നെയ്റോബി: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കെനിയയിൽ 62 പേർ മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട മരണസംഖ്യ 42 ആയിരുന്നു.
സമീപകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള പ്രളയക്കെടുതിയാണ് നിലവിൽ കെനിയ അഭിമൂഖീകരിക്കുന്നത്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. മിക്ക റോഡുകളും വെള്ളത്തിനിടയിലാണ്. പലയിടത്തും വൈദ്യുതി-ജലവിതരണം പൂർണമായി തടസപ്പെട്ട നിലയിലാണ്.
പ്രളയക്കെടുതിയിൽ ഏറ്റവുമധികം പേർ മരണപ്പെട്ടത് രാജ്യതലസ്ഥാനമായ നെയ്റോബിയിലാണ്. 33 പേരാണ് നെയ്റോബിയിൽ മാത്രം മരണപ്പെട്ടത്.