മെൽബണിലെ ആദ്യ മലയാളി - തമിഴ് ഐക്യ സംഗമമാകാൻ "നിലാവ്'
മെൽബൺ: ഓസ്ട്രേലിയയിലെ തമിഴ് - മലയാളി സമൂഹങ്ങളുടെ ഐക്യം വിളിച്ചോതുന്ന സംഗമനിശയൊരുക്കാൻ കൈകോർത്ത് മെൽബൺ മലയാളി യൂത്ത് സൊസൈറ്റിയും(എംഎംവൈഎസ്) മെൽബൺ അസോസിയേഷൻ ഓഫ് തമിഴ് സ്റ്റുഡന്റ്സും(മാറ്റ്സ്).
"നിലാവ്' എന്ന് പേരിട്ടിരിക്കുന്ന സംഗമം മെൽബൺ പവിലയനിൽ ജൂൺ 23-ന് അരങ്ങേറും. സംഗമത്തിന്റെ 750 ടിക്കറ്റുകൾ ഇപ്പോൾത്തന്നെ വിറ്റുപോയതായി സംഘാടകർ അറിയിച്ചു.
പ്രവാസി മലയാളികളുടെ അഭിമാനമായ എംഎംവൈഎസിനൊപ്പം ചേർന്ന് "നിലാവ്' ഐക്യനിശ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാറ്റ്സ് ഭാരവാഹികൾ അറിയിച്ചു.
ആയിരത്തോളം പേർ ഒരുമിച്ചുകൂടുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ടിക്കറ്റുകൾ ആവശ്യമുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്നും ഇരു സംഘടനകളും അറിയിച്ചു.
ഓസ്ട്രേലിയൻ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ എംഎംവൈഎസ്, "മേളം' എന്ന പേരിൽ മെൽബണിൽ പ്രൗഢോജ്ജ്വലമായ ഓണാഘോഷം നടത്തിയ ശേഷം സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയാണിത്.
രാജ്യത്തെ മറ്റ് പ്രവാസി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എംഎംവൈഎസ് രക്തദാന ക്യാമ്പെയ്നടക്കം നടത്തിയിട്ടുണ്ട്.
2021-ൽ സ്ഥാപിതമായ മാറ്റ്സ് മെൽബണിലെ തമിഴ് ജനതയ്ക്കിടയിൽ ശക്തമായ സ്വാധീനമുള്ള സംഘടനയാണ്.
സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം
സിഡ്നി: സീറോമലബാര്‍ സമുദായം ലോകത്ത് എവിടെയാണെങ്കിലും ഒറ്റക്കെട്ടായി എന്നും സഭയ്ക്കൊപ്പമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സിഡ്നിയിലെ സെന്റ് അല്‍ഫോന്‍സ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയെ ശിഥിലമാക്കാന്‍ ആഗോളതലത്തിലും പ്രാദേശികതലത്തിലും ശ്രമങ്ങള്‍ നടക്കുമ്പോള്‍ സമുദായം ഒറ്റക്കെട്ടായി സഭയുടെ കവചമായി നിലകൊള്ളേണ്ടതു കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് ജോണിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു അരീപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാനി ലുയിസ്, സോമി സ്കറിയ, ബിനോയ് ജോസഫ്, ഗ്രേസ് പുതുമന , ഷാജി തോമസ്, റോണി റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തണൽ സ്നേഹത്തിന്റെ പങ്കുവയ്ക്കൽ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
കാൻബറ: കത്തോലിക്കാ കോൺഗ്രസ് ആരംഭംകുറിക്കുന്ന തണൽ ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെ പങ്കുവയ്ക്കലെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. തണൽ എന്ന പ്രോഗ്രാം കാൻബറ സെന്റ് ജോസഫ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ലോകത്തിന്റെ എവിടെയാണെങ്കിലും കൂട്ടായ്മയിലും സ്നേഹത്തിലും ഒരുമിച്ചു നിന്നാൽ മാത്രമേ നമ്മുടെ പൂർവികർ നേടിത്തന്ന ഈ ജീവിത വിജയം മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കുകയുള്ളുവെന്ന് ബിഷപ് പറഞ്ഞു.
ഓസ്ട്രേലിയയിൽ നല്ല സമുദായ കൂട്ടായ്മ രൂപപ്പെട്ടു വരുന്നതിൽ ബിഷപ്പ് ഭാരവാഹികളെ അഭിനന്ദിച്ചു. ജീവിതത്തിന്റെ നാനാ തുറയിൽ ഉള്ളവർ ഒരുമിക്കുമ്പോൾ സമുദായത്തിന്റെ ശക്തി വർധിക്കുമെന്നും അതിനാൽ എല്ലാ സമുദായ അംഗങ്ങളും ഒറ്റകെട്ടായി നിലകൊള്ളണം എന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
കേരളത്തിൽ നിന്ന് ആളുകൾക്ക് കുടിയേറുവാൻ ഏറ്റവും മികച്ച രാജ്യമാണ് ഓസ്ട്രേലിയ എന്നും അതിനായി എല്ലാവിധ സഹായവും കത്തോലിക്കാ കോൺഗ്രസ് ചെയ്തു കൊടുക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
കാൻബറ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബെൻഡിക്റ്റ് ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വികാരി ഫാ. ബിനീഷ് നരിമറ്റം, പ്രസിഡന്റ് ഓസ്ട്രേലിയ ജോണികുട്ടി തോമസ്, ഭാരവാഹികളായ ജോജോ മാത്യു, ജോബി ജോർജ്, തോമസ് ജോൺ, ബെന്നി കമ്പമ്പുഴ, ജോർജി പുല്ലാട്ട്, ബിജു തോമസ്, ജോസ് തോമസ്, റോയ് ജോസഫ്, ബിജു പുളിക്കാട്ട്, യുത്ത് പ്രതിനിധി ജോർജ് കെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
നല്ലതും ഉപയോഗപ്രദമായ ഫർണിച്ചറുകളുടെയും വീട്ടുപകരണങ്ങളുടെയും ബാങ്ക്, ഹെല്പ് ഡസ്ക് ഉൾപ്പെടെ നിരവധി സേവനങ്ങൾ തണൽ എന്ന പ്രോഗ്രാമിലൂടെ പുതിയതായി ഓസ്ട്രേലിയയിലേക്ക് വരുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് : കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു
മെൽബൺ: മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് നടത്തുന്ന സമ്പൂർണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഉദ്ഘാടനകർമ്മം, ആദ്യ വാക്കുകൾ എഴുതി കൊണ്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
സമ്പൂർണ ബൈബിളിന്റെ പകർത്തിയെഴുത്ത് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും, പത്താം വാർഷിക ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രാർഥന ആശംസകളും അദ്ദേഹം നേർന്നു.
വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ക്നാനായ സമുദായ അംഗങ്ങളെയെല്ലാം ഒരുമിച്ചുചേർത്ത് കൊണ്ടുപോകാനായി, സെന്റ് മേരിസ് ക്നാനായ ഇടവക കാണിക്കുന്ന പ്രത്യേക താൽപര്യം അഭിനന്ദനീയമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം സമ്പൂർണ ബൈബിൾ കയ്യെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനറും കെസിവൈഎൽ മുൻ അതിരൂപതാ പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.
ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, ബൈബിൾ കൈയെഴുത്ത് കോഡിനേറ്റർ ടോം പഴയംപള്ളിൽ, സോജൻ പണ്ടാരശ്ശേരിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈശോയുടെ തിരു ഹൃദയത്തിന്റെ തിരുനാളായി ആചരിക്കുന്ന ജൂൺ 16ന് ഇടവക തലത്തിൽ കയ്യെഴുത്ത് ആരംഭിക്കുന്ന രീതിയിലാണ്, ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തിവരുന്നത്.
പത്താം വാർഷികാഘോഷങ്ങളുടെ സമാപനം നടക്കുന്ന സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലായി സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കും. പ്രാർഥനാ ചൈതന്യത്തോടെയും, നന്ദി നിറഞ്ഞ ഹൃദയത്തോടെയും തങ്ങളുടെ കൈയ്യക്ഷരത്തിൽ, വിശുദ്ധഗ്രന്ഥം പകർത്തി എഴുതുന്നതിന്റെ, ആ വലിയ അനുഭവത്തിൽ, മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവക സമൂഹം, ഈ പുണ്യ സംരംഭം ഏറ്റെടുത്തിരിക്കുകയാണ്.
വിക്ടോറിയൻ പാർലമെന്റിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉജ്വല സ്വീകരണം
മെൽബൺ: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിലിനും മെൽബണിലെ വിക്ടോറിയൻ പാർലമെന്റിൽ സ്വീകരണം.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ മാറ്റ് ഫ്രെഗന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നാണ് പൗരസ്ത്യ സഭയുടെ ആത്മീയ അധ്യക്ഷന്‍ സ്വീകരണം ഒരുക്കിയത്. പ്രമുഖ രാഷ്ട്രീയ നേതാവും സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയൺ എംപിയുമായ ലീ ടാർലാമിസ് ഒഎഎം, ക്രാൻബോൺ അംഗം പോളിൻ റിച്ചാർഡ്സ് എംപി, സ്പീക്കർ എഡ്വേർഡ്സ്, ക്ലാരിൻഡ അംഗമായ മെങ് ഹെയാങ് തക് എംപി എന്നിവർ കർദിനാളിന് ആശംസകൾ അറിയിച്ചു.
മെൽബൺ സെന്റ് തോമസ് സീറോ മലബാർ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. സിജീഷ് പുല്ലങ്കുന്നേൽ, ഫാ. എബ്രഹാം കഴുന്നടിയിൽ, ഡോ. മൈക്കിൾ മഞ്ഞള്ളൂർ, രാഷ്ട്രദീപിക എംഡി ഫാ. ബെന്നി മുണ്ടനാട്ട്, ജോർജി എ. അഗസ്റ്റിൻ, വർഗീസ് പൈനാടത്ത്, തോമസ് ഉറുമ്പക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മെൽബൺ സെന്റ് മേരീസ് ഇടവക വാർഷികാഘോഷം: ജപമാല പ്രദക്ഷിണം നടത്തി
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജപമാല പ്രദക്ഷിണം നടത്തി. ഓസ്ട്രേലിയയിലെ മലയാറ്റൂർമല എന്നറിയപ്പെടുന്ന ബാക്കസ് മാർഷിൽ വച്ചാണ് ജപമാല പ്രദക്ഷിണം നടത്തിയത്.
ആഗോള ക്രൈസ്തവ സഭ, മാതാവിന്റെ വണക്കമാസമായി ആചരിക്കുന്ന മേയിലെ പെന്തക്കോസ്താ ദിനത്തിലാണ് ജപമാല പ്രദക്ഷിണം സംഘടിപ്പിച്ചത്. മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം വിശുദ്ധ കുർബാനയർപ്പിച്ചു.
ഷിനോയ് മഞ്ഞാങ്കൽ ജനറൽ കൺവീനറും ജോസഫ് വരിക്കമാൻതൊട്ടിയിൽ, ആന്റണി പ്ലാക്കൂട്ടത്തിൽ എന്നിവർ കോർഡിനേറ്റർമാരുമായ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ജപമാല പ്രദക്ഷിണം സംഘടിപ്പിച്ചത്.
മാതാവിന്റെ തിരുസ്വരൂപവും മാതാവിന്റെയും മാലാഖാമാരുടെയും വേഷധാരികളായ കുട്ടികളും മുത്തുക്കുടകളും കെെയിൽ ജപമാലയുമായി അണിനിരന്ന ഇടവകാംഗങ്ങളും ബലൂണിൽ നിർമ്മിച്ച ജപമാലയും പ്രദക്ഷിണത്തിന് മിഴിവേകി.
ജിജിമോൻ കുഴിവേലിൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, ജെയ്സ് മൂക്കൻചാത്തിയിൽ, ജോർജ് പവ്വത്തേൽ, സോജൻ പണ്ടാരശേരി, ബിന്ദു ബിനീഷ് തീയത്തേട്ട്, ഷീന സോജൻ, ഇടവക സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ പാരിഷ് കൗൺസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ, മാതാവിനൊപ്പം കാൽവരിയിൽ കമ്മിറ്റിയംഗങ്ങൾ എന്നിവർ ഈ ജപമാല പ്രദക്ഷിണത്തിനും ആരാധനയ്ക്കും നേതൃത്വം നൽകി.
