ്ബാസിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
അബ്ബാസിയ: കുവൈറ്റ് എറണാകുളം റസിഡൻസ്‌ അസോസിയേഷൻ(KERA) അബ്ബാസിയ ഏരിയ കമ്മിറ്റിയുടെ 2023 - 24 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ: ശ്രീ സംഗീത് കളംപൂക്കാട് അബ്ബാസിയ ഏരിയ കൺവീനർ, ശ്രീ. ജിൻസ് പി ജോയ് (ഏരിയ സെക്രട്ടറി), ശ്രീ. ജിവിൻ ജോർജ് (ഏരിയ ജോയിൻ സെക്രട്ടറി), ശ്രീ. വിപിൻ രാജൻ (ഏരിയാ ട്രഷറർ), ശ്രീ. ജിതിൻ തോട്ടുവാ (ഏരിയ ജോയിൻ ട്രഷറർ). മറ്റ് കേര അബ്ബാസിയ ഏരിയ അംഗങ്ങളെയും, കേര കേന്ദ്ര അംഗങ്ങളെയും തെരഞ്ഞെടുത്തു.

അബ്ബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍, കേര മീഡിയ കൺവീനർ ശ്രീ. ബിനിൽ സ്കറിയ സ്വാഗതം ആശംസിച്ചു. കേര പ്രസിഡൻറ് ശ്രീ. ബെന്നി KO യോഗം ഉദ്ഘാടനം ചെയ്തു. കേര മുൻ അബ്ബാസിയ കൺവീനർ ശ്രീ. ആൻസൺ പത്രോസ് അധ്യക്ഷപ്രസംഗം നടത്തുകയും കേര ട്രഷറർ ശ്രീ. ശശികുമാർ ആശംസ അറിയിച്ചു. കേരള വൈസ് പ്രസിഡൻറ് ശ്രീ. റെജി പൗലോസ് നന്ദി അറിയിച്ചു.

എറണാകുളത്തെ പ്രവാസികളെ ചേർത്തുനിർത്തി അവർക്കുള്ള സഹായങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസിയ ഏരിയ കൺവീനർ ശ്രീ. സംഗീത് കളംപൂക്കാട് വ്യക്തമാക്കി.
ടിജോ തോമസിന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: ജോലിയാവശ്യാർഥം ന്യൂസിലൻഡിലേക്ക് യാത്രയാകുന്ന കൊട്ടാരക്കര സ്വദേശിയും കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് കൺവീനറുമായിരുന്ന എസ്എച്ച്ബിസിയിലെ എൻജിനിയറുമായ ടിജോ തോമസിന് കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് യാത്രയയപ്പ് നൽകി.

പ്രസിഡന്‍റ് അലക്സ് മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി, രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, വൈസ് പ്രസിഡന്‍റ് ജയൻ സദാശിവൻ, ട്രഷറർ തമ്പിലൂക്കോസ്, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി, ബൈജൂ മിഥുനം അബ്ബാസിയ യൂണിറ്റ് കൺവീനർ ഷാജി ശാമുവൽ എന്നിവർ സംസാരിച്ചു.

ഉപദേശക സമതിയംഗം അഡ്വ.തോമസ് പണിക്കർ ഉപഹാരം നൽകി. ടിജോ തോമസ് മറുപടി പ്രസംഗം നടത്തി.
കെജെപിഎസ് സൗഹൃദ സംഗമം സമാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് "ദേശിംഗനാട് സൗഹൃദ സംഗമം23' ഷുവൈക്ക് ഫ്രണ്ട്സ് & പീസ് പാർക്കിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

പ്രസിഡന്‍റ് അലക്സ് മാത്യൂവിന്‍റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നൈസാം റാവുത്തർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി, രക്ഷാധികാരി സലിം രാജ്, സെക്രട്ടറിമാരായ റെജി മത്തായി, ബൈജൂ മിഥുനം, വർഗ്ഗീസ് വൈദ്യൻ, വനിത ചെയർപെഴ്സൺ രൻജന ബിനിൽ, ഓഡിറ്റർ ഡോ.സുബു തോമസ് എന്നിവർ സംസാരിച്ചു. ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു.

ഷാജി ശാമുവൽ, അബ്ദുൽ വാഹിദ്, സജിമോൻ, അബ്ദുൽ നിസാർ, പ്രമീൾ പ്രഭാകരൻ, ഷഹീദ് ലബ്ബ. നോബിൾ ജോസ് ,ജസ്റ്റിൻ സ്റ്റീഫൻ, ലിവിൻ വർഗ്ഗീസ്, ജയൻ സദാശിവൻ, സലിൽ വർമ്മ, ടിറ്റോ ജോർജ് , റിനിൻ രാജു, സംഗീത് സുഗതൻ, ബൈജു ലാൽ, റെജി അച്ചൻ കുഞ്ഞു, സിബി ജോസഫ്, ബിജിമോൾ, അനിൽ കുമർ, നേഹ ബിനിൽ, ലിജ റെജി, ലത ജോർജ് എന്നിവർ നേതൃത്വം നൽകി.
ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റിന് പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റ് വാർഷിക യോഗം കൺവീനർ കുമാറിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്നു. എക്സിക്യൂട്ടിവ് അംഗം ബിജോയ് ജോൺ സ്വാഗതവും, വി.കെ. ഷാഹിദ് അനുശോചനമേയവും, ജോ. കൺവീനർ ജോജി മാത്യൂ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രസിഡന്‍റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് വൈസ് പ്രസിഡന്‍റ് റെജി കുമാർ, ജോ. സെക്രട്ടറി സുനിൽ ജോർജ് , അപർണ ഉണ്ണികൃഷ്ണൻ ,അജിൻ , തങ്കമ്മ, ബാസിൽ, ബിനു, ടിബു, അജിത് എന്നിവർ സംസാരിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി ബിജോയ് ജോൺ (കേന്ദ്ര എക്സിക്യൂട്ടീവ് ) ജോജി മാത്യൂ (കൺവീനർ) അനീഷ് വിജയൻ(ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. ജോജി മാത്യൂ എം.സി നന്ദി പറഞ്ഞു.
ഫോക്കസ് കുവൈറ്റ് സാൽമിയ യൂണിറ്റ് പതിമൂന്നിന്‍റെ പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് സാൽമിയ യൂണിറ്റ് പതിമൂന്നിന്‍റെ വാർഷിക യോഗം ജിജി കെ.ജോർജിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രസിഡന്‍റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി.ഒ. കോശി, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി ജിജി കെ .ജോർജ്(കേന്ദ്ര എക്സിക്യൂട്ടീവ് ), ഹർഷാദ് (കൺവീനർ), ഫൈസൽ(ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
ജനാധിപത്യത്തിലെ കറുത്ത ദിനം: കുവൈറ്റ് കെഎംസിസി
കുവൈറ്റ് സിറ്റി: കോൺഗ്രസിന്‍റെ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം അസാധുവാക്കിയ നടപടി ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന് കുവൈറ്റ് കെഎംസിസി.

ജനാധിപത്യ ഇന്ത്യയെ തിരിച്ചുകൊണ്ടുവരാൻ മതേതര കക്ഷികൾ ഈ അവസരത്തിലെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയെന്ന മഹാരാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്ന് ആശങ്കപ്പെടുന്നതായും കെഎംസിസി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തും ആക്‌ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസുവും പ്രസ്താവനയിൽ പറഞ്ഞു.
കെപിഎസിന് പുതിയ ഭാരവാഹികൾ
ജിദ്ദ: ജിദ്ദയിലെ കരുളായി സ്വദേശികളുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘത്തിനു 2023-24 കാലത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെപിഎസിന്‍റെ 13-ാം വാർഷികത്തോടനുബന്ധിച്ച് ഷറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അബ്റാർ പി.കെ (പ്രസിഡന്‍റ്), മുർശിദ് പുള്ളിയിൽ (ജന.സെക്രട്ടറി), റഫീഖ് കരുളായി (ഖജാഞ്ചി ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. നാസർ മലപ്പുറവൻ, അമീർ ചുള്ളിയൻ എന്നിവർ രക്ഷാധികാരികളായും തെരഞ്ഞെടുക്കപ്പെട്ടു.

മോയിൻകുട്ടി മുണ്ടോടൻ ഓർഗ. സെക്രട്ടറിയായും, റിയാസ് പുള്ളിയിൽ, സൗഫൽ, സുഹൈൽ, സാബിൽ എന്നിവർ സെക്രട്ടറിമാരായും, അബ്ബാസ് എൻ.കെ, അഫ്സാർ മുണ്ടോടൻ, സഫറലി, സിറാസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരായും തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് മെംബർമാരായി മജീദ് വി.കെ, അബ്ബാസ് പി, അജിഷ്, മുൻഫർ, താജാ റിയാസ്, ബാബു, ഹംസ കെ.എം, സമീർ പുള്ളിയിൽ, റിയാസ് കൂടക്കര, ഉസ്മാൻ കെ.പി, നാസർ കട്ടക്കാടൻ എന്നിവരെയും തെരഞ്ഞെടുത്തു.

