സമത ഓസ്ട്രേലിയ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
മെൽബൺ: സമത ഓസ്ട്രേലിയ ലോക വനിതാ ദിനത്തിൽ പ്രാരംഭം കുറിച്ച സമേതം കുടുംബ ക്യാന്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വയലാർ അവാർഡുകൾ കരസ്ഥമാക്കിയ കെ. വി മോഹൻ കുമാർ നിർവഹിച്ചു.
ശൈലജവർമ്മ, എബി പൊയ്ക്കാട്ടിൽ, ഗിരീഷ് അവണൂർ, ജിതേഷ് പുരുഷോത്തമൻ, ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിക്ടോറിയയിലെ അലക്സാൻഡ്ര അഡ്വഞ്ചർ പാർക്കിൽ നടന്ന ക്യാന്പ് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് സാഹസികമായും മാനസികമായും പുതിയതും രസകരവുമായ അനുഭവങ്ങൾ സമ്മാനിച്ചു.
പ്രവാസി മലയാളികളുടെ സിനിമകള്‍ക്കായി ഓസ്ട്രേലിയയില്‍ സ്ഥിരം വേദി
കൊച്ചി: ആഗോളതലത്തില്‍ മലയാള സിനിമയ്ക്കായി ഓസ്ട്രേലിയ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ മലയാളം ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലാണു ഫെസ്റ്റിവൽ.
പ്രവാസികളായ കലാകാരന്മാരുടെ സിനിമകള്‍ക്കു സ്ഥിരം വേദി ഒരുക്കുകയെന്നതാണു ലക്ഷ്യം. ഫെസ്റ്റിവലിലേക്ക് ജൂലൈ 30 വരെ എന്‍ട്രികള്‍ അയയ്ക്കാം.
ഇന്തോനേഷ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 26 മരണം
സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. 11 പേരെ കാണാതായി. ശക്തമായ കാലവർഷത്തിൽ നദികൾ കരകവിഞ്ഞതോടെ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒമ്പത് ജില്ലകളും നഗരങ്ങളും വെള്ളത്തിനടിയിലായി.
വ്യാഴാഴ്ച മുതൽ മേഖലയിൽ ശക്തമായ മഴയാണ്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതും പാലങ്ങളും റോഡുകളും തകർന്നതും മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വെള്ളപ്പൊക്കം ദുരിതംവിതച്ച പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ, പെസിസിർ സെലാറ്റൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവഹാനി സംഭവിച്ചത്.
മണ്ണിടിച്ചിലിൽ 14 വീടുകൾ തകർന്നതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ 37,000ത്തിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
വത്സമ്മ ടോമി ഓസ്ട്രേലിയയിൽ അന്തരിച്ചു
മെൽബൺ: വരാപ്പുഴ ചക്കിയത്ത് ടോമി ജോസഫിന്റെ (ഫരിദാബാദ്) ഭാര്യ വത്സമ്മ ടോമി(64) ഓസ്ട്രേലിയയിൽ അന്തരിച്ചു. പാലാ രാമപുരം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: അനു ഷിബിൻ(എപ്പുവർത്തു ഹോസ്പിറ്റൽ ജീലോംഗ്, മെൽബൺ), ആർഷ്യ ടോമി (സെന്റ് സ്റ്റീഫൻസ് നഴ്സിംഗ് കോളജ് ഡൽഹി). മരുമകൻ: ഷിബിൻ മാനുവൽ കിഴക്കേക്കാലായിൽ (ചാർലിമോൻഡ് ഓസ്ട്രേലിയ).
സംസ്കാരശുശ്രൂഷകൾ 19ന് രാവിലെ 10.30ന് ജീലോംഗ് സെന്റ് സെബാസ്റ്റ്യൻസ് സീറോ മലബാർ മിഷൻ പള്ളിയിൽ.
വാർത്ത: തോമസ് ടി. ഓണാട്ട്
ഹൈദരാബാദ് സ്വദേശിനി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ 36 കാരിയെ ഓസ്ട്രേലിയയിൽ വച്ച് ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുഞ്ഞുമായി ഹൈദരാബാദിലെത്തിയ യുവാവ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.
ശനിയാഴ്ചയാണ് ചൈതന്യ മദഗനിയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വീലി ബിന്നിൽ കണ്ടെത്തിയത്. ഇവർ ഭർത്താവിനും മകനുമൊപ്പമാണ് ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്.
യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് ഉപ്പൽ എംഎൽഎ ബന്ദരി ലക്ഷ്മ റെഡ്ഡി പറഞ്ഞു. വിവരം കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ ഓഫീസിനെയും അറിയിച്ചതായി എംഎൽഎ പറഞ്ഞു.
യുവതിയുടെ മാതാപിതാക്കൾ നൽകിയ വിവരമനുസരിച്ച് മരുമകൻ മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായും എംഎൽഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ആരോഗ്യപ്രവർത്തകർക്ക് ഓസ്ട്രേലിയയിൽ നിരവധി അവസരങ്ങൾ തുറക്കും
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയ നിരവധി അവസരങ്ങളാണ് തുറക്കുന്നതെന്നു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ആരോഗ്യമന്ത്രി ആംബർ ജേഡ് സാൻഡേഴ്സണ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
അടുത്ത 10 വർഷത്തിനിടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 5000 ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. മിഡ്വൈഫറി, ദന്തരോഗചികിത്സ, നഴ്സിംഗ്, മെഡിക്കൽ അനുബന്ധ പഠനങ്ങൾ എന്നിവയിൽ നൈപുണ്യം നേടിയവർക്കാകും സർക്കാർ, സ്വകാര്യ മേഖലയിൽ അവസരങ്ങൾ ലഭിക്കുക.
പടിഞ്ഞാറൻ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അവർ പറഞ്ഞു. ഓസ്ട്രേലിയയിൽ ഏഴു ലക്ഷത്തിലേറെ ഇന്ത്യൻ വംശജർ ഉണ്ട് എന്നതിനാൽ സഹകരണത്തിനും വളർച്ചയ്ക്കുമുള്ള സാധ്യത വളരെ വലുതാണ്. മാനവവിഭവശേഷിയുടെ കൈമാറ്റം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയിൽ ഭാവിയിൽ മെച്ചപ്പെട്ട സഹകരണത്തിനു സാഹചര്യമുണ്ട്.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സൾട്ടന്റ്സിന്റെ(ഒഡെപെക്) സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹെൽത്ത് സ്കില്ലിംഗ് സിന്പോസിയത്തിലും ആംബർ ജേഡ് സാൻഡേഴ്സന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു.
ആതുരസേവനരംഗത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാൻഡേഴ്സണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നത്. തിരുവനന്തപുരത്ത് മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, ഒഡേപെക് ചെയർമാൻ കെ.പി. അനിൽകുമാർ, എംഡി കെ.എ. അനൂപ് തുടങ്ങിയവരുമായി മന്ത്രി സാൻഡേഴ്സണ് സംവദിച്ചു.
സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവകയ്ക്ക് പുതിയ ദേവാലയം
സിഡ്നി: ഓസ്ട്രേലിയയിൽ ആദ്യം രൂപംകൊണ്ട മാർത്തോമ്മാ ദേവാലയമായ സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവക പുതിയതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ മാർച്ച് ഒന്‍പതിന് നടക്കും. രാവിലെ 9.30നു നടക്കുന്ന കൂദാശ കർമ്മങ്ങൾക്കു സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപോലിത്ത കാർമികത്വം വഹിക്കും.
ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. ഡോ . ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സഹകാർമികനായിരിക്കും. ഓസ്ട്രേലിയയിലെ വിവിധ മാർത്തോമ ഇടവകകളുടെ വികാരിമാരും സഹോദരി സഭകളുടെ വൈദികരും കൂദാശകർമങ്ങളിൽ പങ്കാളികളാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും വിവിധ സഭാ മേലധ്യക്ഷന്മാരും സംബന്ധിക്കും.
ഹോസ്ലി പാർക്കിൽ ഇടവക സ്വന്തമാക്കിയ ഏഴരയേക്കർ സ്ഥലത്താണ് പുതിയ ദേവാലയം നിർമിച്ചിരിക്കുന്നത്. 1991 ൽ രൂപീകൃതമായ ഇടവകയിൽ ഇന്നു മുന്നൂറ്റിഅന്‍പതിലധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട് . വികാരി റവ. ഈപ്പൻ മാത്യുവിന്റെ നേതൃത്വത്തിൽ കൂദാശ ക്രമീകരണങ്ങൾക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ക്യൂൻസ്ലൻഡ് ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ബ്രിസ്ബേൻ: കെസിസിക്യു ക്രിസ്മസ് - നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉദ്ഘാടനവും ഈ മാസം പത്തിന് കൂർപ്പറു സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെസിസിക്യുവിന്റ ക്രിസ്മസ് - നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു.
കെസിസിക്യുവിന്റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്, വെസ്റ്റ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ അധ്യക്ഷനായ പ്രസിഡന്റ് സുനിൽ കാരിക്കൽ കെസിസിക്യു വെബ്സൈറ്റിന്റെ പേര് ഔദ്യോഗികമായി അറിയിക്കുകയും കെസിസിക്യുസ്പിരിച്ചൽ അഡ്വൈസർ ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ചെയ്തു.
വെബ്സൈറ്റിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ച സെക്രട്ടറി ബിജോഷ് ചെള്ളകണ്ടത്തിൽ കെസിസിക്യു ഡിജിറ്റലൈസേഷൻ പാതയിൽ ആണെന്നും അതിനാൽ എല്ലാ അംഗങ്ങളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചു.
യോഗത്തിൽ കെസിസിക്യു അംഗങ്ങളായ12ാം ക്ലാസ് പൂർത്തിയാക്കിയ എല്ലാ യുവാക്കൾക്കും മൊമന്റോ നൽകി ആദരിച്ചു. തുടർന്ന് ഏറ്റവും ഉയർന്ന ATAR സ്കോർ ലഭിച്ച റയൻ ഫിലിപ്പ്(ഒന്നാമത്), മരിയ റെജി(രണ്ടാമത്), അസിൻ തോമസ്(മൂന്നാമത്) എന്നിവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.
കെസിസിക്യു കുടുംബത്തിൽ നിന്നും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച ആൽബിൻ തോമസ് -റെയ്നമേരി രാജൻ നവദമ്പതികളെ ആദരിച്ചു. തുടർന്ന് കെസിഡബ്ല്യുഎഫ്ഒയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർഗംകളി മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെസിസിക്യു ടീമിന് മൊമന്റോ സമ്മാനിച്ചു.
വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കെസിസിക്യു കുടുംബത്തിലെ ആദ്യത്തെ കൊമേഷ്യൽ പൈലറ്റ് പരിശീലനം(സിപിഎൽ-എ) പൂർത്തിയാക്കിയ ടോം ചെട്ടിയത്തിനെയും ഓസ്ട്രേലിയൻ മാസ്റ്റേഴ്സ് അതലറ്റിക് വിൻഡർ ത്രോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാലി കാരിക്കലിനെയും മൊമെന്റെ നൽകി ആദരിച്ചു.
ഡികെസിസി വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കെസിസിക്യു അംഗം എബിസൺ അലക്സ് മൂലയിലെ കെസിസിഒ സെക്രട്ടറി ഷോജോ തെക്കേവാലയിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.
