Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health

Family Health

മനസ് തുറക്കൂ... ആയുസ് വർധിപ്പിക്കൂ; ആരോഗ്യത്തോടെ 100 കടക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തുറന്ന മനസിന് ഉടമയാണെങ്കിൽ തീർച്ചയായും ആരോഗ്യകരമായ വാർധക്യവും ദീർഘായുസും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ ഭക്ഷണക്രമം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ എന്നിവയാണു പ്രധാനമായി കണക്കാക്കാറുള്ളത്. എന്നാൽ, നമ്മുടെ ആയുസ് നിർണയിക്കുന്നതിൽ വ്യക്തിത്വത്തിനു വലിയൊരു പങ്കുണ്ടെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ നൂറിലധികം വർഷം ജീവിച്ചിരിക്കുന്നതിനു പിന്നിലെ രഹസ്യം, ഓപ്പൺനെസ് (തുറന്ന മനസ്) - എന്ന ഒരൊറ്റ സ്വഭാവഗുണമായിരിക്കുമെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ കാഗ്‌ളിയാരി സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മരിയ കിയാര ഫാസ്റ്റാമും സംഘവുമാണു പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറു വയസിനുമേൽ പ്രായമുള്ളവർ ജീവിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ സാർഡീനിയയിലെ ബ്ലൂ സോൺ നിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള വ്യക്തിത്വ സവിശേഷതകളും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രായമായവരിലും സജീവ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതെന്നു വ്യക്തമാക്കുന്നു.

എന്താണ് ബ്ലൂ സോൺ പഠനം?
71-നും 101-നും ഇടയിൽ പ്രായമുള്ള 125 മുതിർന്ന വ്യക്തികളെയാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 55 പേർ ബ്ലൂ സോണിൽ ജീവിക്കുന്നവരും 70 പേർ അതിനു പുറത്തുള്ള അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു. ഇരുവിഭാഗത്തിനും ഒരേ സാമൂഹിക പശ്ചാത്തലവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണുള്ളത്. ഇതു വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ ഗവേഷകരെ സഹായിച്ചു. പങ്കെടുത്തവരുടെ മാനസിക-ശാരീരിക ആരോഗ്യം, ജീവിതശൈലി, വിനോദങ്ങൾ എന്നിവയ്ക്കൊപ്പം മനഃശാസ്ത്രത്തിലെ, ബിഗ് ഫൈവ് - വ്യക്തിത്വ സവിശേഷതകളായ;
ഓപ്പൺനെസ് (തുറന്ന മനസ്), കോൺഷ്യൻഷ്യസ്നെസ് (വിവേകം/ഉത്തരവാദിത്തബോധം), എക്സ്ട്രാ വേർഷൻ (സാമൂഹിക ഇടപെടൽ), അഗ്രീയബിൾനെസ് (ഇണങ്ങാനുള്ള മനസ്),
ന്യൂറോട്ടിസിസം (വൈകാരിക അസ്ഥിരത) എന്നിവയും പഠനവിധേയമാക്കി.

തുറന്ന മനസ് ആകട്ടെ നിങ്ങൾക്കും
ശാരീരിക ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ സോണിലുള്ളവരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചത് അവരിലുണ്ടായിരുന്ന ഉയർന്ന അളവിലുള്ള, ഓപ്പൺനെസ് - ആയിരുന്നു. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം, പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണ് ഇവരിൽ കൂടുതലായി കണ്ടത്. കൂടാതെ പ്രതിസന്ധികളെ നേരിടാനുള്ള ഉയർന്ന കഴിവും മാനസികോല്ലാസം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള താത്പര്യവും ഇവർ പ്രകടിപ്പിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ, തുറന്ന മനസ് - ഉള്ളവർ മികച്ച മാനസികാരോഗ്യമുള്ളവരാണെന്ന് കണ്ടെത്തി. ഉത്തരവാദിത്തബോധം കൂടുതലുള്ളവരിൽ ജീവിത സംതൃപ്തി കൂടുതലായിരുന്നു. അതേസമയം, വൈകാരിക അസ്ഥിരത ഉള്ളവരിൽ ജീവിതനിലവാരം കുറവാണെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ്യക്തിത്വവും ആയുസും
വ്യക്തിത്വം നേരിട്ടല്ല ഒരാളുടെ ആയുസ് വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പകരം, പുതിയ കാര്യങ്ങളോടുള്ള ജിജ്ഞാസ നിലനിർത്താനും, സജീവമായിരിക്കാനും, ആളുകളുമായി ഇടപഴകാനും ഈ സ്വഭാവവിശേഷം ഇവരെ പ്രേരിപ്പിക്കുന്നു. ഈ നല്ല ശീലങ്ങളാണ് കാലക്രമേണ ആരോഗ്യകരമായ വാർധക്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുന്നത്.

ഇതൊരു ചെറിയ നിരീക്ഷണ പഠനമായതിനാൽ ഇതിന്‍റെ കൃത്യമായ കാരണവും ഫലവും പൂർണമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും, നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ ദീർഘായുസിന്‍റെ കഥയിൽ നമ്മുടെ മനസിനും വ്യക്തിത്വത്തിനും തുല്യ പങ്കുണ്ടെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇപ്പോൾ സംശയമില്ല.

Leader Page

ആരോഗ്യത്തിനായി ഒരുമിച്ച്, ശാസ്ത്രത്തിനൊപ്പം നിൽക്കുക

ആരോഗ്യമാണ് മനുഷ്യന്‍റെ യഥാർഥ സമ്പത്ത് എന്ന് നാം കേൾക്കാറുണ്ട്. എല്ലാ വർഷവും ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. മനുഷ്യരുടെ ആരോഗ്യാവകാശം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ പുരോഗതി, ആരോഗ്യവിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം എന്നിവയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള പ്രധാന അവസരമാണ് ഈ ദിനം.

2026ലെ ലോകാരോഗ്യ ദിനം നമ്മെ വീണ്ടും ഓർമപ്പെടുത്തുന്നത് ആരോഗ്യമാണ് ജീവിതത്തിന്‍റെ അടിത്തറയും സമൂഹത്തിന്‍റെ ശക്തിയുമെന്ന സത്യമാണ്. ഇത്തവണത്തെ തീം  ‘ആരോഗ്യത്തിനായി ഒരുമിച്ച്, ശാസ്ത്രത്തിനൊപ്പം നിൽക്കുക’. ശാസ്ത്രവും ആരോഗ്യവും അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് ഈ തീമിന്‍റെ ഉദ്ദേശ്യം.

2026ലെ ലോകാരോഗ്യ ദിനത്തിൽനിന്ന് സ്വീകരിക്കേണ്ട കാര്യങ്ങൾ ഇവയാണ്: പതിവ് മെഡിക്കൽ സ്ക്രീനിംഗുകൾ അത്യാവശ്യമാണ്. ആരോഗ്യ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതു ചികിത്സാഫലങ്ങൾ ഗണ്യമായി മെച്ചപ്പെടുത്താനും തീവ്രത കുറയ്ക്കാനും ദീർഘകാല ആരോഗ്യ സംരക്ഷണ ചെലവുകൾ വെട്ടിച്ചുരുക്കാനും സഹായിക്കുന്നു. ചെറിയ ചില ആരോഗ്യശീലങ്ങളുടെ മാറ്റത്തിലൂടെ ആരോഗ്യം സൂക്ഷിക്കാമെന്ന് നമ്മെ ഓർമിപ്പിക്കുന്നു. മതിയായ ഉറക്കം ഉറപ്പാക്കുക, ജലാംശം നിലനിർത്തുക, ദോഷകരമായ വസ്തുക്കൾ ഒഴിവാക്കുക തുടങ്ങിയ ദൈനംദിന ദിനചര്യകളിലെ സ്ഥിരത വളരെ പ്രധാനമാണ്. യഥാർഥ ആരോഗ്യത്തിന് സമഗ്രസമീപനം ആവശ്യമാണ്.

ആരോഗ്യ സംരക്ഷണ സംവിധാനം

എല്ലാ ആഗോള ആരോഗ്യ സംരംഭങ്ങളുടെയും നട്ടെല്ലാണ് ശക്തമായ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ. പ്രാഥമിക പരിചരണ കേന്ദ്രങ്ങളാണ് പ്രതിരോധത്തിന്‍റെ ആദ്യനിര. അവശ്യ മരുന്നുകൾ, പരിശീലനം ലഭിച്ച പ്രഫഷണലുകൾ, ആധുനിക ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് സൗകര്യങ്ങൾ സജ്ജമാക്കുന്നത് ഉടനടി, ഫലപ്രദമായ പരിചരണം ഉറപ്പാക്കുന്നു.

ഉയർന്ന ചെലവുകളും ഭൂമിശാസ്ത്രപരമായ തടസങ്ങളും പലപ്പോഴും വ്യക്തികളെ വൈദ്യസഹായം തേടുന്നതിൽനിന്ന് തടയുന്നു. ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ സാർവത്രികമായ കവറേജ് ലക്ഷ്യമിട്ട് പ്രവർത്തിക്കണം, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ എല്ലാ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്കും ജീവൻ രക്ഷിക്കുന്ന ചികിത്സകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം.

ആരോഗ്യരംഗത്ത് നിരവധി വെല്ലുവിളികൾ ഇപ്പോഴുമുണ്ട്. അണുബാധ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗങ്ങൾ പോലുള്ള രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ലോകജനതയെ ബാധിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം, കാലാവസ്ഥാമാറ്റം, മലിനീകരണം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഗ്രഹത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ സഹകരണത്തിന്‍റെ ശക്തി ആഘോഷിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചാരണത്തിനു ഈ ദിനാചരണത്തോടെ തുടക്കമിടുന്നു. ‘വൺ ഹെൽത്ത്’ സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശാസ്ത്രീയ നേട്ടങ്ങളെയും ബഹുമുഖ സഹകരണത്തെയും എടുത്തുകാണിക്കുന്ന പ്രചാരണമാണ് ഉദ്ദേശിക്കുന്നത്.