നാസർ മലപ്പുറവൻ അധ്യക്ഷത വഹിച്ചു. മുർഷിദ് സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.
കൊച്ചി കൂട്ടായ്മ സൗദി അറേബ്യയു‌ടെ റമദാൻ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു
ജിദ്ദ: കൊച്ചി കൂട്ടായ്മ സൗദി അറേബ്യാ സൗദിയിലുടനീളവും കൊച്ചിയിലും പരിസരപ്രദേശങ്ങളും കേന്ദ്രികരിച്ചു നടത്തിവരാറുള്ള സൽകർമ്മങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഭാഗമായി റമദാന്‍റെ ആദ്യദിനത്തിൽ ലേബർ ക്യാമ്പുകൾ കേന്ദ്രികരിച്ചു 200 ഓളം റമദാൻ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് ഈ വർഷത്തെ റമദാൻ പ്രവർത്തങ്ങൾക്ക് ആരംഭം കുറിച്ചു.

പഴ വർഗങ്ങൾ, ജ്യൂസ്, വെള്ളം, കാരക്ക, ഈന്തപ്പഴം, ബിസ്കറ്റ്, ബ്രഡ്, സാൻഡ്വിച്‌, ബിരിയാണി, കബ്സ തുടങ്ങിയ വിഭവങ്ങൾ ഉൾകൊള്ളിച്ച് കൊണ്ടാണ് കിറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.

കൊച്ചി കൂട്ടായ്മ കോർഡിനേറ്റർ ജിബിൻ സമദ് കൊച്ചി, സുരേഷ്, അബു കലാം, സ്റ്റീഫൻ, റഷീദ്, മനു, ഹസ്സൻ, അബ്‌ദുൽ റഹ്മാൻ, റംസാൻ, ഷമീർ, ഹംസ, ബിനോയ്, ബാബു, അഫ്സൽ, ഇബ്രാഹിം, അഷറഫ് എന്നിവർ തേതൃത്വം നൽകി.

കൊച്ചി കൂട്ടായ്മ റിയാദ് പ്രസിഡന്‍റ് കെ.ബി. ഷാജി ആശംസകൾ അറിയിച്ചു. വരും ദിവസങ്ങളിൽ സൗദിയിൽ പല പ്രദേശങ്ങളിലും നോബ് തുറയും ഇഫ്താർ കിറ്റ് വിതരണവും റമദാൻ അവസാനം വരെയും നിലനിക്കുമെന്നും കോർഡിനേറ്റർ അറിയിച്ചു.
"സർഗസായാഹ്നം' ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രസംഗ മത്സര വിജയികൾ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ആയ ഭവന്‍സ് കുവൈറ്റ് മലയാളം "സർഗസായാഹ്നം' എന്ന പേരിൽ പൊതുവിഭാഗത്തിൽ സംഘടിപ്പിച്ച മലയാളപ്രസംഗ മത്സരത്തിൽ സിജോ തളിയൻ, ബിവിൻ തോമസ്, ജറാൾഡ് ജോസഫ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

അബ്ബാസിയ സ്മാർട് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി ക്ലബ് പ്രസിഡന്‍റ് ബിജോ പി.ബാബുവിന്‍റെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം നിർവഹിച്ചു. മനോജ് മാത്യു ആമുഖം നൽകുകയും ശ്രീജ പ്രബീഷ് ആങ്കറിംഗ് നിർവഹിക്കുകയും ചെയ്തു.

ഡിസ്ട്രിക്ട് 20 ലോജിസ്റ്റിക് മാനേജർ സേവ്യർ യേശുദാസ് "ടോസ്റ്റ് മാസ്റ്റേഴ്സ് കൊണ്ടുള്ള പ്രയോജനങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം.
ഓർത്തഡോക്സ്‌ കോല്‍ക്കത്ത ഭദ്രാസനാധിപന് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റ്‌ സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ഹാശാ ആഴ്ച്ച ശ്രുശൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന കോല്‍ക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ വനിതാദിനാഘോഷം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം കൈരളി ഫുജൈറ ഓഫീസിൽ വച്ച് വിവിധപരിപാടികളോട് കൂടി സംഘടിപ്പിച്ചു.

ഫുജൈറ അൽ ഷാർക്‌ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. റബേക്കാമ്മ ഉമ്മൻ നേതൃത്വം നൽകിയ ആരോഗ്യ പരിപാലന ബോധവല്ക്കരണ ചർച്ചാ ക്ലാസ് വിജ്ഞാനപ്രദമായിരുന്നു.

" ആധുനിക കാലത്തെ വനിതകളുടെ നേട്ടങ്ങളും സാധ്യതകളും" എന്ന വിഷയത്തെ ആസ്പദമാക്കി രേഷ്മ ഷിബു മോഡറേറ്ററായ സംവാദത്തിൽ സ്ത്രീകൾ ഏറെ ആവേശത്തോടെ പങ്കെടുത്തു. ആധുനിക കാലത്ത് സ്ത്രീകൾ ഇത്രത്തോളമെങ്കിലും മുഖ്യധാരാ സമൂഹത്തിൻ്റെ ഭാഗമായി മാറിയതിന് പിന്നിൽ വിസ്മരിക്കാൻ പാടില്ലാത്ത ഒരു ഭൂതകാലമുണ്ടെന്നും സ്ത്രീകൾ കാലഘട്ടത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിക്കണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
കൈരളി അംഗവും മികച്ച ചിത്രകാരിയുമായ ഷീബ സുജിത്തിന്‍റെ ചിത്രകലാപ്രദർശനം അതിജീവന വർണ്ണങ്ങൾ ശ്രദ്ധേയമായി.

കൈരളി സെൻട്രൽ കമ്മറ്റി അംഗം നമിത പ്രമോദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൈരളി ഫുജൈറ യൂണിറ്റ് ജോ. സെക്രട്ടറി ജിസ്റ്റ ജോർജ് സ്വാഗതവും, ഖോർഫക്കാൻ യൂണിറ്റ് കമ്മറ്റി അംഗം രഞ്ജിനി മനോജ്‌ നന്ദിയും പറഞ്ഞു.

കൈരളി വനിതാ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളോടെ വനിതാ ദിനാഘോഷത്തിന് സമാപ്തി കുറിച്ചു.കൈരളിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വനിതാ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമവേദിയായി കൈരളി വനിതാ ദിനാഘോഷം മാറി.
കെ.ഡി.എ മഹിളാവേദി വനിതാദിനാഘോഷം “പെൺപർവ്വം“ സംഘടിപ്പിച്ചു
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദി അംഗങ്ങൾ “പെൺപർവ്വം“ എന്ന പേരിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. കുവൈറ്റിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ: ശ്രീജയലളിത (MBBS,MD, DGO, MRCOG (UK) വനിതാദിനാഘോഷചടങ്ങ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

മാർച്ച് 17 വെള്ളിയാഴ്ച മെഡക്സ് ഹാളിൽ വച്ച് രാവിലെ 10 മുതൽ 4 വരെയാണ് ആഘോഷങ്ങൾ അരങ്ങേറിയത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സ്ത്രീകളുടെ സാന്നിധ്യവും സജീവപങ്കാളിത്തവും വനിതാദിനാഘോഷത്തിന് മാറ്റുകൂട്ടി.

മഹിളാവേദി പ്രസിഡൻറ് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ് സ്വാഗതം പറഞ്ഞു. സമൂഹത്തിൻറെ ഏതൊരു മേഖലയിലും വനിതകളുടെ കയ്യൊപ്പ് രേഖപ്പെടുത്തി കഴിഞ്ഞെന്നും സ്ത്രീകൾ സമത്വബോധമുള്ളവരും ശക്തരും സ്വതന്ത്രരും ആയിരിക്കാൻ ശ്രമിക്കണം എന്നും പുതുതലമുറ സ്ത്രീകളോട് ബഹുമാനമുള്ളവരായി വളർന്നു വരണമെന്നും ഡോ: ശ്രീജയലളിത പറഞ്ഞു.