കെസിസിക്യുവിന്റെ ഭാവി വാഗ്ദാനങ്ങളായ കെസിവെെഎൽക്യു അംഗങ്ങളുടെയും ട്രഷറർ സുജി വെങ്ങാലിയിൽ, വൈസ് പ്രസിഡന്റ് ലിനു വൈപ്പേൽ, ജോയിന്റ് സെക്രട്ടറി ബിപിൻ ചാരംകണ്ടത്തിൽ, ഏരിയ കോഓർഡിനേറ്റർമാരായ ജോഫിൽ കൊറ്റോത്ത്, ടോം കൂന്തമറ്റം, രാജൻ പുളിക്കൽ,
ഫെനിൽ നെല്ലൂർ, ബിബിൻ പരുത്തിമുറ്റത്ത്, വിമൻസ് റപ്രസന്ററ്റീവ് ഷേർലി പാരിപ്പള്ളി, യൂത്ത് റപ്രസന്ററ്റീവ് ജോസ് കാരിക്കൽ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും എല്ലാ ഏരിയയിൽ നിന്നുമുള്ള അംഗങ്ങളുടെ നയന മനോഹരമായ പരിപാടികളും കെസിസിക്യു അംഗങ്ങൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.
കെസിസിക്യു വെബ്സൈറ്റ് ലഭ്യമാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്. https://kccqaustralia.com/
മലയാളി നഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. തിരുവല്ല തോപ്പിൽ ജിതിൻ ടി. ജോർജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ്-ത്രേസ്യ ദന്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവരാണ് മക്കൾ.
ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു മിഷ. സംസ്കാരം പിന്നീട് നടക്കും.
പ്രണയദിനത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് വിവാഹനിശ്ചയം
കാന്‍ബറ: അറുപതുകാരനായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് പ്രണയദിനത്തില്‍ വിവാഹനിശ്ചയം. നാലുവര്‍ഷമായി പ്രണയബന്ധത്തിലായിരുന്ന നാല്പത്തഞ്ചുകാരിയായ ജോഡി ഹെയ്ഡനുമായി വാലന്റൈൻസ് ദിനത്തിൽ ഔപചാരിക വിവാഹനിശ്ചയം നടന്നു.
കാന്‍ബറയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലായിരുന്നു ചടങ്ങ്. പ്രത്യേകം രൂപകല്പനചെയ്ത മോതിരം ആല്‍ബനീസ് ഹെയ്ഡനെ അണിയിച്ചു. പദവിയിലിരിക്കേ വിവാഹനിശ്ചയം നടത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ആല്‍ബനീസ്.
സാമ്പത്തിക ഉപദേഷ്ടാവും അഭിഭാഷകയുമാണ് ഹെയ്ഡന്. ആല്‍ബനീസിന്റെ രണ്ടാം വിവാഹമാണിത്. ന്യൂസൗത്ത് വെയില്‍സ് മുന്‍ ഡെപ്യൂട്ടി പ്രീമിയര്‍ കാര്‍മല്‍ ടെബ്ബൂട്ടായിരുന്നു ആദ്യ ഭാര്യ. 19 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2019ലാണ് ഇരുവരും പിരിഞ്ഞത്. ആ ബന്ധത്തില്‍ 23 വയസുള്ള മകനുണ്ട്.
ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ഓസ്ട്രേലിയൻ സെനറ്റർ
മെൽബൺ: ഓസ്ട്രേലിയൻ പാർലമെന്റിൽ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട വരുൺ ഘോഷ് സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ്ഗീതയിൽ തൊട്ട്. ലേബർ പാർട്ടി അംഗമായ ഇന്ത്യൻ വംശജൻ വരുൺ ഘോഷ്(38) ആണ് ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്.
ഓസ്ട്രേലിയൻ പാർലമെന്റിൽ ആദ്യമായാണ് ഒരു സെനറ്റർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് വരുൺ ഘോഷിനെ സ്വാഗതം ചെയ്തുകൊണ്ട് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് പറഞ്ഞു.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമാണ് ഘോഷ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനിസും ഘോഷിന് ആശംസകൾ നേർന്നു.
ഇന്ത്യയിൽ ജനിച്ച വരുൺ ഘോഷ് മാതാപിതാക്കൾക്കൊപ്പമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
മലബാർ ഗോൾഡ് ഇനി ഓസ്ട്രേലിയയിലും; ഉദ്ഘാടനം നിർവഹിച്ചത് ബ്രെറ്റ് ലീ
സിഡ്നി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓസ്ട്രേലിയയിലെ ആദ്യ ഷോറും സിഡ്നി ഹാരിസ് പാർക്കിലെ ലിറ്റിൽ ഇന്ത്യയിൽ തുറന്നു. ഓസീസ് ക്രിക്കറ്റ് മുൻ താരം ബ്രെറ്റ് ലീ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് എംഡി ഒ.അഷർ, റീജിയണൽ ഹെഡ് എം.അജിത്, സിഎംസി. അമീർ, ഹെഡ് ഓഫ് മാനുഫാക്ചറിംഗ് എ.കെ.ഫൈസൽ, ഷാജി കക്കോടി എന്നിവർ പങ്കെടുത്തു.
ഓസ്ട്രേലിയയിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ മൂന്നു സ്ത്രീകളടക്കം നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. ബുധനാഴ്ച ഫിലിപ് ദ്വീപിലാണ് അപകടമുണ്ടായത്. ജഗ്ജീത് സിംഗ് ആനന്ദ് (23), സുഹാനി ആനന്ദ് (20), കീർത്തി ബേദി (20), റീമ സോൻധി (43) എന്നിവരാണു മരിച്ചത്.
ഓസ്ട്രേലിയയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരന്നു റീമ. മറ്റു മൂന്നു പേരും ക്ലൈഡിലാണു താമസിച്ചിരുന്നത്. മെൽബണിൽ നഴ്സായ ആനന്ദ് ഓസ്ട്രേലിയയിൽ പിആർ ഉള്ളയാളാണ്. സുഹാനിയും കീർത്തിയും വിദ്യാർഥി വീസയിലെത്തിയവരാണ്. നാലു പേരും ബന്ധുക്കളാണ്. പത്തംഗ സംഘമാണ് ബീച്ചിലെത്തിയത്.
പുത്തൻവീട്ടിൽ ജോസഫ് മെൽബണിൽ അന്തരിച്ചു
മെൽബൺ: പാലാ ഐങ്കൊമ്പ് പുത്തൻവീട്ടിൽ ജോസഫ്(71) മെൽബണിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മെൽബണിലുള്ള മകളെ സന്ദർശിക്കാനാണ് ജോസഫ് ഓസ്ട്രേലിയയിൽ എത്തിയത്. സംസ്കാരം പിന്നീട് ഐങ്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ നടത്തും.
ഭാര്യ തങ്കമ്മ ജോസഫ്. മക്കൾ: ഡോണ മരിയ ജോസഫ് (ഏലപ്പാറ), ഡീൻ ലിസ് ജോസഫ് (ഓസ്ട്രേലിയ), ദിവ്യ ട്രെയ്സ് ജോസഫ് (ഖത്തർ). മരുമക്കൾ: മാത്യു ജോർജ് (ഏലപ്പാറ), മിഥുൻ ഏൽജൽ (ഓസ്ട്രേലിയ), ഷിജു വി.ജോസഫ് (ഖത്തർ).
എംഎടിക്ക് പുതു നേതൃത്വം; സൽജൻ ജോൺ കുന്നംകോട്ട് പ്രസിഡന്റ്
ടൗൺസ്വിൽ: മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്വിൽ (എംഎടി) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ടിനെ തെരഞ്ഞെടുത്തു. ബിബിൻ മോഹൻ കണിയാംകുടിയിലാണ് സെക്രട്ടറി.
മറ്റു ഭാരവാഹികളായി രേഷ്മ ജയിസ് കൊള്ളികുളവിൽ (വൈസ് പ്രസിഡന്റ്), ഷിനോജ് പുറക്കരി (ജോയിന്റ് സെക്രട്ടറി), ഫിലോമീന സേവ്യർ ഇല്ലിപറമ്പിൽ( ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
മനു ബേബി പോത്താനിക്കാട്ട്, ബിനോയ് സെബാസ്റ്റ്യൻ തുരുത്തിപടമ്പിൽ, ജോഷി ദാസ് കുനിയടത്ത്, അനിൽ വർഗീസ് ഭരണികുളങ്ങര, ജോർജ് അലക്സ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. യോഗത്തിൽ എംഎടി പ്രസിഡന്റ്, ഷീൻ ജോർജ് അധ്യക്ഷത വഹിച്ചു.
പുതുതായി മേഖലയിലേക്ക് കുടിയേറിയെത്തിയ മുഴുവൻ പേരെയും പങ്കെടുപ്പിച്ചു ഈസ്റ്റർ വിഷു ആഘോഷങ്ങൾ അതി വിപുലമായി സംഘടിപ്പിക്കും. ഏപ്രിൽ ആറിന് കിർവാൻ നോർത്തു റീച്ച് ബാപ്ടിസ്റ്റ് ചർച്ച് ഹാളിൽ നടത്തുന്ന പരിപാടികൾക്കായി പ്രത്യേക കമ്മറ്റിക്കും യോഗം രൂപം കൊടുത്തു.
ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഗോൾഡ്കോസ്റ്റ്: ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024-25 കമ്മിറ്റിയെ തെരഞ്ഞെടുത്തു. ക്രിസ്മസ് - പുതുവത്സര പരിപാടിയോട് അനുബന്ധിച്ച് നടന്ന ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് റിട്ടേണിംഗ് ഓഫീസർ ജോമോൻ ജോസഫ് ബെനോവാ ആണ്. ഐകകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾ: പ്രസിഡന്റ്: സി.പി.സാജു, വൈസ് പ്രസിഡന്റ്: മനോജ് തോമസ്, സെക്രട്ടറി: ആന്റണി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി: സാന്ദ്ര വി. ബാബു, ട്രഷറർ: ജെൽജോ ജെയിംസ്, മീഡിയ കോഓർഡിനേറ്റർ: കമൽ ചന്ദ്രൻ,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വിപിൻ ജോസഫ്, സിബി മാത്യു, മോൻസ് .സി, അരുൺ രാധാകൃഷ്ണൻ, അശ്വതി സരുൺ, ബിബിൻ മാർക്കോസ്.
ഹ്രസ്വചിത്രം "വേരുകൾ' കാൻബറയിൽ പ്രദർശിപ്പിച്ചു
കാൻബറ: മാതൃഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട്ട് ഫിലിം വേരുകൾ (The Roots) ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു. വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് കാൻബറയിലെ ഈ മലയാളി കൂട്ടായ്മ പ്രവാസത്തിന്റെ വഴികളിൽ നഷ്ടപ്പെട്ട് പോകുന്ന ഭാഷാ "വേരുകളാണ്' ഈ ചെറു സിനിമയുടെ ഇതിവൃത്തം.
ബന്ധങ്ങളിൽ മലയാള ഭാഷയുടെ സ്വാധീനവും അനിവാര്യതയും ഈ ചെറുസിനിമ അടിവരയിടുന്നു. പ്രവാസികളിൽ നഷ്ടമാകുന്ന മാതൃഭാഷാ സ്നേഹത്തെ ചൂണ്ടിക്കാട്ടാനും അതിന്റെ ദൂഷ്യ ഫലങ്ങളെ എടുത്തു കാട്ടാനും ഈ ചിത്രം ശ്രമിക്കുന്നു.
കാൻബറയിലേ ഒരുകൂട്ടം പ്രവാസികളുടെ നിരവധി മാസങ്ങളിലെ അധ്വാനമാണ് ഈ ചിത്രം. വേരുകളിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണെങ്കിലും അവരരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം എന്നിവ ജോമോൻ ജോൺ നിർവഹിച്ചിരിക്കുന്നു. സംവിധാനവും ദൃശ്യാവിഷ്ക്കാരവും ഫിലിപ്പ് കാക്കനാട് മനോഹരമാക്കിയിട്ടുണ്ട്. ബിന്ദു ജോമോന്റെ മനോഹരമായ വരികൾക്ക് ഷാന്റി ആന്റണി ഈണം പകർന്നിരിക്കുന്നു.