2026ലെ പ്രചാരണത്തിന്‍റെ പ്രധാന ആഗോള ചർച്ചകൾ ഇവയാണ്: ഡബ്ല്യുഎച്ച്ഒയും ഫ്രഞ്ച് സർക്കാരും ആതിഥേയത്വം വഹിക്കുന്ന ഇന്‍റർനാഷണൽ വൺ ഹെൽത്ത് സമ്മിറ്റ് (ഏപ്രിൽ ഏഴ്) എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 800 ശാസ്ത്രസ്ഥാപനങ്ങൾ ഒത്തുചേരുന്ന ഡബ്ല്യുഎച്ച്ഒ ഗ്ലോബൽ ഫോറമായി മാറുന്നു (ഏപ്രിൽ 7–9). ഈ പരിപാടികൾ ഒരുമിച്ച് വലിയ ശാസ്ത്ര ശൃംഖലയായി മാറുന്നു എന്നത് ശ്രദ്ധേയമായ മാറ്റത്തിന്‍റെ മുന്നോടിയാണ്. ഇതിനായി ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന ചില ആശയങ്ങൾ ഇവയാണ്:

1) ആരോഗ്യം സംരക്ഷിക്കുന്നതിന് തെളിവുകൾ, വസ്തുതകൾ, ശാസ്ത്രാധിഷ്ഠിത മാർഗനിർദേശങ്ങൾ എന്നിവയിലൂടെ ശാസ്ത്രത്തോടൊപ്പം നിൽക്കുക.

2) ശാസ്ത്രത്തിലും പൊതുജനാരോഗ്യത്തിലുമുള്ള വിശ്വാസം പുനർനിർമിക്കുക.

3) ആരോഗ്യകരമായ ഭാവിക്കായി ശാസ്ത്രം നയിക്കുന്ന പരിഹാരങ്ങളെ പിന്തുണയ്ക്കുക.

ആരോഗ്യ സംരക്ഷണ പദ്ധതികൾ

ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന: സർക്കാർ ധനസഹായത്തോടെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഉറപ്പ് പദ്ധതി. 12 കോടിയിലധികം ദരിദ്ര/ദുർബല കുടുംബങ്ങൾക്ക് സെക്കൻഡറി, ടെർഷ്യറി കെയർ ആശുപത്രി ചികിത്സയ്ക്കായി ഒരു കുടുംബത്തിന് പ്രതിവർഷം ₹5 ലക്ഷം നൽകുന്നു.
ആയുഷ്മാൻ വയോവന്ദന: വരുമാനം പരിഗണിക്കാതെ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും പിഎം-ജയ് ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നു.

ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ: മാതൃ/ശിശു ആരോഗ്യം, സൗജന്യ അവശ്യ മരുന്നുകൾ, ഡയഗ്നോസ്റ്റിക്സ് എന്നിവയുൾപ്പെടെ സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണം നൽകുന്നതിനായി സ്ഥാപിതമായ 1.5 ലക്ഷത്തിലധികം കേന്ദ്രങ്ങൾ.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ: പൗരന്മാർക്ക് മെഡിക്കൽ രേഖകൾ ഇലക്ട്രോണിക് രീതിയിൽ സൂക്ഷിക്കാനും പങ്കിടാനും അനുവദിക്കുന്ന എബിഎച്ച്എ ഐഡികൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്‌ടിക്കുന്നു.

നാഷണൽ ഹെൽത്ത് മിഷൻ: മാതൃ ആരോഗ്യം, കുട്ടികളുടെ ആരോഗ്യം, രോഗ നിയന്ത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ സേവന വിതരണം മെച്ചപ്പെടുത്തുന്നതിനായി 2017ലെ ദേശീയ ആരോഗ്യനയത്തിനു കീഴിൽ പ്രവർത്തിക്കുന്നു.
സർക്കാരിന്‍റെ മൊബൈൽ ടെക്സ്റ്റ് മെസേജിംഗ് അധിഷ്ഠിത പുകയില നിർത്തലാക്കൽ പരിപാടി, പ്രമേഹമുള്ളവർക്കുള്ള എം-ഡയബെറ്റിസ് സംരംഭം, ആരോഗ്യ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന വാച്ചുകൾ, ആരോഗ്യം ട്രാക്ക് ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ശാസ്ത്രത്തിന്‍റെ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.

കാഴ്ചവൈകല്യമുള്ളവർക്കുള്ള സ്‌ക്രീൻ റീഡറുകൾ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ‘സ്വസ്ത് ഭാരത്’ മൊബൈൽ ആപ്ലിക്കേഷൻ, കുട്ടികളുടെ രോഗപ്രതിരോധ നില ട്രാക്ക് ചെയ്യുന്നതിനുള്ള ‘വാക്സിൻ ട്രാക്കർ’, ഡെങ്കിപ്പനി ലക്ഷണങ്ങൾ പരിശോധിക്കാൻ ‘ഇന്ത്യ ഫൈറ്റ്സ് ഡെങ്കി’, ഗർഭകാല പരിചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘മേരാ അസ്പതാൽ’ മൊബൈൽ ആപ്പ് എന്നിവ ഏറ്റവും ആധുനിക സൗകര്യങ്ങളാണ്. ഗ്രാമീണ മേഖലകളിൽ പ്രവേശനക്ഷമത വർധിപ്പിക്കുന്നതിനായി മെഡിക്കൽ മൊബൈൽ യൂണിറ്റുകൾ, ആസാമിലെ ‘അഖാ ബോട്ട്’ ക്ലിനിക്കുകൾ സംരംഭം, ആന്ധ്രാപ്രദേശിലെ പിരമൽ എച്ച്എംആർഐയുടെ മൊബൈൽ ഹെൽത്ത് വാനുകൾ എന്നിവ നൂതന വിദ്യകളിൽപ്പെടുന്നു. ക്ഷയരോഗികൾക്കായുള്ള നിക്ഷയ് ആപ്പ് യഥാസമയം അവരെ ഗുളികകൾ കഴിക്കാൻ ഓർമിപ്പിക്കുകയും കൃത്യമായ രീതിയിൽ ആരോഗ്യം ട്രാക്ക് ചെയ്യുകയും ചെയ്യും.

ആരോഗ്യ കേരളം

കേരളത്തിൽ ജീവിതശൈലി രോഗങ്ങളുടെ വർധന ആശങ്കാജനകമാണ്. ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നതു കേരളത്തിൽ മരുന്നുകളോട് പ്രതികരിക്കാത്ത അണുബാധകൾ കൂടുന്നുവെന്നാണ്, ഇതിനെതിരേ ‘കേരള ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ’ നടപ്പിലാക്കുന്നു. ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരോഗ്യവകുപ്പ് ‘ആരോഗ്യം ആനന്ദം- വൈബ് 4 വെൽനസ്’ കാമ്പെയ്ൻ ആരംഭിച്ചുകഴിഞ്ഞു.

ഡിജിറ്റൽ ആരോഗ്യം മേഖലയിൽ വലിയൊരു മുന്നേറ്റമാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. കേരളത്തിലെ എല്ലാ പൗരന്മാർക്കും തനതായ ഹെൽത്ത് ഐഡി നൽകി, ചികിത്സാചരിത്രം ഓൺലൈനായി സൂക്ഷിക്കുന്ന ‘ഇ-ഹെൽത്ത്’ സംവിധാനം സംസ്ഥാനത്തുണ്ട്. പ്രതിരോധ കുത്തിവയ്പ്പിൽ കേരളത്തിന് മികച്ച നേട്ടമുണ്ട്. ആർദ്രം മിഷൻ വഴി കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നവീകരിച്ച് ശാസ്ത്രീയമായ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഗ്രാമീണതലത്തിൽ എത്തിക്കുന്നു.

ഗവൺമെന്‍റ് പദ്ധതികൾ

സർവജനാരോഗ്യം ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുടെ പങ്ക് നിർണായകമാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ വിപുലീകരിക്കുക, ഗ്രാമീണ മേഖലകളിൽ ആരോഗ്യസേവനങ്ങൾ എത്തിക്കുക എന്നിവ സർക്കാർ മുൻഗണന നൽകേണ്ട മേഖലകളാണ്. അതോടൊപ്പം, ഓരോ വ്യക്തിയും തന്‍റെ ആരോഗ്യത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്.

2026ലെ ലോകാരോഗ്യ ദിനം നമ്മെ ഓർമിപ്പിക്കുന്നത്, ആരോഗ്യ സംരക്ഷണം ഒരു വ്യക്തിയുടെ മാത്രം കാര്യമല്ല, അത് ഒരു സമൂഹത്തിന്‍റെ സംയുക്ത ഉത്തരവാദിത്വമാണ് എന്നതാണ്. ‘ആരോഗ്യം ആദ്യം’ എന്ന സന്ദേശം ഓരോരുത്തരും ഹൃദയത്തിൽ കൊത്തിവയ്ക്കട്ടെ. 

Health

മൈഗ്രേൻ: കാഴ്ചയിൽ സംഭവിക്കുന്ന മാറ്റങ്ങൾ

മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും ഛർദിയും ഉണ്ടാകുന്നു. ചിലർക്ക് ഛർദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.

പ്രത്യേകിച്ച് കുട്ടികളിൽ മ്രൈഗേൻ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛർദി ഉണ്ടാകുന്നത്.

പരിഹാരവും വ്യക്തിപരം

ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക. പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക.

അങ്ങനെ താങ്കൾക്ക് ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാൻ ശ്രമിക്കുക.

മൈഗ്രേനും കാഴ്ചയും

ഒഫ്താൽമോപ്ലോജിക് മൈഗ്രേൻ മൂലം നേത്രങ്ങളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാൽ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു.

ഒന്നോ രണ്ടോ ദിവസങ്ങൾ തലവേദന ദീർഘിക്കാം. മൈഗ്രേൻ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു. ഇഡിയോപതിക് ഇൻട്രാക്രേനിയൻ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിൽ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും.

വിഷ്വൽ ഓറ


കൂടാതെ മൈഗ്രേനു മുന്നോടിയായി ഉണ്ടാകുന്ന ഒരു അനുഭവത്തെ തുടർന്നു കാഴ്ചയ്ക്ക് തകരാർ അനുഭവപ്പെടുന്നു. കാഴ്ച കുറയുക, കണ്ണിൽ ഇരുട്ട് പടരുക, പലതരം വിസ്മയകരമായ കാഴ്ചകൾ കാണുക ഇവയൊക്കെ വിഷ്വൽ ഓറയുടെ സവിശേഷതകളാണ്.

കൂടാതെ ട്രൈജെമിനൽ ഓട്ടേടെമിക് റ്റെഫാൻജിയ എന്ന തലവേദനയോടൊപ്പം ഉണ്ടാകുന്ന രോഗാവസ്ഥയിൽ ഒരു വശത്തെ കണ്ണിന് ചുവപ്പുനിറമുണ്ടാകുകയും കണ്ണുനീർ ധാരധാരയായി ഒഴുകുകയും ശക്തമായ വേദനയുണ്ടാകുകയും ചെയ്യുന്നു.

