Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Found Dead

കണ്ണൂരില്‍ വിവാഹ ദിവസം വരൻ മരിച്ച നിലയിൽ

കണ്ണൂര്‍: വിവാഹ ദിവസം വരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിൻ (29) ആണ് മരിച്ചത്.

ജമ്മു കാഷ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പോലീസായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നാണ് ഷബിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്.

ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

District News

കാണാതായ വയോധികൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ

മുണ്ടക്കയം: കാണാതായ വയോധികനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചവയൽ ആനിക്കുന്ന് കോട്ടക്കുഴിയിൽ ബേബി (90) ആണ് മരിച്ചത്.

കാരിശേരി വനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 11നാണ് ഇദ്ദേഹത്തെ വീട്ടിൽനിന്നു കാണാതായത്. ഓർമക്കുറവുള്ള ഇദ്ദേഹം ഈ ഭാഗത്തേക്കു തനിച്ച് നടന്നു പോയതാകുമെന്ന് പോലീസ് പറയുന്നു.

സംസ്കാരം ഇന്ന് മൂന്നിന് വണ്ടൻപതാലിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്‍റെ സെമിത്തേരിയിൽ നടക്കും. ഭാര്യ: മറിയാമ്മ. മക്കൾ: സണ്ണി, സൂസമ്മ, കുഞ്ഞുമോൾ, പരേതയായ ലിസി. മരുമക്കൾ: മോളി, അച്ചൻകുഞ്ഞ്, തോമസ് കുര്യൻ, രാജു.

NRI

മലയാളി യുവാവ് യുകെയിൽ തടാകത്തിൽ മരിച്ചനിലയിൽ

ലണ്ടൻ: തിരുവനന്തപുരം സ്വദേശി യുകെയിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ചനിലയിൽ. ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ - ഷിംന ദമ്പതികളുടെ മകൻ വിഷ്ണു ജയകുമാറിനെയാണ്(26) മരിച്ചനിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ചയാണ് വിഷ്ണു തന്‍റെ മുൻ സുഹൃത്തുക്കളുമായി പുറത്തേയ്ക്കു പോയത്. ഞായറാഴ്ച വൈകിയിട്ടും തിരിച്ചു താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നു കൂടെ താമസിക്കുന്നവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

തിങ്കളാഴ്ച വിഷ്ണുവിനോട് ഒപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിവരം വീട്ടിൽ വിളിച്ചറിയിച്ചത്. പിന്നീട് ചൊവ്വാഴ്ച പോലീസ് സ്വാൻ തടാകത്തിൽനിന്നു വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

NRI

സംഗീതജ്ഞൻ ജോൺ ഫോർട്ടെ മരിച്ചനിലയിൽ

ന്യൂയോർക്ക്: ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ ഫ്യൂജീസിലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദേശം ലഭിച്ച സംഗീതജ്ഞൻ ജോൺ ഫോർട്ടെ (50) മരിച്ചനിലയിൽ. മാസച്യുസിറ്റ്‌സിലെ ചിൽമാർക്കിലുള്ള വസതിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.

മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് ചീഫ് സീൻ സ്ലാവിൻ അറിയിച്ചു. മരണകാരണം വ്യക്തമാക്കാൻ മെഡിക്കൽ എക്സാമിനർ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ വർഷം ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

90-കളിൽ ഫ്യൂജീസ് ബാൻഡിന്‍റെ ഐതിഹാസിക ആൽബമായ ദ സ്കോറിലൂടെയാണ് ഫോർട്ടെ പ്രശസ്തനായത്. ഗായകൻ എന്നതിലുപരി മികച്ചൊരു ഗിറ്റാറിസ്റ്റ് കൂടിയായിരുന്നു. വൈക്ലെഫ് ജീൻ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2000 - ത്തിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് 14 വർഷം ജയിൽശിക്ഷ ലഭിച്ചിരുന്നു. പ്രമുഖ ഗായിക കാർലി സൈമൺ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്ന് 2008ൽ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു. ബുഷ് അദ്ദേഹത്തിന്‍റെ ശിക്ഷ ഇളവ് ചെയ്തു.

Kerala

പാലക്കാട്ട് പത്താംക്ലാസ് വിദ്യാർഥി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ‌ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.

കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. വൈകിട്ടാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ല. കഴിഞ്ഞമാസം കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയിരുന്നു.

Kerala

സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റിനെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ: സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റിനെ ഡൽഹിയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ് കെ.യു. സോമശേഖരൻ നായരെയാണ് ( 60) കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി.

ഡൽഹിയിലെ റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ സോമശേഖരനെ, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിലുള്ള സുഹൃത്തിനെ കാണുവാൻ വേണ്ടിയാണ് ഇദ്ദേഹം ഡൽഹിയിൽ എത്തിയത്.

മരണത്തിൽ ദുരൂഹതയുള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പുന്നത്തറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ. മുമ്പ് കെഎസ്‌‌‌‌യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ജിജി, മക്കൾ: അശ്വതി, അമൽ.

Kerala

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്.

ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് നൗഫലിനെ(29) പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീല രണ്ടാമത് ഗർഭിണിയായതിന് പിന്നാലെ ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ ഫസീലയെ ചവിട്ടിയിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.

ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് പത്ത് മാസം പ്രായമായ കുഞ്ഞുണ്ട്.

Kerala

ജാതിത്തോട്ടത്തിൽ വയോധിക മരിച്ച നിലയിൽ; മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് സംശയം

പെരുമ്പാവൂർ∙ ജാതിത്തോട്ടത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ കൃഷ്ണൻകുട്ടി റോഡിൽ മനയ്ക്കപ്പടി അന്നമ്മ(84) ആണ് മരിച്ചത്.

തോട്ടുവയിൽ പെരിയാറിന് സമീപമുള്ള പുരയിടത്തിൽ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപെട്ടിട്ടുണ്ട്.

രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടനാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Kerala

പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ; മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

തിരുവനന്തപുരം: പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്‌സ് ആണ് മരിച്ചത്.

ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഇന്‍സ്‌പെക്ടറായിരുന്നു. കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്സണ്‍, അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തി.

ഈ സമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്‍റെ ഹാളില്‍ ജെയ്സനെ തൂങ്ങിയ നിലയില്‍ കണ്ടത്.

മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ജെയ്‌സണ്‍ ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. ചില ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ ക്രമക്കേടിനു കൂട്ടുനില്‍ക്കാന്‍ ജെയ്സന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ ഭീഷണിയുണ്ടായിയെങ്കിലും ജെയ്‌സണ്‍ വഴങ്ങിയിരുന്നില്ല.

മേലധികാരികളാണ് മരണത്തിന് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Latest News

Corehub Up