മഹിളാവേദി വൈസ് പ്രസിഡണ്ട് ജീവ ജയേഷ്, ജോയിന്‍റ് സെക്രട്ടറി മിസ്‌ന ഫൈസൽ എന്നിവരും സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരുക്കിയ നിരവധി ഗെയിംസുകളും മാസ്സ് ഡാൻസും ആസ്വാദ്യകരമായി. മെഡക്സ് മെഡിക്കൽ കെയർ പ്രതിനിധി ശ്രീമതി ജിൻസ് അജു, മഹിളാവേദി മുൻപ്രസിഡന്റുമാരായ വാണിശ്രീ സന്തോഷ്, റീജ സന്തോഷ്, മഹിളാവേദി ഏരിയ പ്രസിഡണ്ടുമാരായ ദിവ്യ റിജേഷ്, ട്യൂണിമ അതുൽ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

അസോസിയേഷൻ പ്രസിഡന്‍റ് റിജിൻരാജ്, ജനറൽ സെക്രട്ടറി ഫൈസൽ.കെ.വി, മഹിളാവേദി നിരീക്ഷകൻ ഷൈജിത്ത്.കെ എന്നിവർ വനിതാദിനാഘോഷത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു. ബാലവേദി സെക്രട്ടറി നന്ദിക ജയേഷ് നന്ദി രേഖപ്പെടുത്തി.
ഐ.ഐ.സി അനുമോദന യോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : മദ്രസാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിലെ മദ്രസയിൽ വച്ച് അനുമോദന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹീ മദ്രസ ഫെസ്റ്റിൽ അബ്ബാസിയ മദ്രസ ഒന്നാം സ്ഥാനം നേടിയിരുന്നു. കോൽക്കളി, ഒപ്പന പഠിപ്പിച്ച അധ്യാപകർക്കായി പ്രത്യേക ഉപഹാരങ്ങൾ നൽകി. കോൽക്കളി പരിശീലിപ്പിച്ച ഖാലിദ് മാക്കിനെയും അസീസ് നരിക്കോടനെയും മെമൻ്റോ നൽകി ആദരിച്ചു.

ഐ.ഐ സി പ്രസിഡണ്ട് യുനുസ് സലീം, അബ്ദുൾ റഹ്മാൻ അൻസാരി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഹനൂബ് അദ്ധ്യക്ഷത വഹിച്ചു. ജംഷിദ് പത്തപ്പിരിയം, മുർഷിദ്, ബദറുദ്ദീൻ, മദ്രസാഅധ്യാപകർ എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു. അനുമോദന ചടങ്ങിൽ കുട്ടികൾക്കായി മധുരം വിതരണം ചെയ്തു. പ്രധാനദ്ധ്യാപകൻ സിദ്ദീഖ് മദനി, ആരിഫ് പുളിക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുവീണു; ഒരാൾ മരിച്ചു
ദോഹ: ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുവീണു. ദോഹ അൽ മൻസൂറയിൽ ആൾതാമസമുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. ഒരാൾ മരിച്ചതായി ഖത്തർ സിവിൽ ഡിഫൻസ് അറിയിച്ചു. ഏഴുപേരെ കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽനിന്ന് രക്ഷപ്പെടുത്തി.

ബുധനാഴ്ച രാവിലെ 8.18 ഓടെയാണ് മൻസൂറ ബി റിംഗ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലുള്ള ബഹുനില കെട്ടിടം സമീപത്തെ മൂന്നുനില കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്. പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പിനോ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
അക്ഷരസ്നേഹികൾക്ക് പുസ്തകവസന്തമൊരുക്കി മാർത്തോമ യുവജനസഖ്യം
അബുദാബി: മാറുന്ന കാലഘട്ടത്തിലും പുസ്തകങ്ങൾ തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്നു തെളിയിക്കുന്നതായി അബുദാബി മാർത്തോമ ‌‌‌‌ ‌യുവജനസഖ്യം ഒരുക്കിയ പുസ്തകോത്സവം . മുസഫയിലെ പള്ളിയങ്കണത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ പുസ്തകോത്സവത്തിൽ ആയിരത്തിഅഞ്ഞൂറിലേറെ പുസ്തകങ്ങലുണ്ടായിരുന്നു. ഡി സി ബുക്ക്‌സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് മാത്രമായി പ്രത്യേക സ്റ്റാൾ ക്രമീകരിച്ചിരുന്നു. ആദ്യ പുസ്തകം ഇടവകയുടെ അത്മായ ശുശ്രൂഷകൻ മനോജ് വൈ സഖറിയായ്ക്കു നൽകി പുസ്തകോത്സവം ആരംഭിച്ചു.

പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ വിവിധ കാലഘട്ടങ്ങളിലെ വായന അനുഭവങ്ങളും, പുതിയ കാലഘട്ടത്തിലെ മാറുന്ന വായനാശീലത്തെ പറ്റിയും വിശദമായി ചർച്ച ചെയ്തു. ഇടവക സഹ വികാരി റവ. അജിത് ഈപ്പൻ തോമസ് അധ്യക്ഷത വഹിച്ച യോഗം ഇടവക വികാരി റവ.ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിത്.എ.ചെറിയാൻ, ഡി സി ബുക്സ് മാനേജിംഗ് പാർട്ണർ മനോജ് കുര്യൻ, ജിബിൻ ജോണി , ജെറിൻ ജേക്കബ്, റെജി ബേബി , മാത്യു മണലൂർ എന്നിവർ സംസാരിച്ചു. യുവജനസഖ്യം വൈസ് പ്രസിഡൻറ് ജിനു രാജൻ, സെക്രട്ടറി സാംസൺ മത്തായി, ഖജാൻജി ജേക്കബ് വർഗീസ്, ലൈബ്രറേറിയൻ സുജ റെജി എന്നിവർ നേതൃത്വം നൽകി. യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നിലവിൽ മൂവായിരത്തിലേറെ പുസ്തകങ്ങളുടെ ശേഖരമുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.
കുവൈറ്റിൽ റംസാൻ ആരംഭം വ്യാഴാഴ്ച
കുവൈറ്റ് സിറ്റി: ഈ വർഷത്തെ റംസാൻ മാസം കുവൈറ്റിൽ മാർച്ച്‌ 23 വ്യാഴാഴ്ചയാണ് ആരംഭിക്കുക. മാർച്ച് 21 നു മാസപ്പിറവി ദർശിക്കാതിരുന്നതിനാൽ മാർച്ച് 22 നു ശഅബാൻ മുപ്പത് പൂർത്തിയാക്കിയാണ് 23 വ്യാഴം റമസാൻ ഒന്നായി കാണണക്കാക്കിയത്.
കെകെപിഎ ഇഫ്‌താർ സംഗമം ഫ്ലയർ പ്രകാശനം നടത്തി
കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ഫ്‌ളൈർ പ്രകാശനം നടത്തി. കെകെപിഎ ജനറൽ സെക്രട്ടറി ബിനു തോമസ് അഡ്വൈസറി ബോർഡ് മെമ്പർ ജെയിംസ് കൊട്ടാരത്തിനു ഫ്‌ളൈർ നൽകി കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. മാർച്ച്‌ 25 ശനിയാഴ്ച അബ്ബാസിയ ആർട്ട്‌ സർക്കിൾ ഓഡിറ്റോറിയത്തിൽ വച്ചാണ് സമൂഹ നോമ്പ് തുറ ക്രമീകരിച്ചിരിക്കുന്നത്.

കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡെവിസ് ചിറമേൽ മുഖ്യ അതിഥി ആയിരിക്കുന്ന ചടങ്ങിൽ ഡോ. അലിഫ് ഷുക്കൂർ റംസാൻ സന്ദേശം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്‍റ് സക്കീർ പുത്തെൻ പാലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി തോമസ് പള്ളിക്കൽ, അഡ്വൈസറി ബോർഡ് മെമ്പർ അബ്ദുൾ കലാം മൗലവി. ജനറൽ കോഡിനേറ്റർ നൈനാൻ ജോൺ, ട്രഷറർ സജീവ് ചാവക്കാട്, ജോയിൻ ട്രഷറർ അമ്പിളി, വൈസ് പ്രസിഡന്റ് വി എ കരിം, സെക്രട്ടറി വിനു മാവിളയിൽ, പ്രഭാ നായർ, അഡ്വൈസറി ബോർഡർ ജെയിംസ് കൊട്ടാരം, ജില്ലാ ഭാരവാഹികൾ ഷൈജു മാമൻ, ബിജി പള്ളിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു തങ്കച്ചൻ, അനു ആൽബർട്ട് ഷിജോ ജേക്കബ്, വിൽസൺ ആന്റണി, സാലി ജോർജ് ചടങ്ങിന് നേതുർത്വം നൽകി.പ്രോഗ്രാം കൺവീനർ അബ്ദുൽ കരീം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
റംസാൻ: യുഎഇയിൽ 1025 തടവുകാരെ മോചിപ്പിക്കും
അബുദാബി: റംസാൻ മാസത്തോടനുബന്ധിച്ച് യുഎഇയിൽ 1025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽനിന്ന് തിരിച്ചുവരാനുമുള്ള അവസരമൊരുക്കുകയാണ് മാപ്പ് നൽകിയതിലൂടെ ലക്ഷ്യമിടുന്നത്.