സെറോടോണിൻ

മൈഗ്രേനു പിന്നിലെ ഏറ്റവും പ്രധാന കാരണം തലച്ചോറിലെ സവിശേഷ രാസവസ്തുവായ ’സെറോട്ടോണി’ന്‍റെ അപര്യാപ്തത തന്നെ.അതായത്, സെറോട്ടോണിന്‍റെ അളവിലെ അസന്തുലിതാവസ്ഥ. മസ്തിഷ്ക സംവേദന പ്രവർത്തനങ്ങളിലേക്കുള്ള ഒരു പാലമാണെന്ന് പറയാം സെറോട്ടോണിൻ.

വിഷാദാവസ്ഥ, ഉത്കണ്ഠ, ഉറക്കക്കുറവ്, വയറുവേദന തുടങ്ങിയവ അനുഭവപ്പെടുന്പോൾ സെറോട്ടോണിൻ അളവിൽ വ്യതിയാനമുണ്ടാകുന്നു. സെറോട്ടോണിൻ പെട്ടെന്നു കുറയുമ്പോൾ മൈഗ്രേൻ ഉണ്ടാകുന്നു. അപ്പോൾ അതു പരിഹരിക്കുകയാണ് സുപ്രധാന നടപടി.

വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Health

മൈഗ്രേൻ: കാരണമില്ലാതെയും തലവേദന

മൈഗ്രേൻ എന്ന വാക്ക് ഫ്രഞ്ചുഭാഷയിൽനിന്ന് ഉദ്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടന്നത്. ഇന്‍റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി നിർദേശിച്ച തരംതിരിവുകളാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്.

പ്രധാനമായി 13 തരം തലവേദനകൾ. അതിന്‍റെ ഉപശീർഷകങ്ങളാകട്ടെ 70 തരം. എന്നാൽ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തിൽ അതിനെ രണ്ടായി തിരിക്കാം - പ്രൈമറിയും സെക്കൻഡറിയും.

പ്രൈമറി ഹെഡെയ്ക്ക്

പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും.

കാരണമുള്ള തലവേദന

എന്നാൽ ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്.

മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക് ഉണ്ടാക്കുന്നു.

മൈഗ്രേൻ തുടങ്ങുന്നത്...

പ്രാഥമിക വിഭാഗത്തിൽപ്പെട്ട തലവേദനയിൽ രോഗലക്ഷണങ്ങളുടെ കാഠിന്യംകൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേൻതന്നെ. സ്ത്രീകളിൽ 16 ശതമാനം പേരിലും പുരുഷന്മാരിൽ ആറു ശതമാനം പേരിലും മൈഗ്രേൻ ഉണ്ടാകാറുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ബ്രെയിൻ സ്റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവർത്തനമോ വീക്കമോ മൂലമാണ് മൈഗ്രേൻ ഉണ്ടാകുന്നത്. സെറോട്ടോണിൻ എന്ന സവിശേഷ രാസപദാർഥത്തിന്‍റെ അഭാവം മൂലം തലയോട്ടിയിലെ രക്തക്കുഴലുകൾ സമൂലമായി വികസിക്കുന്നു.

ധമനികൾ വികസിക്കുന്പോൾ അവയെ ആവരണം ചെയ്തിരിക്കുന്ന വേദനവാഹികളായ നാഡീതന്തുക്കൾ ഉത്തേജിക്കപ്പെടുകയും തീവ്രമായ തലവേദനയുണ്ടാകുകയും ചെയ്യുന്നു. കൊടിഞ്ഞിക്ക് മുന്നോടിയായി ഉണ്ടാകുന്ന സവിശേഷ പ്രോഡ്രോമും ഓറയും ഈ രോഗാവസ്ഥയുടെ പ്രത്യേകതയാണ്.

വെട്ടിത്തിളങ്ങുന്ന പ്രകാശരശ്മികൾ, ശബ്ദം നിറഞ്ഞ അന്തരീക്ഷം കൂടാതെ മനോസംഘർഷം, ആർത്തവം, ഉറക്കക്ഷീണം, മദ്യം, ചോക്ലേറ്റ്, നിർജലീകരണം എന്നിവയെല്ലാം പല അവസരങ്ങളിൽ മൈഗ്രേന്‍റെ ഉദ്ദീപനത്തിന് ഹേതുവാകുന്നു.

വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Health

യൂറിക് ആസിഡ് അധികമായാൽ ഗൗട്ട്

രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില.

തള്ളവിരലിന്‍റെ സന്ധിയിൽ

കാലിലെ തള്ളവിരലിന്‍റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം.

പണ്ടുകാലത്ത് രാജാക്കൻമാരുടെ രോഗം എന്നാണിതിനെ വിളിച്ചിരുന്നത്. അക്കാലത്ത് ധാരാളം മാംസവും മദ്യവുമുപയോഗിക്കാൻ അവസരമുണ്ടായിരിക്കുക രാജാക്കന്മാർക്കായിരിക്കുമല്ലോ? പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം.

ഇതാണു പ്രശ്നം...

90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിന് അലിയുന്നതാകയാൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് രോഗം കുറയാനും രോഗം വരാതിരിക്കാനും നല്ല വഴി.

വെള്ളം കുടിക്കുക, മൂത്രമൊഴിക്കുക

മൂത്രത്തിൽ കല്ലുള്ളവരോടും ഇങ്ങനെ തന്നെ ഉപദേശിക്കാറുണ്ട്. ഇവരെല്ലാം ധാരാളം വെളളം കൂടിക്കുകയും ചെയ്യും. പക്ഷേ, ധാരാളമായി മൂത്രമൊഴിക്കണമെന്ന കാര്യം വിട്ടു പോകും. കിട്ടുന്ന അവസരങ്ങളിലെല്ലാം മൂത്രമൊഴിച്ചാലേ മൂത്രത്തിലൂടെ പുറത്തു കളയേണ്ട മാലിന്യം കളയാനാകൂ.

നാം കുടിക്കുന്ന വെള്ളത്തിന്‍റെ 60% മൂത്രത്തിലൂടെ തന്നെ പുറത്തുകളയണം. അല്ലെങ്കിൽ കുടിച്ചവെള്ളം വിയർപ്പിലൂടെയോ മലത്തിലൂടെയോ ശ്വസനത്തിലൂടെയോ ശരീരം പുറത്തുകളയും. വൃക്കയിൽ അമോണിയം ആസിഡ് യൂറേറ്റ് ക്രിസ്റ്റലുകളും അടിയാം. കുറഞ്ഞതു 10 ഗ്ലാസ് വെള്ളം കുടിക്കുക, അതുപോലെ ധാരാളം മൂത്രമൊഴിക്കുക.

ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]

Health

റംസാൻ നോമ്പും ഭക്ഷണവും: ദിവസം മുഴുവൻ ഊർജം പകരുന്ന ഭക്ഷണം

ലോകമെമ്പാടുമുള്ള മുസ്‌ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ഥനയുടെയും ആത്മസമര്‍പ്പണത്തിന്‍റെയും റംസാൻ നാളുകൾ. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന കാലയളവാണ് നോമ്പുകാലം.

റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജനിലയും ഉന്മേഷവും. കൂടാതെ വേനൽക്കാലം, ജോലിത്തിരക്കുകൾ, ജീവിത ശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്‍റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങളാണ്.

പോഷക സമ്പുഷ്ടമായ ആഹാരം

റംസാൻ മാസത്തിൽ ആരോഗ്യകരമായ നോമ്പനുഷ്ഠാനത്തിനായി സഹർ, ഇഫ്താർ സമയങ്ങളിൽ പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ, പഴവർഗങ്ങൾ, വെള്ളം എന്നിവ ഉൾപ്പെടുത്തണം.

വിവിധ തരത്തിലുള്ള ആഹാരത്തെക്കാൾ ആരോഗ്യകരമായ വിഭവങ്ങൾക്കു മുൻ‌തൂക്കം കൊടുക്കണം.

മില്ലറ്റുകൾ, റാഗി, ഓട്‌സ്

ഇടയത്താഴത്തിന് നാരുകൾ കൂടുതൽ അടങ്ങിയ മുഴുധാന്യങ്ങളായ തവിടുള്ള അരി, ഗോതമ്പ്, മില്ലറ്റുകൾ, റാഗി, ഓട്‌സ് എന്നിവയാണ് ഉത്തമം.

സാവധാനത്തിനുള്ള ദഹനം സാധ്യമാക്കുകയും വിശപ്പ് പെട്ടെന്ന് അനുഭവപ്പെടാതെ ദിവസം മുഴുവൻ ഊര്‍ജം പകരാനും ഈ ധാന്യങ്ങൾ സഹായിക്കും.

പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട

പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട, കൊഴുപ്പു കുറഞ്ഞ പാൽ, പാൽ ഉല്‍പ്പന്നങ്ങൾ, മീൻ, തൊലി മാറ്റിയ ചിക്കൻ, നട്‌സ്, സ്മൂത്തി, സൂപ്പുകൾ എന്നിവ ദിവസം മുഴുവൻ ശരീരത്തിന് ബലം പകരാനും സഹായിക്കുന്നു.

പച്ചക്കറികളും പഴങ്ങളും

ഫ്രഷ് പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നതു വഴി അനിവാര്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു.

കഫീൻ പാനീയങ്ങൾ കുറയ്ക്കാം

കഫീൻ കൂടുതൽ അടങ്ങിയ പാനീയങ്ങളായ ചായ, കാപ്പി, സോഡ, കോള, ചോക്ലേറ്റ് എന്നിവ ശരീരത്തിൽ നിന്ന് കൂടുതൽ ജലം നഷ്ടപ്പെടുത്തും. ആയതിനാൽ അവയുടെ ഉപയോഗം കുറയ്ക്കുക.

വിവരങ്ങൾ: അനു മാത്യു

ഡയറ്റീഷൻ എസ്‌യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

Health

ചിക്കൻ ഇഡ്ഡലി, ബ്രേക്ക് ഫാസ്റ്റ് ഉഷാറാക്കും പ്രോട്ടീൻ വിപ്ലവം!

മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിക്കുള്ള സ്ഥാനം ഒന്നു വേറെതന്നെയാണ്. ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഇഡ്ഡലിയെ ഒരു -സൂപ്പർ ഫുഡ്- ആക്കി മാറ്റിയാലോ? ഇതാ, പരമ്പരാഗത രുചിയും ആധുനിക പോഷകാഹാര രീതിയും കൈകോർക്കുന്ന ചിക്കൻ ഇഡ്ഡലി.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഈ വിഭവം ആരോഗ്യകരം മാത്രമല്ല, രുചികരവുമണ്.

ഇഡ്ഡലിയിലെ കാർബോഹൈഡ്രേറ്റും ചിക്കനിലെ ലീൻ പ്രോട്ടീനും ചേരുമ്പോൾ അതൊരു സമ്പൂർണ ഭക്ഷണമായി മാറുന്നു. ഇതിന്‍റെ പ്രധാന ഗുണങ്ങൾ നോക്കാം. മാവ് പുളിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങൾ ദഹനം എളുപ്പമാക്കുന്നു.

ചിക്കനിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, അമിനോ ആസിഡുകൾ എന്നിവ പേശികളുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനും സഹായിക്കുന്നു. വിറ്റാമിൻ ബി 12, അയൺ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉന്മേഷം നൽകുന്നു.

ആവിയിൽ വേവിക്കുന്നതിനാൽ എണ്ണയുടെ ഉപയോഗം കുറവാണ്. ഇത് അനാവശ്യ കൊഴുപ്പ് അകറ്റി നിർത്താൻ സഹായിക്കുന്നു.

ആവശ്യമായ ചേരുവകൾ

വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ചിക്കൻ ഇഡ്ഡലി തയാറാക്കാം.

  • ഇഡ്ഡലി മാവ്: 2 കപ്പ്
  • ബോൺലെസ്സ് ചിക്കൻ: 150 ഗ്രാം (അരിഞ്ഞത്)
  • ഇഞ്ചി പേസ്റ്റ്: 1 ടീസ്പൂൺ
  • പച്ചമുളക് പേസ്റ്റ്: അര ടീസ്പൂൺ
  • കുരുമുളക് പൊടി: അര ടീസ്പൂൺ
  • ഉപ്പ്: ആവശ്യത്തിന്
  • മല്ലിയില: 1 ടേബിൾസ്പൂൺ (അരിഞ്ഞത്)

തയാറാക്കുന്ന വിധം

ചിക്കൻ അല്പം വെള്ളം ചേർത്ത് പാനിൽ വേവിക്കുക. വെന്ത ശേഷം ചൂടാറാനായി വയ്ക്കുക. ചൂടാറിക്കഴിയുന്പോൾ ചിക്കനിലേക്ക് ഇഞ്ചി-പച്ചമുളക് പേസ്റ്റ്, കുരുമുളക് പൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ശേഷം ഇഡ്ഡലി തട്ടിൽ അല്പം എണ്ണ പുരട്ടിയ ശേഷം മുക്കാൽ ഭാഗത്തോളം മാവ് ഒഴിക്കുക. ഇതിന് മുകളിലായി തയാറാക്കിയ ചിക്കൻ വിതറുക (അല്ലെങ്കിൽ മാവിനോടൊപ്പം ചിക്കൻ ചേർത്ത് ഇളക്കയും ഒഴിക്കാം).

തുടർന്ന് ഇഡ്ഡലി പാത്രത്തിൽ വച്ച് 12-15 മിനിറ്റ് ആവിയിൽ വേവിക്കുക. രണ്ട് മിനിറ്റ് ചൂടാറാൻ വച്ച ശേഷം ഇഡ്ഡലി എടുക്കാം. തേങ്ങ ചമ്മന്തി അല്ലെങ്കിൽ സാമ്പാറിനൊപ്പം കഴിക്കാം.

Health

പ്രമേഹം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും; അരിയാഹാരത്തിന് പകരക്കാരന്‍ മുളങ്കൂമ്പ്

ലോകത്തെ കീഴടക്കാന്‍ പുതിയ സൂപ്പര്‍ഫുഡ്..! ഭക്ഷണപ്രേമികള്‍ക്കിടയിലും ആരോഗ്യരംഗത്തും ഇപ്പോള്‍ ചര്‍ച്ചാവിഷയം ചൈനീസ് വിഭവങ്ങളിലെ ഒരു ചേരുവ മാത്രമല്ല, മറിച്ച് ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യമായ മുളയാണ്.

മുളങ്കൂമ്പുകള്‍ വെറുമൊരു നാടന്‍ വിഭവമല്ലെന്നും, ആഗോളതലത്തില്‍ തന്നെ വന്‍ സ്വീകാര്യത ലഭിക്കാന്‍ പോകുന്ന ഒരു - സൂപ്പര്‍ ഫുഡ് - ആണെന്നുമാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.

യുകെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മുളങ്കൂമ്പിന്‍റെ വിസ്മയിപ്പിക്കുന്ന ഗുണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിത്. മുളങ്കൂമ്പ് പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനം തെളിയിക്കുന്നു.

ഏഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ചൈനയിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുളങ്കൂമ്പ് പണ്ടുമുതലേ ഭക്ഷണത്തിന്‍റെ ഭാഗമാണ്. ഇതിന്‍റെ പോഷകഗുണങ്ങള്‍ നിരവധിയാണ്. പേശികളുടെ ആരോഗ്യത്തിന് അത്യാവശ്യമായ പ്രോട്ടീനാല്‍ സമ്പന്നമാണ് മുളങ്കൂമ്പുകള്‍.

ഇതിനു കൊഴുപ്പ് കുറവാണ്. അതായത്, തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായ ആഹാരം. നാരുകളാല്‍ സമ്പന്നമായ ഇവ ദഹനം സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും മുളങ്കൂമ്പില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ, ബി6, ഇ എന്നിവയ്ക്കും പൊട്ടാസ്യം എന്നിവയ്ക്കും പുറമെ അമിനോ ആസിഡുകളുടെ കലവറ കൂടിയാണ് മുളങ്കൂമ്പുകള്‍. മുളങ്കൂമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കൂടാതെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഇതിനു സാധിക്കും. ഇത് ഹൃദ്രോഗ സാധ്യതയെ വലിയ തോതില്‍ പ്രതിരോധിക്കുന്നു. ശരീരത്തിലെ വീക്കങ്ങള്‍ കുറയ്ക്കാനുള്ള കഴിവും ഇതിനുണ്ട്.

മുളങ്കൂമ്പിന് ആഗോളതലത്തില്‍ ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ഭക്ഷണമായി മാറാന്‍ വലിയ സാധ്യതയുണ്ട്. എന്നാല്‍ അത് ശരിയായ രീതിയില്‍ പാകം ചെയ്യണമെന്ന് ഗവേഷകര്‍ പറയുന്നു. മുളങ്കൂമ്പ് കഴിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഗവേഷകര്‍ മുന്നറിയിപ്പായി നല്‍കുന്നു.

പച്ചമുളങ്കൂമ്പ് ഒരിക്കലും നേരിട്ട് കഴിക്കരുത്. പച്ച മുളങ്കൂമ്പില്‍ സയനൈഡിന്‍റെ അംശം അടങ്ങിയിട്ടുണ്ടാകാം. ഇത് തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. എന്നാല്‍ പേടിക്കേണ്ടതില്ല, മുളങ്കൂമ്പ് കഷണങ്ങളാക്കി നന്നായി തിളപ്പിച്ച ശേഷം പാകം ചെയ്താല്‍ ഈ വിഷാംശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാം.

ഭാവിയില്‍ പ്രമേഹത്തിനും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ക്കുമെതിരേ പോരാടാന്‍ മുളങ്കൂമ്പുകള്‍ നമ്മുടെ തീന്‍മേശകളിലെ പ്രധാന വിഭവമായി മാറുമെന്ന് ഉറപ്പാണ്.

Health

വീടും പരിസരവും കൊതുകുവളർത്തൽ കേന്ദ്രമാക്കരുത്

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്‍റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ.

കുറച്ചുസമയം കൊതുകിന്‍റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.

വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്

• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.

• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.

വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ

• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്‍റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക.

കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ

• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല ഉപയോഗിക്കുക

ഫ്രിഡ്ജിനു പുറകിലെ ട്രേയിൽ....

• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.

വീടിന്‍റെ ടെറസ്, സൺഷേഡ്

• വീടിന്‍റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.

ആഴ്ചയിലൊരിക്കൽ

• ആഴ്ചയിലൊരിക്കൽ കൊതുകിന്‍റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

Health

പുറംവേദന എങ്ങനെ കുറയ്ക്കാം?

ശരീരത്തിന്‍റെ ശേഷി, ഊർജം എന്നിവ അനുവദിക്കുന്നതിനേക്കാൾ കൂടുതലായി അധ്വാനിക്കുക, വയർ, അരക്കെട്ട് എന്നിവിടങ്ങളിലെ പേശികൾക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയും പുറംവേദനയ്ക്കു കാരണമാകുന്നു. നല്ല ആരോഗ്യത്തിനു നല്ലതല്ലാത്ത ജീവിതശൈലിയുടെ ഫലമായും പുറംവേദന ഉണ്ടാകും.

ചികിത്സയുടെ ഭാഗമായി മരുന്നുകൾ, ആഹാരക്രമീകരണം, വ്യായാമം, മാനസിക സംഘർഷം കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം ആയിരിക്കണം.

എങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയാണ്.

കിടക്കുമ്പോൾ

നല്ല ഉറപ്പുള്ള പ്രതലത്തിൽ കിടക്കുകയാണു നല്ലത്. മൂന്നിഞ്ചു കനമുള്ള പഞ്ഞിമെത്തയും മൂന്നിഞ്ചു കനമുള്ള തലയിണയും ഉപയോഗിക്കാം.

എണ്ണ പുരട്ടാം

നൂറു മില്ലി നല്ലെണ്ണയിൽ ഒരു ടീസ്പൂണ്‍ കുന്തിരിക്കമിട്ട് തിളപ്പിക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കി വയ്ക്കുക. അതിൽനിന്ന് അൽപമെടുത്തു ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ചുമിനിറ്റ് നേരം മൃദുവായി തടവുക.

ചൂടുവെള്ളത്തിൽ കുളിക്കുക. കുളികഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.

വ്യായാമം ചെയ്യുമ്പോൾ...

വേദന പൂർണമായി മാറിയശേഷം ഡോക്ടർ പറഞ്ഞിട്ടുള്ള വ്യായാമങ്ങൾ ആരംഭിക്കാവുന്നതാണ്. എന്നാൽ, വ്യായാമം ചെയ്തുതുടങ്ങിയശേഷം വേദന അനുഭവപ്പെടുകയാണെങ്കിൽ വ്യായാമം ചെയ്യുന്നതു നിർത്തിവയ്ക്കണം.

