തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ രാത്രി നടന്ന നാടകീയ രംഗങ്ങൾക്കൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ കേസെടുത്തിട്ടുണ്ട്.
കാപ്പ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിനിടാൻ നിദേശിച്ച ആളാണ് സുഗതൻ. ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മർദനമേറ്റ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവർ ചികിത്സ തേടിയിരുന്നു.
ഇരുവരെയും ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സയ്ക്ക് വിധേയമാക്കും. സുഗതന്റെയും സഹോദരന്റെയും മർദനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. സ്ഥലത്ത് ബിജെപി പ്രവർത്തകരും വളഞ്ഞത്തോടെ സി ഐ ആകാശത്തേക്ക് നിറയൊഴിച്ച ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്.