യു ട്യൂബിൽ വൈറലായി മുന്നേറുകയാണ് ഈ ചെറു സിനിമ. കാൻ ടൗൺ ക്രീയേഷൻസ് ആണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ നജിം അർഷാദ് പാടിയ ഗാനം ചിത്രത്തെ മനോഹരമാക്കുന്നു.
പശ്ചാത്തല സംഗീതം: ഷെയ്ക്ക് ഇലാഹി, ഡിസൈൻ: ജൂബി വർഗീസ്, ശബ്ദ മിശ്രണം: ഷെഫിൻ മായൻ, എഡിറ്റിംഗ്: ധനേഷ് എന്നിവരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.
സമൂഹ മാധ്യമങ്ങളിൽ വൈറലായ "പൂനിലാവിൽ പൂഞ്ചിരിതൂകി' എന്ന ക്രിസ്മസ് കരോൾ സംഗീതത്തിന് പിന്നിലും കാൻ ടൗൺ ക്രീയേഷൻസ് ആയിരുന്നു.
ഓക്ലൻഡിൽ ഇന്ത്യൻ കോൺസുലേറ്റ് വരുന്നു
ന്യൂഡൽഹി: ന്യൂസിലൻഡിലെ ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം കഴിയുന്ന ഓക്ലൻഡിൽ കോൺസുലേറ്റ് ജനറൽ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഒരുവർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുക ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം.
കലണ്ടര്‍ പ്രകാശനം നടത്തി ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷൻ
ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024 വർഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ക്രിസ്മസ് & ന്യൂഇയര്‍ ആഘോഷ വേളയിലാണ് കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചത്.
ഇപ്സ്വിച്ച്, സ്പ്രിംഗ് ഫീല്‍ഡ് ഇടവകകളുടെ വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ഗോള്‍ഡ് കോസ്റ്റ് ഇടവക വികാരിയായ ഫാ. അശോക് അമ്പഴത്തുങ്കലിന് കലണ്ടര്‍ സമ്മാനിച്ചുകൊണ്ടാണ് പുതിയ കലണ്ടറിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്‍കുകയും സിബി മാത്യു നന്ദി പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജന് പോള്‍, സാം ജോര്‍ജ് എന്നിവര്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.
ഗോള്‍ഡ് കോസ്റ്റില്‍ ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
ഓര്‍മോ ഹൈവേ ചര്‍ച്ച് ഹാളിൽ ശനിയാഴ്ച വെെകുന്നേരം അഞ്ചിന് സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്മസ് ഫാദറും തപ്പും താളമേളങ്ങളും കരോള്‍ ഗാനങ്ങളുമെല്ലാമായി അത്യന്തം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടികളുടെ തുടക്കം.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി. സാജുവിന്റെ അധ്യക്ഷതയിലാണ് ആഘോഷരാവ് അരങ്ങേറിയത്. 11-ാം വയസില്‍ തന്നെ ‘ജനറേഷന് ഗ്രിന്‍’ എന്ന ഡോക്യുമെന്ററി ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച് ലോകറിക്കാര്‍ഡ് സ്വന്തമാക്കിയ മാസ്റ്റര്‍ അര്‍ഷന്‍ ആമിര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
അസോസിയേഷന് മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും റെജു എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇപ്സ്വിച്ചിന്റെയും സ്പ്രിംഗ്ഫില്ഡിന്റെയും ഇടവക വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്കി.
ആഘോഷരാവിന്റെ മെഗാസ്പോണ്സര് ആയിരുന്ന റിസ്ക് കി ബിസിനസ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉടമസ്ഥയായ കാതറിൻ വില്‍ഷയര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കലാപരിപാടികള്‍ക്ക് മുന്നോടിയായി അസോസിയേഷന്റെ വാർഷിക പൊതുയോഗം കൂടുകയുണ്ടായി. തുടര്‍ന്ന് നടന്ന സിനിമാറ്റിക്ക് ഡാന്‍സുകളും ഗാനങ്ങളും മാര്‍ഗംകളിയും എല്ലാമടങ്ങിയ ആവേശം വാനോളമുയര്‍ത്തിയ കലാപരിപാടികള്‍ അരങ്ങേറി. അന്ന എലിസബത്ത് സാജു, മരിയ ജേക്കബ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
തുടര്‍ന്ന് അസോസിയേഷന് എക്സിക്യൂട്ടിവ് അംഗം സിബി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെയും അച്ചായന്‍സ് കാറ്ററേര്സിന്റെ ഭക്ഷണവിതരണത്തോടെയും ആഘോഷരാവ് സമാപിച്ചു.
അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജൻ പോള്‍, സാം ജോര്‍ജ്, എന്നിവര്‍ ആഘോഷരാവിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.
മാനവികതയുടെയും സാഹോദര്യത്തിന്റെയും കഥയുമായി അൺബ്രേക്കബിൾ; ചിത്രത്തിന് ക്യൂൻസ്ലാൻഡിൽ തുടക്കം
ബ്രിസ്ബെന്: വേറിട്ട പ്രമേയവുമായി "അണ്ബ്രേക്കബിള്' എന്ന ചിത്രം ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ തുടങ്ങി.
പ്രശസ്ത താരങ്ങളെ അണിനിരത്തി നിർമിക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന "ടുമോറോ' എന്ന സിനിമയിലെ ആറ് കഥകളില്‍ ഒന്നാണ് അണ്ബ്രേക്കബിള്.
ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉള്‍പ്പെടുത്തി ആറ് വ്യത്യസ്ത പ്രമേയങ്ങളിലുള്ള കഥകള്‍ ചേര്‍ത്ത് ഒറ്റ ചലച്ചിത്രമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നടനും എഴുത്തുകാരനും നിര്‍മാതാവും ലോക റിക്കാര്‍ഡ് ജേതാവുമായ സംവിധായകന് ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ് കെ.മാത്യു ആണ്.
ബ്രിസ്ബെനില്‍ സെന്റ് ജറാള്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ കവയത്രിയും കഥാകാരിയുമായ റോസ് മേരിയാണ് അണ്ബ്രേക്കബിള് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.
സൗത്ത് - നോര്‍ത്ത് ബ്രിസ്ബെൻ പരിസരങ്ങളില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ജോയ് കെ. മാത്യു, ടാസോ, ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നസ് ജോയ്, തെരേസ ജോയ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ വേള്‍ഡ് മദര്‍ വിഷന്റെയും കങ്കാരു വിഷന്റെയും കീഴില്‍ ചലച്ചിത്ര കലാ പരിശീലനം പൂര്‍ത്തിയാക്കിയ മലയാളി കലാകാരന്മാരായ ജോബിഷ്, പീറ്റര്‍, സോളമന്, സൂര്യ, തങ്കം, പൗലോസ്, ടെസ, ശ്രീലക്ഷ്മി, ജിന്‍സി, അലോഷി, ഷീജ, ജെയ്ക്ക്, ജയന്, തോമസ്, ജോസ്, ഷിബു, ദീപക്, ജിബി, സജിനി, റെജി, ജ്യോതി, ഗീത, അനില്‍, അഗിഷ, ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്.
വൈവിധ്യമായ ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമൊക്കെയാണ് ആന്തോളജി ചിത്രമായ ടുമോറോ പ്രേക്ഷകന് സമ്മാനിക്കുന്നത്. രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത് ജോയ് കെ.മാത്യു തന്നെയാണ്.
വാണിജ്യ ചിത്രങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിപ്പോകാത്ത സന്ദേശം നിറഞ്ഞതും ഹൃദയ സ്പര്‍ശിയുമായ ചിത്രങ്ങളൊരുക്കുന്ന ചലച്ചിത്രകാരനാണ് ജോയ് കെ. മാത്യു. ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നസിന്റെയും തെരേസയുടെയും പിതാവ് കൂടിയാണ് ജോയ്.
ടുമോറോയിലെ ആറ് കഥകളിലായി ജോയ് കെ. മാത്യു, ഹെലന്, റ്റിസ്റ്റി, സാസ്കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, റോഡ്, കെയ്റി, ഹന്നാ, ടാസോ, എല്‍ഡി, ജെയ്ഡ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.
ഹാസ്യതാരമായ മോളി കണ്ണമാലിയും ടുമോറോയിലെ ഒരു കഥയില്‍ പ്രധാന വേഷത്തിലുണ്ട്. ഈ വര്‍ഷം ആദ്യം തിരുവനന്തപുരത്ത് വച്ച് നടന്ന സിനിമയുടെ ചിത്രീകരണം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആദം കെ.അന്തോണി, സിദ്ധാര്ഥന്, കാതറിന്, സരോജ്, ജെയിംസ് (ഛായാഗ്രഹണം), എലിസബത്ത്, മേരി ബലോലോംഗ്, ജന്നിഫര്‍, പോളിന്, ജ്യൂവല്‍ ജോസ്(മേക്കപ്പ്), കാതറിന്, ക്ലെയര്‍, അനീറ്റ, ഡോണ ആന്‍ഡ് ഹെല്‍ന(വസ്ത്രാലങ്കാരം), മൈക്കിള്‍ മാത്സണ്‍, പീറ്റര്‍, സഞ്ജു, ഡോ.രേഖ (സംഗീതം), ലീലാ ജോസഫ്, സൂര്യാ റോണ്‍വി, സഞ്ജു (ആലാപനം),
ലക്ഷ്മി ജയന്, ജയ്ക്ക് സോളമന് (നൃത്ത സംവിധാനം), ഫിലിപ്പ്, ഗീത് കാര്‍ത്തിക്, പൗലോസ് (കലാ സംവിധാനം), ലിന്സണ് റാഫേല്‍ (എഡിറ്റിംഗ്), ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍), പ്രൊഡക്ഷന്‍ കണ്ട്രോളര് ക്ലെയര്‍, ജെഫ് , ജോസ് വരാപ്പുഴ, ജിജി ജയന് എന്നിവരാണ് ടുമോറോയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
സണ്ണി തോമസ് സിഡ്നിയിൽ അന്തരിച്ചു
സിഡ്നി: കുമരകം പുതിയാപറമ്പിൽ പരേതനായ പി. സി. തോമസിന്റെ മകൻ സണ്ണി തോമസ് (70) ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച സിഡ്നി ഗാൽസ്റ്റൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ക്രിമിറ്റോറിയത്തിൽ.
അമ്മ: സൂസി തോമസ്. ഭാര്യ പ്രഭ മൂവാറ്റുപുഴ മംഗലശേരിൽ കുടുംബാംഗം. മക്കൾ: സുനിൽ, ദിലീപ്, രോഹൻ (എല്ലാവരും സിഡ്നി).
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫൊറോനകള്‍ രൂപീകൃതമായി
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതയിലെ വിവിധ ഇടവകകളെയും മിഷനുകളെയും ഉള്‍പ്പെടുത്തി നാല് ഫൊറോനകള്‍ക്ക് രൂപം നൽകി.
മെല്‍ബണ്‍ കത്തീഡ്രല്‍, അഡ്ലയ്ഡ് സെന്‍ട്രല്‍, പരമറ്റ, ബ്രിസ്ബെന് സൗത്ത് എന്നീ ഇടവകകളെയാണ് ഫൊറോനകളാക്കുന്നതെന്ന് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.
ഫാ. വര്‍ഗീസ് വാവോലില്‍ (മെല്‍ബണ്‍ കത്തീഡ്രല്‍), ഫാ. സിബി പുളിക്കല്‍ (അഡ്ലയ്ഡ് സെന്‍ട്രല്‍), ഫാ. മാത്യു അരീപ്ലാക്കല്‍ (പരമറ്റ), ഫാ. എബ്രഹാം നാടുകുന്നേല്‍ (ബ്രിസ്ബെന് സൗത്ത്) എന്നിവരെ ഫൊറോന വികാരിമാരായി നിയമിച്ചു.