ആയാസകരമായ ജോലി ചെയ്യുമ്പോൾ

ഭാരം പൊക്കുകയോ മറ്റ് ആയാസകരമായ ജോലികൾ ചെയ്യുകയോ ആണെങ്കിൽ തോൾ, പുറം, നടുവ് എന്നീ ഭാഗങ്ങളിൽ സമ്മർദം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഇരുന്നു ജോലി ചെയ്യുന്നവർ

ഇരുന്നു ജോലി ചെയ്യുന്നവർ കസേര, മേശ എന്നിവ ശരിയായ രീതിയിൽ ഉയരമുള്ളവയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മാത്രമല്ല, മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും എഴുന്നേൽക്കുകയും കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുകയും വേണം.

വെയിൽ കൊള്ളണം

ദിവസവും രാവിലെ ഒൻപതു മണിക്കുമുൻപ് ഇരുപതു മിനിറ്റുനേരം വെയിൽ കൊള്ളുന്നതു നല്ലതാണ്.

എള്ളും പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളയും...

സൗകര്യപ്പെടുന്ന സമയങ്ങളിൽ ഒരു ടീസ്പൂണ്‍ എള്ള്, പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ള എന്നിവ കഴിക്കാവുന്നതാണ്.

പുൽത്തൈലം

വൈകുന്നേരം അല്പം ചൂടുവെള്ളത്തിൽ നാലോ അഞ്ചോ തുള്ളി പുൽത്തൈലം ചേർത്ത് അതിൽ തുണിമുക്കി ശരീരം മുഴുവൻ തുടയ്ക്കുകയും നല്ലതുപോലെ തോർത്തിയശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.

ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം

  • ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കാൻ ഉപയോഗിക്കുന്നതാണു നല്ലത്.
  • നന്നായി ഉറങ്ങുക.
  • ധാരാളം പാട്ടു കേൾക്കുക.
  • തമാശകൾ പറയാനും കേൾക്കാനും സമയം കണ്ടെത്തുക.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

Health

പല്ലിൽ കമ്പിയിടുന്ന ചികിത്സ

പല്ലിന്‍റെ കമ്പിയിടൽ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്. എടുത്തു മാറ്റുന്ന തരത്തിലുള്ള കന്പിയിടലും ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിത്സയും. പല്ലിൽ കന്പിയിടാൻ തീരുമാനിക്കുന്പോൾ ഏതു തരത്തിലുള്ള ചികിൽസയാണ് ചെയ്യേണ്ടതെന്ന് ദന്തഡോക്ടറോട് ആലോചിക്കണം.

കമ്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്.

പല്ലിന് കമ്പി ഇടേണ്ടി വരുന്നത്

1. പല്ലു പൊങ്ങുന്പോൾ

2. പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുന്പോൾ

3. പല്ലുകൾ തിരിഞ്ഞിരിക്കുന്പോൾ

4. പല്ലുകൾ മോണയിൽ നിന്നു പുറത്തേക്ക് വരാതെ നിൽക്കുന്പോൾ

5. പല്ലു നിരതെറ്റി തിങ്ങിഞെരുങ്ങി നിൽക്കുന്പോൾ

പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുന്ന ഡന്‍റിസ്റ്റിന് പല്ലിനെ നിരയിൽ എത്തിക്കുന്നതിനും താക്കുന്നതിനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുന്പുള്ള ചെറിയ അണപ്പല്ലുകൾ എടുത്തുകളഞ്ഞ് താക്കുന്നതി നുള്ള സ്ഥലം ഉണ്ടാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നത്.

എക്സറേ പരിശോധന, മോഡൽ പഠനം, ക്ലിനിക്കൽ പരിശോധന - ഇവ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ചികിത്സ കഴിയുന്പോൾ പല്ലെടുത്തു കളഞ്ഞ സ്ഥലം പൂർണമായും അടഞ്ഞിരിക്കും. പല്ലിന്‍റെ കന്പിയിടുന്നതിനും മുന്പ് വായ്ക്കുള്ളിൽ പൂർണ്ണമായ പരിശോധന ആവശ്യമാണ്.

1. പല്ലുകൾ ക്ലീൻ ചെയ്യണം.

2. പോടുകൾ അടയ്ക്കണം.

3. മോണരോഗസാധ്യത ഇല്ലാതെയാക്കണം.

4. എല്ലിനുള്ളിൽ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ എടുത്തുമാറ്റണം.

5. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ ഈ സ്ഥലം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത രീതിയിലുള്ള ചികിത്സ ആവശ്യമാണ്.

6. പല്ലുകൾ പുറത്തുവരുമ്പോൾ മുതലുള്ള പരിശോധനയും ചികിത്സകളും പല്ലിൽ കന്പിയിടുന്നതിന്‍റെ സങ്കീർണത കുറയ്ക്കുന്നു.

7. ഡോക്ടറുടെ ട്രീറ്റ്മെന്‍റ് പ്ലാനിംഗ് പ്രകാരം ഉള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുമ്പായി തീർക്കണം എന്നു ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക.

വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടിവരുന്പോൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനം എടുക്കണം.

പല്ലിൽ കമ്പിയിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* കമ്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ വളരെ വ്യത്തിയായി സൂക്ഷിക്കണം. പ്രത്യേക ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം.

കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം, എല്ല്, ആപ്പിൾ പോലെയുള്ള പഴങ്ങൾ കടിച്ചു ചവയ്ക്കുന്നത്... ഇവ പൂർണമായും ഒഴിവാക്കണം.

* ഭക്ഷണം ചെറിയ ഭാഗങ്ങളായി പുറകിൽ വച്ച് കഴിക്കാം. ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം (ഓർത്തോഡോണ്‍ടിക് ബ്രഷ്). ഡോക്ടറുടെ നിർദ്ദേപ്രകാരമുള്ള മൗത്ത് വാഷ് ഉപയോഗിക്കണം.

* ഏറ്റവും ഗുണമേന്മയുള്ള കമ്പി ഇടുന്ന സംവിധാനം ഉപയോഗപ്പെടുത്തുക. ഇത് വായ്ക്കുള്ളിൽ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാൻ സഹായിക്കും.

* കമ്പിയും അനുബന്ധ സാധനങ്ങളും പൊട്ടിച്ചാൽ ഉദ്ദേശിക്കുന്ന സമയത്ത് ചികിത്സ പൂർത്തിയാക്കാൻ കഴിയില്ല. പൊട്ടിക്കാതിരിക്കുവാൻ പ്രത്യേക ശ്രദ്ധിക്കുക.

ഏതെങ്കിലും കാരണത്താൽ പൊട്ടിയാൽ ഉടൻ തന്നെ അത് ഡോക്ടറെ കണ്ട് ഉറപ്പിക്കാൻ ശ്രദ്ധിക്കുക.

വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്‍റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903.

Health

പേവിഷം അതിമാരകം: ചെറിയ പോറൽ പോലും അവഗണിക്കരുത്

മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇ‌ടപെടുമ്പോൾ ഉണ്ടാ കുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്.

മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.

പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ

കാറ്റഗറി 1

മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.

കാറ്റഗറി 2

തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ - പ്രതിരോധ കുത്തിവയ്പ് എടുക്കണം

കാറ്റഗറി 3

രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി

- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)

മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്‍റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.

കുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ

* മൃഗങ്ങളോടു സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കുക.

* മൃഗങ്ങളുടെ പെരുമാറ്റരീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടൊന്നിച്ചു കളിക്കുന്പോഴും അവയെ ഓമനിക്കുന്പോഴും ശ്രദ്ധ പുലർത്താൻ‌ അവരെ പരിശീലിപ്പിക്കുക.

* കടിയോ മാന്തോ കിട്ടിയാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക

നായകടി ഒഴിവാക്കാൻ

നായകൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ദേഷ്യം വരുന്പോഴോ ഭയപ്പെടുന്പോഴോ ആണ് കടിക്കുന്നത്.

* ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും കുട്ടികളെ പരിപാലിക്കുന്പോഴും നായകളെ ശല്യപ്പെടുത്തരുത്. നായ ദേഷ്യപ്പെട്ടിരിക്കു ന്പോഴോ ഭയന്നിരിക്കുന്പോഴോ അവയുടെ അടുത്തു പോകരുത്.

ദേഷ്യമുള്ളപ്പോൾ നായകളുടെ പല്ലുകൾ പുറത്തുകാണാം. ഭയന്നിരിക്കുന്പോൾ വാൽ കാലിനിടയിലാക്കി ഓടാൻ നോക്കും.

* നായ അടുത്തുവരികയാ ണെങ്കിൽ ഓടരുത്. മരംപോലെ അനങ്ങാതെ നിൽക്കുക. താഴെ വീഴുകയാണെങ്കിൽ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.

* പതുക്കെ ശാന്തമായി മാത്രം നായകളെ സമീപിക്കുക. ഉടമസ്ഥന്‍റെയോ രക്ഷാകർത്താ വിന്‍റെയോ അനുവാദത്തോടെ മാത്രം അവയെ തൊടുക.

തൊടുന്നതിനു മുമ്പായി അവയെ നിങ്ങളുടെ മണം പിടിക്കാൻ അനുവദിക്കുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.

Health

ദന്തക്ഷയം: രോഗനിർണ‌യം, ചികിത്സ

പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്ചേരുന്പോഴാണ് ദന്തക്ഷയം സംഭവിക്കുന്നത്.

പല്ലിന്‍റെ രൂപം, വ്യത്യസ്ത ദന്തശുചീകരണ മാർഗങ്ങളുടെ അവലംബം, ഉമിനീരിൽ അടങ്ങിയ ധാതുക്കളുടെ ശേഖരം തുടങ്ങിയവ ഇതിനെ സ്വാധീനിക്കുന്നു.

ദന്തക്ഷയം സംഭവിക്കുന്നത്

താടിയെല്ലുകൾക്ക് അകത്തുള്ള ഭാഗങ്ങൾ ഒഴികെ പല്ലിന്‍റെ ഏതൊരു ഭാഗത്തും ദന്തക്ഷയം സംഭവിക്കാം. പല്ലിൽനിന്നു നഷ്ടപ്പെടുന്നത്ര ധാതുക്കൾ ഉമിനീരിൽനിന്നോ കൃത്രിമ മാർഗങ്ങളിലൂടെയോ (ഫ്ളൂറൈഡ് ചികിത്സ) നിക്ഷേപിക്കപ്പെടാത്ത അവസ്ഥയിലാണ് ദന്തക്ഷയം സംഭവിക്കുന്നത്.

