ഡെൻമാർക്ക്: തോമസ്- യൂബർ കപ്പ് ബാഡ്മിന്റനിൽ ഇന്ത്യൻ കുതിപ്പ്. ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു.
സ്വാതിക്- ചിരാഗ് ഡബിൾസ് സഖ്യവും ആയുഷ് ഷെട്ടി, ലക്ഷ്യ സെൻ എന്നിവരും ഇന്ത്യൻ നിരയിൽ ജയം നേടി. നേരത്തേ കാനഡയെ 4-1ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
തോമസ് കപ്പിൽ ഒരു കളി പോലും തോൽവി വഴങ്ങാതെ ഇന്ത്യ ഓസ്ട്രേലിയയെ 5-0ന് പരാജയപ്പെടുത്തി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.
പുരുഷ സിംഗിൾസ് ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ സാമിനെ 21-14, 21-16 നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചു.
ഏഷ്യൻ ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ ആയുഷ് ഷെട്ടി ശ്രേ ധണ്ടിനെ 21-8, 21-6 സ്കോറിന് പരാജയപ്പെടുത്തി. വെറും 26 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ ആയുഷ് ഷെട്ടി വെല്ലുവിളി നേരിട്ടില്ല.
സാത്വിക് സായ്രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരേ 3-0 എന്ന അപരാജിത ലീഡ് നൽകി. 21-14, 21-16 സ്കോറിന് റിസ്കി ഹിദായത്ത്, ജാക്ക് യു സഖ്യത്തെ പരാജയപ്പെടുത്തി.
മൂന്നാം സിംഗിൾസ് മത്സരത്തിൽ എച്ച്.എസ്. പ്രണോയ് ഋഷി ഹോണ്ട ഭൂപതിയെ 21-11, 21-17 സ്കോറിന് പരാജയപ്പെടുത്തി.