സമൂഹത്തിൽ ഉത്തമ പൗരൻമാരായി ജീവിക്കാൻ ജയിൽമോചനം ലഭിക്കുന്നവർക്ക് കഴിയട്ടെയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ ജസ്റ്റിസ് ഇസാം ഈസ അൽഹുമയദാൻ പറഞ്ഞു. എല്ലാ വർഷവും റംസാൻ മാസത്തിൽ യുഎഇയിൽ ഒട്ടേറെ തടവുകാർക്ക് മോചനം നൽകാറുണ്ട്.
അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ ഹാപ്പിനെസ് റിവാർഡിന് തുടക്കം കുറിച്ച് ലുലു
അബുദാബി : സന്തോഷ ദിനത്തിൽ ഹാപ്പിനെസ് റിവാർ‌ഡ് പ്രോഗ്രാമിന് ലുലുവിൽ തുടക്കമായി. ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച ക്യാഷ്ബാക്ക് ഓഫറുകളും, വിലക്കിഴിവുമാണ് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കുക. അബുദാബി മുഷ്രിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഹാപ്പിനെസ് റിവാർ‌ഡ് പ്രോഗ്രാമിന് തുടക്കം കുറിച്ചു.

ലുലു ഹൈപ്പർമാർക്കറ്റിലെ സ്പെഷ്യൽ ഡെസ്ക്കിൽ നേരിട്ടെത്തിയും ഓൺലൈനായും ഉപഭോക്താക്കൾക്ക് ഹാപ്പിനെസ് റിവാർ‌ഡ് പ്രോഗ്രാമിന്‍റ€ ഭാഗമാകാം. യുഎഇയിലെ ലുലു സ്റ്റോറുകളിലാണ് ആദ്യഘട്ടമായി ഹാപ്പിനെസ് റിവാർ‌ഡ് പ്രോഗ്രാം തുടങ്ങിയിരിക്കുന്നത്. ഉടൻ‌ തന്നെ ജിസിസിയിലെ 248 സ്റ്റോറുകളിലേക്കും ഈ പദ്ധതി വിപുലീകരിക്കും.

ഉപഭോക്താക്കളെ കൂടുതൽ സന്തോഷകരമാക്കുന്ന ലുലുവിന്‍റെ മറ്റൊരു പദ്ധതിക്കാണ് തുടക്കമായിരുന്നത്. ലോകം സന്തോഷ ദിനം ആചരിക്കുകയും വിശുദ്ധ റംസാൻ മാസം ആഗതമാകുകയും ചെയ്യുന്ന സമയത്ത് തന്നെ ഏറ്റവും മികച്ച ഈ റിവാർഡ് പ്രോഗ്രാം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവർക്ക് ലുലു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴിയോ ക്യാഷ് കൗണ്ടറുകളിൽ നിന്ന് റിവാർഡുകൾ ലഭിക്കും. ഹാപ്പിനെസ് റിവാർഡിന്‍റെ ഭാഗമായി ലഭിക്കുന്ന അഞ്ച് പ്രധാന ഗുണങ്ങളാണ് എടുത്തുകാണേണ്ടതെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ ചൂണ്ടികാട്ടി.

ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ സലീം വി.ഐ, റീട്ടെയ്ൽ ഓപ്പറേഷൻസ് ഡെയറക്ടർ ഷാബു അബ്ദുൾ മജീദ്, സിഐഒ മുഹമ്മദ് അനീഷ്, സിഎഫ്ഒ ഇ.പി നമ്പൂതിരി, ഡയറക്ടർ ഓഫ് ഓഡിറ്റ് കെ.കെ പ്രസാദ്, റീട്ടെയ്ൽ ഓഡിറ്റ് ഡയറക്ടർ സന്തോഷ് പിള്ള എന്നിവരും ചടങ്ങിൽ ഭാഗമായി.
രക്തദാന ക്യാമ്പ് സംഘ‌ടിപ്പിച്ചു
കുവൈറ്റ്: സെന്‍റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്‍റെ യുവജന വിഭാഗമായ മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ബാങ്കിൽ വച്ച് മാർച്ച് 10 വെള്ളിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 40 തിൽ പരം പേർ രക്തദാനം നിർവ്വഹിച്ചു. ഇടവകയുടെ 50 മത്തെ വാർഷികം പ്രമാണിച്ചാണ് എം ബി വൈ എ രക്തദാന ക്യാമ്പ് നടത്തിയത് .

ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനകർമ്മം ചർച്ച് വികാരി റവ. ഫാദർ ജിബു ചെറിയാൻ നിർവഹിച്ചു. പള്ളിയുടെ യുവജന വിഭാഗം നടത്തിവരുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. MBYA സെക്രട്ടറി എമിൽ മാത്യു സ്വാഗതവും പള്ളി സെകട്ടറി എബ്രഹാം മാത്തൻ ,MBYA ട്രസ്റ്റി ലിജു കുര്യക്കോസ് , ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ ഒളവറ, രാജൻ തോട്ടത്തിൽ തുടങ്ങിയവർ രക്തദാതാക്കളെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് മാർ ബസേലിയോസ് യൂത്ത് അസോസിയേഷനുള്ള പ്രശംസാ ഫലകം തോമസ് അടൂർ ബി ഡി കെ കൈമാറി.

ബിഡികെ കോ ഓർഡിനേറ്റർമാരായ ബീന, ജോളി, നിയാസ്, നോബിൾ , ജിജോ, ജയേഷ്, ജയൻ, ബിജി മുരളി കൂടാതെ MBYA യുടെ പ്രവർത്തകരും ക്യാമ്പിന്‍റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സന്നദ്ധ പ്രവർത്തനം നടത്തി . ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കുവൈറ്റിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈറ്റ് ഹെൽപ്പ് ലൈൻ നമ്പരായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
കെഡിഎൻഎ വുമൺസ് ഫോറം പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് എയർ ബെഡ് നൽകി
കുവൈറ്റ് സിറ്റി/കോഴിക്കോട്: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെഡിഎൻഎ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ശാന്തി പയ്യോളി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി പയ്യാനക്കൽ, കെയർ മാത്തോട്ടം എന്നീ പാലിയേറ്റീവ് ക്ലിനിക്കുകളിലെ അവശരായ രോഗികൾക്ക് എയർ ബെഡ് കെഡിഎൻഎ വുമൻസ് ഫോറം മുൻ പ്രസിഡന്‍റ് ഷാഹിന സുബൈറിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കെ.ഡി.എൻ.എ വുമൺസ് ഫോറം ചാരിറ്റി സെക്രട്ടറി ജുനൈദ റൗഫ് നേതൃത്വം നൽകി.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 17 വെള്ളിയാഴ്ച്ച കൈഫാൻ അത്ലറ്റിക്‌ സ്റ്റേഡിയത്തിൽ വച്ചു സംഘടിപ്പിച്ചു. 550 ത്തോളം കായിക താരങ്ങൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്ത കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി കായികമേളയിൽ 359 പോയിന്‍റ് നേടി ഫാഹഹീൽ സോൺ ചാമ്പ്യന്മാരായി.

261 പോയിന്‍റോടെ അബാസി‌യിൽ സോൺ റണ്ണർ അപ്പ്‌ ട്രോഫിയും, 135 പോയിന്‍റോടെ സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്ലാ സോണലുകളിലേയും കായികതാരങ്ങൾ അണിനിരന്ന പ്രൗഡ ഗംഭീര മാർച്ച് പാസ്റ്റിൽ വിശിഷ്ടാതിഥിയായി എത്തിയ കുവൈറ്റ് വോളിബോൾ ക്ലബ് ഹെഡ് കോച്ച് ഖാലിദ് അലി അൽ മുത്തൈരി സല്യൂട്ട് സ്വീകരിച്ച് ഫോക്കിന്‍റെ പതാക ഉയർത്തി, സംഘടന അംഗങ്ങൾക്കായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഫോക്ക് പ്രസിഡന്‍റ് സേവ്യർ ആന്‍റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന്, സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും, വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി, ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ, ട്രഷറർ സാബു ടി.വി, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്‌, ബി.പി. സുരേന്ദ്രൻ, വനിതാവേദി ചെയർപേഴ്‌സൺ സജിജാ മഹേഷ്, ഗോ ഫസ്റ്റ് എയർപോർട്ട് ഡ്യൂട്ടി മാനേജർ ഷമീർ, ഫ്രൻണ്ടി മൊബൈൽ മാർക്കറ്റിങ് മാനേജർ ശ്രീമതി ജൈൻ, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു.