മെല്‍ബണ്‍ കത്തീഡ്രല്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ്, മെല്‍ബണ്‍ വെസ്റ്റ്, ജീലോംഗ്, ഷെപ്പേര്‍ട്ടണ്‍, ബെന്‍ഡിഗൊ, ബല്ലാരറ്റ്, മില്‍ഡൂര, ഹൊബാര്‍ട്ട് എന്നീ ഇടവകകളും മിഷനുകളും മെല്‍ബണ്‍ കത്തീഡ്രല്‍ ഫൊറോനയിലും അഡ്ലയ്ഡ് സെന്‍ട്രല്‍, അഡ്ലയ്ഡ് സൗത്ത്, അഡ്ലയ്ഡ് നോര്‍ത്ത്, ഡാര്വിന്, ആലീസ്പ്രിംഗ് എന്നീ ഇടവകകളും മിഷനുകളും
അഡ്ലയ്ഡ് സെന്‍ട്രല്‍ ഫൊറോനയിലും പരമറ്റ, വില്ലാവുഡ്, കാമ്പല്ടൗണ്, പെന്റിത്ത്,ഗോസ്ഫോര്‍ഡ്, ബൗറല്‍, ഗോള്‍ബേണ്‍, ന്യൂകാസില്‍, നൗറ, ഓറഞ്ച്, ടെറിഹില്‍സ്, വാഗവാഗ, വോളന്‍ഗോഗ്, വയോമിംഗ്, വയോംഗ്, കാന്‍ബറ എന്നീ ഇടവകകളും മിഷനുകളും പരമറ്റ ഫൊറോനയിലും ബ്രിസ്ബെന് സൗത്ത്, ബ്രിസ്ബെന് നോര്‍ത്ത്, കെയ്ന്‍സ്, കബൂള്‍ച്ചര്‍, ഗോള്‍ഡ്കോസ്റ്റ്, ഇപ്സ്വിച്ച്, സ്പ്രിംഗ്ഫീല്‍ഡ്, സണ്‍ഷൈന്‍കോസ്റ്റ്, റ്റുവൂംബ, ടൗണ്‍സ്വില്‍ എന്നീ ഇടവകകളും മിഷനുകളും ബ്രിസ്ബെന് സൗത്ത് ഫൊറോനയിലും ഉള്‍പ്പെടുന്നു.
ഫൊറോനകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ക്രമീകരിക്കുന്നതും അതതു ഫൊറോനകളിലെ ഫൊറോന വികാരിമാരായിരിക്കും. ഫൊറോന വികാരിമാര്‍ക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നും ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും ആശംസകളും പ്രാര്‍ഥനകളും നേരുന്നുമെന്നും ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ തന്റെ പ്രഥമ സര്‍ക്കുലറിലൂടെ അറിയിച്ചു.
വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പദ്മനാഭൻ അന്തരിച്ചു
മെൽബൺ: വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പത്മനാഭൻ(40) അന്തരിച്ചു. ആലുവ പട്ടേരിപ്പുറം സുപ്രീം ഭവനത്തിൽ കെ.വി. പത്മനാഭന്റെയും കൈരളി പത്മനാഭന്റെയും മകനാണ്.
മെൽബണിലെ ക്രിക്കറ്റ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സുജിത്. 2010ൽ ഓസ്ട്രേലിയയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
സെന്റ് ആൽബൻസിലാണ് സുജിത് താമസിച്ചിരുന്നത്. കാക്കനാട് സ്വദേശിനി ലാവിൻഡാ പോളാണ് ഭാര്യ. സഹോദരങ്ങൾ സൂരജ് (തിരുവനന്തപുരം), സുദീപ് (മെറിൻഡ, ഓസ്ട്രേലിയ).
സംസ്കാര ശുശ്രൂഷകൾ ഫോൽക്കനർ മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് നടത്തപ്പെടും. വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബിനും ബ്രിം ബാങ്ക് സ്ട്രൈക്കേഴ്സിനും വേണ്ടി ഓൾറൈണ്ടറായി കളിച്ചിരുന്ന സുജിത്തിന്റെ വേർപാട് മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് സുഹൃത്തുകൾ പറഞ്ഞു.
പെർത്ത് റോയൽ വാരിയേഴ്സ് പത്താം വാർഷികം ആഘോഷിച്ചു
പെർത്ത്: റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് പത്താം വാർഷികം ആഘോഷിച്ചു. പെർത്തിലെ മലയാളി ക്രിക്കറ്റ് ക്ലബായ റോയൽ വാരിയേഴ്സിന്റെ പത്താം വാർഷികവും ക്രിസ്മസ് ആഘോഷവും നടന്നു.
വെള്ളിയാഴ്ച വൈകുന്നേരം കാരുണ്യ സ്റ്റെർലിംഗ് കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങൾ നടന്നത്. ആർമടയിൽ സിറ്റി കൗൺസിലർ പീറ്റർ ഷാനവാസ് മുഖ്യാതിഥിയായിരുന്നു. ക്ലബ് അംഗങ്ങൾക്ക് പ്രശസ്ത കലാകാരൻ സിജോ ക്രോസ്മൂഡ് ഡിസൈൻ ചെയ്ത സ്പെഷ്യൽ മേമൻഡോ വിതരണം ചെയ്തു.
റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നതിലുപരി സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ടീമിനെ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷം, ട്രഷറർ ഏലിയാസ് അരീക്കൽ പങ്കുവയ്ക്കുകയുണ്ടായി.
തുടർന്നുനടന്ന കലാസന്ധ്യയ്ക്ക്, പ്രസിഡന്റ് അരുൺ ജോസ്, സെക്രട്ടറി ബൈജു ജോർജ്, കമ്മിറ്റി അംഗങ്ങളായ സാംസൻ, രാഹുൽ, മാർട്ടിൻ, റിച്ചാർഡ് എന്നിവർ നേതൃത്വം കൊടുത്തു.
പത്താം വാര്‍ഷികം ആഘോഷിച്ചു
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വി. അന്തോണീസിന്റെ നൊവേനയും മലയാളത്തില്‍ കുര്‍ബാന ആരംഭിച്ചതിന്റെയും പത്താം വാര്‍ഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജോസഫ് പനക്കല്‍, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ സിഎംഐ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ആഘോഷപൂര്‍വമായ കുര്‍ബാനയും തുടര്‍ന്ന് പാരീഷ്ഹാളില്‍ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. കലാപരിപാടികളോടുകൂടി വാര്‍ഷികാഘോഷം സമാപിച്ചു.
സെന്റ് ആന്റണി കോര്‍ ഗ്രൂപ്പ് അംഗങ്ങളായ ജോയ് മാത്യു, ഷാജി വര്‍ഗീസ്, ഷാജി എബ്രഹാം, സാജു മാത്യു, ജിജിമോന് ജോസഫ്, സജി ദേവസി, ലൗലി ജോണ്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
ഉഴവൂർ സംഗമം ബ്രിസ്ബേനിൽ സംഘടിപ്പിച്ചു
ബ്രിസ്ബേൻ: ഉഴവൂരിൽ നിന്ന് ബ്രിസ്ബേന്റെ സമീപ പ്രദേശങ്ങളിൽ സ്ഥിര താമസമാക്കിയ കുടുംബങ്ങളുടെ സംഗമം ഈ മാസം നാലിന് ബ്രിസ്ബേനിൽ വച്ച് സംഘടിപ്പിച്ചു. 35 കുടുംബങ്ങളിൽ നിന്നായി150ൽ അധികം ആളുകൾ സംഗമത്തിൽ പങ്കെടുത്തു.
ലയോള മാടപ്പറമ്പത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടികളിൽ ഫിലിപ്പ് വേലികട്ടേൽ, മാത്യു കുളകാട്ട്, തോമസ് പള്ളിപടവിൽ, സിബി അഞ്ചാംകുന്നത്ത്, ജോൺ പിറവം കൊറപ്പള്ളി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് കുളക്കാട്ട് സ്വാഗതവും ജോസ്മോൻ വാഴപ്പള്ളി, അജോ വേലികട്ടേൽ, ലിജോ കുന്നംപടവിൽ, ജെയ്മോൻ മുരിയൻവാലി, സിബി പനംകാലായിൽ എന്നിവർ ആശംസകളും പിപ്പ്സ് വേലിക്കെട്ടേൽ നന്ദിയും അറിയിച്ചു.
ക്വീൻസ്ലാൻഡിന്റെ മണ്ണിൽ ഉഴവൂരിന്റെ യശസ് ഉയർത്തി ഷോർട്ട് പുട്ടിൽ മൂന്നാം സ്ഥാനം നേടിയ സാലി കാരയ്ക്കലിനെ ബ്ലെസൺ മുപ്രാപ്പള്ളിലും ജോസഫ് കുഴിപ്പള്ളിയും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന്റെ മാറ്റുകൂട്ടി. ടോബി ചെറിയകുന്നേൽ, സിജോ പനചേല്കുടിയിൽ, ഉണ്ണി കൈപ്പിങ്കൽ, സൈമൺ അനാലിൽ, സുനിൽ പൂത്തോലിക്ക , രഞ്ജിത്ത് വൃന്ദാവനം, സ്റ്റെനി ചുക്കാനാൽ എന്നിവർ ചേർന്ന് നാടകം അവതരിപ്പിച്ചു.
സൈമൺ വാഴപ്പള്ളി, റോയ് പല്ലാട്ടുമഠം, സുനിൽ പൂത്തോലിക്കൽ, ടോജി ചെറിയകുന്നേൽ, അസീഷ് കവുന്നുപറയിൽ, മേഘ ഷൈജു കാറതാനം, അനിത ജയ്മോൻ മുരിയാവാലി, ഷീബ ജോൺ എന്നിവർ ചേർന്ന് സംഗീത വിരുന്നും അവതരിപ്പിച്ചു.
സോണിയ ലയോള, ജാൻസി അജോ, ലിൻഡ ജോസ്മോൻ, അനീഷ ആസിഫ്, ജൂബി പിപ്പ്സ്, സുനിൽ ടോജി, ജിലു ലിജോ, ആനി ഫ്രാൻസിസ്, ജോ ബ്ലെസൺ, ഷീബ ജോൺ എന്നിവർ ചേർന്ന് നൃത്തവും അവതരിപ്പിച്ചു.
വിവിധ കലാപരിപാടികളിൽ സമ്മാനാർഹരായ സാറാ ലയോള, ജോഹന്ന ബ്ലെസൺ, ഒലിവിയ മാത്യു, സാറാ പിപ്പ്സ്, ജെസിക്ക, തെരേസ,ആരോൺ, ലിയാന, മരിയ പിപ്പ്സ് എന്നിവർക്ക് ഫിലിപ്പ് വേലിക്കെട്ടേലും ബ്ലെസൺ മുപ്രാപ്പള്ളിയും ചേർന്നു സമ്മാന വിതരണം ചെയ്തു.
കാൻബറ നെടുമ്പാശേരി കുടുംബസംഗമം 11ന്
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനം നഗരമായ കാൻബറയിലേക്ക് കുടിയേറിയ നെടുമ്പാശേരികാരുടെ കുടുംബസംഗമം ഈ മാസം 11ന് വൈകുന്നേരം അഞ്ചിന് കാൻബറ വെസ്റ്റൺ കമ്യൂണിറ്റി ഹബ് ഹാളിൽ നടക്കും (Weston Community Hub Hilder St &, Gritten St, Weston ACT).