ജപമാല പ്രദക്ഷിണത്തിനുശേഷം പെന്തക്കോസ്താ ദിനത്തിനോടനുബന്ധിച്ച് ഇടവകയിലെ കൊച്ചുകുട്ടികളെ എഴുത്തിനിരുത്തി. കഫേ ഫ്ളേവരേജ് സ്പോൺസർ ചെയ്ത സ്നേഹവിരുന്നോടുകൂടി ജപമാല പ്രദക്ഷിണം സമാപിച്ചു.
ന്യൂസിലൻഡ് മലയാളികളുടെ സിനിമ ‘പപ്പ’ തിയറ്ററുകളിൽ
തിരുവനന്തപുരം: ന്യൂസിലൻഡിലെ മലയാളികളുടെ പച്ചയായ ജീവിത കഥ ആദ്യമായി ചിത്രീകരിച്ച പപ്പ എന്ന ചിത്രം കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തു. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രമാണിത്.
ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും കാമറായും നിർവഹിക്കുകയും രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ കാമറാമാനായും പ്രവർത്തിച്ച ഷിബു ആൻഡ്രുസിന്റെ പുതിയ ചിത്രമാണ് പപ്പ. ഗോൾഡൻ എജ് ഫിലിംസും വിൻവിൻ എന്റർടെയ്ൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ ചിത്രം നിർമിക്കുന്നു.
ദുൽഖർ സൽമാൻ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ.മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ അനിൽ ആന്റോയാണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ ആണ് നായിക.
വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന മലയാളികൾക്ക് വലിയൊരു നൊമ്പരമായി ചിത്രം മാറുമെന്ന് ഷിബു ആൻഡ്രൂസ് പറഞ്ഞു. നല്ല ഗാനങ്ങളും വ്യത്യസ്തമായ അവതരണവും പപ്പ എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും.
തിരക്കഥ, സംഭാഷണം - അരുദ്ധതി നായർ. ഗാനങ്ങൾ - എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ. സംഗീതം - ജയേഷ് സ്റ്റീഫൻ, ആലാപനം - സിത്താര, നരേഷ് അയ്യർ, നൈഗ സാനു. എഡിറ്റിംഗ്, കളറിംഗ് - നോബിൻ തോമസ്. അസോസിയേറ്റ് ഡയറക്ടർ - ജീവൻ ജോർജ്. പ്രൊഡക്ഷൻ കൺട്രോളർ- അനീജ ജോർജ്. സ്റ്റിൽ - രവിശങ്കർ വേണുഗോപാൽ, സനീഷ് തോമസ്, സുകേഷ് ഭദ്രൻ. പോസ്റ്റർ ഡിസൈൻ - ഒ.സി.രാജു. പിആർഒ - അയ്മനം സാജൻ.
അനിൽ ആന്റോ, ഷാരോൾ, വിനോഷ് കുമാർ, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു. ചിത്രം കൃപാ നിധി സിനിമാസാണ് തിയറ്ററിൽ എത്തിച്ചത്.
സഹകരണ സംരംഭങ്ങളിലൂടെ കർഷകർക്കു സഹായമേകണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
മെൽബൺ: കാർഷികോൽപന്നങ്ങളുടെ വിപണിസാധ്യതകൾക്ക് സർക്കാരുകളെ മാത്രം ആശ്രയിക്കാതെ കൂട്ടായ്മകളിലൂടെയും സഹകരണത്തിലൂടെയും കർഷകരെ സഹായിക്കാൻ സാധിക്കുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഓസ്ട്രേലിയ- ന്യൂസിലൻഡ് ഫ്രൂട്ട്സ് വാലി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം മെൽബണിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മലയോര മക്കളുടെ കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കേണ്ടത് നിലനിൽപ്പിന്റെ ആവശ്യമാണ്. അതിനായി വിവിധ രാജ്യങ്ങളിലുള്ളവർ കൂടുതലായി ശ്രമിക്കണം. വികസിത രാജ്യങ്ങളിലെ സുമനസുകൾ കേരളത്തിനായി ചിന്തിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ശൈലി പ്രത്യാശ നൽകുന്നതാണ്.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും കേരളത്തിലെ കർഷകരുടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഫ്രൂട്സ് വാലി കമ്പനി കർഷകജനതയ്ക്ക് ആശ്വാസമാണെന്നും കർദിനാൾ പറഞ്ഞു.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമുള്ള വിശ്വാസ സമൂഹത്തിനു കേരളത്തോടുള്ള താൽപര്യമാണ് ഇത്തരം സംരംഭങ്ങൾക്ക് പ്രചോദനമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മെൽബൺ രൂപത ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു.
ഫ്രൂട്ട്സ് വാലി കമ്പനിയിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ കർഷകർക്കായി കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ടെന്നു മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
ഫ്രൂട്സ് വാലി കമ്പനി കേരളത്തിലെ കർഷകരിൽ നിന്ന് ശേഖരിച്ചു ഓസ്ട്രേലിയയിൽ ഇറക്കുമതി ചെയ്ത സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനനവും ഉണ്ടായിരുന്നു. ഓസ്ട്രേലിയ ഫ്രൂട്ട്സ് വാലി കമ്പനിയുടെ ചെയർമാൻ ജോണികുട്ടി തോമസ് അധ്യക്ഷത വഹിച്ചു.
സീറോ മലബാർ സഭ ചാൻസലർ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടം, കത്തോലിക്കാ കോൺഗ്രസ് മെൽബൺ രൂപത ഡയറക്ടർ ഫാ. ജോൺ പുതുവ, ഫാ. മാത്യു അരീപ്ലാക്കൽ, റെജി ചാക്കോ , ബെനഡിക്ട് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് മെൽബണിൽ ഉജ്വല സ്വീകരണം
മെൽബൺ: സെന്റ് തോമസ് മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേക കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കാനെത്തിയ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹൃദ്യമായ സ്വീകരണം നൽകി.
മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂർ, നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടത്തിൽ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. സിജീഷ് പുല്ലങ്കുന്നേൽ, പ്രൊകുറേറ്റർ റവ. ഡോ. ജോൺസൺ ജോർജ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ്, യൂത്ത് അപ്പൊസ്തലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, ഫാ. ഏബ്രഹാം കഴുന്നടിയിൽ, സിഎംഐ സഭ കോട്ടയം പ്രൊവിൻഷ്യൽ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ, ഫാ. വിൻസന്റ് മഠത്തിപ്പറമ്പിൽ സിഎംഐ, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, മെൽബൺ രൂപത വൈദിക വിദ്യാർഥികൾ, എസ്എംവൈഎം പ്രതിനിധികൾ എന്നിവർ ചേർന്ന് കർദിനാളിനെ മെൽബൺ എയർപോർട്ടിൽ സ്വീകരിച്ചു.
മാർ ആലഞ്ചേരിക്കൊപ്പം മേജർ എപ്പിസ്കോപ്പൽ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപ്പുരയിടത്തിലും മെൽബണിൽ എത്തിയിട്ടുണ്ട്. സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം ബുധനാഴ്ചയാണ്.
വൈകുന്നേരം അഞ്ചിന് മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡിൽ വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് തിരുക്കർമങ്ങൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് ചാൾസ് ബാൽവോ, സീറോ മലബാർ സഭയുടെ മറ്റു രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള ബിഷപ്പുമാർ, മെൽബൺ രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ബിഷപ് മാർ ബോസ്കോ പുത്തൂരിനു യാത്രയയപ്പും നൽകും.
സിഡ്മൽ പൊന്നോണം 23 ' ന്റെ ടിക്കറ്റ് വിൽപ ആരംഭിച്ചു
സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയയായ 'സിഡ്മൽ പൊന്നോണം 23 ' ന്റെ ടിക്കറ്റ് വിൽപ ആരംഭിച്ചു .
സിഡ്നി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബീന രവികുമാർ ആദ്യ ടിക്കറ്റ് ലൈഫ് മെമ്പറായ അനിൽ കുമാറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 1500 റോളം പേർ പങ്കെടുക്കുന്ന ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. രാവിലെ 8 മണിയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് നാലുമണിയോടെ അവസാനിക്കും.
രാവിലെ കേരളത്തിന്റെ തനതു സാംസ്കാരിക പൈതൃകത്തിൽ ഒരുക്കുന്ന ഓണം വില്ലേജിൽ അത്തപൂക്കള മത്സരം, കായിക മത്സരങ്ങൾ, വിവിധ സ്റ്റാളുകൾ എന്നിവ ഉണ്ടാവും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് കലാപരിപാടികളും അരങ്ങേറും .
ടിക്കറ്റുകൾ https://www.trybooking.com/CISDZ എന്ന ഓൺലൈൻ ലിങ്കിൽ ബുക്ക് ചെയ്യാവുന്നതാണ്.
ഓസ്ട്രേലിയയിൽ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര
സിഡ്നി: ഇടതുപക്ഷ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു.
നവലോക നിർമിതിക്ക് ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു.
പെർത്തിൽ "മതനിരപേക്ഷതയും മത ജീവിതവും' എന്ന വിഷയത്തിലാണ് പ്രഭാഷണം നടന്നത്. മെൽബണിൽ "മാധ്യമങ്ങളും ജനാധിപത്യവും', അഡ്ലെയ്ഡിൽ "വർഗീയതയുടെ ആധാരങ്ങൾ', സിഡ്നിയിൽ "ഭരണഘടനയിലെ സാമൂഹിക ദർശനം', ബ്രിസ്ബെയിനിൽ "ഗാന്ധിയുടെ വർത്തമാനം' എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ.
ബ്രിസ്ബണിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രഭാഷണ പരിപാടിയോടനുബന്ധിച്ചു മെൽബണിലും സിഡ്നിയിലും നാടകോത്സവങ്ങൾ അരങ്ങേറി.
പ്രഭാഷണങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടി ബഹുജന സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മിഴിവേകി.
മെൽബൺ സെന്റ് മേരീസ് ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരവും പ്രശംസനീയവുമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് അറിയിച്ചു.
അതിരൂപതയിലെ എല്ലാ ഇടവകകൾക്കും ഓരോ വീൽചെയറുകൾ നൽകുക വഴി കരുതലും കൈത്താങ്ങുമാകുന്ന ജീവകാരുണ്യ പദ്ധതിയാണ് മെൽബൺ ഇടവക നടപ്പിലാക്കുന്നത് എന്നും പിതാവ് അറിയിച്ചു.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ നൽകുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ' - ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലിശേരി കീനായി ക്നാനായ മലങ്കര കത്തോലിക്ക ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ മലങ്കര ഫൊറോന വികാരി റവ.ഫാ. റെനി കട്ടേലിനും കല്ലിശേരി വിസിറ്റേഷൻ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ആൻസി ടോമിനും ഒരു വീൽചെയർ നൽകികൊണ്ടാണ് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം ആമുഖ സന്ദേശം നൽകി. പത്താം വാർഷികം ജനറൽ കൺവീനറും കെസിവൈഎൽ മുൻ അതിരൂപത പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.
ജീവകാരുണ്യ പദ്ധതിയുടെ ആദ്യ വീൽചെയർ കല്ലിശേരി ഇടവകയ്ക്ക് നൽകിയതിലുള്ള നന്ദിയറിയിക്കുകയും പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ പരിപാടികൾക്കും പ്രാർഥനാശംസകൾ നേർന്നുകൊള്ളുന്നുവെന്നും മലങ്കര ഫൊറോനാ വികാരിയും കല്ലിശേരി ഇടവക വികാരിയുമായ ഫാ. റെനി കട്ടേൽ അറിയിച്ചു.
സംഘാടന മികവുകൊണ്ടും വ്യത്യസ്തത കൊണ്ടും പത്താം വാർഷിക ആഘോഷ പരിപാടികൾ ഗംഭീരമാക്കി തീർക്കുന്ന, മെൽബൺ ഇടവകസമൂഹം ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് ക്നാനായ കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് റ്റോം കരികുളം അറിയിച്ചു.
യുവജനങ്ങൾക്കും വിശിഷ്യ വളർന്നു വരുന്ന പുതിയ കനാനായ തലമുറയ്ക്കും ലോകമെമ്പാടുമുള്ള ക്നാനായ കൂട്ടായ്മകൾക്കും ഏറെ പ്രചോദനം നൽകുന്ന ഒരു ജീവകാരുണ്യ പദ്ധതിക്കാണ് മെൽബൺ ഇടവക നേതൃത്വം നൽകുന്നതെന്ന് കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിൻ പാറയിൽ അറിയിച്ചു.