കാർബോഹൈഡ്രേറ്റുകൾ പല്ലിൽ അവശേഷിക്കുന്ന ഇടങ്ങളിൽനിന്നാണ് എപ്പോഴും ധാതുക്കൾ അലിഞ്ഞുപോകുന്നത്.

80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നത്

80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നതു സാധാരണ ദന്തശുചീകരണ മാർഗങ്ങൾക്കും ഉമിനീരിനും എത്താനാകാത്ത സ്ഥലങ്ങളിലാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രതലത്തിലെ പ്രകൃത്യാ ഉള്ള ദ്വാരങ്ങളിലാണ് (പിറ്റുകളും ഫിഷ്യർകളും) കൂടുതലും ദന്തക്ഷയം ഉണ്ടാകുന്നത്.

മറ്റു പ്രതലങ്ങളിൽ ശുചീകരണ മാർഗങ്ങൾ എളുപ്പത്തിൽ എത്തുന്നതിനാൽ അവിടെ ദന്തക്ഷയം താരതമ്യേന കുറവാണ്.

എക്സ്റേ എന്തിന്?

നേരിട്ടുകാണാൻ സാധ്യതയില്ലാത്ത ഭാഗങ്ങളിലും പല്ലുകളുടെ ഉള്ളിലെ നാശം നിർണയിക്കുന്നതിനും എക്സ്റേ പരിശോധന അത്യാവശ്യമാണ്.

ചികിത്സാഘട്ടത്തിൽ പോടിന്‍റെ വലിപ്പം നിർണയിക്കുന്നതിന് ഡിസ്ക്ലോസിംഗ് സൊല്യൂഷൻ ഉപയോഗിക്കാവുന്നതാണ്.

ലേസർ ഉപയോഗിച്ചാൽ...

അതിനൂതന മാർഗങ്ങളിൽ ഒന്നായ ലേസർ പരിശോധന, എക്സറേയുടെ ദൂഷ്യഫലങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കുന്നു.

കൃത്യമായ ഇടവേളകളിൽ ഡെന്‍റിസ്റ്റിനെ കാണുന്നതുവഴിയും പരിശോധന നടത്തുന്നതുവഴിയും ദന്തക്ഷയം കൂടുതൽ പടരുന്നതിനുമുന്പുതന്നെ തടയാൻ കഴിയും.

കുട്ടികളിൽ...

പിറ്റ് ആൻഡ് ഫിഷർ സീലന്‍റ് ചികിത്സ കുട്ടികളിൽ ദന്തക്ഷയം തടയുന്നതിനുവേണ്ടിയുള്ള ഒരു പ്രതിരോധ ചികിത്സയാണ്. പല്ലിന്‍റെ പ്രകൃത്യാ ഉള്ള വിള്ളലുകളെ ഡ്രിൽ ചെയ്യാതെ ഒരു നേരിയ ഫില്ലിംഗ് കൊടുത്ത് അടയ്ക്കുന്ന രീതിയാണിത്.

പാൽപ്പല്ലിലും സ്ഥിര ദന്തങ്ങളിലും ഈ ചികിത്സ ചെയ്യുന്നുണ്ട്. വളരെ ലളിതമായ ചികിത്സാരീതിയാണിത്. കുട്ടികളിൽ ദന്തക്ഷയം തടയുന്ന വളരെ ഫലപ്രദമായ മാർഗമാണിത്.

ഫ്ളൂറൈഡ് ട്രീറ്റ്മെന്‍റ് എപ്പോൾ?

ആരംഭഘട്ടത്തിൽ ഫ്ളൂറൈഡ് ട്രീറ്റ്മെന്‍റ് വളരെയധികം ഗുണംചെയ്യും. പല്ലിൽനിന്നു നഷ്ടപ്പെട്ടു തുടങ്ങുന്ന ധാതുക്കൾ കൃത്രിമ മാർഗങ്ങളിലൂടെ തിരിച്ചു നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഫ്ളൂറൈഡ് ചികിത്സ.

തത്ഫലമായി പല്ലിന്‍റെ ഘടന പുനക്രമീകരിക്കാനാകും.

വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്‍റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല - 9447219903.

Health

ദന്തക്ഷയത്തിന്‍റെ തുടക്കം...

പല്ലിലെ പോടിനു പ്രായപരിധിയില്ല. ഇതു പ്രശ്നകാരിയുമാണ്. കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽവരെ ദന്തക്ഷയം ഉണ്ടാകുന്നു. ആരംഭഘട്ടത്തിൽതന്നെ ശ്രദ്ധിച്ചാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ ഇല്ലാതാക്കാം.

പോടുണ്ടാകുന്നത്...

ഭക്ഷണാവശിഷ്ടങ്ങളെ ബാക്ടീരിയകൾ ദഹിപ്പിക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും ജൈവ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പോട് അഥവാ ദന്തക്ഷയം.

സ്ട്രപ്റ്റോ കോക്കസ്, ലാക്റ്റോബാസിലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവിൽ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അസഹ്യവേദനയ്ക്കും പല്ലുകൾ നഷ്ടപ്പെടുന്നതിനുമിടയാകും.

പുള്ളി വീണു തുടങ്ങുമ്പോൾ..

ആരംഭഘട്ടത്തിൽ ദന്തോപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്‍റെ തുടക്കം (വെളുത്ത ചോക്കിന്‍റെ നിറം). ഇതു പുരോഗമിക്കുമ്പോൾ ഉപരിതലം പരുപരുത്തതാവുകയും കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയുംചെയ്യുന്നു.

ബാക്ടീരിയകൾ ഭക്ഷണാവിഷ്ടങ്ങളെ പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്‍റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം.

ദന്തോപരിതലത്തിലെ ധാതുക്കൾ അലിഞ്ഞ് നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്‍റെ തുടക്കം. വെളുത്ത ചോക്കിന്‍റെ നിറത്തിൽ കാണപ്പെടുന്ന ഇത് പ്രാഥമിക ദന്തക്ഷയം (ഇൻസിപ്പിയന്‍റ് കേരീസ്) എന്ന് അറിയപ്പെടുന്നു.

ധാതുക്കളുടെ അലിഞ്ഞുപോകൽ തുടരുമ്പോൾ പരുപരുത്ത പ്രതലങ്ങൾ തവിട്ടുനിറമാവുകയും ദ്വാരങ്ങളായി രൂപാന്തരപ്പെടുകയുംചെയ്യുന്നു.

ദ്വാരങ്ങൾ രൂപപ്പെടുന്നതിനു മുന്നേ നാം വേണ്ടപോലെ ശുചീകരണമാർഗങ്ങൾ ഉപയോഗിച്ചാൽ ഈ നശീകരണപ്രക്രിയയ്ക്ക് പ്രതിപ്രവർത്തനം സംഭവിച്ചേക്കാം. ദ്വാരങ്ങൾ രൂപപ്പെട്ടശേഷം നഷ്ടപ്പെട്ട ദന്തഘടന പുനർജനിപ്പിക്കാനാവില്ല.

പുളിപ്പും വേദനയും

പ്രതിപ്രവർത്തനം സംഭവിച്ച പ്രാഥമിക ദന്തക്ഷയം തിളങ്ങുന്ന തവിട്ടുനിറത്തിലും സജീവമായ ദന്തക്ഷയം പരുപരുത്ത തവിട്ടുനിറത്തിലും കാണപ്പെടുന്നു. ദന്തക്ഷയം പല്ലിലെ ഇനാമലും ഡെന്‍റീനും നശിപ്പിച്ചുകഴിയുന്പോഴാണ് പലപ്പോഴും ശ്രദ്ധയിൽപ്പെടുന്നത്.

ദന്തക്ഷയമുള്ള പ്രതലങ്ങൾ നിറവ്യത്യാസത്തിലും മൃദുവായും കാണപ്പെടുന്നു. ദന്തക്ഷയം ഇനാമലും കടന്ന് ഡെന്‍റീനിലെത്തുമ്പോൾ അതിലുള്ള സൂക്ഷ്മധമനികളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി നമുക്കു പുളിപ്പും വേദനയും അനുഭവപ്പെടുന്നു.

ചൂടും തണുപ്പമുള്ള ഭക്ഷണ പദാർഥങ്ങൾ, മധുരം, പുളി എന്നിവ ചിലപ്പോൾ ഈ വേദനയുടെ ആക്കം കൂട്ടാം. ദന്തക്ഷയം വായ്നാറ്റത്തിനും വായിൽ ദുഷിച്ച രുചിക്കും കാരണമാകുന്നു. തീവ്രമാകുമ്പോൾ പഴുപ്പിനും കാരണമാകുന്നു.

ശ്രദ്ധിക്കാതെയിരുന്നാൽ അതു സമീപ ശരീരഭാഗങ്ങളിലേക്കു പടരുകയും ജീവനുതന്നെ ഭീഷണിയാകുന്ന ലുഡ്വിഗ്സ് ആഞ്ജെന(Ludwig's angina) പോലുള്ള സങ്കീർണ അവസ്ഥകളായും രൂപാന്തരപ്പെടാം.

വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്‍റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല
9447219903

Health

ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്

പല വട്ടം ഉപ്പ് ചേർക്കരുത്

പാകം ചെയ്യുമ്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളമ്പുമ്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.

തൈരിലും സാലഡിലും..?

തൈര്, സാലഡ് എന്നിവ കഴിക്കുമ്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം.

അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.

മിതമായി

വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.

അയഡിൻ ചേർത്ത കറിയുപ്പ്

അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്.

വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്.

പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്‍ട്രോൾ പ്രോഗ്രാം.

അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്‍റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.

ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?

എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം.

അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

Health

വൃക്കകളുടെ ആരോഗ്യനില ശ്രദ്ധിക്കണം

പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്‍റെ പ്രധാന കാരണം പ്രമേഹത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തുന്നില്ല എന്നുള്ളതാണ്. സത്യത്തിൽ ബോധവൽക്കരണമാണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്.

പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ ബഹുജന സംഘടനകൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവർക്ക് ഈ മേഖലയിൽ ഏറെ ഫലവ ത്തായ കാര്യങ്ങൾ ചെയ്യാവുന്നതാണ്.