മെട്രോ മെഡിക്കൽ കെയർ ആംബുലൻസും, പ്രാഥമിക മെഡിക്കൽ സൗകര്യങ്ങളും ഒരുക്കി. ഇന്റർനാഷണൽ അക്കാദമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർ കുവൈത്ത് ഡയറക്ടർ ശ്രീ. ദിലീപ് നായർ ചീഫ് റഫറിയായി കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ 8 കായിക അധ്യാപകർ മത്സരങ്ങൾ നിയന്ത്രിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് 7 മണിയോടെ അവസാനിച്ചു.
സ്ഫടികം 4K യ്ക്ക് കുവൈറ്റിൽ ഉജ്ജ്വല വരവേൽപ്പ്
കുവൈറ്റ് സിറ്റി : ആട് തോമയുടെ രണ്ടാം വരവ്‌ ആഘോഷമാക്കി കുവൈറ്റിലെ ആരാധകർ. സ്ഫടികം 4K യ്ക്ക് കുവൈറ്റിൽ ഉജ്ജ്വല വരവേൽപ്പ്. കേരളത്തിൽ റിലീസ് ചെയ്ത് ഏകദേശം ഒരു മാസത്തിനു ശേഷമാണ് കുവൈറ്റിൽ റിലീസ് നടത്തിയതെങ്കിലും ചിത്രത്തിന് വൻ വരവേൽപ്പാണ് കുവൈറ്റിൽ മോഹൻലാൽ ആരാധകർ നൽകിയത്.

ഖൈത്താൻ ഓസോൺ സിനിമാസിൽ ലാൽ കെയേഴ്‌സാണ് ആരാധകർക്കായി ഫാൻസ്‌ ഷോ സംഘടിപ്പിച്ചത്. പ്രദർശനത്തിന് മുമ്പായി ഫാൻസ് അസോസിയേഷൻ ഒത്തു ചേരുകയും വിജയഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിടുകയും ചെയ്തു. കാലഘട്ടത്തിന് അനുയോജ്യമായി നൂതന സാങ്കേതിക വിദ്യയിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകർ ഉജ്ജ്വല സ്വീകരണം നൽകി.

ലാൽ കെയെർസ് കുവൈറ്റ് പ്രസിഡന്റ് രാജേഷ്, കുവൈറ്റ്‌ കോഡിനേറ്റർ ഷിബിൻലാൽ, ട്രഷറർ അനീഷ് നായർ ഫാൻസ്‌ ഷോ കോഡിനേറ്റർ ജോർലി, യുഎഇ എക്സ്ചേഞ്ച്‌ കുവൈറ്റ് മാർക്കറ്റിംഗ് മാനേജർ ശ്രീരാജ് സലിം, വിബീഷ് ചിറ്റിലപ്പള്ളി, ഓസോൺ സിനിമാസ് മാനേജർ പ്രമോദ് സുരേന്ദ്രൻ, ഡെറിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സിറ്റി ക്ലിനിക്‌, അപ്പോളോ ഹോസ്പിറ്റലുമായി സഹകരിച്ചു പ്രവർത്തിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉടനീളമുള്ള അഞ്ച് പോളി ക്ലിനിക്കുകളുള്ള സിറ്റി ക്ലിനിക്ക് ഗ്രൂപ്പ്, ആഫ്രോ-ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്‌പിറ്റലുകളിലൊന്നായ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പുമായി ക്ലിനിക്കൽ സഹകരണത്തിലെത്താൻ ധാരണയായതായി അപ്പോളോ ഹോസ്പിറ്റൽസ് എന്‍റർ പ്രൈസസ് ലിമിറ്റഡ് ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ. കെ ഹരി പ്രസാദ് അറിയിച്ചു.

സിറ്റി ക്ലിനിക്ക് ശൃംഖല ദുബായിലെയും വടക്കൻ കേരളത്തിലെയും അപ്പോളോ ക്ലിനിക്കുകൾ നിയന്ത്രിക്കും. കുവൈറ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ ക്ലിനിക്കൽ എൻഗേജ്‌മെന്റാണ് ഇതെന്ന് ക്ലിനിക്കൽ സഹകരണം പ്രഖ്യാപിച്ചുകൊണ്ട് ഡോ. കെ ഹരി പ്രസാദ് പറഞ്ഞു. ഈ ധാരണാപത്രത്തിലൂടെ സിറ്റി ക്ലിനിക്കുകൾക്ക് അപ്പോളോ ഹബ് സൗകര്യവും അതിലൂടെ സിറ്റി ക്ലിനിക്കുകളിലേക്ക് പ്രവേശിക്കുന്ന രോഗികൾക്ക് അപ്പോളോയുടെ വിപുലമായ മെഡിക്കൽ സംവിധാനങ്ങളുടെ പ്രയോജനവും ലഭിക്കും.

കഴിഞ്ഞ 17 വർഷമായി സിറ്റി ക്ലിനിക് കുവൈറ്റിൽ സേവനരംഗത്തുണ്ടെന്നും ഈ സഹകരണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൗഷാദ് കെ പി പറഞ്ഞു. ക്ലിനിക്കൽ സഹകരണത്തിന് അപ്പോളോ ഹോസ്പിറ്റലുകൾക്കും അപ്പോളോ ഹെൽത്ത് ആന്റ് ലൈഫ് സ്റ്റൈലിനും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

സിറ്റി ക്ലിനിക്‌ ഗ്രൂപ്പ് സിഇഒ ആനി വൽസൻ , അപ്പോളോ ഹോസ്പിറ്റൽസ് ഇന്റർനാഷണൽ ഡിവിഷൻ വൈസ് പ്രസിഡന്റ് ജിത്തു ജോസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

1983 ഇൽ ചെന്നെയിൽ ആരംഭിച്ച അപ്പോളോ ഹോസ്പിറ്റൽസ് ഇന്ന് ഏഷ്യയിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ആരോഗ്യ സംരക്ഷണ ഗ്രൂപ്പാണ്. 10000 കിടക്കകൾ ഉള്ള 72 ആശുപത്രികളും 500 ഫാർമസികളുമുണ്ടിന്ന് അപ്പോളോ ഗ്രൂപ്പിന്. അപ്പോളോയുടെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യാ ഗവൺമെന്റ് ഒരു സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയത് ഒരു ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന് ആദ്യമാണ്. അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് സി റെഡ്ഡിയെ 2010-ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു. 29 വർഷത്തിലേറെയായി, അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് തുടർച്ചയായി മികവ് പുലർത്തുകയും മെഡിക്കൽ നവീകരണം, ലോകോത്തര ക്ലിനിക്കൽ സേവനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയിൽ ലീഡർഷിപ് നിലനിർത്തുകയും ചെയ്യുന്നു . നൂതന മെഡിക്കൽ സേവനങ്ങൾക്കും ഗവേഷണത്തിനുമായി ആഗോളതലത്തിൽ മികച്ച ആശുപത്രികളിൽ ഞങ്ങളുടെ ആശുപത്രികൾ സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്നതായും വാർത്താ സമ്മേളനത്തിൽ സബന്ധിച്ചവർ അറിയിച്ചു
കുടുംബ സംവിധാനത്തിന് ധാർമിക ഘടന അനിവാര്യം
റിയാദ് : മനുഷ്യസമൂഹത്തിന്‍റെ ധാർമിക ഭൗതിക വളർച്ചയുടെ അടിസ്ഥാനഘടകമായ കുടുംബസംവിധാനം നിർമിത ലിബറൽ മനോഭാവത്തിലേക്ക് മാറ്റപ്പെടുത്താൻ ശ്രമിക്കുന്നത് അപകടകരമാണെന്നും സമൂഹം നിലനിർത്തി പോരുന്ന കുടുംബ മൂല്യത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമത്തിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ മലാസ് യൂണിറ്റ് പെപ്പർ ട്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ സംസാരിച്ച വയനാട് ജില്ലാ കെ എൻ എം സെക്രട്ടറി സയ്യിദ് അലി സ്വലാഹി പറഞ്ഞു.


