Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kappa Case

ചിറയിന്‍കീഴില്‍ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മിന്നല്‍ ഫൈസലിന്‍റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വ്യക്തതയില്ല. ഫോറന്‍സിക് നടപടികള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും ‌പോലീസ് അറിയിച്ചു.

സംഭവത്തില്‍ അസ്വഭാവികത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കും. മരണകാരണം വ്യക്തമല്ലെന്നാണ് വിവരം. കാപ്പ കേസ് പ്രതി ആയതിനാല്‍ അന്വേഷണം നടത്തുമെന്നും കൊലപാതക സാധ്യതകള്‍ തള്ളികളയാന്‍ ആവില്ലെന്നും പോലീസ് വ്യക്തമാക്കി.

Latest News

Corehub Up