കോട്ടയം അതിരൂപതയിലെ ഓരോ ഇടവകയിലെയും അത്യാവശ്യക്കാർ ആയിട്ടുള്ള ഒരാൾക്കെങ്കിലും ഒരു വീൽചെയർ നേരിട്ട് ലഭിക്കത്തക്കരീതിയിലാണ് ഈ ജീവകാരുണ്യ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പോലീസുകാരന്റെ ടേസർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് 95കാരി മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ടേസർ ഗൺ(വൈദ്യുത ഷോക്ക് നൽകുന്ന തോക്ക്) പ്രയോഗത്തിൽ പരിക്കേറ്റ 95 വയസുകാരി മരിച്ചു. ന്യൂ സൗത്ത് വെയ്ൽസ് സ്വദേശിയായ ക്ലെയർ നൗലാൻഡ് ആണ് മരിച്ചത്.
കൂമ മേഖലയിലെ യാല്ലാംബി ലോഡ്ജ് സ്പെഷൽ ഹോമിലെ അന്തേവാസിയായ നൗലാൻഡിന് നേർക്ക് വെള്ളിയാഴ്ചയാണ് പോലീസുകാരൻ ടേസർ പ്രയോഗിച്ചത്. ഡിമൻഷ്യ രോഗിയായ നൗലാൻഡ് കറിക്കത്തി ഉപയോഗിച്ച് ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഹോം അധികൃതർ പോലീസിനെ വിളിച്ചിരുന്നു.
നൗലാൻഡിനെ ശാന്തയാക്കാനായി പോലീസ് സംഘത്തിലെ സീനിയർ കോൺസ്റ്റബിളായ ക്രിസ്റ്റ്യൻ വൈറ്റ് ടേസർ പ്രയോഗം നടത്തുകയായിരുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട വയറുകൾ നൗലാൻഡിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ച് വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു. ഷോക്കേറ്റ നൗലാൻഡ് തലയിടിച്ച് നിലത്തേക്ക് വീണിരുന്നു.
ടേസർ പ്രയോഗം നടത്തേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും വൃദ്ധയായ സ്ത്രീയെ ഇത്തരത്തിൽ കീഴ്പ്പെടുത്തിയത് ഔചിത്യമില്ലായ്മയാണെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് വൈറ്റിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
മോദി ഓസ്ട്രേലിയയിൽ; വന്പൻ സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം
സിഡ്നി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയില്‍ എത്തി. ജപ്പാന്, പാപ്പുവ ന്യൂഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം സിഡ്നിയിലെത്തിയ മോദിക്ക് വന്പൻ സ്വീകരണമാണ് ഓസ്ട്രേലിയയിലെ ഇന്ത്യക്കാർ ഒരുക്കിയത്.
ത്രിവർണ തലപ്പാവ് ധരിച്ചും ദേശീയ പതാക വീശിയുമാണ് ഇന്ത്യന്‍ സമൂഹം മോദിയെ വരവേറ്റത്. അതേസമയം, സിഡ്നിയിലെ ക്യുഡോസ് ബാങ്ക് അരീന സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മോദി ജനങ്ങളെ അഭിസംബോധന ചെയ്യും.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പരിപാടിയില്‍ പങ്കെടുക്കും. മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റുപോയെന്നാണ് വിവരം.
എവറസ്റ്റ് കീഴടക്കി ഓസ്ട്രേലിയൻ യുവാവ്; തൊട്ടുപിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഓസ്ട്രേലിയൻ യുവാവ് തിരിച്ചിറങ്ങുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പെർത്ത് സ്വദേശിയായ 40കാരനായ ജെയ്സൺ ബെർണാഡ് കെന്നിസൺ ആണ് മരിച്ചത്.
ദൗത്യം പൂർത്തിയാക്കി താഴോട്ടിറക്കം തുടങ്ങിയ ഉടൻ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കെന്നിസണിനെ സമുദ്രനിരപ്പിൽനിന്ന് 8,400 മീറ്റർ താഴ്ചയിലുള്ള കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതശരീരം എവറസ്റ്റിൽ തന്നെയാണുള്ളത്.
17 വർഷം മുമ്പ് കാറപകടത്തിൽ പെട്ട് നടക്കാൻ പോലുമാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കെന്നിസൺ അത്ഭുതകരമായി തിരിച്ചുവന്നാണ് ഇത്തവണ എവറസ്റ്റിലെത്തിയത്.
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് നൽകി
ഗോൾഡ് കോസ്റ്റ് : ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ മലയാളി വിദ്യാർഥിയെ അനുമോദിച്ചു.
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി. സാജുവിന്റെ അധ്യക്ഷതയിൽ കൂടിയ വിഷു ഈസ്റ്റർ പ്രോഗ്രാമിൽ മുഖ്യാതിഥി ജേക്കബ് ചെറിയാൻ പ്ലസ് ടു പരീക്ഷയിൽ 99.20 ശതമാനം മാർക്ക് കരസ്ഥമാക്കിയ ജൊഹാൻ ഷാജിക്ക് അവാർഡ് നൽകി.
കോഴിക്കോട് തിരുവമ്പാടി സ്വദേശിയും ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഷാജി കുര്യൻ, മിനി ഷാജി ദമ്പതികളുടെ മകനാണ് ജൊഹാൻ ഷാജി.
ഡൽഹി-സിഡ്നി വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; നിരവധി യാത്രക്കാർക്ക് പരിക്ക്
സിഡ്നി: വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ഏഴോളം യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവർക്ക് വിമാനത്തിൽ വച്ചുതന്നെ പ്രാഥമിക വൈദ്യസഹായം നൽകി. വിമാനം സിഡ്നിയിൽ ഇറങ്ങിയശേഷം പരിക്കേറ്റവർക്ക് കൂടുതൽ ചികിത്സ ലഭ്യമാക്കിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ന്യൂസിലൻഡിലെ ഹോസ്റ്റലിൽ തീപിടിത്തം; ആറ് പേർ മരിച്ചു
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടണിലെ ഹോസ്റ്റൽ കെട്ടിടത്തിന് തീപിടിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
നഗരത്തിലെ ലോഫേസ് ലോഡ്ജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച പുലർച്ചെ(പ്രാദേശിക സമയം) ആണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ 20 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
അഗ്നിബാധയെത്തുടർന്ന് ടെറസിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാൾക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ പോലീസ്, തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ലെന്നും മനഃപൂർവം സൃഷ്ടിച്ച അഗ്നിബാധയാണോ ഇതെന്ന് സംശയിക്കുന്നതായും അറിയിച്ചു.
വിശുദ്ധ അൽഫോൻസായുടെ പേഴ്സണലൈസ്ഡ് സ്റ്റാമ്പ് ഓസ്ട്രേലിയയിലും
പാലാ: വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണാർഥം ഓസ്ട്രേലിയയിലെ ഫാമിലി കണക്ട് പ്രോജക്റ്റ് ഓസ്ട്രേലിയൻ തപാൽ വകുപ്പ് വഴി തയാറാക്കിയ പേഴ്സണലൈസ്ഡ് തപാൽ സ്റ്റാമ്പിന്റെ പ്രകാശനം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു.
ഭരണങ്ങനത്തെ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നടന്ന ചടങ്ങിൽ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് എമരിത്തൂസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, വികാരി ജനറൽമാർ, മുതിർന്ന വൈദികർ കാതോലിക്കാ ബാവായുടെ സോഷ്യൽ പ്രോജക്ട്സ് ഡയറക്ട്ടർ റോബർട്ട് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
ആയിരം സ്റ്റാമ്പുകൾ ആണ് ആദ്യ ഘട്ടത്തിൽ പുറത്ത് ഇറങ്ങിയത്.
സിഡ്നി ക്ഷേത്രാക്രമണ കേസ്: പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്
സിഡ്നി: സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്. സിഡ്നി റോസ്ഹില്ലിലെ ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെ മേയ് അഞ്ചിനാണ് ആക്രമണമുണ്ടായത്.
സംഭത്തിന് പിന്നിൽ ഖലിസ്ഥാൻ വാദികളാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനായിട്ടില്ല. അക്രമികൾ ക്ഷേത്ര ചുമരുകൾ നശിപ്പിക്കുകയും ഗേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരേയുള്ള ഇന്ത്യൻ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്താൻ വാദികൾ നേരത്തെയും ആക്രമണം നടത്തിയിരുന്നു.
ഓൾ ഓസ്ട്രേലിയ വടംവലി മത്സരം ശനിയാഴ്ച ഗോൾഡ് കോസ്റ്റിൽ
മെൽബൺ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ ഓസ്ട്രേലിയ വടംവലി മത്സരം ശനിയാഴ്ച ഗോൾഡ് കോസ്റ്റിൽ നടക്കും. തിയോഡോർ എംപി മാർക്ക് ബൂത്ത്മാൻ രാവിലെ പത്തിന് ഉദ്ഘാടനം നിർവഹിക്കും.
മത്സരത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗോൾഡ് കോസ്റ്റ് മലയാളി അസോസിയഷൻ ഭാരവാഹികളും സെവൻസ് യുണൈറ്റഡ് ടീമംഗങ്ങളും മീറ്റിംഗ് നടത്തി.
വിപുലമായ വടംവലി മത്സരമാണ് ഗോൾഡ് കോസ്റ്റിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഒരു ദിവസം മുഴുവൻ കുടുംബത്തോടൊപ്പം മത്സരങ്ങൾ വീക്ഷിക്കാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.
ഓസ്ട്രേലിയയുടെ വിവിധ സംസഥാനങ്ങളിൽ നിന്നും വിവിധ ടീമുകൾ ഗോൾഡ് കോസ്റ്റിൽ എത്തിചേരുമെന്നും മികച്ച ജനപങ്കാളിത്തം ഉണ്ടാവുമെന്നും സംഘാടകർ അറിയിച്ചു.
കുട്ടികൾക്കായി വിനോദ പരിപാടികൾ, ഫുഡ് സ്റ്റാളുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവുമെന്നും ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സാജു.സി.പിയും വടംവലി കോർഡിനേറ്റർ ഷിൻസൺ കുര്യനും അറിയിച്ചു.
"കോട്ടയം അതിരൂപതയ്ക്കായി ഒരു കരുതൽ'; ഉദ്ഘാടനം 12ന്
മെൽബൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ വീതം നൽകുന്ന "കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ'- ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം 12ന് നടത്തപ്പെടുന്നു.
കല്ലിശേരി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽവച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് ഉദ്ഘാടനകർമം നിർവഹിക്കും.
കല്ലിശേരി സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ.റെനി കട്ടേൽ, മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
കെ.എം.മാണി സ്മൃതി സംഗമം ഓസ്ട്രേലിയയിൽ നടത്തി
മെൽബൺ: കേരള കോൺഗ്രസ്(എം) നേതാവും മുൻ മന്ത്രിയുമായ കെ.എം.മാണിയുടെ നാലാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ് (എം) ഓസ്ട്രേലിയ ഓൺലൈൻ സ്മൃതി സംഗമം നടത്തി.
കെ.എം.മാണി മരിച്ചിട്ട് നാലുവർഷമായെങ്കിലും ജനഹൃദയങ്ങളിൽ അദ്ദേഹത്തെ കുറിച്ചുള്ള ചിന്തകൾക്ക് പ്രസക്തിയേറി വരികയാണെന്നും കർഷക രാഷ്ട്രീയത്തെ ജാതി-മത-രാഷട്രീയ ഭേദമില്ലാതെ പൊതുതാത്പര്യമായി സമൂഹത്തിൽ രൂപപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ.മാണി എംപി പറഞ്ഞു.
കേരള ചരിത്രത്തിൽ 13 തവണ ബജറ്റ് അവതരിപ്പിച്ച മാണിയുടെ ദീർഘവീക്ഷണം കാലാതീതമാണെന്നും അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയ ശാസ്ത്രം വരും കാലത്ത് വെളിച്ചമേകുമെന്നും മുഖ്യ അഥിതിയായിയെത്തിയ തോമസ് ചാഴികാടൻ എംപി അഭിപ്രായപ്പെട്ടു.
മാണിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് എല്ലാവർഷവും ഓസ്ട്രലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും അനുഭാവികളും "രക്തദാനം മഹാദാനം' എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ട് രക്തദാനം നടത്താറുണ്ട്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ജിജോ ഫിലിപ്പ്, ഷാജു ജോൺ, ജിൻസ് ജയിംസ്, സുമേഷ് ജോസ്, തോമസ് ആൻഡ്രൂ, അലൻ ജോസഫ്, ജിനോ ജോസ്, ജോൺ സൈമൺ, അജേഷ് ചെറിയാൻ, എബി തെരുവത്ത് എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷവും അതിന് തുടക്കം കുറിച്ചുവെന്ന് നാഷണൽ പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം പറഞ്ഞു.
യോഗത്തിൽ സിജോ ഈത്തനാംകുഴി സ്വാഗതവും ജോമോൻ മാമലശേരി കൃതജ്ഞതയും പറഞ്ഞു. പാർട്ടിയുടെ കേരള സ്റ്റേറ്റ് കമ്മറ്റിയംഗം പ്രദീപ് വലിയപറമ്പിൽ, സെബാസ്റ്റ്യൻ ജേക്കബ്, ജിൻസ് ജയിംസ്, കെന്നടി പട്ടു മാക്കിൽ, ഷാജു ജോൺ, റ്റോമി സ്കറിയ, സിബിച്ചൻ ജോസഫ്, റോബിൻ ജോസ്, ബൈജു സൈമൺ എന്നിവർ സംസാരിച്ചു.
ജോസി സ്റ്റീഫൻ, ഡേവിസ് ചക്കൻകളം, ഐബി ഇഗ്നേഷ്യസ്, ബിജു പള്ളിയ്ക്കൽ, ജോൺ സൈമൺ, ഹാജു തോമസ്, ജോഷി കുഴിക്കാട്ടിൽ, ജിനോ ജോസ്, ജിബിൻ ജോസഫ്, ഷെറിൻ കുരുവിള, ജോയിസ്,നവിൻ, ജിബി മുതലായവർ നേതൃത്വം നൽകി.
സുനിൽ പി.ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര 12 മുതൽ
സിഡ്നി: എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നടക്കുന്നു. ഓസ്ട്രേലിയയിലെ സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പെർത്തിൽ "മതനിരപേക്ഷതയും മത ജീവിതവും' എന്ന വിഷയത്തിലും ശനിയാഴ്ച മെൽബണിൽ "മാധ്യമങ്ങളും ജനാധിപത്യവും' എന്ന വിഷയത്തിലും ഞായറാഴ്ച അഡലെയ്ഡിൽ "വർഗീയതയുടെ ആധാരങ്ങൾ' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.
20ന് സിഡ്നിയിൽ "ഭരണഘടനയിലെ സാമൂഹിക ദർശനം' എന്ന വിഷയത്തിലും 21ന് ബ്രിസ്ബെയിനിൽ "ഗാന്ധിയുടെ വർത്തമാനം' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ബ്രിസ്ബെയിനിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കൂടാതെ മെൽബണിൽ നടക്കുന്ന നാടകോൽസവത്തിലും പങ്കെടുക്കും.
പ്രഭാഷണ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.
സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം
സിഡ്നി: സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. റോസ്ഹില്ലിലെ ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭത്തിന് പിന്നിൽ ഖലിസ്ഥാൻ വാദികളാണ് എന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ഓസ്ട്രേലിയ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. അക്രമികൾ ക്ഷേത്ര ചുമരുകൾ നശിപ്പിക്കുകയും ഗേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിച്ചെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരേയുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്താൻ വാദികൾ നേരത്തെയും ആക്രമണം നടത്തിയിരുന്നു.
മാർച്ചിൽ ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനോട് ഓസ്ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിലെ ആശങ്ക മോദി അറിയിച്ചിരുന്നു.
മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വെയർ അന്തരിച്ചു
കാൻബറ: 2022-ലെ മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ഓസ്ട്രേലിയൻ മോഡലുമായ സിയന്ന വെയർ(23) അന്തരിച്ചു. കുതിര സവാരിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചത്.
ഏപ്രിൽ രണ്ടിന് ഓസ്ട്രേലിയയിലെ വിൻഡ്സർ പോളോ ഗ്രൗണ്ടിൽ സവാരി നടത്തുന്നതിനിടെയാണ് സിയന്ന വെയറിന് അപകടം സംഭവിച്ചത്. ആഴ്ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
സിയന്നയുടെ മരണവാർത്ത കുടുംബം സ്ഥിരീകരിച്ചു. സിയന്നയുടെ മോഡലിംഗ് ഏജൻസിയായ സ്കൂപ്പ് മാനേജ്മെന്റും മരണം സ്ഥിരീകരിച്ചു.
2022-ലെ ഓസ്ട്രേലിയൻ മിസ് യൂണിവേഴ്സ് മത്സരത്തിലെ 27 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു സിയന്ന വെയർ. സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിലും സിയന്ന ഇരട്ട ബിരുദം നേടിയിരുന്നു.
ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ് അസോസിയേഷന് പുതിയ നേതൃത്വം
മെൽബൺ: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകത്തിന് പുതിയ നേതൃത്വം. പ്രസിഡന്റായി സാമൂഹികപ്രവർത്തകനും പരിപാടിയുടെ സംഘാടകനുമായ മദനൻ ചെല്ലപ്പനെയും സെക്രട്ടറിയായി ബിനോയ് തോമസിനെയും തെരഞ്ഞെടുത്തു.
ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ ബിനോയ് പോളാണ് രക്ഷാധികാരി. ട്രഷറർ - വിനോദ് കൊല്ലംകുളം, വൈസ് പ്രസിഡന്റ് - സജി പഴയാറ്റിൽ, ജോയിന്റ് സെക്രട്ടറി - സോയിസ് ടോം എന്നിവരാണ് മറ്റു ഭാരവാഹികൾ.
ജെനോ ജേക്കബ്, തമ്പി ചെമ്മനം, ആമീൻ സാദിക്, കിരൺ ജെയിംസ്, ജിജോ ബേബി, ഓസ്റ്റിൻ ഡെവിസ് എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ. റോബർട്ട് കുര്യാക്കോസാണ് ഇന്റർ നാഷണൽ കമ്മിറ്റി പ്രതിനിധി.
കേരളത്തിൽ നിന്നും കുടിയേറി വന്നിരിക്കുന്ന മലയാളി വിദ്യാർഥികൾക്ക് സഹായകമാകുന്ന വലിയ ഒരു പദ്ധതി ഉടനെ പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് പുതിയ കമ്മിറ്റിയെന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. ഓസ്ട്രേലിയയിലെ പ്രവാസി മലയാളികൾക്കും അവരുടെ നാട്ടിലെ മാതാപിതാക്കൾക്കുമായി നേരത്തെ നടപ്പിലാക്കിയ "ഫാമിലി കണക്ട്' പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു
കോവിഡ് കാലത്ത് മലയാളി വിദ്യാർഥികൾക്ക് ഇന്ത്യയിലേക്ക് സൗജന്യ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് അയച്ച് ശ്രദ്ധേയമായ സംഘടനയാണ് ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്. ഓസ്ട്രേലിയയിൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത സേവനമാണ് കൂട്ടായ്മ കാഴ്ച്ചവയ്ക്കുന്നത്. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലവിൽ വന്ന "ഫാമിലി കണക്ട്' പദ്ധതിക്ക് ഓസ്ട്രേലിയയിലെ മന്ത്രി തലത്തിലുള്ള നിരവധി പ്രമുഖർ അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരുന്നു
"അമ്മയ്ക്കായി ഒരു ദിവസം' മെൽബണിൽ മേയ് 14ന്
മെൽബൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് "അമ്മയ്ക്കായി ഒരുദിവസം' പരിപാടി നടത്തുന്നു. മേയ് 14ന് വെെകുന്നേരം 4.15 സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലും വെെകുന്നേരം 6.30നും നോബിൾ പാർക്കിലുള്ള സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിലും വിശുദ്ധ കുർബാനയോടൊപ്പമാണ് മതേർസ് ഡേ ആഘോഷിക്കുന്നത്.
പരിപാടിയിൽ മാതൃത്വത്തിന്റെ മനോഹാരിത പ്രാർഥനാപൂർവം അനുഭവിച്ച ഇടവകയിലെ ഓരോ അമ്മമാരെയും ആദരിക്കുകയും ചെയ്യുന്നു.
മേയ് ഏഴിന് വേദപാഠ ക്ലാസുകളിൽവച്ച് അമ്മമാർക്കായി, കുട്ടികൾ എഴുതുന്ന പ്രത്യേക പ്രാർഥനകൾ, 14ാം തീയതിയിലെ വിശുദ്ധ കുർബാനയിൽ സമർപ്പിച്ച് പ്രാർഥിക്കും.
പ്രത്യേക വിശുദ്ധ കുർബാനയോടൊപ്പം കാഴ്ചവപ്പ്, അമ്മമാരെ ആദരിക്കൽ, മതേർസ് ഡേ സന്ദേശം, വീഡിയോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.
ഇടവകയിലെ എല്ലാ കുടുംബങ്ങളും സ്വകുടുംബങ്ങളിലെ അമ്മമാർക്ക്, മതേർസ് ഡേ ആശംസകൾ നേർന്ന് കൊണ്ടുള്ള അഞ്ച് സെക്കൻഡ്സ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ, ലാൻസ്കേപ്പിൽ എടുത്ത് ഏഴാം തീയതിക്ക് മുൻപായി കോർഡിനേറ്റർമാരായ ജോർജ് പവ്വത്തേൽ 04525 99498, മാത്യു ലൂക്കോസ് 04472 68620 എന്നീ വാട്ട്സാപ്പ് നമ്പറുകളിലേയ്ക്ക് അയച്ച് തരിക.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്റെയും, മതേർസ് ഡേ കോർഡിനേറ്റർമാരായ ജോർജ് പവ്വത്തേൽ, മാത്യു ലൂക്കോസ് എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെയും, ഇടവകയിലെ യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ, മതേർസ് ഡേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചു നടത്തുന്ന ഈ പ്രത്യേക മതേർസ് ഡേ ആഘോഷത്തിൽ പങ്കെടുക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി ഇടവകയിലെ, എല്ലാ അമ്മമാരെയും ഏറ്റവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ എന്നിവർ അറിയിച്ചു.
ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം തിയറ്ററിലേക്ക്
വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായ "പപ്പ' തിയറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം മേയ് 19-ന് തിയറ്ററിലെത്തുന്നത്.
ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ചിത്രമാണ് "പപ്പ'. മുമ്പ് ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും കാമറായും നിർവഹിക്കുകയും രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ കാമറാമാനായും പ്രവർത്തിച്ച ഷിബുആൻഡ്രുസിന്റെ പുതിയ ചിത്രമാണ് പപ്പ.
ഗോൾഡൻ എജ് ഫിലിംസും വിൻവിൻ എന്റർടൈൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ ചിത്രം നിർമ്മിക്കുന്നു. ദുൽഖർ സൽമാൻ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ.മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തിയ അനിൽ ആന്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ നായികയായും എത്തുന്നു.
ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് "പപ്പ' . പപ്പയും മമ്മിയും ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത് . ഒരു ദിവസം മകളെ കാണാതാവുന്നു. തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിയ്ക്കുന്ന മലയാളികൾക്ക് വലിയൊരു നൊമ്പരമായി "പപ്പ' എന്ന ചിത്രം മാറുമെന്ന് സംവിധായകൻ ഷിബു ആൻഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും വ്യത്യസ്തമായ അവതരണവും "പപ്പ' എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും.
ഗോൾഡൻ ഏജ് ഫിലിംസും, വിൻവിൻ എന്റർടൈൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ നിർമ്മിക്കുന്ന പപ്പ, ഷിബുആൻഡ്രൂസ് കഥ, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നു. തിരക്കഥ, സംഭാഷണം - അരുദ്ധതി നായർ, ഗാനങ്ങൾ - എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ, സംഗീതം - ജയേഷ് സ്റ്റീഫൻ, ആലാപനം - സിത്താര ,നരേഷ് അയ്യർ, നൈഗ സാനു, എഡിറ്റിംഗ്,കളറിംഗ് - നോബിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ - ജീവൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ- അനീജ ജോർജ്, സ്റ്റിൽ - രവിശങ്കർ വേണുഗോപാൽ, സനീഷ് തോമസ്, സുകേഷ് ഭദ്രൻ, പോസ്റ്റർ ഡിസൈൻ - ഒ.സി.രാജു, പിആർഒ - അയ്മനം സാജൻ.
