Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Modi

ബിജെപി കോർ ഗ്രൂപ്പ് യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നു

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കോർ ഗ്രൂപ്പിന്‍റെ നിർണായക യോഗം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ചേർന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുതിർന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി. നദ്ധ, പാർട്ടി പ്രസിഡന്‍റ് നിതിൻ നബീൻ എന്നിവരുൾപ്പെടെ ബിജെപിയുടെ ഉന്നത നേതൃത്വം പങ്കെടുത്തു.

വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മത്സരിക്കേണ്ട സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകാനാണ് യോഗം പ്രധാനമായും ഒത്തുകൂടിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും യോഗത്തിൽ വിശദമായി വിലയിരുത്തി. സംസ്ഥാന ഘടകങ്ങൾ സമർപ്പിച്ച സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വം പരിശോധിച്ചതായും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

രാജ്യസഭയിൽ പാർട്ടിയുടെ ഭൂരിപക്ഷം നിലനിർത്തുന്നതിനും വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ രൂപീകരിക്കുന്നതിനും ബിജെപിക്ക് ഏറെ നിർണായകമാണ് ഇന്നലെ നടന്ന ഈ ഉന്നതതല യോഗം.

 

National

ചീഫ് ജസ്റ്റീസിന് നേരെയുണ്ടായ അതിക്രമം; അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചുവെന്ന് പ്രതികരിച്ച പ്രധാനമന്ത്രി, ബി.ആർ. ഗവായിയോട് സംസാരിക്കുകയും ചെയ്തു.

"ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ബി.ആർ. ഗവായി ജിയോട് സംസാരിച്ചു. ഇന്ന് രാവിലെ സുപ്രീംകോടതി പരിസരത്ത് വച്ച് അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കി. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണ്'.- അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

രാവിലെ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ബി.ആര്‍. ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. ഡയസിന് അരികിലെത്തിയ അഭിഭാഷകൻ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി.

എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റീസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. നാടകീയ സംഭവങ്ങളില്‍ കുറച്ചുനേരം പരിഭ്രാന്തി നിലനിന്നെങ്കിലും പിന്നീട് കോടതി നടപടികൾ തുടര്‍ന്നു.

71 വയസുള്ള രാകേഷ് കിഷോർ എന്നയാളാണ് അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. ഇയാളെ പോലീസിന് കൈമാറിയിരുന്നു. പിന്നീട് വിട്ടയച്ചു.

Latest News

Corehub Up