എന്തൊക്കെ ശ്രദ്ധിക്കണം?

ആഹാരം ക്രമീകരിക്കുക, പതിവായി വ്യായാമം ശീലിക്കുക, മാനസിക സംഘർഷം ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കുക, അണുബാധകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാവുകയാണ് എങ്കിൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രമേഹത്തെ പ്രതിരോധിക്കുവാനും കൈകാര്യം ചെയ്യുവാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

ഇവയ്ക്കുശേഷമാണ് മരുന്നുകളുടെ സ്ഥാനം. മരുന്നുകൾ ആവശ്യമാണ് എന്ന് ഡോക്ടർ പറയുകയാണെങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് കൃത്യമായി കഴിക്കുകയും വേണം.

രക്തപരിശോധന

രോഗികളുടെ സ്വഭാവം, താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. നല്ല ആരോഗ്യത്തിനു സഹായിക്കുന്നതും സമീകൃതവുമായ ആഹാരക്രമമാണ്

ഡോക്ടർമാർ പ്രമേഹം

ഉള്ളവർക്ക് നിർദേശിക്കാറുള്ളത്. വൃക്കകളുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കണം.

ഉപ്പ് കുറഞ്ഞ അളവിൽ

  • പഞ്ചസാരയുടെ ഏതു തരത്തിലുമുള്ള ഉപയോഗവും പ്രമേഹം ഉള്ളവർ ഒഴിവാക്കണം.
  • വളരെയധികം എളുപ്പത്തിൽ പ്രമേഹ നിയന്ത്രണം സാധ്യമാകുന്നതിനും രക്തസമ്മർദം ഉയരാതിരിക്കാനും ഉപ്പ് കൂടി ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ അളവിൽ ശീലമാക്കുകയോ ചെയ്യുന്നത് നല്ലതാണ്.
  • ഇലക്കറികൾ, ഉലുവ, വെളുത്തുള്ളി എന്നിവ വളരെ നല്ല ഫലം ചെയ്യുന്നതാണ്.
  • മദ്യപാനം ഉള്ളവർ അതു പൂർണമായും വേണ്ട എന്ന് തീരുമാനിക്കണം. പുകവലിക്കുന്ന സ്വഭാവവും നല്ലതല്ല.
  • ഡോക്ടർ പറയുന്ന ക്രമത്തിൽ വ്യായാമം ചെയ്യണം. ദിവസവും അര മണിക്കൂർ രാവിലെയും വൈകുന്നേരവും നടക്കുന്നത് ഉചിതം. ജോഗിംഗ്, നീന്തൽ എന്നിവയും നല്ല വ്യായാമങ്ങളാണ്.

വ്യായാമം എന്തിന്?

  • വ്യായാമം ചെയ്യുന്നതുവഴി രക്തത്തിലെ പഞ്ചസാരനിലയുടെ നിയന്ത്രണം സാധ്യമാകുന്നതിനു പുറമെ വേറെയും നേട്ടങ്ങളുണ്ട്.
  • ഹൃദയത്തിന്‍റെ പ്രവർത്തനം ആരോഗ്യ കരമായ നിലയിലാകും.
  • രക്തസമ്മർദവും കൊളസ്ട്രോളിന്‍റെ നിലയും ഉയരാതിരിക്കാനും സഹായിക്കും.

    രക്തക്കുഴലുകളിൽ തടസങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതകളും ഇല്ലാതാകും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

Health

വീട്ടിൽ തയാറാക്കാം ഫാസ്റ്റ് ഫുഡ്!

ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം.

പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.

ചീസ് ഒഴിവാക്കി പിസ

പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം.

കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.

സ്കൂൾ കുട്ടികൾക്ക്...

ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.

ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.

ഇടനേരങ്ങളിൽ നട്സ്...

ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്‍റെ അളവു കൂടുതലാണ്.

ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്‍റ്സ് എല്ലാമുണ്ട്.

ബ്രഡ് സാൻഡ് വിച്ച്

മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം.

ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.

പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ

പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.

ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്

വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്.

ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.

ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.

സുരക്ഷിതമാവണം ഭക്ഷണം

വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം.

പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

Health

മഞ്ഞുകാലത്തെ ഭക്ഷണം: വേണം കൂടുതൽ ശ്രദ്ധ

തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം.

ചായ തയാറാക്കുമ്പോൾ

ചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്.


സൂപ്പ് കഴിക്കാം

മാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.

ഇറച്ചി വാങ്ങുമ്പോൾ...

ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.

എല്ലുകളു‌ടെ ആരോഗ്യത്തിന്

തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്.

തൈരിലെ ബാക്ടീരിയ

തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

വറുത്തതും പൊരിച്ചതും കുറയ്ക്കണം

വറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും കുറയ്ക്കണം.

ശീതള പാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് ഒഴിവാക്കി നിര്‍ത്തണം.

വ്യ‌ായാമം പ്രധാനം

ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്.

വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.

Health

നേത്രസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്..

.മുഖത്തിന്‍റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഇത് മുഖത്തിലെ നാഡിവീക്കം മൂലം ചലനശേഷി നഷ്ടമാകുന്ന അവസ്ഥയാണ് (paralysis).

മുഖത്തിന്‍റെ ഒരു വശത്തെ പേശികള്‍ നിയന്ത്രിക്കുന്ന നാടിയുടെ വീക്കമാണ് (Inflammation of Cranial Nerve VII - Facial nerve) കാരണം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടും. കാഴ്ചയില്‍ മുഖത്തിന്‍റെ പകുതി താഴേക്കു തൂങ്ങിയിരിക്കുന്നപോലെ തോന്നും.

ചിരിക്കുമ്പോള്‍ ഒരു വശത്തേക്കു മാത്രമേ ചലനം സാധ്യമാവുകയുള്ളൂ. അതുപോലെ തന്നെ രോഗം ബാധിച്ച വശത്തെ കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ടു നേരിടും.

സങ്കീര്‍ണതകള്‍

· ഫേഷ്യല്‍ നാഡിക്ക് സ്ഥിരമായ കേടുപാടുകള്‍ സംഭവിക്കുക.

· ഒരു പേശി ചലിപ്പിക്കുമ്പോള്‍ മറ്റൊന്ന് അനിയന്ത്രിതമായി ചലിക്കുന്ന അവസ്ഥ.

· കണ്ണുകള്‍ ചിമ്മുക

· കണ്ണുകള്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കണ്‍പാളി വരണ്ടു പോവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു.

ചികിത്സാരീതികള്‍

· കൃത്യസമയത്ത് ചികിത്സ തേടി മരുന്നുകള്‍ സ്വീകരിക്കുക, ഫിസിയോതെറാപ്പി, കണ്ണിന്‍റെ സംരക്ഷണം എന്നിവയാണ് പ്രധാന ചികിത്സാ മാര്‍ഗങ്ങള്‍.

· വളരെ അപൂര്‍വമായി മാത്രം ശസ്ത്രക്രിയ ചെയ്യേണ്ടതായി വരാം.

കണ്ണിന്‍റെ സംരക്ഷണം

· കണ്ണിലെ വരള്‍ച്ച ഒഴിവാക്കുന്നതിനായി ദിവസവും lubricating eye drops ഉപയോഗിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓയിന്‍മെന്‍റും ഉപയോഗിക്കേണ്ടതായി വരാം.

· പുറത്തുപോകുമ്പോള്‍ പൊടി, സൂര്യപ്രകാശം എന്നിവയില്‍ നിന്നു സംരക്ഷിക്കുന്നതിനായി കണ്ണട / ഗോഗിൾ സ് ഉപയോഗിക്കുക.

· രാത്രി ഉറങ്ങുമ്പോള്‍ കണ്ണ് മറയ്ക്കുന്നതിനായി ഐ മാസ്ക് ഉപയോഗിക്കുക.

മരുന്നുകള്‍

സാധാരണയായി ഡോക്ടറുടെ നിര്‍ദേശപ്രകാരം വേദനസംഹാരികള്‍, കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്, ആന്‍റിവൈറല്‍ എന്നിവയാണു നല്‍കുന്നത്.

വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

Health

ഇൻഹേലർ മരുന്നു കൃത്യമായി തുടരണം

ആസ്തമ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ "ഇന്‍ഹേലര്‍' മരുന്നുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എല്ലാവര്‍ക്കും ശ്വസന ചികിത്സകള്‍ ലഭ്യമാക്കുക എന്നതു പ്രധാനമാണ്.

260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നതും ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 ത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നതുമായ പകര്‍ച്ചവ്യാധിയല്ലാത്ത രോഗമാണ് ആസ്തമ. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തടയാവുന്നതാണ്.

താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്‍ഹേലര്‍ മരുന്നിന്‍റെ ലഭ്യതക്കുറവോ ഉയര്‍ന്ന വിലയോ മൂലവും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന ചിലവുകള്‍ കാരണവും ആസ്തമയുള്ള പലര്‍ക്കും ഇന്‍ഹേലര്‍ മരുന്നുകള്‍ ലഭിക്കാത്തത് രോഗം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്നു. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗം മരണകാരണമാവുകയും ചെയ്യുന്നു.

രോഗപ്രതിരോധം എങ്ങനെ?

1. ആസ്തമ രോഗത്തിന്‍റെ പ്രേരകഘടകങ്ങള്‍ ഒഴിവാക്കുക.

· വായുമലിനീകരണം, തണുത്ത വായു, പൊടികള്‍, പൂമ്പൊടികള്‍, വളര്‍ത്തു മൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, പക്ഷികളുടെ വിസര്‍ജനം, ഫംഗസ്, സുഗന്ധദ്രവ്യങ്ങള്‍, സിഗരറ്റ്, മെഴുകുതിരികള്‍, ധൂപവര്‍ഗങ്ങള്‍, പടക്കങ്ങള്‍

2. ചുറ്റുപാടും പൊടിരഹിതമായി സൂക്ഷിക്കുക.

3. ന്യൂമോണിയ, ഫ്‌ളൂ തുടങ്ങിയവയ്ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുക.

4. കൃത്യമായി ഇന്‍ഹേലര്‍ മരുന്നുകള്‍ എടുക്കുക.