അനിൽ ആന്റോ, ഷാരോൾ, വിനോഷ് കുമാർ, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു.
പരമോന്നത സിവിലിയൻ ബഹുമതി; രത്തൻ ടാറ്റയ്ക്ക് ആദരവുമായി ഓസ്ട്രേലിയ
കാന്‍ബെറ/ന്യൂഡൽഹി: ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഓസ്ട്രേലിയ' ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ. ഫാരെൽ ആണ് രത്തൻ ടാറ്റ അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.
ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിർണായക പങ്ക് വഹിച്ചയാളാണ് ടാറ്റയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമല്ല ഓസ്ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഫാരെൽ ട്വീറ്റിൽ കുറിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത അദ്ദേഹം ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളില്‍ സജീവമാണ്.
ഗോൾഡ് കോസ്റ്റ് മലയാളി അസോയിയേഷൻ ഈസ്റ്റർ , വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു
ക്യൂൻസ് ലാൻഡ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ നടത്തപ്പെട്ടു. ഡോ. ജേക്കബ് ചെറിയാൻ മുഖ്യതിഥിയായി പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ തോമസ് സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സാജു സി പി. ഈസ്റ്റർ, വിഷുവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. മലയാളികൾ സംയുക്തമായി ആഘോഷങ്ങൾ കൊണ്ടാടേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. ആഘോഷ പരിപാടിയിൽ സഹകരിച്ച എല്ലാവർക്കും മാർഷൽ ജോസഫ് നന്ദി അറിയിച്ചു.
കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് പ്രോഗ്രാം കോഓർഡിനേറ്റർമാരായ നീയോട്ട്സ് വക്കച്ചനും, അശ്വതി സരുണുമാണ്. ജോയിന്റ് സെക്രട്ടറി സോജൻ പോൾ, ട്രഷറർ ട്രീസൻ ജോസഫ്, കമ്മിറ്റി അംഗങ്ങളായ സിറിൾ സിറിയക്ക്, സാം ജോർജ്, സിബി മാത്യു, റിജു എബ്രഹാം എന്നിവരാണ് മറ്റ് മേൽനോട്ടം വഹിച്ചത്.
വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി ടൂറും: മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു
മെൽബൺ: ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക് സംഘടിപ്പിച്ചിരിക്കുന്ന വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി ടൂറും, മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പായ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവ് മെൽബണിലെ ക്രെഹിബേണിൽ നിന്നും ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചാണ് ഈ തീർഥാടനം സംഘടിപ്പിച്ചത്.
ക്രെഹിബേണിൽ നടന്ന ചടങ്ങിൽ അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ്, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന് ഫ്ലാഗ് കൈമാറി ഔദ്യോഗികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു ഇങ്ങനെയൊരു തീർഥാടനം സംഘടിപ്പിച്ചതിൽ ഇടവകാംഗങ്ങളെ അനുമോദിക്കുകയും സുരക്ഷിതമായ ഒരു യാത്രയ്ക്ക് എല്ലാവിധ പ്രാർഥനാശംസകളും മാർ ബോസ്കോ പുത്തൂർ നേരുകയും ചെയ്തു.

ഇടവക സെക്രട്ടറിയും തീർഥാടനം കമ്മിറ്റി കോർഡിനേറ്ററുമായ ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ സ്വാഗതവും, മറ്റൊരു കോർഡിനേറ്ററായ ലാൻസ്മോൻ വരിക്കാശേരിൽ ന്ദിയുമറിയിച്ചു.
സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, വിഷു ആഘോഷം അവിസ്മരണീയമായി
ബ്രിസ്ബെയ്ൻ: വിഷുദിനത്തിൽ സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങൾ ഏവർക്കും നവ്യാനുഭവമായി. നൃത്തവും പാട്ടും നടകവുമായി ആഘോഷത്തിന്റെ രാവ് സമ്മാനിച്ച് സദസിന്റെ പ്രശംസ പിടിച്ചുപറ്റിയ ദിവസമായി അക്ഷരാർഥത്തിൽ മാറുകയായിരുന്നു.
ഉദ്ഘാടന പ്രസംഗത്തിൽ ഫാ. റോബിൻ ഡാനിയേൽ ഈസ്റ്റർ സന്ദേശം നൽകി. അസോസിയേഷൻ പ്രസിഡൻ്റ് ബിജു വർഗീസ് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ എല്ലാവർക്കും ഈസ്റ്ററിന്റെയും വിഷുവിന്റെയും എല്ലാവിധ മംഗളങ്ങളും നേർന്നു. ജാതിമത ചിന്തകൾക്കതീതമായി നടത്തുന്ന ഇത്തരം ആഘോഷങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് സെക്രട്ടറി മോഹിൻ വലിയപറമ്പിൽ അഭിപ്രായപ്പെട്ടു. പരിപാടികൾ കൃത്യസമയത്ത് തുടങ്ങി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും ട്രഷറർ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ നന്ദി അറിയിച്ചു.

വർണാഭമായ കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് കൾച്ചറൽ കോർഡിനേറ്റേഴ്സ് ആയ ആൽബ ബിജുവും, ഗ്രേസ് റെജിയുമാണ്. വൈസ് പ്രസിഡൻ്റ് ലേഖ അജിത്, കമ്മറ്റി അംഗങ്ങളായ ജെയിംസ് പൗവ്വത്ത്, ഷിബു വർഗ്ഗീസ് ലിനു ജെയിംസ് വൈ യ്പ്പേൽ എന്നിവർ മുഖ്യ നേതൃത്വം വഹിച്ചു. ഡി ജെയോടു കൂടി ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.
വിശുദ്ധ തീർഥാടനം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ്ചെയ്യും
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്, ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെന്റ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക് ഏപ്രിൽ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്ന വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി ടൂറും മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പായ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവ് മെൽബണിലെ ക്രെഹിബേണിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും.
18-ാം തീയതി രാവിലെ മെൽബണിൽ നിന്നും രണ്ട് ബസുകളിലായാണ് യാത്ര ആരംഭിക്കുന്നത്. 19-ാം തീയതി രാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ കബറിടം സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന്, സിഡ്നിയുടെവശ്യതയാർന്ന നഗരക്കാഴ്ചകൾ ആസ്വദിക്കുവാനും, രാത്രിയാമങ്ങൾ ചെലവിടുന്നതിനുമായി സിഡ്നി സിറ്റി ടൂർ ഉണ്ടായിരിക്കും. ഓസ്ട്രേലിയായിലെ പ്രസിദ്ധമായ Mercure 4 Star Hotel -ലാണ് താമസസൗകര്യം ഒരുക്കിയിക്കുന്നത്.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ എന്നിവരുടെയും ഫിലിപ്സ് എബ്രഹാംകുരീക്കോട്ടിൽ , ലാൻസ്മോൻ വരിക്കശ്ശേരിൽ എന്നിവർ കോർഡിനേറ്റർമാരായ കമ്മിറ്റിയുടെയും നേതൃത്വത്തിൽ യാത്രയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.
"കോട്ടയം അതിരൂപതയ്ക്കായി ഒരു കരുതൽ'; ആദ്യ സംഭാവന സ്വീകരിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി "കോട്ടയം അതിരൂപതയ്ക്കായി ഒരു കരുതൽ' ജീവകാരുണ്യ പദ്ധതിയുടെ ആദ്യ സംഭാവന സ്വീകരിച്ചു.
കോട്ടയം അതിരുപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ വീതം നൽകുക എന്നതാണ് ഈ ജീവകാരുണ്യ പദ്ധതിയുടെ ലക്ഷ്യം.
മെൽബൺ നോബിൾ പാർക്ക് കത്തോലിക്കാ പള്ളിയിലെ ഈസ്റ്റർ കുർബാനയ്ക്ക് ശേഷം പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, നടത്തിപ്പ് കൈക്കാരൻ ആശിഷ് സിറിയക് മറ്റത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ, ചാരിറ്റി കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ വച്ച് ഇടവകാംഗങ്ങളായ അജുമോൻ & ജാൻസ് കുളത്തുംതല കുടുംബാംഗങ്ങളിൽ നിന്നും ഇടവക വികാരി റവ. ഫാ. അഭിലാഷ് കണ്ണാമ്പടം, രണ്ട് വീൽചെയറുകൾ വാങ്ങിക്കുവാനുള്ള ആദ്യ സംഭാവന സ്വീകരിച്ചു.
കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലുംതന്നെ ഓരോ വീൽ ചെയറുകൾ നൽകാൻ സാധിക്കും എന്ന പ്രത്യാശയിൽ ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ പ്രസിഡന്റായ ജോജി ബേബി കുന്നുകാലയിൽ കോർഡിനേറ്ററായുള്ള പത്താം വാർഷികം ചാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ തയ്യാറാക്കി വരുന്നു. ഒരു വീൽ ചെയറിന് 125 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്.
വീൽ ചെയറുകൾ സ്പോൺസർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരൻമാരായ ആശിഷ് സിറിയക് മറ്റത്തിൽ, നിഷാദ് പുലിയന്നൂർ, കോർഡിനേറ്റർ ജോജി ബേബി കുന്നുകാലായിൽ എന്നിവരുമായി ബന്ധപ്പെടുക.
ദൈവം നമുക്ക് കനിഞ്ഞു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും നാട്ടിലുള്ള ആവശ്യക്കാരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാനുമായി ദൈവം നമുക്ക് നൽകുന്ന ഒരു അവസരമായി കണക്കാക്കിക്കൊണ്ട് എല്ലാ ഇടവകാംഗങ്ങളും ഈ ഒരു ജീവകാരുണ്യ പദ്ധതിയിൽ പങ്കാളികളാകണമെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്
മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31 ബുധനാഴ്ച വൈകീട്ട് 5ന് മെൽബണിനടുത്തുള്ള ക്യാന്പെൽഫീൽഡ് ഔവർ ലേഡീ ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കാൽദിയൻ കാത്തലിക് ദേവാലയത്തിൽ നടക്കും.
സ്ഥാനാരോഹണ കർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, സീറോ മലബാർ സഭയുടെ മറ്റു രൂപതകളിൽ നിന്നുള്ള പിതാക്കന്മാർ, ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള ബിഷപ്പുമാർ, മെൽബണ്‍ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികരും അത്മായ പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കും.
ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണ ചടങ്ങുകളും ബോസ്കോ പുത്തൂർ പിതാവിനുള്ള യാത്രയയപ്പ് സമ്മേളനവും ഏറ്റവും ഭംഗിയായും ലളിതമായും ക്രമീകരിക്കുന്നതിന് വിവിധ കമ്മറ്റികൾക്ക് രൂപം നൽകിയതായി വികാരി ജനറാൾ മോണ്‍സിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.
2013 ഡിസംബർ 23 നാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യക്ക് പുറത്തുള്ള രണ്ടാമത്തെ സീറോ മലബാർ രൂപതയായി മെൽബണ്‍ സെന്റ് തോമസ് സീറോ മലബാർ രൂപതയും രൂപതയുടെ പ്രഥമ പിതാവായും ന്യൂസിലൻഡിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായും ബിഷപ്പ് ബോസ്കോ പുത്തൂരിനെയും നിയമിക്കുന്നത്.
മെൽബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോണ്‍ പനന്തോട്ടത്തിൽ മേയ് 23ന് മെൽബണിൽ എത്തിച്ചേരും. തലശേരി അതിരൂപതയിലെ പേരാവൂർ പെടന്പുന്ന ഇടവകയിൽ പനന്തോട്ടത്തിൽ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മേയ് 31നാണ് ഫാ. ജോണ്‍ ജനിച്ചത്.
സിഎംഐ സന്യാസ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിലായി വൈദികപഠനം. 1996 ഡിസംബർ 26 താമരശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും മാന്നാനം സെന്റ് ജോസഫ് കോളേജിൽ നിന്ന് ബിഎഡും ഇഗ്നോയിൽ നിന്ന് എംഎഡും നേടി. ഗുഡല്ലൂർ മോണിങ്ങ് സ്റ്റാർ സ്കൂളിലും കോഴിക്കോട് ദേവഗിരി ഹയർ സെക്കൻഡറി വിഭാഗത്തിലും അധ്യാപകനായി . 2008-2014 കാലത്ത് കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ സുപ്പീരിയറായി. 2015 മുതൽ 2020 വരെ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ അതിരൂപതയിൽ സേവനം അനുഷ്ഠിച്ചു.