അബാൻ ആസിഫിന്‍റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തിൽ പണ്ഡിതൻ ഉസാമ മുഹമ്മദ് സ്വാഗതം പറഞ്ഞു. മലാസ് യൂണിറ്റ് പ്രസിഡന്‍റ് ആസിഫ് കണ്ണിയൻ അധ്യക്ഷത വഹിച്ചു,

ഇസ്ലാഹി സെന്‍റർ ഭാരവാഹികളായ അബ്ദുറസഖ് സ്വലാഹി, ഫളുലുൽഹക്ക് ബുഖാരി, മുഹമ്മദ് സുൽഫിക്കർ, അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം പ്രസീഡിയം അലങ്കരിച്ചു .സംഘാടകസമിതി അംഗങ്ങളായ സെക്രട്ടറി ഫിറോസ്, മുസ്തഫ എടവണ്ണ, ജൗഹർ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി. എംജിഎം പ്രവർത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ഫ്രണ്ട്സോത്സവം സീസൺ 6 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
റിയാദ്: പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ആറാമത് വാർഷികം ഫ്രണ്ട്സോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ വലീദ് ഓഡിറ്റോറിയത്തിലേക്കൊഴുകിയെത്തിയത് ആയിരക്കണക്കിനാളുകളായിരുന്നു. ഫ്രണ്ട്സോത്സവം സീസൺ 6 ൽ മുഖ്യാതിയായിരുന്ന ഫിലിപ്പ് മമ്പാടിന്‍റെ പ്രഭാഷണം കേട്ട് ഏറെ വൈകിയും ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞു. പ്രവാസ ലോകത്തെ പരസ്പര സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും യാഥാർഥ്യം തിരിച്ചറിഞ്ഞ ഒരു സന്ദർശനമാണിതെന്നും, പുതു തലമുറ ലക്ഷ്യബോധമില്ലാതെ ലഹരിക്ക് പിറകിൽ ഓടുമ്പോൾ ഒരു ബോധവൽകരണം മാത്രമല്ല വേണ്ടത് മറിച്ച് ബോധ്യപ്പെടുത്തലാണ് അത്യാവശ്യമെന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

ലഹരിക്കെതിരെ കേരളത്തിൽ നടത്തിവരുന്ന വാക്കും വരയും എന്ന ക്യാമ്പയിനിന്‍റെ ഭാഗമായി നാടത്തുന്ന തത്സമയ കലാരൂപം ചിത്രകാരൻ മഹേഷ് ചിത്രവർണം വേദിയിൽ അവതരിപ്പിച്ചു. സാമുഹിക പ്രവർത്തകൻ മുസ്തഫ മഞ്ചേരി ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര, പതിനാലാം രാവ് ഫെയിം സഹജ മൻസൂർ, ഗായകൻ ആസിഫ് കാപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി. റിയാദിലെ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ഫ്രണ്ട്സോത്സവത്തിന്ന് മാറ്റ് കൂട്ടി.

ഫ്രണ്ട് സോത്സവം സാംസ്കാരിക സമ്മേളനം ശിഹാബ് കോട്ടുക്കാട് ഉദ്ഘാടനം ചെയ്തു.
പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രസിഡൻ്റ് സലിം വാലില്ലാപ്പുഴയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റിയാദ് മീഡിയ ഫോറം പ്രസിഡൻ്റ് ഷംനാദ് കരുനാഗപ്പള്ളി, മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം, ഇന്ത്യൻ സ്കൂൾ ഹെഡ്മിസ്ട്രസ് മൈമൂന ടീച്ചർ, സൗദ് അൽ ഖഹ്ത്താനി, സാമുഹിക പ്രവർത്തകരായ സലിം ആർത്തിയിൽ, ഗഫൂർ കൊയിലാണ്ടി, ഇബ്റാഹിം സുബ്ഹാൻ, നസീർ തൈക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സലാം തിരുവമ്പാടി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ റഷീദ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.
ഒമാനിൽ പൂർണ ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി 98 ദിവസമാക്കുന്നു
മസ്കറ്റ്: ഒമാനി പൗരന്മാർക്കും പ്രവാസികൾക്കും പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുന്നു. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണ് പ്രസവാവധി 50 ദിവസത്തില്‍ നിന്ന് 98 ആയി ഉയര്‍ത്തിയിരിക്കുന്നതെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറൽ നാസര്‍ അല്‍ ജാഷ്മി അറിയിച്ചു.

ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പഠിച്ചു വരികയാണെന്ന് "ടുഗെദര്‍ വി പ്രോഗ്രസ്' ഫോറം പരിപാടിയില്‍ മന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസില്‍ നിന്നും ഉയര്‍ത്തിയത് രാജ്യത്തെ വ്യവസായ മേഖലക്ക് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശ്രീനഗറിൽ ലുലുവിന്‍റെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നു
ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ്‌ ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി.

ശ്രീനഗറിലെ സെംപോറയിൽ എമാർ ഗ്രൂപ്പ് സ്ഥാപിക്കുന്ന 'മാൾ ഓഫ് ശ്രീനഗറി'ന്‍റെ തറക്കല്ലിടൽ ചടങ്ങിൽ വെച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ രജിത് രാധാകൃഷ്ണനും എമാർ ഗ്രൂപ്പ് സിഇഒ അമിത് ജെയിനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ജമ്മു കാശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയാണ് 250 കോടി രൂപ നിക്ഷേപത്തിൽ ആരംഭിക്കുന്ന മാൾ ഓഫ് ശ്രീനഗറിൻ്റെ തറക്കല്ലിട്ടത്. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പദ്ധതി 2026-ൽ പൂർത്തിയാക്കാനാണ് ആഗോള പ്രശസ്തമായ ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ ഉദ്ദേശിക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി, യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാനും ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ്, ജമ്മു കശ്മീർ ഗവൺമെന്റ് ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത ഉൾപ്പെടെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഹൈപ്പർ മാർക്കറ്റ് സ്ഥാപിക്കുന്നത്.ഹൈപ്പർ മാർക്കറ്റിൽ കശ്മീരിൽ നിന്നുള്ള ഏകദേശം 1,500 ഓളം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ പറഞ്ഞു.

ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്. ഇതിന് പുറമെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വർഷം ജനുവരിയിൽ ദുബായിൽ വെച്ച് ജമ്മു കശ്മീർ സർക്കാരും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പ് വെച്ച ധാരണയുടെയും തുടർ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് കാശ്മീരിൽ നിക്ഷേപിക്കുന്നത്. നിലവിൽ കാശ്മീർ കുങ്കുമപ്പൂവ്, ആപ്പിൾ, ബദാം, വാൾ നട്ട് ഉൾപ്പെടെ കാശ്മീരിൽ നിന്നും ലുലു വിവിധ ഹൈപ്പർ മാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
കുവൈറ്റ് കെഎംസിസി തൃശൂർ കമ്മിറ്റി ബൈത്തുറഹ്മ കൈമാറി
തൃശൂർ: കുവൈറ്റ് കെഎംസിസി അംഗമായ സഹോദരന് കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി നിർമിച്ചു നൽകിയ ബൈത്തുറഹ്മ യുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്‍റ് അബ്ദുൽ അസീസ് വലിയകത്ത് അധ്യക്ഷനായിരുന്നു.

കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, തൃശൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അസ്ഗറലി തങ്ങൾ, കുഞ്ഞിമൊയ്‌ദീൻ കുട്ടി ചാലിയം, അൽത്താഫ് തങ്ങൾ, ഇസ്ഹാഖ് കൈപ്പമംഗലം സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി. മണലൂർ മണ്ഡലം പ്രസിഡന്റ്‌ ലത്തീഫ് പാടൂർ സ്വാഗതവും, നിസാർ മരുതയൂർ നന്ദിയും പറഞ്ഞു.
പടിഞ്ഞാറൻ കുവൈറ്റിൽ എണ്ണ ചോർച്ച
കുവൈറ്റ് സിറ്റി: രാജ്യത്തിന്‍റെ ഭാഗത്ത് നേരിയ തോതിൽ എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് അടിയന്തിര ജാഗ്രത പ്രഖ്യാപിച്ചതായി കുവൈറ്റ് ഓയിൽ കമ്പനി അറിയിച്ചു. എണ്ണചോർച്ച ആളപായത്തിലേക്കോ മറ്റു അത്യാഹിതങ്ങളിലേക്കോ നയിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
ലുലു മണി സെവൻ എ സൈഡ് നോക്കൗട്ട് ഫുട്ബോൾ: യംഗ് ഷൂട്ടേഴ്സ് അബാസിയ ജേതാക്കൾ
കുവൈറ്റ് : ലുലു മണി കെഫാക്കുമായി സഹകരിച്ചു നടത്തിയ ഫസ്റ്റ് എഡിഷൻ സെവൻ എ സൈഡ് നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്‍റിൽ യംഗ് ഷൂട്ടേഴ്സ് അബാസിയ ജേതാക്കളായി . ഫൈനലിൽ മാക് കുവൈറ്റിനെ ടൈബേക്കറിൽ പരാജയപ്പെടുത്തി . സിൽവർ സ്റ്റാർസ് എസ് സി ആണ് മൂന്നാമത് .