നെടുമ്പാശേരിക്ക് പുറമേ ചാലക്കുടി, മാള, മാഞ്ഞാലി പ്രദേശങ്ങളിൽ നിന്ന് കാൻബറയിലേക്ക് കുടിയേറിയ കുടുംബങ്ങളും കൂട്ടായ്മയിൽ അംഗങ്ങളാണ്.
സംഗമത്തിൽ വിവിധ സർഗവാസനകൾ അവതരിപ്പിക്കാൻ അവസരങ്ങൾ ഉണ്ട്. കേരള ശൈലിയിലുള്ള വിഭവങ്ങൾ കൊണ്ടുള്ള സദ്യയും ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയത്തിനായി കൺവീനർ രാജു തോമസിന്റെ നേതൃത്വത്തിൽ പയസ് ജോസ്, ഷിജി ടൈറ്റസ്, ബെന്നി കണ്ണമ്പുഴ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് - ബെന്നി കണ്ണമ്പുഴ: +614696 58968.
വി.അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം ചൊവ്വാഴ്ച
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വി. അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷിക ആഘോഷം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ജപമാല പ്രാർഥനയോട് കൂടി ആരംഭിക്കുന്നു.
ആഘോഷമായ പാട്ടുകുര്‍ബാനയും വി. അന്തോണീസിന്റെ നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കും. തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ സ്നേഹവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറും.
തിരുകര്മങ്ങളിലേക്കും വാര്‍ഷികാഘോഷങ്ങളിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി വാര്‍ഷികാഘോഷ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
മെൽബണിൽ വടംവലി മാമാങ്കം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
മെൽബൺ: ഞായറാഴ്ച മെൽബണിൽ നടക്കുന്ന വടംവലി മാമാങ്കത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി സംഘാടകർ അറിയിച്ചു.
മനോജ് വള്ളിത്തോട്ടം ചെയർമാനായും ബിജോ മുളയ്ക്കൻ കൺവീനറായും സിബിൽ ബിനോയ് ഓഫീസ് സെക്രട്ടറിയായും ജിബിൻ തോമസ് ടീം ക്യാപ്റ്റനായുമുള്ള വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി നടത്തിയ ചിട്ടയായ പ്രവർത്തങ്ങളാണ് മത്സരത്തിന്റെ മികച്ച നടത്തിപ്പിന് അടിത്തറ പാകിയിരിക്കുന്നത്.
ഞായറാഴ്ച മെൽബൺ കില്സിത്തിലെ നെറ്റ് ബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് മെൽബൺ കോട്ടയം ബ്രദർസിന്റെയും (എംകെബി) ഫിഷിംഗ് ആൻഡ് അഡ്വെൻഞ്ചർ ക്ലബ് മെൽബണിന്റെയും(ഫാം ക്ലബ്) സംയുക്താഭിമുഖ്യത്തിൽ ജമ്മിന്റെ സഹകരണത്തോടെയാണ് രണ്ടാമത് ഐഎച്ച്എൻഎ - ഐഎച്ച്എം ഓൾ ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 20 ചാമ്പ്യൻ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എല്ലാ മത്സരങ്ങളും കെവി ടിവി ചാനലിൽ തത്സമയം സംപ്രക്ഷണം ചെയ്യുന്നുണ്ട്.
ഹോംഫിൻ ലോൺ ആൻഡ് മോർട്ടഗേജ് സൊല്യൂഷൻസ് സ്പോൺസർ ചെയ്യുന്ന $3333 ഒന്നാം സമ്മാനവും എഎഎ അക്കൗന്റിംഗ് & മറൂണ്ട ഡെന്റൽ കെയർ സ്പോൺസർ ചെയ്യുന്ന $2222 രണ്ടാം സമ്മാനവുമായും ലഭിക്കും.
ഫ്ലാവറേജ് കാറ്ററിംഗ് സ്പോൺസർ ചെയ്യുന്ന $1111 മൂന്നാം സമ്മാനവും എ യു കാർട്ട് സ്പോൺസർ ചെയ്യുന്ന $777 നാലാം സമ്മാനവും തുടങ്ങി മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കും.
മത്സരത്തിന്റെ ഗതി നിർണയിക്കുന്ന പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
എല്ലാ വടംവലി പ്രേമികളെയും മത്സരം സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ആകാംക്ഷയുണർത്തി ഡീയുടെ ഹ്രസ്വചിത്രം; ചുഴി ശ്രദ്ധേയമാകുന്നു
മെൽബൺ: ഡീ എന്നറിയപ്പെടുന്ന ദീപ്തി നിർമല ജെയിംസിന്റെ ഹ്രസ്വചിത്രം ചുഴി മലയാള പ്രക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നു.
അടുത്തിടെ കൊച്ചിയിൽ ചുഴിയുടെ പ്രിവ്യൂ സംഘടിപ്പിച്ചിരുന്നു. ഈ രംഗത്തെ ഒരു പുതുമുഖം എന്ന നിലയിൽ തന്റെ പ്രോജക്റ്റിൽ ഡീയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. പ്രശസ്ത സിനിമാനടി പൊന്നമ്മ ബാബുവിന്റെ മകളാണ് ദീപ്തി.
മിറായ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ഹ്രസ്വചിത്രം നിർമിക്കുന്നത്. മിറായ പ്രൊഡക്ഷൻസ് ഓസ്ട്രേലിയയിലും കൊച്ചിയിലുമാണ് അതിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത്.
പ്രഫഷണൽ പരിശീലനം ലഭിച്ച അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം ജനഹൃദയങ്ങളിൽ ഇടം പിടിക്കുമെന്നു തന്നെയാണ് ഞങ്ങളുടെ പൂർണവിശ്വാസമെന്ന് ഡീ അറിയിച്ചു.
ഓസ്ട്രേലിയയിൽ ഭർത്താവിനും കുടുംബത്തിനുമൊപ്പം ഡീ താമസിക്കുന്നത്.
പോൾ പുല്ലൻ ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: കൊച്ചിൻ ഷിപ് യാർഡ് മുൻ സീനിയർ ചാർജ്മെൻ കോതമംഗലം നെടുങ്ങപ്ര പി. പോൾ പുല്ലൻ (70) ഓസ്ട്രേലിയയിലെ പ്രെസ്റ്റൻസിൽ അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ നവംബർ നാലിന് രാവിലെ 11ന് ലെപ്പിംഗ്ടൺ കാംഡെൻ വാലി വേ ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക് ചാപ്പലിൽ നടക്കും. ഭാര്യ ജാൻസി തൊടുപുഴ നെയ്യശേരി നെല്ലിയാട്ട് കുടുംബാംഗം.
മക്കൾ: ടീന, സിബി, ജിബി (എല്ലാവരും ഓസ്ട്രേലിയ). മരുമക്കൾ: രഘു, രമ്യ, ഡയാന (എല്ലാവരും ഓസ്ട്രേലിയ).
സഹോദരങ്ങൾ: ഫാ. ജോർജ് പുല്ലൻ (വികാരി സെന്റ് മേരീസ് പള്ളി, കലയന്താനി) എൽസി, മേരി, റോസി, പരേതനായ ജോസ് പി. പോൾ, ആന്റണി, റെജി.
ഇസബെല്‍ മേരി തോമസ് കാന്‍ബറയിൽ അന്തരിച്ചു
കാന്‍ബറ: കോട്ടയം മണിമല പൊന്തന്‍പുഴ തടത്തില്‍പ്പറമ്പില്‍ തോമസ് ജോണിന്റെ (റ്റോമി) മകള്‍ ഇസബെല്‍ മേരി തോമസ് (9) ഓസ്ട്രേലിയയിലെ കാന്‍ബറയിൽ അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 5.30ന് ഓസ്ട്രേലിയായിലെ കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പളളിയില്‍.
മാതാവ്: സോണിയ മണര്‍കാട് തുപ്പന്ഞ്ചേരിയില് കുടുംബാംഗം.
മെൽബണിൽ വടംവലി മാമാങ്കം നവംബർ അഞ്ചിന്
മെൽബൺ: പ്രവാസി ലോകം കണ്ട ഏറ്റവും വലിയ വടംവലി മാമാങ്കത്തിന് ഓസ്ട്രേലിയയിലെ മെൽബണിൽ കളമൊരുങ്ങിയിരിക്കുന്നു.
നവംബർ അഞ്ചിന് മെൽബൺ കില്സിത്തിലെ നെറ്റ് ബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് മെൽബൺ കോട്ടയം ബ്രദർസിന്റെയും (എംകെബി) ഫിഷിംഗ് ആൻഡ് അഡ്വെൻഞ്ചർ ക്ലബ് മെൽബണിന്റെയും(ഫാം ക്ലബ്) സംയുക്താഭിമുഖ്യത്തിൽ ജമ്മിന്റെ സഹകരണത്തോടെയാണ് രണ്ടാമത് ഐഎച്ച്എൻഎ - ഐഎച്ച്എം ഓൾ ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 20 ചാമ്പ്യൻ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എല്ലാ മത്സരങ്ങളും കെവി ടിവി ചാനലിൽ തത്സമയം സംപ്രക്ഷണം ചെയ്യുന്നുണ്ട്.
ഹോംഫിൻ ലോൺ ആൻഡ് മോർട്ടഗേജ് സൊല്യൂഷൻസ് സ്പോൺസർ ചെയ്യുന്ന $3333 ഒന്നാം സമ്മാനവും എഎഎ അക്കൗന്റിംഗ് & മറൂണ്ട ഡെന്റൽ കെയർ സ്പോൺസർ ചെയ്യുന്ന $2222 രണ്ടാം സമ്മാനവുമായും ലഭിക്കും.
ഫ്ലാവറേജ് കാറ്ററിംഗ് സ്പോൺസർ ചെയ്യുന്ന $1111 മൂന്നാം സമ്മാനവും എ യു കാർട്ട് സ്പോൺസർ ചെയ്യുന്ന $777 നാലാം സമ്മാനവും തുടങ്ങി മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കും.
മത്സരത്തിന്റെ ഗതി നിർണയിക്കുന്ന പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
മനോജ് വള്ളിത്തോട്ടം ചെയർമാനായും ബിജോ മുളയ്ക്കൻ കൺവീനറായും സിബിൽ ബിനോയ് ഓഫീസ് സെക്രട്ടറി ആയും ജിബിൻ തോമസ് ടീം ക്യാപ്റ്റനായുമുള്ള വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വടംവലി മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.
എല്ലാ വടംവലി പ്രേമികളെയും മത്സരം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിദേശത്ത് രണ്ട് ഭദ്രാസനങ്ങൾ കൂടി രൂപീകരിക്കാനൊരുങ്ങി ഓർത്തഡോക്സ് സഭ
കോട്ടയം: വിദേശത്ത് പുതിയ രണ്ട് ഭദ്രാസനങ്ങൾ കൂടി രൂപീകരിക്കാൻ ഒരുങ്ങി ഓർത്തഡോക്സ് സഭ. സഭാംഗങ്ങളുടെ സാന്നിധ്യം വിദേശരാജ്യങ്ങളിൽ വർധിച്ചതോടെയാണ് സഭ ഭദ്രാസന രൂപീകരണത്തിലേക്ക് നീങ്ങുന്നത്.
ഇതിന്റെ ഭാഗമായി പഠനങ്ങൾ നടത്തുന്നതിന് ഒരു കമ്മിറ്റിയെ സഭാനേതൃത്വം നിയോഗിച്ചു. കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഭദ്രാസനങ്ങൾ രൂപീകരിക്കുന്നതെന്നാണ് സൂചന.