ബ്രിസ്ബെയ്നിലെ സീറോ മലബാർ ഇടവകകളിലും മിഷനുകളിലും അജപാലനശുശ്രൂഷകളിൽ സഹായിക്കാനും ഫാ. ജോണ്‍ സമയം കണ്ടെത്തി. 2021 മുതൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിൽ സുപ്പീരിയറും ഇടവക വികാരിയുമായി സേവനം ചെയ്യുന്പോഴാണ് മെൽബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനാകുന്നത്. ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ ജന്മദിനം കൂടിയായ മേയ് 31ന് നടക്കുന്ന സ്ഥാനാരോഹണ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഏവരെയും സന്തോഷത്തോടെ ക്ഷണിക്കുന്നതായി മെൽബണ്‍ രൂപത വികാരി ജനറാൾ മോണ്‍സിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.
ഓസ്ട്രേലിയയിൽ മലയാള ഭാഷയിൽ നാടകോത്സവം നടത്താൻ നവോദയ വിക്ടോറിയ
മെൽബൺ: ഓസ്ട്രേലിയയിൽ ആദ്യമായി മലയാള ഭാഷയിൽ ഒരു നാടകോത്സവം നടത്തുന്നു. ‘നമുക്ക് ഇനി നാടകങ്ങൾ കാണാം’ എന്ന പേരിൽ നവോദയ വിക്ടോറിയയാണ് മെൽബണിലെ ബോക്സിൽ ടൗൺ ഹാളിൽ നാടകോത്സവം സംഘടിപ്പിക്കുന്നത്. നാടകോത്സവത്തിന്റെ സംഘാടക സമിതി മാർച്ച് 25ന് രൂപീകരിച്ചു.
പോസ്റ്ററുകൾ നവോദയ വിക്ടോറിയ പ്രസിഡന്റ് നിഭാഷ് ശ്രീധരൻ, സെക്രട്ടറി എബി പൊയ്ക്കാട്ടിൽ, സ്മിത സുനിൽ, ബ്രോണി മാത്യൂസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
സംഘാടക സമിതി ജനറൽ കൺവീനർ ഗിരീഷ് അവണൂർ നാടകോത്സവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. മേയ് 13ന് മെൽബൺ ബോക്സ് ഹിൽ ടൗൺഹാളിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് പ്രശസ്ത സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, അപ്പുണ്ണി ശശി എന്നിവർ അഭിനയിക്കുന്ന പെൺ നടൻ, ചക്കരപ്പന്തൽ എന്നീ നാടകങ്ങൾ അരങ്ങേറും. നാടകോത്സത്തിൽ സുനിൽ പി ഇളയിടം പങ്കെടുക്കുകയും അദ്ദേഹത്തിന്റെ പ്രഭാഷണം ഉണ്ടായിരുക്കുന്നതുമാണ്. നാടക പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.
കുരിശിന്റെ വഴി; പ്രാർഥനാ നിർഭരരായി മെൽബണിലെ ക്നാനായ യുവജനത
മെൽബൺ: മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താംവാർഷികാഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ യുവജനങ്ങൾക്കായി “കുരിശിന്റെ വഴിയേ ഭക്തിനിർഭരമായി നടത്തപ്പെട്ടു.
ഓസ്ട്രേലിയായിലെ മലയാറ്റൂർ മല എന്നറിയപ്പെടുന്ന മെൽബൺ ബാക്കസ് മാർഷ് മലമുകളിലുള്ള Our Lady Ta’ Pinu Shrine - ൽ ആണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്.
ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 11ന് കുരിശിന്റെ വഴി ആരംഭിച്ച്, ഉച്ചയ്ക്ക് രണ്ടിന് ഭക്ഷണത്തോടുകൂടി കുരിശിന്റെ വഴി സമാപിച്ചു.

ക്നാനായ സമുദായത്തിന്റെ ഭാവി പ്രതീക്ഷകളായ ക്നാനായ യുവതി, യുവാക്കളെ ക്രൈസ്തവവിശ്വാസത്തിലും ദൈവിക ചൈതന്യത്തിലും വളർത്തിയെടുത്ത്, യേശുക്രിസ്തുവിന്റെ നിണമണിഞ്ഞകാൽപ്പാടുകൾ പിൻതുടരുന്നവരാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടുകൂടിയാണ് ഈ നോമ്പുകാലത്ത് ഇങ്ങനെയൊരു കുരിശിന്റെ വഴി സംഘടിപ്പിച്ചത്.
സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം , ഇടവകയിലെയൂത്ത് കോർഡിനേറ്റർമാരായ ജോർജ് പൗവ്വത്തേൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, മേജുമോൾ അജിചെമ്പനിയിൽ, മാത്യു ലൂക്കോസ് തമ്പലക്കാട്ട് , മെൽബൺ കെ.സി.വൈ.എൽ പ്രസിഡന്റ് ക്രിസ്റ്റി തോമസ്ചാരംകണ്ടത്തിൽ, ജോയിന്റ് സെക്രട്ടറി നികിത ബോബി കണ്ടാരപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈകുരിശിന്റെ വഴി സംഘടിപ്പിച്ചത്.

കുരിശിന്റെ വഴിയിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്ന എല്ലാ യുവജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും, മെയ് 14ന് യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മതേർസ്ഡേയിലും, ജൂലൈ 15ന് യുവജനങ്ങൾക്കായി നടത്തുന്ന യൂത്ത് ഡേയിലും എല്ലായുവജനങ്ങളുടെയും സാന്നിധ്യസഹകരണങ്ങൾ ഉണ്ടാകണമെന്നും ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
ഫാദർ ടൈറ്റസ് തട്ടാമറ്റത്തിന് ഊഷ്മളമായ സ്വീകരണം നൽകി
ബ്രിസ്ബെൻ: കുടുംബ നവീകരണ കാരിസ ധ്യാന മേഖലയിൽ പ്രാവിണ്യം തെളിയിച്ച എസ്വിഡി സഭാംഗവും കരിംങ്കുന്നംകാരനുമായ ഫാദർ ടൈറ്റസ് തട്ടാമറ്റത്തിലിന് ഒസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ സഹപാഠികളും സുഹൃത്തുക്കളും ചേർന്ന് സ്നേഹോഷ്മളമായ സ്വീകരണം നൽകി.
ഫെബ്രുവരി അവസാനം മെൽബണിൽ എത്തിച്ചേർന്ന ടൈറ്റസച്ഛൻ മെൽബൺ, കാൻബറ, സിഡ്നി, ബ്രിസ്ബേൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായി ധ്യാനം നടത്തുകയുണ്ടായി. തിരക്കുപിടിച്ച ദിവസങ്ങളായിരുന്നിട്ട് കൂടി സഹപാഠികളുടെയും സുഹുത്തുക്കളുടെയും ഭവനങ്ങൾ സന്ദർശിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തി എന്നത് ശ്ലാഖനീയമാണ് എന്ന് ഒപ്പം പഠിച്ച റോണി പച്ചിക്കര ജിജിമോൻ കാരു പ്ലാക്കൽ എന്നിവർ പറഞ്ഞു.
നോവുകാലത്ത് ഏവർക്കും പുത്തൻ ഉണർവേകുന്ന പ്രത്യാശ നിറഞ്ഞ ധ്യാനമായിരുന്നു അച്ചൻ നടത്തിയതെന്ന് സ്റ്റെബി ചെറിയാക്കൽ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയൽ വച്ച് കരിംങ്കുന്നംകാരായ തന്റെ പ്രിയപ്പെട്ട നാട്ടുകാരെയും സുഹൃത്തുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും സാധിച്ചതിൽ ഏറെ സന്തോഷവാനാണെന്ന് അച്ചൻ അഭിപ്രായപ്പെട്ടു.
വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണങ്ങൾക്ക് ജിജിമോൻ കാരുപ്ലാക്കൽ, ജിജോ ചവറാട്ട്, ഷാജുവേളുപറമ്പിൽ, സജു ചക്കുങ്കൽ, ബിജു മൂടികല്ലേൽ, സ്റ്റെബി ചെറിയാക്കൽ ,റോണി പച്ചിക്കര എന്നിവർ നേതൃത്വം നൽകി.
ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതിന്നതിനിടെ മലയാളി വിമാനത്താവളത്തിൽ അന്തരിച്ചു
കോതമംഗലം : ഇൻച്ചൂർ പുന്നവേലില്‍ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്ന ജോയിയുടെയും മകന് അഭിഷേക് ജോസ് സവിയോ (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
ഒരാഴ്ചത്തെ അവധിക്ക് ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതിനായി വെള്ളിയാഴ്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അഭിഷേക് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തില്‍ അടിയന്തര ശുശ്രൂഷ നല്കിയ ശേഷം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതു വഴിയാണ് മരണം സംഭവിച്ചത്.
ക്യൂന്‍സ്ലാന്‍ഡില്‍ നഴ്സ് ആയ ജോസ്നയാണ് ഭാര്യ. മക്കള്‍: ഹെയ്സല്‍ (4 വയസ്), ഹെയ്ഡന് (1 വയസ്). സംസ്കാരം ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് പടമുഖം തിരുഹൃദയ ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തില്‍ നടത്തും.
അഞ്ചുവർഷത്തിലധികമായി ക്യൂന്‍സ്ലാന്‍ഡിലെ കെയിന്‍സില്‍ നഴ്സായി ജോലി ചെയ്യുന്ന അഭിഷേക് ചുരുങ്ങിയ കാലം കൊണ്ടാണ് ഇവിടുത്തെ വിദേശമലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. കെയിൻസ് മലയാളി അസോസിയേഷൻ സെക്രട്ടറി ആയിരുന്നു.ആതുരസേവന രംഗത്ത് മാത്രമല്ല സാംസ്കാരിക, ജീവകാരുണ്യ, കലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കെയിന്‍സിലേക്ക് എത്തുന്ന ഏതൊരു മലയാളിയ്ക്കും കൈത്താങ്ങായിരുന്ന അഭിഷേകിന്റെ അപ്രതീക്ഷിത വേര്‍പാട് ക്യൂന്‍സ്ലാന്‍ഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ഇന്തോനേഷ്യ കേരള സമാജം 20ാം വാർഷികം ആഘോഷിച്ചു
ജക്കാർത്ത: കേരള സമാജം ഇന്തോനേഷ്യയുടെ 20-ാമത് വാർഷികാഘോഷം ഇന്ത്യയുടെ ഇന്തോനേഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ബാസിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇന്തോനേഷ്യയിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ, ജീവകാരുണ്യ മേഖലകളിലെസമാജത്തിന്റെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പ്രശസ്ത സിനിമാതാരം ശങ്കർ പണിക്കർ, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി കെ.എം. ജിജിമോൻ, സിനിമാ നിർമാതാവ് രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ബെന്നി വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് ജലീൽ, ജോയിന്റ് സെക്രട്ടറി ബോബി എള്ളിൽ, വൈസ് പ്രസിഡന്റ് പ്രകാശ് മേനോൻ, ട്രഷറർ നസ്രീൻ ജലീൽ, കൺവീനർമാരായ ജസ്റ്റിൻ മാത്യു, ഹരികുമാർ, മഞ്ജു മാത്യു, ഗ്രേസ് ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു. 18 ഓളം കുടുംബങ്ങൾ കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളുമായി ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി എച്ചുക്കയിലെ മറെ നദിയുടെ തീരത്തായിരുന്നു ക്യാമ്പ് .
ചെറിയ ടെന്റുകളിലും താമസം, തനി കേരളീയ സ്റ്റൈൽ ഭക്ഷണ വിഭവങ്ങൾ, ക്യാമ്പ് ഫയർ, ഹോൾഡൻ മ്യൂസിയം, വൈനറി സന്ദർശനം എന്നിവ ആയിരുന്നു മുഖ്യ ആകർഷണമെങ്കിലും . വനിതകൾക്കായി യോഗ പരിശീലന ക്ലാസ് , മാനസികാരോഗ്യ ചർച്ച , മറെ നദിയിലൂടെ ബോട്ടിംഗ് , വനയാത്ര, കുട്ടികൾക്കും, മുതിർന്നവർക്കും വിനോദ മത്സരങ്ങൾ , ഔട്ട്ഡോർ ഗെയിംസ് എന്നിവ ക്യാമ്പിന്റെ മാറ്റ് കൂട്ടി. ക്യാമ്പിലും,പരിസരത്തും ഇന്റർനെറ്റ് ലഭ്യമായിരുന്നില്ല എന്നത് മൊബൈലുകളിൽ നിന്ന് തലയുർത്തി മുഖങ്ങളിലേക്ക് ശ്രദ്ധിക്കാനും, പരസ്പരം മനസ് തുറക്കാനും സ്വാധിച്ചു എന്നതായിരുന്നു ക്യാമ്പിന്റെ മൂല്യ വിജയം.