കെഫാക്കിലെ സീസൺ 9 ലെഅവസാനത്തെ ഫുട്ബാൾ ടൂർണമെന്‍റിൽ കെഫാക്കിലെ പ്രമുഖരായ പതിനെട്ടു ടീമുകൾ അണിനിരന്ന മത്സരങ്ങൾ വൈകിട്ട് നാലു മുതൽ മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ തുടങ്ങിയ മത്സരങ്ങൾ രാത്രി ഒൻപതിന് അവസാനിച്ചു . വീറും വാശിയും നിറഞ്ഞ മത്സരങ്ങൾ കാണാൻ നിരവധി പേരാണ് മിശ്രിഫിൽ എത്തിയത്.

ടൂർണമെന്റിലെ ബെസ്റ്റ് ഗോൾ കീപ്പർ - ദാസിത് (മാക് കുവൈറ്റ് ) പ്ലയെർ ഓഫ് ഡി ടൂർണ്ണമെന്റ് - മുഹമ്മദ് ജാബിർ (യങ് ഷൂട്ടേർസ് അബ്ബാസിയ ) ബെസ്റ്റ് ഡിഫൻഡർ - അനീഷ് (മാക് കുവൈറ്റ് ) ടോപ് സ്‌കോറർ - സുഹൂദ് (യങ് ഷൂട്ടേർസ് അബ്ബാസിയ ) എന്നിവരെ തെരഞ്ഞെടുത്തു .

ലുലു മണിയെ പ്രതിനിധികരിച്ചു സുബൈർ തയ്യിൽ (ഡെപ്യൂട്ടി ജനറൽ മാനേജർ) കാർവർണ്ണൻ വരവൂർ (മാനേജർ ഡിജിറ്റൽ പ്രോഡക്റ്റ്സ് ) അമൽ (ഫിൻടെക്ക് ) സുകേഷ് ( കോർപറേറ്റ് മാനേജർ ) നൗഫൽ (ഡിജിറ്റൽ പ്രോഡക്റ്റ്സ് ) കെഫാക്ക് പ്രസിഡന്റ് ബിജു ജോണി , തോമസ് (ട്രഷറർ) അബ്ദുൽ റഹ്‍മാൻ (കെഫാക് സ്പോർട്സ് സെക്രട്ടറി ) സിദ്ദിഖ് , റോബർട്ട് ബെർണാഡ് , മൻസൂർ , ഫൈസൽ , അഹ്‌മദ്‌ , നൗഫൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു . റഫറിമാർക്കുള്ള ഉപഹാരങ്ങൾ ലുലുപ്രതിനിധികൾ വിതരണം ചെയ്തു .
ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന് പുതു നേതൃത്വം
ജിദ്ദ: സൗദിയിലെ ലൈവ് മെഹ്ഫിൽ ഗ്രൂപ്പായ ജിദ്ദയിലെ കൂട്ടായ്മ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബിൽ ചേർന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഹിഫ്‌സുറഹ്മാൻ അധ്യക്ഷത വഹിച്ചു. രഹന സുധീർ, അൻസാർ, കിരൺ, ബഷീർ, അബ്ദുസമദ് ഫറോക്, ആശിഖ് കോഴിക്കോട്, മഞ്ചുള സുരേഷ്, സൈദ് ഹുസൈൻ, സുരേഷ് കണ്ണൂർ എന്നിവർ സംസാരിച്ചു. സാദിഖലി തുവ്വൂർ സ്വാഗതവും സുധീർ തിരുവനന്തപുരം നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി യൂസുഫ് ഹാജി, അഷ്‌റഫ് അൽഅറബി, റാഫി കോഴിക്കോട്, സാദിഖലി തുവ്വൂർ (രക്ഷാധികാരികൾ), ഹിഫ്‌സുറഹ്മാൻ (പ്രസിഡന്‍റ്), മൻസൂർ ഫറോക്, അബ്ദുൽ മജീദ് മൂഴിക്കൽ, അബ്ദുൾറഹ്മാൻ മാവൂർ (വൈസ് പ്രസിഡന്‍റ്), സാലിഹ് കവൊത്ത് (ജനറൽ സെക്രട്ടറി), ഷാജഹാൻ ബാബു, നിസാർ മടവൂർ, ആഷിഖ് നടുവണ്ണൂർ (ജോയിന്‍റ് സെക്രട്ടറി), സുധീർ തിരുവനന്തപുരം (ട്രഷറർ), നൗഷാദ് കളപ്പാടൻ (ഫിനാൻസ് സെക്രട്ടറി), അഡ്വ. ശംസുദ്ധീൻ (മീഡിയ കൺവീനർ), ജാഫർ വയനാട് (സൗണ്ട് കൺവീനർ), ഡോ. മുഹമ്മദ് ഹാരിസ്, ബൈജു ദാസ് (ആർട്സ് കൺവീനർ), അൻസാർ, ബഷീർ തച്ചമ്പലത്ത് (ഐ.ടി കൺവീനർ) തെരഞ്ഞെടുത്തു.
പിജെഎസ് വാർഷികം ഭാരതീയം 2023 ജിദ്ദ നിവാസികൾക്ക് വേറിട്ട കാഴ്ച്ചയായി
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ജിദ്ദയുടെ പതിനാലാമത് വാർഷികം ഭാരതീയം - 2023 എന്ന പേരിൽ ജിദ്ദ ഇന്ത്യൻ കോൺസിലേറ്റ് അങ്കണത്തിൽ നടത്തപ്പെട്ടു. പാസ്പോർട്ട്‌ വിഭാഗം വൈസ് കൗൺസിൽ പി .ഹരിദാസൻ മുഖ്യാഥിതിയും ഉദ്ഘാടകനുമായിരുന്നു. പ്രസിഡന്റ്‌ അലി തേക്കുതോട് അധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ റിപ്പോർട്ട്‌ വെൽഫെയർ കൺവീനർ നൗഷാദ് അടൂർ അവതരിപ്പിച്ചു.

2023-24 വർഷത്തെ ഭാരവാഹികൾ ജോസഫ് വർഗീസ് പ്രസിഡൻ്റ്, ജയൻ നായർ ജനറൽ സെക്രട്ടറി, ഷറഫുദീൻ ഖജാൻജി, സന്തോഷ് ജീ നായർ വൈസ് പ്രസിഡൻറ് അഡ്മിൻ, അയ്യൂബ് ഖാൻ പന്തളം വൈസ് പ്രസിഡൻറ് ആക്ടിവിറ്റി എന്നിവരെ രക്ഷാധികാരി ജയൻ നായർ പ്രഖ്യാപിച്ചു, വിഷൻ 2024 ജോസഫ് വർഗീസ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജോർജ്ജ് വറുഗീസ് പന്തളം സ്വാഗതവും, ഖജാൻജി മനു പ്രസാദ് നന്ദിയും പറഞ്ഞു.

സംഘടനയുടെ സജീവ പ്രവർത്തകർ ആയിരിക്കെ മരണപ്പെട്ട പരേതരായ ഉല്ലാസ് കുറുപ്പ് ഷാജി ഗോവിന്ദ് എന്നിവരുടെ പേരിൽ പിജെഎസ് വർഷം തോറും നൽകി വരാറുള്ള മെമ്മോറിയൽ അവാർഡുകൾ ഈ വർഷം യഥാക്രമം മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനും എഴുത്തുകാരനുമായ മുസാഫിറിനും, ആതുര സേവന രംഗത്തു നിന്നു പ്രവർത്തിച്ച സാമൂഹിക പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ഡോ. വിനീത പിള്ളയ്ക്കും നൽകി. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ വിജയം നേടിയ അജ്മി സാബുവിന് എഡ്യൂക്കേഷൻ അവാർഡും നൽകുയുണ്ടായി. വാർഷിക ആഘോഷ ചടങ്ങിൽ സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുള്ള പടുതോടിനേയും, സംഘടനയ്ക്കു നല്കി വരുന്ന പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മുൻ പ്രസിഡന്‍റ് വർഗീസ് ഡാനിയേലിനെയും ആദരിച്ചു.