30 ഭദ്രാസനങ്ങളാണ് ഓർത്തഡോക്സ് സഭയ്ക്ക് നിലവിൽ 30 ഭദ്രാസനങ്ങളാണുളളത്. സൗത്ത് വെസ്റ്റ് അമേരിക്ക, നോർത്ത് ഈസ്റ്റ് അമേരിക്ക, യുകെ-യൂറോപ്-ആഫ്രിക്ക എന്നിങ്ങനെയാണ് സഭയ്ക്ക് വിദേശത്തുളള ഭദ്രാസനങ്ങൾ.
പുതിയ ഭദ്രാസനങ്ങൾ രൂപീകരിക്കുമ്പോൾ പുതിയ മെത്രാപ്പോലീത്തമാരെ കൂടി സഭ വാഴിക്കേണ്ടതായി വരും. പ്രായമുളള മെത്രാപ്പോലീത്താമാർ റിട്ടയർ ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോൾ കുറഞ്ഞത് അഞ്ച് മെത്രാപ്പോലീത്തമാരെയെങ്കിലും ഇനിയും വാഴിക്കേണ്ടതായി വരും.
മാനേജിംഗ് കമ്മിറ്റിയും മലങ്കര അസോസിയേഷനും എപ്പിസ്കോപ്പൽ സുന്നഹദോസും ചേർന്നാണ് മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നത്. ബംഗളൂരു ഭദ്രാസനാധിപനായിരുന്ന ഡോ. ഏബ്രഹാം മാർ സെറാഫിമിനെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിച്ചതിനാൽ നിലവിൽ ബംഗളൂരു ഭദ്രാസനത്തിന് മെത്രാപ്പോലീത്തയില്ല.
മദ്രാസ് ഭദ്രാസനാധിപനായ ഗീവർഗീസ് മാർ പീലക്സീനോസാണ് ബംഗളൂരു ഭദ്രാസനത്തിന്റെ അധികചുമതല നിർവഹിക്കുന്നത്. ബോംബെ ഭദ്രാസനാധിപനായ ഗീവർഗീസ് മാർ കൂറിലോസിന്റെ അനാരോഗ്യം നിമിത്തം അഹമ്മദാബാദ് ഭദ്രാസനാധിപനായ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് ബോംബെയുടെ സഹായ മെത്രാപ്പോലീത്തയായി അധികചുമതലയും നിർവഹിക്കുന്നുണ്ട്.
കേരളത്തിന് പുറത്തുളള സഭയുടെ പളളികളിൽ ഇടവകാംഗത്വം റദ്ദാക്കി മടങ്ങുന്നവരുടെ എണ്ണം വർധിച്ച് വരുന്നുണ്ട്. ജോലിക്കും മറ്റുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ റിട്ടയർ ചെയ്ത് തിരികെ കേരളത്തിലേക്കോ കൂടുതൽ മെച്ചപ്പെട്ട ജോലി സൗകര്യാർഥം വിദേശത്തേക്കോ പോകുന്നതാണ് ഇതിന് കാരണം.
കാനഡയിലും യൂറോപിലും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ആരാധനാലയങ്ങളുടെ എണ്ണം വർധിച്ച് വരുന്നുണ്ട്.
"ഭാരത് മാതാ കീ ജയ്' വിളിച്ച് ഓസ്ട്രേലിയന്‍ ആരാധകന്
ബംഗളൂരു: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്-ഓസീസ് മത്സരം നടന്ന ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ "ഭാരത് മാതാ കീ ജയ്' വിളിച്ച് ഓസ്ട്രേലിയന്‍ ആരാധകന്.
ഗ്യാലറിയിലിരുന്ന് "പാകിസ്ഥാന് സിന്ദാബാദ്' വിളിച്ച ആരാധകനെ പോലീസ് വിലക്കിയിരുന്നു. "ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കൂവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പാക് ആരാധകനോട് പറഞ്ഞു.
ഇതിനിടെയാണ് ഓസ്ട്രേലിയന്‍ ആരാധകന് സ്റ്റേഡിയത്തിലിരുന്ന് "ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ചത്. ഇയാൾക്കൊപ്പം മറ്റുള്ളവർ ഇത് ഏറ്റുവിളിച്ചു.
ഇതിന്റെ വീഡിയോ വൈറലായി. മത്സരത്തിൽ പാക്കിസ്ഥാനെ ഓസ്ട്രേലിയ 62 റണ്‍സിന് തോല്‍പ്പിച്ചു.
മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയ; സ്റ്റാമ്പ് പുറത്തിറക്കി
കാൻബറ: മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയ. മമ്മൂട്ടിയുടെ ചിത്രമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയൻ ദേശിയ പാർലമെന്റ് പുറത്തിറക്കി.
ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെയാണ് സ്റ്റാന്പുകൾ പുറത്തിറക്കിയത്. കാൻബറയിലെ പാർലമെന്റിൽ നടന്ന പ്രകാശന ചടങ്ങിന്റെ സംഘാടകർ "പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു.
ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്ക് കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി പ്രകാശനം ചെയ്തു.
ചടങ്ങിന് ആശംസ അറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ആൻഡ്രൂ ചാൾട്ടൻ പറഞ്ഞു.
മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് മൻപ്രീത് വോറ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ മാതാപിതാകൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച "ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.
ട്രെയ്ഡ് ആൻഡ് ടൂറിസം മന്ത്രി ഡോൺ ഫാരൽ ഇന്ത്യയിലെ ഓസ്ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ സെന്റർ ഫോർ ഓസ്ട്രേലിയ ഇന്ത്യ റിലേഷൻസ് സിഇഒ ടിം തോമസ്,
എഐബിസി നാഷണൽ അസോസിയേറ്റ് ചെയർ ഇർഫാൻ മാലിക്, ഫാമിലി കണക്റ്റ് ദേശിയ കോഓർഡിനേറ്ററും വേൾഡ് മലയാളി കൌൺസിൽ റീജിയണൽ ചെയർമാനുമായ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ഓസ്ട്രേലിയയിലെ നിരവധി എംപിമാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ഓസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റിഅൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു.
ഓസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും.
കാൻബറയിൽ നെടുമ്പാശേരി സംഗമം 28ന്
കാൻബറ: ഓസ്ട്രേലിയയിലെ കാൻബറയിൽ നെടുമ്പാശേരി സംഗമം 28ന് വെെകുന്നേരം അഞ്ച് മുതൽ മൗണ്ട് സ്ട്രോമോ ഹൈസ്കൂൾ ഹോളിൽ വച്ച് നടത്തുന്നു.
നെടുമ്പാശേരിയിൽ നിന്നും പ്രാന്ത പ്രദേശങ്ങളിൽ നിന്നും കുടിയേറി വസിക്കുന്നവരുടെ സംഗമത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി പരിസരവാസികളും അണിനിരക്കും.
മുതിർന്നവരുടെയും കുട്ടികളുടെയും കലാപരമായ കഴിവുകൾ വളർത്തിക്കൊണ്ടുവരുക, അയൽവാസികളുമായി സഹോദര്യം വളർത്തിക്കൊണ്ടു വരിക എന്നിവയാണ് ഈ സംഘമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സംഗമത്തിന്റെ വിജയത്തിന് രാജു തോമസ് (കൺവീനർ), പയസ് ജോസ് (ട്രഷറർ), ഷിജി ടൈറ്റസ് (പ്രോഗ്രാം കോഡിനേറ്റർ), ബെന്നി കണ്ണമ്പുഴ (പിആർഒ) ആയും കൂടാതെ നിരവധി പേർ കമ്മിറ്റിക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്നു.
സംഗമത്തിന്റെ ഭാഗമായി നാടൻ സദ്യയും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: രാജു തോമസ് - 04 33 455 436, പയസ് ജോസ് - 0470 517 545, ഷിജി ടൈറ്റസ് - 0405 516 642.
പ്രവാസി കേരള കോൺഗ്രസ് എമ്മിന്റെ പ്രവർത്തനം മാതൃകാപരം: തോമസ് ചാഴികാടൻ
മെൽബൺ: കെ.എം. മാണിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി കേരള കോൺഗ്രസ് എം നൽകുന്നത് മാതൃകാപരമായ പിന്തുണയെന്ന് തോമസ് ചാഴികാടൻ എംപി. ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസ് (എം) നേതാക്കൾ മെൽബണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പ്രതിസന്ധിഘട്ടത്തിൽ ശക്തമായി പ്രതികരിച്ചും ഊർജം നൽകിയും ചെയർമാൻ ജോസ് കെ. മാണിക്ക് പിന്നിൽ അടിയുറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവാസി കേരള കോൺഗ്രസ് എം പ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്.
കോവിഡ് കാലത്ത് ദുരിതമനുഭവിച്ചവർക്ക് വേണ്ടി പ്രവർത്തിച്ച് അവർക്ക് പിന്തുണ നൽകാൻ പ്രവാസി കേരള കോൺഗ്രസ് എം നേതാക്കൾക്ക് കഴിഞ്ഞത് അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമെന്ന് തോമസ് ചാഴികാടൻ അഭിപ്രായപ്പെട്ടു.
പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയൻ നാഷണൽ പ്രസിഡന്റ് ജിജോ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിജോ ഈന്തനാംകുഴി സ്വാഗതം പറഞ്ഞു. ജോഷി കുഴിക്കാട്ടിൽ, റെജി പാറയ്ക്കൻ, ജിനോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
സീറോ മലബാര്‍ യംഗ് ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ പ്രഥമ പുരസ്കാരം സ്വന്തമാക്കി ജൊവാന് സെബാസ്റ്റ്യൻ
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എസ്എംസിസി) പ്രഥമ സീറോ മലബാര്‍ യംഗ് ഓസ്ട്രേലിയന്‍ ഓഫ് ദി
ഇയര്‍ പുരസ്കാരത്തിന് കത്തീഡ്രല്‍ ഇടവകാംഗം ജൊവാന് സെബാസ്റ്റ്യന്‍ അര്‍ഹയായി.
വിക്ടോറിയയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും 18നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ഫൈനല്‍ റൗണ്ടിലെത്തിയ നാലുപേരില്‍ നിന്നാണ് ജോവാന് സെബാസ്റ്റ്യന്‍ പുരസ്കാരത്തിന് അര്‍ഹയായത്.
കത്തീഡ്രല്‍ ഇടവകയിലെ ആന്മരിയ സിബി, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ ഹാന്‍സണ്‍ വില്‍സണ്‍, മെല്‍ബണ്‍ വെസ്റ്റ് ഇടവകയിലെ അവിന് ജെയിംസ് എന്നിവരാണ് ജൊവാനോടൊപ്പം ഫൈനല്‍ റൗണ്ടിലെത്തിയത്.
സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മെഗാ ഷോയുടെ ഭാഗമായി നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മെല്‍ബണ്‍ രൂപത യൂത്ത് ഡയറക്ടര്‍ സോജിന് സെബാസ്റ്റ്യന്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.
കഴിഞ്ഞ 15 വര്‍ഷത്തോളം മെല്‍ബണില്‍ സേവനം ചെയ്യുന്ന ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ സിഎംഐ, ഹ്യൂം കൗണ്‍സില്‍ മേയറും അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് സഭാഗംവുമായ ജോസഫ് ഹവീല്‍, ക്രിസ്തീയ ഗാനരചന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലിസി ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ പാനലാണ് വിജയിയെ തെരഞ്ഞെടുത്തത്.
സീറോ മലബാര്‍ പാരമ്പര്യങ്ങളും സംസ്കാരവും രൂപതയിലെ യുവതലമുറയിലേക്ക് കൈമാറാനും അവരില്‍ നേതൃത്വപാടവം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടുകൊണ്ട് സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരമാണ് ജൊവാന് സെബാസ്റ്റ്യന്‍ ലഭിച്ചത്.