ആസ്തമയുടെ ലക്ഷണങ്ങള്‍

· ശ്വാസതടസം

· ശ്വാസംമുട്ടല്‍/ശബ്ദത്തോടെയുള്ള ശ്വാസനം (ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്ന
ശബ്ദം)

· വരണ്ട ചുമ (രാത്രികാലങ്ങളിലോ, അതിരാവിലെയോ വഷളാകുന്ന സ്ഥിരമായ ചുമ), നെഞ്ച് ഇറുകുന്ന അവസ്ഥ

രോഗനിര്‍ണയം

ശാരീരിക പരിശോധനയോടൊപ്പം തന്നെ നെഞ്ചിന്‍റെ എക്‌സ്-റെ, ശ്വാസകോശ പ്രവര്‍ത്തന പരിശോധനകളായ സ്‌പൈറോമെട്രി, അലര്‍ജി ടെസ്റ്റ്, കഫത്തിലും രക്തത്തിലും ഇസ്നോഫിലിന്‍റെ(eosinophil) അളവ് തുടങ്ങിയ പരിശോധനകള്‍ ചെയ്യേണ്ടതായി വരാം.

ഇത് ആസ്തമയുടെ തീവ്രതയും നിയന്ത്രണവും വിലയിരുത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
കൺസൾട്ടന്‍റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

NRI

ഹൃദയരോഗങ്ങളും പ്രതിരോധ മാർഗങ്ങളും: ഫിലഡൽഫിയയിൽ ക്ലാസ് ഞായറാഴ്‌ച

ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി - സ്നേഹതീരവും സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചും സംയുകതമായി ഹൃദയരോഗങ്ങളും പ്രധിവിധികളും എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ന്യുറോളജിസ്റ്റ് ഡോ. ജിക്കു സക്കറിയായും പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഷില്ല സക്കറിയായും നയിക്കുന്ന ക്ലാസ് ഞായറാഴ്ച 12ന് ഫിലഡൽഫിയ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയുടെ ഹാളിൽ നടക്കും.

റവ. ഫാ. എം.കെ കുര്യാക്കോസ്, റവ. ഫാ. സുജിത്ത് തോമസ് എന്നിവർ ക്ലാസിൽ പങ്കെടുക്കും (St Thomas Indian orthodox church,1009 Unruh church, philadelphia PA 19111). "ഹൃദയ രോഗങ്ങളും പ്രധിവിധികളും' (Cardiological Diseases and Precautions). ഇന്ന് സമൂഹത്തിൽ അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് വളരെയധികം പുത്തൻ അറിവുകളും അവയ്ക്കുള്ള പ്രതിവിധികളും വിശദമാക്കുന്ന സ്ലൈഡ് ഷോയും ഈ ക്ലാസിന്‍റെ പ്രത്യേകതയായിരിക്കും.

ക്ലാസിൽ പങ്കെടുക്കാൻ എത്തുന്നവർ രാവിലെ 11.45ന് മുൻപായി ഹാളിൽ പ്രവേശിക്കണമെന്ന് സൂസൻ ഡേവിഡ് (ചർച്ച് സെക്രട്ടറി), റേച്ചൽ ഡേവിഡ് (പ്രോഗ്രാം കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.

സെന്‍റ് തോമസ് പള്ളിയിൽ കുർബാനയ്ക്ക് ശേഷം, റെച്ചേൽ ഡേവിഡ്, ലിസ ജോൺ, എഞ്ചലീൻ മാത്യു, മാത്യൂസ് വർഗീസ് എന്നിവർ ക്ലാസ് ഇൻവിറ്റേഷൻ നടത്തും.കെസിയ സക്കറിയ(കൾച്ചറൽ ഓർഡിനേറ്റർ), സാജൻ തോമസ്(ഹോസ്പിറ്റലിറ്റി ആൻഡ് ഫു), കൊച്ചുകോശി ഉമ്മൻ(ട്രസ്റ്റി), ജോർജ് തടത്തിൽ(ജോയിന്‍റ് ട്രസ്റ്റി), രാജു ശങ്കരത്തിൽ, ബിനു ജേക്കബ്, ബെന്നി മാത്യു(മീഡിയ ആൻഡ് ഫൊട്ടോഗ്രഫി),കോശി ഡാനിയേൽ, അനിൽ ബാബു, വർഗീസ് ജോൺ(PRO‘s),

രാജു ശങ്കരത്തിൽ, ജോസ് സക്കറിയ, ഉമ്മൻ മത്തായി, റോയ് ചാക്കോ(പ്രോഗ്രാം ഡയറക്ടർസ്), സക്കറിയ തോമസ്, ബിജു എബ്രഹാം, സാജൻ എബ്രഹാം, ഷിബു മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർസ്), സുജ കോശി(ജനറൽ കൺവീനർ), ലിലാമ്മ വർഗീസ്, ജെസി മാത്യു, ആനി സക്കറിയ(കൺവീനേഴ്സ്), സുനിത എബ്രഹാം, ദിവ്യ സാജൻ, സജിനി അനിൽ(വനിതാ കോഓർഡിനേറ്റർസ് ) ബിനു തങ്കച്ചൻ,

ഏഞ്ചലിൻ മാത്യു, ലിസ ജോൺ, മാത്യൂസ് ടി. വർഗീസ്, ജോയൽ സതീഷ്(യൂത്ത് വിംഗ് കോഓർഡിനേറ്റഴ്സ്) ദിനേഷ് ബേബി, തങ്കച്ചൻ സാമൂവേൽ, ജെയിംസ് പീറ്റർ (ഓഡിറ്റേഴ്സ്), ജോർജ് കുര്യൻ, കുര്യൻ കൊച്ചുപിലാപറമ്പിൽ, ഗോഡലി തോമസ്, തോമസ് സാമൂവേൽ, ജെയിംസ് പീറ്റർ, മാത്യു ജോർജ്‌, ടോം തോമസ്, ജിജു ജോർജ്, പോൾസൺ. സാബു കുഞ്ഞുകുഞ്ഞ്, അലൻ ഷിബു വർഗീസ്, ലൈസാമ്മ ബെന്നി, സൂസി ജേക്കബ്, കുഞ്ഞുമോൾ തങ്കച്ചൻ (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ഈ പ്രോഗ്രാമിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ചെറുപ്പക്കാർക്കും പ്രായമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ക്ലാസിൽ പങ്കെടുത്ത്, ഈ പ്രോഗ്രാം ഒരു വൻ വിജയമാക്കിത്തീർക്കുവാൻ എല്ലാവരുടെയും സഹകരണം സംഘാടകർ അഭ്യർഥിച്ചു.

 

District News

അമീബിക് മസ്തിഷ്‌ക ജ്വരം : അതീവ ജാഗ്രത വേണം: ജില്ലാ വികസന സമിതി

കൊല്ലം : അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെ കിണറുകളിലും ടാങ്കുകളിലും ക്ലോറിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നു. 30 ഓടെ അവ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ, തദ്ദേശ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗബാധ ഉണ്ടായതായി കരുതുന്ന വലിയ ജലാശയങ്ങള്‍, കുളങ്ങള്‍ എന്നിവ അടച്ചിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗത്തില്‍ അധ്യക്ഷനായ എ ഡി എം ജി. നിര്‍മല്‍കുമാര്‍ നിര്‍ദേശം നല്‍കി. കൊന്നയില്‍കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി വേഗത്തിലാക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

പേഴംതുരുത്ത് ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊട്ടാരക്കര - അടൂര്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ ഭരണിക്കാവില്‍ അവസാനിപ്പിക്കുന്നതിനെതിരെ പരിശോധന നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു.

പട്ടികജാതി, പട്ടികവര്‍ഗ സ്‌കോളര്‍ഷിപ്പ് കുടിശിക കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊല്ലം -കടപ്പുഴ റൂട്ടില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ നടപടി വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ പറഞ്ഞു.

നെടുമ്പനയിലെ മൈതാനം നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും കരീപ്ര പഞ്ചായത്തിലെ തെരുവ്നായ ശല്യം പരിഹരിക്കണമെന്നും പി.സി. വിഷ്ണുനാഥ് എം എല്‍ എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.ആര്‍. ജയഗീത, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

District News

സ്ട്രോക്ക് വന്നു തളര്‍ന്ന വയോധികയെ നിത്യസഹായകന്‍ ട്രസ്റ്റിന്‍റെ അമ്മവീട് ഏറ്റെടുത്തു

കടുത്തുരുത്തി: വൈക്കം ഗവണ്‍മെന്‍റ് ആശൂപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന, സ്ട്രോക്ക് വന്നു തളര്‍ന്ന വയോധികയെ നിത്യസഹായകന്‍ ട്രസ്റ്റിന്‍റെ അമ്മവീട് ഏറ്റെടുത്തു. മറവന്‍തുരുത്ത് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ താമസിച്ചിരുന്ന തങ്കമ്മ (78) യെയാണ് പഞ്ചായത്തംഗം പോള്‍ തോമസ് മണിയലയുടെ അഭ്യര്‍ഥനപ്രകാരം നിത്യസഹായകന്‍ ഏറ്റെടുത്തത്.

ശരീരം തളര്‍ന്ന് സംസാരശേഷിയും നഷ്ടപ്പെട്ട നിര്‍ധനയായ തങ്കമ്മയെ നോക്കാനും സംരക്ഷിക്കാനും ആളില്ലാത്ത അവസ്ഥയില്‍ ബന്ധുവായ വിനീഷും മെമ്പറും കൂടിയാണ് നിത്യസഹായകന്‍റെ അമ്മവീട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്.

തങ്കമ്മയ്ക്കു മക്കളില്ല. ഭര്‍ത്താവ് ചന്ദ്രന് പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. നിത്യസഹായകന്‍ ട്രസ്റ്റിനെ ഇക്കാര്യങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വൈക്കം ഗവ. ആശുപത്രിയിലെത്തി ട്രസ്റ്റ് പ്രസിഡന്‍റ് അനില്‍ ജോസഫും അമ്മവീട് സെക്രട്ടറി വി.കെ. സിന്ധുവും സാഹചര്യങ്ങള്‍ മനസിലാക്കി.

തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തങ്കമ്മയെ ഏറ്റെടുത്തു. വൈസ് പ്രസിഡന്‍റ് കെ.കെ. സുരേന്ദ്രന്‍, തോമസ് അഞ്ചമ്പില്‍, ജയശ്രീ, എല്‍സി ജിജോ, ജയ്‌സണ്‍ പാലയില്‍, ആല്‍ഫില്‍, ക്ലാരമ്മ ബാബു, റൂബി കുര്യന്തടം, സുര പെരുമാലി, നഴ്സുമാരായ റീത്ത ജയ്സണ്‍, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

Corehub Up