Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheif Minister

മുഖ്യമന്ത്രി പദവിയിലിരിക്കെ തോൽവി; ചരിത്രമായി ആർ. ശങ്കറിന്‍റെ ആറ്റിങ്ങൽ പോരാട്ടം

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ അധികം ആവർത്തിക്കാത്ത അത്യപൂർവമായ ഒരു തെരഞ്ഞെടുപ്പ് ഫലത്തിനായിരുന്നു 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.

അതിൽ പ്രധാനകാര്യം തെരഞ്ഞെടുപ്പിനു ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാൽ നിയമസഭാ തന്നെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി എന്നതാണ്.

മറ്റൊന്ന് കേരളത്തിന്‍റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ, പദവിയിലിരിക്കെ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടത് കേരള രാഷ്‌ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.

ഭരണപ്രതിസന്ധിയും സർക്കാരിന്‍റെ പതനവും

1962-ൽ അധികാരമേറ്റ ആർ. ശങ്കർ സർക്കാരിനെതിരേ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുയർന്നു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ രാജിയും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും സർക്കാരിന്‍റെ നിലനിൽപ്പിനെ ബാധിച്ചു.

ഒടുവിൽ 1964 സെപ്റ്റംബറിൽ സ്വന്തം പാർട്ടിയിലെ തന്നെ ഒരു വിഭാഗം എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തതോടെ ശങ്കർ മന്ത്രിസഭ അധികാരത്തിൽ നിന്ന് പുറത്തായി.

Latest News

Corehub Up