നവോദയ വിക്ടോറിയ സെക്രട്ടറി എബി പൊയ്കാട്ടിൽ, വൈസ്.പ്രസിഡന്റ് മോഹനൻ കൊട്ടുക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയൻ സന്ദർ ശനത്തിനെത്തിയ പ്രശസ്ത ബാലസാഹിത്യകാരൻ സി.ആർ. ദാസ് കഥകൾ പറഞ്ഞും, പാട്ടു പാടിയും ദുൻഗാല - 23 ഉദ്ഘാടനം ചെയ്തു. നവോദയ എക്സിക്യൂട്ടിവ് അംഗം സ്മിത സുനിൽ ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തി. രാകേഷ് കെ.ടി , ഗിരീഷ് കുമാർ എന്നി കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് നവോദയ വിക്ടോറിയ ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോ . വി പി ഉണ്ണി കൃഷ്ണന് ബ്രിസ്ബെയ്ന്‍ സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു
ബ്രിസ്ബെയ്ന്‍ : അകാലത്തിൽ വിടപറഞ്ഞ ഡോ വി പി ഉണ്ണികൃഷ്ണന് ആദരാഞ്ജലികളുമായി
ബ്രിസ്ബനിലെ ഇന്ത്യൻ സമൂഹം ഒത്തു ചേർന്നു . ബ്രിഡ്ജ്മെൻ ഡൗൺസിലും
വില്ലാവോങ്ങിലും നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഓസ്ട്രേലിയ എമ്പാടുനിന്നും ഉള്ള നൂറുകണക്കിന് ആളുകളാണെത്തിയത് .
തിരുവന്തപുരം പള്ളിച്ചൽ കൊട്ടറ പരേതനായ വേലായുധന്റെ പുത്രനാണ് ഉണ്ണികൃഷ്ണൻ .
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും . ശനിയാഴ്ച പുലർച്ചെ ഖത്തർ എയർ വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തു എത്തും . 10 മുതൽ ഉച്ചക്ക് 12 വരെ പള്ളിച്ചലിലെ വീട്ടിൽ പൊതുദര്‍ശനത്തിനും വയ്ക്കുന്നതാണ്.
പിന്നാരോ സെമിറ്ററി ചാപ്പലിൽ ഉണ്ണികൃഷ്ണന്റെ ഭൗതീക ശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവർ ആദരവ് അര്പ്പിക്കാനെത്തുകയുണ്ടായി .
നേരത്തേ ക്യുൻസ്ലാൻഡ് വേദിക് കൾച്ചറൽ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം ബ്രിസ് ബെയ്ൻ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയ ഒരധ്യായം തന്നെ എഴുതി ചേർത്തു . ക്യുൻസ്ലാൻഡിലെ മുഴുവൻ ഭാഷാ - കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ,ദീർഘ കാലം ഇന്ത്യൻ അസോസിയേഷന്റെ നേതൃ പദം അലങ്കരിച്ച ഡോ ഉണ്ണികൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു .
ഓസ്ട്രലിയയിലെ ഉന്നത സിവിലിയൻ ബഹുമതി ആയ ഓർഡർ ഓഫ് ഓസ്ട്രേലിയ അവാർഡ് ജേതാവായ ഉണ്ണികൃഷ്ണന്റെ സേവനങ്ങൾ ഓരോരുത്തരും പ്രത്യേകം എടുത്തു പറഞ്ഞു പ്രകീർത്തിക്കുകയുണ്ടായി. ഡോ ചെറിയാൻ വർഗീസ് ആമുഖമായി പ്രസംഗിച്ചു . വേദാന്ത സൊസൈറ്റി വൈസ് പ്രസിഡണ്ട് സ്വാമി ആത്മേശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി .തുടർന്ന്. ബ്രിസ്ബെയ്ൻ സിറ്റി കൗൺസിലർ ആഞ്ചല ഓവൻ , സ്പ്രിംഗ് ഫീൽഡ് സിറ്റി കോര്പറേഷൺ എം ഡി ഡോ മഹാശിന്നത്തമ്പി , സഹ പ്രവർത്തകൻ കൂടിയായ ക്യുൻസ്ലാൻഡ് മെയിൻ റോഡ്സ് മുൻ ഡയറക്ടർ ജനറൽ ജിം വർഗീസ് , FICQ പ്രസിഡന്റ് അനൂപ് നന്നരു, ഗോപിയോ പ്രസിഡന്റ് ഉമേഷ് ചന്ദ്ര ,വിവിധ അസോസിയേഷൻ - സംഘടനാ ഭാരവാഹികളായ പ്രതാപ് ലക്ഷ്മൺ ,രാജേഷ് മണിക്കര ടോം ജോസഫ് , ഡോ ജോയി ചെറിയാൻ സുരേന്ദ്ര പ്രസാദ് ,ഡോ പ്രസാദ് യർലാഗദ്ദ , പളനി തേവർ ,ശ്യാം ദാസ് , ജോമോൻ കുര്യൻ , ഗിരീഷ് പരമേശ്വരൻ , ഷാജി തേക്കാന ത്ത് , സുധ നായർ, എ കെ കൃഷ്ണൻ, രജനി രാജേഷ് , സി .കെ ഉണ്ണികൃഷ്ണൻ , സജിനി ഫിലിപ്പ് , ഗിൽബർട് കുറുപ്പശേരി തുടങ്ങിയവർ പ്രസംഗിച്ചു. മരുമകൻ ആദർശ് മേനോൻ , മക്കളായ ഗാർഗി ,സിദ്ധാർത് എന്നിവർ നന്ദി പ്രകാശിപ്പിച്ചു .
പ്രോ ലൈഫ് ജീവന്റെ മഹത്വം മാർച്ച് 26 ന്
മെൽബൺ: ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടികളിലൊന്നാണ് മനുഷ്യവംശം. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായ് സ്വയം മണ്ണിൽ പിറന്ന യേശു ക്രിസ്തു, ജീവന്റെ മാഹാത്മ്യം ഉറക്കെ വെളിപ്പെടുത്തുകയാണ് ചെയ്തത്. ഓരോ ജീവനും അമൂല്യമാണ്, ഓരോ ജീവനും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട്, പ്രോ ലൈഫിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ജീവന്റെ മഹത്വം നടത്തപ്പെടുന്നു.
ഫോക്നർ സെൻറ് മാത്യൂസ് കത്തോലിക്കാ പള്ളിയിൽ വൈകുന്നേരം 4.15നും, നോബിൾ പാർക്ക് സെൻറ് ആൻറണീസ് കത്തോലിക്കാ പള്ളിയിൽ 6.30 നുമുള്ള വിശുദ്ധ കുർബാനയോടൊപ്പമാണ് ജീവന്റെ മഹത്വം സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേകമായ വിശുദ്ധ കുർബാനയും, കാഴ്ചവയ്പ്പുകളും, ഗർഭഛിദ്രത്തെയും ദയാവധത്തെയും പരാമർശിക്കുന്ന ബോധവൽകരണം, ജീവന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ചർച്ചകൾ, തുടങ്ങിയവ ജീവന്റെ മഹത്വം എന്ന പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
> ഇതോടൊപ്പം തന്നെ, ഇടവകാംഗങ്ങളായ നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളെ ആദരിക്കുകയും അവർക്ക് പ്രത്യേക പ്രശംസാപത്രങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. പ്രോഗ്രാം കോർഡിനേറ്റർമാരായ സോജൻ പണ്ടാരശേരയുടെയും, സിജോ ജോർജ് മൈക്കുഴിയിലിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ജീവന്റെ മഹത്വവും മാഹാത്മ്യവും ഉൾക്കൊള്ളുന്നതിനും, ഈയൊരു പ്രോ ലൈഫ് പ്രത്യേക പരിപാടിയുടെ ഭാഗമാക്കുന്നതിനും, നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുവാനും, അവരോടൊപ്പം സംവദിക്കുന്നതിനുമായി എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നുവെന്ന് സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
കേന്ദ്ര സർക്കാർ പ്രവാസികൾക്കെതിരെയുള്ള നയത്തിൽ മാറ്റം വരുത്തണം : പ്രവാസി കേരള കോൺഗ്രസ്(എം) ഓസ്ട്രേലിയ
മെൽബൺ: പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദേശങ്ങളിലേയ്ക്ക് കുടിയേറുന്നവര്‍ക്ക് ആശങ്കയുളവാക്കുന്നതുമായ നയങ്ങളില്‍ കേന്ദ്ര സര്‍ക്കാർ തിരുത്തല്‍ വരുത്തണമെന്ന് ഓസ്ട്രേലിയ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് 20 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങൾ ജനവിരുദ്ധ നടപടിയാണെന്നും പ്രവാസികളുടെ കേരളത്തിലെ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങൾ പിൻവലിച്ചത് സ്വാഗതാർഹമാണെന്നും പ്രവാസി കേരള കോണ്‍ഗ്രസ് (എം) നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വിദേശ വരുമാനത്തില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാർ തയ്യാറാകണം. രാഷ്ട്രീയ തലത്തിലും ജനപ്രതിധികളുടെ ഇടപെടല്‍ വഴി പാര്‍ലമെന്റിൽ ഇക്കാര്യം ഉന്നയിക്കുന്നതിനും അടിയന്തിര ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ സാധ്യമാക്കുകയും ചെയ്യുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തോട് പാര്‍ട്ടിയുടെ ഓസ്ട്രേലിയ പ്രവാസി നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഓസ്ട്രേലിയയിൽ ജീവിതച്ചിലവ് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് നല്കുന്ന സാമ്പത്തിക പിന്തുണയോടെയാണ് മിക്ക വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കുന്നത്.
റിസർവ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ വീടുകള്‍ വാങ്ങിയ്ക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയ്ക്കായി നിരവധി പ്രവാസി കുടുംബങ്ങള്‍ ഇന്ത്യയില്‍ നിന്നും പണമെത്തിക്കാറുണ്ട്. മെച്ചപ്പെട്ട ജോലിയ്ക്കായി പ്രവാസ ജീവിതത്തിന് തയ്യാറാകുന്ന മലയാളി കുടുംബങ്ങള്‍ക്ക് ദോഷകരമായി ഭവിക്കാവുന്ന പുതിയ നയങ്ങളില്‍ പ്രവാസികള്‍ക്കുള്ള ആശങ്ക മനസിലാക്കി അനുകൂലമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്ട്രേലിയ പ്രവാസി കേരള കോണ്‍ഗ്രസ് (എം) പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, ജനറല്‍ സെക്രട്ടറി സിജോ ഈന്തനാംകുഴി ട്രഷറർ ജിൻസ് ജയിംസ്,എന്നിവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി കേരള കോണ്‍ഗ്രസ് ആസ്ട്രേലിയ ഘടകം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി, കോട്ടയം പാര്‍ലമെന്റ് അംഗം തോമസ് ചാഴികാടന് എന്നിവരെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ ഈ വിഷയം അടിയന്തിരമായി ഉന്നയിച്ചു പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് നിവേദനം വഴിയും നേരിട്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ശക്തമായ പ്രതിഷേധമുണ്ടായാല്‍ സര്‍ക്കാരുകള്‍ക്ക് ഈ ജനവിരുദ്ധ തീരുമാനത്തില്‍ നിന്ന് പിന്തിരിയേണ്ട സാഹചര്യമുണ്ടാവുമെന്നും പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഓസ്ട്രേലിയ ഘടകം അഭിപ്രായപ്പെട്ടു.
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വാർഷികം: ലേലംവിളി ആരംഭിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഫണ്ട് ശേഖരണാർഥം, ലേലം വിളി മഹാമഹത്തിന് തുടക്കം കുറിച്ചു. നോബിൾ പാർക്ക് സെൻറ് ആൻറണിസ് കത്തോലിക്കാ പള്ളി അങ്കണത്തിൽ, ക്നാനായ കർഷകശ്രീ മൽസരാർഥിയായ ജെയിംസ് മണിമലയുടെ കൃഷിയിടത്തിൽനിന്നും വിളവെടുത്ത മൂന്നരയടി നീളമുള്ള ചൊരയ്ക്ക വാശിയേറിയ ലേലംവിളിക്കൊടുവിൽ പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ വിളിച്ചെടുത്ത് ലേലം വിളികൾക്ക് തുടക്കം കുറിച്ചു. രണ്ടാമത് ലേലം വിളിയിൽ, രണ്ടരയടി നീളമുള്ള ചൊരയ്ക്ക, സ്റ്റീഫൻ തെക്കേകൗന്നുംപാറയിൽ വിളിച്ചെടുത്തു.
ഒരു വർഷം നീണ്ടു നിൽക്കുന്ന പത്താം വാർഷികാലോഷങ്ങളുടെ ഭാഗമായി, എല്ലാ ഞായറാഴ്ചകളിലും, നോബിൾ പാർക്ക് പള്ളിയിലും ഫോക്നർ പള്ളിയിലും ലേലം വിളിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ സജ്ജമാക്കുന്നത് . ഇടവകാംഗങ്ങൾ സ്വഭവനങ്ങളിൽ നിന്നും കൊണ്ടുവരുന്ന, ലേലം വിളി സാധനങ്ങൾ, കൈക്കാരൻമാരായ ആശിഷ് സിറിയക് വയലിലിനെയോ, നിഷാദ് പുലിയന്നൂരിനെയോ, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിലിനെയോ, പാരിഷ് കൗൺസിൽ അംഗങ്ങളേയോ ഏൽപ്പിക്കണം.
നോബിൾ പാർക്ക് പള്ളിയിൽ മനോജ് മാത്യൂ വള്ളിത്തോട്ടവും, ഫോക്നർ പള്ളിയിൽ സിജു അലക്സ് വടക്കേക്കരയും കോർഡിനേറ്റർമാരായി, അവരുടെ നേതൃത്വത്തിലാണ് ലേലം വിളികൾ സംഘടിപ്പിക്കുന്നത്.
ദൈവം കനിഞ്ഞുനൽകിയ എല്ലാ നൻമകൾക്കും നന്ദി പറഞ്ഞുകൊണ്ടും, ഈ ദശാബ്ദി വർഷത്തിൽ, ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാനുമായി നമുക്കെല്ലാവർക്കും പ്രാർഥിച്ചു ഒരുങ്ങാമെന്നും, എല്ലാ ഇടവകാംഗങ്ങളും കുറഞ്ഞ പക്ഷം ഒരു സാധനമെങ്കിലും ലേലം വിളിയ്ക്കായി നൽകുകയും, ഒരു സാധനമെങ്കിലും ലേലത്തിൽ വിളിച്ചെടുത്ത്, ഈ മഹാമഹത്തിൽ പങ്കാളികളാകുകയും ചെയ്യണമെന്നും ഇടവക വികാരി റവ ഫാ. അഭിലാഷ് കണ്ണാമ്പടത്തിൽ അറിയിച്ചു.
രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
ബ്രിസ്ബെയ്ൻ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ എംജിഒഎസ്‍സിഎം, യുവജനപ്രസ്ഥാനം എന്നീ ആത്മീയ സംഘടനകളും റെഡ് ക്രോസ് ഓസ്ട്രേലിയയും ചേർന്ന് രക്തദാന ക്യാന്പ് നടത്തി.
കുർബാനയ്ക്കുശേഷം വികാരി ഫാ. ലിജു സാമുവൽ, മുൻ വികാരി ഫാ. ജാക്സ് ജേക്കബ്, ആത്മീയ സംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് ചെയ്ത പോസ്റ്റർ പ്രകാശനം ചെയ്തു. വീണാ ബോബിയാണു പോസ്റ്റർ ഡിസൈൻ ചെയ്തത്. കുർബാനയ്ക്കു ശേഷം ഫാ. ലിജു സാമുവല്ലിന്റെ നേതൃത്വത്തിൽ റെഡ് ക്രോസ് സ്പ്രിംഗ് വുഡ് ഡോണർ സെന്ററിൽ രക്തദാനം നടത്തി.
സെന്റർ ഫോർ ഓസ്ട്രേലിയ-ഇന്ത്യ റിലേഷൻസ്: ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസിനെ തെരഞ്ഞെടുത്തു
മെൽബൺ: സെന്റർ ഫോർ ഓസ്ട്രേലിയ - ഇന്ത്യ റിലേഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസ് നിയമിതനായി. കോർപ്പറേറ്റ് വികസനം, മാനേജ്മെന്റ് റോളുകൾ എന്നിവയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് ടിം തോമസ്. കെപിഎംജി ഓസ്ട്രേലിയയിലെ ഗ്ലോബൽ സ്ട്രാറ്റജി ഗ്രൂപ്പിന്റെ പങ്കാളിയായിരുന്നു.പ്രുഡൻഷ്യൽ ഫിനാൻഷ്യൽ ഏഷ്യ - പസഫിക് വൈസ് പ്രസിഡന്റ്, മലേഷ്യയിലെ പ്രുഡൻഷ്യലിന്റെ പ്രവർത്തനങ്ങളുടെ സിഇഒ, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ആക്സയുടെ ഇന്ത്യ മാർക്കറ്റ് എൻട്രി ഡയറക്ടർ, ചീഫ് റപ്രസെന്റേറ്റീവ് എന്നീ നിലകളിൽ നാലു വർഷം ഇന്ത്യയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ യുവ അഭയാർഥി സ്ത്രീകളെ സഹായിക്കുന്നതിനായുള്ള ‘ഹേർ വില്ലേജിന്റെ’ സ്ഥാപകനുമാണ്. മെൽബണിൽ താമസക്കാരായ മുട്ടാർ, ചെത്തിക്കാട് വീട്ടിൽ സി.ഒ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ടിം തോമസ്.ഓസ്ട്രേലിയ - ഇന്ത്യ ബന്ധത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും പുതിയ അവസരങ്ങളെ ന്തുണയ്ക്കുന്നതിനും സെന്റർ സഹായിക്കും. നയപരമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിൽ ബിസിനസ് സാക്ഷരത കെട്ടിപ്പെടുക്കുക, സാംസ്കാരിക ധാരണകൾ ആഴത്തിലാക്കുക എന്നിവയിൽ സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും. സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, സാംസ്കാരിക പങ്കാളിത്തങ്ങൾ, ഗ്രാന്റുകൾ എന്നിവയുടെ മൈത്രി പ്രോഗ്രാമും നിർവഹിക്കും.
ഓസ്ട്രേലിയയിലെ മെൽബണിൽ താമസക്കാരായ മുട്ടാർ, ചെത്തിക്കാട് വീട്ടിൽ സി.ഒ.തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ടിം തോമസ്.
ഡോ . വി പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
ബ്രിസ്ബെയ്ൻ : ഓസ്ട്രേലിയൻ ഇന്ത്യൻ സമൂഹത്തിൽ സജീവസാന്നിധ്യമായിരുന്ന Dr. VP ഡോ. വി.പി. ഉണ്ണികൃഷ്ണൻ (66) അന്തരിച്ചു .
ഉന്നത സിവിലിയൻ ബഹുമതി ആയ ഓർഡർ ഓഫ് ഓസ്ട്രേലിയ അവാർഡ് നൽകി ഓസ്ടേലിയൻ ഗവൺമെന്റ് ആദരിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്റെ വിയോഗം ക്യുൻസ്ലാൻഡ് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി .
ക്യുൻസ്ലാൻഡ് സ്റ്റേറ്റ് ട്രാൻസ്പോർട് ആൻഡ് മെയിൻ റോഡ്സ്പ്രിൻസിപ്പൽ അഡ്വൈസർ ആയിരുന്ന ഡോ. ഉണ്ണികൃഷ്ണൻ .
ഇന്ത്യൻ അസോസിയേഷൻ (FICQ) സെക്രട്ടറി , ക്യുൻസ്ലാൻഡ്മലയാളി അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘ കാലം പ്രവർത്തിച്ചിരുന്നു .
ജ്വാല , OHM തുടങ്ങി ഒട്ടനവധി കലാ സാംസ്കാരികസംഘടനകളുടെയും സ്ഥാപകനാണ് ഇദ്ദേഹം . കൊച്ചിൻയൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെ ജിയോളജിയിൽ മാസ്റ്റേഴ്സും തുടർന്ന് ഡോക്ടറേറ്റും നേടിയ ഉണ്ണികൃഷ്ണൻ ഇടുക്കിയിൽ ജില്ലാ ഹൈഡ്രോ ജിയോളജിസ്റ്റായാണ് സർവീസ് ആരംഭിക്കുന്നത് . മികച്ചസേവനത്തിനുള്ള കേരള സർക്കാരിന്റെ അവാർഡുകൾ നിരവധിവട്ടം നേടിയിരുന്നു .
സിഡ്നി UNSW യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഗവേഷണം പൂർത്തിയാക്കിയതോടെയാണ് ഓസ്ട്രേലിയയിൽ ഉന്നത ഉദ്യോഗം ലഭിക്കുന്നതും ഇവിടേയ്ക്ക് കുടിയേറുന്നതും . സിഡ്നിഒളിമ്പിക്സ് ദീപിക അടക്കം ഒട്ടേറെ പത്രങ്ങൾക്കുവേണ്ടി ഇദ്ദേഹം റിപ്പോർട്ട്ചെയ്യുകയുണ്ടായി .
ലോർഡ് മേയറുടെ അവാർഡും ഡിപ്പാർട്മെന്റിലെ ഒട്ടേറെ അവാർഡുകളും നേടിയ ഉണ്ണികൃഷ്ണൻ ആദ്യ കാലങ്ങളിൽ കുടിയേറ്റകാലത്തു കഷ്ടപെടുന്നവരുടെ ഏറ്റവും വലിയ സഹായഹസ്തമായിരുന്നു എന്ന് സാക്ഷ്യപെടുത്തുന്ന നൂറുകണക്കിന് മലയാളികൾ ഇവിടെയുണ്ട് .
തിരുവന്തപുരം പള്ളിച്ചൽ കൊട്ടറ പരേതരായ വേലായുധൻ - പത്മാവതി അമ്മ ദമ്പതികളുടെ പുത്രനാണ് ഡോ. ഉണ്ണികൃഷ്ണൻ .
ഭാര്യ: സബിത കോഴഞ്ചേരി പുല്ലാട് താഴത്തേടത്തു കുടുംബാംഗമാണ്. മക്കൾ : ഗാർഗി ആദർശ് - ജനറൽ മാനേജർ , പ്രോട്രേഡ് യുനൈറ്റഡ്- ബ്രിസ്ബൻ , സിദ്ധാർഥ് - Storm water എൻജിനിയർ , EGIS-ബ്രിസ്ബൻ . മരുമകൻ :ആദർശ് മേനോൻ , (സീനിയർ എൻജിനിയർ, ടീം വർക്സ് - ബ്രിസ്ബൻ ) എറണാകുളം തോട്ടയ്ക്കാട് കുടുംബാംഗം .
ബ്രിസ്ബെയ്നിൽ നിന്ന് കേരളത്തിലേക്കു നേരിട്ട് വിമാന സർവീസ് വേണമെന്ന് ആവശ്യം
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാ ഭാരവാഹികൾ ചർച്ച നടത്തി. വിദേശ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ചു നടത്തിയ ചർച്ചകളിൽ ബ്രിസ്ബെയ്നിൽ നിന്നു കേരളത്തിലേക്കു നേരിട്ടു വിമാന സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
എയർഇന്ത്യ വിമാനസർവീസ് ബ്രിസ്ബെയ്നിൽ നിന്നു നേരിട്ടു കേരളത്തിലേക്കു നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ചു പരിഗണിക്കാമെന്ന് ഉറപ്പു നൽകി. ഓസ്ട്രേലിയൻ മലയാളികളുടെ ചിരകാലാഭിലാഷമായ കേരള ഹൗസ് ക്യൂൻസ്ലാന്റിൽ സ്ഥാപിക്കുന്നതുമായ കാര്യങ്ങൾ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ആലോചിക്കാമെന്നും മന്ത്രി ഉറപ്പു നൽകി.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് ഭാരവാഹികളായ ഡോ. ജേക്കബ് ചെറിയാൻ, സിറിൽ ജോസഫ്, പ്രഫ. എബ്രാഹാം ഫ്രാൻസിസ്, ജിജി ജയനാരായണൻ, ഷാജി തേക്കാനാത്ത് ചർച്ചകൾക്കു നേതൃത്വം നൽകി.