അവാര്‍ഡിനര്‍ഹയായ ജൊവാന് മൊമന്റോയും 5000 ഡോളറിന്റെ ചെക്കും വിക്ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ സമ്മാനിച്ചു. കത്തീഡ്രല്‍ ഇടവകാംഗംങ്ങളായ സെബാസ്റ്റ്യന്‍ തട്ടിലിന്റെയും ഗ്ലാഡിസ് സെബാസ്റ്റ്യന്റെയും മകളാണ് ജൊവാന് സെബാസ്റ്റ്യന്‍.
എസ്എംവൈഎം ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, മെല്‍ബണ്‍ രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്ന ജൊവാന് കത്തീഡ്രല്‍ ഇടവകയിലെ മതബോധന അധ്യാപികയായും ഗായകസംഘാംഗമായും സേവനം ചെയ്യുന്നു.
ഓര്ത്തോപ്റ്റിക്സില് മാസ്റ്റര്‍ ബിരുദം നേടിയ ജൊവാന് സെബാസ്റ്റ്യന്‍ മെല്‍ബണില്‍ ഓര്ത്തോപ്റ്റിസ്റ്റായി ജോലി ചെയ്യുന്നു. എസ്എംവൈഎമിന്റെ സജീവപ്രവര്‍ത്തകരായ ഇവ്ലിന്, ലിയാന് എന്നിവര്‍ സഹോദരിമാരാണ്.
മലയാള സിനിമാഗാന രംഗത്തെ സജീവ സാന്നിധ്യമായ ബിജു നാരായണന്, നിരവധി ക്രിസ്തീയ ഗാനങ്ങള്‍ക്ക് ശബ്ദം നല്കിയ എലിസബത്ത് രാജു, സിനിമ-മിമിക്രി മേഖലകളില്‍ പ്രശസ്തനായ കലാഭവന്‍ പ്രജോദ്, നര്‍ത്തകിയും നടിയുമായ ദേവി ചന്ദന, ഗായകന് ജിന്റോ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ മെഗാ ഷോ ശ്രദ്ധേയമായി.
ഗ്രീന്വെയ്ല് എംപി ഐവാന്‍ വാള്‍ട്ടേഴ്സ്, മെല്‍ബണ്‍ വെസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കഴുന്നടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കത്തീഡ്രല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, എസ്എംസിസി സെക്രട്ടറി ഡോ.ജോണ്സണ് ജോര്‍ജ്, കണ്‍വീനര്‍ ഷാജി ജോസഫ്, ബോപിന് ജോണ്‍, ഷിജി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രവാസി കലാകാരന്മാർക്കായി സംഘടന രൂപീകരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ "കല' (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ നടത്തുക എന്നതാണ് ലക്ഷ്യം. 2024ൽ കലയുടെ നേതൃത്വത്തിൽ "ഓർമചെപ്പ് 2024' ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ അണിയിച്ചൊരുക്കും.
കുട്ടികളുടെ ഡാൻസ് മത്സരവും ചിത്രരചന മത്സരവും ഒരുക്കുന്ന "വർണ്ണം' 2024ൽ നടത്തപ്പെടും. ഓസ്ട്രേലിയയിലെ എല്ലാ സാംസ്കാരിക രംഗത്തും കലയുടെ കൈയൊപ്പ് ചാർത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിലെ ജീവകാരുണ്യ രംഗത്ത് മാറ്റത്തിന്റെ ചിലമ്പൊലിയുമായി കലയുടെ പ്രവർത്തകരുണ്ടാകും എന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസി മലയാളികൾക്കായി വിവിധ സാഹിത്യ രചനാമത്സരങ്ങളും കലയുടെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകും. കല ഓസ്ട്രേലിയയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫെഡറൽ എംപി കസാൻഡ്രാ ഫെർണാൻഡോ നിർവഹിച്ചു.
കലയുടെ ഓസ്ട്രേലിയാ ഭാരവാഹികളായ ജോസ് എം. ജോർജ്, ജോർജ് തോമസ്, ജോജി കാഞ്ഞിരപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മെൽബണിൽ ദശാബ്ദി തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ ദശാബ്ദി തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.
മെൽബണിലെ ക്നാനായ സമുദായ അംഗങ്ങൾ എല്ലാവരുംതന്നെ ഈ ദശാബ്ധി തിരുനാളിൽ പങ്കെടുത്തു. ഈ മാസം ഒന്നിന് ഉച്ചയ്ക്ക് മൂന്നിന് ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം തിരുനാളിന് കൊടിയേറ്റുനടത്തിയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
മെൽബണിൽ ആദ്യമായി നടത്തിയ തിരുനാൾ റാസ കുർബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യ കാർമികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ആരംഭിക്കുന്ന സമയത്തു മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ,
കാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ. ഡാലിഷ് കൊച്ചേരിൽ, ഫാ. ജെയിംസ് അരീച്ചിറ, ഫാ. തോമസ് പേരുംകാട്ടിൽ തുടങ്ങിയവർ സഹ കാർമികരായിരുന്നു.
തുടർന്ന് നടന്ന വർണാഭമായ തിരുനാൾ പ്രദക്ഷിണത്തിന് ഫാ. വർഗീസ് കുരിശിങ്കൽ നേതൃത്വം നൽകുകയും ഫാ. വർഗീസ് വാവോലി കുർബാനയുടെ ആശീർവാദം നൽകുകയും ചെയ്തു. തുടർന്ന് തിരുനാളിൽ പങ്കെടുത്ത എല്ലാവരും സ്നേഹവിരുന്നിലും പങ്കുചേർന്നു.
ഇടവകാംഗങ്ങളായ 37 കുടുംബങ്ങൾ പ്രെസുദേന്തിമാരായാണ് ഈ ദശാബ്ദി തിരുന്നാൾ ആഘോഷമാക്കിയത്. സെന്റ് മേരിസ് ഇടവക ഗായകസംഘം, ബീറ്റ്സ് ഓഫ് മെൽബൺ ചെണ്ടമേളം & നാസിക് ധോൾ, മെൽബൺ സ്റ്റാർസ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുനാളിന് മാറ്റുകൂട്ടി.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, കൈക്കാരന്മാരായ നിഷാദ് പുലിയന്നൂർ, സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ, തിരുനാൾ ജനറൽ കൺവീനർ ബിനീഷ് തീയത്തേട്ട്, പത്താം വാർഷിക ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, സെക്രട്ടറി ബിനീഷ് മുഴിച്ചാലിൽ,
ആക്റ്റിംഗ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, മറ്റു തിരുനാൾ & പത്താം വാർഷിക കമ്മറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തങ്ങളാണ് ഈ തിരുനാൾ ഇത്രയധികം മംഗളകരമായി പര്യവസാനിക്കുവാൻ കാരണമായത്.
വോയിസ് ഓസ്ട്രേലിയ വേദിയിൽ മലയാളി മാധുര്യവുമായി ഷാർലറ്റ് ജിനു
സിഡ്നി: ഓസ്ട്രേലിയയിലെ പ്രധാന സംഗീത റിയാലിറ്റി ഷോകളിലൊന്നായ വോയിസ് ഓസ്ട്രേലിയയിൽ ഒരു മലയാളി പെൺകുട്ടി പങ്കെടുക്കുന്നു.
സിഡ്നിയിൽ താമസിക്കുന്ന ഷാര്‍ലറ്റ് ജിനു എന്ന 20കാരിയാണ് മത്സരാര്‍ഥിയായി എത്തുന്നത്. ഓഡിഷനിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഷാർലറ്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
സ്പീച്ച് ആൻഡ് ഹിയറിംഗ് സയൻസ് ബിരുദ വിദ്യാർഥിയായ ഷാർലറ്റ് കോട്ടയം സ്വദേശികളായ ജിനു ജേക്കബിന്റെയും സിൻസി ജേക്കബിന്റെയും മകളാണ്.
"മണർകാട് ഓസ്ട്രേലിയൻസ്' സൗഹൃദ കൂട്ടായ്മ മെൽബണിൽ നടന്നു
മെൽബൺ: ഓസ്ട്രേലിയയിലെ മണർകാട് സ്വദേശികളുടെ കൂട്ടായ്മയായ "മണർകാട് ഓസ്ട്രേലിയൻസ്'-ന്റെ സൗഹൃദ സംഗമം മെൽബണിൽ നടന്നു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധിയാളുകൾ കൂട്ടായ്മയിൽ പങ്കെടുത്തു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ കൂട്ടായ്മയുടെ മാറ്റുകൂട്ടി. പഴയ ഓർമകൾ പങ്കുവയ്ക്കാനും സൗഹൃദം പുതുക്കാനുമുള്ള അവസരമായി മാറിയ പരിപാടി പഴയതും പുതിയതുമായ തലമുറകളുടെ ഒത്തുചേരലിനും സാക്ഷിയായി.
മികച്ച സംഘാടനം കൊണ്ട് മുന്നിട്ടുനിന്ന കൂട്ടായ്മയിൽ നാടൻ കാൽപന്ത് കളിയും ഉൾപെടുത്തിയിരുന്നു. മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ വളരെയധികം ശക്തിപ്രാപിച്ചു മുന്നേറേണ്ട ആവശ്യകതയെ കുറിച്ച് അംഗങ്ങൾ സംസാരിച്ചു.
അടുത്തവർഷം കൂടുതൽ പുതുമയോടെ ഗോൾഡ്കോസ്റ്റിൽ വച്ച് കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമുണ്ടായി.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപനസമ്മേളനം പ്രൗഢഗംഭീരമായി
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളും സമാപനസമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. സെപ്റ്റംബർ 30ന് സ്പ്രിംഗ്വെയിൽ ടൗൺ ഹാളിൽ വച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കോട്ടയം അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിയിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷപൂർവമായ പാട്ടുകുർബാനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ആരംഭിക്കുന്ന സമയത്ത് മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, കാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ. ഡാലിഷ് കൊച്ചേരിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.
സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. സെന്റ് മേരിസ് ഇടവകയുടെ കഴിഞ്ഞ പത്തുവർഷക്കാലത്തെ വളർച്ചയുടെ പടവുകൾ ഏറെ സന്തോഷം നൽകുന്നുവെന്നും പത്താം വാർഷികത്തിനോടനുബന്ധിച്ച് കഴിഞ്ഞ ഒരുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു.
കോട്ടയം എംപി തോമസ് ചാഴികാടൻ വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണം നടത്തി. മെൽബണിൽ എത്തിച്ചേരുവാനും പരിപാടികയിൽ പങ്കെടുക്കുവാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും തോമസ് ചാഴികാടൻ അറിയിച്ചു. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിലിന്റെ സ്നേഹ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു.
മെൽബണിലെ ക്നാനായ സമൂഹത്തിന് തുടർന്നും എല്ലാവിധ സ്നേഹവും സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും ഇത്രയധികം മനോഹരമായി ഇടവകാംഗങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ട് പത്താംവാർഷികം അവിസ്മരണീയമാക്കിയ സംഘാടകരെയെല്ലാം അഭിനന്ദിക്കുന്നുവെന്നും അനുഗ്രഹ പ്രഭാഷണത്തിൽ മെൽബൺ സെന്റ് തോമസ് സീറോ മലബാർ സഭാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.
ഫാ. പ്രിൻസ് തൈപുരയിടത്തിൽ ആമുഖ സന്ദേശവും കെസിവൈഎൽ കോട്ടയം അതിരുപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, ഫാ. ഡാലിഷ് കൊച്ചേരിൽ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.
സമാപന സമ്മേളനമധ്യേ ഇടവകയുടെ വളർച്ചയ്ക്കായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിച്ചു. ഇടവകാംഗങ്ങൾ, പ്രർത്തനാനിർഭരരായി എഴുതിപൂർത്തീകരിച്ച, ബൈബിൾ കെെയെഴുത്തുപ്രതിയുടെ പ്രകാശനം മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു.
പത്താം വാർഷികാഘോഷങ്ങളുടെ ഓർമകൾ അയവിറക്കുന്ന സ്മരണിക, സുവനീർ തോമസ് ചാഴികാടന് നൽകി കൊണ്ട് മാർ ജോസഫ് പണ്ടാരശേരിൽ പ്രകാശനം ചെയ്തു.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും കൈക്കാരൻ നിഷാദ് പുലിയന്നൂർ സമ്മേളനത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലിൽ, ആക്ടിംഗ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരൻ സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ, മുൻ കൈക്കാരൻ ആശിഷ് സിറിയക് വയലിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ലാൻസ്മോൻ വരിക്കാശേരിൽ, ജോർജ് പവ്വത്തേൽ എന്നിവർ കോഓർഡിനേറ്റർമാരായിട്ടുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണാഭമായ കലാസന്ധ്യയും അണിയിച്ചൊരുക്കിയിരുന്നു. ഇടവകയിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ കലാസന്ധ്യയിൽ അണിനിരന്നു. ആഘോഷങ്ങളോടനുബന്ധിച്ചു ഒരുക്കിയ നാടൻ ഭക്ഷണശാല ഏറെ പ്രശംസപിടിച്ചുപറ്റി.
പത്താം വാർഷികം കോർ കമ്മിറ്റിയുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പത്താം വാർഷികാഘോഷ സമാപന പരിപാടികൾ അത്യുജ്വലമായി നടപ്പിലാക്കിയത്.
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക ആക്റ്റിംഗ് സെക്രട്ടറിയും സമാപന സമ്മേളനം പ്രോഗ്രാം കമ്മിറ്റി കോഓർഡിനേറ്ററുമായിരുന്ന ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ പരിപാടികൾക്ക് ഔദ്യോഗികമായ നന്ദിയറിയിച്ചു.
മാർ ജോസഫ് പണ്ടാരശേരിയിലിന് മെൽബണിൽ ഉജ്വല സ്വീകരണം
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും ദശാബ്ധി തിരുനാളിനു മുഖ്യ കാർമികത്വം വഹിക്കുവാനുമായി എത്തിച്ചേർന്ന കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയിലിന് മെൽബണിൽ ഉജ്വല സ്വീകരണം നൽകി.
മെൽബൺ വിമാനത്താവളത്തിൽ എത്തിച്ചേർന്ന മാർ ജോസഫ് പണ്ടാരശേരിയിലിനെ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ,
കൈക്കാരൻ നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലിൽ, പാരിഷ് ആക്ടിംഗ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
ശനിയാഴ്ച നടക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താംവാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും ഞായറാഴ്ച നടക്കുന്ന ദശാബ്ദി തിരുനാളിന് മുഖ്യകാർമികത്വം വഹിക്കുകയും ചെയ്യും.
തോമസ് ചാഴികാടൻ എംപിക്ക് മെൽബണിൽ ഊഷ്മള സ്വീകരണം
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്ന കോട്ടയം എംപി തോമസ് ചാഴികാടന് ഊഷ്മള സ്വീകരണം നൽകി.
മെൽബൺ വിമാനത്താവളത്തിൽ എത്തിയ തോമസ് ചാഴികാടനെ പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രഥമ പിആർഒ റെജി പാറയ്ക്കൻ, ടോം പഴേമ്പള്ളിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ശനിയാഴ്ച നടക്കുന്ന പത്താം വാർഷികം സമാപന സമ്മേളനത്തിലും ഒക്ടോബർ ഒന്നിന് നടക്കുന്ന ദശാബ്ധി തിരുനാളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
ഓസ്ട്രേലിയയിലെ പ്രഥമ ക്നാനായ ഇടവകയായ മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തോമസ് ചാഴികാടൻ പറഞ്ഞു.
പത്താം വാർഷികം സമാപനസമ്മേളനം മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും
മെൽബൺ: സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗികമായ സമാപന സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും.
കോട്ടയം എംപി തോമസ് ചാഴികാടൻ മുഖ്യാഥിതി ആയിരിക്കും. കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ആശംസകൾ അറിയിച്ച് സംസാരിക്കും.
മെൽബൺ സ്പ്രിംഗ്വെയിൽ ടൗൺ ഹാളിൽ വച്ച് ശനിയാഴ്ചയാണ് പത്താം വാർഷികം സമാപന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം മൂന്നിന് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷപൂർവമായ പാട്ടുകുർബാനയോടുകൂടി സമാപന സമ്മേളന പരിപാടികൾ ആരംഭിക്കും.
അന്നേദിവസം ഇടവകാംഗങ്ങൾ അണിനിരക്കുന്ന വർണാഭമായ കലാസന്ധ്യയും ദൃശ്യാവിഷ്ക്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇടവകതലത്തിൽ മാസങ്ങളായി ഈ വർണശബളമായ കലാസന്ധ്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
സമാപന സമ്മേളനമധ്യേ ഈ ഇടവകയുടെ വളർച്ചയ്ക്കായി നിസ്വാർഥമായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിക്കുകയും ഇടവകാംഗങ്ങൾ, പ്രവർത്തനാനിർഭരരായി എഴുതിപൂർത്തീകരിച്ച ബൈബിൾ കെെ എഴുത്തുപ്രതിയുടെ പ്രകാശനവും പത്താം വാർഷികാഘോഷങ്ങളുടെ ഓർമകൾ അയവിറക്കുന്ന സ്മരണിക സുവനീർ പ്രകാശനവും ഉണ്ടായിരിക്കും.
അതോടൊപ്പം തന്നെ, ഇടവകയിലെ കുട്ടികൾക്കായി ഒരു കിഡ്സ് കാർണിവൽ തന്നെ അണിയിച്ചൊരുക്കുന്നുണ്ട്. പോപ്കോൺ കോർണർ, ഫെയറി ഫ്ലോസ്, ബലൂൺ ഗാലറി തുടങ്ങിയ വ്യത്യസ്തമായ വേദികളും സമാപനസമ്മേളനത്തിനോടൊപ്പം അണിയറയിൽ ഒരുക്കുന്നുണ്ട്.
കൂടാതെ നമ്മുടെ നാടിന്റെയും പാരമ്പര്യങ്ങളുടെയും ഗൃഹാതുരത്വം വിളിച്ചോതുന്ന സ്വാദിഷ്ടമായ രുചി ആസ്വദിക്കുവാനായി സ്നേഹവിരുന്ന് നാടൻ ഭക്ഷണശാലയും അണിയിച്ചൊരുക്കുന്നുണ്ട്.
സമാപനസമ്മേളനത്തിൽ പങ്കാളികളാകുവാനായി എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
ഓസ്ട്രേലിയയിൽ മലയാളം മിഷനും റൂട്ട്സ് ഭാഷാ പഠന കേന്ദ്രത്തിനും തുടക്കമായി
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ മലയാളം മിഷന്റെ ഭാഷാപഠന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
നൗറയിലെ സെന്റ് മൈക്കിൾ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളി കൂട്ടായ്മയായ "ദി റൂട്ട്സ്' സെക്രട്ടറി ജിനോ ചെറിയാൻ അധ്യക്ഷനായി. ഓസ്ട്രേലിയൻ സർക്കാരിന്റെ അംഗീകാരമുള്ള "ദി റൂട്ട്' എന്ന മലയാളി കൂട്ടായ്മക്കാണ് കേന്ദ്രത്തിന്റെ ചുമതല.
റൂട്ടിന്റെ ഉദ്ഘാടനം ഫാ. ജോസഫ് നിർവഹിച്ചു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, ടീച്ചേഴ്സ് കോഓർഡിനേറ്റർ ഡി.ബി.രഘുനാഥ്, റൂട്ട്സ് ഭാരവാഹികളായ അലക്സ് ജോസ് , സൗമ്യ ജിനോ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
പ്രോഗ്രാം കൺവീനർ ജുമൈല ആദിൽസ്വാഗതവും ബിൻസിയ പാറക്കൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ കോഓർഡിനേറ്ററും റൂട്ട്സ് പ്രസിഡന്റുമായ ആദിൽ യൂനസ്, റൂട്ട് രക്ഷാധികാരി ബിനോയ് കുരുവിള, റൂട്ട്സ് വൈസ് പ്രസിഡന്റ് സോണി അരുൺ, റൂട്ട്സ് ട്രഷറർ ഷൈജോ ജോസ്, റൂട്സ് എക്സിക്യൂട്ടീവ് അംഗം അരുൺ രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓസ്ട്രേലിയയിലെ മറ്റു പ്രദേശങ്ങളിലും മലയാള ഭാഷ പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മലയാള മിഷൻ ന്യൂ സൗത്ത് വെയിൽസ് കോഓർഡിനേറ്റർ ആദിൽ യൂനസ് അറിയിച്ചു. പഠിതാക്കളാവാനും ഓസ്ട്രേലിയയിൽ പുതിയ സെന്ററുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 0423316910 നന്പറിൽ വിളിക്കണമെന്ന് സംഘാടകർ അറിയിച്ചു.
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മാർ ജോൺ പനംതോട്ടത്തിൽ
മെൽബൺ: പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക നടത്തിവരുന്ന പ്രവർത്തങ്ങൾ മാതൃകാപരമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോൺ പനംതോട്ടത്തിൽ.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സമ്പൂർണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഭാഗമായി ഉൽപ്പത്തിയുടെ പുസ്തകത്തിലെ ആദ്യ വചനം എഴുതി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീനമായ ആശയങ്ങളുമായി പത്താം വാർഷികാഘോഷം പ്രാർഥനാ നിർഭരമാക്കിയ സെന്റ് മേരീസ് ക്നാനായ ഇടവക സമൂഹത്തെ മെത്രാൻ പ്രത്യേകം അഭിനന്ദിച്ചു. ഇടവക സമൂഹത്തെ മുഴുവൻ ഒരുമിച്ചുചേർത്തുകൊണ്ടു ഇത്രയധികം വ്യത്യസ്തതകൾ നിറഞ്ഞ പരിപാടികളും വിശിഷ്യാ ഒരു സമ്പൂർണ ബൈബിൾ കൈയെഴുത്തായി പകർത്തിയെഴുതുന്നതുമൊക്കെ എല്ലാവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം സമ്പൂർണ ബൈബിൾ കെെയെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ പരിപാടികൾ വിശദീകരിച്ചു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്ത ബൈബിൾ കെെയെഴുത്ത് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാളായി ആചരിച്ച ജൂൺ പതിനാറിന് ഇടവക തലത്തിൽ ആരംഭിക്കുകയും ഈ മാസം 30ന് പൂർത്തിയാക്കിയ െെകയെഴുത്തുപ്രതികൾ കുർബാനമധ്യേ കാഴ്ചയായി സമർപ്പിക്കുകയും ചെയ്തു.
ഇടവക സമൂഹം ഈ പുണ്യ സംരംഭം ഏറ്റെടുത്തതും ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോഓർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തങ്ങളുമാണ് ഈയൊരു സംരംഭം സമയബന്ധിതമായി പൂർത്തിയാക്കുവാൻ സഹായിച്ചത്.
പത്താം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കുന്ന 30ന് സ്പ്രിംഗ്വെയിൽ സിറ്റി ടൗൺ ഹാളിൽ വച്ച് പകർത്തിയെഴുതിയ സമ്പൂർണ ബൈബിൾ പ്രകാശനം ചെയ്യുകയും ഒക്ടോബർ ഒന്നിന് നടക്കുന്ന തിരുനാളിനോട് അനുബന്ധിച്ച് ഈ സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കുകയും ചെയ്യും.