പ്രസ്തുത കലാ മാമാങ്കത്തിൽ പ്രശസ്ത നൃത്ത അധ്യാപിക പുഷ്‌പാ സുരേഷ്, ജയശ്രീ പ്രതാപൻ, കൂടാതെ കുമാരിമാരായ ദീപിക സന്തോഷ്, കൃതിക രാജീവ് , റിദീഷ റോയ് എന്നിവർ ചിട്ടപ്പെടുത്തിയ വിവിധങ്ങളായ നൃത്ത രുപങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജിദ്ദയിലെ പ്രശസ്ത ഗായകരായ മിർസാ ഷെരിഫ് , എബി കെ ചെറിയാൻ മാത്തൂർ, ജോബി ടി ബേബി, ഷറഫുദ്ദീൻ പത്തനംതിട്ട, രഞ്ജിത് മോഹൻ നായർ, തോമസ്‌ പി കോശി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പ്രശസ്ത നാടക കലാ സംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് നാടക സംഘം അണിയിച്ചൊരുക്കിയ പെരുന്തച്ചൻ എന്ന നൃത്ത സംഗീത നാടകം അവതരണ മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു. അഭിനേതാക്കളായ അനിൽ ജോൺ അടൂർ, സിയാദ് പടുതോട്, ബൈജു പി മത്തായി, ജോർജ്ജ് ഓമല്ലൂർ, ജോബി റ്റി ബേബി, ഷിജു മാത്യു, അനൂപ് ജീ നായർ, സുശീല ജോസഫ്, പ്രിയാ സഞ്ജയ്‌, ദീപിക സന്തോഷ്‌, സൗമ്യാ അനൂപ്, പ്രോഗ്രാം ജനറൽ കൺവിനർ സന്തോഷ്‌ കടമ്മനിട്ട, കോർഡിനേറ്റർ മനോജ് മാത്യു അടൂർ, ജോയിൻ്റ് സെക്രട്ടറി എൻ.ഐ.ജോസഫ്, ഫിനാൻസ് കൺവീനർ വർഗീസ് ഡാനിയൽ, കൾച്ചറൽ കൺവിനർ മാത്യു തോമസ്‌ കടമ്മനിട്ട, ലോജിസ്റ്റിക് കൺവിനർ നവാസ് ഖാൻ ചിറ്റാർ, പബ്ലിക് റിലേഷൻ അനിൽ കുമാർ പത്തനംതിട്ട, ഷറഫുദീൻ പത്തനംതിട്ട, സന്തോഷ് കെ ജോൺ, അനിയൻ ജോർജ്ജ് പന്തളം, സലിം മജീദ്, സാബു മോൻ പന്തളം, സന്തോഷ്‌ പൊടിയൻ, രഞ്ജിത് മോഹൻ നായർ എന്നിവർ നേതൃത്വം നൽകി. വനിതാ വിഭാഗം കൺവിനർ ബിജി സജി, ചിൽഡ്രൻസ് വിഭാഗം പ്രസിഡൻ്റ് ശ്വേതാ ഷിജു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. അവതാരകർ അശ്വതി ബാലനും അഖിലാ റോയിയുമായിരുന്നു .
ഗോസ്‌കോർ ലേണിംഗ് മാനേജ്‌മെന്‍റ് സിസ്റ്റം ലോഞ്ച് ചെയ്തു
കുവൈറ്റ് സിറ്റി: "വിദ്യാഭ്യാസ ജനാധിപത്യം' എന്ന ലക്ഷ്യം മുന്നിൽ കണ്ട് എല്ലാവർക്കും താങ്ങാനാവുന്ന വിധം വിദ്യാഭ്യാസത്തെ ജനകീയവത്കരിക്കുന്ന പ്ലാറ്റ്‌ഫോം ആയി തയ്യാർ ചെയ്യപ്പെട്ട ഗോ സ്‌കോർ ലേണിംഗ് മാനേജ്‌മെന്‍റ് സിസ്റ്റം ലോഞ്ച് ചെയ്തതായി ഗോസ്‌കോർ മാനേജ്‌മെന്‍റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓൺലൈൻ പഠനം, ക്ലാസ്റൂം പഠനം, പോർട്ടൽ സബ്സ്ക്രിപ്ഷ്യൻ എന്നീ സൗകര്യങ്ങളാണ് ഗോസ്‌കോർ ഉപഭോക്താക്കൾക്കു നൽകുന്നത്. കുവൈറ്റ് അബ്ബാസിയയിലെ ഗോസ്‌കോർ സെന്‍ററിലാണ് ഇപ്പോൾ തത്സമയ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.

ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഇന്ത്യൻ സിലബസ് വിദ്യാർഥികൾക്കാണ് ഗോസ്‌കോർ സേവനങ്ങൾ ലഭ്യമാവുക. ഗോസ്‌കോറിന്‍റെ എല്ലാ സേവനങ്ങളും ഏത് സാമ്പത്തിക നിലയിലുള്ളവർക്കും താങ്ങാനാവും വിധമുള്ള നിരക്കിലാണ് നൽകുന്നത്.

വിദ്യാഭ്യാസ സേവന മേഖലയിൽ മികച്ച പാരമ്പര്യമുള്ള യുവ പ്രൊഫഷനലുകളുടെയും സംരംഭകരുടെയും ഒരു സംഘമാണ് ഗോസ്‌കോറിനു പിന്നിൽ പ്രവർത്തിക്കുന്നത്. അക്കാദമിക രംഗത്ത് കഴിവ് തെളിയിച്ചവരും വിദ്യാഭ്യാസ വിചക്ഷണരുമായ നല്ലൊരു സംഘത്തിന്‍റെ മേൽനോട്ടത്തിലായിരിക്കും ട്രെയിനിംഗ് നടക്കുക.

സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ബുക്ക് എക്സ്ചേഞ്ച് പദ്ധതിയിലൂടെ പാഠപുസ്തകങ്ങൾ എത്തിക്കാനും പരിപാടിയുണ്ട്. മൂല്യാധിഷ്‌ടിത വിദ്യാഭ്യാസം നിലവാരം ചോരാതെ എല്ലാവർക്കും ലഭ്യമാക്കുന്നതിനാൽ പെട്ടെന്ന് തന്നെ കുവൈറ്റ് മാർകെറ്റിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാനേജ്‌മെന്‍റ് അറിയിച്ചു.

ഗോസ്‌കോർ സിഇഒ അമൽ ഹരിദാസ്, സി.ഒ.ഹരിഗോവിന്ദ്, ഡയറക്‌ടർ ആദിൽ ആരിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു
എ.കെ.മുസ്തഫയ്ക്ക് കേരള മാപ്പിള കലാ അക്കാദമി സ്വീകരണം
ജിദ്ദ: സൗദി സന്ദർശനത്തിനെത്തിയ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റി ആക്‌ടിംഗ്
പ്രസിഡന്‍റ് എ.കെ.മുസ്തഫ തിരൂരങ്ങാടിക്ക് കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. ശറഫിയ ഇംപീരിയൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ഉപദേശക സമിതി അംഗം സീതി കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. മാപ്പിള പാട്ടുകൾ മാത്രമല്ല മാപ്പിള കലകളായ ഒപ്പന, കോൽക്കളി, അറബനമുട്ട്, വട്ടപ്പാട് തുടങ്ങിയവയുടെയെല്ലാം തനിമ നിലനിർത്താനും പുതുതലമുറയിൽ അതിന്‍റെ ജനകീയത നിലനിർത്താനുമാണ് കേരള മാപ്പിള കലാ അക്കാദമി പരിശ്രമിച്ച് കൊണ്ടിരിക്കുന്നത് എന്ന് എ.കെ.മുസ്തഫ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

മാപ്പിള കലകൾക്കൊപ്പം മറ്റു കലകളേയും ഉൾക്കൊള്ളുന്നതാണ് കേരള മാപ്പിള കലാ അക്കാദമി. പുതിയ കലാകാരൻമാരേ കൈ പിടിച്ചുയർത്തുകയും പഴയ കലാകാരൻമാരെ ആദരിക്കുകയും അതോടൊപ്പം അവശകലാകാരൻമാർക്ക് ചെറിയ സഹായങ്ങളും നൽകുന്ന മാപ്പിള കലാ അക്കാദമിക്ക് കേരളത്തിലെ 14 ജില്ലകളിലും വിവിധ ഗൾഫ് രാജ്യങ്ങളിലും സജീവമായ ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിനുള്ള ഉപഹാരം പ്രസിഡന്‍റ് കെ.എൻ.എ ലത്തീഫ് കൈമാറി. നാസർ വെളിയംങ്കോട്, ജിദ്ദ ചാപ്റ്റർ ഭാരവാഹികളായ അബ്‌ദുള്ള മുക്കണ്ണി, നിസാർ മടവൂർ, റഹ്മത്തലി തുറക്കൽ, ഹുസൈൻ കരിങ്കറ, അബ്ബാസ് വേങ്ങൂർ എന്നിവർ ആശംസകൾ അറി‌യിച്ചു. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും റഊഫ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു.