ഉധീഷ്
ആലപ്പുഴ: കാപ്പാക്കേസിൽ ജയിൽ മോചിതനായ കുപ്രസിദ്ധ ഗുണ്ട വീടുകയറി ആക്രമണ കേസിൽ സൗത്ത് പോലീസിന്റെ പിടിയിലായി. ആലപ്പുഴ മുനിസിപ്പൽ കൈതവന വാർഡിൽ സനാതനപുരം വീട്ടിൽ ഉധീഷ് (38) ആണ് അറസ്റ്റിലായത്. ആലപ്പുഴ: കാപ്പാക്കേസിൽ ജയിൽ മോചിതനായ കുപ്രസിദ്ധ ഗുണ്ട വീടുകയറി ആക്രമണ കേസിൽ സൗത്ത് പോലീസിന്റെ പിടിയിലായി. ആലപ്പുഴ മുനിസിപ്പൽ കൈതവന വാർഡിൽ സനാതനപുരം വീട്ടിൽ ഉധീഷ് (38) ആണ് അറസ്റ്റിലായത്.
പഴവീട് വാർഡിൽ തേജസ് നഗറിൽ പുത്തൻതറയിൽ ആകാശ് പി. സുനിലിന്റെ വീട്ടിലാണ് ഉധീഷ് ആക്രമണം നടത്തിയത്. ഫെബ്രുവരി രണ്ടിനു രാവിലെ 10.40 നായിരുന്നു കേസിനാസ്പദമായ സംഭവം. മുൻപ് സുഹൃത്തുക്കളായിരുന്നു ഇരുവരും. ആ സമയത്ത് ഉധീഷിന്റെ കൈയിൽനിന്ന് ആകാശ് വാങ്ങിയ 3000 രൂപ ചോദിച്ചാണ് ഉധിഷ് ആകാശിന്റെ വീട്ടിലെത്തിയത്. ആകാശ് വീട്ടിലില്ലെന്ന് ഭാര്യ അറിയിച്ചപ്പോൾ ക്ഷുഭിതനായി ആകാശിന്റെ ഭാര്യയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും വീടിനകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 5000 രൂപ എടുക്കുകയും ചെയ്തു.
മേശപ്പുറത്തിരുന്ന 12,500 രൂപ വിലവരുന്ന ബ്ലൂടുത്ത് സ്പീക്കറുമെടുത്തു. ഈ കാര്യം ആരോടെങ്കിലും പറഞ്ഞാൽ ആകാശിന്റെയും അച്ഛന്റെയും കൈയും കാലും വെട്ടിയെടുത്ത് വീണ്ടും ജയിലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് ആകാശിന്റെ ഭാര്യ ആകാശിനെ ഫോണിൽ വിവരമറിയിക്കുകയും ഭർത്താവിനൊപ്പം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെത്തി സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഓ വി.ഡി. റജിരാജിന് പരാതി നൽകുകയുമായിരുന്നു. സംഭവത്തിനുശേഷം മുങ്ങി നടന്ന ഉധീഷ് ഇന്ന് വീട്ടിൽ വന്നതറിഞ്ഞതുടർന്ന് സൗത്ത് പോലീസ് ഉധീഷിന്റെ വീടുവളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്ഐമാരായ കണ്ണൻ എസ്. നായർ, മോഹനകുമാർ, സീനിയർ സിപിമാരായ വികാസ് ആന്റണി, മൺസൂർ മുഹമ്മദ്, ആർ. ശ്യാം, മുഹമ്മദ് ഹുസൈൻ, വിഷ്ണുകുമാർ എന്നിവരുമുണ്ടായിരുന്നു.
Tags : Kappa case nattuvishesham local news