കോഴിക്കോട്: നിപ ബാധിതനു രോഗം സ്ഥിരീകരിച്ച സംഭവത്തിൽ ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും പരസ്പരവിരുദ്ധ പ്രസ്താവന നടത്തിയതിൽ ജില്ലാ കളക്ടറെ പഴിച്ച് മന്ത്രി കെ. മുരളീധരൻ. ഇന്നലെ വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ രോഗിക്ക് നിപ സ്ഥിരീകരിച്ച് ഫലം ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി അറിയിച്ചത്.
എന്നാൽ, ഇതിനു പിന്നാലെ വാർത്താസമ്മേളനം നടത്തിയ കളക്ടർ രോഗം സ്ഥിരീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കളക്ടറുടെ പരിചയക്കുറവാണ് രണ്ടു രീതിയിലുള്ള പ്രഖ്യാപനം വരാനിടയാക്കിയതെന്നും മന്ത്രി പറഞ്ഞു.“ഞാൻ വാർത്താസമ്മേളനം നടത്തുന്നതിനു മുന്പ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നു.
അതുവരെ പൂന വൈറോളജി ലാബിൽനിന്ന് നിപ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിട്ടില്ല. ഞാൻ വാർത്താസമ്മേളനം നടത്തി തിരിച്ചെത്തിയതിനു ശേഷമാണ് കളക്ടറുടെ മെസേജ് കിട്ടിയത്. കളക്ടർ പുതിയ ആളാണ്. അതിനാൽ ഇത് മന്ത്രിയെ അറിയിച്ചിട്ടു വേണം പുറത്തുപറയാൻ എന്നത് അവർക്ക് ഓർമയില്ല”- മന്ത്രി പറഞ്ഞു.